കാട്ടാക്കട: കാട്ടാക്കടയിൽ ആളില്ലാതിരുന്ന വീട്ടിൽ മോഷണ ശ്രമം. കാട്ടാക്കട മൊളിയൂർ സോപാനത്തിൽ രാധാകൃഷ്ണന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രിയിൽ മോഷണശ്രമം നടന്നത്. വീടിന്റെ മുൻവശത്തെവാതിലിന്റെ പൂട്ട് പൊളിക്കാനുള്ള ശ്രമം പാളിയതോടെ വർക്ക് ഏരിയായുടെ പൂട്ട് പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് കട്ടിലുകളും മുറികളിലെ കബോർഡുകളും നശിപ്പിച്ചു. ഒരാഴ്ചയായി വീട്ടിൽ രാത്രിയിൽ ആളുകൾ ഉണ്ടായിരുന്നില്ല. പകൽ സമയം വീട്ടുടമസ്ഥൻ വന്നു പോയിരുന്നു.ശനിയാഴ്ച രാത്രി എട്ടിനുശേഷമാണ് വീട്ടുടമ ഇവിടെ നിന്നും പോയത്. ഇന്നലെ രാവിലെ എത്തിയപ്പോഴാണ് വാതിലുകൾ പൊളിച്ച കണ്ടെത്തിയത്. സ്വർണമോ പണമോ, ഗൃഹോപകരണങ്ങളോ ഒന്നും നഷ്ടപ്പെട്ടില്ലെങ്കിലും വാതിലുകളും പൂട്ടുകളും ഉൾപ്പടെ രണ്ടര ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെന്ന് വീട്ടുടമ രാധാകൃഷ്ണൻ പറഞ്ഞു. കാട്ടാക്കട പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.അന്വേഷണത്തിനിടെ ഡോഗ് സ്ക്വഡിനൊപ്പം ഓടുന്നതിനിടെ വീണ് കാട്ടാക്കട സ്റ്റേഷനിലെ എഎസ്ഐ സുനിലിന് പരിക്കേറ്റു . സിസിടിവി ദൃശ്യങ്ങൾ…
Read MoreCategory: Top News
എസ്ഐയെ വെട്ടിക്കൊന്ന സംഘത്തിലെ ഒരു പ്രതിയ്ക്ക് പ്രായം 10 മറ്റൊരു പ്രതിയ്ക്ക് 17 ! നാലുപേര്‍ അറസ്റ്റില്‍…
പുതുക്കോട്ടയില്‍ ആടുമോഷ്ടാക്കളെ പിന്തുടര്‍ന്ന എസ്ഐ സി ഭൂമിനാഥനെ (50) വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. 10, 17 വയസുള്ള കുട്ടികള്‍ ഉള്‍പ്പെടെ നാല് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്തു വരികയാണ്. അല്‍പ്പ സമയത്തിനകം തന്നെ ഇവരെ പോലീസ് സ്റ്റേഷനിലെത്തിച്ച് കൂടുതല്‍ ചോദ്യം ചെയ്യുമെന്നാണ് വിവരം. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി പ്രതികളെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം. തിങ്കളാഴ്ച പുലര്‍ച്ചെ നാല് മണിയോടെ ആയിരുന്നു അറസ്റ്റ്. അന്വേഷണത്തിന് വേണ്ടി പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചിരുന്നു. പുതുക്കോട്ടയിലെ കീരനൂരിനടുത്ത് കളമാവൂര്‍ റെയില്‍വേ ഗേറ്റിന് സമീപം ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. നാവല്‍പ്പട്ടിനുസമീപം ബൈക്ക് പട്രോളിംഗിനിടെയാണ് രാത്രി രണ്ടുപേര്‍ ഇരുചക്രവാഹനത്തില്‍ ആടിനെ മോഷ്ടിച്ചുപോകുന്നത് കാണുന്നത്. പ്രദേശത്ത് ആടുമോഷണം പതിവായതിനാല്‍ ഇവരെ പിടികൂടാന്‍ ഭൂമിനാഥനും മറ്റൊരു പോലീസുകാരനും ബൈക്കില്‍ രണ്ടുവഴികളിലായി പിന്തുടര്ന്നു.…
