ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ അംബാസഡർ അടക്കം 140 ഇന്ത്യക്കാരെ പ്രത്യേക വ്യോമസേനാ വിമാനത്തിൽ രക്ഷപ്പെടുത്തി ഡൽഹിയിലെത്തിച്ചതു സാഹസികമായി. കാബൂളിൽനിന്നു പാക് വ്യോമപാത ഒഴിവാക്കി ഇറാനു മുകളിലൂടെയാണ് ഇന്ത്യൻ വിമാനം പറന്നത്. ഇന്ധനം നിറയ്ക്കാനായി ഇന്നലെ രാവിലെ 11ന് ഗുജറാത്തിലെ ജാംനഗറിൽ ഇറക്കിയ ശേഷമാണു വ്യോമസേനയുടെ പ്രത്യേക വിമാനം ഡൽഹിയിൽ എത്തിച്ചത്. വളരെയേറെ വെല്ലുവിളികൾ നേരിട്ട ദൗത്യമാണു വിജയകരമായി വ്യോമസേന പൂർത്തിയാക്കിയതെന്നു കാബൂളിലെ ഇന്ത്യൻ സ്ഥാനപതി രുദ്രേന്ദ്ര ടണ്ഠൻ പറഞ്ഞു.സ്വാതന്ത്ര്യദിനമായ 15ന് കാബൂളിലേക്ക് അയച്ച വിമാനമാണ് ഇന്നലെ തിരികെയെത്തിച്ചത്. തിങ്കളാഴ്ച 45 ഇന്ത്യക്കാരെ വ്യോമസേനയുടെ ആദ്യവിമാനത്തിൽ ഡൽഹിയിലെത്തിച്ചിരുന്നു. ഇന്ത്യയുടെ വ്യോമസേനാ വിമാനത്തിൽ 170 പേരെ സുരക്ഷിതരായി രക്ഷപെടുത്തിയെന്ന് റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. 36 മലയാളികൾ അടക്കം 1,500ന് അടുത്ത് ഇന്ത്യക്കാർ കുടുങ്ങിക്കിടപ്പുണ്ടെന്നാണു റിപ്പോർട്ട്. മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥരും ജീവനക്കാരും ഇന്ത്യൻ എംബസിയുടെ സുരക്ഷാ ചുമതലയുള്ള ഇന്തോ…
Read MoreCategory: Top News
മൂന്നാംതരംഗത്തെ നേരിടാൻ ആശുപത്രികൾ തയാറെടുക്കുന്നു! അവലോകന യോഗത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞതിങ്ങനെ…
തിരുവനന്തപുരം: മൂന്നാം തരംഗം മുന്നൊരുക്കമായി 48 ആശുപത്രികളില്‍ സജ്ജമാകുന്ന പീഡിയാട്രിക് വാര്‍ഡുകളും ഐസിയുകളും 60 ശതമാനവും മൂന്നു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. 490 ഓക്സിജന്‍ സജ്ജീകരണമുള്ള പീഡിയാട്രിക് കിടക്കകള്‍, 158 എച്ച്ഡിയു കിടക്കകള്‍, 96 ഐസിയു കിടക്കകള്‍ എന്നിങ്ങനെ ആകെ 744 കിടക്കകളാണ് സജ്ജമാക്കുന്നത്. മൂന്നാം തരംഗം മുന്നില്‍ കണ്ട് വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. ആശുപത്രികളില്‍ ഐസിയു, ഓക്സിജന്‍ കിടക്കകള്‍ വര്‍ധിപ്പിച്ച് വരുന്നു. ഇതോടൊപ്പം ഓക്സിജൻ ലഭ്യതയും ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സ്റ്റേറ്റ് കോവിഡ് 19 കണ്ട്രോള് റൂം സന്ദര്‍ശിച്ച് നടത്തിയ അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
Read Moreതാലിബാൻ ഭീകരൻ മലയാളിയോ ? വീഡിയോയിൽ മലയാള സംഭാഷണമുണ്ടോ ? കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ സംശയം ശരിയോ ?
