വലിമൈയിൽ അഭിനയിച്ചത് വലിയൊരു അനുഭവമായിരുന്നു. അജിത്ത് സാർ എന്ന മനുഷ്യന്റെ വലിയൊരു ആരാധികയാണ് ഞാൻ. പ്രശസ്തിയുടെ എത്ര കൊടുമുടിയിൽനിന്നാലും ഒരു മനുഷ്യൻ എങ്ങനെയായിരിക്കണം എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അജിത്ത് സാർ. ചെയ്യുമ്പോൾ തെറ്റിയാലും അദ്ദേഹം നമ്മളെ സമാധാനിപ്പിച്ച് കൂളാക്കാനേ നോക്കുകയുള്ളു. സ്ത്രീകളോട് വളരെ അധികം ബഹുമാനം സൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. ആദ്യ ദിവസം അദ്ദേഹം വരുമ്പോൾ എന്ത് സംസാരിക്കും എന്ന് പോലും അറിയില്ലായിരുന്നു. എന്നാൽ അദ്ദേഹം സെറ്റിലെത്തിയ ഉടൻ എല്ലാവരുടേയും അടുത്ത് വന്ന് സംസാരിച്ച് പരിചയപ്പെട്ടു. ഷൂട്ടിംഗ് തീർന്ന് പോകാറായപ്പോൾ എന്റെ പപ്പ വന്നിരുന്നു. പപ്പയെ അജിത്ത് സാറിന് ഒന്ന് പരിചയപ്പെടുത്തണമെന്ന് ഞാൻ കരുതിയിരുന്നു. ഒരു രണ്ട് മിനിറ്റ് സംസാരമാണ് ഞാൻ പ്രതീക്ഷിച്ചത്. എന്നാൽ അദ്ദേഹം പപ്പയെകൂട്ടി കാരവാനിൽ പോയി. ഞങ്ങൾ അവിടെ ഇരുന്ന് കുറേ കാര്യങ്ങൾ സംസാരിക്കുകയും കോഫി കുടിക്കുകയും എല്ലാം ചെയ്തു.-പേളി…
Read MoreCategory: Today’S Special
തെറ്റുകള്‍ പറ്റിയിട്ടുണ്ട്, അതിലൂടെയാണ് ഞങ്ങള്‍ പഠിച്ചത്; പുറമേനിന്നു കാണുന്നതു പോലെ അത്ര സ്വപ്നതുല്യമായിരുന്നില്ല തന്റെ തുടക്കം; തുറന്ന് പറച്ചിലുമായി ദീപിക പദുക്കോൺ
ബോളിവുഡിലെ സൂപ്പര്‍ താരമാണ് ദീപിക പദുക്കോണ്‍. കായിക കുടുംബത്തില്‍നിന്നുമാണ് ദീപിക സിനിമയിലെത്തുന്നത്. 2007 ല്‍ ഷാരൂഖ് ഖാന് നായകനായെത്തിയ ഓം ശാന്തി ഓം എന്ന ഫറാ ഖാന് സംവിധാനം ചെയ്ത ചിത്രത്തിലൂടെയായിരുന്നു ദീപികയുടെ അരങ്ങേറ്റം. പിന്നീടങ്ങോട്ട് ദീപികയ്ക്ക് തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. ഹിറ്റുകള്‍ക്ക് പിന്നാലെ ഹിറ്റുകള്‍ സമ്മാനിച്ചു കൊണ്ട് ബോളിവുഡിലെ നമ്പര്‍ വണ്‍ നായികയായി മാറുകയായിരുന്നു ദീപിക. എന്നാല്‍ പുറമേനിന്നു കാണുന്നതു പോലെ അത്ര സ്വപ്നതുല്യമായിരുന്നില്ല തന്റെ തുടക്കം എന്നാണ് ദീപികതന്നെ പറയുന്നത്. ഒരഭിമുഖത്തിലാണ് തന്റെ തുടക്കകാലത്തെക്കുറിച്ച് ദീപിക മനസ് തുറന്നത്. ബോളിവുഡിലെ മറ്റൊരു സൂപ്പര്‍ നായികയായ കത്രീന കൈഫിനെക്കുറിച്ചും ദീപിക പരാമര്‍ശിക്കുന്നുണ്ട്. ദീപികയെപ്പോലെ ബോളിവുഡിലെ താരകുടുംബങ്ങള്ക്കു പുറത്തു നിന്നുംവന്ന നായികയാണ് കത്രീന കൈഫ്. ദീപികയുടെ വാക്കുകൾ ഇങ്ങനെ… തുടക്കകാലത്ത് എനിക്ക് പിആര്‍ ഏജന്റോ മാനേജരോ ഉണ്ടായിരുന്നില്ല. ഞാന്‍ തന്നെയാണ് മേക്കപ്പും ചെയ്തിരുന്നത്. എന്റെതന്നെ വസ്ത്രങ്ങളായിരുന്നു ധരിച്ചിരുന്നത്. ഞാനും…
Read Moreഅച്ഛനുണ്ടായിരുന്നെങ്കിൽ ഇന്ന് ഒത്തിരി സന്തോഷമായേനെ..! അച്ഛന്റെ സ്വപ്നങ്ങളുമായി കാക്കിയണിഞ്ഞ് സൗമ്യ കണ്ണൂരിൽ; ഡിഐജിഓഫീസിന്റെ പടികൾ കയറിയത് നിറഞ്ഞ പുഞ്ചിരിയോടെ…
സ്വന്തം ലേഖികകണ്ണൂർ: അച്ഛനുണ്ടായിരുന്നെങ്കിൽ ഇന്ന് ഒത്തിരി സന്തോഷമായേനെ… അച്ഛന്റെ ഏറ്റവും വലിയൊരു ആഗ്രഹമായിരുന്നു ഞാൻ സിവിൽ സർവീസ് നേടണം എന്നത്. എന്നാൽ, ഞങ്ങളെ പോലുള്ള പട്ടികജാതിയിൽപെട്ടവർക്ക് ശരിയായ കോച്ചിംഗ് ഒന്നും ലഭിക്കാറില്ല. അതുകൊണ്ട് തന്നെ സിവിൽ സർവീസ് എന്നത് മോഹം മാത്രമായി ഒതുങ്ങി. അങ്ങനെ വന്നപ്പോഴാണ് ഒരു യൂണിഫോം ജോലി വാങ്ങണമെന്ന ആഗ്രഹം മനസിൽ കയറി കൂടിയത്. ആഗ്രഹം ഇന്ന് നിറവേറ്റുന്പോൾ ഒത്തിരി സന്തോഷമുണ്ട്… എന്നാൽ അത് കാണാൻ അച്ഛനില്ലല്ലോയെന്നത് ഏറെ സങ്കടമാണ്. തൃശൂർ പാലപ്പള്ളിയിൽ കാട്ടാനയുടെ കുത്തേറ്റ് മരിച്ച എലിക്കോട് ആദിവാസി കോളനിയിലെ ഉണ്ണിച്ചെക്കന്റെ മകൾ സൗമ്യയുടെ വാക്കുകളാണിത്. ഇന്നലെ കണ്ണൂർ ഡിഐജി ഓഫീസിൽ സബ് ഇൻസ്പെക്ടറായി ജോയിൻ ചെയ്യാൻ എത്തിയതായിരുന്നു സൗമ്യ. നിറഞ്ഞ പുഞ്ചിരിയോടെയാണ് സൗമ്യ ജോയിൻ ചെയ്യാനായി ഡിഐജിഓഫീസിന്റെ പടികൾ കയറിയത്. ഒപ്പം കൂട്ടായി ഭർത്താവ് ടി.എസ്. സുബിനും ഉണ്ടായിരുന്നു. 2021 ജനുവരി…
Read Moreഎനിക്ക് ഒരു മോള് ഉണ്ടായിരുന്നു, പത്തു മാസമേ അവള് ജീവിച്ചുള്ളൂ; അനുഭവിച്ച വേദനകളെല്ലാം എനിക്ക് അനുഗ്രഹമായി കൊണ്ടിരിക്കുകയാണെന്ന് ലാലു അലക്സ്
