പാർലെ-ജി മന്ദിർ; രാമക്ഷേത്രം ബിസ്ക്കറ്റിൽ നിർമിച്ച് യുവാവ്; കൈയടിച്ച് സോഷ്യൽ മീഡിയ

കോൽക്കത്ത: അയോധ്യയിൽ പ്രതിഷ്ഠാ ചടങ്ങ് നടക്കാനിരിക്കുന്ന രാമക്ഷേത്രത്തിന്‍റെ മാതൃക ബിസ്ക്കറ്റ് ഉപയോഗിച്ചു നിർമിച്ചിരിക്കുകയാണു പശ്ചിമബംഗാളിലെ ദുർഗാപുർ സ്വദേശി ഛോട്ടൻ ഘോഷ്. ഇരുപതു കിലോഗ്രാം പാർലെ-ജി ബിസ്ക്കറ്റ് ഉപയോഗിച്ചാണു ക്ഷേത്രത്തിന്‍റെ നിർമാണം. അഞ്ചു ദിവസമെടുത്താണ് സുഹൃത്തുക്കൾക്കൊപ്പം ചേർന്നു ഘോഷ് രാമക്ഷേത്രത്തിന്‍റെ 4×4 അടി മോഡൽ പൂർത്തിയാക്കിയത്. ബിസ്ക്കറ്റിനെ കൂടാതെ തെർമോകോൾ, പ്ലൈവുഡ്, പശ എന്നിവയും കുറഞ്ഞ അളവിൽ ഉപയോഗിച്ചിട്ടുണ്ട്. ബിസ്ക്കറ്റ് മാതൃക ശ്രദ്ധേയമായതോടെ ഘോഷും സുഹൃത്തുക്കളും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരങ്ങളാണ്. കൗതുകവും അദ്ഭുതവും നിറഞ്ഞ മാതൃകകൾ ഘോഷ് ഇതിനും മുമ്പും നിർമിച്ചിട്ടുണ്ട്. ചന്ദ്രയാൻ-3 മാതൃക നിർമിച്ച് ഘോഷ് ശ്രദ്ധ നേടിയിരുന്നു. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക. പശ്ചിമബംഗാളിലെ സിലിഗുരി സ്വദേശിയായ പ്രിയങ്ക ദേ രാമക്ഷേത്ര മാതൃകയിലുള്ള കേക്ക് നിർമിച്ചതും വലിയ വാർത്ത ആയിരുന്നു. ഏറെക്കാലമായി വീട്ടിലിരുന്ന് കേക്ക് തയ്യാറാക്കുന്ന പ്രിയങ്കയുടെ രാമക്ഷേത്ര മാതൃകയിലുള്ള കേക്കിന് വലിയ തോതിലുള്ള…

Read More

വിമാനജീവനക്കാരി മാനത്ത് കണ്ടത് എന്തായിരിക്കും..? അമ്പരപ്പിൽ ഗവേഷകരും

 “പിങ്ക് നിറത്തിൽ മിന്നിമറയുന്ന വൃത്തംപോലെ തോന്നിക്കുന്ന വിചിത്രമായ രൂപമുള്ള പറക്കുന്ന വസ്തുവായിരുന്നു അത്…’ ഹംഗേറിയൻ വിമാനക്കമ്പനിയായ വിസ് എയറിലെ ഫ്ളൈറ്റ് അറ്റൻഡന്‍റ് ഡെനിസ തനാസെ എന്ന യുവതി വീഡിയോ സഹിതം പങ്കുവച്ച അനുഭവം കേട്ട് ലോകം ജിജ്ഞാസയുടെ മുൾമുനയിലായി. ഈ മാസം പോളണ്ടിലെ ലൂട്ടണിൽനിന്നു സിസ്മാനിയിലേക്കുള്ള പറക്കലിനിടെയാണ് അന്യഗ്രഹ ബഹിരാകാശ പേടകമെന്നു സംശയിക്കുന്ന വീഡിയോ തനാസെ ചിത്രീകരിക്കുന്നത്. “അജ്ഞാത’ വസ്തുവിനു വിചിത്രമായ ആകൃതിയാണുണ്ടായിരുന്നത്. മാത്രമല്ല, പിങ്ക് പ്രകാശത്തിൽ മിന്നുന്നുമുണ്ടായിരുന്നു. വിമാനയാത്രയ്ക്കിടെ രാത്രിയാണു ജാലകത്തിലൂടെ വിചിത്രമായ കാഴ്ച അവർ കണ്ടത്. ഉടൻതന്നെ ഡെനിസ അത് തന്‍റെ മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു. വിമാനത്തിന്‍റെ ജാലകത്തിൽ പതിഞ്ഞ തനാസെയുടെ പിങ്ക് നിറത്തിലുള്ള യൂണിഫോമിന്‍റെ പ്രതിഫലനമാകാം ഇതെന്ന് അഭിപ്രായമുയർന്നെങ്കിലും അങ്ങനെയല്ലെന്നു പിന്നീടു വ്യക്തമായി. പറക്കുന്ന അജ്ഞാതവസ്തുക്കളെപ്പറ്റി ഗവേഷണം നടത്തുന്നവർപോലും വീഡിയോ കണ്ട് അമ്പരന്നിരിക്കുകയാണെന്നാണു റിപ്പോർട്ട്.

