വി.ശ്രീകാന്ത്എല്ലാം മറക്കാനുള്ള മുത്തമായിരുന്നു അന്ന് ഒരു വേദിയിൽവെച്ച് ദാസൻ(മോഹൻലാൽ) വിജയന് (ശ്രീനിവാസൻ) നൽകിയത്. ഒറ്റ നിമിഷം കൊണ്ട് ഒരുപിടി പിണക്കങ്ങൾ ഒരുമിച്ച് ഇല്ലാതായത് പോലെ അവർ പരസ്പരം ചിരിക്കുകയും ചെയ്തു. ഇതൊക്കെ നേരിട്ട് കണ്ടവരും സോഷ്യൽ മീഡിയയിലൂടെ ആസ്വദിച്ചവരുമെല്ലാം ദാസനും വിജയനും വീണ്ടും ഒന്നിച്ചുവെന്ന് വാഴ്ത്തിപ്പാടി. എന്നാൽ ഏറെ പ്രശംസിപ്പിക്കപ്പെട്ട ആ “ഉമ്മ’യ്ക്ക് ശേഷം എങ്ങനെ ദാസനെ(മോഹൻലാലിനെ) വലിച്ചു കീറാമെന്ന നാടകം വീണ്ടും തുടങ്ങി കഴിഞ്ഞിരിക്കുന്നു. അടുത്തിടെ ശ്രീനിവാസൻ നൽകിയ അഭിമുഖത്തിലാണ് മോഹൻലാലിനെ ശ്രീനിവാസൻ അടിമുടി വിമർശന ശരങ്ങൾ കൊണ്ട് വീർപ്പുമുട്ടിച്ചത്. പ്രേംനസീർ മോഹൻലാലിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാൻ ആഗ്രഹിച്ചിരുന്നുവെന്നും ഇക്കാര്യം മോഹൻലാലിനെ അറിയിച്ചപ്പോൾ അതിനെ അവഗണിച്ച് സംസാരിച്ചുവെന്നും ശ്രീനിവാസൻ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ശരിക്കും ഇവർ തമ്മിലുള്ള പ്രശ്നം എന്താണെന്ന് ആർക്കും അങ്ങോട്ട് ശരിക്കും പിടികിട്ടുന്നില്ല. പക്ഷേ എന്തോ ഒന്ന് ശ്രീനിവാസന്റെ ഉള്ളിൽ…
Read MoreCategory: Today’S Special
മണലും സിമന്റും ഇഷ്ടികയുമൊന്നും ഇല്ലാത്ത ഭവന സമുച്ചയം ! കരിമണ്ണൂരിലെ 42 കുടുംബങ്ങള്‍ക്ക് വീടൊരുങ്ങിയത് പുതിയ ടെക്നോളജിയുടെ സഹായത്താല്‍…
മണ്ണും സിമന്റും ഇഷ്ടികയുമൊന്നുമില്ലാത്ത വീട്ടിലേക്ക് താമസം മാറാനൊരുങ്ങി കരിമണ്ണൂരിലെ ഭൂരഹിത-ഭവനരഹിതരായ 42 കുടുംബങ്ങള്‍. ഈമാസം എട്ടിന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. മന്ത്രി റോഷി അഗസ്റ്റിന് താക്കോല്‍ കൈമാറും. 2.85 ഏക്കറിലാണ് ഭവന സമുച്ചയം ഒരുങ്ങിയത്. വേനപ്പാറയില്‍ നാല് നിലകളിലായി 44 വീടുകളാണ് നിര്‍മിച്ചത്. നാല് വര്‍ഷം മുമ്പ് അന്നത്തെ വൈദ്യുതി മന്ത്രി എംഎം മണിയാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. സിമന്റും ഇഷ്ടികയും ഉപയോഗിക്കാതെ ആധുനിക സാങ്കേതിക വിദ്യയിലാണ് ഫ്ലാറ്റ് സമുച്ചയത്തിന്റെ നിര്‍മാണം. ലൈറ്റ് ഗേജ് സ്റ്റീല്‍ ഫ്രെയിം ടെക്നോളജിയാണ് ഇതിനായി ഉപയോഗിച്ചത്. സിമന്റും ഇഷ്ടികയും ഉപയോഗിക്കാത്ത സംസ്ഥാനത്തെ ആദ്യ ഭവന സമുച്ചയമാണിത്. ഭിത്തിയും മേല്‍ക്കൂരയും ഫ്ലോറുമെല്ലാം സ്റ്റീല്‍ കൊണ്ടാണ് നിര്‍മിച്ചത്. ആറുകോടിയോളമാണ് നിര്‍മാണച്ചെലവ്. രണ്ട് കിടപ്പുമുറിയും ഹാളും അടുക്കളയും ബാല്‍ക്കണിയും കുളിമുറിയും ശുചിമുറിയും അടക്കം 420 ചതുരശ്ര അടിയുള്ള ഒരു വീടിന്റെ…
Read Moreഒപ്പം ഭാര്യമാത്രം ! ബന്ധുക്കളും സുഹൃത്തുക്കളുമൊന്നും ഉണ്ടാവില്ല ! അസുഖം വന്നപ്പോള്‍ പഠിച്ചത് വലിയൊരു പാഠമെന്ന് മിഥുന് രമേശ്…
