എലിക്കുളം: മിന്നുകെട്ടിനു പിന്നാലെ ഗാനമേള വേദിയിലെത്തി മാന്ത്രിക ശബ്ദത്തിൽ പാടി വധുവും തബലയിൽ വിസ്മയം തീർത്ത് വരനും. വിവാഹ വേഷത്തിൽ വധൂവരന്മാർ ഗാനമേളവേദിയിൽ പ്രത്യക്ഷപ്പെട്ടതു വിവാഹത്തിൽ പങ്കെടുക്കാനെത്തിയവർക്കു കൗതുകമായി. കോട്ടയം ഇളങ്ങുളം സെന്റ് മേരീസ് പള്ളി യിൽ ഇക്കഴിഞ്ഞ ഒന്നാം ഓണ ദിനത്തിലായിരുന്നു ഇവരുടെ വിവാഹം. ഭരണങ്ങാനം കൊടിത്തോട്ടത്തിൽ ജോബിയുടേയും കണമല കുരികിലക്കാട്ടിൽ ആതിരയുടേയും വിവാഹ വേദിയായിലായിരുന്നു ഈ കൗതുകക്കാഴ്ച. വിവാഹ സത്ക്കാരത്തോടനുബന്ധിച്ച് എലിക്കുളം പഞ്ചായത്തിലെ ഭിന്നശേഷി-വയോജന ഗാനമേളയും സംഘടിപ്പിച്ചിരുന്നു. ഈ ഗാനമേള വേദിയിലേക്കായിരുന്നു പള്ളിയിലെ വിവാഹ കർമങ്ങൾക്കു ശേഷം വധൂവരന്മാരുടെ കടന്നു വരവ്. സ്കൂൾ അധ്യാപികയായ ആതിര ഒരു ഗായികയും കൂടിയാണ്. ജോബിയാകട്ടെ തബല വിദഗ്ധനും. നിറക്കൂട്ട് എന്ന ചിത്രത്തിലെ പൂമാനമേ..ഒരു രാഗമേഘം താ… എന്ന ഗാനമാണ് ആതിര ആലപിച്ചത്. കൂട്ടായി തബലയിൽ വിസ്മയം തീർത്ത് ജോബിയും.
Read MoreCategory: Today’S Special
നൂലിൽ വിരിയുന്ന ചിത്രങ്ങൾ; ത്രഡ് ആർട്ടിൽ കൂടുതൽ പരീക്ഷണങ്ങൾ നടത്തണം; പ്ലസ്ടുകാരൻ അഭിനന്ദിന് അഭിനന്ദന പ്രവാഹം
തിരുമാറാടി: നൂലുകൾ കൊണ്ട് ചിത്രം വരച്ച് ശ്രദ്ധ നേടുകയാണ് തിരുമാറാടിയിലെ അഭിനന്ദ്. ചിത്രകലയിൽ ഒട്ടേറെ പരിചിതമായ രീതികളുണ്ടെങ്കിലും അഭിനന്ദ് നൂലിലാണ് ചിത്രങ്ങൾ തയാറാക്കുന്നത്. ത്രഡ് ആർട്ട് എന്നാൽ അത്രക്ക് ആർക്കും സുപരിചിതമല്ല. ഇത്തിരി വിഷമവും കഠിനാധ്വാനവും ആവശ്യമാണ്. തിരുമാറാടി പാണുകുന്നേൽ സനിൽ ചന്ദ്രന്റേയും സിന്ധുവിന്റേയും മകനാണ് അഭിനന്ദ്. പാന്പാക്കുട ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ രണ്ടാം വർഷ ഹയർ സെക്കൻഡറി വിദ്യാർത്ഥിയാണ്. 50 മണിക്കൂർ എടുത്താണ് അഭിനന്ദ് ആദ്യമായി ത്രഡ് ആർട്ട് ഒരുക്കിയത് സ്വന്തം മുത്തച്ഛന്റെ ചിത്രം. യൂടൂബ് ചാനലിൽ കണ്ട വീഡിയോ പരീക്ഷിക്കുകയായിരുന്നു. പിന്നീട് ഗൂഗിളിന്റെ സഹായത്തോടെ സ്വയം പഠിച്ചെടുത്തു. രണ്ടാമത്തേയും മൂന്നാമത്തേയും ചിത്രത്തിന് 20 മണിക്കൂറേ എടുത്തുള്ളു. 3000 മീറ്റർ നൂലും 230 ആണികളും വേണം ഒരു ചിത്രം തയാറാക്കാൻ. മുത്തച്ഛൻ ചന്ദ്രൻ, മുത്തശി വിലാസിനി എന്നിവരുടേയും ശ്രീനാരായണ ഗുരുവിന്റേയും ചിത്രങ്ങൾ പൂർത്തീകരിച്ചു. പിതാവ്…