Read Moreമരിച്ചെന്ന് കരുതി യുവാവിനെ മോർച്ചറിയിലേക്ക് മാറ്റി; കുടുംബക്കാർ എത്തിയപ്പോൾ കണ്ടകാഴ്ച ഞെട്ടിക്കുന്നത്; വരാൻ വൈകിയിരുന്നെങ്കിൽ…
ലക്നോ: വാഹനാപകടത്തിൽ മരിച്ചെന്ന് ഡോക്ടർ വിധിയെഴുതിയ യുവാവിനെ ഒരു ദിവസം മോർച്ചറിയിൽ സൂക്ഷിച്ചശേഷം പോസ്റ്റുമോർട്ടത്തിനായി ടേബിളിൽ കിടത്തിയപ്പോൾ ജീവന്റെ തുടിപ്പ്.. ഉത്തർപ്രദേശിലാണ് ഞെട്ടിക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്. ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ശ്രീകേഷ് കുമാർ എന്ന യുവാവിനെ നാട്ടുകാർ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇവിടുത്തെ ഡോക്ടർ പരിശോധിച്ചശേഷം ഇയാൾ മരിച്ചതായി സ്ഥിരീകരിച്ചു. ആശുപത്രിയിൽ എത്തും മുൻപാണ് മരണം സംഭവിച്ചതെന്നും ഡോക്ടർ പറഞ്ഞു. ആശുപത്രി അധികൃതർ വിവരം പോലീസിനെ അറിയിച്ചു. ശേഷം കുടുംബം എത്തുന്നതുവരെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചു. പോസ്റ്റ്മോർട്ടത്തിനുള്ള നടപടി ക്രമങ്ങൾ ആരംഭിക്കാൻ പോലീസും കുടുംബവും എത്തിയതോടെ മൃതദേഹം പുറത്തെടുത്തു. ഈ സമയം ശ്രീകേഷ് ശ്വസിക്കുന്നത് ബന്ധുക്കൾ ശ്രദ്ധിച്ചു. ജീവൻ തിരിച്ചുകിട്ടിയ ഇയാൾ ഇപ്പോൾ കോമയിലാണ്.
Read Moreഒരേ കാമുകനൊപ്പം രണ്ടാം തവണയും മുങ്ങി ! ആദ്യ തവണ മുങ്ങിയപ്പോള്‍ ഭര്‍ത്താവിനൊപ്പം അയച്ചു; യുവതിയ്ക്കെതിരേ കേസ്…
കാമുകനൊപ്പം രണ്ടാം തവണയും മുങ്ങിയ വീട്ടമ്മയെ പോലീസ് പിടികൂടി. ഇത് രണ്ടാം തവണയാണ് ഇവര്‍ ഒരേ കാമുകനൊപ്പം ഒളിച്ചോടുന്നത്. മുമ്പ് ഇയാള്‍ക്കൊപ്പം ഒളിച്ചോടിയപ്പോള്‍ പോലീസ് പിടികൂടുകയും ഭര്‍ത്താവിനൊപ്പം മടക്കി അയയ്ക്കുകയുമായിരുന്നു. തുറവൂര്‍ എരമല്ലൂര്‍ സ്വദേശികളായ 34കാരി യുവതിയും 33കാരന് കാമുകനുമാണ് അരൂര്‍ പോലീസിന്റെ പിടിയിലായത്. ഇരുവരും മുങ്ങി ഒരു വര്‍ഷത്തിന് ശേഷമാണ് ഇവര്‍ പിടിയിലാകുന്നത്. മക്കളെ ഉപേക്ഷിച്ച് പോയതിന് യുവതിക്ക് എതിരെ ബാലനീതി സംരക്ഷണ വകുപ്പ് പ്രകാരം കേസെടുത്തു. ചേര്‍ത്തല മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു. യുവതിയുടെ ഭര്‍ത്താവാണ് പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഒരു വര്‍ഷത്തിന് ശേഷമാണ് ഇവരെ കണ്ടെത്തിയത്. തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ താമസിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും കസ്റ്റഡിയിലായത്. യുവതിക്ക് 13 വയസ്സുള്ള മകളും നാലു വയസ്സുള്ള മകനുമുണ്ട്. മുമ്പ് ഒളിച്ചോടിയപ്പോള്‍ പിടിയിലായെങ്കിലും കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍…
