തിരുവനന്തപുരം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലന്‍സിനുള്ളില്‍ യുവതിക്ക് സുഖ പ്രസവം. ചെങ്ങന്നൂര്‍ പെരിങ്ങാല വലിയപറമ്പില്‍ അഭിലാഷിന്റെ ഭാര്യ ശീതള്‍ (27) ആണ് ആണ് കുഞ്ഞിന് ജന്മം നല്‍കിയത്. കോട്ടയം ജനറല്‍ ആശുപത്രിയില്‍ കഴിയുന്ന അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ 3.30നാണ് സംഭവം. ശീതളിന് പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഉടന്‍ തന്നെ ചെങ്ങനൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി ശീതളിനെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ ഡോക്ടര്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടി.തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ കണ്ട്രോള് റൂമില്‍ നിന്ന് ഉടന്‍ തന്നെ അത്യാഹിത സന്ദേശം ചെങ്ങനൂര്‍ ജില്ലാ ആശുപത്രിയിലെ കനിവ് 108 ആംബുലന്‍സിന് കൈമാറി. ആംബുലന്‍സ് ജീവനക്കാര്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തി ശീതളിനെ ആംബുലന്‍സിലേക്ക് മാറ്റി കോട്ടയം മെഡിക്കല്‍ കോളജിലേക്ക്…
Read MoreCategory: Top News
ഏറ്റുമാനൂർ ശിവക്ഷേത്രത്തിലെ 75 പവൻ വരുന്ന തിരുവാഭരണം കാണാതായി; മോഷണം കണ്ട് പിടിച്ചത് പുതിയ മേൽശാന്തി
ഏറ്റുമാനൂർ: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തുന്ന തിരുവാഭരണങ്ങളിൽ നിന്ന് 75 പവൻ തൂക്കം വരുന്ന സ്വർണം കെട്ടിയ രുദ്രാക്ഷമാല കാണാനില്ലെന്നു പരാതി. നിത്യ പൂജയ്ക്കായി ഉപയോഗിക്കുന്ന വെള്ളി കുടവും കാണാനില്ല. സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് തിരുവാഭരണം കമ്മീഷണർ അന്വേഷണം ആരംഭിച്ചു. പുതിയ മേൽശാന്തി പത്മനാഭൻ സന്തോഷ് ചുമതലയേറ്റപ്പോൾ നടത്തിയ പരിശോധനയിലാണ് മാല നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. ഭഗവാന്റെ വിഗ്രഹത്തിൽ സ്ഥിരമായി ചാർത്തിയിരുന്നതാണ് കാണാതായ രുദ്രാക്ഷമാല. വലിയ രുദ്രാക്ഷമണികളിൽ സ്വർണംകെട്ടിച്ച മാല രണ്ടു മടക്കുകളാക്കിയാണ് ചാർത്തിയിരുന്നത്. ക്ഷേത്രത്തിലെ മുൻ അഡ്മിനിസ്ട്രേറ്റീവ് മാനേജർ വഴിപാടായി നൽകിയതാണ് നഷ്ടപ്പെട്ട മാല. ഇതിന്റെ തൂക്കം സംബന്ധിച്ച് കൃത്യമായ വിവരമില്ല. 200 രുദ്രാഷ മുത്തുകൾ മാലയിലുണ്ടെന്നാണ് അനുമാനം. ഓരോ മുത്തും മൂന്നു ഗ്രാം വീതം സ്വർണത്തിലാണ് പൊതിഞ്ഞിരിക്കുന്നത് എന്നും കരുതുന്നു.ക്ഷേത്രത്തിലെ പുതിയ മേൽശാന്തിയായി പത്മനാഭൻ സന്തോഷ് കഴിഞ്ഞമാസമാണ് ചുമതലയേറ്റത്. പൂജാകാര്യങ്ങളുമായി…
