വാതിൽ ചവിട്ടിതുറന്ന് അകത്ത് കയറിയപ്പോൾ കണ്ടത് ഫാനിൽ തൂങ്ങിനിൽക്കുന്ന ഭാര്യയെ; രണ്ട് കുട്ടികളുടെ അമ്മ ജീവനൊടുക്കിയത് ഉറമ്പുകളോടുള്ള ഭയം മൂലമെന്ന് പോലീസ്

ഹൈദരാബാദ്: ഉറുമ്പുകളോടുള്ള ഭയത്തെ തുടർന്ന് രണ്ട് കുട്ടികളുടെ അമ്മ ജീവനൊടുക്കിയ നിലയിൽ. തെലുങ്കാനയിലെ സംഗറെഡ്ഡി ജില്ല‍യിലാണ് സംഭവം. 25കാരിയായ യുവതിയാണ് മരിച്ചത്. 2022 ൽ വിവാഹിതയായ യുവതിക്ക് മൂന്ന് വയസുള്ള ഒരു മകളുണ്ട്. യുവതിയെ സാരി ഉപയോഗിച്ച് സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. യുവതിക്ക് ചെറുപ്പകാലം മുതൽതന്നെ ഉറുമ്പുകളോട് ഭയമുണ്ടായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. രാവിലെ ജോലിക്ക് പോയ ഭർത്താവ് വൈകുന്നേരം തിരിച്ചെത്തിയപ്പോൾ പ്രധാന വാതിൽ അകത്തു നിന്ന് പൂട്ടിയ നിലയിൽ കണ്ടെത്തുകയായിരുന്നു. അയൽക്കാരുടെ സഹായത്തോടെ വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് ഭാര്യ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അമീൻപൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Read More

ഹോസ്റ്റലിലെ കുളിമുറിയിൽ ഒളികാമറ വെച്ച് ദൃശ്യങ്ങൾ പകർത്തി; നഗ്നദൃശ്യങ്ങൾ പകർത്തിയത് കാമുകന് വേണ്ടി; യുവതിയുടെ മറ്റൊരു വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്

ചെന്നൈ: വനിതാ ഹോസ്റ്റലിലെ ശുചിമുറിയിൽ ഒളികാമറ വച്ച് ദൃശ്യങ്ങൾ പകർത്തിയ യുവതി പിടിയിൽ. ഒഡീഷ സ്വദേശിയായ നീലുകുമാരി ഗുപ്തയാണ് (21)  പോലീസിന്‍റെ പിടിയിലായത്. തമിഴ്നാട് കൃഷ്ണഗിരിയിൽ ടാറ്റാ ഇലക്ട്രോണിക്സിന്‍റെ വനിതാ ഹോസ്റ്റലിലാണ് കാമുകന്‍റെ നിർബന്ധപ്രകാരം യുവതി ഒളികാമറ വച്ചത്.സംഭവത്തിൽ ഒഡീഷ സ്വദേശിയായ യുവതിയുടെ കാമുകനും അറസ്റ്റിലായി. ബംഗളുരുവിൽ മണ്ണുമാന്തി യന്ത്രത്തിന്‍റെ ഓപ്പറേറ്ററായി ജോലി ചെയ്യുന്ന സന്തോഷ് (25) ആണ് സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി യുവതിക്കൊണ്ട് ഒളികാമറ സ്ഥാപിച്ചത്. ദൃശ്യങ്ങൾ കാമുകന് കൈമാറിയിട്ടില്ലെന്നാണ് യുവതിയുടെ മൊഴി. ഹോസ്റ്റലിലെ എല്ലാ മുറികളിലും പോലീസ് പരിശോധന നടത്തി. ടാറ്റാ ഇലക്ട്രോണിക്സ് 6500 വനിതാ ജീവനക്കാർക്കായി നാഗമംഗലത്ത് നടത്തുന്ന ഹോസ്റ്റലിലാണ് സംഭവം. 11 ബ്ലോക്കുകളുള്ള ഹോസ്റ്റലിലെ ഒരു മുറിയിൽ നാല് പേരാണ് താമസിക്കുന്നത്. ഞായറാഴ്ച ശുചിമുറിയിൽ ഒളികാമറ കണ്ടെത്തിയ മഹാരാഷ്ട്ര സ്വദേശി നൽകിയ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തിയത്.