Read Moreരാത്രിയില്‍ ഹോട്ടലില്‍ കിടക്കാമെന്നു പറഞ്ഞിട്ട് അവര്‍ കേട്ടില്ല ! ഡാന്‍സ് ഫ്ളോറില്‍ മോഡലുകള്‍ക്കൊപ്പം നൃത്തം ചെയ്തുവെന്ന് സൈജു…
മിസ് കേരളാ വിജയികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ച വാഹനാപകടത്തില്‍ ഡ്രൈവര്‍ അമിതമായി മദ്യപിച്ചിരുന്നെന്നു വെളിപ്പെടുത്തല്‍. മോഡലുകളുടെ കാറിനെ ഔഡി കാറില്‍ പിന്തുടര്‍ന്ന സൈജു എം തങ്കച്ചനാണ് വാട്സ്ആപ്പ് ശബ്ദസന്ദേശസന്ദേശത്തിലൂടെ സംഭവം വിവരിച്ചത്. താന്‍ പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും ഡ്രൈവര്‍ അവഗണിച്ചുവെന്നും ആ വാഹനാപകടത്തോടെ താന്‍ മാനസികമായി തകര്‍ന്നെന്നും ഒളിവില്‍ കഴിയുന്ന സൈജു പറയുന്നു.ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ മോഡലുകള്‍ക്കൊപ്പം നൃത്തം ചെയ്തും ഒന്നിച്ച് ഭക്ഷണം കഴിച്ചുമാണു പിരിഞ്ഞത്. ഡാന്‍സ് ഫ്ളോറില്‍ കയറിയപ്പോള്‍ ബാസിഗര്‍ സിനിമയിലെ പാട്ട് അന്ജിത ആവശ്യപ്പെട്ടു. ഹോട്ടല്‍ ഉടമ റോയ് ജോസഫിനോടു പറഞ്ഞ് ആ പാട്ട് പ്ലേ ചെയ്തു. യുവതികള്‍ കുറഞ്ഞതോതില്‍ മദ്യം കഴിച്ചിട്ടുണ്ടാകാം. എന്നാല്‍, മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ല. ഡ്രൈവര്‍ അമിതമായി മദ്യപിച്ചിരുന്നു. ബാര്‍ സമയം കഴിഞ്ഞതിനാല്‍ അയാള്‍ ആവശ്യപ്പെട്ട മദ്യം കൊടുക്കാന്‍ കഴിഞ്ഞില്ല.…
Read Moreപ്രണയം നടിച്ച് നഗ്നചിത്രങ്ങള്‍ വാങ്ങിയെടുത്തു ! പിന്നീട് ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി 16കാരിയെ പീഡിപ്പിച്ചു
പ്രണയം നടിച്ച് 16കാരിയെ നിരവധി തവണ ലൈംഗികപീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റില്‍. കൊണ്ടൂര്‍ വില്ലേജ് തിടനാട് കരയില്‍ കൂട്ടപ്പുന്നയില് വീട്ടില്‍ വിഷ്ണു (21)വാണ് അറസ്റ്റിലായത്. കൗമാരക്കാരിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെ കുറവിലങ്ങാട് പോലീസാണ് അറസ്റ്റ് ചെയ്തത്. കോടതി പ്രതിയെ റിമാന്‍ഡില്‍ അയച്ചു. 16 വയസ്സുള്ള പെണ്‍കുട്ടിയുമായി മൊബൈല്‍ ഫോണിലൂടെ നിരന്തരം ബന്ധപ്പെട്ട് പ്രണയം നടിച്ച് കുട്ടിയുടെ വിശ്വാസം നേടിയെടുക്കുകയാണ് ഇയാള്‍ ആദ്യം ചെയ്തത്. പിന്നീട് നഗ്നചിത്രങ്ങള്‍ ഫോണില്‍ എടുപ്പിച്ച് അയച്ച് പ്രതി വാങ്ങിയെടുത്തു. നഗ്നചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി കഴിഞ്ഞ ഒരു വര്‍ഷത്തോളമായി വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പീഡനത്തിരയാക്കുകയായിരുന്നു. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് കുട്ടിയെ കാണാതായതായി കുറവിലങ്ങാട് പോലീസില്‍ പരാതി ലഭിച്ചു. കുട്ടിയെ കണ്ടെത്തിയശേഷം പോലീസ് വിശദമായി ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. കുട്ടി ഭയന്ന് വിവരങ്ങള്‍ പുറത്തറിയിക്കാതെ കഴിഞ്ഞുവരുകയായിരുന്നു. പ്രതിയെ കുറവിലങ്ങാട് പോലീസ് തിടനാട് കരയില്‍…
