ഓസ്കർ പിസ്റ്റോറിയസിന് പരോൾ; പരോൾ കരാറിന്‍റെ ഭാഗമായി ബ്ലെഡ് റണ്ണർ പള്ളിയിൽ സേവനമനുഷ്ഠിക്കും

കേപ്ടൗൺ: കാമുകിയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്ന ദക്ഷിണാഫ്രിക്കൻ മുൻ പാരാലിമ്പിക്സ് താരം ഓസ്കർ പിസ്റ്റോറിയസ് പരോളിലിറങ്ങി. വെള്ളിയാഴ്ചയാണ് പിസ്റ്റോറിയത് ജയിൽ മോചിതനായത്. പരോൾ കരാർപ്രകാരം കമ്മ്യൂണിറ്റി സേവനത്തിന്‍റെ ഭാഗമായി പ്രിട്ടോറിയയിലെ പള്ളിയിൽ സേവനമനുഷ്ഠിക്കാൻ പിസ്റ്റോറിയസ് ആഗ്രഹിക്കുന്നതായാണ് റിപ്പോർട്ടുകൾ. താൻ ചെയ്യാൻ ഉദ്ദേശിക്കുന്ന സാമൂഹ്യസേവനങ്ങളുടെ വിവരങ്ങൾ അറിയിച്ചെങ്കിലും പോലീസ് ഇതുവരെ ഇതിന് അനുമതി നൽകിയിട്ടില്ല. ആശുപത്രി സേവനങ്ങൾ, പോലീസ് സ്റ്റേഷനിൽ സഹായി, ജയിലിലെ സേവനങ്ങൾ എന്നിവയെല്ലാം ദക്ഷിണാഫ്രിക്കയിൽ പരോൾ കാലത്ത് ചെയ്യാൻ കഴിയുന്ന സേവനങ്ങളാണ്. ഇതെല്ലാം ഒഴിവാക്കിയാണ് ബ്ലേഡ് റണ്ണർ ദേവാലയം വൃത്തിയാക്കലും പരിപാലനവും തെരഞ്ഞെടുത്തത്. പോലീസ് അനുമതി നൽകിയാൽ ഓസ്കറിന് സാമൂഹിക സേവനത്തിനായി അധികദൂരം സഞ്ചരിക്കേണ്ടിവരില്ല. ജയിലിൽ നിന്ന് പുറത്തിറങ്ങിയ പിസ്റ്റോറിയസ് അമ്മാവനായ അർനോൾഡിനൊപ്പമാണ് കഴിയുന്നത്. അർനോൾഡിന്‍റെ വീടിന് വളരെ അടുത്താണ് പിസ്റ്റോറിയസ് സേവനത്തിന് ആഗ്രഹിക്കുന്ന പള്ളി. ഞായറാഴ്‌ച രാവിലെ പള്ളിയിൽ വളരെ തിരക്കുള്ളതിനാൽ ഇവിടേക്ക്…

