കൊച്ചി: ഓണക്കാലത്ത് അടുക്കളയ്ക്കു തീപിടിപ്പിച്ച് വീണ്ടും പാചക വാതക വില വര്‍ധന. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25 രൂപ കൂട്ടി. അതേസമയം വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില അഞ്ച് രൂപ കുറയ്ക്കുകയും ചെയ്തു.ഒരു മാസത്തോളമായി ഇന്ധനവില മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ പാചക വാതക വിലയും വര്‍ധിക്കില്ലെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ഏവരെയും ഞെട്ടിച്ചാണു 14.2 കിലോ സിലിണ്ടറിന്റെ വില ഇന്നു വര്‍ധിപ്പിച്ചത്. സാധാരണ മാസാദ്യമാണു വില വര്‍ധിപ്പിച്ചിരുന്നതെങ്കിലും ഇത്തവണ ആ പതിവും തെറ്റി.ഓണക്കാലത്ത് മലയാളികളുടെ അടുക്കള ബജറ്റിനെ താളം തെറ്റിക്കുന്നതാകും പാചക വാതക വില വര്‍ധനവ്. നിലവിലെ സാഹചര്യത്തില്‍ 14.2 കിലോ സിലിണ്ടര്‍ വീടുകളില്‍ എത്തിക്കുമ്പോള്‍ 900 രൂപയ്ക്കു മുകളില്‍ ചെലവാകും.വില വര്‍ധനയ്ക്കു മുമ്പേ തന്നെ പല ജില്ലകളിലും സിലിണ്ടര്‍ വില 900 രൂപയ്ക്കടുത്തെത്തിയിരുന്നു. അതിനിടെ, കോവിഡിനെ മറയാക്കി പല ഏജന്‍സികളും തട്ടിപ്പുകള്‍ നടത്തുന്നതായും ആക്ഷേപങ്ങള്‍ ഉയരുന്നുണ്ട്.…
Read MoreCategory: Top News
ഓണാഘോഷം കരുതലോടെ വേണമെന്ന മുന്നറിയിപ്പുമായി കേന്ദ്രം; രണ്ടാം വ്യാപനം താമസിച്ചു വന്നതിനാലാണ് കുറയാത്തതെന്ന് സംസ്ഥാന സർക്കാർ
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഓണാഘോഷം കരുതലോടെ വേണമെന്ന് കേരളത്തിന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയാണ് ഇക്കാര്യം വ്യക്തമാക്കി. മന്ത്രി വീണാ ജോർജുമായും കേന്ദ്രമന്ത്രി ചർച്ച നടത്തി. അതേസമയം ലഭിക്കുന്ന വാക്സിൻ ഫലപ്രദമായി വിനിയോഗിക്കുന്ന കേരളത്തിന് മന്ത്രി അഭിനന്ദനം അറിയിച്ചു. കൂടുതൽ വാക്സിൻ സെപ്റ്റംബർ മാസത്തോടെ ലഭ്യമാക്കുമെന്നും ഉത്പാദനം വർധിപ്പിക്കാൻ നടപടികൾ നടക്കുന്നുവെന്നും കേന്ദ്രമന്ത്രി സംസ്ഥാനത്തെ അറിയിച്ചു. രണ്ടാം തരംഗം വൈകി ആരംഭിച്ചതിനാലാണ് സംസ്ഥാനത്ത് രോഗവ്യാപനം കുറയാത്തതെന്നാണ് കേരളത്തിന്റെ നിലപാട്. ഇക്കാര്യം കേന്ദ്രമന്ത്രിയുമായി ചർച്ചയിൽ മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിരോധ നടപടികളിൽ നിന്നും പിന്നോട്ടുപോകരുതെന്നും കേന്ദ്രം സംസ്ഥാനത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
Read Moreസൈനികരുമായി സി-17 വിമാനം കാബൂൾ വിമാനത്താവളത്തിൽ ചൊവ്വാഴ്ച പുലർച്ചെ ഇറങ്ങി; അമേരിക്ക നിയന്ത്രണം ഏറ്റെടുത്തു; കാബൂൾ വിമാനത്താവളം വീണ്ടും തുറന്നു
