ഇടുക്കി: വീട്ടുവളപ്പിൽ പരിപാലിച്ചുപോന്ന കഞ്ചാവ് ചെടികളും കഞ്ചാവുമായി മുന്നു പേർ പിടിയിൽ. ഇടുക്കി വാഗമണ്ണിലാണ് സംഭവം. പാറക്കെട്ട് മരുതുംമൂട്ടിൽ വിജയകുമാർ (58) മകൻ വിനീത് (27), സമീപവാസി വിമൽ ഭവനിൽ വിമൽ (29) എന്നിവരാണ് പിടിയിലായത്. 50 ഗ്രാം കഞ്ചാവും വീട്ടുവളപ്പിൽ വളർത്തിയിരുന്ന ആറ് കഞ്ചാവ് ചെടികളും ഇവരുടെ പക്കൽനിന്ന് പിടികൂടി. ഇടുക്കി ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. പല തവണ ഇവരെ പിടികൂടാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. പ്രതികൾക്ക് കഞ്ചാവ് റാക്കറ്റുമായി ബന്ധമുള്ളതായും സംശയിക്കുന്നു.
Read MoreCategory: Top News
നാലുവർഷ ബിരുദം: വർക്ക് ലോഡ് ആശങ്ക ഉന്നയിച്ച് അധ്യാപകസംഘടനകൾ; പരിഹരിക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: അടുത്ത അധ്യയന വർഷം സംസ്ഥാനത്തെ കോളജുകളിൽ നാലുവർഷ ബിരുദ കോഴ്സുകൾ ആരംഭിക്കുമ്പോൾ ഉണ്ടാവുന്ന വർക്ക് ലോഡ് സംബന്ധിച്ചുള്ള ആശങ്കകൾ പരിഹരിക്കുമെന്ന് അധ്യാപകർക്ക് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഉറപ്പ് . ധനകാര്യമന്ത്രി ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തി ഇക്കാര്യത്തിൽ അനുഭാവപൂർവമായ നിലപാട് സ്വീകരിക്കും. നാലുവർഷ ബിരുദകോഴ്സ് ആരംഭിക്കുന്നതിനു മുന്നോടിയായി വിവിധ അധ്യാപക സംഘടനാ നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു ഇക്കാര്യം അറിയിച്ചത്. നാലുവർഷ ബിരുദകോഴ്സുകൾ ആരംഭിക്കുമ്പോൾ കോളജ് പ്രിൻസിപ്പൽമാരുടെയും അസോസിയേറ്റ് പ്രഫസർമാരുടെയും പ്രഫസർമാരുടേയും പ്രവർത്തനങ്ങൾ സംബന്ധിച്ച് യുജിസി റെഗുലേഷൻ അനുസരിച്ചുള്ള തീരുമാനം കൈക്കൊള്ളും. കോഴ്സ് ആരംഭിക്കുന്നതിനു മുന്‍പായി കൃത്യമായ ട്രെയിനിംഗുകൾ വേണമെന്ന ആവശ്യം പ്രതിപക്ഷ അധ്യാപക സംഘടനകൾ മുന്നോട്ടുവച്ചു. വർക്ക് ലോഡ് സംബന്ധിച്ച് അടുത്ത നാലു വർഷത്തേയ്ക്ക് നിലവിലുള്ള വർക്ക് ലോഡ് സംരക്ഷിച്ചുപോകുമെന്നു മന്ത്രി യോഗത്തിൽ ഉറപ്പു നല്‍കിയതായും ഇക്കാര്യം വ്യക്തമാക്കി…
