പത്തനംതിട്ട: ഭാര്യയെയും മക്കളെയും പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. തിങ്കള്‍ക്കരികം കുഴവിയോട് കടമാന്‍കോട് സുജിത് ഭവനം വീട്ടില്‍ കെ. സുജിതാണ് ( 34)കുളത്തുപ്പുഴയില്‍ നിന്നും അറസ്റ്റിലായത്. ഭാര്യ രേഷ്മയെയും (27) കുട്ടികളെയുമാണ് ഇയാൾ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. മറ്റൊരാളുമായി യുവതിക്ക് ബന്ധമുണ്ടെന്ന സംശയത്താല്‍ രണ്ട് വര്‍ഷമായി വേര്‍പിരിഞ്ഞു താമസിക്കുകയാണ് ഇരുവരും. യുവതിയും മക്കളും താമസിക്കുന്ന അരുവാപ്പുലം തോപ്പില്‍ മിച്ചഭൂമിയിലെ രതീഷ് ഭവനം വീട്ടില്‍ 24ന് രാത്രി 9.30നെത്തിയ സുജിത് കതക് തുറക്കാന്‍ ആവശ്യപ്പെട്ടു. യുവതി ഭയന്നു വാതില്‍ തുറന്നില്ല.ഈ വിരോധം കാരണം പിറ്റേന്ന് പുലര്‍ച്ചെ ഒന്നിന് വീണ്ടുമെത്തിയ ഇയാള്‍ മുറ്റത്തുകിടന്ന മണ്‍വെട്ടി കൊണ്ട് അടുക്കളവാതില്‍ പൊളിച്ച് ഉള്ളില്‍ കടന്നു. കൈവശം ചുറ്റികയും ലൈറ്ററും പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോളും കരുതിയിരുന്നു. ചുറ്റിക കൊണ്ട് ജനലിന്റെ ഗ്ലാസ് അടിച്ചുപൊട്ടിക്കുകയും ചെയ്തു. രേഷ്മയും മക്കളും ഉറങ്ങിക്കിടന്ന മുറിയില്‍ അതിക്രമിച്ചുകടന്ന്…
Read MoreCategory: Top News
ശക്തമായ മഴയും കാറ്റും; മഴക്കോട്ടു ധരിച്ചു പാടശേഖ ബണ്ടിലൂടെ നടന്ന ജലഗതാഗതവകുപ്പ് ജീവനക്കാരന് തോട്ടിൽ വീണ് ദാരുണാന്ത്യം; ദുഖം താങ്ങാനാവാതെ നാട്ടുകാർ
മങ്കൊമ്പ്: ജലഗതാഗതവകുപ്പ് ജീവനക്കാരൻ വെള്ളത്തിൽ വീണു മരിച്ചു. കൈനകരി പഞ്ചായത്ത് 15-ാം വാർഡ് കുറ്റിക്കാട്ടുചിറ മുളമറ്റം ഓമനക്കുട്ടനാ(55)ണു മരിച്ചത്. ഇന്നലെ ഉച്ചയ്ക്കു 12.30ന് കനകാശേരി പാടശേഖരത്തിന്റെ പുറംബണ്ടിലെ കാർഗിൽ ബോട്ടുജെട്ടിക്കു സമീപത്താണ് സംഭവം. പുറംബണ്ടിലൂടെ നടന്നുനീങ്ങുന്നതിനിടെ ശക്തമായ കാറ്റിൽ സമീപത്തെ പനയ്ക്കൽ തോട്ടിലേക്കു വീഴുകയായിരുന്നു. ഈ സമയം നല്ല മഴയുണ്ടായിരുന്നതിനാൽ ഓമനക്കുട്ടൻ മഴക്കോട്ടു ധരിച്ചിരുന്നു. ഇയാൾ വെള്ളത്തിലേക്കു വീഴുന്നതു തോടിനു മറുകരയിൽനിന്നിരുന്നയാളുകൾ കണ്ടിരുന്നു. ഇവർ ഇക്കരെയെത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഓമനക്കുട്ടൻ വെള്ളത്തിൽ മുങ്ങിത്താണിരുന്നു. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ചു ആലപ്പുഴയിൽനിന്നും ഫയർഫോഴ്സ് സംഘമെത്തിയാണ് കരയ്ക്കെടുത്തത്. തുടർന്ന ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടം നടത്തി. ഭാര്യ: ചന്ദ്രലേഖ.
