കോഴിക്കോട് : മാറാട് കൂട്ടക്കൊല കേസില്‍ 18 വര്‍ഷത്തിനു ശേഷം രണ്ടു പ്രതികളുടെ ശിക്ഷാവിധി പ്രസ്താവിക്കുന്നതിനെത്തുടര്ന്നു തീരദേശ മേഖലയില്‍ അതീവ ജാഗ്രത. വിധിയുടെ പശ്ചാത്തലത്തില്‍ കലാപം നടന്ന മാറാട് പ്രദേശത്തും മറ്റു തീരദേശ മേഖലകളിലും ക്രമസമാധാന പ്രശ്നങ്ങളുണ്ടാവാതിരിക്കാന്‍ പോലീസ് ഇന്നു രാവിലെ 10 മുതല്‍ തന്നെ കര്‍ശന പരിശോധന തുടരുകയാണ്. സിറ്റി പോലീസ് പരിധിയില്‍ മാത്രം 50 ഓളം പോലീസുദ്യോഗസ്ഥരെയാണ് നിരീക്ഷണത്തിനും മറ്റുമായി ചുമതലപ്പെടുത്തിയത്. ഇന്സ്പക്ടര്മാരുള്പ്പെടെ 30 പേര്‍ക്കു പ്രത്യേക ചുമതലകള്‍ നല്കികൊണ്ടു സിറ്റി പോലീസ് കമ്മീഷണര്‍ എ.വി.ജോര്‍ജ് നിര്‍ദേശം നല്കി. വിധി പ്രസ്താവിക്കുന്ന എരഞ്ഞിപ്പാലം കോടതി പരിസരത്തും സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഡിസിപി സപ്നില്‍ മഹാജന്റെ നേതൃത്വത്തിലാണ് സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കിയത്. മാറാടും പരിസരത്തും സേനാംഗങ്ങളെ വിന്യസിപ്പിക്കേണ്ടത് സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ ഫറോക്ക് അസി.കമ്മീഷണര്‍ക്കു നല്കി. ഇതുപ്രകാരം ആവശ്യമായ ക്രമീകരണങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. മൂന്ന് ഇന്‍സ്പക്ടര്‍മാരും മൂന്ന് എസ്ഐമാരും 24…
Read MoreCategory: Top News
കാളിദാസ് ജയറാമിനെ ഹോട്ടലിൽ തടഞ്ഞുവച്ചു; ബിൽ തുക നൽകാതെ ഷൂട്ടിംഗ് സംഘം പോകാനൊരുങ്ങി; മൂന്നാറിൽ സംഭവിച്ചത്…
മൂന്നാർ: നടൻ കാളിദാസ് ജയറാമിനെയും സംഘത്തെയും മൂന്നാറിലെ ഹോട്ടലിൽ തടഞ്ഞുവച്ചു. ബിൽ തുക നൽകാത്തതിനെ തുടർന്നാണ് തടഞ്ഞുവച്ചത്. തമിഴ് വെബ് സീരിസ് ഷൂട്ടിംഗിനായാണ് സംഘം മൂന്നാറിലെത്തിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാളിദാസും സംഘവും ഇവിടെ താമസിച്ചെങ്കിലും പോകാൻ നേരം മുറി വാടകയും റസ്റ്ററന്റ് ബില്ലും നൽകിയില്ല. ഇതോടെയാണ് ജീവനക്കാർ തടഞ്ഞത്. പോലീസെത്തി ചർച്ച നടത്തിയതോടെ നിർമാണ കമ്പനി പണം അടച്ചു.