കാബൂൾ: ജനക്കൂട്ടം നിയന്ത്രണാതീതമായതോടെ അടച്ച കാബൂൾ അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും തുറന്നു. ചൊവ്വാഴ്ച പുലർച്ചയോടെ വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായി അമേരിക്കൻ സൈനിക ജനറൽ ഹാങ്ക് ടെയ്ലർ അറിയിച്ചു. സൈനികരുമായി സി-17 വിമാനം കാബൂൾ വിമാനത്താവളത്തിൽ ചൊവ്വാഴ്ച പുലർച്ചെ ഇറങ്ങി. സൈനികരുമായുള്ള രണ്ടാമത്തെ വിമാനം ഉടൻ തന്നെ ഇവിടേയ്ക്ക് എത്തുമെന്നും അദ്ദേഹം അറിയിച്ചു. വിമാനത്താവളത്തിന്റെ സുരക്ഷയ്ക്കായാണ് സൈന്യത്തെ എത്തിക്കുന്നത്. തിങ്കളാഴ്ച ജനങ്ങൾ തള്ളിക്കയറിയതോടെയാണ് വിമാനത്താവളം അമേരിക്ക അടച്ചത്. അഫ്ഗാനിസ്ഥാനിൽ താലിബാന്റെ നിയന്ത്രണത്തിലല്ലാത്ത ഏക പ്രദേശമാണ് കാബൂൾ വിമാനത്താവളം. അമേരിക്കൻ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ഈ വിമാനത്താവളം അഫ്ഗാനിസ്ഥാനിൽനിന്നു പുറത്തേക്കുള്ള ഏക മാർഗമാണ്. വിമാനത്താവളത്തിനു പുറത്ത് പ്രവേശനം കാത്ത് പതിനായിരങ്ങളാണു നിൽക്കുന്നത്. അഫ്ഗാനിസ്ഥാൻ താലിബാൻ ഭീകരർ പിടിച്ചടക്കിയതോടെ രാജ്യത്തുനിന്നും പുറത്തുകടക്കാൻ ജനങ്ങൾ വഴിതേടുകയായിരുന്നു. തിങ്കളാഴ്ച കാബൂൾ വിമാ നത്താവളത്തിൽ ആയിരങ്ങളാണു രാജ്യം വിടാൻ എത്തിയത്. ബസുകളിൽ കയറുന്നതുപോലെയായിരുന്നു റൺവേയിൽ കിടന്ന…
Read Moreതലശേരിയിലെ ബിടെക് വിദ്യാർഥിയുടെ മരണം; പ്രതിയുടെ ഉപദേശകൻ പോലീസ് ഉദ്യോഗസ്ഥൻ; പ്രതി റൂബിനെതിരേ ലുക്ക്ഔട്ട് നോട്ടീസ്; പ്രതിയെ തേടി പോലീസ് കർണാടകയിലും ആന്ധ്രയിലും
rനവാസ് മേത്തർതലശേരി: ബലിപെരുന്നാൾ തലേന്ന് ബിടെക് വിദ്യാർഥിയായ താഴെ ചമ്പാട് എഴുത്തുപള്ളിയിൽ ആമിനാസിലെ അഫ്ലാഹ് ഫറാസിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ നരഹത്യ കേസിലെ പ്രതി ഉക്കാസ് മൊട്ടയിലെ ഉമ്മേഴ്സിൽ റൂബിനെ (19) തിരെ തലശേരി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രതിയെ തേടി സിഐ കെ.സനൽ കുമാർ, എഎസ് ഐ സഹദേവൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ സുജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘം ആന്ധ്രയിലേക്കും കർണാടകയിലേക്കും തിരിച്ചു. കഴിഞ്ഞ മാസം 27 ന് പ്രതി റൂബിൻ ഒമർ ബെലേനൊ കാറിൽ കർണാടക അതിർത്തി കടന്നതായി പോലീസ് കണ്ടെത്തിയിരുന്നു. റുബിൻ ബംഗളൂരു വഴി ഹൈദരാബാദിലേക്കു കടന്നതായിട്ടാണ് പോലീസിന് ലഭിച്ചിട്ടുള്ള സൂചന. ഈ റൂട്ടിലെ പ്രധാന ചെക്ക് പോസ്റ്റുകളിലെയെല്ലാം സിസി ടിവി ദൃശ്യങ്ങൾ ശേഖരിച്ച് കൊണ്ടാണ് പോലീസ് മുന്നോട്ടു നീങ്ങുന്നത്. പോലീസ് ഉദ്യോഗസ്ഥൻപ്രതിക്ക് പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ…
Read Moreപുരുഷൻമാരുടെ പൊതു ശുചിമുറികളിൽ വീട്ടമ്മയുടെ ഫോൺ നമ്പർ എഴുതിവച്ചു; ശരീരം ആവശ്യപ്പെട്ട് വിളി തുടങ്ങിയിട്ട് എട്ടുമാസം; ഒന്ന് ഉറങ്ങാൻ പോലുമാകുന്നില്ലെന്ന് വീട്ടമ്മ; അഞ്ചുപേർ അറസ്റ്റിൽ
