കൊച്ചി: യുഎഇ മാനവ വിഭവശേഷി -സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ തൊഴിൽ മികവിനുള്ള പുരസ്കാരം മലയാളിക്ക്. അബുദാബി കനേഡിയൻ മെഡിക്കൽ സെന്റർ തൊഴിലാളിയും മലയാളിയുമായ പ്രമീള കൃഷ്ണ(51)നാണ് പുരസ്കാരത്തിന് അർഹയായത്. 13 വർഷത്തെ മികച്ച സേവനത്തിനാണ് പ്രമീളയ്ക്ക് പുരസ്കാരം ലഭിച്ചത്. ഒരു ലക്ഷം ദിർഹം ആണ് പുരസ്കാര തുക. (ഇന്ത്യ രൂപ 22 ലക്ഷത്തിലേറെ). ഇവയ്ക്ക് പുറമെ സ്വർണനാണയം, സർടിഫിക്കറ്റ്, മെമെന്റോ, ഇൻഷുറൻസ് കാർഡ്, ഗിഫ്റ്റ് വൗച്ചർ എന്നിവയടങ്ങുന്ന സമ്മാനങ്ങളും പ്രമീളക്ക് ലഭിച്ചു. പുരസ്കാര നിറവിൽ സന്തോഷം പങ്കുവച്ച് പ്രമീള. പുരസ്കാര നേട്ടത്തിൽ വലിയ സന്തോഷമുണ്ട്. കൂടുതൽ ആത്മാർത്ഥതയോടെ ജോലി ചെയ്യാനുള്ള പ്രോത്സാഹനം കൂടിയാണ് ഈ പുരസ്കാരമെന്ന് പ്രമീള പറഞ്ഞു. രാവിലെ എട്ടിന് ജോലിക്കെത്തും. ഡോക്ടർമാരുടെ റൂമിലെത്തി അവർക്ക് ആവശായമായ കാര്യങ്ങൾ എല്ലാം ചെയ്ത് മെഡിക്കൽ വേസ്റ്റുകൾ മാറ്റി 9 മണിയാകുമ്പോഴേക്കും കൃത്യമായി പൂർത്തിയാക്കി വെക്കുമെന്നും പ്രമീള കൂട്ടിചേർത്തു. 13…
Read MoreCategory: Today’S Special
ഇതാണ് കച്ചവട വിജയം; വൈറലായി തെരുവ് കച്ചവടക്കാരന്റെ വിൽപന രീതി
ന്യൂഡൽഹി: തെരുവ് ഭക്ഷണ വിഭവങ്ങൾക്ക് ആരാധകരേറെയാണ്. രുചിയുള്ള ഭക്ഷണത്തോടൊപ്പം അവ വിൽക്കുന്ന കച്ചവടക്കാരുടെ വിൽപനരീതിയും ശ്രദ്ധേയമാണ്. ഉപഭോക്താക്കളോട് ആശയവിനിമയം നടത്തുന്ന രീതിയിലും ആ വ്യത്യസ്തതയുണ്ട്. ഇത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു ഭേൽപുരി സ്റ്റാളാണ് വീഡിയോയിൽ കാണിക്കുന്നത്. പ്രായമായൊരു കച്ചവടക്കാരൻ തിരക്കിട്ട് ഭേൽപുരി ഉണ്ടാക്കുന്നത് കാണാം. സ്റ്റാളിന്റെ മുന്നിൽ സാമാന്യം തിരക്കുമുണ്ട്. ഭേൽപൂരി ഉണ്ടാക്കി നൽകുന്നതോടൊപ്പം അദ്ദേഹം രസകരമായി ഉപയോക്താക്കളോട് സംസാരിക്കുന്നു. ഈ കച്ചവടക്കാരൻ ബുദ്ധിമാനാണ്. അയാളോട്”ക്യാ ഹാൽ ചൽ ഹേ? (എങ്ങനെയുണ്ട്?) എന്ന് ചോദിക്കൂ, “ഹാൽ ആപ് കെ ആതേ തീക് ഹോ ഗയാ, പെഹ്ലെ ഖരാബ് താ'(നിങ്ങളുടെ വരവ് കാര്യങ്ങൾ ശരിയാക്കി, മുമ്പ് അത് മികച്ചതായിരുന്നില്ല) എന്നിങ്ങനെയായിരിക്കും മറുപടി നൽകുക. ഊർജസ്വലമായ പരിഹാസങ്ങൾക്കിടയിലും, അയാൾക്ക് തന്റെ ദൈനംദിന ജീവിതത്തിന്റെ ഒരു കാഴ്ച പങ്കുവെച്ചു. ഒരു മണിക്ക് ഉറങ്ങുന്ന ഇയാൾ രാവിലെ…