Read Moreഅഞ്ചും പത്തുമല്ല 45,000 രൂപ ടിപ്പുകൊടുത്തിട്ടും മതിയാകാതെ വെയിറ്റർ; വിദേശസഞ്ചാരിയോട് ഹോട്ടൽ ജീവനക്കാരൻ ചെയ്ത ക്രൂരതയിങ്ങനെ…
സെന്റ് ട്രോപ്പസ്: റസ്റ്ററന്റുകളിലെ വെയിറ്റർമാർ ടിപ്പ് കിട്ടാൻ പല അടവുകളും കാട്ടാറുണ്ട്. നിറഞ്ഞ ചിരിയോടെ സ്വീകരിക്കുന്നതു മുതൽ കഴിച്ചു തീരുംവരെ അവർ പിന്നാലെ ഉണ്ടാകും. ബില്ല് നൽകിയാലും ഇവർ പിന്തിരിയില്ല. പണം വാങ്ങി കൗണ്ടറിൽ പോയി ബില്ലടച്ച് ബാക്കി നൽകിയശേഷവും അവിടെ നിൽക്കും. ചെറിയൊരു തുകയാണെങ്കിലും കിട്ടിയാൽ സന്തോഷം. ഒന്നും കിട്ടാതിരുന്നാൽ മുഖം വാടുമെന്നല്ലാതെ മറ്റു പ്രതികരണമൊന്നും സാധാരണ ഉണ്ടാകാറില്ല. എന്നാൽ, ഫ്രാൻസിലെ തീരദേശ പട്ടണമായ സെന്റ് ട്രോപ്പസിലെ ഒരു റസ്റ്ററന്റിൽ ടിപ്പിനെച്ചൊല്ലി അടുത്തിടെ വലിയ പ്രശ്നമുണ്ടായി. ടിപ്പ് കൊടുക്കാത്തല്ല, കൊടുത്തത് കുറഞ്ഞുപോയതാണു പ്രശ്നമായത്. ഭക്ഷണം കഴിച്ചയാൾ 500 യൂറോ (ഏകദേശം 45,000 രൂപ) വെയിറ്റർക്കു ടിപ്പായി നൽകി. അതിൽ കൂടുതൽ പ്രതീക്ഷിച്ച വെയിറ്റർ പ്രകോപിതനാവുകയും റസ്റ്ററന്റിൽനിന്നിറങ്ങിയ കസ്റ്റമറെ പിന്തുടരുകയുംചെയ്തു. ബിൽ തുകയുടെ വെറും 10 ശതമാനം മാത്രമാണ് ടിപ്പ് നൽകിയതെന്നും ബില്ലിന്റെ 20 ശതമാനമെങ്കിലും വേണമെന്നും…
Read Moreമറവിയും വിഷാദവും , ഒടുവിൽ ശസ്ത്രക്രിയ; തലച്ചോറിൽ നിന്ന് കിട്ടിയത് ജീവനുള്ള വിരയെ
ഓർമ്മക്കുറവിനും വിഷാദത്തിനും ചികിത്സ തേടിയെത്തിയ സ്ത്രീയുടെ തലച്ചോറിനുള്ളിൽ നിന്ന് ഡോക്ടർമാർ കണ്ടെത്തിയത് 8 സെന്റീ മീറ്റർ വലിപ്പമുള്ള ജീവനുള്ള വിരയെ. മൂന്നാഴ്ചയായി വയറുവേദനയും വയറിളക്കവും അനുഭവപ്പെട്ടതിനെത്തുടർന്നാണ് 64 വയസുകാരിയെ 2021 ജനുവരിയിൽ പ്രാദേശിക ആശുപത്രിയിൽ ആദ്യമായി പ്രവേശിപ്പിക്കുന്നത്. തുടർന്ന് നിരന്തരമായ വരണ്ട ചുമയും പനിയും കൂടിവന്നു. 