Read Moreയാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കെഎസ്ആർടിസിക്ക് ഏറെ പ്രാധാന്യം; ഡ്രൈവിംഗിനിടെ ഫോണിൽ സംസാരിച്ച സ്വിഫ്റ്റ് ഡ്രൈവർക്കു സസ്പെന്ഷൻ
ചാത്തന്നൂർ: ഡ്രൈവിംഗിനിടെ ഫോൺ സംഭാഷണം നടത്തിയ കെ- സ്വിഫ്റ്റ് ബസിലെ ഡ്രൈവറെ സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽനിന്നും 24ന് സുൽത്താൻബത്തേരിയിലേക്ക് സർവീസ് പോയ സിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസ് 25നു രാവിലെ താമരശേരി ചുരം കയറുമ്പോൾ ബസിലെ ഡ്രൈവർ ഫോണിൽ സംസാരിച്ചുകൊണ്ട് അപകടകരമാംവിധം ഡ്രൈവ് ചെയ്തത് ഒരു യാത്രക്കാരൻ മൊബൈൽ ഫോണിൽ വീഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി വിജിലൻസ് വിഭാഗം അടിയന്തരമായി അന്വേഷണം നടത്തുകയും ഗുരുതരമായ കൃത്യവിലോപമെന്നു കണ്ടെത്തുകയും ചെയ്തു. തിരുവനന്തപുരം സെൻട്രൽ യൂണിറ്റിലെ സ്വിഫ്റ്റ് ഡ്രൈവറായ ജെ. ജയേഷിനെയാണ് സസ്പെൻഡ് ചെയ്തത്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കെഎസ്ആർടിസിക്ക് ഏറെ പ്രാധാന്യമേറിയതാണ്. ഇനിയും നിരുത്തരവാദപരമായ പ്രവൃത്തികൾ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന പക്ഷം കുറ്റക്കാർക്കെതിരേ അതിശക്തമായ നടപടി സ്വീകരിക്കുമെന്ന് സിഎംഡി മുന്നറിയിപ്പു നല്കി.
Read Moreജയിലിലെ ശുചിമുറിയില്‍ അഫാന്റെ ആത്മഹത്യാശ്രമത്തിൽ ദുരൂഹത; അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പിന് പരാതി നല്കുമെന്നു അഭിഭാഷകന്
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന് ജയിലില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതില്‍ ദുരൂഹതയുണ്ടെന്ന് അഭിഭാഷകന് സജു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പിന് പരാതി നല്‍കുമെന്നും അഭിഭാഷകന് പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന അഫാനെ സന്ദർശിച്ചതിനു പിന്നാലെ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു സജു. അതേസമയം, അഫാന്റെ ആത്മഹത്യാശ്രമത്തില്‍ ജയില്‍ ജീവനക്കാര്‍ക്ക് വീഴ്ചയില്ലെന്നാണ് പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ യുടി ബ്ലോക്കിലെ ശുചിമുറിയില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്.