Read Moreഡി ജെയില്‍ ‘കിറുങ്ങി ‘ കേരളം! ഹോട്ടലുകളിൽ വരും സിഐഡികള്‍ ; സ്ക്വാഡിലെ ഇന്സ്പകടര്മാര്ക്കു കൂടുതൽ അധികാരങ്ങൾ
കെ.ഷിന്റുലാല്‍ കോഴിക്കോട്: മിസ് കേരള മത്സര ജേതാക്കള്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ടു നമ്പര്‍ 18 ഹോട്ടലിലെ നിശാപാര്‍ട്ടി സംബന്ധിച്ചുള്ള ദുരൂഹതകള്‍ നിലനില്‍ക്കെ സംസ്ഥാനത്തെ രാസ ലഹരിയുള്‍പ്പെടെയുള്ള നാര്‍ക്കോട്ടിക് കേസുകള്‍ കണ്ടെത്താന്‍ എക്സൈസ് ഇന്സ്പെകടര്മാര്ക്കും അതിനു മുകളിലുള്ള ഉദ്യോഗസ്ഥര്‍ക്കും കൂടുതല്‍ അധികാരങ്ങള്‍ നല്കി സര്‍ക്കാര്‍ ഉത്തരവിറക്കി. കൂടുതൽ അധികാരങ്ങൾ സംസ്ഥാന എക്സൈസ് കമ്മീഷണറുടെ കീഴിലുള്ള സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ്, ഉത്തര-മധ്യ-ദക്ഷിണമേഖലാ സ്പെഷല്‍ സ്ക്വാഡുകള്‍, എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്പെഷല്‍ സ്ക്വാഡ് എന്നിവയിലെ അംഗങ്ങളായ എക്സൈസ് ഇന്‍സ്പെക്ടര്‍മാര്‍ക്കും അതിനു മുകളിലുള്ള ഉദ്യോഗസ്ഥര്‍ക്കുമാണ് സംസ്ഥാനത്തെവിടെയും പരിശോധന നടത്താനും പ്രതികളെ പിടികൂടി മൊഴിയെടുത്ത് മഹസര്‍ സഹിതം വിശദമായ റിപ്പോര്‍ട്ട് തയാറാക്കാന്‍ അനുമതി നല്ക സര്‍ക്കാര്‍ ഉത്തരവിറക്കിയത്. എക്സൈസ് കമ്മീഷണറുടെ സ്ക്വാഡുകളിലെ ഇന്സപെക്ടര്മാര് ഓരോ ജില്ലാ എക്സൈസിനു കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. അതത് അധികാര പരിധിയില്‍ മാത്രമുള്ള കേസുകള്‍ അന്വേഷിക്കാനും പരിശോധന…
Read Moreമുന്‍ മിസ് കേരളയുടെ മരണം; ദുരൂഹത! യുവ സിനിമതാരത്തിന്റെ സാന്നിധ്യം തള്ളി പോലീസ്; തെളിയിക്കാന്‍ ഇനിയുമേറെ കാര്യങ്ങള്‍; പരാതിയുമായി അന്‍സിയുടെ കുടുംബം
കൊച്ചി: മുന്‍ മിസ് കേരളയടക്കം മൂന്നു പേരുടെ അപകടമരണത്തില്‍ ഇപ്പോഴും ദുരൂഹത തുടരുന്നു. സംഭവത്തില്‍ യാതൊരുവിധ ദുരൂഹതകളും ഇല്ലെന്നായിരുന്നു കഴിഞ്ഞ ദിവസം അന്വേഷണ സംഘം വെളിപ്പെടുത്തിയത്. എന്നാല്‍ ഇന്നലെ ഹോട്ടലുടമ റോയ് ജോസഫ് വയലാട്ടിന്റെ അറസ്റ്റോടെയാണ് ദുരൂഹതകളേറുന്നത്. സംഭവസമയം ഹോട്ടലിൽ ഒരു യുവസിനിമതാരം ഉണ്ടായിരുന്നുവെന്ന് അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്. എന്നാൽ പോലീസിത് നിഷേധിക്കുന്നു. ഹോട്ടലില്‍നിന്നു കാണാതായ ഹാര്‍ഡ് ഡിസ്കുകളിലൊന്ന് മാത്രമാണ് റോയ് പോലീസിന് മുന്നില്‍ ഹാജരാക്കിയത്. ഇതില്‍ തിരിമറി നടത്തിയിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ഇനിയും ഹാജരാക്കാനുള്ള ഹാര്‍ഡ് ഡിസ്ക് ഇന്നലെ അന്വേഷണസംഘത്തിന് മുന്നില്‍ എത്തിക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും ഇത് ഹാജരാക്കിയില്ല. ദൃശ്യങ്ങള്‍ അടങ്ങിയ കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്ക് തേവര കണ്ണങ്കാട്ട് പാലത്തിന് സമീപം ഉപേക്ഷിച്ചുവെന്ന റോയിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പോലീസ് പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. റോയിയുടെ നിര്‍ദേശപ്രകാരമാണ് ഹാര്‍ഡ് ഡിസ്ക് മാറ്റിയതെന്ന് നേരത്തെ ജീവനക്കാര്‍ മൊഴി നല്‍കിയിരുന്നു. അപകടത്തില്‍പ്പെട്ട…
Read Moreഭാര്യയുടെ മുറിയിലെ സിസിടിവി പണിമുടക്കി; ചുറ്റികയ്ക്കു തലയ്ക്കടിച്ചു ഭർത്താവ്; സംഭവം ദൈവത്തിന്റെ സ്വന്തം നാട്ടില്‍…
പറവൂർ: കുടുംബവഴക്കിനിടെ ചുറ്റികകൊണ്ടു ഭാര്യയുടെ തലയ്ക്കടിച്ച സംഭവത്തിൽ ഭർത്താവിനെതിരേ പോലീസ് കേസെടുത്തു. പറയകാട് വേട്ടുംതറ രാജേഷി (42) നെതിരേ വടക്കേക്കര പോലീസാണു കേസെടുത്തത്. കഴിഞ്ഞ 11നായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ ഭാര്യ സുമയെ ചാലാക്ക മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ശേഷം രാജേഷ് ഒളിവിൽ പോയി. ഇവർ തമ്മിൽ വിവാഹമോചനത്തിനു കേസ് നടക്കുന്നുണ്ടെങ്കിലും ഒരു വീട്ടിലായിരുന്നു താമസം. രണ്ടുപേരുടെയും മുറികളിൽ നിരീക്ഷണ കാമറ സ്ഥാപിച്ചിരുന്നു. സംഭവ ദിവസം സുമയുടെ മുറിയിലെ കാമറയുടെ കണക്ഷൻ വിച്ഛേദിച്ചതു സംബന്ധിച്ചുണ്ടായ തർക്കത്തെത്തുടർന്നാണ് രാജേഷ് ചുറ്റികകൊണ്ട് അടിച്ചതെന്നു പോലീസ് പറഞ്ഞു. രാജേഷ് ഇലക്ട്രീഷനാണ്. ഇവരുടെ മകനെ പോലീസ് ചൈൽഡ് വെൽഫെയർ കമ്മിറ്റി മുമ്പാകെ ഹാജരാക്കി. കുട്ടിയെ മൂന്നു മാസത്തേക്കു അമ്മയുടെ സംരക്ഷണയിൽ വിട്ടതായി പോലീസ് പറഞ്ഞു.
Read Moreആറ്റങ്ങലിലെ പിങ്കല്ല, ചാലക്കൂടിയിലേത്..! തകർന്ന റോഡിലൂടെ വാഹനങ്ങൾ ഇഴഞ്ഞു നീങ്ങി; കുഴികളടയ്ക്കാൻ മണ്‍വെട്ടിയെടുത്ത് പിങ്ക് പോലീസ് പി.എം. ഷൈല
ചാലക്കുടി: തകർന്നു കിടക്കുന്ന റോഡിലൂടെ വാഹനങ്ങൾ ഇഴഞ്ഞുനീങ്ങിയ പ്പോൾ റോഡിലെ കുഴികൾ അടയ്ക്കാൻ മണ്‍വെട്ടിയെടുത്ത് പിങ്ക് പോലീസ്. ദേശീയപാത പോട്ട ആശ്രമം ജംഗ്ഷനിലാണു പിങ്ക് പോലീസിലെ പി.എം. ഷൈല റോഡ് അറ്റകുറ്റപ്പണിക്കായി രംഗത്തിറങ്ങിയത്. കഴിഞ്ഞ ദിവസം പിങ്ക് പോലീസിന്റെ വാഹനം കുഴിയിൽച്ചാടി അപകടം സംഭവിച്ചിരുന്നു. ഷൈലയും ഈ വാഹനത്തിൽ ഉണ്ടായിരുന്നു. ഇന്നലെ വീണ്ടും ഇതുവഴി വന്നപ്പോൾ പഴയ അവസ്ഥയിൽ ഒരു മാറ്റവും ഇല്ല. എന്നു മാത്രമല്ല, പഴയതിലും ശോചനീയം. പിന്നെ ഒന്നും ആലോചിച്ചില്ല. ഷൈല റോഡിന് സമീപമുള്ള ഒരു വീട്ടിൽ നിന്നും മണ്‍വെട്ടിയും കുട്ടയും സംഘടിപ്പിച്ചു. ഒറ്റയ്ക്ക് കുഴികളിൽ മണ്ണിട്ടു തുടങ്ങി. ഇതുകണ്ട് ഓട്ടോറിക്ഷക്കാരും ഒപ്പം കൂടി. ഇതോടെ കുഴികൾ നികന്നു. താത്കാലിക ആശ്വാസമായി. കഴിഞ്ഞ ഏതാനും നാളുകളായി റോഡ് തകർന്ന് ഗതാഗതം ദുഷ്കരമായിട്ട്. എന്നാൽ അധികൃതർ ഇതു കണ്ടില്ലെന്നു നടിച്ചിരിക്കയാണ്. ഷൈലയുടെ പ്രവൃത്തി…