Read Moreനടന് ബാലയ്ക്ക് ഷൂട്ടിംഗിനിടയില്‍ കണ്ണിനു പരിക്കേറ്റു! രജനീകാന്ത് ചിത്രമായ അണ്ണാത്തെയുടെ ഷൂട്ടിംഗിനിടയില്‍ ലക്നൗവില്‍ വച്ചായിരുന്നു അപകടം
കൊച്ചി: നടന് ബാലയ്ക്ക് ഷൂട്ടിംഗിനിടയില്‍ കണ്ണിനു പരിക്കേറ്റു. രജനീകാന്ത് ചിത്രമായ അണ്ണാത്തെയുടെ ഷൂട്ടിംഗിനിടയില്‍ ലക്നൗവില്‍ വച്ചായിരുന്നു അപകടം. ഫൈറ്റ് സീന്‍ ചിത്രീകരിക്കുന്നതിനിടയില്‍ ഇന്നലെ വൈകിട്ടോടെയാണ് വലതുകണ്ണിന് അടിയേറ്റത്. ഉടന്‍ തന്നെ അവിടെ ആശുപത്രിയില്‍ ചികിത്സ തേടിയെന്നും കാഴ്ചയ്ക്ക് പ്രശ്നമില്ലെന്നും ബാല രാഷ്ട്രദീപികയോടു പറഞ്ഞു. ഷൂട്ടിംഗിനുശേഷം നടന് ഇന്ന് രാവിലെ കൊച്ചിയിലേക്കു പുറപ്പെട്ടു.
Read More24കാരന് 36കാരിയുമായി അവിഹിതം ബന്ധം; കുഞ്ഞ് ഉണ്ടായപ്പോൾ കാമുകന് നൽകി മുങ്ങിയ കഥയിൽ വീണ്ടും ട്വിറ്റ്; ഗൾഫുകാരൻ ഭർത്താവി നെ പറ്റിച്ച കാമുകിക്ക് കിട്ടിയ പണി ഇങ്ങനെ…
പത്തനംതിട്ട: ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി രണ്ടുദിവസമായി ഒരു കഥയുടെ ക്ലൈമാസ് തേടിയുള്ള യാത്രയിലാണ്. ഏറെക്കുറെ ക്ലൈമാക്സ് ഉറപ്പിച്ച് മുന്നോട്ടു പോകുമ്പോഴാണ കഥയ്ക്കു ട്വിസ്റ്റ് മാറ്റിയെഴുതിയത്. പിന്നാലെ തീരുമാനം ശാസ്ത്രീയ അന്വേഷണത്തിനു വിട്ടു. പ്രസവിച്ച് ഏതാനും ദിവസമായ പിഞ്ചുകുഞ്ഞുമായി മല്ലപ്പള്ളി പെരുമ്പെട്ടി സ്വദേശിയായ 24 കാരന് കഴിഞ്ഞദിവസം സ്വന്തം വീട്ടിലെത്തിയതോടെയാണ് കഥകള്‍ പുറംലോകത്തു ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. യുവാവിന്റെ മാതാവും സഹോദരിയുമുള്ള വീട്ടില്‍ സ്വകാര്യബസ് ഡ്രൈവറായ യുവാവ് കുഞ്ഞുമായി എത്തി മൂന്നുദിവസം താമസിച്ചു. ഇതിനിടെ മുലപ്പാല്‍ കിട്ടാതായതോടെ പിഞ്ചുകുഞ്ഞ് അവശനിലയിലായി. ഒടുവില്‍ കുഞ്ഞുമായി യുവാവ് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലെത്തി. അവിടെ ഏതാനും ദിവസം മുമ്പ് സിസേറിയനിലൂടെ പുറത്തെടുത്ത കുഞ്ഞാണിതെന്നു മനസിലായതോടെ ആശുപത്രി അധികൃതര്‍ അടിയന്തര ചികിത്സ നല്കി. ഇതിനിടെ സംഭവം യുവാവിന്റെ വീട്ടുകാര്‍ ചൈല്‍ഡ് ലൈനില്‍ അറിയിച്ചു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ആശുപത്രിയുമായി ബന്ധപ്പെട്ടു. അന്വേഷണം…