Read Moreഅൻവറിനു വഴങ്ങിയില്ല; നിലന്പൂരിൽ ആര്യാടൻ ഷൗക്കത്ത് സ്ഥാനാർഥിയാകും
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർഥിയാകും. ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനം കോൺഗ്രസ് ഹൈക്കമാൻഡ് ഉടൻ നടത്തും. ആര്യാടൻ ഷൗക്കത്ത് എന്ന ഒറ്റപേര് ഹൈക്കമാൻഡിന് കൈമാറാനാണ് കെപിസിസിയുടെ നീക്കം. അൻവറിന്റെ വിലപേശലിന് വഴങ്ങേണ്ടെന്നു കോൺഗ്രസ് തീരുമാനിക്കുകയായിരുന്നു. ഡിസിസി പ്രസിഡന്റ് വി.എസ്.ജോയിയുമായി കോൺഗ്രസ് നേതൃത്വം ചർച്ച നടത്തി തീരുമാനം അറിയിച്ചെന്നാണ് സൂചന. പാർട്ടി സ്ഥാനാർഥിക്ക് പൂർണപിന്തുണ നൽകുമെന്ന് ജോയി ഉറപ്പ് നൽകി. വി.എസ്.ജോയിക്ക് ഇനിയും മത്സരിക്കാൻ അവസരമുണ്ടെന്ന കാര്യം കോൺഗ്രസ് നേതൃത്വം പരിഗണിച്ചു. മികച്ച ഡിസിസി അധ്യക്ഷനായ ജോയിയെ തെരഞ്ഞെടുപ്പ് ഏകോപനം നടത്തട്ടെയെന്ന ആവശ്യവും പാർട്ടിയിൽ ശക്തമാണ്. മണ്ഡലത്തിലെ ചില സമവാക്യങ്ങൾ ഷൗക്കത്തിന് ആനുകൂലമാണെന്നാണ് കെപിസിസിയുടെ വിലയിരുത്തൽ. 2016ലെ തെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് നിലമ്പൂരിൽ മത്സരിച്ചിരുന്നവെങ്കിലും പി.വി.അൻവറിനോട് പരാജയപ്പെട്ടിരുന്നു. എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ച അൻവർ 11504 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അന്ന് വിജയിച്ചത്.
Read Moreസംസ്ഥാനത്ത് അതിശക്തമഴ തുടരുന്നു; അതിതീവ്ര മഴയ്ക്ക് സാധ്യത; കാറ്റിൽ വ്യാപകനാശനഷ്ടം; തിരുവനന്തപുരത്തെ താഴ്ന്നപ്രദേശങ്ങളിൽ വെള്ളംകയറി
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്നു. അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. . പതിനൊന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിലെ വാമനപുരം, കരമനയാര്‍ ഉള്‍പ്പെടെ വിവിധ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ജില്ലയിലെ വിവിധ തീരപ്രദേശങ്ങളില്‍ ശക്തമായ കടല്‍ത്തിരമാലകളും ഉയര്‍ന്നിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, എറണാകുളം, കണ്ണൂര്‍, വയനാട്, കാസര്‍കോട് എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്ത് മഴയും കാറ്റും ശക്തമായതിനെത്തുടര്‍ന്ന് വ്യാപക നാശനഷ്ടങ്ങളാണ് സംഭവിച്ചത്. മരങ്ങള്‍ കടപുഴകി വീണതിനെ തുടര്‍ന്ന് വൈദ്യുതി ലൈനുകള്‍ പൊട്ടിവീഴുകയും ദേശീയപാതകളിലെ ഉള്‍പ്പെടെ റോഡുകളില്‍ ഗതാഗതം തടസപ്പെട്ടിരുന്നു. തിരുവനന്തപുരത്തെ താഴ്ന്നപ്രദേശങ്ങളിൽ വെള്ളംകയറിതിരുവനന്തപുരം: ഇന്നലെ രാത്രിയില്‍ പെയ്ത ശക്തമായ മഴയില്‍ തിരുവനന്തപുരം നഗരത്തിലെയും ഗ്രാമപ്രദേശങ്ങളിലെയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. മരങ്ങള്‍ ഒടിഞ്ഞ് വൈദ്യുതി ലൈനുകളില്‍…
