വയനാട് ഉരുൾപൊട്ടൽ നടന്ന ദുരന്തമുഖത്തെ സജീവ സാന്നിധ്യമായിരുന്നു ലിയോ എന്ന നായ. ഈ നായ രാവും പകലും ദുരന്ത ഭൂമിയിലൂടെ ആരെയോ തിരിഞ്ഞു നടന്നു. ഇത്രകാലം തന്നെ വളർത്തിയ പ്രിയപ്പെട്ടവരെയാണ് അവൻ തിരഞ്ഞുനടന്നത്. ഒടുവിൽ ആറാം നാൾ അവന്റെ അലച്ചിന് ഫലം കണ്ടു. ദുരന്തത്തിന് ശേഷം ആദ്യമായി ചൂരൽമലയിലേക്ക് ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് വന്ന തന്റെ പ്രിയപ്പെട്ടവരെ അവൻ അകലെ കണ്ടു. ഉടൻ തന്നെ ആൾക്കൂട്ടത്തിനിടയിൽ നിന്ന് അവർക്ക് അരികിലേക്ക് കുതിച്ചെത്തി ആ അമ്മയുടെ അരികിൽ എത്തി കൊച്ചുകുട്ടിയെ പോലെ അവൻ കരഞ്ഞു. തുടർന്ന് അമ്മയുടെ നെഞ്ചിൽ ചാഞ്ഞു മുഖത്ത് നക്കി കരച്ചിൽ അടക്കാൻ ആകാതെ അവൻ കരഞ്ഞു. ആ അമ്മയും അവനെ മാറോട് ചേർത്തു. കണ്ട് നിൽക്കുന്നവരുടെ കണ്ണ് നിറയ്ക്കുന്ന കാഴ്ചയായിരുന്നു അത്. അട്ടമലയിൽ താമസിക്കുന്ന ഉമ ബാലകൃഷ്ണനും കുടുംബവും ദുരന്തം ഉണ്ടായ രാത്രിയിൽ ഓടി രക്ഷപ്പെട്ടതാണ്. കോരിച്ചൊരിയുന്ന മഴയത്ത്…
Read MoreCategory: Today’S Special
തമിഴ്നാട്ടിൽ വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ട നായ്ക്കൾക്ക് ബിരിയാണി എത്തിക്കാൻ ഡ്രോണിന്റെ സഹായം; വൈറലായി വീഡിയോ
തമിഴ്നാട് അതിരൂക്ഷമായ വെള്ളപ്പൊക്കത്തിന് സാക്ഷ്യം വഹിക്കുകയാണ്. ഈ ദുരിതത്തിൽ ജനങ്ങളോടൊപ്പം മൃഗങ്ങളും ബുദ്ധിമുട്ടുകയാണ്. മേട്ടൂർ അണക്കെട്ടിന് സമീപം കവിഞ്ഞൊഴുകുന്ന കാവേരി നദിക്ക് നടുവിലെ ഒരു ചെറിയ കരയിൽ തെരുവ് നായ്ക്കൾ ഒറ്റപ്പെട്ടതായി കാണിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു. മൂന്ന് ദിവസമായി ഭക്ഷണമില്ലാതെ ഈ നായ്ക്കൾ അവിടെ കുടുങ്ങിക്കിടക്കുകയാണ്. അവരെ സഹായിക്കാൻ, പ്രാദേശിക അധികാരികൾ ബിരിയാണി വിതരണം ചെയ്യാൻ ഡ്രോൺ ഉപയോഗിച്ച് നൂതനമായ ഒരു പരിഹാരം കണ്ടെത്തി. ഡ്രോൺ സാങ്കേതിക വിദ്യയ്ക്ക് പേരുകേട്ട ജിയോ ടെക്നോവാലി എന്ന കമ്പനിയുമായി ഫയർ ആൻഡ് റെസ്ക്യൂ വിഭാഗം താൽക്കാലിക ആശ്വാസം നൽകി. 30 കിലോഗ്രാം വരെ വഹിക്കാൻ ശേഷിയുള്ള ഡ്രോൺ, ഒറ്റപ്പെട്ട മൃഗങ്ങൾക്ക് ആവശ്യമായ ഭക്ഷണം വിജയകരമായി എത്തിച്ചു. സമീപത്തെ അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നുവിട്ടതോടെയാണ് മൃഗങ്ങൾ കരയിൽ കുടുങ്ങിയത്. രക്ഷാദൗത്യത്തിനിടെ ആദ്യം ഒരു കറുത്ത നായയെ മാത്രമേ കണ്ടിരുന്നുള്ളൂവെങ്കിലും…
Read Moreമീൻ വണ്ടി നിയന്ത്രണം വിട്ട് മറിഞ്ഞുവീണു; നിലത്ത് വീണ മീൻ മുഴുവൻ കൈക്കലാക്കി നാട്ടുകാർ