ന്യൂഡൽഹി: അഫ്ഗാൻ നിയന്ത്രണം ഏറ്റെടുത്ത താലിബാൻ ഭീകര സംഘത്തിൽ മലയാളികളുമുണ്ടോ എന്ന സംശയം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂർ. ട്വിറ്ററിൽ പങ്കുവച്ച വീഡിയോയ്ക്ക് ഒപ്പമാണ് തരൂർ ആശങ്ക പങ്കുവച്ചത്. തരൂർ ട്വീറ്റ് ചെയ്ത വീഡിയോയിൽ മലയാള സംഭാഷണമുണ്ടോ എന്നാണ് സംശയം. ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല. രണ്ടു മലയാളികൾ എങ്കിലും അഫ്ഗാനിൽ ഉണ്ടെന്നാണ് തരൂർ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഒരാൾ സംസാരിക്കട്ടെ എന്നും മറ്റൊരാൾ അവനെ മനസിലാക്കുന്നു എന്നും പറയുന്നുവെന്നാണ് തരൂരിന്റെ വാദം. അതിനിടെ സ്ഥിതി ഗുരുതരമായ അഫ്ഗാനിൽ നിന്നും നയതന്ത്ര ഉദ്യോഗസ്ഥ സംഘത്തെ ഡൽഹിയിൽ എത്തിച്ചു. വ്യോമസേന വിമാനത്തിലാണ് ഇവരെ എത്തിച്ചത്. കാബൂളിലെ ഇന്ത്യൻ എംബസി അടയ്ക്കുകയും ചെയ്തിട്ടുണ്ട്.
Read Moreതാലിബാൻ ഭരണം തുടങ്ങുന്നതോടെ എന്താകുമെന്ന ആശങ്ക! അഫ്ഗാനിൽ 36 മലയാളികൾ കുടുങ്ങിയെന്ന് നോർക്ക; പലരും നോർക്കയുമായി ബന്ധപ്പെട്ട് സഹായം തേടി
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ 36 മലയാളികൾ കുടുങ്ങിക്കിടക്കുന്നുവെന്ന് നോർക്കയ്ക്ക് വിവരം. ഇവരിൽ പലരും നോർക്കയുമായി ബന്ധപ്പെട്ട് സഹായം തേടിയിട്ടുണ്ട്. മലയാളികളെ സംബന്ധിച്ചുള്ള വിവരങ്ങൾ തിരക്കുകയാണെന്നും വിഷയം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും നോർക്ക അറിയിച്ചിട്ടുണ്ട്. വിവിധ കമ്പനികൾക്കായി പ്രവർത്തിക്കുന്നവരാണ് അഫ്ഗാനിൽ കുടുങ്ങിയ മലയാളികൾ. നിലവിൽ ഇവരെല്ലാം സുരക്ഷിതരാണെങ്കിലും താലിബാൻ ഭരണം തുടങ്ങുന്നതോടെ എന്താകുമെന്ന ആശങ്കയുണ്ട്. അതിനാലാണ് നാട്ടിലേക്ക് മടങ്ങാൻ ഇവർ ആഗ്രഹിക്കുന്നത്. കാബുളിലെ ഇന്ത്യൻ എംബസി അടച്ചുപൂട്ടിയതും ഇവർക്ക് ആശങ്കയേറ്റി. ഇന്ന് രാവിലെയാണ് എംബസി അടച്ച് നയതന്ത്ര ഉദ്യോഗസ്ഥരെ വ്യോമസേന വിമാനത്തിൽ ഡൽഹിയിൽ എത്തിച്ചത്. ഏകദേശം 120 ഓളം പേർ അടങ്ങുന്ന സംഘമാണ് എത്തിയത്. ഇവരെ കേന്ദ്ര സർക്കാർ വൃത്തങ്ങൾ സ്വീകരിച്ചു.