പ്രതിസന്ധിയിലൂടെ എന്റെ ജീവിതം കടന്നുപോയപ്പോള്‍ മുഴുവന്‍ പിന്തുണ തന്നത് ഭാര്യ ബെറ്റിയാണ്. പലപ്പോഴും എനിക്ക് സിനിമ ഇല്ലാതായിട്ടുണ്ട്. മലയാള സിനിമ എന്നോട് കുറച്ചുനാള്‍ വീട്ടിലിരിക്കാന്‍ പറയും. ഞാന്‍ അനുസരിക്കും. സിനിമ ഇല്ലാതെ വീട്ടിലിരിക്കുന്ന നാളുകള്‍ വലിയ വിഷമം ഉണ്ടാക്കുന്നതാണ്. ജീവിതത്തിലെ വേദനകളെ കുറിച്ച് ഓര്‍ത്താല്‍ സങ്കടം വരും. എനിക്ക് ഒരു മോള് ഉണ്ടായിരുന്നു. പത്തു മാസമേ അവള് ജീവിച്ചുള്ളൂ. ഇന്നും അവളുടെ മുഖം മനസില്‍ നീറ്റലാണ്. ഇന്ന് ഉണ്ടായിരുന്നെങ്കില്‍ അവള്‍ക്കിപ്പോള്‍ 30 വയസ് ആയേനെ. പക്ഷേ അതൊക്കെ ഞാന്‍ മറികടന്നു. അനുഭവിച്ച വേദനകളെല്ലാം എനിക്ക് അനുഗ്രഹമായി കൊണ്ടിരിക്കുകയാണ്. അവസരങ്ങള്‍ തേടി താന്‍ ഒരുപാട് വാതിലുകള്‍ മുട്ടിയിട്ടുണ്ട്. മിക്കവരും തുറന്നു തന്നു. ഇത്രയും കാലത്തെ ജീവിതത്തിനിടയില്‍ നിങ്ങള്‍ ഭാഗ്യവാന് ആണോന്ന് ചോദിച്ചാല്‍ ആകെ മൊത്തം തൂക്കി നോക്കുമ്പോള്‍ ഭാഗ്യവാനാണ്. സ്വപ്നം കണ്ടതിനേക്കാള്‍ പലതും അഞ്ചും പത്തും മടങ്ങ് തിരിച്ചു…
Read Moreകമ്മട്ടിപ്പാടത്തിൽ ദുൽഖറിന്റെ അമ്മയായി ആ റോൾ ചെയ്യേണ്ടിയിരുന്നില്ല; കാരണം തുറന്ന് പറഞ്ഞ് അഞ്ജലി നായർ
കമ്മട്ടിപ്പാടത്തിൽ ദുൽഖറിന്റെ അമ്മയായി അഭിനയിച്ച ശേഷം ആ റോൾ ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നിയിരുന്നു. ദുൽഖറിന്റെയും മുത്തുമണി ചേച്ചിയുടേയും അമ്മ വേഷമായിരുന്നു. ഞാൻ മേക്കപ്പ് ചെയ്ത് വന്നാലും മുത്തുമണി ചേച്ചിക്ക് എന്നെ കാണുമ്പോൾ അമ്മ എന്നുള്ള ഫീൽ ഉൾക്കൊണ്ട് ചെയ്യാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നപോലെ തോന്നി. പിന്നെ നമ്മൾ ഏത് കഥാപാത്രം ചെയ്യണമെന്നത് തീരുമാനിക്കുന്നത് സംവിധായകനും സിനിമയുടെ മറ്റ് പ്രവർത്തകരുമല്ലെ… അവർക്ക് ഞാൻ ചെയ്താൽ നന്നാകും എന്ന് തോന്നിക്കാണുമല്ലോ… പിന്നെ ബിജു മേനോനൊപ്പമൊക്കെ അഭിനയിക്കാൻ താൽപര്യമുള്ള വ്യക്തിയാണ് ഞാൻ. -അഞ്ജലി നായർ
Read Moreപാൻ ഇന്ത്യൻ താരമാകാൻ മഞ്ജു; ഏഴു ഭാഷകളിൽ ആയിഷ ഒരുങ്ങുന്നത് ബിഗ് ബഡ്ജറ്റിൽ; ഏറ്റവും മുതൽമുടക്കുള്ള മലയാള ചിത്രമായി മാറാൻ ആയിഷ….
മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ-അറബിക് ചിത്രമായ ആയിഷയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. നവാഗതനായ ആമിര്‍ പള്ളിക്കാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മലയാളത്തിന് പുറമെ ഇഗ്ലീഷ്, അറബി, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, തുടങ്ങിയ ഇന്ത്യന്‍ ഭാഷകളിലും പോസ്റ്റർ പുറത്തിറക്കി. ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ മഞ്ജു വാര്യരുടെ ആയിഷയെപ്പറ്റി എത്രയെത്ര കഥകളാണ് ദിവസവും കേൾക്കുന്നത്. റാസൽ ഖമൈയിലെ അൽ ഖസ് അൽ ഗാമിദ് എന്ന കൊട്ടാര സമാനമായ വീട്ടിൽ ചിത്രീകരണം ആരംഭിച്ചതു മുതൽ കഥകളുടെ പ്രവാഹമായി. ആദ്യ മലയാള- അറബിക് ചിത്രം എന്നു മാത്രമല്ല, ഇംഗ്ലീഷ് ഉൾപ്പെടെ ഏഴു ഭാഷകളിൽ ആയിഷ എത്തുന്നുണ്ട് . മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ, പാൻ ഇന്ത്യൻ താരമായി മാറാൻ പോകുന്നുവെന്നതാണ് മറ്റൊരു വലിയ വാർത്ത. ആയിഷയുടെ നൃത്ത സംവിധാനം നിർവഹിക്കുന്നത് പ്രഭുദേവയാണ്. ഒരു ശരാശരി…
Read Moreനിരത്തുകളിൽ നിന്ന് അപ്രത്യക്ഷമാകുമ്പോൾ കിഴക്കൻ മലനിരകളിൽ നിന്നൊരു അംബാസിഡർ ആരാധകൻ; കാറിന്റെ ഗുണങ്ങൾ തുറന്ന് പറഞ്ഞ് പോൾ ജി. വെള്ളാങ്കൽ
ജോണ്‍ മാത്യുകോട്ടയം: നിരത്തുകളിൽ അംബാസിഡർ കാറുകൾ അപ്രത്യക്ഷമായികൊണ്ടിരിക്കുന്ന കാലത്ത് കിഴക്കൻ മലനിരകളിൽ നിന്നൊരു അംബാസിഡർ പ്രേമി. തൊടുപുഴ സ്വദേശി പോൾ ജി. വെള്ളാങ്കൽ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ നാലാമത്തെ അംബാസിഡർ കാറാണ് ഉപയോഗിക്കുന്നത്.ഡൽഹിയിൽ 30 വർഷത്തെ ജീവിതത്തിനുശേഷമാണ് തൊടുപുഴയിലെത്തി കർഷകനായി ജീവിതം പറിച്ചുനട്ടത്. ഇടുക്കിയിലെ മലയോര പ്രദേശമായ മാങ്കുളത്തുള്ള കൃഷിയിടത്തിലേക്ക് വളവും, കൃഷി പണിക്കുള്ള ആയുധങ്ങളും എത്തിക്കണം, റബർ, കപ്പ, ചക്ക, വാഴക്കുല അടക്കമുള്ള കാർഷിക ഉൽപ്പന്നങ്ങൾ ചന്തയിലേക്കും വീട്ടിലേക്കും കൊണ്ടുവരാൻ മികച്ച വാഹനം ഇതാണെന്ന് പോൾ പറയുന്നു. ഇന്ത്യൻ റോഡുകളിലെ രാജാവായിരുന്ന കാലം ഈ വാഹനത്തിനുണ്ട്. അംബാസിഡർ ഒരു കാലത്ത് നാട്ടിലെ സന്പന്നരുടെ കൈവശം മാത്രം ഉണ്ടായിരുന്നു എന്നതും പ്രത്യേകതയാണ്. ഇന്ത്യൻ റോഡുകൾക്ക് പറ്റിയ വാഹനം ഒരു കാലത്ത് ഇതായിരുന്നു. ടാറിടാത്ത നാട്ടുവഴികളിലും ഒരു കല്ലിൽ നിന്നും മറ്റൊന്നിലേക്ക് ചാടുന്ന മലയോര പ്രദേശങ്ങളിലും വഴിമുടക്കാതെ ഓടുന്ന…