Read More

ആ ജീവൻ രക്ഷിക്കാനായില്ലല്ലോ..! കാട്ടാനയുടെ ദുഃഖം വൈറൽ

വിൻഹോക്ക്: സിംഹക്കൂട്ടത്തിന്‍റെ ആക്രമണത്തിനിരയായി കുളത്തിലകപ്പെട്ട കാണ്ടാമൃഗത്തെ രക്ഷിക്കാൻ ഒരു കാട്ടാന നടത്തിയ ശ്രമം ആരിലും കരുണയുണർത്തുന്നതായി. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഇതിന്‍റെ വീഡിയോ പതിനായിരങ്ങളാണു കണ്ടത്. നമീബിയയിലെ എറ്റോഷ നാഷണൽ പാർക്കിലായിരുന്നു ലോകശ്രദ്ധയാകർഷിച്ച ഈ രക്ഷാപ്രവർത്തനം. കൊടും ചൂടിൽനിന്ന് ആശ്വാസം തേടി കുളത്തിലിറങ്ങിയതായിരുന്നു കാണ്ടാമൃഗം. അതിനിടെ ചെളിയിൽ കാണ്ടാമൃഗം അകപ്പെട്ടു. രക്ഷപ്പെടാനായി ശ്രമിക്കുന്പോൾ സിംഹങ്ങൾ കൂട്ടത്തോടെ എത്തി കാണ്ടാമൃഗത്തെ ആക്രമിച്ചു. സാരമായി പരിക്കേറ്റ കാണ്ടാമൃഗം കുളത്തിൽനിന്നു കരകയറാൻ കഴിയാതെ അവശനിലയിലായി. കുളത്തിൽ ജീവനുവേണ്ടിയുള്ള പോരാട്ടം കാണ്ടാമൃഗം നടത്തുമ്പോഴാണ് ഒരുകൂട്ടം ആനകൾ അവിടെയെത്തുന്നത്. ആനക്കൂട്ടത്തെ കണ്ട സിംഹങ്ങൾ സ്ഥലത്തുനിന്നു പിൻവാങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ ആനകളും അവിടെനിന്നു പോകുന്നു. പക്ഷേ, കൂട്ടത്തിലുള്ള ഒരു ആനയ്ക്കു കാണ്ടാമൃഗത്തെ ഉപേക്ഷിച്ചുപോകാൻ കഴിയുന്നില്ല. ഈ ആന കാണ്ടാമൃഗത്തെ കരയ്ക്കുകയറ്റാൻ തീവ്രമായി പരിശ്രമിക്കുന്നു. പക്ഷേ, ശ്രമങ്ങൾ വിഫലമായി. ഒടുവിൽ മനസില്ലാമനസോടെ ആന പിൻവാങ്ങുന്നു. ഈസമയം, സിംഹങ്ങൾ വീണ്ടുമെത്തി…

Read More

കാശിന് പഞ്ഞമില്ലെങ്കിൽ എന്തുമാകാം; ഭാര്യയുടെ വ്യാക്കൂൺ മാറ്റാൻ 13,000 കിലോമീറ്റർ യാത്ര..!

ദുബായ്: ഗർഭിണികൾക്കു ചില ഭക്ഷണസാധനങ്ങൾ കഴിക്കാൻ കൊതി തോന്നുന്നതു സാധാരണമാണ്. ഇത്തരം ഇഷ്ടങ്ങൾ മിക്ക ഭർത്താക്കന്മാരും സാധിച്ചുകൊടുക്കാറുമുണ്ട്. ഭാര്യക്ക് പച്ചമാങ്ങയും മസാലദോശയും വാങ്ങാൻ നട്ടപ്പാതിരയ്ക്കു ചുറ്റിത്തിരിയുന്നവരെ റീൽസിലും കാണാം. എന്നാൽ ദുബായിലെ ഒരു ഭർത്താവ് തന്‍റെ ഭാര്യയുടെ വ്യാക്കൂൺ മാറ്റാൻ നടത്തിയ പരിശ്രമം അറിഞ്ഞാൽ അമ്പരന്ന് പോകും. ഭാര്യയുടെ ഇഷ്ടഭക്ഷണം വാങ്ങാൻ ഇയാൾ സഞ്ചരിച്ചത് 13,000 കിലോമീറ്റർ ആണ്. ദുബായിലെ കോടീശ്വരനായ റിക്കിയാണ് ഭാര്യ ലിൻഡ ആൻഡ്രേഡിനെയും കൂട്ടി ഇത്തരത്തിലൊരു യാത്ര നടത്തിയത്. ഇപ്പോൾ താമസം ദുബായിലാണെങ്കിലും അമേരിക്കയിലെ കാലിഫോർണിയയിലാണു ലിൻഡ വളർന്നത്. ഒമ്പതു മാസം ഗർഭിണിയായിരിക്കെ ജാപ്പനീസ് എ5 വാഗ്യുവും കാവിയറും കഴിക്കാൻ തനിക്കു തോന്നുന്നുവെന്ന് ഇവർ ഭർത്താവിനോടു പറഞ്ഞു. അമേരിക്കയിലെ ലാസ് വെഗാസിൽനിന്ന് ഈ ഭക്ഷണം കഴിച്ചിട്ടുള്ള ലിൻഡ അവിടെനിന്നു കഴിച്ചാൽ കൊള്ളാമെന്നും പറഞ്ഞു. ദൂബായിൽനിന്നു ലാസ് വെഗാസിലേക്കുള്ള ദൂരം ഏകദേശം 13,000 കിലോമീറ്ററാണ്.…

