പത്തനംതിട്ട: സിപിഎമ്മില്‍ എത്തിയ കാപ്പാക്കേസ് പ്രതി ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ തല അടിച്ചു പൊട്ടിച്ചതായി പരാതി. കഴിഞ്ഞ ഓഗസ്റ്റ് 29ന് പത്തനംതിട്ട മുണ്ടുകോട്ടയ്ക്കലിലാണ് സംഭവം. ഒരു വിവാഹ സല്‍ക്കാര ചടങ്ങിനിടെ മലയാലപ്പുഴ സ്വദേശി ശരണ്‍ ചന്ദ്രനാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ പത്തനംതിട്ട മുണ്ടുകോട്ടയ്ക്കല്‍ സ്വദേശി രാജേഷിനെ ബിയര്‍ കുപ്പി കൊണ്ട് ആക്രമിച്ചത്. തലയ്ക്കും മുഖത്തും പരിക്കേറ്റ രാജേഷ് ചികിത്സ തേടിയിരുന്നു. ഭീഷണിയെത്തുടര്‍ന്ന് രാജേഷ് ആദ്യം പരാതി നല്‍കിയിരുന്നില്ല. സംഭവമറിഞ്ഞ് ആശുപത്രിയിലെത്തിയ പോലീസിനോട് വാഹനത്തില്‍ വീണതാണെന്നാണ് പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രിയോടെ പത്തനംതിട്ട പോലീസില്‍ ശരണ്‍ ചന്ദ്രനെതിരേ രാജേഷ് പരാതി നല്കി. ബിജെപി വിട്ടുവന്ന 62 പേരെ മന്ത്രിയും ജില്ലാ സെക്രട്ടറിയും ചേര്‍ന്ന് മാലയിട്ടു സിപിഎമ്മിലേക്ക് സ്വീകരിച്ചത് വലിയ വിവാദമായിരുന്നു. അന്ന് പാര്‍ട്ടിയില്‍ ചേര്‍ന്നവരില്‍ പ്രധാനി ശരണ്‍ ചന്ദ്രന് കാപ്പാ കേസ് പ്രതിയെന്ന വിവരം പുറത്തുവന്നത് സിപിഎമ്മിന് തിരിച്ചടിയായിരുന്നു. ഇതിനു…
Read MoreCategory: Top News
കോടതി നടപടിക്കിടെ വനിതാ ജീവനക്കാര്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; കൊല്ലംകാരനായ അഭിഭാഷകനെതിരേ കേസ്; നോട്ടീസ് നല്കി വിളിപ്പിക്കുമെന്നു പോലീസ്
മുട്ടം: കോടതിയിലെ വനിതാ ജീവനക്കാര്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയഅഭിഭാഷകനെതിരേ കേസെടുത്ത് പോലീസ്. വീഡിയോ കോണ്‍ഫറന്‍സ് വഴി കോടതി നടപടികള്‍ നടന്നുകൊണ്ടിരിക്കെ കോടതിയിലെ വനിതാ ജീവനക്കാര്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ അഭിഭാഷകനെതിരെയാണ് മുട്ടം പോലീസ് കേസെടുത്തത്. കൊല്ലം ബാറിലെ അഭിഭാഷകന് അഡ്വ . ടി.കെ. അജനെതിരെയാണ് മുട്ടം കോടതിയിലെ വനിതാ ജീവനക്കാര്‍ മുട്ടം പോലീസില്‍ പരാതി നല്‍കിയത്. അഭിഭാഷകനെ നോട്ടീസ് നല്കി വിളിച്ചു വരുത്തി ചോദ്യം ചെയ്യുമെന്ന് മുട്ടം സിഐ ഇ.കെ.