Read Moreസംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ചയും മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ ലഭിക്കും. തെക്കന്‍ കേരളത്തിലാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. അടുത്ത ദിവസങ്ങളിലും മഴ തുടരും. കോമോറിന് തീരത്തായി ചക്രവാകച്ചുഴി നിലനില്‍ക്കുന്നുണ്ട്. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ കേരളാ തീരത്തോട് ചേര്‍ന്ന് മറ്റൊരു ചക്രവാതച്ചുഴിയും നില്‍ക്കുന്നുണ്ട്. ഈ സ്വാധീനംമൂലമാണ് മഴ ശക്തമാകുന്നത്. ശനിയാഴ്ചയോടെ തെക്കന്‍ ആന്‍ഡമാന്‍ കടലിലേക്ക് കാലവര്‍ഷം എത്തിച്ചേര്‍ന്നേക്കും. കേരള, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. അപകടാവസ്ഥയില്‍ നില്ക്കുന്ന മരങ്ങള്‍, പോസ്റ്റുകള്‍, ബോര്‍ഡുകള്‍ തുടങ്ങിയവ അധികൃതരുടെ…
Read Moreഗുണ്ടകളുടെ ‘സ്വന്തം നാട് ’: രണ്ടര വർഷത്തിനിടെ കേരളത്തിൽ 1,000 പുതിയ ഗുണ്ടകൾ; ഗുണ്ടാലിസ്റ്റ് പുതുക്കാൻ പോലീസ്
തിരുവനന്തപുരം: ജനങ്ങളുടെ സ്വൈരജീവിതത്തിനു വിലങ്ങുതടിയായി സംസ്ഥാനമൊട്ടാകെ ഗുണ്ടാ ആക്രമണങ്ങൾ വർധിച്ചതിനു പിന്നാലെ കർശന നടപടി സ്വീകരിക്കാൻ പോലീസ് ഉന്നതതല യോഗത്തിൽ തീരുമാനം. കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഗുണ്ടകളുടെ എണ്ണത്തിൽ വൻ വർധനയുണ്ടായെന്നു വിലയിരുത്തിയ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഗുണ്ടാപ്പട്ടിക പുതുക്കാനും നിർദേശിച്ചു. ഓരോ പോലീസ് സ്റ്റേഷൻ തലത്തിലുമുള്ള ഗുണ്ടകളുടെ പട്ടിക തയാറാക്കാനാണു നിർദേശം. ഡിവൈഎസ്പിമാർക്കാണ് ഗുണ്ടാലിസ്റ്റ് പുതുക്കാനുള്ള ചുമതല നൽകിയത്. ജയിലിൽനിന്ന് ഇറങ്ങുന്ന പ്രതികൾപോലും ഗുണ്ടാ ആക്രമണം നടത്തുന്ന സാഹചര്യത്തിൽ ഗുണ്ടാവേട്ട ശക്തമാക്കാനും നിർദേശിച്ചു. കഴിഞ്ഞ രണ്ടര വർഷത്തിനകം സംസ്ഥാനത്തെ ഗുണ്ടകളുടെ എണ്ണത്തിൽ ആയിരത്തോളം പേരുടെ വർധനയുണ്ടായെന്നാണ് ഇന്റലിജൻസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2021-22 കാലയളവിൽ 2,800 ഗുണ്ടകൾ കേരളത്തിലുണ്ടെന്നായിരുന്നു കണക്ക്. ഇപ്പോഴത് 4,000ത്തോളം വരുമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. എന്നാൽ, പോലീസിന്റെ കൈവശം കൃത്യമായ കണക്കില്ലാത്ത സാഹചര്യത്തിലാണു പുതിയ ഗുണ്ടാസംഘങ്ങളെ അടക്കം ഉൾപ്പെടുത്തി പട്ടിക തയാറാക്കുന്നത്. ലഹരിമാഫിയകളുടെ…
Read Moreഅപകടകരമായ ജോലി, എങ്കിലും വിശ്വാസത്തോടെ ജനം വിളിക്കുമ്പോൾ എങ്ങനെ പോകാതിരിക്കും; ഒന്നര വർഷത്തിനുള്ളിൽ ഫൈസലും സംഘവുംപിടികൂടിയത് 50 രാജവെമ്പാലകളെ…