ചങ്ങനാശേരി: വീട്ടമ്മയെ ഫോണ്‍ ചെയ്ത് ശല്യപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ അറസ്റ്റിനു സാധ്യത. നന്പർ ആദ്യം പ്രചരിപ്പിച്ചവനും കുടുംങ്ങും.ഇന്നലെ അറസ്റ്റിലായ അഞ്ചുപേരെയും കോടതിയിൽ ഹാജരാക്കി. ആലപ്പുഴ ഹരിപ്പാട് പാലാത്ര കോളനിയിൽ രതീഷ് (39), ഹരിപ്പാട് ആയാപറന്പ് കൈയ്യാലാത്ത് ഷാജി (46), നെടുംകുന്നം കണിയാപറന്പിൽ അനിക്കുട്ടൻ (29), പാലക്കാട് വടക്കാഞ്ചേരി കണ്ണന്പ്ര തോട്ടത്തിൽ നിശാന്ത് (34), തൃശൂർ കല്ലിടുക്ക് ചുമന്നമണ്ണ് കടുങ്ങാട്ടുപറന്പിൽ വിപിൻ (33) എന്നിവരെയാണ് ഇന്നലെ ചങ്ങനാശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇത്തിത്താനം കുരിട്ടിമലയിൽ വാടക കെട്ടിടത്തിൽ തയ്യൽ സ്ഥാപനം നടത്തുന്ന വീട്ടമ്മയാണ് കഴിഞ്ഞ ഒന്‍പതു മാസമായി ദുരിതമനുഭവിച്ചത്. ചേരമർ സംഘം മഹിളാ സംഘം മുൻ സംസ്ഥാന സെക്രട്ടറി ജെസി ദേവസ്യയുടെ ഫോണ്‍ നന്പറാണ് വ്യക്തി വിരോധം തീർക്കാൻ ആരോ പൊതു സ്ഥലങ്ങളിലും പൊതു ശുചിമുറികളിലും എഴുതിവെച്ചത്. എട്ടു മാസത്തോളമായി ഇവർ സാമൂഹിക വിരുദ്ധരുടെ ശല്യം സഹിക്കുകയായിരുന്നു. പോലീസിൽ…
Read Moreനിരോധിത സംഘടനയായ എൽടിടിഇ ഒളിത്താവളമാക്കി നെടുമ്പാശേരിയും മുനമ്പവും; നിരീക്ഷണം ശക്തമാക്കി എൻഐഎ
ആലുവ: എൽടിടിഇ സംഘങ്ങൾ തമ്പടിക്കുന്നതായി സംശയിക്കുന്ന കൊച്ചിയിലെ മുനമ്പം ഹാർബറും നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവള പരിസരങ്ങളും ദേശീയ അന്വേഷണ എജൻസിയുടെ (എൻഐഎ) തീവ്രവാദ വിരുദ്ധ വിഭാഗത്തിന്റെ നിരീക്ഷണ വലയത്തിൽ. നിരോധിത സംഘടനയായ എൽടിടിഇയുമായി ബന്ധമുള്ള ലഹരിമരുന്ന്, ആയുധക്കടത്തു സംഘങ്ങൾ പ്രദേശത്ത് പ്രവർത്തിക്കുന്നതായാണ് എൻഐഎയ്ക്കു ലഭിച്ചിരിക്കുന്ന വിവരം. ഒന്നര മാസം മുമ്പ് തമിഴ്നാട് ക്യൂ ബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്ത ആയുധക്കടത്തുകാരനായ ശ്രീലങ്കൻ പൗരൻ സുരേഷ് താമസിച്ച നെടുമ്പാശേരിക്കടുത്ത് കിടങ്ങൂരിലെ വാടക വീട്ടിൽ എൻഐഎ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ലഭിച്ച നിർണായകമായ തെളിവുകളുടെ അടിസ്ഥാനത്തിലാണിത്. എറണാകുളം റൂറൽ ജില്ലാ പോലീസിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റും തെളിവെടുപ്പും. ആയുധക്കടത്തിനുള്ള ഒരുക്കങ്ങൾഇന്റലിജൻസ് ഏജൻസികളുടെ കണ്ണുവെട്ടിച്ച് സുരേഷ് ഒരു വർഷത്തോളമായി കിടങ്ങൂർ എന്ന സ്ഥലത്ത് തങ്ങി വരികയായിരുന്നു. ഇയാളുടെ സഹായിയായി പ്രവർത്തിച്ചിരുന്ന സൗന്ദർരാജും പിടിയിലായിരുന്നു. കൊച്ചിയിലെ പ്രധാന മത്സ്യ ബന്ധന ഹാർബറായ മുനമ്പം…