Read Moreപച്ചത്തെറികളും അസഭ്യവാക്കുകളും! ജോജുവും സംവിധായകനും സമൂഹത്തെ വഴിതെറ്റിക്കും; ‘ചുരുളി’ സിനിമക്കെതിരെ കോണ്‍ഗ്രസ്; പറയുന്നത് ഇങ്ങനെ…
കൊച്ചി: ലിജോ ജോസ് പെല്ലിശ്ശേരിയുടെ “ചുരുളി’ സിനിമക്കെതിരെ കോണ്‍ഗ്രസ്. കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലെ തെറിപ്രയോഗങ്ങള്‍ ചൂണ്ടിക്കാട്ടി കെപിസിസി നിര്‍വാഹക സമിതിയംഗം ജോണ്സണ് എബ്രഹാമാണ് സിനിമക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. പച്ചത്തെറികളും അസഭ്യവാക്കുകളും സിനിമകളിലൂടെ കടത്തി വിടുന്നത്, അതിന് സംസാരഭാഷ എന്ന നിലയില്‍ സ്വീകാര്യത ഉണ്ടാക്കുന്നതിനും സാമൂഹിക സംഘര്‍ഷത്തിനും നാട്ടില്‍ അരാജകത്വം സൃഷ്ടിക്കാന്‍ വഴിതെളിക്കുന്നതിനുമാണ് ശ്രമം. സമൂഹത്തെ വഴിതെറ്റിക്കുക എന്ന ഉദ്ദേശത്തോട് കൂടി സംവിധായകൻ, കഥാ, തിരക്കഥാകൃത്തുക്കള്‍, മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ജോജു ജോര്‍ജ് എന്നിവര്‍ പരസ്പരം കൂടിയാലോചിച്ച് ചലച്ചിത്രത്തില്‍ അസഭ്യവര്‍ഷവും ഇതര കുറ്റകൃത്യങ്ങള്ക്കാവശ്യമായ ചേരുവയും ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഇതിനാൽ ഇവർക്കെതിരേ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത്, നടപടി സ്വീകരിക്കണമെന്നും ജോൺസൺ കത്തില്‍ ആവശ്യപ്പെടുന്നു.
Read Moreതെളിവില്ല! ആര്യൻ ഖാൻ ഗൂഡാലോചന നടത്തിയതിന് തെളിവില്ലെന്ന് ബോംബെ ഹൈക്കോടതി; ജാമ്യ ഉത്തരവിൽ പറയുന്നത് ഇങ്ങനെ…
മുംബൈ: ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസിൽ ആര്യൻ ഖാൻ ഗൂഡാലോചന നടത്തിയതിന് തെളിവില്ലെന്ന് ബോംബെ ഹൈക്കോടതി. ആര്യൻ ഖാനെതിരായ തെളിവുകൾ എൻസിബിക്ക് കണ്ടെത്താനായില്ലെന്നും ജാമ്യ ഉത്തരവിൽ പറയുന്നു. ആര്യനെതിരേ തെളിവ് നൽകാൻ എൻസിബിക്ക് ആയില്ല, എൻസിബി സമർപ്പിച്ച വാട്ട്സ്ആപ്പ് ചാറ്റുകളിലും മതിയായ തെളിവില്ലെന്നും ആര്യന്റെ ജാമ്യ ഉത്തരവിൽ കോടതി വ്യക്തമാക്കുന്നു. ആര്യനും അർബാസ് മർച്ചന്റും മുൻ മുൻ ധമേച്ചയും ഒരേ കപ്പലിൽ യാത്ര ചെയ്തതുകൊണ്ട് അവർക്കെതിരായ ഗൂഢാലോചന കുറ്റം ചുമത്താൻ കഴിയില്ല. തെളിവുകൾ ഹാജരാക്കുന്നതിൽ എൻസിബി പരാജയമാണെന്നും ഉത്തരവിൽ കോടതി പറയുന്നു.