Read More

മൂന്ന് നിലകളിൽ അഞ്ച് മണ്ഡപങ്ങൾ: 392 തൂണുകളും, 44 വാതിലുകളും; അയോധ്യാ രാമക്ഷേത്രത്തിന്‍റെ പ്രത്യേകതകളിങ്ങനെ…

അയോധ്യ: ജനുവരി 22ന് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് വേണ്ടിയുള്ള ഒരുക്കൾ അയോധ്യയിൽ ആരംഭിച്ചിരിക്കുക‍യാണ്. മൂന്ന് നിലകളിലായുള്ള രാമക്ഷേത്രത്തിന് നിരവധി പ്രത്യേകതകളാണ് ഉള്ളത്. 20 അടി ഉയരമാണ് ക്ഷേത്രത്തിന്‍റെ ഓരോ നിലയ്ക്കുമുള്ളത്. ഇതോടൊപ്പം 392 തൂണുകളും 44 വാതികളും ക്ഷേത്രത്തിനുണ്ട്. ക്ഷേത്രത്തിന്‍റെ ശ്രീകോവിലിൽ ശ്രീരാമന്‍റെ ബാലരൂപത്തിലുള്ള വിഗ്രഹമാണ് പ്രതിഷ്ഠിക്കുക. 380 അടി നീളവും 250 അടി വീതിയും 161 അടി ഉയരവുമുള്ള രാമക്ഷേത്ര സമുച്ചയത്തിൽ നൃത്യ മണ്ഡപം, രംഗ് മണ്ഡപം, സഭാ മണ്ഡപം, പ്രാർഥനാ മണ്ഡപം, കീർത്തൻ മണ്ഡപം എന്നിങ്ങനെ അഞ്ച് മണ്ഡപങ്ങളാണ് ഉള്ളത്. ജനുവരി 22ന് സഞ്ജീവനി മുഹൂർത്തത്തിലാവും പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുക. ഉച്ചയ്ക്ക് 12:29:8 മുതൽ 12:30:2 വരെയാണ് ചടങ്ങിന്‍റെ മുഹൂർത്തം. അതേസമയം സമൂഹ മാധ്യമങ്ങളിൽ രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് പങ്കുവച്ച വൈദ്യുത വിളക്കുകൾ കൊണ്ട് അലങ്കരിച്ച രാമക്ഷേത്രത്തിന്‍റെയും പരിസരത്തിന്‍റെയും ദൃശ്യങ്ങൾ ശ്രദ്ധ നേടുകയാണ്.…

Read More

‘ഭാരത് ജോഡോ ന്യായ് യാത്ര ആന്തം’ പങ്കുവച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഭാരത് ജോഡോ ന്യായ് യാത്രയുടെ ആന്തം പുറത്തിറങ്ങി. കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുല്‍ ഗാന്ധി ആന്തം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചു. ഇതിനോടൊപ്പം തന്നെ ഭാരത് ജോഡോ ന്യായ് യാത്രയുടെ മുന്നൊരുക്കത്തിന്‍റെ ഭാഗമായി പൗരസമൂഹത്തോട് രാഹുൽ ഗാന്ധി സംവദിച്ചു. യാത്രയിൽ ഉന്നയിക്കേണ്ട വിഷയങ്ങളെ സംബന്ധിച്ചുള്ള കാര്യങ്ങളാണ് രാഹുൽ ഗാന്ധി പൗരസമൂഹത്തോട് ചോദിച്ചത്. തൊഴിലില്ലായ്മ, ദളിത് ആദിവാസി പിന്നാക്ക വിഭാഗങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ, വിലക്കയറ്റം മുതലായ വിഷയങ്ങൾ യാത്രയിൽ ഉന്നയിക്കണമെന്നുള്ള മറുപടിയാണ് ലഭിച്ചത്. ഭാരത് ജോഡോ ന്യായ് യാത്ര ജനുവരി 14 ന് മണിപ്പൂരിൽ നിന്ന് ആരംഭിക്കും. 110 ജില്ലകൾ 100 ലോക്‌സഭാ സീറ്റുകൾ 337 നിയമസഭാ സീറ്റുകൾ ഉൾപ്പെടെ 15 സംസ്ഥാനങ്ങളിലൂടെ യാത്ര കടന്നുപോകും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ മണിപ്പൂരിൽ യാത്ര ഫ്ലാഗ് ഓഫ് ചെയ്യും. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Read More

