കോഴിക്കോട്: പന്തീരാങ്കാവില്‍ നവവധുവിനെ ക്രൂരമായി ആക്രമിച്ച കേസിലെ പ്രതി പന്തീരാങ്കാവ് വള്ളിക്കുന്ന് സ്നേഹതീരത്തില്‍ രാഹുല്‍ പി. ഗോപാലന് ജോലിസ്ഥലമായ ജര്‍മനിയിലേക്കു കടന്നതായി സംശയം. ജര്‍മനിയില്‍ ഏറോനോട്ടിക്കല്‍ എന്‍ജിനീയറാണ് ഇയാള്‍. രാഹുല്‍ രാജ്യം വിട്ടോ എന്ന് ഉറപ്പിക്കാന്‍ ഫോറിനേഴ്സ് റീജ്യണല്‍ രജിസ്ട്രേഷന് ഓഫീസില്‍ പ്രത്യേക അന്വേഷണ സംഘം ബന്ധപ്പെട്ടിട്ടുണ്ട്. ഇയാള്‍ക്കുവേണ്ടി പോലീസ് രാജ്യമെങ്ങും ജാഗ്രത പുലര്‍ത്തിവരികയാണ്. എല്ലാ വിമാനത്താവളങ്ങളിലേക്കും സന്ദേശം അയച്ചിട്ടുണ്ട്. ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. എന്നാല്‍ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. രാഹുല്‍ ബംഗളൂരുവില്‍ ഒളിവില്‍ കഴിയുന്നതായി ചില സൂചനകള്‍ ഉള്ളതിനാല്‍ പോലീസ് സംഘം അവിടേക്ക് പോയിട്ടുണ്ട്. രാഹുലിന് അനുകൂലമായി നിലപാടെടുത്ത പന്തീരാങ്കാവ് പോലീസ് ഇയാള്‍ക്ക് രാജ്യം വിടാന്‍ സഹായം ചെയ്തതായും ആരോപണമുയര്‍ന്നിട്ടുണ്ട്. പോലീസ് നിലപാടില്‍ പൊതുസമൂഹത്തില്‍നിന്നു ശക്തമായ വിമര്‍ശനം ഉയര്‍ന്നതോടെയാണ് ഇയാള്‍ക്കെതിരേ വധശ്രമത്തിനു കേസെടുത്തത്. അന്വേഷണത്തില്‍ വീഴ്ച വരുത്തിയ സ്റ്റേഷന് ഓഫീസര്‍ എ.എസ്. സരിനെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ്…
Read MoreCategory: Top News
കൈക്ക് ചെയ്യേണ്ട ഓപ്പറേഷൻ നാവിൽ ചെയ്തു; മാപ്പ് പറഞ്ഞ് ഡോക്ടറുടെ കുറ്റസമ്മതം; സൂപ്രണ്ടിന്റെ വിശദീകരണം നടക്കുന്നത്; കോഴിക്കോട് മെഡിക്കൽ കോളജ് വീണ്ടും വിവാദത്തിൽ
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അവയവം മാറി ശസ്ത്രക്രിയ. കൈക്ക് ശസ്ത്രക്രിയനടത്താൻ എത്തിയ നാലു വയസുകാരിയുടെ നാവിൽ ശസ്ത്രക്രിയ നടത്തിയെന്നാണ് കുടുംബത്തിന്റെ പരാതി. കോഴിക്കോട് ചെറുവണ്ണൂര്‍ മധുര ബസാര്‍ സ്വദേശിനിയായ ആയിഷ റുവയ്ക്കാണ് ശസ്ത്രക്രിയ മാറി ചെയ്തത്. ഇന്ന് രാവിലെയാണ് സംഭവം. കൈയിലെ ആറാംവിരല്‍ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയാണ് കുട്ടിക്ക് നടത്തേണ്ടിയിരുന്നത്. ഇതിന് പകരം നാവില്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു. പ്രതിഷേധമുണ്ടായതോടെ അരമണിക്കൂറിനുള്ളില്‍ മറ്റൊരു ശസ്ത്രക്രിയയിലൂടെ കുട്ടിയുടെ ആറാം വിരല്‍ നീക്കം ചെയ്തു. സംഭവത്തില്‍ ഡോക്ടര്‍ മാപ്പ് പറഞ്ഞെന്ന് കുട്ടിയുടെ കുടുംബം പ്രതികരിച്ചു. അതേസമയം, കുട്ടിയുടെ നാവിനും തടസം ഉണ്ടായിരുന്നെന്നാണ് മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്റെ വിശദീകരണം. ഇക്കാര്യം നേരത്തെ കണ്ടെത്തിയിരുന്നോ എന്ന് വ്യക്തമല്ല. നേരത്തേ ശസ്ത്രക്രിയക്കിടെ ഉപകരണം വയറ്റില്‍ കുടുങ്ങിയ സംഭവത്തില്‍ ഹര്‍ഷിന എന്ന സ്ത്രീ ഇപ്പോഴും നീതിക്കായി പോരാട്ടം തുടരുന്നതിനിടെയാണ് മെഡിക്കല്‍ കോളജിനെതിരേ വീണ്ടും പരാതി ഉയരുന്നത്.