2022 ഓടെ മറവിയും വിഷാദവും തുടങ്ങി. ഇതേതുടർന്ന് കാൻബെറ ആശുപത്രിയിലേക്ക് തുടർ ചികിത്സയ്ക്കായി ഇവരെ പ്രവേശിപ്പിച്ചു. പിന്നാലെ എംആർഐ സ്കാനിനുശേഷം ശസ്ത്രക്രിയ ചെയ്യാൻ തീരുമാനിച്ചു. എന്നാൽ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 8 സെന്റീമീറ്റർ നീളത്തിൽ ഇളം ചുവപ്പ് നിറത്തിലുള്ള ജീവനുള്ള വിരയെയായിരുന്നു. ലോകത്ത് ആദ്യമായാണ് ഇത്തരമൊരു സംഭവം നടക്കുന്നത്. ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത വിരയെ ഒരു CSIRO ശാസ്ത്രജ്ഞന്റെ ലബോറട്ടറിയിലേക്ക് അയച്ചതായി ഡോക്ടർമാർ അറിയിച്ചു. സാധാരണയായി ഓസ്ട്രേലിയൻ സംസ്ഥാനമായ ന്യൂ സൗത്ത് വെയിൽസിൽ നിന്നുള്ള പെരുമ്പാമ്പുകളുടെ ദഹനനാളത്തിലാണ് ഇത്തരത്തിലുള്ള വിരകളെ കാണപ്പെടുന്നത്. ഓസ്ട്രേലിയയുടെ…
Read Moreകഴിച്ച് തുടങ്ങിയപ്പോൾ തൊണ്ടയിൽ കുത്തുന്ന വേദന; സൂപ്പിൽ നിന്ന് കിട്ടിയത് എലിയുടെ കാൽ
ഭക്ഷണം കഴിക്കുമ്പോൾ അബദ്ധത്തിൽ അതിൽ എന്തെങ്കിലുമൊക്കെ വീണിട്ടുണ്ടെങ്കിൽ അവ ചിലപ്പോൾ കഴിക്കുമ്പോൾ നമുക്ക് തന്നെ കിട്ടാറുണ്ട്. എന്നാൽ യുഎസ്എയിലെ മിഷിഗണിൽ നിന്നൊരാൾ തനിക്ക് ഇങ്ങനെ ഉണ്ടായ ഒരു ദുരനുഭവം പങ്ക് വെയ്ക്കുകയാണ്. ഡിട്രോയിറ്റിലെ വാറൻ ജില്ലയിലെ ഒലിവ് ഗാർഡനിലെ പ്രശസ്ത റസ്റ്റോറന്റ് ശൃംഖലയിലയിൽ തോമസ് ഹോവി സുഹൃത്തുക്കളോടൊപ്പം ഭക്ഷണം കഴിക്കാൻ പോയിരുന്നു. ഇയാൾ ഇറ്റാലിയൻ സ്പെഷ്യൽ മൈൻസ്ട്രോൺ സൂപ്പ് ഓർഡർ ചെയ്തു. അത് കഴിക്കാൻ തുടങ്ങിയപ്പോൾ തൊണ്ടയിൽ കുത്തുന്ന വേദന അനുഭവപ്പെട്ടു. പിന്നാലെ തന്റെ വായ്ക്കുള്ളിൽ ഒരു എലിയുടെ കാൽ ഉണ്ടെന്ന് അദ്ദേഹം കണ്ടെത്തി.ഉടൻ തന്നെ അത് തുപ്പുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ച് കുത്തിവയ്പ്പെടുത്ത് ആന്റിബയോട്ടിക്കുകളും മൗത്ത് വാഷും വാങ്ങി. തുടർന്ന് ഹോവി സംഭവം പോലീസിൽ അറിയിച്ചു. റസ്റ്റോന്റിലെ മാനേജർ പരാതികൾ ഗൗനിച്ചില്ലെന്നും എലിയുടെ കാൽ കണ്ടെത്തിയ സംഭവത്തെ ലാഘവത്തോടെയാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ന്യൂയോർക്ക്…
Read Moreലോക്ക്ഡൗണിന് ശേഷം ശൈശവ വിവാഹങ്ങൾ വർദ്ധിച്ചു: മഹാരാഷ്ട്ര വനിതാ പാനൽ മേധാവി
