പാലാ: കുറിഞ്ഞിയില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ യുവതി മരിക്കുകയും മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ വാഹനം ഓടിച്ച കോട്ടയം വെള്ളൂര്‍ കൊച്ചുകാരേത്തറ കെ.ആര്. രഞ്ജിത്തിനെതിരേ പോലീസ് കേസെടുത്തു. ഇയാള്‍ സുഹൃത്തുക്കളുമൊത്ത് തൊടുപുഴ ഭാഗത്തുനിന്ന് ഓടിച്ചുവന്ന കാര്‍ കുറിഞ്ഞി ഭാഗത്തുവച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. യാത്രയ്ക്കിടയില്‍ പരസ്പരമുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് കാര്‍ മനഃപൂര്‍വം റോഡിന്റെ തിട്ടയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നുവെന്നു പരിക്കേറ്റവര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അപകടത്തില്‍ കാറില്‍ യാത്ര ചെയ്തിരുന്ന കോട്ടയം ആര്‍പ്പൂക്കര സ്വദേശിനി ജോസ്നയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. അപകടത്തിൽപ്പെട്ട കാറിൽനിന്ന് കഞ്ചാവ് കണ്ടെടുത്തതായും പ്രതി രഞ്ജിത്ത് മദ്യപിച്ചായിരുന്നു വാഹനം ഓടിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു. വാഹനത്തിൽനിന്നു കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ വാഹന ഉടമ കോട്ടയം അയ്മനം മാലിപ്പറമ്പിൽ ജോജോ ജോസഫിനെ പോലീസ് അറസ്റ്റ് ചെയ്തു. എൻഡിപിഎസ് നിയമപ്രകാരമാണ് രാമപുരം പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. നിരോധിത…
Read MoreCategory: Top News
കാൻസർ ബാധിതയായ വീട്ടമ്മയെ കട്ടിലില്‍ കെട്ടിയിട്ട് മോഷണം; നഷ്ടപ്പെട്ടത് ചികിത്സയ്ക്കായി നാട്ടുകാർ പരിച്ചു നൽകിയ പണം; നടക്കുന്ന സംഭവം അടിമാലിയിൽ
അടിമാലി: കാൻസർ ബാധിതയായ വീട്ടമ്മയെ കട്ടിലില്‍ കെട്ടിയിട്ട് മോഷണം.അടിമാലി എസ് എന്‍പടി സ്വദേശിനി ഉഷ സന്തോഷിനെയാണ് മോഷ്ടാവ് കട്ടിലില്‍ കെട്ടിയിട്ടു വായില്‍ തുണി തിരുകിയ ശേഷം പണവുമായി കടന്നത്. വീട്ടമ്മ സുമനസുകളുടെ സഹായത്താലാണ് അര്‍ബുദ ചികിത്സ നടത്തി വന്നിരുന്നത്. ചികിത്സയുടെ ഭാഗമായി കോട്ടയം മെഡിക്കല്‍ കോളജില്‍ കീമോ ചെയ്ത ശേഷം കഴിഞ്ഞ ദിവസമാണ് വീട്ടില്‍ തിരിച്ചെത്തിയത്. ഇന്നലെ രാവിലെ മകള്‍ സ്കൂളിലേക്കും ഭര്‍ത്താവ് കൂലിവേലയ്ക്കുമായി പോയി. ഈ സമയം നോക്കിയായിരുന്നു മോഷ്ടാവ് വീടിനുള്ളില്‍ കയറിയത്. ചികിത്സയുടെ മയക്കത്തില്‍നിന്ന് ഉഷ പൂര്‍ണമായി മുക്തയായിരുന്നില്ല.