സോള്‍ജിമോന്‍ പറഞ്ഞു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ രണ്ടിന് രാവിലെ 11.45 നായിരുന്നു സംഭവം. അഡീഷണല്‍ ഡിസ്ട്രിക് ആന്റ് സെഷന്‍സ് കോടതി നാലില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നടപടികള്‍ നടന്നു വരുന്നതിനിടെയാണ് വനിതാ ജീവനക്കാരികളുടെ മുന്നില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിഭാഷകന് നഗ്നതാ പ്രദര്‍ശനം നടത്തിയത്. കോടതി നടപടികള്‍ നടക്കുന്നതിനിടെ ഉണ്ടായ…
Read Moreസിദ്ദിഖ് സാര്‍ അച്ഛനെ പോലെയുള്ളയാൾ; നിരപരാധിത്വം തെളിയിക്കുന്നതു വരെ താന്‍ അതിജീവിതയ്ക്കൊപ്പം; ശക്തമായ നിലപാട് വ്യക്തമാക്കി നടി അര്‍ച്ചനാ കവി
കൊച്ചി: നടന് സിദ്ദിഖിനെതിരേ ലൈംഗികാതിക്രമ കേസ് എത്തിയത് കണ്ട് താന്‍ ഞെട്ടിപ്പോയെന്ന് നടി അര്‍ച്ചനാ കവി. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനു പിന്നാലെ സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് അര്‍ച്ചന പ്രതികരിച്ചത്. ഇത്രയും നന്മ ചെയ്യുന്നവര്‍ ഈ ഭൂമിയില്‍ വേറെയുണ്ടാവില്ലെന്ന് ചിലരെ കുറിച്ച് വിചാരിക്കും. അവരായിരിക്കും സിനിമാ സെറ്റുകളിലെ യഥാര്‍ഥ തെമ്മാടികള്‍. നമ്മുടെ മനസിന്റെ ദൗര്‍ബല്യം എന്താണെന്ന് അവര്‍ക്കറിയാമായിരിക്കും. ഷോട്ട് എടുക്കുന്നതിന് തൊട്ട് മുമ്പായിരിക്കും എല്ലാവരുടെയും മുന്നില്‍ വച്ച് അവര്‍ അതേ കുറിച്ച് പറയുകയെന്നും അര്‍ച്ചന പറഞ്ഞു. സിദ്ദിഖ് സാര്‍ അച്ഛനെ പോലെയുള്ളയാളാണ്. എന്നാല്‍ നിരപരാധിത്വം തെളിയിക്കുന്നതു വരെ താന്‍ അതിജീവിതയ്ക്കൊപ്പമാണെന്നും അര്‍ച്ചന വ്യക്തമാക്കി. സിദ്ദിഖ് സാറിനൊപ്പം ജോലി ചെയ്തിട്ടുണ്ട്. ഇപ്പോഴും ഞാന്‍ അദ്ദേഹത്തെ സാര്‍ എന്നാണ് വിളിക്കുന്നത്. അച്ഛനെ പോലുള്ളയാളാണ്. ജോലി സ്ഥലത്ത് നല്ല അനുഭവമേ അദേഹത്തിനൊപ്പം ഉണ്ടായിട്ടുള്ളൂ. അദേഹത്തിനെതിരേ ഒരു ആരോപണം വന്നപ്പോള്‍ ഞാനും ഞെട്ടിപ്പോയി. കൂടാതെ…
Read Moreപോലീസിന്റെ നന്മയ്ക്ക് ബിഗ് സല്യൂട്ട് … പ്രതിയുമായി പോയ പോലീസ് പാമ്പുകടിയേറ്റ യുവതിക്കു രക്ഷകരായി; സമയോചിത ഇടപെടലിൽ യുവതിക്ക് ജീവൻ തിരിച്ചുകിട്ടി; നന്ദി പറഞ്ഞ് കുടുംബം