Read More

എയിംസ് കേരളത്തിന് തരുമെങ്കിൽ അത് അടിതെറ്റിയ ജില്ലയായ ആലപ്പുഴയ്ക്ക് വേണം; തറക്കല്ലിടാതെ വോട്ടഭ്യര്‍ഥിച്ച് വരില്ല; സുരേഷ് ഗോപിയുടെ പരിഗണനയിൽ തൃശൂർ മൂന്നാം സ്ഥാനത്ത്

തൃശൂർ: കേരളത്തില്‍ എയിംസ് പദ്ധതി നടപ്പിലാക്കുമെന്ന വാഗ്ദാനത്തിൽ ഉറച്ച് സുരേഷ് ഗോപി എംപി. കേരളത്തിൽ എയിംസ് പദ്ധതി നടപ്പാക്കുന്നത് ആലപ്പുഴ ജില്ലയിലാകണമെന്നാണ് ആഗ്രഹമെന്നും ഏതെങ്കിലും കാരണവശാൽ ആലപ്പുഴയ്ക്ക് കിട്ടിയില്ലെങ്കിൽ അത് തൃശൂരിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ കോഫി ടൈം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എയിംസ് കേരളത്തിന് തരുമെങ്കില്‍ അത് ആലപ്പുഴയില്‍ വേണം. ഇത്രയും അടിതെറ്റിയ ജില്ല വേറെയില്ല. പിന്നെയുള്ളത് ഇടുക്കിയാണ്. അവിടെ ഭൂമിശാസ്ത്രപരമായി നടപ്പിലാക്കാന്‍ കഴിയാത്തതുകൊണ്ട് ആലപ്പുഴയില്‍ തന്നെയാണ് വരേണ്ടത്. അത് തന്നില്ലെങ്കില്‍ തൃശൂരിന്‍റെ തണ്ടെല്ല് ഞാന്‍ അവിടെക്കാണിക്കും. കേരളത്തില്‍ എവിടെയായാലും എയിംസിന്‍റെ തറക്കല്ലിടാതെ വോട്ടഭ്യര്‍ഥിച്ച് ഞാന്‍ ജനങ്ങളക്ക് മുന്നില്‍ വരില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

Read More

വഴക്കിനിടെ ഫോൺ കിണറ്റിൽ വീണു; വേഗത്തിലിറങ്ങിയപോലെ മുകളിലോട്ട് കയറാനായില്ല; സുരക്ഷിതമായി അഖിലിനെ മുകളിലെത്തിച്ച് ഫയർഫോഴ്സ്; ഫോൺ ഇപ്പോഴും വെള്ളത്തിനടിയിൽ

തിരുവനന്തപുരം: കിണറ്റിൽ വീണ മൊബൈൽ ഫോൺ എടുക്കാനിറങ്ങിയ യുവാവ് കുടുങ്ങി. വക്കം പാട്ടിക്കവിള സ്വദേശി അഖിലാണ് (34) കിണറ്റിൽ അകപെട്ടത്. ആറ്റിങ്ങലിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് അഖിലിനെ മകളിലെത്തിച്ചത്. അഖിലും വീട്ടുകാരും തമ്മിൽ തർക്കമുണ്ടായെന്നും ഇതിനിടെ ഫോൺ കിണറ്റിൽ വീഴുകയുമായിരുന്നെന്ന് നാട്ടുകാർ പറയുന്നു. ഇതെടുക്കാനായി ഇയാൾ കിണറ്റിലേക്കിറങ്ങി. 30 അടിയോളം താഴ്ചയിലായിരുന്ന കിണറ്റിലേക്ക് വേഗത്തിൽ ഇറങ്ങിയെങ്കിലും തിരിച്ച് കയറാനായില്ല. ഇതോടെയാണ് സമീപവാസി ഫയർഫോഴ്സിനെ വിവരം അറിയിച്ചത്. ആറ്റിങ്ങൽ യൂണിറ്റിൽ നിന്നും ഫയർഫോഴ്സ് സംഘം എത്തി നെറ്റ് ഉപയോഗിച്ചാണ് ഇയാളെ കരയിലെത്തിച്ചത്. വെള്ളത്തിൽ വീണെങ്കിലും ഇയാൾക്ക് മറ്റ് പരുക്കുകളോ ബോധക്ഷയമോ ഉണ്ടാകാതിരുന്നതിനാൽ ഫയർഫോഴ്സ് ഇട്ടുകൊടുത്ത നെറ്റിൽ കയറി കരയിലേക്കെത്തുകയായിരുന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം ഫോൺ കിട്ടിയില്ല.