Read Moreപഠനത്തിന് വീട്ടുകാർ വാങ്ങി നൽകിയ ഫോണിലൂടെ പരിചയപ്പെട്ട യുവാവുമായി ഒളിച്ചോടി; എല്ലാം നഷ്ടപ്പെട്ട യുവതി തിരികെ വീട്ടിലെത്തി; പിന്നെ സംഭവിച്ചത്
എരുമപ്പെട്ടി: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പ്രേമം നടിച്ച് കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ യുവാവിനെ എരുമപ്പെട്ടി പോലീസ് അറസ്റ്റുചെയ്തു. വെള്ളറക്കാട് സ്വദേശി വാകപറന്പിൽ നൗഫൽ(25) നെയാണ് പോക്സോ വകുപ്പ് പ്രകാരംഅറസ്റ്റു ചെയ്തത്.പെണ്‍കുട്ടിയെ ഫോണിൽ വിളിച്ച് വീട്ടിൽ നിന്നറക്കി ബൈക്കിൽ കയറ്റി ഇയാൾ വാടകയ്ക്ക് എടുത്തുള്ള ക്വാട്ടേഴ്സിലേക്കു കൊണ്ടുപോയാണ് പീഡിപ്പിച്ചത്. വീട്ടുകാരുടെ പരാതിയെത്തുടർന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.കെ. ഭൂപേഷ്, എസ്ഐ അബ്ദുൾ ഹക്കീം എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കുട്ടിയെ മുൻ പരിജയമില്ലെന്നും വീട്ടുകാരോട് വഴക്കിട്ടിറങ്ങിയ കുട്ടിയെ താൻ സംരക്ഷിക്കുകയായിരുന്നെന്നും കഥയുണ്ടാക്കി പറഞ്ഞ് ഇയാൾ പോലീസിന് ആദ്യം തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി പോലീസിനോട് സത്യം തുറന്ന് പറഞ്ഞപ്പോൾ പ്രതി കുറ്റം സമ്മതിച്ചു. ഓണ്‍ലൈൻ പഠനത്തിനു വേണ്ടി നൽകിയിരുന്ന ഫോണിൽ ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുറന്ന കുട്ടിയെ ഇതുവഴി പരിജയപ്പട്ടാണ് പ്രതി വലയിലാക്കിയത്. ആറുമാസമായി ഇയാളുമായി പ്രണയത്തിലായിരുന്നെന്നും വിവാഹം…
Read Moreപ്രസവ വാർഡിൽ യുവ ഡോക്ടറുടെ അഴിഞ്ഞാട്ടം; മദ്യപിച്ചെത്തിയ ഡോക്ടർ വാർഡിലുണ്ടായിരുന്ന യുവതിയെ ഭീഷണിപ്പെടുത്തി മർദിച്ചു; രക്ഷപ്പെടാൻ ശ്രമിച്ച ഡോക്ടറെ സ്ത്രീകൾ ചെയ്തത് കണ്ടോ…
മുളങ്കുന്നത്തുകാവ്: മദ്യപിച്ചെത്തി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയെ ഭീഷണിപ്പെടുത്തുകയും കൂട്ടിരിപ്പുകാരിയായ ബന്ധുവായ സ്ത്രീയെ ആക്രമിക്കുകയും ചെയ്ത ജൂണിയർ ഡോക്ടർക്കെതിരെ പോലീസ് കേസെടുത്തു. ഗവ. മെഡിക്കൽ കോളജിലെ ഹൗസ് സർജൻ പെരിങ്ങണ്ടൂർ ഭാഗത്ത് ഫ്ലാറ്റിൽ താമസിക്കുന്ന ഡോ. നിതിനെ(25)തിരെയാണു മെഡിക്കൽ കോളജ് പോലീസ് കേസെടുത്തത്. വെള്ളിയാഴച്ച് വൈകീട്ടാണു കേസിനാസ്പദമായ സംഭവം. ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റന്റായ വനിത ജീവനക്കാരിയുടെ ബന്ധുവിനു നേരെയാണു മദ്യപിച്ചെത്തിയ ഹൗസ് സർജൻ അതിക്രമം കാണിച്ചത്. വാർഡിലെ നഴ്സുമാർ അടക്കമുള്ള ജീവനക്കാർ ജൂണിയർ ഡോകടറുടെ നടപടിയെ ചോദ്യം ചെയ്യുകയും വാർഡിലെ മറ്റു സ്ത്രീ രോഗികളെത്തി ഡോകടറെ തടഞ്ഞുവയ്ക്കുകയുമായിരുന്നു. ബന്ധുവിന്റെ പരാതിയെ തുടർന്നാണു പോലീസ് കേസെടുത്തത്.ു
Read Moreഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്! പ്രഖ്യാപനവുമായി താലിബാൻ; അഫ്ഗാനിലെ സ്ത്രീകളെയോർത്ത് ആശങ്കയുണ്ടെന്ന് മലാല യൂസഫ്സായി