ചങ്ങനാശേരി: പാമ്പ് കടിയേറ്റ ആശുപത്രിയിലേക്കു പോകാന്‍ വാഹനം കാത്തുനിന്ന യുവതിക്ക് പ്രതിയുമായി പോയ പോലീസ് വാഹനം രക്ഷകരായി. യുവതിയെ പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ എത്തിച്ചു ജീവന് രക്ഷിച്ച ചങ്ങനാശേരി പോലീസിന്റെ നന്മയ്ക്ക് ബിഗ് സല്യൂട്ട്. ബുധനാഴ്ച രാത്രി 10.30നാണ് സംഭവം. കാനം കാപ്പുകാട് സ്വദേശി പ്രദീപിന്റെ ഭാര്യ രേഷ്മയെയാണ് (28) വീടിന്റെ മുറ്റത്തുവച്ച് പാമ്പ് കടിച്ചത്. ആശുപത്രിയില്‍ എത്തിക്കുന്നതിനായി ആംബുലന്‍സ് വിളിച്ച ശേഷം പ്രദീപ് രേഷ്മയെ എടുത്ത് റോഡിലേക്ക് ഓടി. ആംബുലന്‍സിനായി വഴിയില്‍ കാത്തുനില്‍ക്കുന്നതിനിടെയാണ് വജ്രാഭരണ മോഷണക്കേസിലെ പ്രതിയെ പൊന്‍കുന്നം സബ് ജയിലില്‍ പ്രവേശിപ്പിക്കുന്നതിനായി ചങ്ങനാശേരി പോലീസിന്റെ വാഹനം ആവഴിയെത്തിത്. വഴിയിലെ ആള്‍ക്കൂട്ടം കണ്ട് ചങ്ങനാശേരി എസ്ഐ ടി.എം. ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വാഹനം നിര്‍ത്തി. പാമ്പ് കടിയേറ്റ വിവരം അറിഞ്ഞ ഉടന്‍ വിലങ്ങണിഞ്ഞിരുന്ന പ്രതിയെ പിന്‍സീറ്റിലേക്ക് മാറ്റിയിരുത്തിയ ശേഷം ഇവര്‍ രേഷ്മയെയും പ്രദീപിനെയും…
Read Moreസ്കൂളിലെ ആറ് സിസിടിവി കാമറകൾ തകർത്ത നിലയിൽ; അടുത്ത വീട്ടിലെ കാമറയിൽ കുടുങ്ങിയ സാമൂഹ്യവിരുദ്ധരെ കണ്ട് അധ്യാപകർ ഞെട്ടി; തകർക്കാനുണ്ടായ കാരണം ഞെട്ടിക്കുന്നത്…
നീലേശ്വരം: ക്ലാസ് കട്ടു ചെയ്ത് ആരും കാണാതെ കറങ്ങാൻ പോയി. പിറ്റേന്ന് ക്ലാസിലെത്തിയ കുട്ടികളെ അധ്യാപകൻ പിടികൂടി. തങ്ങൾ കുടുങ്ങാൻ കാരണക്കാരായ സിസി ടിവി കാമറകളോട് വിരോധം തീർത്ത് കുട്ടികൾ. സ്കൂളിലെ ആറു സിസിടിവി കാമറകളാണ് രണ്ടു തവണയായി കുട്ടികൾ രാത്രിയിലെത്തി അടിച്ചുതകർത്തത്. കാമറകൾ തകർത്ത് ഹാർഡ് ഡിസ്ക് ഉൾപ്പെടെയുള്ള ഭാഗങ്ങൾ എടുത്തുകൊണ്ടുപോയിരുന്നു. ചായ്യോത്ത് ജിഎച്ച്എസ്എസിലെ സംഭവം ഇങ്ങനെ… ഓഗസ്റ്റ് 23നാണ് ആദ്യത്തെ മൂന്നു കാമറകൾ തകർക്കപ്പെട്ടത്. സാമൂഹ്യവിരുദ്ധരോ മോഷ്ടാക്കളോ ചെയ്തതാകാമെന്നു കരുതിയാണ് സ്കൂൾ അധികൃതർ പോലീസിൽ പരാതി നല്‍കിയത്. അന്വേഷണം നടക്കുന്നതിനിടെ സെപ്റ്റംബർ രണ്ടിനു വീണ്ടും മൂന്നു കാമറകൾ കൂടി തകർക്കപ്പെട്ടു. ഇതോടെ അന്വേഷണം ചൂടുപിടിച്ചു. മറ്റു രീതിയിലുള്ള മോഷണശ്രമങ്ങളൊന്നും നടക്കാത്തതുകൊണ്ട് സിസിടിവി കാമറകളെ മാത്രം ലക്ഷ്യംവച്ച് വരുന്ന ആളുകളാണ് ഇതിനു പിന്നിലെന്നു പോലീസിനു വ്യക്തമായി. ഇതിനു പിന്നാലെ നടത്തിയ അന്വേഷണമാണു സംഭവം നടന്ന…
Read Moreഅധ്യാപക ദിനത്തിൽ നാലാംക്ലാസുകാരിക്കു ക്രൂരമർദനം; അടിയേറ്റ് വിരൽ ഒടിഞ്ഞുതൂങ്ങി, പുറത്ത് ചൂരലിന് അടിച്ച പാടുകൾ; ട്യൂഷൻ അധ്യാപികയ്ക്കെതിരേ കേസെടുത്ത് പോലീസ്
