സാധാരണ ആളുകള്‍ പാരാഗ്ലൈഡിംഗ് നടത്തുന്നത് പതിവാണ്. എന്നാല്‍ ഇലട്രിക് സ്കൂട്ടറുമായി പാരാഗ്ലൈഡിംഗ് നടത്തുന്ന ഒരു അഭ്യാസിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഹിമാചല്‍പ്രദേശിലെ ബന്ദ്ലാധര് എന്ന വിനോദസഞ്ചാരകേന്ദ്രത്തിലാണ് ഇലക്ട്രിക് സ്കൂട്ടറുമായി ഒരു വിരുതന് പറന്നുയര്‍ന്നത്. കൗതുത കാഴ്ച്ച കണ്ട ആളുകളാണ് സംഭവം ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. അഭ്യാസ പറക്കലിനിടെ അപകടമൊന്നും ഉണ്ടാകാതിരിക്കാനും വാഹനത്തിന്റെ ഭാരം കുറയ്ക്കാനും ഇയാള്‍ വാഹനത്തിന്റെ ബാറ്ററി ഊരിമാറ്റിയിരുന്നു. പഞ്ചാബ് സ്വദേശിയായാ ഹര്‍ഷ് എന്ന യുവാവാണ് കൗതുക കാഴ്ചയൊരുക്കിയത്. പരിശീലനം ലഭിച്ച പാരാഗ്ലൈഡറാണ് ഹര്‍ഷ്. താന്‍ വളരെ അതിശയത്തിലാണെന്നും ഇത് ആദ്യമായിരിക്കും ഒരാള്‍ സ്കൂട്ടറിലിരുന്ന് പാരാഗ്ലൈഡിംഗ് നടത്തുന്നതെന്നും ഹര്‍ഷ് പറഞ്ഞു. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read MoreCategory: Today’S Special
ജപ്പാൻ മുത്തശ്ശി ജീവിച്ചത് 116 വർഷം
ജപ്പാൻകാർ ഏറെ സ്നേഹത്തോടെയും ബഹുമാനത്തോടെയും കണ്ടിരുന്ന മുത്തശ്ശി! രണ്ട് ലോകമഹായുദ്ധങ്ങളും ഒന്നിലധികം പകർച്ചവ്യാധികളും അതിജീവിച്ച വനിതാതിലകം. പേര് ഫുസ തത് സുമി. കഴിഞ്ഞ ചൊവ്വാഴ്ച 116ാം വയസിൽ ഈ ലോകത്തുനിന്ന് വിടപറഞ്ഞ അവർക്കു രാജ്യം ഏറെ വേദനയോടെ അന്ത്യാഞ്ജലി അർപ്പിച്ചു. രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക മേഖലയിലെ പ്രമുഖർ വരെ വിട നൽകാനെത്തി. ജപ്പാനിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയും ലോകത്തിലെ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ സ്ത്രീയുമായിരുന്നു ഒസാക്കയിലെ കാശിവാര നിവാസിയായ ഫുസ തത് സുമി. മുത്തശ്ശിയുടെ ഇഷ്ടഭക്ഷണമായ ബീൻസ്-പേസ്റ്റ് ജെല്ലി കഴിച്ചു വിശ്രമിക്കുമ്പോഴാണ് അപ്രതീക്ഷിതമായി മരണമെത്തിയത്. എഴുപതാം വയസിലുണ്ടായ വീഴ്ചയിൽ തുടയെല്ലിനു പൊട്ടലേറ്റതൊഴികെ കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നും അവസാനകാലംവരെ മുത്തശ്ശിക്കുണ്ടായിരുന്നില്ല. 1907 ഏപ്രിൽ 25നായിരുന്നു തത് സുമിയുടെ ജനനം. ഒസാക്കയിലെ ഒരു കർഷകനാണ് അവരെ വിവാഹം കഴിച്ചത്. ഇവർക്കു മൂന്നു കുട്ടികൾ. 119 വയസിൽ അന്തരിച്ച കനെ തനകയാണ് ജപ്പാനിൽ…