Read More

മോദിക്ക് സമ്മാനമായി ഉണ്ണിക്കണ്ണന്‍റെ ചിത്രം: ഗുരുവായൂരിൽ മോദിക്ക് പെയിന്‍റിംഗ് സമ്മാനിച്ചത് ജസ്ന സലിം; ചിത്രം പങ്കുവച്ച് പ്രധാനമന്ത്രി

കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉണ്ണിക്കണ്ണന്‍റെ പെയിന്‍റിംഗ് സമ്മാനിച്ച് യുവതി. കൊയിലാണ്ടി സ്വദേശി ജസ്ന സലിമാണ് താൻ വരച്ച വെണ്ണ തിന്നുന്ന ഉണ്ണിക്കണ്ണന്‍റെ പെയിന്‍റിംഗ് നരേന്ദ്ര മോദിക്ക് സമ്മാനിച്ചത്. തുടർന്ന് തനിക്ക് ലഭിച്ച ഈ സമ്മാനത്തെ കുറിച്ച് നരേന്ദ്ര മോദി സോഷ്യൽ മീഡിയയിൽ പോസ്റ്റിടുകയും ചെയ്തു. ‘ഗുരുവായൂർ സന്ദർശനത്തിനിടെ ജസ്ന സലീം എനിക്ക് കൃഷ്ണ ഭഗവാന്‍റെ പെയിന്‍റിംഗ് സമ്മാനിച്ചു’ എന്നാണ് ചിത്രം പങ്കുവച്ച് മോദി എക്സിൽ കുറിച്ചത്. കൃഷ്ണന്‍റെ കടുത്ത ആരാധികയായ ജസ്ന സലിം, ഇതുവരെ കൃഷ്ണന്‍റെ 500 ഓളം ചിത്രങ്ങളാണ് വരച്ചത്. ഗുരുവായൂർ ക്ഷേത്രത്തിന് നിരവധി ചിത്രങ്ങൾ നൽകുകയും ചെയ്തു. കണ്ണനോടുള്ള ആരാധനയ്ക്ക് പിന്നിൽ മറ്റൊരു കാര്യവുമുണ്ട്. ചെറുപ്പം മുതൽ ജസ്നയെ ഉമ്മ കണ്ണനെന്നാണ് വിളിച്ചിരുന്നത്. പിന്നീട് സഹോദരങ്ങളും ഭർത്താവും ജസ്നയെ അങ്ങനെതന്നാണ് വിളിച്ചതെന്നും മാധ്യമങ്ങളോട് ജസ്ന പറഞ്ഞു. ആദ്യമായി 24-ാം വയസിലാണ്…

Read More

പിടിവിടില്ലടാ കള്ളാ…. ട്രെയിനിൽ ജനലിലൂടെ ഫോൺ മോഷ്ടിക്കാനെത്തിയ കള്ളനെ കൈയോടെ പൊക്കി യാത്രക്കാർ; പിടിവിടാതെ വലിച്ചുകൊണ്ടുപോയത് ഒരു കിലോ മീറ്ററോളം