Read Moreചാറ്റിംഗിലൂടെ പെൺകുട്ടികളെ വലയിലാക്കും; പിരിയാൻ പറ്റാത്തത്ര ബന്ധം ഉറപ്പിച്ച ശേഷം നഗ്ന ഫോട്ടോ ആവശ്യപ്പെട്ടും; ചെറായിക്കാരി പ്ലസ്ടുകാരിക്ക് പറ്റിയ അബദ്ധം ഞെട്ടിക്കുന്നത്…
ചെറായി: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ ഭീഷണിപ്പെടുത്തി സ്വകാര്യചിത്രങ്ങൾ കൈവശപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. ചാവക്കാട് എടക്കേരിമില്ലേട് കല്ലൂരില്‍ അലിവീട്ടില്‍ ആഷിക്കി(19)നെ മുനമ്പം പോലീസ് ആണ് അറസ്റ്റ്ചെയ്തത്. പോലീസ് പറയുന്നത്: ചാവക്കാട് കമ്പവല വലിക്കുന്ന തൊഴിലാളിയാണ് ഈ യുവാവ്. പകല്‍ കമ്പവലിക്കിടെ പെണ്‍കുട്ടികള്‍ക്കായി വലയൊരുക്കി സോഷ്യല്‍ മീഡിയയില്‍ ചാറ്റിംഗാണ് പതിവ്. പള്ളിപ്പുറം പഞ്ചായത്ത് നിവാസിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഓണ്‍ലൈന്‍ പഠനത്തിനായി വീട്ടുകാര്‍ വാങ്ങി നല്കിയ ഫോണിലൂടെ സമൂഹമാധ്യമങ്ങളിലെ സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യാറുണ്ടായിരുന്നു. ആറുമാസം മുമ്പാണത്രേ ഈ യുവാവിനെ പരിചയപ്പെട്ടത്. രാവിലെ മുതല്‍ വൈകുന്നേരം അഞ്ചു വരെയുള്ള പഠന സമയങ്ങളിലായിരുന്നു ഇവരുടെ ചാറ്റിംഗ്.പഠിക്കുകയാണെന്ന് ധരിച്ചിരുന്ന വീട്ടുകാര്‍ ഇതൊന്നും ശ്രദ്ധിച്ചിരുന്നില്ലത്രേ. ഇടക്ക് യുവാവിന്റെ ഫോണ്‍ തകരാറിലായപ്പോള്‍ മാതാവിന്റെ ഫോണിലായിരുന്നത്രേ ഇരുവരുടേയും ചാറ്റിംഗ്. സൗഹൃദം വളര്ന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് യുവാവ് ഒരുദിവസം നഗ്ന ചിത്രങ്ങൾ എടുത്ത് അയക്കണമെന്ന് ആവശ്യപ്പെട്ടത്. പെണ്‍കുട്ടി വിസമ്മതിച്ചതോടെ ദേഷ്യമായി.ഫോട്ടോ അയച്ചില്ലെങ്കില്‍…
Read Moreസ്വർണക്കടത്തിൽ ‘കസ്റ്റംസുകാരും കുടുങ്ങും’; കസ്റ്റംസിനെതിരേ നിര്‍ണായക വെളിപ്പെടുത്തൽ; ഒത്താശ ചെയ്തവരുടെ പേരുകൾ കൈമാറി