Read Moreപന്തീരാങ്കാവിലെ കല്യാണരാമൻ…കോട്ടയത്തെ ഒരു പെൺകുട്ടിയുമായി രാഹുൽ വിവാഹം രജിസ്റ്റർ ചെയ്തു; വിവാഹബന്ധം വേർപ്പെടുത്താൻ ചോദിച്ചത് ലക്ഷങ്ങൾ; കോട്ടയത്തെ കല്ല്യാണക്കഥയിങ്ങനെ
കോട്ടയം: കോഴിക്കോട് പന്തീരാങ്കാവില്‍ നവവധുവിനെ മര്‍ദിച്ച രാഹുല്‍ പി. ഗോപാല്‍ മീനച്ചില്‍ താലൂക്കിലെ യുവതിയുമായി വിവാഹനിശ്ചയം നടത്തിയിരുന്നു. മൂന്നുമാസം മുമ്പാണ് നിശ്ചയം നടത്തിയത്. ഇതിനുശേഷം വിദേശത്തേക്ക് പോകണമെന്ന് ആവശ്യവുമായി രാഹുല്‍ എത്തുകയും വിവാഹം രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. തുടര്‍ന്ന് പോയ രാഹുലിന്റെ സംസാരത്തിലുണ്ടായ വ്യത്യാസം മൂലം യുവതിയുടെ കുടുംബം വിവാഹബന്ധത്തില്‍നിന്നു പിന്മാറുകയായിരുന്നു. വിവാഹബന്ധം വേര്‍പെടുത്തുന്നതിന് ലക്ഷങ്ങള്‍ രാഹുല്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം രണ്ടു കുടുംബങ്ങളിലും തമ്മില്‍ സംസാരിച്ച് ഒത്തുതീര്‍പ്പിലെത്തി എറണാകുളം കുടുംബക്കോടതിയില്‍ വിവാഹബന്ധം വേര്‍പെടുത്തുന്നതിന് കേസ് ഫയല്‍ ചെയ്തു. കഴിഞ്ഞദിവസം യുവതിയുടെ സഹോദരന് സ്റ്റേഷനില്‍ രാഹുലിനെതിരേ പരാതിയുമായി എത്തിയിരുന്നു. രാഹുലിനെതിരേ പരാതിയുള്ള പന്തീരാങ്കാവ് പോലീസ് സ്റ്റേഷനില്‍ ഓണ്‍ലൈനായി യുവതിയുടെ സഹോദരനെക്കൊണ്ട് കേസ് ഫയല്‍ ചെയ്യുകയായിരുന്നു. യുവതിയുടെ മൊഴി എടുക്കുവാന്‍ പന്തീരാങ്കാവ് പോലീസ് എത്തുമെന്ന് അറിയിച്ചെങ്കിലും ഇതുവരെയും പോലീസ് എത്തിയില്ല.