Read More

കുട്ടികൾക്ക് പാലും മുട്ടയും വാങ്ങി നൽകിയ വകയിൽ ലക്ഷങ്ങളുടെ കടബാധ്യത; കടക്കാർക്ക് മുന്നിൽ തലതാഴ്ത്തേണ്ട അവസ്ഥ; പദ്ധതികൾ ഇട്ടാൽ പോരാ പണവും നൽകണമെന്ന് പ്രഥമാധ്യാപകര്‍

പത്തനംതിട്ട: സ്‌കൂള്‍ ഉച്ചഭക്ഷണത്തുക മൂന്നു മാസമായി കുടിശിക ആയതോടെ പ്രഥമാധ്യാപകര്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ബാധ്യത. വിവിധ ജില്ലകളിലായി ഏഴുലക്ഷം രൂപ വരെ ബാധ്യതയുള്ള ഹെഡ്മാസ്റ്റര്‍മാരുണ്ട്. കേന്ദ്രവിഹിതം ലഭിക്കാത്തതു കൊണ്ടാണ് ഫണ്ട് അനുവദിക്കാത്തത് എന്നാണ് അധികൃതരുമായി ബന്ധപ്പെടുമ്പോള്‍ പറയുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്‍റെ സ്വന്തം പദ്ധതിയായ പോഷകാഹാര പരിപാടിയില്‍ കുട്ടികള്‍ക്ക് പാല്‍, മുട്ട എന്നിവ വിതരണം ചെയ്ത ഇനത്തിലും ഫണ്ട് കുടിശികയാണ്. ഫണ്ട് മുന്‍കൂറായി അനുവദിക്കാതെ പദ്ധതി മുന്നോട്ടു കൊണ്ടുപോകാന്‍ സാധ്യമല്ലെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തുടരുന്ന നിസംഗത അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും കേരള ഗവണ്‍മെന്‍റ് പ്രൈമറി സ്‌കൂള്‍ ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ബിജു തോമസ്, ജനറല്‍ സെക്രട്ടറി ഇ.ടി.കെ. ഇസ്മയില്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു. സ്വന്തം പണം മുടക്കി പദ്ധതി നിര്‍വഹണം നടത്തി ബില്ലും വൗച്ചറും സമര്‍പ്പിച്ച് അംഗീകാരം വാങ്ങിയതിനു ശേഷം ഫണ്ട് വരുന്നതുവരെ കാത്തു നില്‍ക്കാന്‍ പ്രഥമാധ്യാപകര്‍…

Read More

അമിത വേഗത്തിൽ പ്രൈവറ്റ് ബസ്; ഡോർ തുറന്ന് തെറിച്ചു വീണ് വിദ്യാർഥിക്ക് പരിക്ക്; വേഗതമൂലം ഇറങ്ങേണ്ട സ്ഥലത്ത് ഇറങ്ങാതെ നിൽക്കുമ്പോഴായിരുന്നു അപകടം; പ്രതിഷേധിച്ച് നാട്ടുകാർ

