വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃത്രിമ ശീതളപാനീയങ്ങള്‍ കുടിച്ച് ആരോഗ്യം കളയേണ്ട. വീട്ടില്‍ തന്നെ നല്ല ശീതളപാനീയങ്ങള്‍ എളുപ്പത്തില്‍ തയാറാക്കാം. പുറത്തു പോകുമ്പോള്‍ ചെറിയൊരു കുപ്പിയില്‍ ഇത് കൈയില്‍ കരുതുന്നതും നല്ലതാണ്. അധികം ബുദ്ധിമുട്ടാതെ ആരോഗ്യപ്രദമായ ശീതളപാനീയങ്ങളെങ്ങിനെ തയാറാക്കാം… നാരങ്ങ ഇഞ്ചി ജ്യൂസ് ഇഞ്ചി ഒരു ചെറിയ കഷണംചെറുനാരങ്ങ – ഒരെണ്ണംപഞ്ചസാര – അഞ്ചു ടീസ്പൂണ്തണുത്ത വെള്ളം – ഒരുഗ്ലാസ്സ്ഐസ്ക്യുബ് – രണ്ടെണ്ണം തയാറാക്കുന്ന വിധം: ചെറുനാരങ്ങ കുരുവില്ലാതെ നീര് പിഴിഞ്ഞെടുക്കുക. ഇഞ്ചി തൊലികളഞ്ഞ് വൃത്തിയായി കഴുകി ചെറിയ കഷ്ണങ്ങളായി അരിഞ്ഞെടുക്കുക. ഇഞ്ചി, ചെരുനാരങ്ങാ നീര്, പഞ്ചസാര എന്നിവ തണുത്തവെള്ളം ചേര്‍ത്ത് മിക്സിയില്‍ അടിച്ചെടുക്കുക. ശേഷം അരിപ്പയില്‍ ജ്യൂസ് അരിച്ചെടുക്കത്ത് ഐസ് ക്യൂബ് ചേര്‍ത്ത് ഉപയോഗിക്കുക. ദാഹശമനത്തിന് മാത്രമല്ല ശരീരഭാരം കുറയ്ക്കാനും ഇഞ്ചി നാരങ്ങാ ജ്യൂസ് ഉത്തമമാണ്. പച്ചമാങ്ങാജ്യൂസ് പച്ചമാങ്ങ കഴുകി മുറിച്ച്…
Read MoreCategory: Today’S Special
70 വർഷം ‘പോളിയോ പോൾ’ കഴിഞ്ഞത് ‘ഇരുമ്പ് ശ്വാസകോശ’ത്തിനുള്ളിൽ; ഒടുവിൽ വിടവാങ്ങി
പോളിയോ ബാധിച്ചതിനെത്തുടർന്ന് കഴുത്തിനു താഴേക്കു തളർന്നുപോയ “പോളിയോ പോൾ ‘എന്നറിയപ്പെടുന്ന പോൾ അലക്സാണ്ടർ (78) വിടവാങ്ങിയത് 70 വർഷം ‘ഇരുമ്പ് ശ്വാസകോശ’ത്തിനുള്ളിൽ കഴിഞ്ഞശേഷം. 1952ൽ ആറാം വയസിലാണ് അദ്ദേഹത്തിനു പോളിയോ ബാധിച്ചത്. അമേരിക്കയിൽ ഏറ്റവും കൂടുതൽ പോളിയോ റിപ്പോർട്ട് ചെയ്ത വർഷം കൂടിയായിരുന്നു അത്. 21,000 പേരാണ് പോളിയോ ബാധയാൽ അക്കാലത്ത് കിടപ്പുരോഗികളായി മാറിയത്. രോഗം ഗുരുതരമായതിനെത്തുടർന്ന് പോളിനെ ടെക്സസിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസകോശത്തിന്റെ പ്രവർത്തനം തകരാറിലായതിനെത്തുടർന്നു ശരീരത്തിൽ ഉപകരണങ്ങൾ ഘടിപ്പിച്ചു. പിന്നീടിതിന് “ഇരുന്പു ശ്വാസകോശം’ എന്നു പേരുവീണു. 272 കിലോഗ്രാം ഭാരമുള്ള ഇരുന്പുകൂടിനുള്ളിൽതന്നെ പോൾ കോളജ് വിദ്യാഭ്യാസം പൂർത്തിയാക്കി. അഭിഭാഷകനായി, എഴുത്തുകാരനായി. നാവു കൊണ്ടു ചിത്രരചന നടത്തുകയും ചെയ്തിരുന്നു പോൾ. