കൊച്ചി: മുന്‍ മിസ് കേരളയടക്കം മൂന്നു പേര് കാറപകടത്തില്‍ മരിച്ച സംഭവത്തില്‍ പ്രതികള്‍ക്കു ജാമ്യം ലഭിച്ചതോടെ തെളിവുകള്‍ വീണ്ടെടുക്കാനാവാതെ കുഴയുകയാണ് അന്വേഷണ സംഘം. നമ്പര്‍ 18 ഹോട്ടലുടമ റോയി ജോസഫ് വയലാട്ടും ഹോട്ടല്‍ ജീവനക്കാരും ഉള്‍പ്പെടെ ആറു ജീവനക്കാര്‍ക്ക് വ്യാഴാഴ്ചയാണ് ജാമ്യം ലഭിച്ചത്. ഇതു പോലീസിനു തിരിച്ചടിയായിരിക്കുകയാണ്. തെളിവ് കായലിൽ? മോഡലുകള്‍ അടക്കമുള്ളവര്‍ പങ്കെടുത്ത ഡിജെ പാര്‍ട്ടിയിലെ ദൃശ്യങ്ങള്‍ അടങ്ങിയ ഡിസ്ക് ഹോട്ടലുടമയുടെ നിര്‍ദേശപ്രകാരം ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തില്‍നിന്നു കായലിലെറിഞ്ഞുവെന്നു ഹോട്ടല്‍ ജീവനക്കാരന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഹോട്ടലിലെ ഒന്നാംനിലയിലെയും രണ്ടാം നിലയിലെയും പാര്‍ക്കിംഗ് ഏരിയയിലെയും സിസിടിവി ദൃശ്യങ്ങളാണ് റോയിയും സംഘവും മാറ്റിയിരിക്കുന്നത്. ഇതില്‍ നിന്നുതന്നെ ഇവിടെ അസ്വാഭാവികമായ എന്തെങ്കിലും നടന്നിട്ടുണ്ടാകാം എന്ന നിഗമനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് അന്വേഷണ സംഘം. യുവതികളടക്കം മരിച്ചതറിഞ്ഞ റോയ് ഹോട്ടലിലെ രാത്രി ദൃശ്യങ്ങള്‍ ലഭിക്കാതിരിക്കാന്‍ ജീവനക്കാരുടെ സഹായത്തോടെ ഹോട്ടലിലെ സിസിടിവി കാമറകള്‍ ഓഫ്…
Read MoreCategory: Top News
തിയറ്ററില്‍ അമ്പത് ശതമാനം പേര്മതിയെന്ന് സർക്കാർ ; കൂടുതല്‍ ആളുകളെ കയറ്റി തിയറ്റർ ഉടമകൾ പണം തട്ടുന്നു; പോക്കറ്റ് നിറയാതെ നിർമാതാക്കൾ…
കോഴിക്കോട്: തിയറ്ററുകളില്‍ അമ്പത് ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്ന സര്‍ക്കാര്‍ നിര്‍ദേശം ഒരു വിഭാഗം തിയറ്റര്‍ ഉടമകള്‍ കാറ്റില്‍ പറത്തിയതോടെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വീണ്ടുവിചാരത്തിനൊരുങ്ങുന്നു. നിലവിലെ സാഹചര്യത്തില്‍ നിര്‍മാതാക്കളും തിയറ്റര്‍ ഉടമകളും തമ്മില്‍ ഏറ്റുമുട്ടുന്ന സാഹചര്യമാണ് ഉള്ളത്. നിലവില്‍ തിയറ്ററുകളില്‍ ഓടി കൊണ്ടിരിക്കുന്ന കുറുപ്പ് എന്ന സിനിമയ്ക്ക് ഉള്‍പ്പെടെ അമ്പത് ശതമാനത്തില്‍ കൂടുതല്‍ ആളുകളെ തിയറ്ററില്‍ പ്രവേശിപ്പിക്കുന്നുണ്ടെന്നു തിയറ്റര്‍ ഉടമകളുടെ സംഘടനയ്ക്ക് പരാതി ലഭിച്ചു. അതേസമയം ഇത് ദിനം പ്രതിയുള്ള കളക്ഷന്‍ റിപ്പോര്‍ട്ടില്‍ കാണിക്കുന്നുമില്ല. ഫലത്തില്‍ തിയറ്റര്‍ ഉടമകള്‍ക്ക് കൂടുതല്‍ പണം വാരാനുള്ള ഉപാധിയായി അമ്പത് ശതമാനം വര്‍ധനവ് എന്നത് മാറിയിരിക്കുകയാണെന്നാണ് ആക്ഷേപം. ഇതേതുടര്‍ന്ന് തിയറ്ററുകളില്‍ സിസിടിവി ഫൂട്ടേജുകള്‍ പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഓരോ ഷോ കഴിയുമ്പോഴും കളക്ഷന്‍ ഡീറ്റയില്‍സ് അയച്ചുകൊടുക്കണമെന്ന ആവശ്യവും വിതരണക്കാരും നിര്‍മാതാക്കളും ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതല്‍ പേര് സിനിമ കാണുകയും അമ്പത് ശതമാനം ആളുകളുടെ…
Read Moreകട്ടപ്പുറം കയറിയ വണ്ടികൾക്ക് മോചനമില്ല..! 2800 ബസ് വെറുതെ കിടക്കുന്നു; കടത്തിൽ മുങ്ങുമ്പോഴും 250 എണ്ണം വാടകയ്ക്ക് എടുക്കാനൊരുങ്ങി കെഎസ്ആർടിസി
ചാത്തന്നൂർ: കെഎസ്ആർടിസിയുടെ 2800 ബസുകൾ തുരുമ്പെടുത്തു നശിക്കുമ്പോൾ 250 ബസുകൾ കൂടി വാടകയ്ക്ക് എടുക്കുന്നു. ഡ്രൈവറും കണ്ടക്ടറുമില്ലാതെ ഡ്രൈലീസ് വ്യവസ്ഥയിൽ ബസുകൾ വാടകയ്ക്ക് എടുക്കുവാൻ വേണ്ടി മാധ്യമങ്ങളിൽ പരസ്യം സല്കിയിട്ടുണ്ട്. ടെൻഡർ വിളിച്ചു ബസ് ഉടമകൾക്കോ കൺസോർഷ്യങ്ങൾക്കോ പ്രൊവൈഡർമാർക്കോ ടെൻഡറിൽ പങ്കെടുക്കാം. ഏറ്റവും കുറഞ്ഞത് 10 ബസുകളെങ്കിലും നല്‍കണം.നല്ല കണ്ടീഷനിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന 2,800 ബസുകളാണ് വിവിധ വർക്ക്ഷോപ്പുകളിലായി കൂട്ടിയിട്ടിരിക്കുന്നത്. ഇവ നന്നാക്കിയെടുക്കാൻ ശ്രമിക്കാതെയാണ് പുതിയവ വാടകയ്ക്ക് എടുക്കുന്നത്. കോവിഡിന്റെ മറവിൽ ഒതുക്കിയിട്ടിരിക്കുന്ന ഈ ബസുകൾ തുരുമ്പെടുത്തു നശിക്കുകയാണ്. സ്വന്തം ബസുകൾ നശിക്കാൻ വേണ്ടി കൂട്ടിയിട്ടിട്ടാണ് വാടകയ്ക്ക് ബസ് എടുക്കാനൊരുങ്ങുന്നത്.ഈ മാസം 26 വരെയാണ് ടെൻഡർ സ്വീകരിക്കുന്നത്. കാലഹരണപ്പെട്ട സൂപ്പർ ക്ലാസ് ബസുകൾ മാറ്റുന്നതിനായി ലക്ഷ്വറി ക്ലാസും പുതിയായി ആരംഭിക്കുന്ന ഗ്രാമവണ്ടിക്കുമായാണ് ബസുകൾ വാടകയ്ക്ക് എടുക്കുന്നതെന്നാണ് കോർപ്പറേഷന്റെ വിശദീകരണം. ആദ്യഘട്ടത്തിൽ 250 ബസുകളാണ് ഇത്തരത്തിൽ എടുക്കുന്നത്. പ്രീമിയം…
Read Moreമെഡിക്കൽ കോളജ് ആശുപത്രിയിൽ യുവാവിന് സുരക്ഷാ ജീവനക്കാരുടെ മർദനം; ടെസ്റ്റ് റിസൾട്ട് കാണിക്കാനെന്നു പറഞ്ഞപ്പോൾ പാസ് കീറിയെറിഞ്ഞു; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി
മെഡിക്കൽകോളജ്: മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ കാണാനെത്തിയ യുവാവിനെ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർ മർദിച്ചതായി പരാതി. ചിറയിൻകീഴ് സ്വദേശി അരുൺ ദേവിന് (28) ആണ് മർദനമേറ്റത്. ഇന്നലെ രാവിലെ 11ന് ആശുപത്രിയിൽ ബന്ധുവിനൊപ്പമെത്തിയ യുവാവ് പഴയ അത്യാഹിത വിഭാഗത്തിന് സമീപത്തുകൂടി ഉള്ളിലേക്ക് പ്രവേശിക്കാൻ തുടങ്ങുമ്പോഴായിരുന്നു ജീവനക്കാർ തടഞ്ഞത്. ഇക്കോ ടെസ്റ്റ് എടുത്തശേഷം റിസൾട്ട് കാണിക്കുന്നതിന് വേണ്ടിയാണ് പോകുന്നതെന്നും അത്യാവശ്യമായതിനാൽ രണ്ടുപേരെ കടത്തിവിടണമെന്നും യുവാവ് ആവശ്യപ്പെട്ടെങ്കിലും സുരക്ഷാ ജീവനക്കാർ പ്രവേശന പാസ് കീറിക്കളഞ്ഞ് ആക്രമിക്കുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞു. വിഷ്ണു, സതീഷ് എന്നീ സുരക്ഷാ ജീവനക്കാരാണ് തന്നെ ആക്രമിച്ചതെന്ന് യുവാവ് മെഡിക്കൽ കോളജ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അതേസമയം യുവാവ് തങ്ങളെ മർദിച്ചുവെന്ന് കാട്ടി സുരക്ഷാ ജീവനക്കാരും പോലീസിൽ പരാതി നൽകി. പരാതികളുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മന്ത്രി വീണാ…
Read Moreകുഞ്ഞിനായി ഉദ്യോഗസ്ഥർ ആന്ധ്രയിലേക്ക്; വിവാദ ദത്ത് കേസ് ഇന്ന് കോടതിയില്‍; അനുപമയ്ക്കും അജിത്തിനും ഡിഎന്‍എ പരിശോധന
തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്കിയ കേസ് തിരുവനന്തപുരം കുടുംബ കോടതി ഇന്നു പരിഗണിക്കും. കുഞ്ഞിനെ അഞ്ചു ദിവസത്തിനകം ഹാജരാക്കാൻ ശിശുക്ഷേമ സമിതിയോട് ആവശ്യപ്പെട്ടതായി ചൈൽഡ് വെൽഫയർ കമ്മിറ്റി കോടതിയെ അറിയിക്കും. കമ്മിറ്റിയുടെ നിർദേശം അംഗീകരിച്ചതായി ശിശുക്ഷേമ സമിതിയും കോടതിയെ അറിയിക്കും. കുഞ്ഞിന്റെ അമ്മയായ അനുപമയുടെ പരാതിയിൽ വ്യക്തത വരുത്താൻ ഡിഎൻഎ ടെസ്റ്റ് നടത്തണമെന്നു നേരത്തെ കോടതി ചൈൽഡ് വെൽഫെയർ കമ്മിറ്റിയോട് കോടതി ആവശ്യപ്പെട്ടിരുന്നു. അതേസമയം, കോടതിയുടെ അനുവാദത്തോടെ കുഞ്ഞിനെ നാട്ടിലെത്തിക്കാൻ മൂന്നു പൊലീസുകാരും ശിശുക്ഷേമസമിതിയിലെ ഒരു ഉദ്യോഗസ്ഥയുമടങ്ങുന്ന സംഘം ആന്ധ്രയിലേക്ക് തിരിച്ചിട്ടുണ്ട്. കുഞ്ഞിനെ എത്തിക്കുന്നതിനു പിന്നാലെ അനുപമയുടേയും അജിത്തിന്റെയും ഡിഎന്‍എ പരിശോധനയും രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ നടത്തും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ കുട്ടി തിരുവനന്തപുരം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ കീഴില്‍ സര്‍ക്കാര്‍ സംരക്ഷണയിലായിരിക്കും.