കെ.ഷിന്റുലാല്‍ കോഴിക്കോട് : വിദേശത്തുനിന്ന് സംസ്ഥാനത്തേക്ക് സ്വര്‍ണം കടത്തുന്നതിന് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായം ലഭിക്കുന്നുണ്ടെന്ന് മൊഴി. തെലങ്കാന പോലീസ് അറസ്റ്റ് ചെയ്ത തൊടുപുഴ സ്വദേശിയായ മുഹമ്മദ് റസലാണ് നിര്‍ണായക മൊഴി നല്‍കിയത്. സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങള്‍ വഴി കടത്തുന്ന സ്വര്‍ണം പുറത്തെത്തിക്കുന്നത് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശാനുസരണമാണ്. വിദേശത്തുനിന്ന് സ്വര്‍ണം അയയ്ക്കുന്നതിന് മുമ്പേ തന്നെ കാരിയറെ കുറിച്ചും മറ്റുമുള്ള വിവരങ്ങള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കും. ഇവരുടെ നിര്‍ദേശാനുസരണമാണ് സ്വര്‍ണം കടത്തുന്നത്. വിമാനത്താവളത്തില്‍ എത്തിയാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ സംബന്ധിച്ചും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കാറുണ്ടെന്നും കടത്തുന്ന സ്വര്‍ണത്തിന്റെ വിഹിതം കൃത്യമായി ഇവര്‍ക്ക് നല്‍കാറുണ്ടെന്നും മുഹമ്മദ് റസല്‍ മൊഴി നല്കി. സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസില്‍ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുന്നതിനിടെയാണ് തെലങ്കാന പോലീസിന് നിര്‍ണായക വിവരങ്ങള്‍ റസല്‍ കൈമാറിയതെന്നാണ് വിവരം. തിരുവനന്തപുരം, നെടുമ്പാശേരി, കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണക്കടത്തിനെ…
Read Moreമഴ കനക്കുമ്പോൾ ഉള്ളിൽ തീയുമായി ഒരു കുടുംബം;ഏതു നിമിഷവും ഇടിഞ്ഞു വീഴാറായ വീട്ടിൽ അസുഖ ബാധിതരായ അച്ഛനും മകനും; കഷ്ടതകൾക്ക് മുന്നിൽ മരവിച്ച് ആനി…
പുതുക്കാട്: മഴ ശക്തമാകുന്പോൾ ചിറ്റിശേരിയിലെ ഫ്രാൻസിസിനും കുടുംബത്തിനും ഉള്ളിൽ തീയാണ്. ചോർന്നൊലിച്ചു ശോച്യാവസ്ഥയിലുള്ള വീട് ഏതുസമയത്തും തകർന്നു വീഴാമെന്ന ആശങ്കയിലാണിവർ. ചിറ്റിശേരി പൊന്തോക്കൻ ഫ്രാൻസിസും ഭാര്യ ആനിയുമാണു ദുരിതമനുഭവിക്കുന്നത്. കുടുംബ വിഹിതമായി കിട്ടിയതും തൊട്ടടുത്ത ചിറ്റശേരി മഠത്തിൽനിന്നു ലഭിച്ചതും ചേർത്തു രണ്ടര സെന്റ് സ്ഥലത്താണ് ഇവരുടെ വീട്. അസുഖങ്ങൾ മൂലം ബുദ്ധിമുട്ടുന്ന ഫ്രാൻസിസ് ലോട്ടറി കച്ചവടം നടത്തിയാണു ജീവിക്കുന്നത്. വീട്ടു ജോലിക്കു പോയിരുന്ന ആനി വീണു പരിക്കേറ്റതിനെ തുടർന്നു ഭാരപ്പെട്ട ജോലികൾ ചെയ്യാനാകാത്ത അവസ്ഥയിലാണ്. അസുഖക്കാരനായ മകൻ ഓട്ടോ ഓടിച്ചു കിട്ടുന്ന തുച്ഛമായ തുക ചികിത്സയ്ക്കു പോലും തികയാത്ത അവസ്ഥയാണ്. കഴിഞ്ഞ മഴയിൽതന്നെ ചുവരിൽ വിള്ളൽ വീണ ഇവരുടെ വീട് അപകടാവസ്ഥയിലാണ്. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നെന്മണിക്കര പഞ്ചായത്തിന്റെ സഹായം ലഭ്യമാക്കാൻ ശ്രമിക്കുന്നുണ്ടെന്ന് പഞ്ചായത്തംഗം സജി പറയുന്നു. എന്നാൽ 200 പേരുള്ള ഗുണഭോക്തൃ ലിസ്റ്റിൽനിന്ന് ആനിക്കു സഹായം…
Read Moreപത്തരമാറ്റിന്റെ അഴക് അമ്മമാർക്കും കുട്ടികൾക്കുമാകട്ടെ..! ജ്വല്ലറി പരസ്യത്തിന് വധുവിന്റെ ചിത്രം ഒഴിവാക്കണമെന്ന് ഗവര്‍ണര്‍
കൊച്ചി: ജ്വല്ലറി പരസ്യത്തില്‍ നിന്ന് വധുവിന്റെ ചിത്രങ്ങള്‍ ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. പരസ്യങ്ങള്‍ പൊതുജനങ്ങളെ സ്വാധീനിക്കും. സ്വര്‍ണാഭരണങ്ങള്‍ വധുവുമായി മാത്രം ബന്ധപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു. വധുവിന്റെ ചിത്രത്തിന്റെ പകരം വീട്ടമ്മമാരുടേയും കുട്ടികളുടേയും ചിത്രങ്ങള്‍ ഉപയോഗിക്കാമെന്നും ഗവര്‍ണര്‍ പറഞ്ഞു. കൊച്ചി കുഫോസിലെ വിദ്യാര്‍ഥികളുടെ ബിരുദ ദാന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവവധു ആഭരണമണിഞ്ഞ് നില്ക്കുന്ന ചിത്രങ്ങളാണ് ഒട്ടുമിക്ക ജ്വല്ലറികളുടെയും പരസ്യങ്ങളില്‍ ഉപയോഗിക്കുന്നത്. ഇതിന് മാറ്റമുണ്ടാവണം. സ്ത്രീധനത്തെക്കുറിച്ച് അവബോധമുണ്ടാക്കാൻ ഈ മാറ്റത്തിലൂടെ സാധിക്കുമെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.
Read Moreമംഗളങ്ങൾ ആരുളാം..! ജനസേവയുടെ ആരതി, ജിതിന്റെ മണവാട്ടിയായി പടിയിറങ്ങുന്നു; ഇനിയുള്ള ജീവിതം ഇറ്റലിയിൽ
ആലുവ: അഞ്ചു വയസുകാരിയായി ജനസേവ ശിശുഭവനിലെത്തിയ ആരതി മണവാട്ടിയായി പടിയറങ്ങുന്നു. ജനസേവയുടെ ആരതി ഇനി കോഴിക്കോടുകാരൻ ജിതിനു സ്വന്തം. ജനസേവയിൽ മോതിരമാറ്റം കഴിഞ്ഞ ഇവരുടെ വിവാഹം ഈ മാസം 23നാണ്. 