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു മരണം. കോവിഡ് 19 അണുബാധയെത്തുടർന്ന് മൂന്നാഴ്ച മുമ്പ് പോളിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പ്രസിദ്ധമായ അദ്ദേഹത്തിന്റെ അത്മകഥയാണ് “ത്രീ മിനിറ്റ്സ് ഫോർ എ…
Read Moreദാഹജലം കിട്ടാത്ത നാട്ടിലേക്ക് ഞങ്ങളില്ല എന്ന് യുവതികൾ… കല്യാണം നടക്കാതെ ജറുവ ഗ്രാമം; നാടുവിടാനൊരുങ്ങി യുവാക്കൾ
ആദിവാസികൾ കൂടുതലുള്ള പ്രദേശമാണു മധ്യപ്രദേശിലെ ജറുവ ഗ്രാമം. 1200 ഓളം പേർ താമസിക്കുന്ന ഈ ഗ്രാമം വർഷങ്ങളായി കുടിവെള്ളക്ഷാമത്തിന്റെ ദുരിതമനുഭവിക്കുന്നു. കുടിവെള്ള സ്രോതസുകളൊന്നും ഗ്രാമപരിധിയിലില്ല. ആകെയുള്ള ആശ്രയം ഗ്രാമത്തിൽനിന്ന് ഒരു കിലോമീറ്റർ ദൂരെയുള്ള ഒരു കുളം മാത്രം. അതാകട്ടെ അഴുക്കുജലം കെട്ടിക്കിടക്കുന്നതും. ഈ കുളത്തെയാണ് ഇവിടത്തെ ജനങ്ങളും ആടുമാടുകളുമെല്ലാം ദാഹമകറ്റാൻ ആശ്രയിക്കുന്നത്. വേനലാകുന്നതോടെ ഇവിടെ ജീവിതം അതീവ ദുസഹമാകും. ഗ്രാമത്തിലെ സ്ത്രീകളുടെ ഒരു ദിവസത്തിൽ അധിസമയവും വെള്ളം ശേഖരിക്കുന്നതിനുള്ള യാത്രകൾക്കു വേണ്ടിവരുന്നു. വെള്ളമില്ലാത്ത അവസ്ഥ ഗ്രാമത്തിലെ യുവാക്കൾക്കു മറ്റൊരു വെല്ലുവിളി കൂടി സൃഷ്ടിച്ചിട്ടുണ്ട്. ദാഹജലം കിട്ടാത്ത നാട്ടിലേക്കു വധുവായി എത്താൻ യുവതികൾ തയാറല്ല. ഇനി യുവതികൾ സമ്മതിച്ചാൽത്തന്നെ അവരുടെ ബന്ധുക്കൾ എതിർക്കുന്നു. ജറുവ ഗ്രാമത്തിലെ യുവതികളാകട്ടെ മറ്റു ഗ്രാമങ്ങളിലേക്കു വിവാഹം കഴിച്ചുപോവുകയും ചെയ്യുന്നു. 15 വർഷത്തിലധികമായി തുടരുന്ന ജലക്ഷാമം പരിഹരിക്കാൻ അധികൃതർ ശ്രമം നടത്താതിരുന്നില്ല. എന്നാൽ പാറക്കെട്ടുകൾ…
Read More‘നിങ്ങളുടെ വൃക്കകൾ സുഖമായിരിക്കുന്നോ?’ ഇന്ന് ലോക വൃക്ക ദിനം: അറിയാം ഈ ദിവസത്തിന്റെ പ്രത്യേകതകൾ
മാർച്ച് മാസത്തിലെ രണ്ടാമത്തെ വ്യാഴാഴ്ച ലോക വൃക്ക ദിനമായി ആചരിക്കുന്നു. ഈ വർഷം, മാർച്ച് 14 ന് അതായത് ഇന്നാണ് ഈ ദിനം വരുന്നത്. മൊത്തത്തിലുള്ള ആരോഗ്യത്തിന് നമ്മുടെ വൃക്കകളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനുള്ള അവസരമാണിത്. ഈ ദിവസം, വൃക്കരോഗങ്ങളെയും അതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളും എങ്ങനെ കുറയ്ക്കാം എന്നതിനെക്കുറിച്ച് ആരോഗ്യപരിപാലന വിദഗ്ധരും നെഫ്രോളജിസ്റ്റുകളും ബോധവൽക്കരണം നടത്തുന്നു. ഓരോ വർഷവും, ക്രോണിക് കിഡ്നി ഡിസീസ് അല്ലെങ്കിൽ സികെഡിയെ കുറിച്ച് അവബോധം വളർത്താൻ സഹായിക്കുന്നതിന് വ്യക്തികളും സംഘടനകളും ആരോഗ്യ കാംപെയ്നുകൾ സംഘടിപ്പിക്കുന്നുമുണ്ട്. ലോക വൃക്ക ദിനത്തിന്റെ ചരിത്രം ഇൻ്റർനാഷണൽ സൊസൈറ്റി ഓഫ് നെഫ്രോളജിയുടെയും ഇൻ്റർനാഷണൽ ഫെഡറേഷൻ ഓഫ് കിഡ്നി ഫൗണ്ടേഷൻ്റെയും സംയുക്ത സംരംഭത്തിലാണ് ആഗോള ആരോഗ്യ അവബോധ പ്രചാരണത്തിൻ്റെ ഉത്ഭവം. 2006-ലാണ് ലോക വൃക്കദിനം ആദ്യമായി ആചരിച്ചത്. 2024-ലെ ലോക വൃക്ക ദിനത്തിന്റെ തീം 2023 സെപ്തംബറിലെ ലോക കിഡ്നി…
Read More26 വർഷം, എടുത്തത് വെറും ഒരു അവധി: ഞായറാഴ്ചകളിലും അവധി ദിവസങ്ങളിലും വിശ്രമമില്ലാതെ ജോലിയെടുക്കും; ഒടുവിൽ ആ റിക്കാർഡും സ്വന്തമാക്കി
ആളുകൾ തങ്ങളുടെ ആവശ്യങ്ങൾക്കായി നീണ്ട അവധികളെടുക്കാൻ കാത്തിരിക്കുന്ന കാലത്ത്, ഇരുപത്താറു വർഷത്തെ കരിയറിനിടയിൽ ഒരൊറ്റ ലീവ് എടുത്ത ഒരാൾ ഇതാ. അതെ, നിങ്ങൾ വായിച്ചത് ശരിയാണ്. ഉത്തർപ്രദേശിലെ ദ്വാരകേഷ് ഷുഗർ ഇൻഡസ്ട്രീസ് ലിമിറ്റഡിൽ ജോലി ചെയ്തിരുന്ന ഒരു തൊഴിലാളി ഞായറാഴ്ചകളിലും ഹോളി, ദീപാവലി തുടങ്ങിയ അവധി ദിവസങ്ങളിലും ജോലി ചെയ്തിരുന്നതായി റിപ്പോർട്ടുണ്ട്. 1995 മുതൽ 2021 വരെയുള്ള കഴിഞ്ഞ 26 വർഷത്തിനിടെ ഒരു അവധി മാത്രമാണ് അദ്ദേഹം എടുത്തത്. തേജ്പാൽ സിംഗ് എന്നാണ് ഇയാളുടെ പേര്. ജോലിയോടുള്ള ആത്മാർഥമായ പ്രതിബദ്ധതയ്ക്കും അർപ്പണബോധത്തിനും സിംഗ് ഇപ്പോൾ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ തന്റെ പേര് ഉൾപ്പെടുത്തിയിട്ടുണ്ട്. കമ്പനി അവരുടെ പോളിസി പ്രകാരം വർഷം തോറും 45 ദിവസത്തെ അവധി വാഗ്ദാനം ചെയ്തിട്ടും, 2003 ൽ തന്റെ സഹോദരന്റെ വിവാഹ ആഘോഷങ്ങൾ ആഘോഷിക്കാൻ എടുത്ത അവധിക്ക് പുറമെ, യുപിക്കാരൻ അത്…
Read Moreയാത്രാ ടിക്കറ്റിൽ ബസ് കണ്ടക്ടറുടെ കാൻഡിഡ് ചിത്രം വരച്ച് യാത്രക്കാരൻ; സോഷ്യൽ മീഡിയയെ ചിരിപ്പിച്ച് ഒരു വൈറൽ വീഡിയോ