Read Moreലേഡീസ് കോച്ചിൽ ജനമൈത്രി..!! പോലീസുകാരന് പണികിട്ടി
മുംബൈ: നിയമപാലകർ ജനമൈത്രി പോലീസ് ആകണമെന്നാണ് എല്ലാവരും പറയാറുള്ളത്. പക്ഷേ, മുംബൈയിലെ ഒരു പോലീസുകാരൻ അങ്ങനെയാകാൻ ശ്രമിച്ചതിന് ഇപ്പോൾ അച്ചടക്കനടപടി നേരിടുകയാണ്. ലോക്കൽ ട്രെയിനിലെ ലേഡീസ് കോച്ചിൽ സുരക്ഷാഡ്യൂട്ടിയുണ്ടായിരുന്ന ഹോംഗാർഡായ എസ്.എഫ്. ഗുപ്തയ്ക്കാണു പണി കിട്ടിയത്. ഡ്യൂട്ടിക്കിടെ കോച്ചിലെ യാത്രക്കാരിയായ ഒരു പെൺകുട്ടി അപ്രതീക്ഷിതമായി പോലീസുകാരന് മുന്നിലെത്തി ഡാൻസ് തുടങ്ങി. ട്രെയിനിൽനിന്നു തെറിച്ചുവീഴാതിരിക്കാൻ നിർദേശങ്ങൾ നൽകി ആദ്യം മാറിനിന്ന പോലീസുകാരൻ കുറച്ചു കഴിഞ്ഞപ്പോൾ പെൺകുട്ടിക്കൊപ്പം ഡാൻസ് ചെയ്യാൻ ആരംഭിച്ചു. യാത്രക്കാരിക്ക് സന്തോഷമായിക്കോട്ടെ എന്നു മാത്രമേ പോലീസുകാരൻ കരുതിയിട്ടുണ്ടാകൂ. പെൺകുട്ടിയുടെ അമ്മ ഇതിന്റെ വീഡിയോ ചിത്രീകരിക്കുകയുംചെയ്തു. രാത്രി പത്തോടെയായിരുന്നു ട്രെയിനിലെ ഈ വൈറൽ ഡാൻസ്. വീഡിയോ പുറത്തുവന്നതോടെ റെയിൽവേ പോലീസ് മേധാവികൾ വളരെ പെട്ടെന്നു പ്രതികരിച്ചു. പോലീസുകാരനെതിരേ അന്വേഷണം പ്രഖ്യാപിച്ചു. ഗുപ്തയുടെ വിശദീകരണവും തേടി. ഭാവിയിൽ ഇത്തരം സംഭവങ്ങളുണ്ടാവാതിരിക്കാനുള്ള നടപടികളും സ്വീകരിച്ചു. യൂണിഫോമിലായിരിക്കുമ്പോഴോ ഡ്യൂട്ടിയിൽ ആയിരിക്കുമ്പോഴോ ഇത്തരം കാര്യങ്ങൾ…
Read Moreറെയിൽവേ പ്ലാറ്റ്ഫോമിൽ നിന്നൊരു അടിപൊളി ഡാൻസ്; സോഷ്യൽ മീഡിയയിൽ താരമായി കൊച്ചുപെൺകുട്ടി