മീൻ വണ്ടി നിയന്ത്രണം വിട്ടു മറിഞ്ഞതിന് പിന്നാലെ റോഡിൽ വീണ മീൻ മുഴുവൻ കൊള്ളയടിച്ച് നാട്ടുകാർ. ജൂലൈ 31 -ന് ബീഹാറിലെ കതിഹാർ ജില്ലയിൽ ഉണ്ടായ അപകടത്തിലാണ് മത്സ്യം കയറ്റിയെത്തിയ വാൻ മറിഞ്ഞത്. തുടർന്ന് വാഹനത്തിനുള്ളിൽ ഉണ്ടായിരുന്ന മീൻ മുഴുവൻ നാട്ടുകാർ കൊള്ളയടിക്കുകയായിരുന്നു. സഹായക് പോലീസ് സ്റ്റേഷനിലെ മിർച്ചായി ബാരി ഏരിയയിലെ മിർച്ചൈബാരി ഹരിശങ്കർ നായക് സ്കൂളിന് സമീപമാണ് സംഭവം. വാഹനം അപകടത്തിൽ പെട്ടതോടെ തടിച്ചുകൂടിയ നാട്ടുകാർ കിട്ടിയ അവസരം മുതലാക്കി മീൻ പെട്ടികൾ മുഴുവൻ തട്ടിയെടുക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. പ്രായമായവർ മുതൽ കുട്ടികൾ വരെ മീൻ കൊള്ളയടിക്കുന്നതിനായി മറിഞ്ഞു കിടന്ന വാഹനത്തിന് അടുത്തേക്ക് സഞ്ചികളുമായി ഓടിക്കൂടുന്നതും മീൻ വാരി നിറയ്ക്കുന്നതും കാണാം. റോഡിലൂടെ നടന്നു വന്ന ഒരു കുട്ടിയെ വാഹനം ഇടിക്കാതിരിക്കാൻ നടത്തിയ ശ്രമമാണ് അപകടം ഉണ്ടാവാൻ കാരണമായത്.
Read Moreമുഖം നായ കടിച്ചുകീറി: പിന്നാലെ നിരവധി ശസ്ത്രക്രിയകൾ; അതിജീവനത്തിന്റെ കഥയുമായി യുവതി
മാരകമായ രീതിയിൽ ഒരു നായയുടെ ആക്രമണത്തിന് ഇരയാക്കപ്പെടുകയും പിന്നാലെ തുടർച്ചയായ പ്ലാസ്റ്റിക് സർജറികൾക്ക് ശേഷം ജീവിതത്തിലേക്ക് മടങ്ങിയെത്തുകയും ചെയ്ത യുവതിയുടെ അനുഭവമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. 2022 സെപ്റ്റംബറിലാണ് ഒരു പിറ്റ് ബുള്ളിന്റെ ആക്രമണത്തിൽ ട്രിനിറ്റി റൗൾസ് എന്ന യുവതിയുടെ മുഖത്ത് ഗുരുതരമായി പരിക്കേറ്റത്. അമേരിക്കയിലെ പെൻസിൽവാനിയയിൽ നിന്നുള്ള ട്രിനിറ്റി റൗൾസിന് അന്ന് 19 വയസ്സായിരുന്നു പ്രായം. കഴിഞ്ഞ കുറച്ചു നാളുകളായി മുഖം നായ കടിച്ച് കീറിയതിനെ തുടർന്ന് നിരവധി ശസ്ത്രക്രിയകൾക്ക് യുവതി വിധേയയാകേണ്ടി വന്നിരുന്നു. പൂർണ്ണമായും തകർന്നുപോയ ആ മാനസികാവസ്ഥയിൽ നിന്നും താൻ ജീവിതത്തിലേക്ക് തിരികെയെത്തിയ അനുഭവം പങ്കുവെക്കുകയാണ് ഇപ്പോൾ ട്രിനിറ്റി. അവളുടെ അച്ഛന്റെ വളർത്തുനായയിരുന്നു ട്രിനിറ്റിയെ ആക്രമിച്ചത്. നായയുടെ ആക്രമണത്തിന് ശേഷം അതികഠിനമായ ഭയത്തിലേക്കും വിഷാദത്തിലേക്കും വഴുതിവീണ ഈ യുവതി പിന്നീട് ജീവിതം തിരികെ പിടിച്ചത് സാമൂഹികമാധ്യമങ്ങളിലൂടെ തന്റെ അനുഭവം പങ്കുവെച്ചു തുടങ്ങിയതോടെയാണ്.…
Read More‘മക്കളും ഉറ്റവരും നഷ്ടപ്പെട്ട അച്ഛനെയോ അമ്മയെയോ ഏറ്റെടുക്കാൻ തയാറാണ്’; ഫേസ്ബുക്കിൽ വൈറലായി കുറിപ്പ്