മോഷ്ടാവ് ആദ്യം വായില്‍ തുണിതിരുകിയതായും മറ്റൊരു തുണി ഉപയോഗിച്ച് തല മൂടുകയും കൈകള്‍ ബന്ധിക്കുകയും ചെയ്തതായി ഉഷ പറഞ്ഞു. പണം നല്‍കിയില്ലെങ്കില്‍ കൊലപ്പെടുത്തുമെന്ന് മോഷ്ടാവ് ഉഷയെ ഭീഷണിപ്പെടുത്തി. അലമാരയില്‍നിന്നും തുണികൾ പുറത്തേക്ക് വലിച്ചിട്ടെങ്കിലും പണം കണ്ടെത്താതെ വന്നതോടെ ഇയാള്‍ കൂടുതല്‍ പ്രകോപിതനായി. ഇതോടെ ഭയന്ന ഉഷ…
Read Moreചോക്ലേറ്റ് മോഷ്ടിച്ചെന്നാരോപിച്ച് വിദ്യാർഥികളെ നഗ്നരാക്കി ചെരിപ്പ് മാലയണിയിച്ചു; കടയുടമ അറസ്റ്റിൽ; വീഡിയോ ചിത്രീകരിച്ചയാൾക്കെതിരെയും നടപടി
പാറ്റ്ന: ബീഹാറിൽ കടയിൽ നിന്നും ചോക്ലേറ്റ് മോഷ്ടിച്ചുവെന്ന് ആരോപിച്ച് വിദ്യാർഥികളെ പരസ്യമായി നഗ്നരാക്കി കഴുത്തിൽ ചെരിപ്പ് മാല അണിയിച്ച് നടത്തി. അഞ്ച് കുട്ടികളെയാണ് കടയുടമ നഗ്നരാക്കിയത്. സീതാമർഹിയിലെ മല്ലഹി ഗ്രാമത്തിലാണ് സംഭവം. സംഭവം കണ്ട ജനക്കൂട്ടം വിഷയത്തിൽ ഇടപെട്ടില്ല. സംഭവത്തിന്റെ വീഡിയോ വൈറലായതിനു ശേഷമാണ് പോലീസ് കേസിൽ പ്രഥമ വിവര റിപ്പോർട്ട് (എഫ്ഐആർ) ഫയൽ ചെയ്തത്.7 കടയുടമയെയും മറ്റ് രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തു. വീഡിയോ ചിത്രീകരിച്ചയാൾക്കെതിരെയും നടപടിയെടുക്കുമെന്ന് സീതാമർഹി പോലീസ് പ്രസ്താവനയിൽ പറഞ്ഞു.
Read Moreസേലത്ത് വാഹനാപകടം; ഷൈന്‍ ടോമിന്റെ പിതാവ് മരിച്ചു; ഷൈനിന് പരിക്ക്; ട്രാക്കുമാറിയെത്തിയ ലോറി കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു
ചെന്നൈ: തമിഴ്നാട് സേലത്തുവച്ച് ഉണ്ടായ വാഹനാപകടത്തില്‍ നടന് ഷൈന്‍ ടോമിന്റെ പിതാവ് ചാക്കോ മരിച്ചു. അപകടത്തില്‍ ഷൈനിനും അമ്മയ്ക്കും സഹോദരനും വാഹനമോടിച്ചിരുന്ന അസിസ്റ്റന്റിനും പരിക്കുണ്ട്. ഇവരെ ധര്‍മപുരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷൈനിന്റെ കൈക്ക് ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് വിവരം. ഇന്ന് പുലര്‍ച്ചെ സേലം-ബംഗളൂരു ദേശീയപാതയിൽവച്ചാണ് ഷൈന്‍ ടോമും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. ട്രാക്കുമാറിയെത്തിയ ലോറി ഷൈനും കുടുംബവും സഞ്ചരിച്ച കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഷൈനിന്റെ ചികിത്സയ്ക്കായി ബംഗളൂരുവിലേക്ക് പോകുമ്പോഴായിരുന്നു അപകടമെന്നാണ് വിവരം. വ്യാഴാഴ്ച രാത്രി പത്തോടെയാണ് എറണാകുളത്ത് നിന്നും ഇവര്‍ യാത്ര തിരിച്ചത്.