അഭിനേതാവ്, അവതാരകന് എന്നീ നിലകളില്‍ മലയാളികളുടെ പ്രിയതാരമാണ് മിഥുന് രമേശ്. റേഡിയോ ജോക്കിയായും താരം പ്രവര്‍ത്തിക്കുന്നുണ്ട്. സോഷ്യല്‍മീഡിയയില്‍ സജീവമാണ് മിഥുനും കുടുംബവും. മകള്‍ തന്‍വിയും ഭാര്യ ലക്ഷ്മി മേനോനും സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെയ്ക്കുന്ന വീഡിയോകള്‍ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്. പല വിഷയങ്ങളിലും ലക്ഷ്മി തന്റെ നിലപാടും ശക്തമായി തുറന്നുപറഞ്ഞിട്ടുണ്ട്. അടുത്തിടെ ബെല്‍സ് പാള്‍സി എന്ന രോഗം ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു താരം. മുഖത്തിന്റെ ഒരു വശം കോടല്‍ സംഭവിക്കുകയായിരുന്നു. കുറച്ച് നാളത്തെ ചികിത്സയ്ക്ക് ശേഷം അദ്ദേഹം തന്റെ പഴയ ജീവിതത്തിലേക്ക് തിരിച്ചെത്തിയിരുന്നു. ഇപ്പോഴിതാ തന്റെ രോഗത്തെ കുറിച്ച് സംസാരിക്കുകയാണ് മിഥുന്. താന്‍ ഇതേ അസുഖം വന്ന ഒത്തിരി പേരോട് സംസാരിച്ചിരുന്നുവെന്നും ഓരോസമയമാണ് ഈ രോഗമുക്തിക്ക് ഓരോരുത്തര്ക്കുമെന്നും സ്ട്രോക്ക് പോലെയാണ് ഇതിന്റെ ലക്ഷണമെന്നും മിഥുന് പറയുന്നു. എന്നാല്‍ ആശുപത്രിയില്‍ പോയാലേ ഇത് സ്ട്രോക്കാണോ അല്ലയോ എന്നറിയാന്‍ കഴിയുകയുള്ളൂ.…
Read Moreകാമറയില്‍ പതിഞ്ഞ അപകടത്തിന് കാരണമെന്ത്.? പ്രേതം സംശയത്തിന്റെ നിഴലില്‍; വീഡിയോ വ്യാപകമായി പ്രചരിക്കുന്നു
ചെറുപ്പകാലത്ത് പ്രേതകഥകള്‍ കേള്‍ക്കാത്തവര്‍ നന്നേ കുറവായിരിക്കും. പ്രത്യേകിച്ച് നാട്ടിന്‍പുറങ്ങളില്‍ ജനിച്ചവര്‍ ഇത്തരം കാര്യങ്ങളുടെ നിരവധി സംഭവങ്ങള്‍ കേട്ടിരിക്കും. ചിലരൊക്കെ പൊടിപ്പും തൊങ്ങലുംവച്ച് ഇത്തരം കഥകള്‍ പറയാറുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ പ്രേതം സത്യമാണൊ മിഥ്യയാണൊ എന്ന് നാം സംശയിച്ചുപോകും. അത്തരത്തിലൊരു സംഭവമാണ് സമൂഹ മാധ്യമങ്ങള്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയില്‍ ഒരു കാറിന് സംഭവിച്ചതാണുള്ളത്. ദൃശ്യങ്ങളില്‍ റോഡുകള്‍ കൂടിച്ചേരുന്ന ഇടത്തേക്ക് ഒരു കാര്‍ എത്തുകയാണ്. അവിടെ മറ്റൊരു വാഹനത്തെയും കാണാനാകുന്നില്ല. എന്നാല്‍ ഏവരെയും ഞെട്ടിച്ച് ആ കാര്‍ മറ്റൊരു വാഹനം വന്നിടിച്ചപോലെ തകരുകയാണ്. എന്നാല്‍ എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും മനസിലാകുന്നുമില്ല. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ പലരും പല അഭിപ്രായങ്ങള്‍ നിരത്തി. പ്രേതമാണെന്ന് ചിലര്‍ വാദിക്കുമ്പോള്‍ മറ്റു ചിലരിത് സമ്മതിക്കുന്നില്ല. ഏതായാലും അജ്ഞാത കാരണം മൂലമുള്ള ഈ സംഭവം കാഴ്ചക്കാരെ അലോസരപ്പെടുത്തുകയാണ്.
