തിരുവന്തപുരം: പലപ്പോഴും സ്വന്തം വീട്ടിൽ കിട്ടുന്ന ഭക്ഷണം പോലെ മറ്റൊരിടത്തും നമുക്ക് ലഭിക്കില്ല. പ്രത്യേകിച്ച് ഹോസ്റ്റലുകളിൽ. വഴുതക്കാട് യൂണിവേഴ്സിറ്റി വിമൻസ് ഹോസ്റ്റലിൽ കേടായ ഭക്ഷണമാണ് നൽകുന്നതെന്ന പരാതിയുമായി വിദ്യാർഥികൾ.
ഹോസ്റ്റലുകളിൽ നിശ്ചിത സമയത്തിനാകും ഭക്ഷണം തരിക. അതു പോലും വൃത്തിയായി നൽകാൻ അധികൃതർ ശ്രമിക്കുന്നില്ലെന്നാണ് കുട്ടികളുടെ പരാതി.
ഭക്ഷണത്തിൽ പുഴുവിനെയും ഉപയോഗിച്ച ബാൻഡ് എയ്ഡും കണ്ടെത്തിയെന്നാണ് കുട്ടികൾ പറയുന്നത്. ഇതു സംബന്ധിച്ച് ഹോസ്റ്റൽ വാർഡനോട് പരാതി നൽകിയപ്പോൾ മോശം അനുഭവമാണ് തങ്ങൾക്ക് ഉണ്ടായെന്നും വിദ്യാർത്ഥികൾ പറഞ്ഞു.
ഇതിനെതിരെ യാതൊരു നടപടിയും ഹോസ്റ്റൽ അധികൃതർ കൈക്കൊണ്ടിട്ടില്ല. ഇത് ആദ്യത്തെ സംഭവമല്ലെന്നും ഇതിനു മുന്പ് പലപ്പോഴും ഉണ്ടായിട്ടുണ്ടെന്നും വിദ്യാർഥികൾ പറഞ്ഞു. സ്ക്രൂ, പക്ഷി തൂവൽ, സ്ക്രബർ പീസ്, പുഴുക്കൾ, വണ്ട്, പ്രാണികൾ എന്നിവയെല്ലാം സ്ഥിരമായി ഭക്ഷണത്തിൽ നിന്ന് കിട്ടാറുണ്ട്.
ഇതെ കുറിച്ച് അധികൃതരുമായി സംസാരിച്ചപ്പോൾ ചെറിയ അശ്രദ്ധ മൂലം സംഭവിച്ചതാകുമെന്നാണ് അവരുടെ ന്യായമെന്നും വിദ്യാർഥികൾ കൂട്ടിചേർത്തു.
ഭക്ഷണത്തിൽ മാത്രമല്ല, മെസിലും വൃത്തിയില്ല. അവിടെ നിറയെ എലികളാണെന്നും. ഒരു ദിവസം രാവിലെ മുതൽ വൈകുന്നേരം വരെ മെസ്സിൽ വിദ്യാർത്ഥികൾ ഭക്ഷണം കഴിക്കുന്ന ടേബിളിൽ എലി ചത്ത് കടന്നിട്ടുണ്ടെന്നും. അതിനെ നീക്കം ചെയ്യാൻ 12 മണിക്കൂർ വരെ എടുത്തിട്ടുണ്ടെന്നും വിദ്യാർഥികൾ ആരോപിച്ചു.