‘ഓയി ബാബ’ എന്ന ഗാനത്തിന് നൃത്തം ചെയ്യുന്ന ഒരു കൊച്ചു പെൺകുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. @aadhyayasree__did എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് പങ്കിട്ട വീഡിയോയിൽ, പെൺകുട്ടി തന്റെ മികച്ച നൃത്ത വൈദഗ്ധ്യം ഒരു റെയിൽവേ പ്ലാറ്റ്ഫോമിൽ പ്രദർശിപ്പിക്കുന്നത് കാണാം. കാഴ്ചക്കാർക്ക് വളരെ ആകർഷണീയമായി തോന്നുന്ന വിധത്തിൽ പാട്ടിന്റെ വരികളും ഈണവും നൃത്തത്തോടൊപ്പം പെൺകുട്ടി സമന്വയിപ്പിക്കുന്നു. നൃത്ത പ്രകടനത്തിലുടനീളം അവൾ മനോഹരമായ പുഞ്ചിരി നിലനിർത്തുന്നത് വീഡിയോയിൽ കാണാം. നവംബർ 28 ന് അപ്ലോഡ് ചെയ്ത വീഡിയോയ്ക്ക് 1,493,504 ലൈക്കുകളും വിവിധ കമന്റുകളും ലഭിച്ചു. പെൺകുട്ടിയുടെ പ്രകടനത്തെ അഭിനന്ദിച്ച് നിരവധിപേരാണ് കമന്റിട്ടത്. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Read Moreഇത്രയും വിഭവങ്ങൾ എങ്ങനെ കഴിക്കും…! സോഷ്യൽ മീഡിയയിൽ തർക്കമായൊരു വൈറൽ വീഡിയോ
സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഭക്ഷണ പ്രേമികളും ഫുഡ് വ്ലോഗർമാരും വളരെയധികം പ്രശസ്തി നേടുകയാണ്. ഫുഡ് വ്ലോഗിംഗിന് യുട്യൂബിൽ ധാരാളം കാഴ്ചക്കാരുമുണ്ട്. ഭക്ഷണം ഉണ്ടാക്കുന്ന വീഡിയോകൾ പോലെ, ഉണ്ടാക്കിയ ഭക്ഷണം ഒരു നിശ്ചിത സമയത്തിനുള്ളിൽ ആസ്വദിച്ചു കഴിക്കുന്ന വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കാറുണ്ട്. ചിക്കൻ മുതൽ ചോക്ലേറ്റ് വരെ നീളുന്നു അവയിൽ. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ദാൽ ചവൽ, ആലു ബോർത്ത, ബെംഗൻ ഭജ, കരേല ഭാജി, കഡി പക്കോഡ, ബെംഗൻ ഭോർത്ത, ചില്ലി പനീർ എന്നിവയുൾപ്പെടെയുള്ള വിഭവങ്ങൾ 20 മിനിറ്റുകൊണ്ട് കഴിച്ച് തീർത്തിരിക്കുകയാണ് ഒരു യൂട്യൂബർ. ഇത്രയധികം വിഭവങ്ങൾ നിറഞ്ഞിരിക്കുന്നതും, അവ ഓരോന്നും ആസ്വദിച്ച് കഴിക്കുന്നതുമൊക്കെ വീഡിയോയെ കൂടുതൽ ശ്രദ്ധേയമാക്കുന്നു. ഈ യൂട്യൂബർ കഴിക്കുന്ന രീതിയെ കുറിച്ച് നിരവധിപേരാണ് കമന്റിട്ടിരിക്കുന്നത്. എന്നാൽ മറ്റ് ചിലർ വിമർശനവുമായെത്തി. വീഡിയോ ഒറ്റ ദിവസം ഷൂട്ട് ചെയ്തതല്ലെന്നാണ് അവരുടെ…
Read Moreഎട്ടുലക്ഷം രൂപ വിലവരുന്ന ഷൂ സംഭാവന നല്കി അജ്ഞാതന്‍