ഇരിട്ടി: കണ്ണൂരിലെ വിവിധ സ്ഥലങ്ങളിൽ നിന്നുമായി ഒന്നര വർഷത്തിനുള്ളിൽ വനംവകുപ്പിലെ താത്കാലിക ജീവനക്കാരനും മാർക്ക് പ്രവർത്തകനുമായ ഫൈസൽ വിളക്കോടും സംഘവും ചേർന്ന് പിടികൂടിയത് 50 രാജവെമ്പാലകളെ. ചന്ദനക്കാംപാറ സ്വദേശി ബിജോയുടെ പറമ്പിൽ നിന്നുമാണ് അൻപതാമത്തെ രാജവെമ്പാലയെ പിടികൂടുന്നത്. കഴിഞ്ഞ രണ്ട് വർഷമായി വനംവകുപ്പിൽ താത്കാലിക ജീവനക്കാരനായി ജോലി ചെയ്തുവരുന്ന ഫൈസൽ 1800 ഓളം വിഷ പാമ്പുകളെ പിടികൂടിയിട്ടുണ്ട്. പാന്പ്പിടിക്കൽ രംഗത്ത് സജീവമായ ഫൈസലും സംഘവും മലയോരത്ത് എവിടെ നിന്നും ഏതു സമയത്ത് വിളിച്ചാലും അവിടെ എത്താറുണ്ട് . ഇന്നലെ തന്നെ അഞ്ച് മൂർഖൻ പാമ്പിനെയും ഒരു പെരുമ്പാമ്പിനെയും പിടികൂടിയിരുന്നു. പലപ്പോഴും വളരെ അപകടകരമായ സാഹചര്യത്തിലാണ് പാമ്പുകളെ പിടികൂടുന്നത്. പാമ്പുകളെ പിടികൂടി ഉൾവനത്തിൽ തുറന്നുവിടുകയാണ് ചെയ്യാറുള്ളത്. അപകടകരമായ ജോലി ആണെങ്കിലും ജനങ്ങൾ വിശ്വാസത്തോടെ വിളിക്കുമ്പോൾ അവരുടെ സുരക്ഷ ഉറപ്പുവരുത്താൻ കഴിയുന്നു എന്നതായാണ് ഏറ്റവും അഭിമാനം തോന്നുന്ന നിമിഷമെന്ന് ഫൈസൽ…
Read Moreവിരുന്നിനെത്തിയ വീട്ടിലെ വീട്ടമ്മയെ പീഡിപ്പിച്ചു; നഗ്നചിത്രങ്ങൾ പകർത്തി സുഹൃത്തുക്കൾക്ക് അയച്ചു നൽകി; രാജാക്കാട്ട് നിന്ന് മുങ്ങിയ പ്രസാദിനെ പശ്ചിമബംഗാളിൽ നിന്നും പൊക്കി പോലീസ്
രാജാക്കാട്: വിരുന്നിനെത്തിയ വീട്ടിലെ ഗൃഹനാഥയെ പീഡിപ്പിച്ചശേഷം സ്വദേശത്തേക്കു മടങ്ങിയ പശ്ചിമബംഗാൾ സ്വദേശിയെ പോലീസ് പ്രതിയുടെ ഗ്രാമത്തിൽ എത്തി അറസ്റ്റ് ചെയ്തു. പശ്ചിമബംഗാൾ ബിശ്വേശ്വർപുർ സ്വദേശിയായ ദേബ് പ്രസാദ് മുഖർജി(22) യെയാണ് രാജാക്കാട് എസ്എച്ച്ഒ അജയ് മോഹൻ,ഗ്രേഡ് എസ്ഐ സജി എൻ. പോൾ,എസ് സിപിഒ ബി.ആർ. ബിനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കഴിഞ്ഞ 18നാണ് പ്രതി ബൈസണ്‍വാലിയിൽ വാടകയ്ക്കു താമസിക്കുന്ന ദന്പതികളുടെ വീട്ടിൽ വിരുന്നിനെത്തിയത്. ഭർത്താവ് പണിക്കു പോയ സമയത്ത് വീട്ടിലുണ്ടായിരുന്ന ഗൃഹനാഥയെ പീഡിപ്പിച്ച പ്രതി വീട്ടമ്മയുടെ നഗ്നചിത്രങ്ങൾ ഫോണിൽ പകർത്തി പശ്ചിമബംഗാളിലുള്ള സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തു. അതിനുശേഷം പ്രതി പശ്ചിമബംഗാളിലേക്കു മടങ്ങി. 27നാണ് ദന്പതികൾ ഇതുസംബന്ധിച്ച് രാജാക്കാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകുന്നത്. തുടർന്ന് പോലീസ് സംഘം കൊൽക്കത്തയിൽനിന്നും 200 കിലോമീറ്റർ അകലെയുള്ള ബിശ്വേശ്വർപൂരിലെത്തി അവിടത്തെ പോലീസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു.