കൊവിഡ്-19 നെ തുടർന്ന് ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിന് ശേഷം സംസ്ഥാനത്ത് ശൈശവ വിവാഹങ്ങളുടെ എണ്ണം വർദ്ധിച്ചതായി മഹാരാഷ്ട്ര വനിതാ കമ്മീഷൻ മേധാവി രൂപാലി ചക്കങ്കർ പറഞ്ഞു. ലാത്തൂരിൽ മാത്രം 37 ശൈശവ വിവാഹങ്ങൾ നിർത്തിയിട്ടുണ്ടെന്നും ഇതിൽ രണ്ട് സംഭവങ്ങളുമായി ബന്ധപ്പെട്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും തിങ്കളാഴ്ച വാർത്താ സമ്മേളനത്തിൽ ചക്കങ്കർ പറഞ്ഞു. എന്നിരുന്നാലും, മഹാരാഷ്ട്രയിൽ വർദ്ധിച്ചുവരുന്ന ശൈശവ വിവാഹങ്ങളെക്കുറിച്ചുള്ള ഇവരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട് അവർ കണക്കുകൾ നൽകിയില്ല. ശൈശവ വിവാഹങ്ങൾ കർശനമായി തടയുന്നതിന് ഗ്രാമസഭകൾ പ്രമേയങ്ങൾ പാസാക്കണമെന്നും വിവാഹ ക്ഷണക്കത്ത് അച്ചടിക്കുന്ന യൂണിറ്റുകൾ ഉൾപ്പെടെയുള്ള എല്ലാവർക്കെതിരെയും നടപടിയെടുക്കണമെന്നും അവർ പറഞ്ഞു. മൊബൈൽ ഫോണുകളുടെയും മറ്റ് സാങ്കേതിക വിദ്യകളുടെയും വരവ് മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ആശയവിനിമയ വിടവ് സൃഷ്ടിച്ചു, ഇത് പെൺകുട്ടികൾ പ്രണയത്തിലാകുന്നതിനും ഒളിച്ചോടുന്നതിനും കാരണമായേക്കാമെന്ന് ചക്കങ്കർ കൂട്ടിച്ചേർത്തു. പോലീസിന്റെ ‘ദാമിനി സ്ക്വാഡ്’ പെൺകുട്ടികളെ സംരക്ഷിക്കാൻ അവരുമായി കൂടുതൽ ഇടപഴകണം,…
Read Moreവധുവിന് 25 വയസോ അതിൽ താഴെയോ പ്രായമെങ്കിൽ ദമ്പതികൾക്ക് ക്യാഷ് റിവാർഡ്; ജനസംഖ്യാ വർധനവിന് പുതിയ നീക്കവുമായി ചൈന
കിഴക്കൻ ചൈനയിൽ വധുവിന് 25 വയസോ അതിൽ താഴെയോ പ്രായമുണ്ടെങ്കിൽ ദമ്പതികൾക്ക് 1,000 യുവാൻ ($137) പാരിതോഷികം. ജനനനിരക്ക് കുറയുന്നതിനെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ യുവാക്കളെ വിവാഹം കഴിക്കാൻ പ്രേരിപ്പിക്കുന്നതിനായി കൊണ്ടുവന്ന ഏറ്റവും പുതിയ നടപടിയാണിത്. കഴിഞ്ഞയാഴ്ച ചാങ്ഷാനിലെ ഔദ്യോഗിക വെചാറ്റ് അക്കൗണ്ടിൽ പ്രസിദ്ധീകരിച്ച നോട്ടീസിൽ, ആദ്യവിവാഹം ചെയ്യുന്നവരിൽ “പ്രായത്തിന് അനുയോജ്യമായ വിവാഹവും കുട്ടികളെ പ്രസവിക്കുന്നതും” പ്രോത്സാഹിപ്പിക്കാനാണ് ഇങ്ങനെ പ്രതിഫലം നൽകുന്നതെന്ന് പറഞ്ഞു. കുട്ടികളുള്ള ദമ്പതികൾക്കുള്ള