Read Moreഅങ്ങനെയൊരു സിനിമയ്ക്ക് ഇന്ന് വിളിക്കണമെന്ന് എനിക്കാഗ്രഹമുണ്ട്! അന്നയും റസൂലും ഒഴിവാക്കിയതിനു പിന്നിൽ…
മലയാളികൾക്ക് സുപരിചിതയായ നടിയാണ് അഹാന കൃഷ്ണ. ചുരുക്കം സിനിമകളിലെ അഹാന അഭിനയിച്ചിട്ടുള്ളുവെങ്കിലും ചെയ്ത സിനിമകളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. തനിക്ക് ലഭിക്കുന്ന അവസരങ്ങൾ കുറവാണെന്ന് തുറന്ന് സമ്മതിക്കാൻ അഹാന മടിച്ചിട്ടില്ല. അർഹമായ അവസരങ്ങൾ എന്തുകൊണ്ട് നടിക്ക് ലഭിക്കുന്നില്ലെന്ന് സോഷ്യൽ മീഡിയയിൽ ഇടയ്ക്ക് ചോദ്യം വരാറുണ്ട്. അഹാനയ്ക്കെതിരേ നിരവധി ട്രോളുകൾ വന്നിട്ടുണ്ടെങ്കിലും അഭിനയം മോശമാണെന്ന് ആരും പറഞ്ഞിട്ടില്ല. ഏറെ നാളുകൾക്ക് ശേഷം അടി എന്ന സിനിമയിൽ നായികയായെത്തിയിരിക്കുകയാണ് അഹാന. ഷൈൻ ടോം ചാക്കോയാണ് സിനിമയിലെ നായകൻ. അതേസമയം അഹാന നൽകിയ ഒരു അഭിമുഖമാണിപ്പോൽ ശ്രദ്ധ നേടുന്നത്. കരിയറിലെ തുടക്ക കാലത്ത് അന്നയും റസൂലും എന്ന രാജീവ് രവി സിനിമയിൽനിന്നും ഓഫർ വന്നതിനെക്കുറിച്ച് അഹാന സംസാരിച്ചു. എന്തുകണ്ടാണ് എന്നെ അന്നയും റസൂലിനും വിളിച്ചതെന്ന് എനിക്ക് ശരിക്കും അറിയില്ല. ഇന്ന ആളുടെ മോളല്ലേ സിനിമയിലേക്കെടുക്കാം എന്നൊന്നും ആയിരുന്നില്ല. അങ്ങനെയാണെങ്കിൽ അവരത് കഴിഞ്ഞു ഒരുപാട് സിനിമകൾ…
Read Moreഅതാണ് ആക്ടിംഗ്.! ആ ഉമ്മ കിട്ടിയപ്പോഴേ മനസിലായി മോഹൻലാലിനെ കംപ്ലീറ്റ് ആക്ടർ എന്നു ആളുകൾ വിളിക്കുന്നത് വെറുതയല്ലെന്ന്; വെട്ടിത്തുറന്നുപറഞ്ഞ് ശ്രീനിവാസൻ
നടൻ ശ്രീനിവാസൻ മോഹൻലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. പൊതുവേദിയിൽ വച്ച് മോഹൻലാൽ ചുംബിച്ചപ്പോൾ അദ്ദേഹം ഒരു നടൻ തന്നെയാണെന്ന് തനിക്ക് മനസിലായെന്നാണ് ശ്രീനീവാസൻ പറഞ്ഞത്. ദ ന്യൂ ഇൻഡ്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്. ഒരു ചാനലിന്റെ അവാർഡ് നിശയുടെ വേദിയിൽ ശ്രീനിവാസന് മോഹൻലാൽ നൽകിയ ചുംബനം ലോകമെന്പാടുമുള്ള മലയാളികൾ ആഘോഷമാക്കിയിരുന്നു. എന്നാൽ അത് വെറും അഭിനയം മാത്രമായിരുന്നുവെന്നാണ് ശ്രീനിവാസൻ പറയുന്നത്. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സ്വഭാവത്തിലുള്ള പ്രത്യേകതകൾ എങ്ങനെയെന്ന മാധ്യമപ്രവർത്തകയുടെ ചോദ്യത്തിനാണ് ശ്രീനിവാസൻ ഉത്തരം നൽകിയത്. ഒരുകാര്യം ഞാൻ പറയാം. ഒരു ചാനലിന്റെ പരിപാടിയിൽ ഞാൻ പോയപ്പോൾ മോഹൻലാൽ എന്നെ കണ്ടപ്പോൾ കെട്ടിപ്പിടിച്ച് കവിളിൽ ചുംബിച്ചു. അതിനെക്കുറിച്ച് പത്രക്കാർ ചോദിച്ചു അങ്ങനെ ഉമ്മ തന്നപ്പോൾ എന്തുതോന്നിയെന്ന്… ഞാൻ പറഞ്ഞു, മോഹൻലാലിനെ കംപ്ലീറ്റ് ആക്ടർ എന്നു ആളുകൾ വിളിക്കുന്നത് വെറുതയല്ലെന്ന് മനസിലായെന്ന്……
Read Moreകൊച്ചുമക്കളുടെ ആശയം! സിനിമാ ജീവിതത്തിൽ ഇന്നസെന്റ് അനശ്വരമാക്കിയ കഥാപാത്രങ്ങൾ കല്ലറയിലും
തൃശൂർ: വെള്ളിത്തിരയിലെ മികവാർന്ന പ്രകടനം കൊണ്ട് കഥാപാത്രങ്ങൾക്ക് അമരത്വം നൽകിയ ഇന്നസെന്റിന് സ്മൃതികൂടീരത്തിൽ ആദരമൊരുക്കി കുടുംബം. ഇന്നസെന്റ് അവതരിപ്പിച്ച അനശ്വര കഥാപാത്രങ്ങളെ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ ദേവാലയത്തിലെ കല്ലറയിൽ ആലേഖനം ചെയ്തു. ഇന്നസെന്റിന്റെ കൊച്ചുമക്കളായ ഇന്നസെന്റ് ജൂണിയറിന്റെയും അന്നയുടെയുമാണ് ആശയപ്രകാരമാണ് കല്ലറയിലെ മാർബിൾ ഫലകത്തിൽ കഥാപാത്രങ്ങളെ കൊത്തിവച്ചത്. ഫിലിം റീലിന്റെ മാതൃകയിലാണ് താരത്തിന്റെ പേരും മറ്റ് വിവരങ്ങളും കല്ലറയില്‍ എഴുതിയിരിക്കുന്നത്. കിലുക്കം, കാബൂളിവാല, രാവണപ്രഭു, ദേവാസുരം, മിഥുനം, വിയറ്റ്നാം കോളനി, ഇഷ്ടം, പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയ്ന്റ്, കല്ല്യാണരാമൻ, ആറാം തന്പുരാൻ, ഫാന്റം, നന്പർ 20 മദ്രാസ് മെയിൽ, മണിച്ചിത്രത്താഴ്, വെട്ടം, മനസിനക്കരെ, ഒരു ഇന്ത്യൻ പ്രണയകഥ, ഗോഡ്ഫാദർ, മാന്നാർ മത്തായി സ്പീക്കിംഗ്, റാംജിറാവു സ്പീക്കിംഗ്, മഴവിൽ കാവടി, സന്ദേശം, നരേന്ദ്രൻ മകൻ ജയകാന്തൻ വക, പാപ്പി അപ്പച്ചാ തുടങ്ങിയ ചിത്രങ്ങളിലെ…
Read Moreഈ സൈക്കിൾ ചവിട്ടിയാൽ ഊപ്പാട് തീരും..! 35 ഫോർവേഡ് ഗിയറുകളുള്ള ജർമൻകാരൻ നിർമിച്ച സൈക്കിളിന്റെ ഭാരം എത്രയെന്നറിയാമോ?