വയനാട് ഉരുൾപൊട്ടലിൽ ഉറ്റവരെയും ഉടയവരെയും നഷ്ടമായവര്‍ക്ക് സാന്ത്വനവും ആശ്വാസവുമായി നിരവധിപേരാണ് എത്തുന്നത്. വയനാട്ടിലെ ജനങ്ങളെ തേടി ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നുമാണ് സഹായങ്ങൾ എത്തുന്നത്. ദുരന്തത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട് അനാഥരായ കുട്ടികളെ ദത്തെടുക്കുവാൻ തയാറാണെന്ന് അറിയിച്ച് നിരവധിപേരാണ് രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ഇത്തരത്തിലുള്ള മറ്റൊരു ഫേസബുക്ക് പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഉരുള്‍പൊട്ടലില്‍ അനാധരായ അച്ഛനെയോ അമ്മയെയോ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പാണിത്. ‘കുഞ്ഞുങ്ങളെ ഏറ്റെടുക്കാൻ തയാറാണെന്നു പറഞ്ഞു ഒരുപാട് പോസ്റ്റുകൾ കണ്ടു. മക്കളും ഉറ്റവരും നഷ്ടപ്പെട്ട അച്ഛനെയോ അമ്മയെയോ ഏറ്റെടുക്കാൻ ഞങ്ങൾ തയാറാണ്’. എന്നാണ് നീതു ജയേഷ് എന്ന ഐഡി യില്‍ നിന്ന് ഫേസ്ബുക്കില്‍ കുറിച്ചത്. സോഷ്യല്‍ മീഡിയയില്‍ ദമ്പതികളുടെ ഈ സന്നദ്ധത ശ്രദ്ധ നേടി കഴിഞ്ഞു. ഇവരെ പ്രശംസിച്ചുകൊണ്ട് ആയിരക്കണക്കിന് ആളുകളാണ് രംഗത്തെത്തിയത്.
Read Moreനഗരമധ്യത്തിലൂടെ ടവ്വൽ മാത്രം ധരിച്ച് യുവതി: അമ്പരന്ന് ജനങ്ങൾ; വൈറലായി വീഡിയോ
മുംബൈ തെരുവിലൂടെ ടവ്വൽ ധരിച്ച് നടക്കുന്ന ഒരു യുവതിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്നത്. ഡിജിറ്റൽ ക്രിയേറ്ററും മിന്ത്ര ഫാഷൻ സൂപ്പർസ്റ്റാർ ജേതാവുമായ തനുമിത ഘോഷാണ് മുംബൈയിലെ പൊവായ് ഏരിയയിൽ വച്ച് വീഡിയോ ചിത്രീകരിച്ചത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ ഒരു പിങ്ക് ടവ്വൽ ധരിച്ച് ബസ് സ്റ്റോപ്പിൽ നിന്നും യുവതി നടന്നു തുടങ്ങുന്നത് കാണാം. മറ്റൊരു ടവ്വൽ തലയിലും യുവതി കെട്ടിയിട്ടുണ്ട്. തുടർന്ന് യുവതി അടുത്തുള്ള ഹോട്ടലിലേക്ക് നടക്കുന്നതും ഒരു ബെഞ്ചിൽ ഇരിക്കുന്നതും വീഡിയോയിൽ കാണാം. വഴിയിലൂടെ പോകുന്നവരെല്ലാം അമ്പരപ്പോടെയാണ് യുവതിയെ നോക്കുന്നത്. അടുത്ത നിമിഷം കാണുന്നത് യുവതി താൻ ധരിച്ചിരിക്കുന്ന ടവ്വൽ ഊരിയെറിയുന്നതും തലയിലെ ടവ്വൽ അഴിച്ചുമാറ്റുന്നതുമാണ്. എന്നാൽ അമ്പരപ്പോടെ എല്ലാവരും നോക്കുമ്പോൾ യുവതി വളരെ ഫാഷനബിളായി മറ്റൊരു വസ്ത്രം ധരിച്ചിരിക്കുന്നതും കാണാം. ഒരു കൂളിംഗ് ഗ്ലാസും അവൾ വയ്ക്കുന്നുണ്ട്. പിന്നീട് സ്റ്റൈലിൽ നടന്നു…
Read Moreബസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ: മൂന്ന് പേർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ വൈറൽ