ബസ് യാത്ര നടത്തുമ്പോൾ എപ്പോഴെങ്കിലും ബസ് ജീവനക്കാരുടെ മുഖത്ത് ഒരു പുഞ്ചിരി സമ്മാനിക്കൻ ശ്രമിച്ചിട്ടുണ്ടോ? കുറച്ച് വെള്ളമോ ചോക്ലേറ്റോ നൽകുന്ന വഴിയോ അല്ലെങ്കിൽ അവരുടെ ദിവസം എങ്ങനെയായിരുന്നുവെന്ന് ചോദിക്കുന്നത് പോലെയോ ലളിതമായി ഒരു പുഞ്ചിരി സമ്മാനിക്കാം. ഈ ചെറിയ പ്രവൃത്തി അവരെ സന്തോഷിപ്പിക്കും. കേരളത്തിലെ ഒരു ബസിൽ സമാനമായ ഒരു സംഭവമുണ്ടായി. ഒരു ബസ് കണ്ടക്ടറും ഒരു യാത്രക്കാരനും തമ്മിലുള്ള സന്തോഷ നിമിഷം കാണിക്കുന്ന വീഡിയോ ഇൻസ്റ്റാഗ്രാം ഉപയോക്താക്കളുടെ ഹൃദയം കീഴടക്കി. ബസിൽ ഉണ്ടായിരുന്ന ഒരു യാത്രക്കാരൻ ടിക്കറ്റ് എടുക്കുകയും തുടർന്ന് അയാൾ ആ ടിക്കറ്റ് എടുത്ത് മറിച്ചുവയ്ക്കുകയും ചെയ്തു. എന്തിനാണെന്നല്ലേ? തൻ്റെ ആർട്ട് പെൻസിൽ എടുത്ത് യാത്രക്കാരൻ തനിക്ക് കിട്ടിയ ടിക്കറ്റിൻ്റെ മറു ഭാഗത്ത് കണ്ടക്ടറെ നിരീക്ഷിക്കാനും വരയ്ക്കാനും വേണ്ടി ആയിരുന്നു അത്. ബസ് നിർത്തി അവർ ഇറങ്ങിയപ്പോൾ യാത്രക്കാരൻ ബസ് കണ്ടക്ടറെ അമ്പരപ്പിക്കാൻ സമീപിച്ചു.…
Read More‘ഗോമാതാവിന്റെ ബാക്ക് പോലുള്ള മുഖവും വെച്ച് ചിരിക്കാൻ നാണമില്ലേ?’; ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറെ ബോഡി ഷെയിം ചെയ്ത് സോഷ്യൽ മീഡിയ താരം അമല ഷാജിയുടെ അമ്മ; കത്തിക്കയറി വിവാദം
സോഷ്യൽ മീഡിയയുടെ ഉപയോഗം വർധിച്ചതോടെ സിനിമ ടിവി താരങ്ങളെ പോലെ പ്രശസ്തരാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സും. ദൈനംദിന ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ മുതൽ മനുഷ്യന്റെ വിവിധ അവസ്ഥകൾ വരെ വളരെ രസകരമായാണ് ക്രിയേറ്റേഴ്സ് അവതരിപ്പിക്കുന്നത്. ഇത്തരത്തിൽ ഇൻസ്റ്റഗ്രാമം ഉപയോക്താക്കൾക്ക് വളരെ പരിചിതയായ കണ്ടന്റ് ക്രിയേറ്ററാണ് ഗ്രീഷ്മ ബോസ്. ലക്ഷക്കണക്കിന് വ്യൂവേഴ്സാണ് ഗ്രീഷ്മയുടെ വീഡിയോസിന് ഉള്ളത്. തന്റെ വീടും ചുറ്റുപാടും എല്ലാം ചേർത്താണ് ഗ്രീഷ്മ കണ്ടന്റ് ക്രിയേറ്റ് ചെയ്യുന്നത്. എന്നാൽ ഗ്രീഷ്മ ഇപ്പോൾ സോഷ്യൽ മീഡിയയിലെ വാർത്തകളിൽ നിറയുന്നത് തനിക്ക് നേരിട്ട ബോഡി ഷെയിമിംഗിന്റെ പേരിലാണ്. മറ്റൊരു ഇൻസ്റ്റഗ്രാം കണ്ടന്റ് ക്രിയേറ്ററായ അമല ഷാജിയുടെ അമ്മയാണ് ഗ്രീഷ്മ ബോസിനെ അധിക്ഷേപിച്ചത്. ഗ്രീഷ്മ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ച വീഡിയോയുടെ താഴെയാണ് അമലയുടെ അമ്മ ബീനാ ഷാജി ഗ്രീഷ്മയെ ബോഡി ഷെയിം ചെയ്തുകൊണ്ട് കമന്റിട്ടത്. നിനക്ക് നാണമില്ലേ… കൗമാതാവിന്റെ ബാക്ക്…