അയോധ്യയിലെ ശ്രീരാമന് പ്രസാദമായി ലഡു; ശുദ്ധമായ നെയ്യിൽ തയാറാക്കുന്നത് 45 ടൺ ലഡു

രാമക്ഷേത്ര ഉദ്ഘാടനച്ചടങ്ങിന്‍റെ കൗണ്ട്ഡൗൺ ആരംഭിച്ചതോടെ വാരണാസിയിൽ നിന്നും ഗുജറാത്തിൽ നിന്നുമുള്ള ഒരു കൂട്ടം പലഹാര വ്യാപാരികൾ അയോധ്യയിലേക്ക് നീങ്ങിയിരിക്കുകയാണ്. പ്രതിഷ്ഠാ ചടങ്ങിനായി 45 ടൺ ലഡു തയാറാക്കാനാണ് ഇവരെ ചുമതലപ്പെടുത്തിയിരിക്കുന്നത്. ശുദ്ധമായ നെയ്യ് ഉപയോഗിച്ച് ഒരു ദിവസം ഏകദേശം 1200 കിലോ ലഡു ഇവർ ഉണ്ടാക്കുന്നുണ്ട്. ഈ ലഡു ചടങ്ങിൽ ശ്രീരാമന് പ്രസാദമായി നൽകും. ഉത്തരേന്ത്യയിൽ വളരെ പ്രചാരമുള്ള മധുരപലഹാരമായ ലഡു ഉണ്ടാക്കുന്ന പ്രക്രിയ ജനുവരി 6 ന് ആരംഭിച്ചു, 22 വരെ ഇത് തുടരും. ജനുവരി 22 ന് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. പരിപാടിയിൽ രാജ്യത്തെ നിരവധി പ്രമുഖരും പങ്കെടുക്കുന്നുണ്ട്.  പ്രതിഷ്ഠാ ചടങ്ങിന്‍റെ പ്രധാന ചടങ്ങുകൾ വാരണാസിയിൽ നിന്നുള്ള പുരോഹിതൻ ലക്ഷ്മി കാന്ത് ദീക്ഷിത് നിർവഹിക്കും. ജനുവരി 14 മുതൽ 22 വരെ അയോധ്യയിൽ അമൃത് മഹോത്സവം ആഘോഷിക്കും.  …

Read More

ജീവനക്കാർക്ക് കെഎസ്ആർടിസിയുടെ സ്വന്തം കലണ്ടർ

ചാത്തന്നൂർ : ജീവനക്കാർക്കായിസ്വന്തം കലണ്ടർ തയാറാക്കി കെ എസ്ആർടിസി വിതരണം ചെയ്യുന്നു. സർക്കാർ അവധി ദിവസങ്ങൾ, കെ എസ് ആർടിസിയുടെ അവധി ദിവസങ്ങൾ, വിശേഷ ദിവസങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന സാധാരണ രീതിയിലുള്ള കലണ്ടറാണിത്. ജീവനക്കാർക്ക് സൗജന്യമായാണ് വിതരണം ചെയ്യുന്നത്. ജീവനക്കാരുടെ ലിസ്റ്റ് തയാറാക്കി ഒപ്പിട്ടു വാങ്ങിയ ശേഷമാണ് കലണ്ടർ വിതരണം. ഇതാരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ വർഷം കെഎസ്ആർടിസി ജീവനക്കാർക്ക് ആദ്യമായി സ്വന്തം കലണ്ടർ വിതരണം ചെയ്തിരുന്നു. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ സഹകരണത്തോടെയായിരുന്നു കലണ്ടർ പുറത്തിറക്കിയതും ജീവനക്കാർക്ക് വിതരണം ചെയ്തതും. ഈ വർഷവും ഐ ഒ സി യുടെ സഹകരണത്തോടെയാണ് കലണ്ടർ തയാറാക്കിയത്. എല്ലാപേജുകളിലും ഐഒസിയുടെയും കെ എസ് ആർടിസിയുടെയും പരസ്യമുണ്ട്. കെ എസ് ആർ ടി സിയുടെ ട്രാവൽ കാർഡിനെക്കുറിച്ചും ദീർഘദൂര സർവീസുകൾ, സ്ലീപ്പർ കോച്ചുകൾ, തുടങ്ങിയ കെ എസ് ആർ ടി സി യുടെ സർവീസുകളെക്കുറിച്ചും…