Read Moreവാക്സിനെടുക്കാത്തവര്‍ക്ക് ചെക്കിന്റെ ‘ചെക്ക്’ ! വാക്സിനെടുക്കാത്തവരെ വീട്ടിലിരുത്തുന്ന പരിപാടി ലോകവ്യാപകമാവുന്നു…
കോവിഡ് മഹാമാരി ലോകത്തിന്റെ ഗതി തന്നെ മാറ്റിമറിച്ചിരിക്കുകയാണ്. കേവലം ഒരു ആരോഗ്യപ്രശ്നം എന്ന നിലയില്‍ മാത്രമല്ല കോവിഡ് ലോകത്തെ ബാധിച്ചത്. മാനസിക, ശാരീരിക പ്രശ്നങ്ങള്‍ മുതല്‍ സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ മെഖലകളില്‍ വരെ മനുഷ്യര്‍ക്ക് ഏറെ തിരിച്ചടിയാണ് ഈ ഭീകര വൈറസ് സമ്മാനിക്കുന്നത്. ഇതിനെ പൂര്‍ണ്ണമായി തടയാനുള്ള വഴിയൊന്നും ഇനിയും ശാസ്ത്രം കണ്ടെത്തിയിട്ടില്ലെങ്കിലും, ഈ പ്രതിസന്ധിയില്‍ നിന്നും ഇപ്പോള്‍ മറികടക്കുവാനുള്ള ഏറ്റവും വലിയ പ്രതിവിധി കോവിഡ് പ്രതിരോധ വാക്സിന് മാത്രമാണ്. രോഗം ഗുരുതരമാകാതെ കാക്കാനും, മരണനിരക്ക് കൂട്ടാതെ നോക്കാനും വക്സിന് കഴിയൂന്നു എന്നത് യാഥാര്‍ത്ഥ്യ ജീവിതത്തിലെ കണക്കുകളില്‍ നിന്നും വ്യക്തമാകുന്ന കാര്യമാണ്. എന്നിട്ടും മതവിശ്വാസത്തിന്റെയും മറ്റ് തെറ്റിദ്ധാരണകളുടെയും പേരില്‍ വാക്സിന് എടുക്കാതെ മാറിനില്ക്കുന്നവര് മനുഷ്യകുലത്തോട് ചെയ്യുന്നത് കടുത്ത ദ്രോഹമാണെന്നതിന് ഒരു സംശയവുമില്ല. അതുകൊണ്ടു തന്നെയാണ് യൂറോപ്പില്‍ വീണ്ടും രോഗവ്യാപനം കടുക്കാന്‍ തുടങ്ങിയപ്പോള്‍, വാക്സിന് എടുക്കാത്തവര്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പല…
Read Moreനെയിംബോർഡുകൾ ഒരുക്കി ഓരോ പ്രതിനിധിക്കും ഇരിപ്പിടങ്ങൾ; പതിവിന് വിപരീതമായ കാഴ്ചകളുമായി സിപിഎം സമ്മേളനം…
വടക്കഞ്ചേരി: ന്യൂനപക്ഷ, ഭൂരിപക്ഷ വർഗ്ഗീയത ഒരേപോലെ അപകടകരമാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലൻ.സിപിഎം വടക്കഞ്ചേരി ഏരിയാ സമ്മേളനം പുതുക്കോട് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജാതിയുടെയും മതത്തിന്റെയും പേരിൽ രാജ്യത്തെ ഭിന്നിപ്പിക്കാനാണ് ഭൂരിപക്ഷ ന്യൂനപക്ഷ വർഗ്ഗീയ ശക്തികൾ ശ്രമിക്കുന്നത്. വിവിധ സന്നദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ഇത്തരക്കാർ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുകയാണെന്നും ബാലൻ പറഞ്ഞു. ടി.കണ്ണൻ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി ടി.എം. ശശി റിപ്പോർട്ട് അവതരിപ്പിച്ചു. സിപിഎം ജില്ലാ സെക്രട്ടറി സി.കെ രാജേന്ദ്രൻ, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ വി.ചെന്താമരാക്ഷൻ, ഇ.എൻ സുരേഷ്ബാബു, ജില്ലാകമ്മിറ്റി അംഗങ്ങളായ സി.ടി കൃഷ്ണൻ, സി.കെ ചാമുണ്ണി എന്നിവർ പ്രസംഗിച്ചു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം ഇന്ന് സമാപിക്കും. സമ്മേളന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ടി.എം.ശശി തന്നെ ഏരിയ സെക്രട്ടറിയായി തുടരാനാണ് സാധ്യത. 21 അംഗ എരിയ കമ്മിറ്റിയിലേക്ക് മാത്രമാകും തെരഞ്ഞെടുപ്പ്…