ട്രെയിൻ യാത്രയിൽ സാധനങ്ങൾ കളവ് പോകുന്നത് സാധാരണ സംഭവമാണ്. കൺമുന്നിൽ നിന്ന് തട്ടിയെടുത്താലും തിരക്കുള്ള ട്രെയിനിൽ നിന്നോ റെയിൽ വേ സ്റ്റേഷനിൽ നിന്നോ കള്ളനെ പിടിക്കുക അത്ര എളുപ്പമല്ല. അതിനാൽ തന്നെ ട്രെയിൻ യാത്രകളിൽ അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. എന്നാൽ സോഷ്യൽ മീഡിയയിൽ ഇത്തരമൊരു സംഭവത്തിന്‍റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു. ട്രെയിനിൽ ജനലിന്‍റെ വശത്ത് ഇരിക്കുന്ന യാത്രക്കാരന്‍റെ മൊബൈൽ ഫോൺ മോഷ്ടിക്കാനെത്തിയ കള്ളൽ വിചാരിച്ചത് എളുപ്പത്തിൽ കാര്യം നടത്തി മുങ്ങാമെന്നാണ്. എന്നാൽ കള്ളന്‍റെ പണി ഏറ്റില്ല. ഫോൺ മോഷ്ടിക്കാൻ ജനലിലൂടെ കൈകളിട്ടതും യാത്രക്കാർ കള്ളന്‍റെ കൈയ്ക്ക് കയറി പിടിച്ചു. എക്സിൽ പങ്കുവച്ച ദൃശ്യങ്ങളിൽ ഓടുന്ന ട്രെയിനിലൂടെ കള്ളൻ തൂങ്ങിക്കിടന്ന് പോകുന്നത് വ്യക്തമായി കാണാം. ഒരു കിലോ മീറ്ററോളമാണ് കള്ളനെ ജനലിലൂടെ വലിച്ചിഴച്ചത്. ഇതിനിടെ മറ്റ് യാത്രക്കാർ സംഭവത്തിന്‍റെ വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ബിഹാറിലെ…

Read More

വന്ദനം വടക്കാഞ്ചേരി; ഇന്ത്യയൊട്ടാകെ മാതൃകയാക്കേണ്ട വലിയ ദൗത്യത്തിന് വടക്കാഞ്ചേരിയിൽ കൊടിയേറ്റം

നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക്കുന്ന വടക്കാഞ്ചേരി… അകലെയല്ലാതെ കലകളുടെ മലയാള തറവാട് ആയ കേരള കലാമണ്ഡലം.. മലയാള സിനിമയ്ക്ക് മറക്കാനാവാത്ത ഒരുപാട് നല്ല ചിത്രങ്ങൾ സമ്മാനിച്ച ഭരതൻ എന്ന പ്രിയ സംവിധായകന്‍റെ എങ്കക്കാട്.. കേരള രാഷ്‌ട്രീയത്തിൽ അടയാളപ്പെടുത്തിയ തെരഞ്ഞെടുപ്പിന്‍റെ ചരിത്ര ഇടം.. അങ്ങനെ വിശേഷണങ്ങൾ പലതാണ് തൃശൂർ ജില്ലയുടെ വടക്കാഞ്ചേരിക്ക്.. കേരളത്തിലെ മുഴുവൻ മാതൃകയാകുന്ന വിധത്തിൽ വടക്കാഞ്ചേരി ഒരിക്കൽ കൂടി ചരിത്രത്തിലേക്ക് ശ്രദ്ധേയമായ ചുവടുവയ്പ്പ് നടത്തുകയാണ്. പച്ചപ്പട്ടു പുതച്ച പാടശേഖരങ്ങൾ നിരവധിയുണ്ട് വടക്കാഞ്ചേരി ഭാഗത്ത്. അത്തരത്തിലുള്ള പച്ചപ്പ് കാത്തുസൂക്ഷിക്കുന്നതിന്, പ്ലാസ്റ്റിക് കൊണ്ട് പ്രകൃതിയെ ശ്വാസംമുട്ടിക്കാതിരിക്കാൻ, ഒരിക്കലും നശിക്കാതെ മണ്ണിൽ കിടന്ന് അഴുകി ദ്രവിച്ച് തലമുറകൾക്ക് വരെ ദുരന്തമായി മാറുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് അറുതി വരുത്താൻ വടക്കാഞ്ചേരി മുന്നിട്ടിറങ്ങുമ്പോൾ അത് ഇന്നേവരെ കണ്ടിട്ടില്ലാത്ത പുതിയൊരു മാലിന്യ സംസ്കരണ അധ്യായമാണ് കേരളത്തിൽ മുന്നിൽ തുറക്കുന്നത്.…