ശിശു സംരക്ഷണം, ഫെർട്ടിലിറ്റി, വിദ്യാഭ്യാസ സബ്സിഡി എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ആറ് പതിറ്റാണ്ടിനിടയിലെ ചൈനയിലെ ആദ്യത്തെ ജനസംഖ്യാ ഇടിവിനെ തുടർന്ന് സാമ്പത്തിക പ്രോത്സാഹനങ്ങളും മെച്ചപ്പെട്ട ശിശു സംരക്ഷണ സൗകര്യങ്ങളും ഉൾപ്പെടെ ജനനനിരക്ക് ഉയർത്തുന്നതിനുള്ള നടപടികൾക്കായി അധികാരികൾ ശ്രമിക്കുകയാണ്. ചൈനയിലെ നിയമപരമായ വിവാഹ പ്രായപരിധി പുരുഷന്മാർക്ക് 22 ഉം സ്ത്രീകൾക്ക് 20 ഉം ആണ്. എന്നാൽ വിവാഹിതരാകുന്ന ദമ്പതികളുടെ എണ്ണം കുറയുന്നു. ജൂണിൽ പുറത്തിറക്കിയ സർക്കാർ…
Read Moreമെട്രോയിൽ ഫാഷൻ ഷോയോ? വൈറലായ് വീഡിയോ
ഓടുന്ന മെട്രോയിൽ ഫാഷൻ ഷോ നടത്താമോ? മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ഓടിക്കൊണ്ടിരിക്കുന്ന മെട്രോയിലാണ് സംഭവം. വാരാന്ത്യമായതിനാൽ കോച്ചുകളിൽ നിരവധി ആളുകളുണ്ടായിരുന്നു. മോഡലുകൾ ഇടനാഴിയിലൂടെ നടക്കാൻ തുടങ്ങിയപ്പോൾ യാത്രക്കാർ ഒന്ന് ഞെട്ടി. വിവിധ ഫാഷൻ സ്ഥാപനങ്ങളിൽ നിന്നുള്ള വളർന്നുവരുന്ന യുവാക്കൾ രൂപകൽപ്പന ചെയ്ത വസ്ത്രങ്ങളായിരുന്നു ഫാഷൻ ഷോയിൽ ധരിച്ചിരുന്നത്. 2 വയസ്സുമുതൽ 50 വയസ്സുവരെയുള്ളവരുടെ പങ്കാളിത്തമായിരുന്നു ഈ ഫാഷൻ ഷോയുടെ പ്രത്യേകത. വിവിധ ഗ്രൂപ്പുകളിലായി വിവിധ വ്യക്തികൾ ഷോയിൽ പങ്കെടുത്തു. നാഗ്പൂർ മെട്രോ ‘സെലിബ്രേഷൻ ഓൺ വീൽ’ എന്ന പേരിൽ ഒരു സ്കീം നടത്തുന്നു എന്നതും ശ്രദ്ധേയമാണ്. नागपुर में चलती मेट्रो में फैशन शो,मेट्रो के डब्बे बने कैटवॉक के लिए रैंप,बच्चे से लेकर बड़ो को कैटवॉक करता देख, यात्री हो गए दंग,. नागपुर मेट्रो " सेलिब्रेशन…
Read Moreപതിവ് തെറ്റാതെ ഇക്കൊല്ലവും ബംബറുമായി മാവേലിയെത്തി; തൃശൂരിലെ മാവേലിക്ക് പറയാനുണ്ട് ദുരിതങ്ങളുടെ കഥ
ചിപ്പി ടി പ്രകാശ് തൃശൂര്‍: നോക്കുവിന്‍ പ്രിയക്കൂട്ടരെ..ലോട്ടറി ടിക്കറ്റുകള്‍… നല്ല നമ്പറുകള്‍..