Read Moreഇരിങ്ങാലക്കുടയിൽ അമ്മയും മകളും മരിച്ച സംഭവം; രേഖയുടെ ഭർത്താവ് കാമുകിക്കൊപ്പം ജീവിക്കാൻ ആദ്യ ഭാര്യയെ കൊന്ന കേസിലെ പ്രതി; കോട്ടയംകാരൻ പ്രേംകുമാറിനെ തിരഞ്ഞ് പോലീസ്
ഇരിങ്ങാലക്കുട; അമ്മയെയും മകളെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന പ്രേംകുമാറിനെ തിര ഞ്ഞ് പോലീസ്. കാമുകിക്കൊപ്പം ജീവിക്കാൻ ആദ്യ ഭാര്യയെ കൊലപ്പെടുത്തിയയാളാണ് പ്രതി പ്രേംകുമാറെന്നു പോലീസ് പറയുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയശേഷമാണു രേഖയ്ക്കൊപ്പം താമസമാക്കിയത്. 2019 സെപ്റ്റംബര്‍ 20 നായിരുന്നു പ്രേംകുമാര്‍ ആദ്യ ഭാര്യ ചേര്‍ത്തല കഞ്ഞിക്കുഴി പുതിയാപറമ്പ് വിദ്യയെ(48) കൊലപ്പെടുത്തിയത്. സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥി സംഗമത്തിനിടെ പരിചയത്തിലായ ഹൈദരാബാദില്‍ ജോലി ചെയ്തിരുന്ന സഹപാഠി തിരുവനന്തപുരം വെള്ളറട അഞ്ചുമരംകാല വാലന്‍വിള സുനിത ബേബി (39)യുമായി ഇയാള്‍ പ്രണയത്തിലാകുകയും പിന്നീട് ഇവരെ വിവാഹം കഴിക്കാന്‍ വിദ്യയെ കൊന്ന് മൃതദേഹം തിരുനെല്‍വേലിയിലെ കുറ്റിക്കാട്ടില്‍ തള്ളുകയുമായിരുന്നു. 2019 ഡിസംബര്‍ ആറിന് ഉദയംപേരൂര്‍ പോലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥന് ‘വിദ്യയെ കാണാതായതല്ലെന്നും താന്‍ കൊന്നതാണെന്നും’ വാട്സ്ആപ്പ് സന്ദേശം അയച്ചു. പോലീസിനു മുന്നില്‍ ഇയാള്‍ കീഴടങ്ങാതെ വന്നപ്പോള്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ…
Read Moreപിണറായിസം അവസാനിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ആണയിടുമ്പോഴും പ്രചാരണ രംഗത്ത് സജീവമല്ല: അൻവർ പത്രിക പിന്‍വലിക്കുമോ? നിലന്പൂരിൽ വീണ്ടും സസ്പെൻസ്
കോഴിക്കോട്: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പി.വി. അന്‍വര്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമോ? തെരെഞ്ഞെടുപ്പ് ചൂടിലാഴ്ന്ന നിലമ്പൂരില്‍ മുന്നണി സ്ഥാനാര്‍ഥികളുടെ പ്രചാരണം കൊഴുക്കുന്നതിനിടെ അന്‍വറിന്റെ നീക്കമെന്താണെന്ന ചര്‍ച്ചകളും ചൂടുപിടിച്ചുകഴിഞ്ഞു. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി ഇന്ന് വൈകുന്നേരം മൂന്നിന് അവസാനിക്കും. പി.വി. അന്‍വര്‍ പത്രിക പിന്‍വലിക്കുമെന്ന തരത്തില്‍ പ്രചരിക്കുന്ന ഊഹാപോഹങ്ങള്‍ ശരിയാണോ എന്നറിയാന്‍ വൈകുന്നേരം വരെ കാത്തിരിക്കണം. പിണറായിസം അവസാനിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് പി.വി. അന്‍വര്‍ ആണയിടുമ്പോഴും പ്രചാരണ രംഗത്ത് അദേഹം സജീവമാകാത്തത് ചര്‍ച്ചയായിട്ടുണ്ട്. യുഡിഎഫുമായി നടത്തിയ വിലപേശലും ചര്‍ച്ചകളും ഫലം കാണാത്തതിനെ തുടര്‍ന്ന് അവസാന നിമിഷം മടിച്ചാണ് പി.