Read Moreകളിപ്പാട്ടക്കടയിലെ അലമാരയിൽ കണ്ട വിമാനം ആഗ്രഹിച്ചു, വിലകേട്ടപ്പോൾ … ഒടുവിൽ സ്വന്തമായി റിമോട്ട് വിമാനമുണ്ടാക്കി പറത്തി എട്ടാംക്ലാസുകാരൻ ടോം…
സ്വയം വിമാനമുണ്ടാക്കി അതു പറത്തി വിസ്മയം സൃഷ്ടിച്ച് പതിമൂന്ന് വയസുകാരൻ. ശ്രീകണ്ഠപുരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ എട്ടാംക്ലാസ് വിദ്യാർഥി ടോം റോബിയാണ് കളിവിമാനം നിർമിച്ചു പറത്തിയത്. കുഞ്ഞുനാൾ മുതൽ വിമാനങ്ങളോട് താത്പര്യമായിരുന്നു ടോമിന്. മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ കളിപ്പാട്ടക്കടയിലെ അലമാരയിൽ കണ്ട റിമോട്ട് വിമാനം ആഗ്രഹിച്ചെങ്കിലും വില കേട്ട അവൻ മോഹം മനസിലൊതുക്കി കഴിഞ്ഞു. പിന്നീടാണ് സ്വന്തമായി ഒരു റിമോട്ട് വിമാനം ഉണ്ടാക്കാനുള്ള വഴികളെക്കുറിച്ച് ടോം ആലോചിച്ചുതുടങ്ങിയത്. ചിലരോട് ചോദിച്ചും ഇന്റർനെറ്റിൽ പരതിയും വിമാനത്തിന്റെ കൂടുതൽ വിവരങ്ങൾ മനസിലാക്കി. ആറാം ക്ലാസിൽ പഠിക്കവെ തന്റെ അടുത്ത കൂട്ടുകാരുമായി ആശയം പങ്കുവച്ചു. അങ്ങനെ കഴിഞ്ഞദിവസം താൻ സ്വന്തമായി ഉണ്ടാക്കിയ വിമാനം റിമോട്ട് ഉപയോഗിച്ചു പറത്തി കൂട്ടുകാരെയും കുടുംബക്കാരെയും വിസ്മയിപ്പിക്കുകയായിരുന്നു ടോം. അന്നു പറത്തിയ വിമാനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ ടോം. ചെങ്ങളായിയിൽ കാർഷിക നഴ്സറി നടത്തുന്ന ചെങ്ങളായി…
Read Moreഅരമണിക്കൂറിൽ 157 വിഭവങ്ങൾ തയാർ; ഇൻഡ്യൻ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേട ആലപ്പുഴക്കാരി ജിജി സിബിച്ചൻ
കായംകുളം : പാചക റാണിക്ക് ആൻഡ് റസ്റ്ററന്റ് അസോസിയേഷന്റെ ആദരം. അരമണിക്കൂറിൽ നൂറ്റി അമ്പത്തേഴ് വിഭവങ്ങൾ ഉണ്ടാക്കി ഇൻഡ്യൻ ബുക്ക് ഓഫ് റെക്കോഡ്സ് നേട്ടം കൈവരിച്ച ആലപ്പുഴ തത്തംപള്ളി കുഴുവേലിൽ ജിജി സി ബിച്ചനെയാണ് ആദരിച്ചത്. നാടൻ വിഭവങ്ങളും, ഇറച്ചി വിഭവങ്ങളും ഷേക്കും ഉൾപ്പെടെയുള്ള വിഭവങ്ങളാണ് അര മണിക്കൂർ കൊണ്ട് തയാറാക്കിയത്മുപ്പത് മിനിറ്റിൽ നൂറ്റി മുപ്പത്തിരണ്ട് വിഭവങ്ങൾ തയ്യാറാക്കിയ തമിഴ് നാട് മധുര സ്വദേശിയുടെ റെക്കോഡാണ് ജിജി സിബിച്ചൻതകർത്തത്. അടുക്കളയിൽനിന്ന് അരങ്ങത്ത് എത്തി ഇൻഡ്യൻ ബുക്ക് ഓഫ് റെക്കോഡ്സ് നേടിയ ജിജിയെ ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷന്റെ ഉപഹാരം കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ യൂണിറ്റ് പ്രസിഡന്റ് സിനിൻ സവാദ് നൽകി ആദരിച്ചു. യോഗത്തിൽ രമേശ് ആര്യാസ് അദ്ധ്യക്ഷത വഹിച്ചു.എസ് കെ നസീർ, സൈഫുദീൻ മാർവൽ, നൗഷാദ് മാസ്റ്റർ, ബാബു ശ്രീകൃഷണ, ബദറുദീൻ, തുടങ്ങിയവർ സംസാരിച്ചു.