Read Moreകൗതുകം ലേശം കൂടുതലാ….നാഗിനി കുടുങ്ങി കിടന്നത് 12 മണിക്കൂര്‍; ആറടി നീളമുള്ള വളര്‍ത്ത് പാമ്പിനെ രക്ഷിച്ച് അഗ്നിശമന സേന
കൗതുകം ലേശം കൂടിയതാണ് കൂട്ടില്‍ നിന്ന് പുറത്തു ചാടിയ നാഗിനി എന്ന വളര്‍ത്ത് പാമ്പിന് വിനയായത്. അമേരിക്കയില്‍ ലൊറെലി ഹില്‍ എന്ന യുവതി വീട്ടില്‍ വളര്‍ത്തുന്ന പെരുമ്പാമ്പ് ഇനത്തില്‍ പെട്ട പാമ്പാണ് നാഗിനി. ബുധനാഴ്ച രാവിലെയാണ് നാഗിനി അതിന്റെ കൂട്ടില്‍ നിന്ന് പുറത്തു ചാടി അടുക്കളയിലെ ഭിത്തിക്കിടയില്‍ ഇടയില്‍ കുടുങ്ങിയത്. നീണ്ട 12 മണിക്കൂറാണ് നാഗിനി അകപ്പെട്ട് കിടന്നത്. പാമ്പിനെ പുറത്തെത്തിക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ട് നടക്കാതെ വന്നപ്പോഴാണ് ഉടമ അഗ്നിശമന സേനയുടെ സഹായം തേടുന്നത്. യുവതിയുടെ സന്ദേശത്തിന് പിന്നാലെ സംഭവസ്ഥലത്തെത്തിയ അഗ്നിശമന സേന ഉദ്യോദഗസ്ഥരായ ലാമ്പും ബ്ലേക്കും കാണുന്നത് ആറടിയോലം നീളം വരുന്ന നാഗിനിയെയാണ്. പെട്ടെന്ന് തന്നെ ഉദ്യോഗസ്ഥര്‍ അടുക്കളയിലെ ക്യാബിനെറ്റ് അഴിച്ച് പാമ്പിനെ പുറത്തെടുക്കാനുള്ള ശ്രമം ആരംഭിച്ചു. അടുക്കളയ്ക്ക് യാതൊരു കോടുപാടുകളും സംഭവിക്കാതെ വിദഗ്ധ പൂര്‍വമാണ് അഗ്നിസമന സേന രക്ഷാപ്രവര്‍ത്തനം നടത്തിയത്. നാഗിനിയെ…
Read Moreതൂ കോൻ ഹെ… അച്ഛനെ കണ്ട് അന്തംവിട്ട് ഇരട്ട കുട്ടികള്‍: ഐഎഎസ് ഉദ്യാഗസ്ഥന് എക്സില്‍ പങ്കുവച്ച വീഡിയോ വൈറല്‍
നിമിഷനേരംകൊണ്ട് രുപംമാറിയ അച്ഛനെ കണ്ട് ഞെട്ടിയ ഇരട്ട കുട്ടികളുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഐഎഎസ് ഉദ്യാഗസ്ഥനായ മഹാജന് എക്സില്‍ പങ്കുവച്ച പഴയ ഒരു വീഡിയോയാണിത്. 2021 ല്‍ കുട്ടികളുടെ അച്ഛൻ ജൊനാതന്‍ നോര്മോയില് ടിക്ടോക്കിലാണ് വീഡിയോ ആദ്യമായി പങ്കുവച്ചത്. ലിഡിയ, ഹാല്ഡി എന്ന തന്റെ ഇരട്ടക്കുട്ടികളുടെ മുന്നിലേക്ക് തലമുടിയും താടിയും പൂര്‍ണമായി വടിച്ച് വരുന്ന ജൊനാഥതനെകണ്ട് ആളെ മനസ്സിലാകാതെ കുട്ടികള്‍ പേടിച്ച് കരയുന്നതാണ് വീഡിയോയിലുള്ളത്. കുട്ടികളിലൊരാള്‍ അപരിചിതനില്‍നിന്ന് സഹോദരിയെ രക്ഷിക്കാന്‍ കൈ തടസം