Read Moreനവവധുവിന് ഭർതൃവീട്ടിൽ ക്രൂരമർദനമേറ്റ സംഭവം; യുവതിയുടെ അച്ഛൻ മുഖ്യമന്ത്രിക്കും റൂറൽ എസ്പിക്കും പരാതി നൽകി
പറവൂർ: നവവധുവിന് ഭർതൃവീട്ടിൽ വച്ച് ക്രൂരമായി മർദനമേറ്റ സംഭവത്തിൽ യുവതിയുടെ അച്ഛൻ മുഖ്യമന്ത്രിക്കും റൂറൽ എസ്പിക്കും പരാതി നൽകി. സംഭവം നടന്ന പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിൽനിന്നും പെൺകുട്ടിയുടെ സ്റ്റേഷൻ പരിധിയിലേക്ക് കേസിന്റെ അന്വേഷണ ചുമതല മാറ്റണമെന്നും പിതാവ് ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ അഞ്ചിനായിരുന്നു പറവൂർ സ്വദേശിയായ പെൺകുട്ടിയും കോഴിക്കോട് പന്തീരാങ്കാവ് പന്നിയൂർകുളം സ്നേഹതീരത്തിൽ രാഹുലും തമ്മിലുള്ള വിവാഹം. മാട്രിമോണി വെബ്സൈറ്റ് വഴിയാണ് ആലോചന വന്നത്. വിവാഹത്തിന്റെ ഏഴാം നാൾ വരന്റെ വീട്ടിൽ അടുക്കള കാണൽ ചടങ്ങിനായി പലഹാരങ്ങളും സമ്മാനങ്ങളുമായാണ് 26 അംഗം സംഘം രാഹുലിന്റെ വീട്ടിലെത്തിയത്. അപ്പോഴാണ് ദേഹമാസകലം പരിക്കേറ്റ നിലയിൽ പെൺകുട്ടിയെ കണ്ടത്. നെറ്റി മുഴച്ചിരിക്കുകയായിരുന്നു. തലയിൽ തൊടാനാവാത്ത വിധം കടുത്ത വേദനയും, മുക്കിൽനിന്നു ചോരയൊലിച്ചതിന്റെ ലക്ഷണവും ഉണ്ടായിരുന്നു. കാര്യം തിരക്കിയ വീട്ടുകാരോട് ശുചിമുറിയിൽ തെന്നിവീണെന്നാണ് പെൺകുട്ടി പറഞ്ഞത്. അങ്ങനെ പറയണമെന്നു രാഹുൽ യുവതിയോട് ആവശ്യപ്പെട്ടിരുന്നെന്നും വീണ്ടും…
Read Moreജീവനക്കാരുടെ സമരം മൂലം വിമാനം റദ്ദാക്കി; ഉറ്റവർ എത്തിയില്ല; ഭാര്യയെ ഒരു നോക്ക് കാണാതെ യുവാവ് മസ്കറ്റിൽ മരിച്ചു
തിരുവനന്തപുരം: എയര്‍ ഇന്ത്യ എക്സ്പ്രസിലെ ജീവനക്കാർ പണിമുടക്കിനെ തുടര്‍ന്ന് വിമാനം റദ്ദാക്കിയതിന് പിന്നാലെ യാത്ര മുടങ്ങി, അവസാനമായി ഭാര്യയെ ഒരു നോക്ക് കാണാനാവാതെ നമ്പി രാജേഷ് (40) യാത്രയായി. മസ്കറ്റിൽവച്ച് തളർന്നു വീണതിനെത്തുടർന്ന് കഴിഞ്ഞ ഏഴാം തിയതിയാണ് കരമന നെടുങ്കാട് സ്വദേശി നമ്പി രാജേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യ അമൃത സി.രവി ഇദ്ദേഹത്തെ കാണുന്നതിനായി 8 ന് രാവിലെയുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യുകയായിരുന്നു. രാവിലെ വിമാനത്താവളത്തിലെത്തിയപ്പോഴാണ് കാബിൻ ജീവനക്കാരുടെ അപ്രതീക്ഷിത അവധിയെടുക്കൽ സമരം കാരണം എയർ ഇന്ത്യ എക്സ്പ്രസ് റദ്ദ് ചെയ്തെന്ന് അറിഞ്ഞത്. ഭർത്താവ് ഐസിയുവിലാണ് തനിക്ക് പോകണമെന്ന് കേണപേക്ഷിച്ചിട്ടും ആരും ചെവിക്കൊണ്ടില്ല. പിറ്റേ ദിവസം ഇതിനു പകരം ടിക്കറ്റ് നൽകാമെന്ന് വാക്ക് നൽകി അമൃതയെ തിരികെ അയച്ചു. എന്നാൽ അത് വെറുംവാക്കു ആയിരുന്നു എന്ന് പിറ്റേന്ന് തിരക്കിയപ്പോഴാണ് മനസിലായത്. സമരം…
Read Moreജീവപര്യന്തം എന്നാൽ 14 വർഷം തടവല്ല, ജീവിതകാലം മുഴുവൻ; പാനൂർ വിഷ്ണുപ്രിയ വധക്കേസിൽ പ്രതി ശ്യാംജിത്ത് ഇനി പുറംലോകം കാണാൻ സർക്കാർ കനിയണം