2002ലാണ് അഞ്ചു വയസുള്ള ആരതി ജനസേവയിൽ അതിഥിയായി എത്തുന്നത്. ഇപ്പോൾ കോൽക്കത്ത അപ്പോളോ ആശുപത്രിയിലെ നഴ്സാണ്. എറണാകുളം ലിസി ആശുപത്രിയുടെ കീഴിലായിരുന്നു നഴ്സിംഗ് പഠനം. കോഴിക്കോട് കൂടരഞ്ഞി സ്വദേശിയായ ജിതിൻ ഡെന്റൽ ടെക്നീഷ്യനാണ്. മാതാപിതാക്കൾ നഷ്ടപ്പെട്ടതിനെ തുടർന്ന് ബന്ധുവായ സ്ത്രീയാണ് ആരതിയെ ജനസേവ ശിശുഭവൻ സ്ഥാപകനായ ജോസ് മാവേലിയെ സംരക്ഷണത്തിനായി ഏല്പിച്ചത്. പഠനത്തിൽ മിടുക്കിയായിരുന്നു ആരതിമോൾ. പിന്നീട് ആരതിയെ തേടി ബന്ധുക്കളാരും ജനസേവയിൽ എത്തിയിരുന്നില്ലെങ്കിലും പഠനം തുടരുകയായിരുന്നു. ജിതിന്റെ മാതാപിതാക്കൾ ഇറ്റലിയിൽ ഉദ്യോഗസ്ഥരാണ്. വിവാഹശേഷം ഇറ്റലിയിലേക്ക് പോകാനാണ് ഇവരുടെ തീരുമാനം. ജനസേവയുടെ തണലിൽ വളർന്ന് മണവാട്ടിയാകുന്ന പതിനാലാമത്തെ പെൺകുട്ടിയാണ് ആരതിയെന്ന് ജനസേവ ചെയർമാൻ ജോസ് മാവേലി…
Read Moreഡിജെയില്‍ മയങ്ങി യുവാക്കളും യുവതികളും; പാര്‍ട്ടി സെറ്റ് ചെയ്യാന്‍ “ഈവന്റ് മാനേജ്മെന്റ് ടീം’; ഒഴിഞ്ഞ കെട്ടിടങ്ങളില്‍ വരെ ഡിജെ പാര്‍ട്ടി; മയക്കുമരുന്ന് വിതരണത്തിന് ബംഗളൂരു, ആന്ധ്ര ലോബി
സ്വന്തം ലേഖകന്‍ കോഴിക്കോട്: വിദ്യാര്‍ഥികളായ യുവതീ യുവാക്കളെ ലക്ഷ്യമിട്ട് സംസ്ഥാനത്ത് വ്യാപകമായി ഡിജെ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. എക്സൈസ് പോലീസ് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്കാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ ലഭിച്ചത്. എല്ലാ ജില്ലകള്‍ കേന്ദ്രീകരിച്ചും ഡിജെ പാര്‍ട്ടികള്‍ സജീവമായി നടക്കുന്നുണ്ട്. ആദ്യകാലങ്ങളില്‍ പ്രത്യേകം സജ്ജമാക്കിയ സ്ഥലങ്ങളില്‍ വിപുലമായ രീതിയില്‍ മുന്‍കൂട്ടി നിശ്ചയിച്ചായിരുന്നു പാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്നത്. ‘ എന്നാല്‍ ഇന്ന് താത്കാലികമായി സൗകര്യം ഒരുക്കുകയും നിമിഷ നേരത്തിനുള്ളില്യുവതീ-യുവാക്കളെ സംഘടിപ്പിക്കാനും സാധിക്കുന്നതായാണ് പോലീസും എക്സൈസും പറയുന്നത്. ഒഴിഞ്ഞ കെട്ടിടങ്ങളും ഹോട്ടല്‍ മുറികളും വരെ പലപ്പോഴും ഡിജെ പാര്‍ട്ടിയുടെ വേദിയായി മാറുന്നുണ്ട്. ഇന്നലെ കോഴിക്കോട് കേന്ദ്രീകരിച്ച് ഡിജെ പാര്‍ട്ടികളും മറ്റും സംഘടിപ്പിക്കുന്ന മയക്കുമരുന്ന് വിതരണക്കാരുപ്പെടെ എട്ടു പേരെ പോലീസ് പിടികൂടിയിരുന്നു. ഇവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഡിജെ പാര്‍ട്ടികള്‍ സജീവമായി നടക്കുന്നുണ്ടെന്ന സൂചനകള്‍ പോലീസിന് ലഭിച്ചത്. കഞ്ചാവ് മുതല്‍ ഹാഷിഷ് വരെ വിലകൂടിയ…
Read More