Read Moreഇഡിക്കെതിരായ അഴിമതി മറയ്ക്കാന്‍ വേടനെ കരുവാക്കുന്നു; നാണംകെട്ട അഴിമതിയുടെ നടത്തിപ്പുകാരായി ഇഡി മാറിയെന്ന് ചിറ്റയം ഗോപകുമാര്‍
ചുങ്കപ്പാറ: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരായ അഴിമതി മറയ്ക്കാന്‍ വേടനെ കരുവാക്കുന്നുവെന്ന് സിപിഐ ദേശീയ കൗണ്‍സിലംഗവും നിയമസഭാ ഡെപ്യൂട്ടി സ്പീക്കറുമായ ചിറ്റയം ഗോപകുമാര്‍. സിപിഐ എഴുമറ്റൂര്‍ മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അഴിമതിക്കെതിരേ അവസാന വാക്കായി കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അഴിമതിക്കാരുടെ കൂടാരമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. നാണംകെട്ട അഴിമതിയുടെ നടത്തിപ്പുകാരായി ഇഡിയുടെ ഉന്നത ഉദ്യോഗസ്ഥരും ഇടനിലക്കാരും മാറുന്നതാണ് രാജ്യം കണ്ടുവരുന്നത്. രാജ്യത്ത് ഭരണകൂടത്തിന്റെ ദളിതര്‍ക്കെതിരായ വേട്ട എല്ലാ സീമകളും ലംഘിച്ചിരിക്കുകയാണെന്നും ചിറ്റയം ചൂണ്ടിക്കാട്ടി. കെ.എ. തന്‍സീര്‍, ഏബ്രഹാം തോമസ്, സി.കെ. ജോമോന്, ഷാലിമാ നവാസ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികള്‍ നിയന്ത്രിച്ചു. സംസ്ഥാന കൗണ്‍സിലംഗങ്ങളായ ഡി. സജി, മുണ്ടപ്പള്ളി തോമസ്, പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ എക്സിക്യൂട്ടീവംഗം എം.പി. മണിയമ്മ, എഴുമറ്റൂര്‍ മണ്ഡലം സെക്രട്ടറി കെ. സതീഷ്, അസി. സെക്രട്ടറി അനീഷ്…
Read Moreയുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു; വിവാഹ ബന്ധം വേർപെടുത്തിയ യുവതി കാമുകനൊപ്പം താമസിച്ചു വരുകയായിരുന്നു; മക്കൾക്ക് നേരെയും ആക്രമണം
കൽപ്പറ്റ: മാനന്തവാടിയിൽ യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു. അപ്പപ്പാറയിലെ വാകേരിയിലുണ്ടായ സംഭവത്തിൽ ഇടയൂർക്കുന്ന് സ്വദേശി പ്രവീണയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ യുവതിയുടെ ഒരു കുട്ടിയുടെ ചെവിക്ക് പരിക്കേറ്റു. മറ്റൊരു കുട്ടിയെ കാണാനില്ല. ഈ കുട്ടിയെ കണ്ടെത്താൻ തെരച്ചിൽ തുടരുകയാണ്. കൊലപാതകത്തിനു ശേഷം പങ്കാളിയായ ഗിരീഷ് സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ടു. ഇയാളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചെന്ന് പോലീസ് പറഞ്ഞു. ഇവർ വാകേരിയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ആക്രമണം കണ്ട് പേടിച്ച് കുട്ടി എവിടേക്കെങ്കിലും മാറിയതാകാം എന്ന നിഗമനത്തിലാണ് പോലീസ്. ആദ്യ വിവാഹബന്ധം വേർപ്പെടുത്തിയ പ്രവീണ ഇതിനുശേഷം ഗിരീഷിനൊപ്പമാണ് താമസിച്ചിരുന്നത്. കൊലപാതകത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ 14 വയസുകാരി മാനന്തവാടിയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