ചെങ്ങന്നൂർ: സ്വകാര്യബസിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണ് എട്ടാം ക്ലാസ് വിദ്യാർഥിക്കു പരിക്ക്. ചെറിയനാട് കളത്രക്കുറ്റിയിൽ കടയ്ക്കൽ സുനിലിന്‍റെ മകനും ചെറിയനാട് വിജയേശ്വരി സ്കൂളിലെ വിദ്യാർഥിയുമായ നന്ദു സുനിലിനാണ് അപകടത്തിൽ പരിക്കേറ്റത്. വൈകുന്നേരം സ്കൂളിൽനിന്ന് വീട്ടിലേക്കു പോകുന്നതിനായി പടനിലം ജംഗ്ഷനിൽനിന്നാണ് നന്ദു സ്വകാര്യബസിൽ കയറിയത്. നാലിനുള്ള ഒരു ബസ് ഇല്ലാതിരുന്നതിനാൽ ബസിൽ അമിത തിരക്കായിരുന്നു അനുഭവപ്പെട്ടത്. ചെറിയനാട് മൗട്ടത്തുപടി ജംഗ്ഷനിലാണ് ഇറങ്ങേണ്ടിയിരുന്നതെന്നും എന്നാൽ, ബസ് ജീവനക്കാരുടെ ധൃതി കാരണം അവിടെ ഇറങ്ങാൻ സാധിച്ചില്ലെന്ന് വിദ്യാർഥി പറഞ്ഞു. തുടർന്ന് തൊട്ടടുത്ത സ്റ്റോപ്പായ കടയിക്കാട് പെട്ടെന്ന് ഇറങ്ങുന്നതിനായി വാതിൽക്കൽ നിൽക്കുകയായിരുന്നു. സ്റ്റോപ്പിൽ വണ്ടി നിർത്തുന്നതിനു മുൻപ് തന്നെ ഡോർ തുറന്നതോടെ നന്ദു റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ വിദ്യാർഥിയെ കൊല്ലകടവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ പ്രാഥമിക ചികിത്സ നൽകിയ ശേഷം കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി മാവേലിക്കര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.…

Read More

ഇപ്പോൾ പ്രായം 90; എനിക്കു മാത്രം എന്തേ ആധാര്‍ കാര്‍ഡും പെന്‍ഷനും ലഭിക്കുന്നില്ല; മകൾക്കൊപ്പം പുറമ്പോക്കിൽ താമസിക്കുന്ന ഭവാനിയുടെ ചോദ്യത്തിന് ഉദ്യോഗസ്ഥരുടെ മറുപടി വിചിത്രം…

ചങ്ങനാശേരി: ചെത്തിപ്പുഴ സ്വദേശിനി ഭവാനി കുമാരന് 90 വയസ് കഴിഞ്ഞു. ആധാര്‍ കാര്‍ഡിനായി മട്ടാവുന്ന കേന്ദ്രങ്ങളിലെല്ലാം മുട്ടി. ഇതുവരെയും കരഗത മായിട്ടില്ല. ഇനി ഒരേയൊരു ആഗ്രഹം മാത്രം. എങ്ങനെയെങ്കിലും ആധാര്‍ എടുക്കണം. മരിക്കുന്നതിനുമുമ്പ് ഒരു തവണ യെങ്കിലും പെന്‍ഷന്‍ വാങ്ങണം. സുഹൃത്തുക്കളും ബന്ധുക്കളും പരിചയക്കാരുമായ നിരവധിപ്പേര്‍ ക്ഷേമപെന്‍ഷനുകള്‍ വാങ്ങുമ്പോള്‍ വയോധികയായ ഭവാനി ചോദിക്കുകയാണ് എനിക്കു മാത്രം എന്തേ ആധാര്‍ കാര്‍ഡും പെന്‍ഷനും ലഭിക്കുന്നില്ല. ചങ്ങനാശേരി ചെത്തിപ്പുഴ മുന്തിരിക്കവലയിലെ പുറമ്പോക്കിലുള്ള വെട്ടുകുഴി വീട്ടില്‍ മകള്‍ അംബികയോടൊപ്പമാണ് ഭവാനിയുടെ താമസം. നാലുവര്‍ഷംമുമ്പ് ഭര്‍ത്താവ് മരിച്ച അംബിക കൂലിപ്പണി ചെയ്താണ് കുടുംബം പോറ്റുന്നത്.ഭവാനിയുടെ ഭര്‍ത്താവ് കുമാരന്‍ 14 വര്‍ഷംമുമ്പ് രോഗബാധിതനായി മരിച്ചു. വീടുകളില്‍ ജോലി ചെയ്താണ് ഭവാനി കുടുംബം പോറ്റിയിരുന്നത്. കഴിഞ്ഞ കുറേക്കാലമായി ജോലിചെയ്യാനുള്ള ആരോഗ്യമില്ല. ഭവാനിക്ക് അംബിക ഉള്‍പ്പെടെ അഞ്ചു മക്കളാണുള്ളത്. എല്ലാവരും കൂലിപ്പണിക്കാര്‍. സ്വന്തമായി വീടില്ലാത്തതിനാല്‍ എല്ലാവരും വാടകത്താമസക്കാരാണ്.…