Read More

വന്ദേഭാരതിൽ പഴകിയ ഭക്ഷണം; മാപ്പ് പറഞ്ഞ് റെയില്‍വേ

ന്യൂഡല്‍ഹി: തലസ്ഥാനത്തുനിന്ന് വാരണാസിയിലേക്കുള്ള വന്ദേഭാരത് എക്‌സ്പ്രസില്‍ പഴകിയ ഭക്ഷണം ലഭിച്ചുവെന്നു പരാതി. ഭക്ഷണം എത്തിച്ചയുടന്‍തന്നെ ദുര്‍ഗന്ധം അനുഭവപ്പെടുകയും പരിശോധിച്ചപ്പോള്‍ പഴയതാണെന്നു ബോധ്യപ്പെടുകയും ചെയ്തുവെന്നു യാത്രക്കാരന്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ടു യാത്രക്കാരന്‍ പകര്‍ത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഭക്ഷണം എത്തിച്ച ട്രേ ഉള്‍പ്പടെ എടുത്തുകൊണ്ടുപോകാന്‍ ഇയാള്‍ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്. ആകാശ് കേസരി എന്നയാളാണ് ദൃശ്യങ്ങള്‍ എക്‌സില്‍ പങ്കുവച്ചത്. യാത്രക്കാരനുണ്ടായ മോശം അനുഭവത്തിനു ക്ഷമ ചോദിക്കുന്നുവെന്നും വീഴച്ചവരുത്തിയവര്‍ക്കെതിരേ ശക്തമായ നടപടി എടുക്കുമെന്നും ഐആര്‍സിടിസി അധികൃതര്‍ അറിയിച്ചു. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെയും ഇന്ത്യന്‍ റെയില്‍വേയും ടാഗ് ചെയ്താണ് ആകാശ് എക്‌സില്‍ ദൃശ്യങ്ങള്‍ പങ്കുവച്ചത്. മറ്റു ട്രെയിനുകളിലും സമാന അനുഭവമുണ്ടായിട്ടുണ്ടെന്ന് ഒട്ടേറെ ആളുകള്‍ വീഡിയോയുടെ കമന്‍റ് ബോക്‌സില്‍ പ്രതികരിച്ചു.