Read Moreചെക്കനങ്ങ് തീഹാർ ജയിലീന്നാ… ഗുണ്ടാത്തലവന് തലൈവി വധു; കനത്ത പോലീസ് കാവലിൽ സന്ദീപും മാഡം മിൻസും വിവാഹിതരായി
ന്യൂഡൽഹി: കുപ്രസിദ്ധ കുറ്റവാളി ‘കാലാ ജതേഡി’ എന്ന സന്ദീപും ‘മാഡം മിൻസ്’എന്നറിയപ്പെടുന്ന വനിതാ കുറ്റവാളി അനുരാധ ചൗധരിയും വിവാഹിതരായി. ഡൽഹിയിലെ ദ്വാരകയിൽ കനത്ത സുരക്ഷാവലയത്തിലായിരുന്നു ഇരുവരുടെയും വിവാഹം. തിഹാർ ജയിലിൽനിന്നാണ് സന്ദീപ് വിവാഹത്തിനെത്തിയത്. ഇന്നലെ രാവിലെ 10.15നു വൻ സുരക്ഷാ സന്നാഹത്തോടെയാണ് സന്ദീപിനെ വിവാഹവേദിയിലെത്തിച്ചത്. നിരവധി കേസുകളിൽ പ്രതിയായ അനുരാധ ജാമ്യത്തിലാണ്. കുടുംബാംഗങ്ങൾക്കൊപ്പം മഹീന്ദ്ര സ്കോർപിയോ ഓടിച്ചാണ് അനുരാധ വിവാഹത്തിനെത്തിയത്. സമീപത്തെ കെട്ടിടങ്ങളുടെ ടെറസിലെല്ലാം സായുധ പോലീസ് സംഘത്തെ വിന്യസിച്ചിരുന്നു. വിവാഹശേഷം ഉച്ചകഴിഞ്ഞ് 3.50ന് സന്ദീപിനെ തിഹാർ ജയിലിലേക്കു കൊണ്ടുപോയി. നാളെ സോണിപത്തിലെ ജതേഡി ഗ്രാമത്തിൽ നടക്കുന്ന വിവാഹാഘോഷത്തിൽ സന്ദീപിനു പങ്കെടുക്കാൻ കോടതി അനുമതി നല്‍കിയിട്ടുണ്ട്. നാലു വർഷത്തെ പ്രണയത്തിനുശേഷമാണ് അനുരാധയും സന്ദീപും വിവാഹിതരായത്. ഇവരുടെ വിവാഹ ക്ഷണപത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കൊല്ലപ്പെട്ട കൊടും കുറ്റവാളി ആനന്ദ്പാൽ സിംഗിന്റെ ഉറ്റ കൂട്ടാളിയായിരുന്നു അനുരാധ. കള്ളപ്പണം വെളുപ്പിക്കൽ, തട്ടിക്കൊണ്ടുപോകൽ,…
Read Moreസൗജന്യമായി പ്രസവിക്കാൻ സമ്മതമല്ല; രണ്ടു കോടി രൂപയും വില കൂടിയ സമ്മാനങ്ങളും നൽകണം; നിബന്ധനകളുമായി കോടീശ്വരന്റെ ഭാര്യ