Read More

എന്തൊരു ദാരിദ്ര്യം… നവകേരള സദസിനും ഒന്നും ചെയ്യാനായില്ല; ആലപ്പുഴയിലെ കുതിരച്ചാൽ പട്ടികജാതി ഉന്നതികൾ പട്ടയത്തിനായി നെട്ടോട്ടത്തിൽ; ദുരിതം നേരിടുന്നത് 70 കുടുംബങ്ങൾ

എടത്വ: പട്ടയത്തിന്‍റെ പേരിൽ ആനുകൂല്യങ്ങൾ തടയുന്നുവെന്ന് പരാതി. തലവടി കുതിരച്ചാൽ പട്ടികജാതി ഉന്നതി നിവാസികൾ പട്ടയത്തിനായി നെട്ടോട്ടത്തിൽ. കുന്നുമാടി പ്രദേശത്തെ 70 കുടുംബങ്ങളാണ് പട്ടയത്തിനായി നെട്ടോട്ടമോടുന്നത്. നൂറ്റാണ്ടുകളായി താമസിക്കുന്ന സ്ഥലത്തിന്‍റെ പട്ടയം കിട്ടണമെന്നാവശ്യപ്പെട്ട് മുട്ടാത്ത വാതിലുകളില്ല. കോളനി നിവാസികൾ പ്രതിഷേധം ശക്തമാക്കിയപ്പോൾ ഏതാനും കുടുംബങ്ങൾക്ക് വില്ലേജ് ഓഫീസർ താത്കാലിക കൈവശരേഖ നൽകിയിരുന്നു. എന്നാൽ, ഇതുപയോഗിച്ച് ലൈഫ് ഭവന നിർമാണ പദ്ധതിയിൽ ഇടംപിടിച്ചെങ്കിലും വീട് നിർമാണം പൂർത്തിയാക്കാനുള്ള ബാങ്ക് ലോണിനോ, കുട്ടികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്കോ ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയാണ്. വെള്ളപ്പൊക്ക സീസണിൽ ഏറ്റവും നാശം വിതയ്ക്കുന്ന പ്രദേശത്തെ താമസക്കാരുടെ കുടിലുകൾ വെള്ളത്തിൽ പൂർണമായി മുങ്ങും. ചെറിയ വെള്ളപ്പൊക്കമുണ്ടായാൽ പോലും വീടുകളിൽ വെള്ളം കയറുന്ന അവസ്ഥയാണ്. വെള്ളം കയറാതെ വീട് ഉയർത്തിപ്പണിയുന്നതിന് പഞ്ചായത്തിൽനിന്നും അനുമതിക്ക് അപേക്ഷ സമർപ്പിക്കുന്നതിനോ മറ്റു ആനുകൂല്യങ്ങൾ ലഭിക്കുന്നതിനോ പട്ടയം ഇല്ലാത്തതിനാൽ സാധിക്കാറില്ല. പട്ടയം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നവകേരള…

Read More

തൃശൂരിൽ പ്രവർത്തനമാരംഭിച്ച് ഇതര സംസ്ഥാനങ്ങൾ ഉൾപ്പെടെ 75ലധികം ശാഖകൾ; മാനവ കെയർ കേന്ദ്രം ഉടമകൾ മുങ്ങിയത് നാട്ടുകാരുടെ 500 കോടിയുമായി