Read Moreജനങ്ങളെ പറ്റിച്ചു ഒരു പരസ്യം ചെയ്തതാണോ ഇവരിൽ കാണുന്ന മേന്മ? കെപിഎസി ലളിത ചികില്‍സാ ചിലവ് സര്‍ക്കാര്‍ ഏറ്റെടുത്തതിനെതിരേ വിമര്‍ശവുമായി ഈവ ശങ്കര്‍
കെപിഎസി ലളിത ചികില്‍സാ ചിലവ് സര്‍ക്കാര്‍ ഏറ്റെടുത്തതിനെതിരേ വിമര്‍ശവുമായി എഴുത്തുകാരിയായ ഈവ ശങ്കര്‍. 450 ഓളം സിനിമകളില്‍ നല്ല വേഷങ്ങള്‍ ചെയ്ത് മോശമല്ലാത്ത പ്രതിഫലവും വാങ്ങിയ നടിയുടെ ചികിത്സ ചിലവ് ഖജനാവിലെ പണം എടുത്ത് സര്‍ക്കാര്‍ നടത്തേണ്ട ആവശ്യം എന്താണെന്ന് ഈവ ചോദിക്കുന്നു. നിരവധി പേരാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. കരൾ രോഗം ബാധിച്ചു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കെപിഎസി ലളിത. പോസ്റ്റിന്റെ പൂർണരൂപം ഇദ്ദേഹം നല്ലൊരു അഭിനേത്രിയാണ്,അസുഖം ഭേദമായി ജീവിതത്തിലേക്ക് എത്രയും പെട്ടന്ന് തിരിച്ചു വരാൻ ആത്മാർഥമായി പ്രാർത്ഥിക്കുന്നു.. പക്ഷെ ഇവരുടെ ചികിത്സ സർക്കാർ ഏറ്റെടുത്തതിന്റെ പൊരുൾ മനസിലായിട്ടില്ല.ഇത്രയും വർഷങ്ങൾ സിനിമയിൽ അഭിനയിച്ചിട്ടും ഇവർക്ക് ചികിൽസിക്കാൻ കാശില്ലേ??? മകൻ നടനും സംവിധായകനുമാണ്,മാത്രമല്ല, മകനും മകളും സാമ്പത്തിക ഭദ്രതയുള്ളവരാണ്.പിന്നെ എന്ത് അടിസ്ഥാനത്തിലാണ് ഈ സഹായം govtment നൽകുന്നത്. സിനിമ ക്കാരുടെ സംഘടന യായ അമ്മയോ അല്ലെങ്കിൽ…
Read Moreരക്തജന്യ രോഗികൾക്ക് ആശ്വാസമായി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ്; കേരളത്തിലുള്ളവർ സഹായം ലഭിക്കാൻ രജിസ്റ്റർ ചെയ്യേണ്ടതിനെക്കുറിച്ചറിയാം…
കോഴിക്കോട്: തലസീമിയ, ഹീമോഫീലിയ,സിക്കിൾ സെൽ അനീമിയ മാരക അപൂർവ രോഗം ബാധിച്ചവർക്ക് ചികിത്സ നൽകാൻ കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ്. ദേശീയ അപൂർവ രോഗനയത്തിന്റെ ഭാഗമായി രാജ്യത്ത് എട്ട് മികവിന്റെ കേന്ദ്രങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അപൂർവരോഗ ചികിസക്കും പ്രതിരോധത്തിനും അവരുമായി ബന്ധപ്പെട്ടാൽ മതിയാവുമെന്നാണ് (അപൂർവ രോഗവിഭാഗം) അണ്ടർ സെക്രട്ടറി മനീഷ് രാജ് കേരള ബ്ലഡ് പേഷ്യന്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന ജനറൽ കൺവീനർ കരീം കാരശേരിക്ക് നൽകിയ ഉത്തരവിൽ അറിയിച്ചിരിക്കുന്നത്. 