Read Moreബുദ്ധിജീവി പരിവേഷത്തോടെ വിമർശനത്തിനു വരുന്നവർക്കുള്ള പടമല്ല ആറാട്ട്; മാസ് ഓഡിയൻസിനു വേണ്ടി; ആറാട്ട് വിശേഷങ്ങളുമായി ഉദയകൃഷ്ണ
ടി.ജി.ബൈജുനാഥ്ഒന്നര വർഷമായി ആറാട്ടിനു പിന്നാലെയായിരുന്നു തിരക്കഥാകൃത്ത് ഉദയകൃഷ്ണ. ഒരു സ്ക്രിപ്റ്റ് തീർത്ത് ഉടൻ അടുത്ത സ്ക്രിപ്റ്റിലേക്കു കടക്കുന്നതല്ല ഉദയകൃഷ്ണയുടെ രീതി. ഷൂട്ടിംഗ് തുടങ്ങി ഫസ്റ്റ് കോപ്പി കാണുന്നതു വരെ സംവിധായകനൊപ്പം തുടരുന്ന പതിവ് ബി. ഉണ്ണികൃഷ്ണന്റെ മോഹൻലാൽ സിനിമ ആറാട്ടിലും തെറ്റിച്ചില്ല. തന്റെ ജീവിതത്തിലെ എൻജോയിംഗ് മൊമന്റ്സ് ഷൂട്ടിംഗ് പീര്യേഡാണെന്ന് ഉദയകൃഷ്ണ പറയുന്നു. ‘ ഷൂട്ടിംഗ് ഒരു യാത്രയാണ്. സ്ക്രിപ്റ്റിനൊപ്പമാണ് ആ യാത്ര. അതിനിടെ ഒരുപാടു പ്രതിബന്ധങ്ങളും എതിർപ്പുകളും കടന്നുവരും. ആ ടെൻഷനൊക്കെ എൻജോയ് ചെയ്യുന്നുണ്ട്.’ നരസിംഹത്തിന് ആറാം തന്പുരാനിലുണ്ടായ ഐറ്റം എന്നൊക്കെയാണ് സോഷ്യൽമീഡിയ കമന്റുകൾ. നെയ്യാറ്റിൻകര ഗോപനെ രൂപപ്പെടുത്തിയത് അങ്ങനെയാണോ…? നെയ്യാറ്റിൻകരയിൽ നിന്നു പാലക്കാടൻ ഗ്രാമത്തിലേക്കു വരികയാണ് ഗോപൻ. ഒരു നാട്ടിൻപുറത്തുകാരൻ മറ്റൊരു നാട്ടിൻപുറത്തേക്കു വരികയാണ്. നമ്മൾ വിചാരിക്കുന്നതിലുമപ്പുറമാണ് നാട്ടിൻപുറത്തുകാരുടെ ഭാഷാശൈലിയും തന്റേടവും മറ്റു പ്രകൃതങ്ങളുമൊക്കെ. നരസിംഹത്തിലെയൊക്കെ കഥാപാത്രത്തിന് അത്തരം ചില ഷെയ്ഡ്സ് ഉണ്ട്. ഗോപനും…
Read More