എന്ന പാട്ടും പാടി ഓണം ബംബര്‍ ലോട്ടറിയുമായി മായാദേവി മാവേലി തൃശൂരിലെത്തി. ഗുരുവായൂര്‍ സ്വദേശി മായാദേവിയാണ് മാവേലിയായി ലോട്ടറി വില്‍ക്കാല്‍ തൃശൂരിലെത്തിയത്. ഭാഗ്യക്കുറി വില്‍ക്കുന്ന വ്യത്യസ്തമായ ജീവിതം നയിക്കുകയാണ് മായാദേവി. മേക്കപ്പ് കലാവിരുതുണ്ടെങ്കില് സ്ത്രീകള്‍ക്കും മാവേലിയുടെ വേഷത്തില്‍ തിളങ്ങാമെന്ന് തെളിയിച്ചിരിക്കുകയാണ്. മഹാബലി മാത്രമല്ല, കൃഷ്ണനായും ക്രിസ്മസ് പപ്പയായും ചാച്ചാജിയായും മായാദേവി വേഷങ്ങള്‍ മാറാറുണ്ട്. 14 വര്‍ഷമായി ലോട്ടറി വില്പന നടത്തിയാണ് മായാദേവി ജീവിത വരുമാനം നേടുന്നത്. 500 രൂപയെങ്കിലും കച്ചവടം ഉണ്ടാവണേ എന്ന് പ്രാര്‍ഥിച്ചാണ് ഓരോ ദിവസവും ലോട്ടറി വില്ക്കാന് ഇറങ്ങുന്നത്. ജീവിതവഴി തേടിയുള്ള തേടിയുള്ള യാത്രയില്‍ മകള്‍ ലക്ഷ്മിയുമായി എത്തിയത് ഗുരുവായൂര്‍ അമ്പലനടയിലാണ്. ഗുരുവായൂര്‍ നടയില്‍ ശ്രീകൃഷ്ണനായെത്തുന്ന മായാദേവി ഭക്തര്‍ക്ക് മുമ്പില്‍ കണ്ടുമറക്കാത്ത ഭാഗ്യങ്ങളുടെ കൗതുകമാണ്. ഇപ്പോഴിതാ നഗരത്തില്‍ മഹാബലിയായി എത്തി ഓണസമ്മാനം നല്കി…
Read Moreബൂട്ടിട്ട കാലുകൾ തിരുവാതിരകളിയുടെ ചുവടുകളിലേക്ക് മാറി; വേറിട്ട ഓണക്കാഴ്ചയായി പുരുഷ പോലീസുകാരുടെ തിരുവാതിരക്കളി
തൃശൂർ: കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷം പുരുഷ പോലീസുകാരുടെ തിരുവാതിരകളികൊണ്ട് വേറിട്ടതായി. സ്ത്രീകൾ കളം നിറയുന്ന തിരുവാതിരക്കളിക്ക് പുരുഷ കേസരികൾ ചുവടു വെച്ചപ്പോൾ കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിന് ചന്തം കൂടി . ആഘോഷത്തിന്റെ ഭാഗമായി തിരുവാതിരക്കളി അവതരിപ്പിച്ചത് എസ്സിപിഒ മുതല്‍ എസ്ഐമാര്‍ വരെയുള്ള പുരുഷ പോലീസ് ഉദ്യോഗസ്ഥരായിരുന്നു. ബൂട്ടിട്ട കാലുകൾ തിരുവാതിര കളിയുടെ ലാസ്യ ചൂടുകളിലേക്ക് വഴിമാറി. ലാത്തിയേന്തുന്ന കൈകളിൽ മുദ്രകൾ വിടർന്നു. എസ്ഐമാരായ ജോബി, സെബി, ജിമ്പിള്‍, സാജന്, ജെയ്സന്, എഎസ്ഐ മാരായ ബാബു, റെജി, ജഗദീഷ്, എസ്സിപിഒ ജാക്സണ് എന്നിവരായിരുന്നു തിരുവാതിരകളിയിലെ പോലീസ് ആൺ പട.ആഘോഷത്തിന്റെ ഭാഗമായി നാടകം, വടം വലി, കാലാ-കായിക മത്സരങ്ങളും ഒരുക്കിയിരുന്നു. സിവിൽ പൊലീസ് ഓഫീസർ അഖിൽ ചായക്കൂട്ട് കൊണ്ടൊരുക്കിയ മഹാബലിയുടെ രൂപവും ആഘോഷത്തിന് മാറ്റ് കൂട്ടി. ഡിവൈഎസ്പി സലീഷ് എൻ.ശങ്കരൻ, സിഐ ഇ.ആർയ ബൈജു, എസ്ഐ ഹരോൾഡ്…
Read More