പിടിക്കുന്നതും പിന്നീട് രണ്ടുപേരും ചേര്‍ന്ന് ഭയംകൊണ്ട് പൊട്ടിക്കരയുന്നതും കാണാം. ഇരുവരും എപ്പോഴും എങ്ങനെയാണെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. ഒരാളുടെ മുഖം വാടിയാല്‍ മറ്റെയാള്‍ക്ക് പിന്നെ ആശങ്കയാണത്രെ. നിരവധി ആളുകളാണ് ലൈക്കുകളും രസകരമായ കമന്റുകളുമായി വീഡിയോയ്ക്ക് താഴെ വരുന്നത്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read Moreവൈറലായി നഴ്സറി സ്കൂള്‍ ഫീസ്; അമ്പരന്ന് സൈബര്‍ ലോകം
2024-25 അദ്ധ്യാന വര്‍ഷത്തേക്കുള്ള നഴ്സറി സ്കൂള്‍ ഫീസാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. രക്ഷകര്‍ത്താക്കള്‍ക്കുള്ള ഓറിയന്റേഷന്‍ ഫീസായി സ്കൂള്‍ ഈടാക്കുന്ന 8400 രൂപയാണ് സമൂഹമാധ്യമങ്ങളെ ഞെട്ടിച്ചത്. ഒരു പ്രൈമറി സ്കൂളിലേക്കുള്ള അഡ്മിഷന് ഇത്രയും ഫീസ് ഇടാക്കുന്നത് വിശ്വസിക്കാനാകാതെ സൈബര്‍ ലോകം. എന്നെ സര്‍ക്കാര്‍ സ്കൂളില്‍ അച്ഛന് വിട്ടതിന്റെ കാര്യം ഇപ്പോളാണ് മനസിലായത് എന്ന് പറഞ്ഞാണ് ഫീസ് ഘടന എക്സിലൂടെ പങ്കുവെച്ചത്. ഒരു കലണ്ടര്‍ വര്‍ഷത്തേക്കുള്ള യുകെജി വിദ്യാര്‍ഥിയുടെ ഫീസ് വരുന്നത് ഒന്നര ലക്ഷത്തോളം രൂപയാണ്. ഇതിലെ രക്ഷകര്ത്താകള്ക്കുള്ള ഒറ്റ തവണത്തെ ഓറിയന്റേഷനു വാങ്ങുന്ന 8400 രൂപയാണ് കാഴ്ചക്കാരെ അമ്പരപ്പിച്ചത്. ഇത്തരത്തില്‍ കേട്ട കേള്‍വിയില്ലാത്ത ഫീസ് സ്കൂളുകള്‍ അനധികൃതമായി ഈടാക്കുന്നതാണ് എന്നു വരെ ചര്‍ച്ചകളും വിമര്‍ശനങ്ങളും നീണ്ടു. ഇത്രയേറെ ഫീസ് രക്ഷിതാക്കള്‍ക്ക് എങ്ങനെ അടക്കാന്‍ സാധിക്കുന്നെന്ന ആശങ്കയും സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു. വ്യത്യസ്തമായ ട്വീറ്റുകളുമായി പലരും രംഗത്തെത്തിയിരുന്നു. കാഴ്ചകാരില്‍ ചിലര്‍…
Read Moreസുരക്ഷിത ഭക്ഷണം; 114 റെയിൽവേ സ്റ്റേഷനുകൾക്ക് ഈറ്റ് റൈറ്റ് സർട്ടിഫിക്കറ്റ്; കേരളത്തിൽ നിന്ന് 21 സ്റ്റേഷനുകൾ