ചാരിറ്റിക്കായി പണവും വസ്ത്രങ്ങളുമെല്ലാം സംഭാവന നല്‍കുന്നത് കണ്ടിട്ടുണ്ട്. അമേരിക്കയിലെ പോര്‍ട്ട്ലാന്റിൽ ഒരാള്‍ ഷൂവാണ് സംഭാവനയായി ബേണ്‍സൈഡ് ഷെല്‍ട്ടര്‍ഹോമില്‍ ഉപേക്ഷിച്ചുപോയത്. എന്നാല്‍ ഇത് സാധാരണ ഒരു ഷൂവല്ല 834100 ഇന്ത്യന്‍ രൂപ വിലവരുന്ന പ്രശ്ത ഷൂഡിസൈനര് ടിഹ്കര് ഹാറ്റ്ഫീല്‍ഡ് നിര്‍മിച്ച എയര്‍ ജോര്‍ദാന്‍ 3-എസ് എന്ന ഷൂവാണ് ഇത്. 2019 ലെ ഒസ്കാര്‍ വേദിയില്‍ അമേരിക്കന്‍ സംവിധായകന് സ്പൈക്ക് ലീ ധരിച്ചിരുന്നതും ഈ ഷൂ തന്നെയാണ്. ഇത്രയേറെ വിലപിടിച്ച ഷൂ ആരാണ് സംഭാവനപ്പെട്ടിയില്‍ ഉപേക്ഷിച്ച് പോയതെന്ന് ആര്‍ക്കുമറിയില്ല. എന്നാല്‍ ബേണ്‍സൈഡ് ഷല്ട്ടര്ഹോം നടത്തുന്ന പോര്‍ട്ട്ലാന്റ് റെസ്ക്യൂ മിഷന് എന്ന സംഘടന വിലപിടിച്ച ഈ ഷൂ ലേലത്തില്‍ വയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ ലേലം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഈ ഷുവിന് 1667013 രൂപയോളം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍ ഇത് ശരിക്കും ഒരു സിന്‍ഡ്രല്ല ഷൂപോലെ അത്ഭുതഷൂവയി മാറും എന്നതില്‍ സംശയമില്ല.
Read Moreവീട്ടുജോലിക്കാരിക്ക് ഫോണ്‍ സമ്മാനമായി നല്കി കൊച്ചുമിടുക്കന്; കൈയടിച്ച് സോഷ്യൽ മീഡിയ
മാതാപിതാക്കള്‍ക്കും വേണ്ടപ്പെട്ടവര്‍ക്കുമെല്ലാം നമ്മള് സമ്മാനങ്ങള്‍ നല്‍കാറുണ്ട്. എന്നാല്‍ വീട്ടുജോലിക്കാരിയായ സ്ത്രീക്ക് 2000 രൂപ വിലവരുന്ന ഫോണ്‍ സമ്മാനമായി നല്കി സമൂഹമാധ്യമങ്ങളില്‍ കൈയടി നേടുകയാണ് അങ്കിത് എന്ന കൊച്ചുമിടുക്കന്. അങ്കിതിന്റെ പിതാവ് ബാലാജിയാണ് എക്സിലൂടെ മകന്റെ ഈ പ്രവൃത്തി പങ്കുവച്ചത്. മകന് ടൂര്‍ണമെന്റ് കളിച്ച് സമ്മാനമായി ലഭിച്ച 7000 രൂപയില്‍നിന്നാണ് വീട്ടില്‍ പാചകംചെയ്യുന്ന സരോജയ്ക്ക് 2000 രൂപയുടെ ഫോണ്‍ സമ്മാനമായി നല്‍കിയത്. സരോജ, അങ്കിതിന് ആറുമാസം പ്രായമുള്ളപ്പോള്‍ മുതല്‍ പരിചരിച്ചുവരികയാണെന്നും മാതാപിതാക്കളെന്ന നിലയില്‍ തങ്ങള്‍ക്ക് ഇതിലധികം എന്താണ് വേണ്ടതെന്നും ബാലാജി ചിത്രത്തോടൊപ്പം എക്സില്‍ കുറിച്ചു. ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ നിരവധിപേരാണ് കൊച്ചുമിടുക്കനെയും മാതാപിതാക്കളെയും അഭിനന്ദിച്ചെത്തിയത്. Ankit has so far earned 7K by playing weekend tournaments. And today he got our Cook Saroja a mobile phone for 2K from his…