2021ലെ ദേശീയ അപൂർവ രോഗ പദ്ധതി പ്രകാരം ക്രൗഡ് ഫണ്ടിംഗിനും വളണ്ടറി ഡോണേഷനും പ്രത്യേക ഡിജിറ്റൽ പോർട്ടൽ രൂപകല്പന ചെയ്തു ലോഞ്ച് ചെയ്തിട്ടുണ്ടെന്നും ഉത്തരവിൽ പറയുന്നുണ്ട്. അപൂർവ രോഗ ചികിത്സയ്ക്ക് സാമ്പത്തിക സഹായം ലഭിക്കാൻ രോഗികൾക്ക് ഏറ്റവും അടുത്ത മികവിന്റെ കേന്ദ്രത്തിലെ പോർട്ടലിൽ റജിസ്റ്റർ ചെയ്യാവുന്നതാണെന്നാണ് ഉത്തരവിൽ അറിയിച്ചിരിക്കുന്നത്. എട്ട് മികവിന്റെ കേന്ദ്രങ്ങളുടേയും അതിലെ നോഡൽ…
Read Moreപ്രണയം പൊട്ടിയില്ലായിരുന്നുവെങ്കിൽ…!കാമുകി ഒറ്റി; ജീവനക്കാരന്റെ വീട്ടിൽ നിന്നും കണ്ടെടുത്തത് ഒരു കട തുടങ്ങാനുള്ള സാധനങ്ങൾ; തലശേരിയിലെ കടകളിലെ കൂടുതൽ തട്ടിപ്പ് പുറത്ത്
നവാസ് മേത്തർ തലശേരി: നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ ഒരു വിഭാഗം ജീവനക്കാർ നടത്തി വന്ന വൻ തട്ടിപ്പുകൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. വിശ്വസ്തനായ ഒരു ജീവനക്കാരന്റെ വീട്ടിൽ പോലീസിന്റെ സഹായത്തോടെ കട ഉടമ കഴിഞ്ഞ ദിവസം നടത്തിയ തെരച്ചിലിൽ ജോലി ചെയ്യുന്ന മൊത്തവ്യാപാര സ്ഥാപനത്തിൽ നിന്നും ജീവനക്കാരൻ കടത്തിയ ലക്ഷക്കണക്കിന് രൂപ വില വരുന്ന സാധനങ്ങൾ കണ്ടെടുത്തു. ജീവനക്കാരന്റെ കാമുകി കട ഉടമക്ക് നൽകിയ രഹസ്യ സന്ദേശത്തെ തുടർന്നാണ് വൻ തട്ടിപ്പ് കണ്ടെത്തിയത്. വ്യാപാര സ്ഥാപനങ്ങളുടെ നട്ടെല്ല് ഒടിക്കുന്ന കോടികളുടെ തട്ടിപ്പ് സംബന്ധിച്ച വാർത്തകൾ രാഷ്ട്ര ദീപിക പുറത്ത് വിട്ടതോടെയാണ് തട്ടിപ്പിനിരയായ കൂടുതൽ വ്യാപാരികൾ തങ്ങളുടെ ദുരനുഭവങ്ങൾ പങ്കുവെച്ചു കൊണ്ട് രംഗത്തുവന്നിട്ടുള്ളത്. തലശേരി പുതിയ ബസ്സ്റ്റാൻഡിനു സമീപത്തെ മൊത്ത കച്ചവട സ്ഥാപനത്തിൽ നിന്നും ലക്ഷക്കണക്കിന് രൂപ വില വരുന്ന ഗൃഹോപകരണങ്ങളാണ് ജീവനക്കാരൻ വീട്ടിലേക്ക് കടത്തി പുറത്ത്…
Read Moreമുന്‍ മിസ് കേരളയുടെ മരണം! ഹോട്ടലുടമ ദുരുദ്ദേശ്യത്തോടെ മദ്യം നൽകിയെന്നു പോലീസ്; കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍…