Read Moreരാത്രിയുടെ യാമങ്ങൾ കൈയടക്കി നിശാ സുന്ദരികളും അവരെ തേടി എത്തുന്നവരും; സന്ധ്യമയങ്ങിയാൽ നഗരത്തിലൂടെ കുടുംബവുമായി സഞ്ചാരിക്കാൻ പറ്റാത്ത അവസ്ഥ; അനങ്ങാതെ പോലീസ്
ഇ. അനീഷ്കോഴിക്കോട്: കോവിഡ്കാലത്തും നഗരത്തില്‍ നിശാ സുരഭികളും അവരെ തേടി എത്തുന്നവരും സജീവം. രാത്രികാലങ്ങളിലാണ് ട്രാന്‍സ് ജെന്‍ഡേഴ്സ് ഉള്‍പ്പെടെയുള്ളവരും അവരെ തേടിയെത്തുന്നവരും അരാജകത്വം സൃഷ്ടിക്കുന്നത്. രാത്രി പത്തായാല്‍ ശ്മശാനം റോഡ്, കോറണേഷന്‍ തിയറ്റര്‍ പരിസരം, ജയലക്ഷ്മിക്ക് സമീപം ലിങ്ക് റോഡ് എന്നിവിടങ്ങളിലും മാനാഞ്ചിറ മുതലക്കുളത്തുമാണ് ഇവരുടെ അഴിഞ്ഞാട്ടം. സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച കാലത്തു പോലും ഇതിന് ഒരു കുറവും ഉണ്ടായിട്ടില്ല. പലപ്പോഴും പോലീസ് ഇത് കണ്ണടയ്ക്കാറാണ്. മുന്‍പ് ട്രാന്‍സ് ജെന്‍ഡറെ മുതലക്കുളത്ത് കസബ പോലീസ് കൈകാര്യം ചെയ്തത് വലിയ ആക്ഷേപത്തിന് ഇടയാക്കിയിരുന്നു. അതിനു ശേഷം വലിയരീതിയിലുള്ള ഇടപെടലുകളൊന്നും പോലീസ് ഭാഗത്തു നിന്നും ഉണ്ടാകാറില്ലെന്ന് കടയുടമകളും നഗരവാസികളും ഉള്‍പ്പെടെയുള്ളവര്‍ പറയുന്നു: സ്ത്രീ രൂപത്തില്‍ സാരിയും മറ്റും ധരിച്ച് ആളുകളെ വശീകരിക്കുന്നത് കുടുംബമായി യാത്ര ചെയുന്നവര്ക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല. പരാതികള്‍ കൂടുമ്പോള്‍ പോലീസ് ഇടപെട്ടെന്ന് വരുത്തും. പക്ഷെ രണ്ടു…
Read Moreപ്രേമം പാലം ഇപ്പോൾ നാട്ടുകാർക്ക് തീരാതലവേദനയാകുന്നു; രാവിലെ മുതൽ കമിതാക്കളുടെ ചേഷ്ടകൾ; സന്ധ്യമയങ്ങിയിൽ സാമൂഹ്യവിരുദ്ധരുടെ തേർവാഴ്ച
കളമശേരി: ലോക്ക്ഡൗണിൽ ഇളവു വന്നതോടെ പ്രേമം സിനിമയിലൂടെ പ്രശസ്തമായ അക്വഡേറ്റിൽ രാവും പകലും സാമൂഹിക വിരുദ്ധരുടെ ശല്യമെന്ന് പരാതി. ആലുവ മാർക്കറ്റ് ഭാഗത്ത് നിന്നാരംഭിച്ച് യുസി കോളജ് വരെയാണ് അക്വഡേറ്റ്. പരിസരത്തെ വീടുകളുടെ മുകളിലെ നിലയിൽ നിൽക്കുന്നവർക്കാണ് സാമൂഹിക വിരുദ്ധരുടെ ശല്യമേറെയുള്ളത്. യുവാക്കളുടെ അശ്ലീലം നിറഞ്ഞ കമന്റ് സ്ത്രീകളും കുട്ടികളും കേൾക്കുന്നുമുണ്ട്. കഞ്ചാവും ഉൾപ്പെടെയുള്ള മറ്റ് ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നവരും വിൽക്കുന്നവരും സന്ധ്യമയങ്ങുമ്പോൾ വരുന്നുണ്ട്. പകൽ സമയങ്ങളിൽ കൂടുതലും കമിതാക്കളാണ്. കളമശേരി, ആലുവ നിയോജക മണ്ഡലങ്ങളിലായി കിടക്കുന്ന അക്വഡേറ്റ് പറവൂർ ഭാഗത്തേക്ക് വെള്ളം കൊണ്ടുപോകുന്നതിനായി സ്ഥാപിച്ചതാണ്. ഭൂനിരപ്പിൽ നിന്നും 15 അടിവരെ ഉയരത്തിൽ ആണ് അക്വഡേറ്റ് പോകുന്നത്. ഇതിൽ പ്രേമം സിനിമയുടെ തുടക്ക ഭാഗങ്ങൾ ചിത്രീകരിക്കപ്പെട്ടതോടെ പ്രശസ്തമാകുകയായിരുന്നു.തോട്ടക്കാട്ടുകര-കടുങ്ങല്ലൂർ റോഡിന് കുറുകെ അക്വഡേറ്റ് പോകുന്ന സ്ഥലത്ത് മുകളിലേക്ക് കയറുന്നതിന് സൗകര്യമുണ്ട്. ദൂരെ സ്ഥലങ്ങളിൽ നിന്നും ഉൾപ്പെടെ ബൈക്കിലും കാറുകളിലുമായി…
Read Moreവീട്ടമ്മയുടെ ഫോൺ നമ്പർ പ്രചരിച്ചെത്തിയത് അഞ്ച് ജില്ലകളിൽ; രണ്ടുപേർ കൂടി അറസ്റ്റിൽ; 8 മാസത്തിനിടെ ഫോൺവിളിച്ചവരുടെ എണ്ണം ഞെട്ടിക്കുന്നത്
ചങ്ങനാശേരി: വീട്ടമ്മയെ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേർ കൂടി പിടിയിൽ. തിരുവനന്തപുരം സ്വദേശി ജോബി ജോണ്‍ (31), ഹരിപ്പാട് സ്വദേശി രാഹുൽ (29) എന്നിവരാണ് പിടിയിലായത്. പരാതിയിൽ പറഞ്ഞ ഫോണ്‍ നന്പരിൽ ഫോണ്‍ നന്പർ പ്രചരിപ്പിച്ചവരെ ചോദ്യം ചെയ്തതിനെ തുടർന്ന് ഞായറാഴ്ച അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. കൂടുതൽ പേരെ വിളിച്ചു വരുത്തി ചോദ്യം ചെയ്തതിന്റെ ഭാഗമായാണ് രണ്ട് പേർ കൂടി പിടിയിലായതെന്ന് പോലീസ് പറഞ്ഞു. തയ്യൽ ജോലി ചെയ്തു കുടുംബം പോറ്റുന്ന വീട്ടമ്മയെ സാമൂഹിക വിരുദ്ധർ ഫോണ്‍ ചെയ്ത് ശല്യപ്പെടുത്തിയ സംഭവത്തിൽ മുഖ്യ മന്ത്രി പിണറായി വിജയന്റെ ഇടപെടലിനെ തുടർന്നാണ് അറസ്റ്റ്. ആലപ്പുഴ ഹരിപ്പാട് പാലാത്ര കോളനിയിൽ രതീഷ് (39), ഹരിപ്പാട് ആയാപറന്പ് കൈയ്യാലാത്ത് ഷാജി (46), നെടുംകുന്നം കണിയാപറന്പിൽ അനിക്കുട്ടൻ (29), പാലക്കാട് വടക്കാഞ്ചേരി കണ്ണന്പ്ര തോട്ടത്തിൽ നിശാന്ത് (34), തൃശ്ശൂർ കല്ലിടുക്ക് ചുമന്ന മണ്ണ്…
Read Moreഅഫ്ഗാനിലെ തടവുകാരെ തുറന്നു വിട്ട് താലിബാൻ; മലയാളി പെണ്‍കുട്ടികള്‍ എവിടെ ? താലിബാന് ഭരണത്തിലേറുമ്പോള്‍ രക്ഷയുണ്ടോ എന്ന ചോദ്യം ഉയരുന്നു