Read Moreരാജേഷിന്റെ കുടുംബത്തിന്റെ ഉത്തരവാദിത്വം എയർ ഇന്ത്യ ഏറ്റെടുക്കണം; പ്രവാസിയുടെ മൃതദേഹവുമായി എയര്‍ ഇന്ത്യാ ഓഫിസിന് മുന്നില്‍ പ്രതിഷേധിച്ച് ബന്ധുക്കൾ
തിരുവനന്തപുരം: ഒമാനില്‍ മരിച്ച പ്രവാസി മലയാളി നമ്പി രാജേഷിന്റെ മൃതദേഹവുമായി തിരുവനന്തപുരത്തെ എയര്‍ ഇന്ത്യ ഓഫീസിന് മുന്നില്‍ പ്രതിഷേധവുമായി ബന്ധുക്കള്‍. ഹൃദയാഘാതത്തെ തുടര്‍ന്ന് അത്യാസന്ന നിലയിലായിരുന്ന രാജേഷിനെ പരിചരിക്കാന്‍ ഭാര്യ അമൃത വിമാന ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും പോകാന്‍ കഴിഞ്ഞില്ല. ആശുപത്രിയില്‍നിന്ന് വന്നതിന് ശേഷം വേണ്ട ശുശ്രൂഷ ലഭിക്കാത്തത് മൂലമാണ് രാജേഷ് മരിച്ചതെന്ന് ഇവര്‍ ആരോപിച്ചാണ് ബന്ധുക്കളുടെ പ്രതിഷേധം കുടുംബത്തിന്റെ ഉത്തരവാദിത്വം എയര്‍ ഇന്ത്യ ഏറ്റെടുക്കണമെന്നാണ് ആവശ്യം. എയര്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് കൃത്യമായ മറുപടി ലഭിക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് തീരുമാനം. മേയ് ഏഴിനാണ് ജോലി സ്ഥലത്ത് കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് രാജേഷിനെ ഒമാനിലെ ആശുപത്രിയില്‍ എത്തിച്ചത്. എട്ടിന് ഒമാനിലേക്ക് പുറപ്പെടാന്‍ ഭാര്യ അമൃത വിമാന ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും എയര്‍ ഇന്ത്യാ ജീവനക്കാരുടെ സമരം മൂലം പോകാന്‍ കഴിഞ്ഞില്ല. വീണ്ടും ടിക്കറ്റെടുത്തെങ്കിലും സമരം അവസാനിക്കാത്തതുമൂലം യാത്ര…
Read Moreഗർഭസ്ഥശിശുവിന് ജീവിക്കാനുള്ള മൗലികാവകാശമുണ്ട്; 27 ആഴ്ചയായ ഗർഭം അലസിപ്പിക്കണമെന്ന യുവതിയുടെ ഹർജി തള്ളി സുപ്രീം കോടതി
ന്യൂഡൽഹി: ഗർഭസ്ഥശിശുവിനും ജീവിക്കാനുള്ള അവകാശമുണ്ടെന്ന് സുപ്രീംകോടതി. 27 ആഴ്ച പ്രായമുള്ള ഗർഭം അവസാനിപ്പിക്കാൻ അനുമതി തേടി സമർപ്പിച്ച ഹർജി തള്ളിയാണു സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഗർഭം അലസിപ്പിക്കാൻ അനുമതി നിഷേധിച്ച ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് 20 വയസുകാരിയായ അവിവാഹിത സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റീസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം. ഗർഭാവസ്ഥയിലെ കുഞ്ഞിന് ജീവിക്കാനുള്ള അവകാശമുണ്ടെന്നും നിയമവിരുദ്ധമായ ഒന്നും ചെയ്യാൻ തങ്ങൾക്കാകില്ലെന്നും കോടതി വ്യതമാക്കി. മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി ആക്ടിൽ അമ്മയെക്കുറിച്ചു മാത്രമാണു പറയുന്നതെന്ന് ഹർജിക്കാരിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞെങ്കിലും കുട്ടിക്കും ജീവിക്കാൻ മൗലികാവകാശമുണ്ടെന്ന് കോടതി പറഞ്ഞു. ഇപ്പോൾ ഗർഭാവസ്ഥയിൽ കുഞ്ഞിന് ഏഴു മാസം പ്രായമുണ്ട്. നിലവിലെ സാഹചര്യത്തിൽ കുഞ്ഞിനും അമ്മയ്ക്കും ശാരീരികമായ അപകടം ഒന്നുമില്ലെന്ന് മെഡിക്കൽ റിപ്പോർട്ട് പരിശോധിച്ച കോടതി കണ്ടെത്തി. അതിനാൽ ഗർഭഛിദ്രം അനുവദിക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. ബലാത്സംഗത്തിനിരയായ 14…