പ്രസവിക്കുന്നതും കുട്ടികളെ വളർത്തുന്നതും ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും കുഞ്ഞുങ്ങൾക്കു ജന്മം നൽകുന്നതു വലിയ വരദാനമായി കാണുന്നവരാണു സ്ത്രീകൾ ഏറെയും. എന്നാൽ, പ്രസവിക്കണമെങ്കിൽ ഭർത്താവ് രണ്ടു കോടി രൂപയും വില കൂടിയ സമ്മാനങ്ങളും നൽകണമെന്നടക്കമുള്ള നിബന്ധനകൾ വച്ചിരിക്കുകയാണു ദുബായിലെ ഒരു കോടീശ്വരന്റെ ഭാര്യ. ജമാൽ എന്ന കോടീശ്വരനും അദ്ദേഹത്തിന്റെ ഭാര്യ സൗദിയും ഒരു കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുകയാണ്. ഗർഭിണിയാകും മുൻപു ചില കാര്യങ്ങൾ ഭർത്താവിനോട് ആവശ്യപ്പെട്ടിരുന്നതായി സൗദിതന്നെയാണു വെളിപ്പെടുത്തിയിരിക്കുന്നത്. ഗർഭിണിയാകുമ്പോൾ തന്റെ ശരീരം വളരെയധികം വേദനകളിലൂടെ കടന്നുപോകേണ്ടി വരുമെന്നും അത്രയും വേദന സൗജന്യമായി അനുഭവിക്കാൻ താൻ ഒരുക്കമല്ലെന്നും ചൂണ്ടിക്കാട്ടിയാണു ഭർത്താവിനോട് ആവശ്യങ്ങൾ ഉന്നയിച്ചത്. സ്റ്റാറ്റസ് സിംബലായി ലോകം മുഴുവൻ കാണുന്ന ലക്ഷങ്ങൾ വില വരുന്ന ബർക്കിൻ ബാഗ് ആണ് അതിൽ ഒന്നാമത്തേത്. ആൺകുഞ്ഞാണെങ്കിൽ നീലനിറമുള്ള ബാഗ് ആയിരിക്കണം. പെൺകുഞ്ഞാണെങ്കിൽ പിങ്കു നിറവും. പ്രസവസമയത്ത് ഒരു മേക്കപ്പ് ആൻഡ് ഹെയർ ടീം…
Read Moreഇങ്ങനെയും തേക്കാം… യുവതിയുടെ തേപ്പ് വീഡിയോ വൈറൽ; ട്രോളുമായി സോഷ്യൽ മീഡിയ
പല തരത്തിലുള്ള വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചിലത് നമ്മെ ചിരിപ്പിക്കും, ചിലത് സന്തോഷിപ്പിക്കും. മറ്റു ചിലതാകട്ടെ നമ്മെ ചിന്തിപ്പിക്കുന്നതുമാകും. അതുപോലെ ഒരു വീഡിയോ ആണിപ്പോൾ വൈറലാകുന്നത്. എന്ത് എങ്ങനെ വൈറലാകാമെന്ന് നോക്കി നടക്കുന്ന ആളുകളാണ്. അതിനുദാഹരണമാണ് ഈ വീഡിയോ. വസ്ത്രങ്ങൾ ഇസ്തിരി ഇടുന്നതിനു നമ്മൾ സാധാരണയായി തേപ്പ്പെട്ടി ആണ് ഉപയോഗിക്കുന്നത്. പണ്ട് കാലത്ത് ചിരട്ട ചൂടാക്കി തേപ്പ്പെട്ടിയിൽ നിക്ഷേപിച്ച് ആ ചൂടിലായിരുന്നു തുണികൾ തേച്ചുകൊണ്ടിരുന്നത്. എന്നാൽ വൈദ്യുതി ബോക്സ് വന്നതോടെ പിന്നെയെല്ലാ വസ്ത്രങ്ങളും തേക്കുന്നത് അതിലായി. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി പ്രഷർ കുക്കർ ഉപയോഗിച്ച് തുണി ഇസ്തിരി ഇടാൻ സാധിക്കുമെന്ന് നിങ്ങൾ കേട്ടിട്ടുണ്ടോ? എന്നാൽ കേൾക്കുക മാത്രമല്ല, കാണുകയും ചെയ്തോളൂ. കുക്കർ ഉപയോഗിച്ച് ഷർട്ട് തേക്കുന്ന യുവതിയുടെ വീഡിയോ ആണിപ്പോൾ വൈറലാകുന്നത്. ഇൻഡക്ഷൻ കുക്കർ ഓണാക്കി അതിനു മുകളിൽ പ്രഷർ കുക്കർവച്ച്…
Read More