സോഷ്യൽ മീഡിയയിൽ അശ്രദ്ധമായ ഡ്രൈവിംഗ് വീഡിയോകൾക്കൊപ്പം ശ്രദ്ധയോടെയുള്ള ഡ്രൈവിംഗിലൂടെ വലിയ അപകടങ്ങളിൽ നിന്നും ആളുകൾ രക്ഷപ്പെടുന്ന വീഡിയോകളും പ്രചരിക്കാറുണ്ട്. അത്തരത്തിൽ മൂന്ന് പേർ അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ജീവിതത്തിലേക്ക് തിരിച്ചെത്തിയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. തെന്നിക്കിടക്കുന്ന റോഡിൽ ഒരു ബൈക്ക് യാത്രികൻ വീഴുകയും, തൊട്ടുപിന്നാലെ വന്ന മറ്റൊരു ബൈക്കും നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞു വീഴുകയും ചെയ്തു. ആ സമയത്താണ് എതിരേ ഒരു ബസ് എത്തിയതും. എന്നാൽ ബസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലൂടെ മൂവരും തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. ബസ് ഡ്രൈവർ മാത്രമല്ല ഒരുമിച്ച് യാത്ര ചെയ്തവനെ വാഹനത്തിനടിയിൽ പോകാതെ വലിച്ചുമാറ്റി രക്ഷിച്ച സഹയാത്രികനും കൈയടി നേടി. സംഭവം നടന്നത് കേരളത്തിലാണെങ്കിലും കൃത്യമായി സ്ഥലം എവിടെ എന്നതിൽ വ്യക്തത വന്നിട്ടില്ല. പുറകിലൂടെ സഞ്ചരിച്ച കാറിന്റെ ഡാഷ് കാമറയിലാണ് അപകടത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. വീഡിയോ…
Read Moreദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിട്ട് ശശി തരൂർ; വീഡിയോയ്ക്ക് നൽകിയ അടിക്കുറിപ്പിനെതിരെ രൂക്ഷവിമർശനം
വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളെ കുറിച്ച് ശശി തരൂർ എംപി പങ്കുവച്ച വീഡിയോയുടെ അടിക്കുറിപ്പിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം. ദുരിതാശ്വാസ ക്യാംപുകൾ സന്ദർശിക്കുന്നതിന്റേയും ദുരിതാശ്വാസ സാമഗ്രികൾ ഇറക്കുന്നതിന്റേയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചപ്പോൾ മറക്കാനാവാത്ത ചില ഓർമകളുടെ ദിനം എന്നാണ് തരൂർ തന്റെ വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകിയത്. ഇതിന് പിന്നാലെ വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വീഡിയോ പങ്കുവച്ച നേതാവിനെതിരെ ബിജെപി നേതാക്കളടക്കം രൂക്ഷ വിമർശനവുമായി എത്തി. ഒരു വാനില്‍ നിന്ന് നിന്ന് ദുരിതാശ്വാസ സാമഗ്രികൾ ഇറക്കുന്നതിന്റെയും ക്യാംപുകളിലും മണ്ണിടിച്ചിൽ ബാധിത പ്രദേശങ്ങളിലും സന്ദര്‍ശനം നടത്തുന്നതിന്റേയും ദൃശ്യങ്ങളാണ് വിഡിയോയിലുളളത്. ബിജെപി നേതാവ് അമിത് മാളവ്യ തരൂരിനെതിരെ രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത് ശശി തരൂരിന് മരണങ്ങളും ദുരന്തങ്ങളും മറക്കാനാവാത്ത ഓര്‍മ്മകള്‍ മാത്രമെന്നാണ് അമിത് മാളവ്യ പ്രതികരിച്ചത്. Some memories of a memorable day in Wayanad pic.twitter.com/h4XEmQo66W —…