കോട്ടയം: തൃശൂര്‍ കൂര്‍ക്കഞ്ചേരി കേന്ദ്രമായി 2018 പ്രവര്‍ത്തനം ആരംഭിച്ച മാനവ കെയര്‍ കേന്ദ്ര (എംസികെ) നിധി ലിമിറ്റഡ് സ്വകാര്യ പണമിടപാട് സ്ഥാപനം നിരവധി പേരില്‍നിന്നു സമാഹരിച്ച പണം തിരികെ നല്‍കാതെ ഉടമകള്‍ മുങ്ങിയതായി ആരോപണം. തുടക്കത്തില്‍ 12.5 ശതമാനം പലിശ വാഗ്ദാനം ചെയ്തു പണം സമാഹരിച്ചശേഷം പിന്നീട് 10 ശതമാനമായി കുറച്ചു. ഇതിനോടകം 500 കോടി രൂപ സമാഹരിച്ചതായും സംസ്ഥാനത്തും ഇതര സംസ്ഥാനങ്ങളിലുമായി 75ലധികം ശാഖ തുടങ്ങിയതാണ് തട്ടിപ്പ് നടത്തിയതെന്നും പണം നഷ്ടപ്പട്ടവര്‍ ആരോപിച്ചു. എംസികെ നിധി ലിമിറ്റഡ് എന്ന പേരില്‍ ആരംഭിച്ച സ്ഥാപനം പിന്നീട് മാനവ കെയര്‍ കേന്ദ്ര എന്ന പേരിലേക്ക് മാറ്റുകയും ചിട്ടികള്‍, സ്വര്‍ണപ്പണയം, മള്‍ട്ടി സ്റ്റേറ്റ് അഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി തുടങ്ങിയ പേരുകളിലാണു പണസമാഹരണം നടത്തിയത്. സമാഹരിച്ച പണം നിക്ഷേപകരുടെ അനുമതിയില്ലാതെ നിധി ലിമിറ്റഡിന്‍റെ ഷെയര്‍ ആക്കി മാറ്റിയതായും പറയുന്നു. പ്രശസ്തരോടൊപ്പമുള്ള ഫോട്ടോകള്‍…

Read More

കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ യാത്ര; കെഎസ്ആര്‍ടിസി അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങി; അപേക്ഷകള്‍ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ സമര്‍പ്പിക്കണം

കോട്ടയം: കാന്‍സര്‍ രോഗികള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്രാ പദ്ധതിയില്‍പ്പെടുത്തി ഹാപ്പി ലോംഗ് ലൈഫ് (RFID) യാത്രാ കാര്‍ഡ് ലഭിക്കുന്നതിനായി അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങി. കാന്‍സര്‍ രോഗികള്‍ സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും കീമോ തെറാപ്പി റേഡിയേഷന്‍, ചികിത്സാ ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നതിന് കെഎസ്ആര്‍ടിസി ഓര്‍ഡിനറി മുതല്‍ സൂപ്പര്‍ ഫാസ്റ്റ് വരെയുള്ള ബസുകളില്‍ സൗജന്യമായി യാത്ര ചെയ്യാം. ചികിത്സാ ആവശ്യങ്ങളുമായി ബന്ധപ്പെട്ട ഗതാഗത സൗകര്യം സൗജന്യമാക്കി രോഗികള്‍ക്ക് ആശ്വാസവും ആത്മവിശ്വാസവും നല്‍കുകയാണ് പദ്ധതിയിലുടെ ലക്ഷ്യമിടുന്നത്.www.keralartcit.com വെബ്‌സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കേണ്ടത്. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡ്, മേല്‍വിലാസം, ഓങ്കോളജിസ്റ്റ് നല്‍കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതമാണ് അപേക്ഷ നല്‍കേണ്ടത്. കെഎസ്ആര്‍ടിസി ചീഫ് ഓഫീസില്‍നിന്ന് ലഭ്യമാക്കുന്ന കാര്‍ഡ് കെഎസ്ആര്‍ടിസി യൂണിറ്റ് ഓഫീസര്‍ വഴി അപേക്ഷകന്‍റെ വീട്ടിലെത്തിച്ചു നൽകും. വീട് മുതല്‍ ഡോക്ടര്‍ നിര്‍ദേശിക്കുന്ന ആരോഗ്യസ്ഥാപനം വരെയാണ് ഹാപ്പി ലോംഗ് ലൈഫ് കാര്‍ഡില്‍…

Read More