കാഞ്ഞങ്ങാട്: അധ്യാപക ദിനത്തിൽ വിദ്യാർഥിക്ക് മർദനം. പാഠഭാഗങ്ങൾ ഉറക്കെ വായിക്കാതിരുന്ന നാലാം ക്ലാസ് വിദ്യാർഥിനിയെ ക്രൂരമായി മർദിച്ച ട്യൂഷൻ അധ്യാപികയ്ക്കെതിരേ കേസ്. അജാനൂർ കടപ്പുറം സ്വദേശിനി സൂര്യ (22)ക്കെതിരേയാണ് ഹൊസ്ദുർഗ് പോലീസ് കേസെടുത്തത്. സംഭവത്തിൽ കുട്ടിയുടെ രക്ഷിതാക്കളുടെ പരാതി പ്രകാരം ബാലാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. അധ്യാപികയുടെ അടിയേറ്റ് ഒമ്പതുവയസുകാരിയായ കുട്ടിയുടെ കൈവിരൽ ഒടിഞ്ഞിരുന്നു. കുട്ടിയുടെ പുറത്ത് ചൂരൽ വീശി അടിച്ചതിനെ കൈകൊണ്ട് തടയാൻ ശ്രമിച്ചപ്പോഴാണു വിരൽ ഒടിഞ്ഞത്. ചൂരൽകൊണ്ട് ഒന്നിലേറെ തവണ ആഞ്ഞടിച്ചതിന്റെ പാടുകൾ കുട്ടിയുടെ പുറത്തുണ്ട്. കൈവിരലിന് കടുത്ത വേദനയും ദേഹത്ത് പാടുകളും കണ്ടാണ് കുട്ടിയുടെ രക്ഷിതാക്കൾ വിവരമറിഞ്ഞത്. ഉടൻതന്നെ കുട്ടിയെ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കഴിഞ്ഞദിവസം കാഞ്ഞങ്ങാട് നഗരമധ്യത്തിലുള്ള ഒരു സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥിയുടെ കാൽത്തണ്ടയിൽ ചൂരൽ കൊണ്ട് അടിച്ചു പൊട്ടിച്ചതിനു മൂന്ന് അധ്യാപകർക്കെതിരേ ഹൊസ്ദുർഗ് പോലീസ് കേസെടുത്തിരുന്നു. വിദ്യാർഥികൾക്കിടയിലുണ്ടായ സംഘർഷം…
Read Moreപരാതി പറയാനെത്തിയ തന്നെ സുജിത് ദാസ് എസ്പി പീഡിപ്പിച്ചു; പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തി; തന്നെ രണ്ടുതവണ ബലാത്സംഗം ചെയ്തെന്ന ആരോപണവുമായി വീട്ടമ്മ
തിരുവനന്തപുരം: പത്തനംതിട്ട മുന്‍ എസ്പി സുജിത് ദാസിനെതിരേ ബലാത്സംഗ ആരോപണവുമായി വീട്ടമ്മ. പരാതിയുമായി എസ്പി ഓഫീസിലെത്തിയപ്പോള്‍ സുജിത് ദാസ് ബലാത്സംഗത്തിനിരയാക്കിയെന്ന് ഇവര്‍ ആരോപിച്ചു. കുടുംബപ്രശ്നത്തെപ്പറ്റിയുള്ള പരാതിയുമായി സമീപിച്ചപ്പോള്‍ രണ്ട് തണ ബലാത്സംഗം ചെയ്തു. രണ്ടാമത്തെ തവണ അതിക്രമം ഉണ്ടായപ്പോള്‍ മറ്റൊരു ഉദ്യോഗസ്ഥന് കൂടെയുണ്ടായിരുന്നു. പരാതി പറയരുതെന്ന് ഭീഷണിപ്പെടുത്തി. മുഖ്യമന്ത്രി തന്റെ അങ്കിളാണെന്ന് സുജിത് ദാസ് പറഞ്ഞെന്നും വീട്ടമ്മ ആരോപിച്ചു. എസ്പിക്കെതിരേയുള്ള പി.വി.അന്‍വര്‍ എംഎല്‍എയുടെ വെളിപ്പെടുത്തലിന് ശേഷമാണ് ഇക്കാര്യം പുറത്തുപറയാന്‍ തീരുമാനിച്ചതെന്നും പരാതിക്കാരി പറയുന്നു.