Read Moreകടയിലെ സാധനങ്ങളല്ലല്ലോ ജീവനല്ലെ വലുത്; വയനാട്ടിലേക്ക് വസ്ത്രം ചോദിച്ചെത്തിയവർക്ക് കട മുഴുവൻ നൽകി വ്യാപാരി
വയനാട് ഉരുൾപൊട്ടലിൽ നിന്ന് രക്ഷപ്പെട്ടവർക്ക് കൈമാറാൻ വസ്ത്രം ചോദിച്ച് ആളുകളെത്തിയപ്പോൾ തന്റെ കടയിലെ മുഴുവൻ തുണികളും നൽകിയിരിക്കുകയാണ് ഒരു വ്യാപാരി. പാലക്കാട് കുമരനെല്ലൂരിലെ വ്യാപാരി അഷറഫാണ് തന്റെ കടയിലെ തുണിത്തരങ്ങളെല്ലാം നൽകിയത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വയനാട്ടിലേക്ക് കൊണ്ടുപോവാന്‍ കുറച്ച് വസ്ത്രം നല്‍കാമോ എന്ന് ചോദിച്ചാണ് കുമരനെല്ലൂരിലെ വസ്ത്ര വ്യാപാരിയായ അഷ്റഫിന്റെ കടയിലെത്തിയത്. തുടർന്ന് മുഴുവൻ കൊണ്ടുപൊയ്ക്കോളൂ എന്ന് പറഞ്ഞ് അഷ്റഫ് തുണികളെല്ലാം അവർക്ക് നൽകുകയായിരുന്നു. തുണിത്തരങ്ങള്‍ എല്ലാം കൈമാറിയാലെങ്ങനെ ഉപജീവനമെന്ന് സംശയം പ്രകടിപ്പിച്ചവരോട് ജീവനെക്കാളും വലുതലല്ലോ കടയിലെ സാധനങ്ങളെന്നാണ് അഷ്റഫ് പറഞ്ഞത്.
Read Moreപൊളിയാണ് പോലീസിന്റെ പുതിയ വാക്കി ടോക്കി; ഡിജിറ്റല്‍ ഡിസ്പ്ലേ മുതല്‍ സിം ഇടാനും സൗകര്യം
കേരള പോലീസിന്റെ ആശയവിനിമയ സംവിധാനങ്ങൾ ഡിജിറ്റലാകുന്നതിന്റെ ഭാഗമായി കൊച്ചി സിറ്റി പോലീസില്‍ എത്തിയ അത്യാധുനിക വയര്‍ലെസ് സെറ്റുകളുടെ (വാക്കി ടോക്കി) പരീക്ഷണാടിസ്ഥാനത്തിലുള്ള ഉപയോഗം വിജയകരം. പരീക്ഷണാടിസ്ഥാനത്തില്‍ കൊച്ചി സിറ്റി സര്‍ക്കിളിലാണ് വാക്കി ടോക്കി ഉപയോഗിച്ചു വരുന്നത്. പുതിയ വാക്കി ടോക്കിയുടെ ആദ്യ ബാച്ചുകളാണ് ഇവ. പുതിയ സംവിധാനത്തിന്റെ കൊച്ചിയില്‍നിന്നുള്ള പ്രതികരണങ്ങള്‍ക്കുശേഷം ഇവ തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലേക്കും എത്തിക്കാനാണു നീക്കം. കൊച്ചി സിറ്റിയില്‍ എറണാകുളം നോര്‍ത്ത്, ഈസ്റ്റ്, തൃപ്പൂണിത്തുറ, പള്ളുരുത്തി ട്രാഫിക് പോലീസ് സ്റ്റേഷനുകളിലാണ് നിലവില്‍ പുതിയ വാക്കി ടോക്കി ഉപയോഗിക്കുന്നത്. കൊച്ചിയില്‍ രണ്ടുമാസമായി തുടരുന്ന പരീക്ഷണം വിജയകരമാണെന്നാണു വിലയിരുത്തല്‍. ഡിജിറ്റല്‍ ഡിസ്പ്ലേ മുതല്‍ സിം വരെ ഡിജിറ്റല്‍ ഡിസ്പ്ലേ മുതല്‍ സിം ഇടാനുള്ള സൗകര്യംവരെ പുതിയ സെറ്റുകള്ക്കുണ്ട്. കണ്ട്രോള് റൂമില്‍നിന്നുള്ള അറിയിപ്പ് മാത്രമല്ല, ഉന്നത ഉദ്യോഗസ്ഥന് ഒരു വയര്‍ലെസ് സെറ്റിലേക്കു മാത്രം വിളിക്കാനും നിര്‍ദേശങ്ങള്‍ നല്‍കാനും…
Read More