Read Moreഒരു ഫീസും നല്‍കേണ്ടതില്ല, പെണ്‍കുട്ടിയെ വിളിക്കൂ, അവള്…! നടി നിമിഷ ബിജോയുടെ പേരില്‍ ഡേറ്റിംഗ് ആപ്പില്‍ പരസ്യം; പരാതിയുമായി താരം
നടിയും മോഡലുമായ നിമിഷ ബിജോയുടെ പേരില്‍ ഡേറ്റിംഗ് ആപ്പില്‍ പരസ്യം. ഒരു പ്രമുഖ ഡേറ്റിംഗ് ആപ്പിലാണ് നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പരസ്യം പ്രത്യക്ഷപ്പെട്ടത്. ”ഒരു ഫീസും നല്‍കേണ്ടതില്ല, പെണ്‍കുട്ടിയെ വിളിക്കൂ, അവള് നിങ്ങളുടെ സ്ഥലത്ത് എത്തും, രാത്രി മുഴുവന്‍ അവളെ ആസ്വദിക്കാന്‍ നിങ്ങളെ അനുവദിക്കും” എന്നിങ്ങനെയുള്ള പരസ്യവാചകത്തിനൊപ്പമാണ് നിമിഷയുടെ ചിത്രം പ്രചരിപ്പിക്കുന്നത്. സംഭവത്തില്‍ നിമിഷ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മറ്റ് പെണ്‍കുട്ടികള്‍ക്ക് ഈ ഗതി വരാതിരിക്കാന്‍ സംഭവത്തില്‍ ശക്തമായ നടപടി ഉണ്ടാവേണ്ടതുണ്ടെന്ന് നിമിഷ വ്യക്തമാക്കുന്നു.
Read Moreആരോഗ്യമന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം;ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് എത്തിയപ്പോൾ ഗവൺമെന്റ് ആശുപത്രിയിൽ കണ്ടറിഞ്ഞത് ഞെട്ടിക്കുന്ന കാഴ്ചകളും വിവരങ്ങും…
പേരൂർക്കട: ഗവ. ജില്ലാ ആശുപത്രിയിൽ ആരോഗ്യമന്ത്രി വീണ ജോർജ് മിന്നൽ സന്ദർശനം നടത്തി. ഇന്നലെ രാവിലെ 8.20ന് ആശുപത്രിയിലെത്തിയ മന്ത്രി രണ്ട് മണിക്കൂറോളം ചെലവഴിച്ചു. അത്യാഹിത വിഭാഗം, വിവിധ ഒപികള്‍, വാര്‍ഡുകള്‍, പേ വാര്‍ഡുകള്‍, ഇസിജി റൂം എന്നിവ സന്ദര്‍ശിക്കുകയും രോഗികളുടേയും ജീവനക്കാരുടേയും പരാതികള്‍ കേള്‍ക്കുകയും ചെയ്തു. ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടറോടൊപ്പം അദ്ദേഹത്തിന്റെ വാഹനത്തിലാണ് മന്ത്രി ആശുപത്രിയിലെത്തിയത്. രാവിലെ ആയതിനാല്‍ ആശുപത്രിയില്‍ തിരക്കായിരുന്നു. ആദ്യം ഒപി വിഭാഗങ്ങളിലായിരുന്നു സന്ദര്‍ശനം. ഒഫ്ത്താല്‍മോളജി ഒപിയും, ഡെന്റല്‍ ഒപിയും ഒഴികെ മറ്റ് വിഭാഗങ്ങള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയിരുന്നില്ല. ധാരാളം പേര് മെഡിസിന് ഒപിയില്‍ ഡോക്ടറെ കാത്തിരുന്നെങ്കിലും ആ വിഭാഗത്തില്‍ ആരും ഇല്ലായിരുന്നു. അവിടെ നിന്ന് ഓര്‍ത്തോ വിഭാഗത്തില്‍ എത്തിയപ്പോഴും ഇതായിരുന്നു അവസ്ഥ. ഏഴു പേരുള്ള ഗൈനക്കോളജി വിഭാഗത്തില്‍ ഒപി ഇല്ലെന്ന് ബോര്‍ഡ് വച്ചിരുന്നു. ഗൈനക്കോളജി ഓപ്പറേഷന് തിയറ്ററിലും ലേബര്‍…
Read More