Read Moreകാണാതായിട്ട് 6 വര്‍ഷങ്ങള്‍; കുടുംബവുമായി പുനസംഗമം കാത്ത് അലക്സ് ബാറ്റി
വഴിതിരിവുകള്ക്കൊടുവില് കൗമാരകാരനെ കണ്ടുകിട്ടുന്നത് 6 വര്‍ഷങ്ങള്‍ക്കുശേഷം. 2017ലാണ് 11 കാരനായ അലക്സ് അമ്മയ്ക്കും മുത്തച്ഛനുമൊപ്പം സ്പെയിനില്‍ അവധികാലം ആഘോഷിക്കാനെത്തുന്നത്. ഇതിനിടെയാണ് അലക്സിനെ കാണാതാകുന്നത്. മാഞ്ചെസ്റ്ററിലെ ഓള്‍ഡ്ഹാം സ്വദേശിയായ അലക്സിനായുള്ള തിരച്ചിലുകള്‍ പുരോഗമിക്കുന്നതിനിടെയാണ് ഫ്രാന്‍സിലെ ടുളൂസില്‍ നിന്ന് കണ്ടെത്തുന്നത്. പൈറനീസ് താഴ്വരയിലൂടെ അലക്സ് നടന്ന് പോകുന്നത് കണ്ട് സംശയം തോന്നിയ ബൈക്ക് യാത്രികന് നടത്തിയ ഇടപെടലിലൂടെയാണ് ആളെ തിരിച്ചറിയുന്നത്. തുടര്‍ന്ന് ബൈക്ക് യാത്രികനായ ഫാബിയന്‍ അക്കിഡിനിയുടെ ഫേസ്ബുക്ക് അക്കൗണ്ട് വഴി അലക്സ് കുടുംബവുമായി ആശയവിനിമയം നടത്തി കുറിപ്പിട്ടിരുന്നു. ഐ വാണ്ട് ടു കം ഹോം എന്നാണ് അലക്സ് ഫേസ്ബുക്കിലൂടെ കുറിച്ചത്. അലക്സിന്റെ തിരോധാനവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം തുടരുന്നതിനിടെയാണ് നാടകീയ തിരിച്ചുവരവ്. സംഭവത്തില്‍ കൂടുതല്‍ വ്യക്തവരേണ്ടതുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. സ്പെയിനില്‍ നിന്ന് കാണാതായ അലക്സ് എങ്ങനെ ഫ്രാന്സിലെത്തിതയില് തുടങ്ങി ഉത്തരം കിട്ടാത്ത അനവധി ചോദ്യങ്ങള്‍ ബാക്കിയാണ്. നിലവില്‍ ടുളൂസിലെ യുവജന…
Read More‘ബുള്ളറ്റ് ബാബ’യുടെ അനുഗ്രഹം തേടി എൽഫീൽഡ് ബുള്ളറ്റിനെ പ്രതിഷ്ഠയാക്കി ആരാധന
രാജസ്ഥാനിലെ ഒരു ക്ഷേത്രം ജനശ്രദ്ധയാകർഷിച്ചത് അതിന്റെ വാസ്തുകലയിലോ ഉത്സവാഘോഷങ്ങളുടെ പ്രത്യേകതയിലോ ഒന്നുമല്ല, അവിടത്തെ പ്രതിഷ്ഠയുടെ പേരിലാണ്. ആ ക്ഷേത്രത്തിലെ പ്രതിഷ്ഠ എന്താണെന്നല്ലേ, എൻഫീൽഡ് ബുള്ളറ്റ്! രാജസ്ഥാനിലെ ജോധ്പുരിനടുത്ത് ഛോട്ടില എന്ന ഗ്രാമത്തിലാണ് ഇരുചക്രവാഹനത്തെ ആരാധിക്കുന്ന ക്ഷേത്രമുള്ളത്. 