തലശേരി: പാനൂർ വള്ള്യായിലെ കണ്ണച്ചാകണ്ടി വീട്ടിൽ വിനോദിന്റെ മകൾ വിഷ്ണുപ്രിയ (23) യെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചും കഴുത്തറുത്തും കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം. വിഷ്ണുപ്രിയയുടെ ആൺസുഹൃത്തായിരുന്ന കൂത്തുപറമ്പ് മാനന്തേരിയിലെ താഴെകളത്തിൽ ശശിധരന്റെ മകൻ എ. ശ്യാംജിത്തിനെ (25) യാണ് ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് എ.വി. മൃദുല ശിക്ഷിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെയാണ് കോടതി വിധി പറഞ്ഞത്. ഇന്ത്യൻ ശിക്ഷാനിയമം 302 പ്രകാരം ജീവപര്യന്തവും രണ്ടു ലക്ഷം രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ ആറു മാസം കഠിന തടവും 449 പ്രകാരം 10 വർഷം കഠിന തടവും 25,000 പിഴയും പിഴ അടച്ചില്ലെങ്കിൽ ഒരു മാസം തടവുമാണ് വിധിച്ചത്. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. ജീവപര്യന്തം എന്നാൽ 14 വർഷം തടവല്ല, ജീവിതകാലം മുഴുവൻ തടവാണന്നും ഇളവു നല്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കു മാത്രമാണ് അധികാരമുള്ളതന്നും കോടതി വിധിന്യായത്തിൽ…
Read Moreആംബുലൻസ് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചുകയറി കത്തി; രോഗി വെന്തുമരിച്ചു; 4 പേർക്കു പരിക്ക്, ഒരാളുടെ നില ഗുരുതരം; സമീപത്തെ രണ്ടു കെട്ടിടങ്ങള്‍ക്കും തീപിടിച്ചു
കോഴിക്കോട്: രോഗിയുമായി പോയ ആംബുലന്‍സ് കോഴിക്കോട് നഗരത്തില്‍ കല്ലുത്താന്കടവിനു സമീപം വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് തീപിടിച്ച് രോഗി വെന്തുമരിച്ചു. ആറു പേർക്കു പരിക്കേറ്റു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ഇന്നു പുലര്‍ച്ചെ മൂന്നരയ്ക്കായിരുന്നു അപകടം. നാദാപുരം കക്കംവള്ളി മോയിന്‍കുട്ടിവൈദ്യര്‍ സ്മാരകത്തിനു സമീപം മാണിക്കോത്ത് ചന്ദ്രന്റെ ഭാര്യ സുലോചന (57) യാണ് മരിച്ചത്. പരിക്കേറ്റവരിൽ സുലോചനയുടെ ഭര്‍ത്താവ് ചന്ദ്രന്റെ നില ഗുരുതരമാണ്. ഉള്ള്യേരിയിലെ മലബാര്‍ മെഡിക്കല്‍കോളജില്‍ ചികിത്സയി ലായിരുന്ന സുലോചനയെ രോഗം മൂര്‍ച്ഛിച്ചതിനാല്‍ അടിയന്തര ശസ്ത്രക്രിയക്കായി കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയായിരുന്നു ദുരന്തം. മരിച്ച സുലോചനയടക്കം ഏഴുപേരാണ് ആംബുലന്‍സില്‍ ഉണ്ടായിരുന്നത്. ആസ്റ്റര്‍മിംസില്‍ ചികിത്സയില്‍ കഴിയുന്ന ചന്ദ്രന് ന്യൂറോ ഐസിയുവില്‍ നിരീക്ഷണത്തിലാണ്. അയല്‍വാസിയായ പ്രസീത, നഴ്സ് എന്നിവരും ഇവിടെ ചികിത്സയിലാണ്. മലബാര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടർ, നഴ്സ്, ആംബുലന്‍സ് ഡ്രൈവര്‍ എന്നിവരെ മലബാര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ആംബുലന്‍സ്…
Read More