Read More

ഗുരുവായൂര്‍ കല്യാണം; സോഷ്യല്‍ മീഡിയയിൽ അടിയോടടി

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത് ‘സൂപ്പര്‍ ഹിറ്റാ’ക്കിയ സുരേഷ്‌ഗോപിയുടെ മകളുടെ കല്യാണം സോഷ്യല്‍ മീഡിയയില്‍ വൈറല്‍. വിവാഹ ഫോട്ടോകളും താരങ്ങളുടെ ഭാവപ്രകടനങ്ങളും വേറെ ലെവലില്‍ എത്തിയതോടെ പതിവുപോലെ എതിര്‍ത്തും അനുകൂലിച്ചും ഇടയ്ക്ക് ‘പച്ചയ്ക്ക് വര്‍ഗീയത’ പറഞ്ഞുമാണ് സോഷ്യല്‍ മീഡിയ ഇന്നലെ മുതല്‍ കത്തിനില്‍ക്കുന്നത്. മലയാളത്തിലെ പ്രിയതാരങ്ങളായ മോഹന്‍ലാല്‍, മമ്മൂട്ടി എന്നീ താരങ്ങളുടെ പേരിലാണ് പ്രധാനമായും ചേരിതിരിഞ്ഞ് പരാമര്‍ശങ്ങളും കമന്‍റ് ബോക്‌സുകളും നിറഞ്ഞ് നില്‍ക്കുന്നത്. വിവാഹം നടന്ന ഗുരുവായൂരില്‍ പ്രധാനമന്ത്രിയെ നമിച്ച് മോഹന്‍ലാല്‍ നില്‍ക്കുമ്പോള്‍ തൊട്ടടുത്ത് മമ്മൂട്ടി കൈകെട്ടി നില്‍ക്കുന്ന ചിത്രം ട്രോളാക്കി പ്രചരിപ്പിക്കുകയാണ് ചിലര്‍. ‘ഇതാടാ മമ്മൂട്ടി’ എന്നു ചൂണ്ടിക്കാട്ടി തലകുനിച്ച് നില്‍ക്കുന്നവരെല്ലാം വിധേയരാണെന്ന മട്ടിലാണ് പ്രചാരണം. എന്നാലിതിന് മറുപടിയായി മമ്മൂട്ടി പ്രധാനമന്ത്രിയെ കൈകൂപ്പി വണങ്ങുന്നതും അക്ഷതം സ്വീകരിക്കുന്നതുമായി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് മറുവിഭാഗവും രംഗത്തെത്തുന്നു. മോഹന്‍ലാല്‍-മമ്മൂട്ടി എന്നിവരുടെ മതങ്ങള്‍ ചികഞ്ഞ് നടത്തുന്ന ഇത്തരം പോസ്റ്റുകള്‍ക്കെതിരേ ശക്തമായ…