1991 മുതലാണ് എന്‍ഫീല്‍ഡ് ബുള്ളറ്റിൽ ദൈവാംശം ഉള്ളതായി കണ്ടെത്തി ആരാധന നടത്താൻ തുടങ്ങിയതത്രെ! ‘ഓംബന’ അഥവ ‘ബുള്ളറ്റ് ബാബ’ എന്നാണു വിശ്വാസികള്‍ ബുള്ളറ്റിനെ വിളിക്കുന്നത്.സുരക്ഷിതയാത്ര, വാഹന ഇടപാടുകൾ തുടങ്ങിയ കാര്യങ്ങളിൽ അനുഗ്രഹം തേടിയാണ് ബുള്ളറ്റ് ബാബയുടെ നടയ്ക്കൽ ഭക്തർ എത്തുന്നത്. നിത്യവും നൂറുകണക്കിന് ആളുകൾ ഇവിടെ പ്രാർഥിക്കാൻ എത്തുന്നു. ജോധ്പുരിലെത്തുന്ന സഞ്ചാരികളും ബുള്ളറ്റ് ബാബയുടെ നടയ്ക്കൽ എത്തുന്നു. പുഷ്പങ്ങൾ, കര്‍പ്പൂരം അഭിഷേകം എന്നിവയ്ക്കു പുറമെ പ്രധാനപ്പെട്ട മറ്റൊരു വഴിപാടുകൂടി ഇവിടെയുണ്ട്. ബിയർ അഭിഷേകം! ബുള്ളറ്റിനു മുകളിലൂടെ ബിയർ ഒഴിച്ച് അഭിഷേകം നടത്തിയാൽ ബുള്ളറ്റ് ബാബ പ്രസാദിക്കുമെന്നാണ് വിശ്വാസം. വിചിത്രമായ ഇവിടത്തെ…
Read Moreവീണ്ടും പണി കൊടുത്ത് ഫ്ലിപ്കാര്‍ട്ട്; ഓര്‍ഡര്‍ ചെയ്തത് ഐ ഫോണ്‍ കിട്ടിയത് പിയേഴ്സ് സോപ്പ്..!
ഉപഭോക്താക്കൾക്കു പണി കൊടുത്ത് ഫ്ലിപ്കാര്‍ട്ടിനു മതിയായില്ലെന്നു തോന്നുന്നു. ഏറ്റവുമൊടുവിൽ ഐ ഫോണ്‍ ഓര്‍ഡര്‍ ചെയ്തയാൾക്കു ഫ്ലിപ്കാര്‍ട്ട് എത്തിച്ച് കൊടുത്തത് പിയേഴ്സ് സോപ്പ്! വ്ലോഗറായ വിദുർ സിരോഹിയാണ് ഈ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. അദ്ദേഹം പറയുന്നത് ഇങ്ങനെ: ഫ്ലിപ്കാര്‍ട്ട് ഇന്ത്യയില്‍നിന്നു കഴിഞ്ഞ നവംബർ 16ന് ഞാൻ ഐ ഫോണ്‍ 15 ഓർഡർ ചെയ്തു. ഡെലിവറി പ്രതീക്ഷിച്ചിരുന്ന തീയതി നവംബർ 17 ആയിരുന്നു. എന്നാല്‍ അന്നു ഡെലിവറി നടന്നില്ല. അടുത്ത ദിവസം ഡെലിവറി ചെയ്യേണ്ടതായിരുന്നെങ്കിലും ഞാന്‍ സ്ഥലത്ത് ഇല്ലാതിരുന്നതിനാല്‍ ഡെലിവറി തീയതി നവംബർ 22ന് ഷെഡ്യൂൾ ചെയ്തു. ഡെലിവറിക്കാരനു വൈകീട്ട് വരാന്‍ പറ്റില്ലെന്നു പറഞ്ഞതിനാൽ 25 ലേക്കു മാറ്റി. പക്ഷേ അന്നും നടന്നില്ല. ഒടുവിൽ 26ന് ഫ്ലിപ്കാര്‍ട്ടില്‍നിന്ന് ഡെലിവറി എത്തി. ഐ ഫോണിനു പകരം എനിക്ക് ലഭിച്ചത് ഒരു പിയേഴ്സ് സോപ്പ്! പരിഹാരത്തിനായി ഫ്ലിപ്കാര്‍ട്ടിന്റെ സഹായം ലഭിക്കുന്നില്ലെന്നും എന്റെ ധാരാളം സമയവും…
Read More