കണ്ണൂർ: രാജ്യത്ത് സുരക്ഷിത ഭക്ഷണം നൽകുന്ന റെയിൽവേ സ്റ്റേഷനുകൾക്കു നൽകുന്ന ഈറ്റ് റൈറ്റ് സർട്ടിഫിക്കറ്റിന് അർഹമായി കേരളത്തിലെ 21 സ്റ്റേഷനുകൾ. രാജ്യത്താകമാനം 114 റെയിൽവേ സ്റ്റേഷനുകൾക്കാണ് സർട്ടിഫിക്കറ്റ് ലഭിച്ചത്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അഥോറിറ്റി ഓഫ് ഇന്ത്യ ആണ് ഇതു സംബന്ധിച്ച റേറ്റിംഗ് നൽകുന്നത്. ഇന്ത്യയിൽ ആകെയുള്ള റെയിൽവേ സ്റ്റേഷനുകളിൽ ഒന്നര ശതമാനത്തിനാണ് സർട്ടിഫിക്കറ്റ് ലഭിച്ചത്. 7,349 റെയിൽവേ സ്റ്റേഷനുകളാണ് രാജ്യത്തുള്ളത്. ഇതിൽ ഹാൾട്ട് സ്റ്റേഷനുകളും ഉൾപ്പെടുന്നു. ആകെ 199 റെയിൽവേ സ്റ്റേഷനുകളുള്ള കേരളത്തിൽ 21 എണ്ണത്തിനു മാത്രമാണ് സർട്ടിഫിക്കറ്റിനു യോഗ്യത നേടാനായത്. ഭക്ഷണം പാകം ചെയ്യുന്പോഴും വിതരണം ചെയ്യുന്പോഴും മികച്ച ശുചിത്വവും സുരക്ഷിതത്വവും ഉറപ്പാക്കുന്ന സ്റ്റേഷനുകൾക്കാണ് സർട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്നത്. രാജ്യത്തെ നല്ലൊരു ഭാഗം സ്റ്റേഷനുകളിലെ സ്ഥാപനങ്ങളും ഗുണനിലവാരം സംബന്ധിച്ച സർട്ടിഫിക്കറ്റിന് അപേക്ഷിച്ചിട്ടില്ല. ശുചിത്വം മുതൽ മാലിന്യസംസ്കരണം വരെയുള്ള കാര്യങ്ങൾ സൂക്ഷ്മമായി മനസിലാക്കിയ ശേഷമാണ് സ്റ്റേഷനുകൾക്ക്…
Read Moreഫോണിനും മോചനദ്രവ്യം; മോഷ്ടിച്ച ഫോൺ തിരികെ നൽകാൻ മോചനദ്രവ്യം ആവശ്യപ്പെട്ട് കള്ളന്
അൻഹുയി (ചൈന): കൊല്ലത്ത് കുട്ടിയെ തട്ടിയെടുത്തശേഷം പത്തു ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതുപോലെയുള്ള സംഭവങ്ങൾ കേരളത്തിൽ മാത്രമല്ല ലോകത്ത് പലഭാഗങ്ങളിലും അരങ്ങേറാറുണ്ട്. എന്നാൽ ചൈനയിൽ നടന്ന തട്ടിയെടുക്കലും പണം ആവശ്യപ്പെടലും ഇതിൽനിന്നു വ്യത്യസ്തവും വിചിത്രവുമായിരുന്നു. കിഴക്കൻ ചൈനയിലെ അൻഹുയി പ്രവിശ്യയിലാണു സംഭവം നടന്നത്. തട്ടിയെടുത്തത് കുട്ടിയെയല്ല, ഒരു മൊബൈൽ ഫോണാണ്. ഷാങ്ങ് എന്ന വിദ്യാർഥിനിയുടെ ഐ ഫോൺ 13 ആണ് ഒരു റസ്റ്ററന്റിൽ വച്ച് ഒരാൾ തട്ടിയെടുത്തത്. പെൺകുട്ടി ഉടൻതന്നെ പോലീസിൽ വിവരമറിയിച്ചു. പോലീസ് റസ്റ്ററന്റിലെ സിസിടിവി പരിശോധിച്ചപ്പോൾ ഒരു യുവാവ് ഫോൺ മോഷ്ടിക്കുന്നതു കണ്ടെത്തി. തുടര്‍ന്നു പോലീസ് പറഞ്ഞതനുസരിച്ച് പെൺകുട്ടി അയാളെ ഫോണിൽ വിളിച്ച് ഫോൺ മടക്കി നൽകാൻ ആവശ്യപ്പെട്ടു. തിരിച്ചുതന്നാൽ പരാതി പിൻവലിക്കാമെന്നും പറഞ്ഞു. എന്നാൽ വെറുതെ ഫോൺ തിരികെ നൽകാൻ കള്ളൻ തയാറായിരുന്നില്ല. ഫോണിനു പകരം 2,000 യുവാൻ (24,000 രൂപ) നൽകിയാൽ…
Read Moreചൈനയിൽനിന്നു പുതിയ വിഭവം ഗ്രിൽഡ് ഐസ് ക്യൂബ്.!!