Read More

ഇങ്ങനെയുമുണ്ടോ ആളുകൾ..! 227 കോടി സ്വത്ത് യുവതി ഉപേക്ഷിക്കുന്നു

പാരമ്പര്യമായി ലഭിക്കേണ്ട സ്വത്തിനായി തല്ലുകൂടുന്നതും കൊലപാതകംവരെ നടക്കുന്നതും നാട്ടിൽ അത്ര അപൂർവമല്ല. എന്നാൽ, ഓസ്ട്രിയയിൽനിന്നു പുറത്തുവന്ന വാർത്ത അറിഞ്ഞാൽ ഇങ്ങനെയും ആളുകളുണ്ടോ എന്നു ചിന്തിച്ച് അത്ഭുതപ്പെടും. സംഭവം ഇങ്ങനെയാണ്: മർലിൻ ഏംഗൽഹോൺ എന്ന 31കാരിക്കു മുത്തശ്ശിയിൽനിന്നു പാരന്പര്യമായി 227 കോടിയുടെ സ്വത്ത് കൈവശം വന്നുചേരുന്നു. താൻ സമ്പാദിച്ച പണമല്ലാത്തതുകൊണ്ടു തനിക്കതു വേണ്ടെന്നും സർക്കാർ ആ സ്വത്ത് ആവശ്യക്കാർക്കു വിതരണം ചെയ്യണമെന്നും അവർ പറയുന്നു. വെറുതെ പറയുക മാത്രമല്ല, സ്വത്ത് ആർക്കൊക്കെ എങ്ങനെ വിതരണം ചെയ്യണമെന്നു തീരുമാനമെടുക്കുന്നതിനായി ഗുഡ് കൗൺസിൽ ഫോർ റീഡിസ്ട്രിബ്യൂഷൻ എന്ന പേരിൽ ഒരു സംഘവും രൂപീകരിച്ചു. ഓസ്ട്രിയയിൽ പരമ്പരാഗതമായി കിട്ടുന്ന സ്വത്തിനു നികുതി അടയ്ക്കേണ്ടതില്ല. 2008ലാണ് ഓസ്ട്രിയൻ സർക്കാർ ഈ നികുതി ഒഴിവാക്കിയത്. ഇതിനെതിരേ ആക്ടിവിസ്റ്റായ മർലിൻ വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. പാവപ്പെട്ട മനുഷ്യർ ജീവിക്കാനായി കഷ്ടപ്പെട്ടു ജോലിചെയ്തു സമ്പാദിക്കുന്ന ഓരോ യൂറോയ്ക്കും നികുതി…

Read More

‘അത് പിന്നെ ഞാനൊരു ഇൻട്രോവെർട്ടാണ്’; ഒറ്റയ്ക്കിരുന്ന സിനിമ കാണാൻ സിനിമാഹാൾ മൊത്തം ബുക്ക് ചെയ്ത് യുവതി

ഇൻട്രോവെർട്ടായ ഒരു ഇൻഫ്ലുവൻസർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. ആൾക്കൂട്ടത്തിനൊപ്പമിരുന്ന് തിയേറ്ററിൽ സിനിമ കാണാൻ താൽപര്യമില്ലാത്തതിനാൽ ഇവർ തിയേറ്ററിലെ മുഴുവൻ സീറ്റും ബുക്ക് ചെയ്തു.  ‘താനൊരു ഇൻട്രോവെർട്ടാണ്. അതുകൊണ്ട് ആൾക്കൂട്ടത്തിൽ സിനിമ കാണാൻ മടിയാണ്. അങ്ങനെ ഒരു തിയറ്ററിലെ മുഴുവൻ സീറ്റും താൻ തനിച്ച് ബുക്ക് ചെയ്തു. ശേഷം ഒറ്റക്കിരുന്ന് സിനിമ കണ്ടു’ എന്നാണ് ഇൻഫ്ലുവൻസർ പറഞ്ഞത്.  സിനിമാഹാളിലെ ശൂന്യമായ സീറ്റുകളുടെ ചിത്രവും ഇൻഫ്ലുവൻസർ പങ്കുവച്ചു. എറിക്ക ബൈദുരി എന്നാണ് വീഡിയോ ടിക്ടോക്കിൽ പങ്കുവച്ച യുവതിയുടെ പേര്. ഇവർ  പോപ്‌കോൺ കഴിക്കുന്നതും, ഗ്ലാസ് ധരിച്ച് സിനിമ തുടങ്ങാൻ കാത്തിരിക്കുന്നതും എല്ലാം വീഡിയോയിൽ ഉണ്ട്. ‘ഞങ്ങൾ അന്തർമുഖരായ ആളുകളാണ്. അതുകൊണ്ട് തിയറ്ററിലെ സീറ്റുകൾ എല്ലാം വാങ്ങി’ എന്നും ബൈദുരി വീഡിയോയുടെ കാപ്ഷനിൽ പറയുന്നുണ്ട്. 16 സീറ്റുകൾ അടങ്ങിയ 10 നിരകളാണ് സിനിമാ ഹാളിൽ ഉള്ളത്. ഇവർ ഷെയർ ചെയ്തിരിക്കുന്ന…

Read More