Read Moreപ്രതികരിക്കുന്ന സ്ത്രീകളെ മാനസികമായി തകര്‍ക്കുക എന്നത് പുരുഷാധിപത്യത്തിന്റെ പ്രവണത; വ്യാപക സൈബര്‍ ആക്രമണം; നിയമ നടപടിക്ക് ഡബ്ല്യുസിസി
കൊച്ചി: തങ്ങള്‍ക്കു നേരെയുള്ള സൈബര്‍ ആക്രമങ്ങള്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ച് സിനിമയിലെ വനിതാ കൂട്ടായ്മ ഡബ്ല്യുസിസി. പ്രതികരിക്കുന്ന സ്ത്രീകളെ മാനസികമായി തകര്‍ക്കുക എന്നത് പുരുഷാധിപത്യത്തിന്റെ പ്രവണതയാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഉണ്ടാക്കിയ ചലനങ്ങളാണ് സൈബര്‍ ആക്രമണങ്ങള്‍ക്ക് കാരണം. ഇതിനായി വ്യാജ അക്കൗണ്ടുകള്‍ കൂട്ടമായി ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. തൊഴിലിടത്തെ ലിംഗ സമത്വത്തിനായി സര്‍ക്കാരും സംഘടനകളും ഒന്നിച്ച് നില്‍ക്കേണ്ട സമയമാണിത്. സിനിമ വ്യവസായത്തെ ഒരുമിച്ച് പുനര്‍നിര്‍മിക്കാമെന്നും ഡബ്ല്യുസിസി പറയുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കേരളത്തിലും പുറത്തും ഒട്ടേറെ അനുകരണങ്ങള്‍ ഉണ്ടാക്കി. സൈബര്‍ ആക്രമണങ്ങള്‍ ഞങ്ങളെ കൂടുതല്‍ ശക്തരാക്കുന്നതായും സംഘടന വ്യക്തമാക്കി. നാലര വര്‍ഷം നീണ്ട ശ്രമങ്ങള്‍ക്ക് ശേഷം പുറത്ത് വന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സിനിമാ രംഗത്ത് നിലനില്‍ക്കുന്ന തൊഴില്‍ ഘടനയെ കുറിച്ച് ഒട്ടനവധി പരാതികളും പ്രശ്നങ്ങളും ഉന്നയിച്ചിട്ടുണ്ട്. അതില്‍ ലൈംഗിക ആരോപണവും പറയുന്നുണ്ട്. ജോലി ചെയ്യാനുള്ള അവസരത്തിനും ജോലി…
Read Moreപോലീസ് ബറ്റാലിയനുകളിൽ അർധരാത്രിയിൽ പരേഡ്; ഉറക്കം കെട്ട് പോലീസുകാർ; പോലീസ് ജോലി ഉപേക്ഷിച്ച് താഴ്ന്ന ജോലി തേടി പോകുന്നവരുടെ എണ്ണം വർധിക്കുന്നു
തിരുവനന്തപുരം: കേരളത്തിലെ ബറ്റാലിയനുകളിൽ ജോലി ചെയ്യുന്ന പോലീസുകാരുടെ ഉറക്കം കെടുത്തി മേലുത്തരവുകൾ. ഓഗസ്റ്റ് 29ന് ബറ്റാലിയനുകളിൽ ആംഡ് പോലീസ് ബറ്റാലിയൻ ഡിഐജിയുടെ നിർദേശത്തിൽ അർധരാത്രി സർപ്രൈസ് പരിശോധന നടത്തിയത് മുതലാണ് ബറ്റാലിയൻ പോലീസുകാരുടെ ഉറക്കവും സമാധാനവും നഷ്ടമായത്. എസ്എപി ബറ്റാലിയനിൽ നേരിട്ട് പരിശോധന നടത്തിയ ഡിഐജി പോലീസുകാർക്ക് അർധരാത്രിയിൽ പരേഡും പിടിയും നടത്തിയത് പോലീസ് അസോസിയേഷൻ സമ്മേളനത്തിൽ അടക്കം വലിയ ചർച്ചയായിരുന്നു.കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് തിരുവനന്തപുരത്ത് നടത്തിയ സന്ദർശനവുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ തിരിച്ചുവിളിച്ച് നൈറ്റ് പരേഡ് നടത്തുന്ന സാഹചര്യവും എസ്എപി ബറ്റാലിയനിലുണ്ടായി. ഡ്യൂട്ടി കഴിഞ്ഞ് വിശ്രമത്തിലുണ്ടായിരുന്ന പോലീസുകാരെയും പുലർച്ചെ വിവിഐപി ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന പോലീസുകാരെയും നൈറ്റ് പരേഡ് നടത്തിയത് പോലീസുകാർക്കിടയിൽ വലിയ അമർഷമാണ് ഉണ്ടാക്കിയത്. തുടർന്നുള്ള ദിവസങ്ങളിൽ നടന്ന പോലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ വിവിധ ബറ്റാലിയൻ പ്രതിനിധികൾ ഇത്തരത്തിലുള്ള ഉദ്യോഗസ്ഥ മനോഭാവത്തിനെതിരെ…
Read Moreമകനെ വെടിവച്ചു കൊലപ്പെടുത്തി; നടുക്കുന്ന സംഭവം കണ്ട് ഓടി രക്ഷപ്പെട്ട് യുവതി; സ്വയം വെടിവച്ച് ജീവനൊടുക്കി പിതാവ്; കൊലയ്ക്ക് പിന്നിലെ കാരണം തേടി പോലീസ്
ഭോപ്പാൽ: ആറ് വയസുകാരനായ മകനെ കൊലപ്പെടുത്തിയതിന് ശേഷം പിതാവ് സ്വയം വെടിവച്ച് ജീവനൊടുക്കി. നടുക്കുന്ന സംഭവം കണ്ട് ഓടിരക്ഷപ്പെട്ട് ഭാര്യ. മധ്യപ്രദേശിൽ കട്നി ജില്ലയിലെ കോട്വാലി പോലീസ് സ്റ്റേഷൻ പരിധിയിലെ നയ് ബസ്തി പ്രദേശത്താണ് സംഭവം നടന്നതെന്ന് അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് സന്തോഷ് ദെഹാരിയ പറഞ്ഞു. മായങ്ക് അഗ്രഹാരി എന്നയാളാണ് തന്റെ മകൻ ശുഭിനെ വെടിവച്ച് കൊന്നത്. ഭാര്യ മാൻവി അഗ്രഹാരിക്കും (30) നേരെ ഇയാൾ വെടിയുതിർത്തു. എന്നാൽ ഇവർ രക്ഷപെട്ടുവെന്ന് പോലീസ് പറഞ്ഞു. ഭാര്യ ഓടിയതിന് പിന്നാലെയാണ് ഇയാൾ ജീവനൊടുക്കിയത്. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും പോലീസ് അന്വേഷണം നടത്തിവരികയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
Read More