ചൈനാക്കാർ തിന്നാത്തതായി ഒന്നുമില്ല. ജീവനുള്ളതിനെവരെ അവർ തിന്നുകളയും. മറ്റുള്ളവർക്ക് അറപ്പുളവാക്കുന്നവയാണ് അവരുടെ പല ഭക്ഷണരീതികളും. അതിനിടെ ചൈനയിൽനിന്നു പുതിയൊരു വിഭവത്തെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നിരിക്കുകയാണ്. ചൂടാക്കിയ മസാലകൾക്കൊപ്പം വിളമ്പുന്ന ഗ്രിൽ ചെയ്ത ഐസ് ക്യൂബുകൾ ആണ് പുതിയ ഇനം. ചൈനയിലെ പുതിയ ട്രെൻഡായി ഈ വിഭവം മാറിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗ്രിൽഡ് ഐസ് ക്യൂബ് തയാറാക്കുന്ന ചൈനയിലെ തെരുവു കച്ചവടക്കാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഈ വിഭവം കഴിക്കാൻ ധാരാളം ആളുകളാണത്രെ ഭക്ഷണശാലയിലെത്തുന്നത്. നേരത്തെ, ചൈനക്കാരുടെ മറ്റൊരു വിഭവം ലോകത്തെ അമ്പരപ്പിച്ചിരുന്നു. വറുത്ത കല്ലുകളായിരുന്നു അത്! കല്ലുകൊണ്ട് ഉണ്ടാക്കിയ ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. പരമ്പരാഗത വിഭവമായ “ഇളക്കി വറുത്ത കല്ലുകൾ’ ചൈനയിൽ സുവോദിയു എന്നാണറിയപ്പെടുന്നത്.
Read Moreപൊറോട്ട പ്രേമികളെ ഇതിലേ…ഇതിലേ… ബാഹുബലി പൊറോട്ട; രണ്ടെണ്ണം കഴിച്ചാൽ ഒരുലക്ഷം രൂപയ്ക്കൊപ്പം ജീവിതാവസാനം വരെ ഫ്രീ പൊറോട്ട
ജയ്പൂർ: പോറോട്ട പ്രേമികൾ നന്നേ കുറവാണ്. മിക്കവരും ഇഷ്ടപ്പെടുന്ന ഒരു ഭക്ഷണമാണ് പൊറോട്ട. ചില സ്ഥലങ്ങളിൽ പൊറോട്ട കൊതിയൻമാർക്കായി പൊറോട്ട തീറ്റമത്സരം തന്നെ നടത്താറുണ്ട്. അത്തരത്തിൽ ഒരു പൊറോട്ട തീറ്റമത്സരമാണ് വൈറലാകുന്നത്. ജയ്പൂർ പറാത്ത ജംഗ്ഷൻ എന്ന കടയാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ജയ്പൂരിലെ ന്യൂ സംഗനേർ റോഡിലാണ് ഈ പൊറോട്ടകട. ഒരു മണിക്കൂറിനുള്ളിൽ 32 ഇഞ്ച് വരുന്ന രണ്ട് പൊറോട്ട തിന്നുതീർക്കുന്നവർക്ക് സമ്മാനവും അവർ പ്രഖ്യാപിച്ചു. ഒരു ലക്ഷം രൂപയാണ് സമ്മാനം. ബാഹുബലി