Read Moreകുഞ്ഞിന് വിഷം നല്കിയ ശേഷം അമ്മ ജീവനൊടുക്കിയ സംഭവം! ആരോപണങ്ങളും തെളിവുകളുമായി യുവതിയുടെ മാതാപിതാക്കള്‍; ഡയറിയിൽ എഴുതിയത്…
ചെങ്ങന്നൂര്‍: കുഞ്ഞിന് വിഷം നല്കി കൊലപ്പെടുത്തിയ ശേഷം യുവതിയായ അമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭർതൃവീട്ടുകാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളും തെളിവുകളുമായി യുവതിയുടെ കുടുംബം പോലീസില്‍ പരാതി നല്കി. ഹരിപ്പാട് വെട്ടുവേനി നെടുവേലില്‍ ഇല്ലത്ത് സൂര്യന് നമ്പൂതിരിയുടെ ഭാര്യ അതിഥി(24), മകന് കല്‍ക്കി(4 മാസം) എന്നിവര്‍ മരിച്ച സംഭവത്തിലാണ് യുവതിയുടെ മാതാപിതാക്കള്‍ ഭർതൃ വീട്ടുകാര്‍ക്കെതിരെ ചെങ്ങന്നൂര്‍ പോലീസില്‍ പരാതി നല്‍കിയത്. അതിഥിയുടെ മാതാപിതാക്കളായ ആലാ വടക്കുംമുറി വളവില്‍ വീട്ടില്‍ വി.ശിവദാസന്‍, ഭാര്യ ഇന്ദിരാദേവി അന്തര്‍ജനം എന്നിവരാണ് ചെങ്ങന്നൂര്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. ഡയറിയിൽ എഴുതിയത്… അതിഥിയുടെ ഭര്‍ത്താവ് സൂര്യന് നമ്പൂതിരിയും ഭർതൃമാതാവ് ശ്രീദേവി അന്തര്‍ജനവും കോവിഡ് ബാധിച്ച് മരിച്ച ശേഷം ഭർതൃ പിതാവ് ദാമോദരന്‍ നമ്പൂതിരി അതിഥിയെ മാനസികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്നാണ് ആക്ഷേപം. ആത്മഹത്യക്ക് ശേഷം അതിഥിയുടെ മുറിയില്‍ നിന്നും ലഭിച്ച ഡയറിയില്‍ പീഡന വിവരം…
Read Moreഈ നാടിന്റെ പോക്ക് എങ്ങോട്ട് ? പ്രണയം നിരസിച്ചു; യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ചു; യുവതി അറസ്റ്റിൽ; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
അടിമാലി: ഇടുക്കി അടിമാലിയിൽ യുവാവിന് നേരെ ആസിഡ് ആക്രമണം. പ്രണയം നിരസിച്ചതിനാണ് യുവാവിനെ യുവതി ആക്രമിച്ചത്. സംഭവത്തിൽ അടിമാലി സ്വദേശിനി ഷീബയെ (35) പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പൂജപ്പുര സ്വദേശി അരുൺ കുമാറിനെയാണ് ആക്രമിച്ചത്. ഇയാളുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതായി ഡോക്ടർമാർ പറഞ്ഞു. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഷീബ വിവാഹിതയാണെന്ന വിവരം അറിഞ്ഞതോടെ അരുൺ വിവാഹത്തിൽ നിന്ന് പിന്മാറി. തുടർന്ന് തിരുവനന്തപുരത്ത് നിന്ന് അരുണിനെ ഇതേ കുറിച്ച് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് അടിമാലിയിലേക്ക് വിളിച്ചുവരുത്തിയാണ് ആക്രമണം നടത്തിയത്.
Read More