വി. അന്‍വര്‍ നാമനിദേശപത്രിക നല്‍കിയത്. നിലമ്പൂരില്‍ മുന്നണി സ്ഥാനാര്‍ഥികളുടെ ജയ, പരാജയങ്ങള്‍ നിര്‍ണയിക്കാന്‍ പി.വി. അന്‍വറിന് കഴിയുമെന്ന വിലയിരുത്തല്‍ വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ക്കുണ്ട്. ഈ സാഹചര്യത്തില്‍ അന്‍വര്‍ മത്സരിക്കുമോ? മത്സര രംഗത്തു നിന്നു പിന്‍വലിയുമോ? പിന്‍വലിഞ്ഞാല്‍ അദേഹത്തിന്റെ നിലപാട് എന്തായിരിക്കും എന്നറിയാന്‍…
Read Moreകണ്ണ് ഡോക്ടറുടെ നോട്ടം പാളി… സർക്കാർ കണ്ണാശുപത്രിയിൽ ഗുരുതര ചികിത്സാപിഴവ്; ഇടതുകണ്ണിനു നൽകേണ്ട ചികിത്സ വലതു കണ്ണിനു നൽകി; ഡോക്ടർക്ക് സസ്പെൻഷൻ
തിരുവനന്തപുരം : സർക്കാർ കണ്ണാശുപത്രിയിൽ ഗുരുതര ചികിത്സാ പിഴവ്. ഇടതു കണ്ണിനു നൽകേണ്ട ചികിത്സ വലതു കണ്ണിനു മാറി നൽകി. സംഭവത്തിൽ തിരുവനന്തപുരം കണ്ണാശുപത്രിയിലെ അസിസ്റ്റന്റ് പ്രഫസർ എൻ.എസ്. സുജിത്തിനെ സസ്പെൻഡ് ചെയ്തു. കണ്ണിലെ നീർക്കെട്ടു കുറയ്ക്കാൻ നൽകുന്ന കുത്തിവയ്പ്പാണു ഡോക്ടർ മാറി നൽകിയത്. ബീമാപ്പള്ളി സ്വദേശിനിയായ അസൂറാബീവിയ്ക്കാണു ചികിത്സ മാറി നൽകിയത്.ഈ മാസം മൂന്നാം തീയതിക്കു മുന്‍പു കുത്തിവയ്പ്പ് എടുക്കണമെന്നു ഡോക്ടർ നിർദേശിച്ചതിന്റെ അടിസ്ഥാനത്തിൽ തലേ ദിവസം തന്നെ അസൂറാബീവി ആശുപത്രിയിലെത്തി. കുത്തിവയ്പ്പിനായുള്ള മരുന്ന് ആശുപത്രിയിൽ ഇല്ലാത്തതിനാൽ ഡോക്ടർ പറഞ്ഞതനുസരിച്ച് ഇവരുടെ മകൻ പുറത്തു നിന്നും ആറായിരം രൂപ നൽകി ഒരാളിൽ നിന്നു മരുന്നുവാങ്ങി നൽകി. ഇതിനുശേഷമാണ് നീർക്കെട്ടുള്ള ഇടതു കണ്ണിനു കുത്തിവയ്പ്പ് എടുക്കേണ്ടതിനു പകരം ഡോക്ടർ വലതുകണ്ണിനു കുത്തിവയ്പ്പെടുത്തത്. ഇതു മനസിലാക്കിയ അസൂറാബീവിയുടെ ബന്ധുക്കൾ ആരോഗ്യവകുപ്പിനു പരാതി നൽകി.പരാതിയിൽ കഴന്പുണ്ടെന്നു കണ്ടെത്തിയതിനെത്തുടർന്നാണു ഡോക്ടർക്കെതിരെ നടപടിയെടുത്തത്.
Read Moreഇതൊരു വല്ലാത്തൊരു പകയായിപ്പോയി..! നാലാം ക്ലാസിൽ തല്ലുകിട്ടിയതിന്റെ വൈരാഗ്യം 62-ാംവയസിൽ തിരിച്ചടിച്ചു; രസകരമായ പകപോക്കൽ സംഭവം കാസർഗോഡ്
മാലോം (കാസർഗോഡ്): നാലാം ക്ലാസിൽ പഠിക്കുന്പോൾ തല്ലിയതിന്റെ വിരോധം തീർത്തത് 62-ാം വയസിൽ. സംഭവത്തിൽ രണ്ടു പേർക്കെതിരെ ചിറ്റാരിക്കാൽ പോലീസ് കേസെടുത്തു. മാലോത്തെ ബാലകൃഷ്ണൻ, മാത്യു എന്നിവർക്കെതിരേയാണു കേസെടുത്തത്. മാലോത്തെ വി.ജെ. ബാബുവിനെയാണ് (62) ഇരുവരും ചേർന്ന് കഴിഞ്ഞ ദിവസം മാലോം ടൗണിലെ ജനതരംഗം ഹോട്ടലിനു മുന്നിൽ വച്ച് ആക്രമിച്ചത്. ബാലകൃഷ്ണൻ ബാബുവിനെ തടഞ്ഞുവയ്ക്കുകയും മാത്യു കല്ലുകൊണ്ട് മുഖത്തും പുറത്തും ഇടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. ബാബു നാലാംക്ലാസിൽ പഠിക്കുന്ന സമയത്ത് ബാലകൃഷ്ണനെ മർദിച്ചുവെന്നാരോപിച്ചായിരുന്നു മർദനം.