എന്നാണ് പൊറോട്ടയ്ക്ക് പേരിട്ടിരിക്കുന്നത്. മൂന്നുതരം ചമ്മന്തി, റെയ്ത്ത, പച്ചക്കറി, അച്ചാർ എന്നിവയും ഈ പൊറോട്ടയ്ക്കൊപ്പം ലഭിക്കും. മത്സരം ജയിക്കുന്നവർക്ക് സമ്മാനത്തോടൊപ്പം ഈ കടയിൽ നിന്നും ജീവിതകാലം മുഴുവൻ സൗജന്യമായി പൊറോട്ട കഴിക്കാനുള്ള അവസരവും ലഭിക്കും. ഹോട്ടലുകാരുടെ വെല്ലുവിളി സ്വീകരിച്ച് പലരും എത്തിയെങ്കിലും ആരും മുഴുവൻ പൊറോട്ടയും കഴിച്ചു തീർന്നില്ല. എല്ലാവരും തോറ്റുപിൻമാറി. ചിലരാകട്ടെ…
Read Moreഇതെന്താ കാഴ്ച ബംഗ്ലാവോ അതോ മെസോ: ഭക്ഷണം കഴിക്കാനിരുന്നപ്പോൾ ചത്ത പുഴു, ഓടി ഒളിക്കുന്ന എലികൾ; പരാതിയുമായി യൂണിവേഴ്സിറ്റി വിമൻസ് ഹോസ്റ്റൽ വിദ്യാർഥികൾ
തിരുവന്തപുരം: പലപ്പോഴും സ്വന്തം വീട്ടിൽ കിട്ടുന്ന ഭക്ഷണം പോലെ മറ്റൊരിടത്തും നമുക്ക് ലഭിക്കില്ല. പ്രത്യേകിച്ച് ഹോസ്റ്റലുകളിൽ. വഴുതക്കാട് യൂണിവേഴ്സിറ്റി വിമൻസ് ഹോസ്റ്റലിൽ കേടായ ഭക്ഷണമാണ് നൽകുന്നതെന്ന പരാതിയുമായി വിദ്യാർഥികൾ. ഹോസ്റ്റലുകളിൽ നിശ്ചിത സമയത്തിനാകും ഭക്ഷണം തരിക. അതു പോലും വൃത്തിയായി നൽകാൻ അധികൃതർ ശ്രമിക്കുന്നില്ലെന്നാണ് കുട്ടികളുടെ പരാതി. ഭക്ഷണത്തിൽ പുഴുവിനെയും ഉപയോഗിച്ച ബാൻഡ് എയ്ഡും കണ്ടെത്തിയെന്നാണ് കുട്ടികൾ പറയുന്നത്. ഇതു സംബന്ധിച്ച് ഹോസ്റ്റൽ വാർഡനോട് പരാതി നൽകിയപ്പോൾ മോശം അനുഭവമാണ് തങ്ങൾക്ക് ഉണ്ടായെന്നും വിദ്യാർത്ഥികൾ പറഞ്ഞു. ഇതിനെതിരെ യാതൊരു നടപടിയും ഹോസ്റ്റൽ അധികൃതർ കൈക്കൊണ്ടിട്ടില്ല. ഇത് ആദ്യത്തെ സംഭവമല്ലെന്നും ഇതിനു മുന്‍പ് പലപ്പോഴും ഉണ്ടായിട്ടുണ്ടെന്നും വിദ്യാർഥികൾ പറഞ്ഞു. സ്ക്രൂ, പക്ഷി തൂവൽ, സ്ക്രബർ പീസ്, പുഴുക്കൾ, വണ്ട്, പ്രാണികൾ എന്നിവയെല്ലാം സ്ഥിരമായി ഭക്ഷണത്തിൽ നിന്ന് കിട്ടാറുണ്ട്. ഇതെ കുറിച്ച് അധികൃതരുമായി സംസാരിച്ചപ്പോൾ ചെറിയ അശ്രദ്ധ മൂലം സംഭവിച്ചതാകുമെന്നാണ്…
Read More