ബെർലിൻ: 2,177 കിലോഗ്രാം ഭാരമുള്ള സൈക്കിളിനെക്കുറിച്ചു ചിന്തിക്കാൻ പറ്റുമോ? ഇനി ഉണ്ടെങ്കിൽതന്നെ ആ സൈക്കിൾ ചവിട്ടിക്കൊണ്ടുപോകാൻ പറ്റുമോ? സെബാസ്റ്റ്യൻ ബട്ട്ലർ എന്ന ജർമൻകാരൻ നിർമിച്ച ഇത്തരത്തിലുള്ള സൈക്കിൾ വലിയ കൗതുകമായിരിക്കുകയാണ്. പൂർണമായും ഉപയോഗശൂന്യമായ ലോഹങ്ങൾകൊണ്ടു നിമർമിച്ച ഈ സൈക്കിളിനു പേരുമുണ്ട് “ക്ലീൻ ജോഹന്ന’. ലോകത്തെ ഏറ്റവും വലുതെന്ന നിലയിൽ ഈ സൈക്കിൾ ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിന്റെ ദേശീയ പതിപ്പായ ജർമനിയിലെ റെക്കോർഡ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഇതിനോടകംതന്നെ ഇടം പിടിച്ചുകഴിഞ്ഞു. അഞ്ചു മീറ്റർ നീളവും രണ്ടു മീറ്റർ ഉയരവുമുണ്ട് സൈക്കിളിന്. സൈക്കിൾ കാലുകൊണ്ട് ചവിട്ടുന്നതിനു പകരം ഓടിക്കാൻ ട്രക്കിന്റെ ഗിയർബോക്സ് ആണ് ഉപയോഗിക്കുന്നത്. സൈക്കിളിന് 35 ഫോർവേഡ് ഗിയറുകളും ഏഴ് റിവേഴ്സ് ഗിയറുകളുമാണുള്ളത്. ഒരു പെഡലിലൂടെ ഒരാൾക്കു മാത്രമാണ് ഇതു പ്രവർത്തിപ്പിക്കാൻ സാധിക്കുക. സൈക്കളിന്റെ വേഗത, മറ്റു കാര്യക്ഷമത എന്നിവയുമായി ബന്ധപ്പെട്ട് ബട്ട്ലർ ഒന്നും പറഞ്ഞിട്ടില്ല. മൂന്നു…
Read Moreവൈക്കം സത്യഗ്രഹ സമരചരിത്രത്തിൽ ചിറക്കടവിനും ഇടമുണ്ട്, പാച്ചുപിള്ളയിലൂടെ; അവർണർ വിദ്യാഭ്യാസത്തിലൂടെ പുരോഗതി കൈവരിക്കണമെന്ന് ചിന്തിച്ചയാൾ…
പൊൻകുന്നം: വൈക്കം സത്യഗ്രഹസമരത്തിന്റെ ശതാബ്ദിവർഷത്തിൽ ചിറക്കടവിനും അഭിമാനിക്കാം, ഇവിടെ നിന്നൊരാൾ സമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചിരുന്നു എന്ന ചരിത്രം ഓർമിച്ച്. ചിറക്കടവ് തെക്കേത്തുകവല താന്നുവേലിൽ കുടുംബാംഗമായ പാച്ചുപിള്ള എന്നറിയപ്പെട്ടിരുന്ന രാമൻ നായരാണ് ആ സമരപോരാളി. 1900ൽ ജനിച്ച ഇദ്ദേഹം 1978ൽ മരിച്ചു. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിന് കേന്ദ്രസർക്കാരിന്റെ താമ്രപത്രവും പൊന്നാടയും പെൻഷനും പാച്ചുപിള്ളയ്ക്ക് ലഭിച്ചിരുന്നു. അവർണർക്ക് ക്ഷേത്രപ്രവേശനം, പൊതുവഴി ഉപയോഗിക്കാൻ സ്വാതന്ത്ര്യം എന്നിവയ്ക്കായി തിരുവനന്തപുരം വരെ നടത്തിയ കാൽനടജാഥയിലും ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്. കുറൂർ, ടി.