Read Moreവീടിനുള്ളിൽ നിന്നും ദുർഗന്ധം; വാതിൽപൊളിച്ചു അകത്തുകയറി മകളും നാട്ടുകാരും കണ്ടത് നടക്കുന്ന കാഴ്ച; അമ്മയുടെയും മകളുടെയും മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചു പോലീസ്
ഇരിങ്ങാലക്കുട: പടിയൂര്‍ പഞ്ചായത്ത് ഓഫീസിനടുത്തുള്ള വീട്ടില്‍ കാറളം വെള്ളാനി സ്വദേശികളായ അമ്മയെയും മകളെയും മരിച്ചനിലയില്‍ കണ്ടെത്തി. കാറളം വെള്ളാനി കൈതവളപ്പില്‍ പരേതനായ പരമേശ്വരന്റെ ഭാര്യ മണി(74), മകള്‍ രേഖ(43) എന്നിവരാണ് മരിച്ചത്. അഞ്ചുമാസമായി ഇരുവരും ഇവിടെ വാടകയ്ക്കു താമസിച്ചുവരികയായിരുന്നു. കൊലപാതകമാണെന്നു പോലീസ് സ്ഥിരീകരിച്ചു. രേഖയുടെ രണ്ടാംഭർത്താവ് കോട്ടയം സ്വദേശി പ്രേംകുമാറിനെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി. പ്രേംകുമാർ രണ്ടുദിവസം മുമ്പുവരെ ഇവിടെയുണ്ടായിരുന്നുവെന്നും ഇപ്പോൾ ഇയാളെ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നും പോലീസ് പറഞ്ഞു. പ്രേംകുമാറിനെതിരേ ഇരിങ്ങാലക്കുട വനിതാ സ്റ്റേഷനില്‍ രേഖയുടെ പരാതി നിലവിലുണ്ട്. മണിയുടെ മൂത്തമകളും ഇരിങ്ങാലക്കുട ബോയ്സ് സ്കൂളിലെ ജീവനക്കാരിയുമായ സിന്ധുവിന് രണ്ടുദിവസമായി അമ്മയെ വിളിച്ചിട്ടു കിട്ടുന്നുണ്ടായിരുന്നില്ല. വീടിനുള്ളില്‍നിന്നു ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് സ്കൂളില്‍നിന്നു രണ്ടുമണിയോടെ മടങ്ങിയ സിന്ധു പടിയൂരിലെ വീട്ടിലെത്തി. പിറകില്‍നിന്നും വാതില്‍ തള്ളിത്തുറന്ന് അകത്തുകയറിയപ്പോഴാണ് മരിച്ചനിലയില്‍ ഇരുവരെയും കണ്ടത്. കിടപ്പുമുറിക്കും അടുക്കളയ്ക്കും ഇടയിലുള്ള ഭാഗത്താണ്…
Read More24 മണിക്കൂറിനിടെ 300 പേര്‍ക്ക് കൂടി കോവിഡ്; മരണസംഖ്യ 37: ഇന്ന് മോക്ഡ്രില്‍ നടത്താന്‍ സംസ്ഥാനങ്ങൾക്ക് നിര്‍ദേശം നൽകി കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇന്ന് മോക്ഡ്രില്ലുകള് നടത്താൻ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്കി. ആരോഗ്യ അടിയന്തരാവസ്ഥ നേരിടാന്‍ ആശുപത്രികളിലെ സജ്ജീകരണങ്ങള്‍ സജ്ജമാണെന്ന് വിലയിരുത്തുന്നതിനാണ് മോക്ഡ്രില്‍ നടത്തുന്നത്. കോവിഡ് സാഹചര്യം വിലയിരുത്താൻ സാങ്കേതിക സമിതി യോഗം ചേർന്നു. ഓക്സിജൻ, ഐസൊലേഷൻ കിടക്കകൾ, വെന്റിലേറ്ററുകൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് മാർഗനിർദേശം നല്കി. 24 മണിക്കൂറിനിടെ 300 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 4,302 ആയി. 24 മണിക്കൂറിനുള്ളില്‍ ഏഴു മരണം റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ മാത്രം നാലുപേര്‍ മരിച്ചു. ഇതോടെ, രാജ്യത്ത് ഇതുവരെ കോവിഡ് മൂലമുള്ള മരണസംഖ്യ 37 ആയി. അതേസമയം, സജീവ രോഗികള്‍ ഏറ്റവുമധികം കേരളത്തിലാണ്. 1,373 പേരാണ് ചികിത്സയിലുള്ളത്. പിന്നാലെ മഹാരാഷ്ട്ര (494), ഗുജറാത്ത് (397), ഡൽഹി (393) എന്നീ സംസ്ഥാനങ്ങളിലും രോഗബാധ കൂടുതലാണ്.
Read More