Read More

കല്യാണപ്പെണ്ണിന്‍റെ വരവ് കയറിൽ തൂങ്ങി..! അമ്പരന്ന് അതിഥികൾ

നാലാൾ ശ്രദ്ധിക്കും വിധം വിവാഹാഘോഷം വ്യത്യസ്തമാക്കാൻ പലരും ശ്രമിക്കാറുണ്ട്. ഇത്തരം പല ആഘോഷങ്ങളും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുമുണ്ട്. ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കപ്പെട്ട പുതിയൊരു വീഡിയോയിൽ വിവാഹവേദിയിലേക്കുള്ള വധുവിന്‍റെ വരവ് കണ്ടാൽ അമ്പരന്ന് പോകും. സാധാരണ മന്ദംമന്ദം നടന്നാണു വധു വരാറുള്ളതെങ്കിൽ ഇവിടെ കല്യാണപ്പെണ്ണ് വന്നതു കയറിൽ തൂങ്ങി..! രണ്ടുനിലകളുള്ള ഹാളിലായിരുന്നു വിവാഹം. മുകൾ നിലയിൽനിന്നു വധു താഴത്തെനിലയിലേക്കു സ്പ്രിംഗ് പോലെയുള്ള കയറിൽ തൂങ്ങി ഇറങ്ങുകയായിരുന്നു. വിവാഹത്തിൽ പങ്കെടുക്കാനെത്തിയവരുടെ ഇടയിലേക്കായിരുന്നു വധുവിന്‍റെ മാസ് എൻട്രി. വളരെ കൂളായി പുഞ്ചിരിച്ചുകൊണ്ടുള്ള തൂങ്ങിയിറക്കം കണ്ടിട്ടു പെണ്ണിനു സർക്കസിലാണോ ജോലി എന്നു നിരവധിപ്പേർ കമന്‍റിട്ടു. എവിടെയാണ് ഈ വിവാഹം നടന്നതെന്നു വീഡിയോയിൽ വ്യക്തമല്ല. ഇത്തരം വ്യത്യസ്തമായ എൻട്രികൾ മുൻപും ഉണ്ടായിട്ടുണ്ട്. യുകെയിൽ മുൻ ആർമി ഉദ്യോഗസ്ഥനായ ക്രിസ് പാർക്ക്സ് വിവാഹവേദിയിലെത്തിയതു സ്കൈഡൈവ് ചെയ്തായിരുന്നു. ഒരു യുദ്ധത്തിൽ ഒരു കാല് നഷ്ടപ്പെട്ടയാളായിരുന്നു ക്രിസ്.

Read More

വിട്ട് തരില്ല ഞാനീ സ്ഥലം; ലഗേജ് സ്ഥലത്തെ ചൊല്ലി വന്ദേ ഭാരതിൽ യാത്രക്കാർ തമ്മിൽ കൂട്ടയടി

സൗകര്യങ്ങൾക്കും സേവനങ്ങൾക്കും പേരുകേട്ട വന്ദേഭാരത് ട്രെയിൻ റെയിൽ‌വേയിൽ സ്ഥിരമായി യാത്ര ചെയ്യുന്നവർക്കിടയിൽ ഹിറ്റായി മാറിയിരിക്കുന്നു. എന്നിരുന്നാലും, അടുത്തിടെ ട്രെയിനിൽ ലഗേജ് സ്ഥലത്തെ ചൊല്ലി രണ്ട് യാത്രക്കാർ വഴക്കിടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഘർ കെ കലേഷ് എന്നയാളാണ് എക്‌സിൽ  വീഡിയോ പങ്കുവെച്ചത്. ക്ലിപ്പിൽ, ലഗേജ് സ്ഥലത്തിന്‍റെ അഭാവത്തിൽ രണ്ട് പുരുഷന്മാർ വഴക്കിടുന്നത് കാണാം. കുറച്ച് നിമിഷങ്ങൾക്ക് ശേഷം, രണ്ട് പുരുഷന്മാരിൽ ഒരാളെ പിന്തുണയ്ക്കുന്നതിനായി ഒരു സ്ത്രീ വാദത്തിൽ ചേരുന്നു. പിന്നീട്, മറ്റ് കുറച്ച് യാത്രക്കാർ അവരെ ശാന്തരാക്കാൻ ശ്രമിച്ചതിനെത്തുടർന്ന് ഒരു റെയിൽവേ പോലീസ് ഉദ്യോഗസ്ഥൻ വിഷയം കൈകാര്യം ചെയ്യാനായി എത്തുന്നതും വീഡിയോയിൽ കാണാം. എന്നാൽ സംഭവം എന്നാണ് നടന്നത് എന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. 54 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ 96,000-ലധികം വ്യൂസും ആയിരം ലൈക്കുകളും നേടി.”അത് വന്ദേ ഭാരത് ആകട്ടെ അല്ലെങ്കിൽ ഏതെങ്കിലും വിമാനം…

Read More

ആറാം വയസിൽ ശരീരത്തിലേറ്റത് 70 ശതമാനത്തോളം പൊള്ളൽ: 26-ാം വയസിൽ അഗ്നിശമന സേനയിൽ ജോലി നേടി; ഭയത്തെ കീഴ്പ്പെടുത്തി ടെറി മക്കാർത്തി