കൊച്ചി: മുന്‍ മിസ് കേരളയടക്കം മൂന്ന് പേര് കാറപകടത്തില്‍ മരിച്ച സംഭവത്തില്‍ അറസ്റ്റിലായ ഫോർട്ടുകൊച്ചിയിലെ നന്പർ 18 ഹോട്ടലുടമ റോയ് ജോസഫ് വയലാട്ട് മരിച്ചവര്‍ക്കും സുഹൃത്തുക്കള്‍ക്കും ദുരുദ്ദേശ്യത്തോടെ മദ്യം നല്കിയെന്നു പോലീസ്. മയക്കുമരുന്ന് കൈമാറിയെന്നു സംശയവുമുണ്ട്. ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കേസിലെ ഒന്നാംപ്രതിയും അപകടത്തില്‍പ്പെട്ട കാറിന്റെ ഡ്രൈവറുമായ അബ്ദുള്‍ റഹ്മാനും മരിച്ചവര്‍ക്കും ഹോട്ടലിലെ ഒന്നോ, രണ്ടോ നിലകളില്‍ വച്ചോ പാര്‍ക്കിംഗ് സ്ഥലം, ഡിജെ പാര്‍ട്ടി നടന്ന പ്രധാന ഹാള്‍ എന്നിവിടങ്ങളില്‍ വച്ചോ ഹോട്ടലുടമ റോയി മയക്കുമരുന്ന് കൈമാറിയിരിക്കാമെന്നാണ് പോലീസ് സംശയിക്കുന്നത്. യുവതികളടക്കം മരിച്ചതറിഞ്ഞ റോയ് ഹോട്ടലിലെ രാത്രി ദൃശ്യങ്ങള്‍ ലഭിക്കാതിരിക്കാന്‍ ജീവനക്കാരുടെ സഹായത്തോടെ ഹോട്ടലിലെ സിസിടിവി കാമറകള്‍ ഓഫ് ചെയ്യുകയും റോയിയും മരിച്ചവരും ഉള്‍പ്പെടുന്ന ദൃശ്യങ്ങള്‍ പതിഞ്ഞ കാമറ ഏതെന്ന് മനസിലാക്കിയശേഷം അത് നശിപ്പിക്കുകയുമാണ് ചെയ്തതെന്നും പോലീസ് പറയുന്നു. കോവിഡ് പ്രോട്ടോകോള്‍…
Read Moreകുത്തിതിരുകി… സ്വകാര്യ ബസുകളിൽ സാമൂഹിക അകലം പാലിക്കൽ പ്രഖ്യാപനത്തിൽ മാത്രം; വിദ്യാർഥികളോട് ഇപ്പോഴും അവഗണ…
ഷൊർണൂർ: സാമൂഹിക അകലം പാലിക്കൽ പ്രഖ്യാപനത്തിൽ മാത്രം. കുത്തിത്തിരക്കി ബസ് യാത്ര. കോവിഡാനന്തരം സ്വകാര്യ ബസുകളിൽ യാത്രക്കാരുടെ എണ്ണം വളരെ കുറവായിരുന്നു. എന്നാൽ സമീപകാലത്തായി ഇതിൽ വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. ബസുകളിൽ കുത്തിതിരക്കിയാണ് ഇപ്പോൾ യാത്രക്കാർ സഞ്ചരിക്കുന്നത്. ഇതിൽ രോഗബാധിതരും ഉണ്ടായെന്ന് വരും. സ്കൂളുകളും, കോളേജുകളും തുറന്നതോടുകൂടിയാണ് ബസുകളിലും മറ്റും തിരക്ക് വർദ്ധിച്ചത്. ഒരു കോവിഡ്സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ബസുകളിലെ യാത്രകൾ. മാറിയ സാഹചര്യത്തിൽ ആളുകൾ വ്യാപകമായി പുറത്തിറങ്ങാനും തുടങ്ങിയിട്ടുണ്ട്.ഇവരാരും തന്നെ യാത്രകൾക്കവസാനം സാനിറ്റൈസർ പോലുള്ളവ ഉപയോഗിക്കുന്നുമില്ല. മാസ്ക്കുകൾ പേരിന് വേണ്ടി മാത്രമാണ് പലരും ഉപയോഗിക്കുന്നത്. പഴയ രീതിയിൽ വിദ്യാർത്ഥികളെ കയറ്റാതിരിക്കാൻ സ്വകാര്യ ബസുകാർ പരമാവധി ശ്രമിക്കുന്നതായും പരാതിയുണ്ട്.
Read More