ജോണ്സണ് വേങ്ങത്തടം കോട്ടയം: അഫ്ഗാന് പട്ടാളത്തിനു മുന്നില്‍ കീഴടങ്ങി ജയിലില്‍ കഴിയുന്ന നാലു മലയാളി പെണ്‍കുട്ടികള്‍ക്ക് എന്ത് സംഭവിച്ചു? താലിബാന് അഫ്ഗാന് കീഴടക്കി അധികാരം ഏറ്റെടുക്കുമ്പോള്‍ മലയാളിപെണ്‍കുട്ടികളുടെ അവസ്ഥയെ കുറിച്ചുള്ള ചോദ്യം ഉയരുന്നു. സോണിയ സെബാസ്റ്റ്യന്‍ എന്ന അയിഷ ,മെറിന് ജേക്കബ് എന്ന മറിയം, നിമിഷ എന്ന ഫാത്തിമ, റഫീല (നബീസ) എന്നിവരാണ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. മതം മാറി ഭര്ത്താക്കന്മാരൊടൊപ്പം ഐഎസ് ക്യാമ്പിലേക്കു പോയ മലയാളി പെണ്‍കുട്ടികളാണ് ഇവര്‍. പട്ടാളവുമായിട്ടുള്ള പോരാട്ടത്തില്‍ ഭര്ത്താക്കന്മാര് കൊല്ലപ്പെട്ടതോടെ ഇവര്‍ കീഴടങ്ങുകയായിരുന്നു. ജയിലില്‍ അടയ്ക്കപ്പെട്ട ഇവര്‍ക്കു താലിബാന് ഭരണത്തിലേറുമ്പോള്‍ രക്ഷയുണ്ടോ എന്ന ചോദ്യമാണ് ഉയരുന്നത്. അഫ്ഗാന് ജയിലുകളില്‍ നിന്നും താലിബാന് മോചിപ്പിച്ചവരില്‍ ഇവരുണ്ടോ അതോ താലിബാനിലെ ഭീകരക്യാമ്പിലേക്കു തന്നെ ഇവര്‍ മാറ്റപ്പെട്ടോ എന്നാണ് അറിയേണ്ടത്. മോസ്റ്റ് വാണ്ടഡ്!26 പുരുഷന്മാരും 13 സ്ത്രീകളും 21 കുട്ടികളും അടക്കം 60 പേരാണ്…
Read Moreഇന്റര്‍പോളിനെ കടത്തിവെട്ടി ! വിദേശത്തുള്ള കിഡ്നാപ്പിംഗ് തലവന്‍ നാട്ടിലെത്തി ? വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ചതായി സൂചന; ഞെട്ടിക്കുന്ന വിവരങ്ങള്‍ ഇങ്ങനെ…
കെ.ഷിന്റുലാല്‍ കോഴിക്കോട് : വടക്കന്‍മലബാറിലെ സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ടുള്ള കിഡ്നാപ്പിംഗ് സംഘത്തലവന് ഇന്റര്‍പോളിന്റെ കണ്ണ്വെട്ടിച്ച് നാട്ടിലെത്തിയതായി സൂചന. കാസര്‍ഗോഡ് കയ്യാര്‍ സ്വദേശി മുഹമ്മദ് റഫീഖ് എന്ന നപ്പട്ട റഫീഖാണ് നാട്ടിലെത്തിയതായി അന്വേഷണസംഘം സംശയിക്കുന്നത്. റഫീഖുമായി ബന്ധപ്പെട്ടവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംശയാസ്പദമായ ഇടപെടലുകള്‍ പ്രത്യേക അന്വേഷണസംഘം തിരിച്ചറിഞ്ഞത്. പോലീസ് സംശയിക്കുന്നവരുടെ കോള്‍ ഡീറ്റൈയില്‍സ് റിക്കാര്‍ഡ് (സിഡിആര്‍) പരിശോധിച്ചപ്പോഴും ഇത് സാധൂകരിക്കുന്ന ചില വിവരങ്ങള്‍ പ്രത്യേക അന്വേഷണസംഘം (എസ്ഐടി) ത്തിന് ലഭിച്ചു. ഇന്റര്‍പോള്‍ തിരയുന്ന കുപ്രസിദ്ധ പ്രതികളുടെ പട്ടികയായ റെഡ്കോര്ണറില് ഉള്‍പ്പെട്ടയാളാണ് മുഹമ്മദ് റഫീഖ്. അതിനാല്‍ ഇന്ത്യയിലെ ഏത് വിമാനതാവളത്തില്‍ ഇറങ്ങിയാലും റഫീഖിനെ പിടികൂടാനാവും. എന്നിട്ടും റഫീഖ് നാട്ടിലെത്തിയിട്ടുണ്ടെങ്കില് വ്യാജപാസ്പോര്‍ട്ട് ഉപയോഗിച്ചായിരിക്കുമെന്നാണ് പോലീസ് സംശയിക്കുന്നത്. 2018 ല്‍ സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട് കോഴിക്കോട് സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ റഫീഖ് പ്രതിയാണ്. ഈ കേസിന്റെ അന്വേഷണത്തിനിടെയാണ് റഫീഖിനെ കുറിച്ച് സംശയങ്ങളുയര്‍ന്നത്. 2018…
Read Moreഫിഷിംഗ് യൂട്യൂബ് ചാനലിനൊപ്പം കഞ്ചാവ് കച്ചവടം; രണ്ട് ഇരകളെയും ആദ്യം കുടുക്കുന്നത് ഫ്രിയായി നൽകി; ഇരകളെ കാത്തിരുന്ന സനുപിനെ വലയിൽ കുരുക്കി എക്സൈസും
സ്വന്തംലേഖകൻ തൃശൂർ: യൂട്യൂബ് ചാനലിന്റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തുന്ന യുവാവിനെ പിടികൂടി. പൂച്ചട്ടി പോലൂക്കര സ്വദേശി മേനോത്ത് പറന്പിൽ സനൂപ്(32) എന്ന സാന്പാർ സനൂപിനെയാണ് ഒന്നരക്കിലോ കഞ്ചാവുമായി തൃശൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഹരിനന്ദനനും പാർട്ടിയും ചേർന്നു പിടികൂടിയത്. സനൂപ് ഫിഷിംഗ് സംബന്ധിച്ച ചാനൽ നടത്തുകയും സബ്സ്ക്രൈബേഴ്സ് ആയി വരുന്ന വിദ്യാർഥികളെയും ചെറുപ്പക്കാരെയും മീൻപിടിത്തം പരിശീലിപ്പിക്കാൻ എന്ന പേരിൽ മണലിപ്പുഴയിലെ കൈനൂർ ചിറ പ്രദേശങ്ങളിലേക്കു വിളിച്ചുവരുത്തുകയും ആദ്യം സൗജന്യമായി കഞ്ചാവ് കൊടുക്കുകയും തുടർന്നു സ്ഥിരം കസ്റ്റമേഴ്സാക്കി മാറ്റുകയുമാണു ചെയ്തിരുന്നത്. ഇതിനായി പതിനായിരക്കണക്കിനു രൂപ വിലയുള്ള പത്തോളം ചൂണ്ടകൾ ഇയാൾ കൈവശം വച്ചിരുന്നു. ഇതു കൂടാതെ ഇയാൾ സ്വന്തമായി ഉണ്ടാക്കിയ ഫിഷിംഗ് കിറ്റും ഉപയോഗിച്ചു യൂട്യൂബ് വഴി ആളുകളെ ആകർഷിപ്പിച്ച് മയക്കുമരുന്നു വ്യാപാരം നടത്തി വരികയായിരുന്നു. 500 രൂപയുടെ ചെറിയ പൊതികളാക്കിയാണ് ഇയാൾ കഞ്ചാവ് വിൽപന നടത്തിവന്നിരുന്നത്.…
Read More