ഭയമില്ലാത്ത മനുഷ്യൻ‌മാരെ സംബന്ധിച്ചടുത്തോളം അവർ ജീവിതത്തിൽ വളരെ കരുത്തരായിരിക്കും. എന്ത് തീരുമാനം എടുക്കണമെങ്കിലും അവർക്ക് അധികം ചിന്തിച്ച് കുഴയേണ്ടതായി വരില്ല. എന്നാൽ ശരീരത്തിനേറ്റ പൊള്ളലും മനസിനേറ്റ ഭയവും മറികിടന്ന് അഗ്നിശമന സേനയിൽ ജോലി നേടിയിരിക്കുകയാണ് ടെറി മക്കാർത്തി എന്ന യുവാവ്. ജീവിതത്തിൽ ഈ 26 കാരൻ നേരിട്ട പരിഹാസങ്ങളും വേദനകളും തരണം ചെയ്ത കഥ ആർക്കും പ്രചോദനമാകുന്ന ഒന്നാണ്. ടെറിയ്ക്ക് ആറ് വയസുള്ളപ്പോഴാണ് ഒരു പാത്രം മണ്ണെണ്ണ ശരീരത്തിലേക്ക് വീഴുന്നതും തീപടർന്ന് പൊള്ളലേൽക്കുന്നതും. 70 ശതമാനത്തോളം പൊള്ളലാണ് അന്ന് ടെറിക്കേറ്റത്. തന്‍റെ ശരീരത്തിനേറ്റ പൊള്ളലിനെക്കാളും ടെറിയെ വേദനിപ്പിച്ചത് ആളുകളുടെ പരിഹാസമായിരുന്നു. എന്നാൽ ആ ഭയത്തെയും പരിഹാസത്തെയും വേദനകളെയും മറികിടന്ന് ടെറി ഇന്ന് വാഷിംഗ്ടണിൽ അഗ്നിശമന സേനയിൽ ജോലി നേടി.12 ആഴ്ചത്തെ കഠിനമായ ട്രെയിനിങ് കാലയളവ് വളരെ പ്രയാസകരമായിരുന്നിട്ടും ടെറി തന്‍റെ കഠിനപ്രയത്നം കൊണ്ട് ജോലി നേടി. ട്രെയിനിംഗ്…

Read More

ഇതെന്താ സഞ്ചരിക്കുന്ന തുണിക്കടയോ? വൈറലായി ട്രാഫിക്കിലെ തുണിക്കട

ബംഗുളൂരു: സഞ്ചരിക്കുന്ന തുണിക്കടയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. ഒരു കറുത്ത ട്രക്കിൽ പുറത്തുനിന്നും കാണാൻ കഴിയുന്ന രീതിയിൽ നിറയെ വസ്ത്രങ്ങൾ തൂക്കിയിട്ടിരിക്കുന്നത് ചിത്രങ്ങളിൽ കാണാം. മോഹിത് ഖുറേന എന്നയാളാണ് എക്സിൽ ഈ സഞ്ചരിക്കുന്ന തുണിക്കടയുടെ ചിത്രം ആദ്യമായി പങ്കുവച്ചത്. എന്തായാലും ബംഗുളൂരുവിലെ ഈ തിരക്കിനിടയ്ക്ക് ഇത്തരത്തിലുള്ള കാഴ്ച ആളുകൾക്ക് ബോറടി മാറ്റി നൽകി. സിഗ്നലുകളിൽ തുണികൾ വിൽക്കപ്പെടും എന്നായിരുന്നു പോസ്റ്റിന് വന്ന ഒരു കമന്‍റ്. ചില മാളുകൾ ചെയ്യാൻ ശ്രമിക്കുന്ന കാര്യങ്ങൾ വളരെ നിസ്സാരമായി ഈ കച്ചവടക്കാരൻ ചെയ്തുവെന്നായിരുന്നു മറ്റൊരു കമന്‍റ്. ഇതിൽ വന്ന രസകരമായ മറ്റൊരു കമന്‍റ് എന്തെന്നാൽ ബംഗുളൂരുവിലെ ജനങ്ങൾ കൂടുതൽ സമയവും ട്രാഫിടിക്കിൽ ചെലവഴിക്കുന്നതുകൊണ്ട് ആയിരിക്കാം ഇങ്ങനെ ഒരു പദ്ധതി എന്നായിരുന്നു. എന്നാൽ സഞ്ചരിക്കുന്ന അയണിങ് കടയാണിതെന്ന സംശയവും ആളുകൾ ഉന്നയിച്ചു. വൈറൽ സംഭവങ്ങൾ ഏറെ നടക്കാറുള്ള ബംഗളൂരുവിലെ ഈ…

Read More