കെ. മാധവൻ എന്നിവർക്കൊപ്പമാണ് വൈക്കം സത്യഗ്രഹത്തിൽ പങ്കെടുത്തത്. താന്നുവേലിൽ തറവാടിന്റെ കാരണവസ്ഥാനത്ത് തുടരുമ്പോൾ സവർണ, അവർണഭേദമില്ലാതെ തൊഴിലാളികൾക്കായി നിലകൊണ്ടു. അവർണരും വിദ്യാഭ്യാസത്തിലൂടെ പുരോഗതി കൈവരിക്കണമെന്ന ചിന്താഗതിക്കാരനായിരുന്നു. ലക്ഷ്മിക്കുട്ടിയമ്മയായിരുന്നു ഭാര്യ. 11 മക്കളായിരുന്നു ഇവർക്ക്. ഇവരിൽ അഞ്ചുപേർ ബാല്യത്തിലേ മരിച്ചു. ആർ. രാമകൃഷ്ണൻ നായർ, ടി.എൽ. സരോജിനിയമ്മ, ടി.ആർ. ശാരദക്കുട്ടിയമ്മ, ആർ. ശ്രീകുമാരൻ നായർ, ടി.ആർ.ജി.…
Read Moreഅകക്കണ്ണിലൂടെ ശിഷ്യരെ കണ്ടറിഞ്ഞ രാജൻ സാർ പടിയിറങ്ങി; കലഞ്ഞൂർ ഗവൺമെന്റ് ഹൈസ്കൂളിലെ മലയാളം അധ്യാപകൻ എസ്. രാജന്റെ വിശേഷങ്ങളിലൂടെ…
കലഞ്ഞൂർ: അകക്കണ്ണിന്റെ വെളിച്ചത്തിൽ ക്ലാസ്മുറികളിൽ വിജ്ഞാനം വിതറിയ രാജൻസാർ പടിയിറങ്ങി. കലഞ്ഞൂർ ഗവൺമെന്റ് ഹൈസ്കൂളിലെ മലയാളം അധ്യാപകനായിരുന്ന എസ്. രാജൻ ഇന്നലെ സർവീസിൽനിന്നു വിരമിച്ചു. കാഴ്ച വൈകല്യത്തെ മറികടന്ന അധ്യാപന ജീവിതത്തിലെ 23 വർഷങ്ങൾക്കാണ് ഇന്നലെ തിരശീല വീണത്. സഹപ്രവർത്തകരും കുട്ടികളും ചേർന്നു തങ്ങളുടെ പ്രിയ ഗുരുനാഥനെ സ്കൂളിൽനിന്നു യാത്രയാക്കുന്പോൾ അകക്കണ്ണിലൂടെ തന്നെ അദ്ദേഹം അവരുടെ വാത്സല്യം കണ്ടറിഞ്ഞു. അടൂർ സ്വദേശിയായ രാജന് താൻ ഏറെ സ്നേഹിച്ച കലഞ്ഞൂരിൽതന്നെ ഒരു വീട് വേണമെന്നത് ആഗ്രഹമായിരുന്നു. ആഗ്രഹം സഫലീകരിക്കുന്നതിലേക്ക് വസ്തു വാങ്ങി, വീടു നിർമിച്ചു. കഴിഞ്ഞ 27ന് ഗൃഹപ്രവേശവും നടന്നു. തേക്കുതോട് ഗവൺമെന്റ് സ്കൂളിലെ സേവനത്തിനുശേഷമാണ് എസ്.രാജൻ കലഞ്ഞൂരിൽ അധ്യാപകനായി എത്തിയത്. 18 വർഷം ഇവിടെ പഠിപ്പിച്ചു. ഓരോ ക്ലാസ്മുറിയുടെയും സ്പന്ദനങ്ങൾ ഹൃദിസ്ഥമാക്കിയാണ് അദ്ദേഹം നീങ്ങിയത്. കുട്ടികളെ ശബ്ദം കൊണ്ടു തിരിച്ചറിഞ്ഞു. പ്രതിസന്ധികളെ ഇച്ഛാശക്തി കൊണ്ടു നേരിട്ടു. ജീവിതത്തിൽ…
Read More