Read More“നീ എന്തുകൊണ്ട് മരിക്കുന്നില്ലാ’; ഭര്ത്യകുടുംബത്തില് നിന്നുള്ള മാനസിക പീഡനം; വീഡിയോ ചിത്രീകരിച്ച ശേഷം യുവതി ജീവനൊടുക്കി
ലക്നോ: അമ്മായിയമ്മയുടെയും നാത്തൂന്റെയും ചേർന്നുള്ള മാനസിക പീഡനം താങ്ങാനാവുന്നില്ലെന്ന് ചൂണ്ടികാട്ടി യുവതി വീഡിയോ ചിത്രീകരിച്ച ശേഷം ജീവനൊടുക്കി. നാല് മാസം മുന്‍പ് വിവാഹിതയായ യുവതിയാണ് മരിച്ചത്. ഉത്തര്‍ പ്രദേശിലെ മൊറാദാബാദ് സ്വദേശിയായ സമ്രീന് ജവാന്(23) ആണ് മരിച്ചത്. ബംഗളൂരുവില്‍ വെല്‍ഡറായി ജോലി ചെയ്യുന്ന തന്റെ ഭര്‍ത്താവും ഭര്‍ത്യപിതാവും ഭര്‍ത്യസഹോദരിയും ചേര്‍ന്നാണ് തന്നെ ആത്മഹത്യയിലേക്ക് തള്ളി വിട്ടതെന്ന് യുവതി വിഡിയോയില്‍ പറയുന്നു. ഗര്‍ഭം അലസിയതിന് ശേഷം താന്‍ ബുദ്ധിമുട്ടുകയാണെന്ന് സമ്രീന് വിഡിയോയില്‍ പറയുന്നു. ഭക്ഷണശീലം ഉള്‍പ്പെടെയുള്ള നിസാരകാര്യങ്ങളുടെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ തന്നെ പതിവായി ഉപദ്രവിച്ചിരുന്നുവെന്നും തന്റെ മുറിയിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചതായും സമ്രീന് വിഡിയോയില്‍ പറയുന്നു. “എന്റെ മരണത്തിന് എന്റെ ഭര്‍ത്താവിന്റെ ബന്ധുക്കളാണ് ഉത്തരവാദികള്‍. എന്റെ ഭര്‍ത്താവും ഭാഗികമായി ഉത്തരവാദിയാണ്. അയാള്‍ക്ക് എന്നെ മനസ്സിലാകുന്നില്ല. എല്ലാം എന്റെ തെറ്റാണെന്നാണ് അയാള്‍ കരുതുന്നത്. അച്ഛനും സഹോദരിയും പറഞ്ഞു കൊടുക്കുന്നതാണ് അയാൾ…
Read Moreദളിത് യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി നാടു വിട്ടു: 15 വർഷത്തിനു ശേഷം പ്രതി പിടിയിൽ
തിരുവനന്തപുരം: പ്രായ പൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി നാടുവിട്ട കേസിലെ പ്രതി വർഷങ്ങൾക്ക് ശേഷം പിടിയിൽ. തിരുവനന്തപുരം വഴയില സ്വദേശി മണികണ്ഠൻ നായർ (44) ആണ് അറസ്റ്റിലായത്. 2010ൽ നെടുമങ്ങാട് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതിയെ പിടികൂടിയത്. 15 വർഷമായി കേരളത്തിന്റെ പല ഭാഗങ്ങളിൽ ഇയാൾ ഒളിവിൽ താമസിക്കുകയായിരുന്നു. അതിനിടയിൽ വീട്ടുകാരുമായി നിരന്തരം ഫോണിലൂടെ ബന്ധപ്പെടാറുണ്ടായിരുന്നു. ഈ വിവരം മനസിലാക്കിയ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടി കൂടാൻ വഴി തെളിഞ്ഞത്. ഏറ്റവും ഒടുവിൽ പോലീസ് നിരീക്ഷണം നടത്തിയപ്പോൾ മണികണ്ഠൻ നായർ മലപ്പുറം, വയനാട് ജില്ലകളുടെ അതിർത്തി പ്രദേശങ്ങളിൽ വേഷം മാറി കഴിയുകയാണെന്ന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആ മേഖലയിൽ തെരച്ചിൽ നടത്തി അറസ്റ്റ് ചെയ്തത്. പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read More