കാബൂൾ: താലിബാന് നിയന്ത്രണമേറ്റെടുത്ത അഫ്ഗാനിസ്ഥാന്റെ പുതിയ പേര് ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന് എന്നായിരിക്കുമെന്ന് റിപ്പോര്‍ട്ട്. കാബൂളിലെ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നിന്നും ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. നേരത്തെ, അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈന്യം അധികാരത്തില്‍ നിന്നും പുറത്താക്കുന്നതിനു മുന്‍പ് അഫ്ഗാനിസ്ഥാനിലെ താലിബാന് സര്‍ക്കാരിന്റെ പേര് ഇതായിരുന്നു. അതേസമയം, അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍, ന്യൂനപക്ഷങ്ങള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിവരെക്കുറിച്ചോര്‍ത്ത് അഗാധമായ ആശങ്കയുണ്ടെന്ന് മലാല യൂസഫ്സായി പ്രതികരിച്ചു. താലിബാൻ അഫ്ഗാൻ തലസ്ഥാനമായ കാബൂളും പിടിച്ചെടുത്തതിനു പിന്നാലെയാണ് മലാലയുടെ പ്രതികരണം. താലിബാന് അഫ്ഗാന് പിടിച്ചടക്കുന്നത് ഞെട്ടലോടെ നമ്മള് കണ്ടുകൊണ്ടിരിക്കുകയാണ്. വെടിനിര്‍ത്തലിന് ആഗോള സമൂഹം രംഗത്തുവരണം. അഭയാര്‍ഥികള്‍ക്കും പൗരന്മാര്ക്കും ഉടന്‍ സഹായം ലഭ്യമാക്കണമെന്നും മലാല പറഞ്ഞു.
Read Moreഅവർ പെൺകുട്ടികളെ വധുക്കളാക്കി വിറ്റു, ഞങ്ങളെ സഹായിക്കൂ…! അഫ്ഗാൻ സംവിധായിക സഹ്റാ കരിമിയുടെ പേരിലുള്ള കത്ത് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുന്നു
അഫ്ഗാൻ സംവിധായിക സഹ്റാ കരിമിയുടെ പേരിലുള്ള കത്ത് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുന്നു. കത്തിൽ തങ്ങളുടെ ജീവിതവും ആവിഷ്ക്കാര സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടാൻ സഹ്റാ അഭ്യർത്ഥിക്കുകയാണ്. കത്തിന്റെ പൂർണ്ണ രൂപം ചുവടെ “അഫ്ഗാൻ ചലച്ചിത്ര നിർമ്മാതാവ് സഹ്റാ കരിമിയുടെ നിരാശാജനകമായ കത്ത്, ലോകത്തിലെ എല്ലാ ചലച്ചിത്ര സമൂഹങ്ങൾക്കും, സിനിമയും സിനിമയെ ഇഷ്ടപ്പെടുന്നവർക്കും! എന്റെ പേര് സഹ്റാ കരിമി, ഒരു ചലച്ചിത്ര സംവിധായകയും, 1968 ൽ സ്ഥാപിതമായ ഒരേയൊരു State-Owned ചലച്ചിത്ര കമ്പനിയായ അഫ്ഗാൻ ഫിലിമിന്റെ ഇപ്പോഴത്തെ ജനറൽ ഡയറക്ടറുമാണ്. തകർന്ന ഹൃദയത്തോടെയും എന്റെ സുന്ദരമായ രാജ്യത്തെ താലിബാനിൽ നിന്നും സംരക്ഷിക്കുന്നതിൽ നിങ്ങളും ചേരുമെന്ന അഗാധമായ പ്രതീക്ഷയോടെയുമാണ് ഞാൻ ഇതെഴുതുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളിൽ താലിബാൻ നിരവധി പ്രവിശ്യകളുടെ നിയന്ത്രണം നേടി. അവർ ഞങ്ങളുടെ ജനങ്ങളെ കൂട്ടക്കൊല ചെയ്തു, അനേകം കുട്ടികളെ തട്ടിക്കൊണ്ടുപോയി, പെൺകുട്ടികളെ അവരുടെ വധുക്കളാക്കി (Child bride) അവർ…
Read More