Read Moreഗതാഗത മന്ത്രിയുമായുള്ള ചർച്ച വിജയം: സമരത്തിന് ബ്രേക്ക്; സർക്കുലറിലെ മാറ്റം ഇങ്ങനെ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകൾ തടസപ്പെടുത്തി ഡ്രൈവിംഗ് സ്കൂൾ യൂണിയനുകൾ രണ്ടാഴ്ചയിലേറെയായി നടത്തിവന്നിരുന്ന സമരം അവസാനിച്ചു. ഇന്നലെ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ വിളിച്ചുചേർത്ത ചർച്ചയെത്തുടർന്നാണ് സമരം അവസാനിപ്പിക്കാൻ യൂണിയനുകൾ തീരുമാനിച്ചത്. യൂണിയൻ ഉന്നയിച്ച എല്ലാ വിഷയങ്ങൾക്കും പരിഹാരം കണ്ടെത്തിയെന്ന് ചർച്ചയ്ക്കു ശേഷം നടത്തിയ പത്രസമ്മേളനത്തിൽ മന്ത്രി പറഞ്ഞു. ഫെബ്രുവരിയിൽ ഗതാഗതവകുപ്പ് പുറത്തിറക്കിയ 4/2024 എന്ന സർക്കുലർ പിൻവലിക്കണമെന്നായിരുന്നു യൂണിയനുകളുടെ പ്രധാന ആവശ്യം. എന്നാൽ, സർക്കുലർ പിൻവലിക്കുന്നതിനു പകരം യൂണിയനുകൾക്ക് അനുയോജ്യമായ രീതിയിൽ സർക്കുലറിൽ മാറ്റം വരുത്താമെന്ന് മന്ത്രി ഉറപ്പു നൽകി. ഈ നിലപാടിനെ യൂണിയനുകൾ സ്വാഗതം ചെയ്തു. കെഎസ്ആർടിസിയുടെ പത്ത് കേന്ദ്രങ്ങളിൽ ഡ്രൈവിംഗ് സ്കൂളുകൾ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ഡ്രൈവിംഗ് ടെസ്റ്റ് നടത്താനുള്ള പുതിയ ഡിസൈൻ തയാറാക്കാൻ യൂണിയനുകളെ ചുമതലപ്പെടുത്തി. പത്ത് ലക്ഷത്തോളം അപേക്ഷകൾ കെട്ടിക്കിടക്കുന്നു എന്ന വാർത്തകൾ തെറ്റാണെന്നും 2.5 ലക്ഷം അപേക്ഷകൾ…
Read Moreഅജ്ഞാതനിൽ നിന്ന കുട്ടി നേരിട്ടത് ക്രൂരമായ പീഡനം; ഒന്നുമറിയാതെ അവൾ ആശുപത്രിയിൽ ചികിത്സയിൽ; പുലർച്ചെ തന്നെ തട്ടിക്കൊണ്ടുപോയത് മലയാളം സംസാരിക്കുന്നയാളെന്ന് കുട്ടി
കാഞ്ഞങ്ങാട്: വീടിനകത്ത് ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണാഭരണം കവര്‍ന്ന കേസിൽ ലൈംഗികാതിക്രമം നടന്നതായി മെഡിക്കൽ റിപ്പോർട്ട്. കുട്ടി ഇപ്പോൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിൽ പ്രതിയെ ഇതുവരെ പിടികൂടാനായില്ല. പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ പെണ്‍കുട്ടിയെയാണ് ഇന്നു പുലര്‍ച്ചെ വീട്ടില്‍ നിന്നും 500 മീറ്റര്‍ അകലെ മറ്റൊരു വീടിനു സമീപം കണ്ടെത്തിയത്. പെണ്‍കുട്ടിതന്നെയാണ് ഈ വീടിന്റെ കോളിംഗ് ബെല്‍ അടിച്ച് വീട്ടുകാരെ വിവരമറിയിച്ചത്. വീടിനകത്ത് ഉറങ്ങിക്കിടന്ന തന്നെ ആരോ എടുത്തുകൊണ്ടുപോയി കമ്മലുകള്‍ കവര്‍ന്ന ശേഷം വഴിയിലുപേക്ഷിച്ചതാണെന്നാണ് പെണ്‍കുട്ടി പറയുന്നത്. ജില്ലാ പോലീസ് മേധാവി പി. ബിജോയിയും കാഞ്ഞങ്ങാട് ഇന്‍സ്പെക്ടര്‍ എം.പി. ആസാദും അടങ്ങുന്ന പോലീസ് സംഘം സംഭവസ്ഥലത്തും ആശുപത്രിയിലുമെത്തി പരിശോധന നടത്തി. ക്ഷീരകര്‍ഷകനായ പെണ്‍കുട്ടിയുടെ വലിയച്ഛന് പുലര്‍ച്ചെ മൂന്നിന് തൊഴുത്തിലേക്ക് പോകാറുണ്ട്. ആ സമയത്ത് പാത്രങ്ങളും മറ്റും എടുക്കാനായി വാതില്‍ തുറന്നുവച്ചിരുന്ന സമയത്ത് അക്രമി അകത്തുകടന്ന് പെണ്‍കുട്ടിയെ എടുത്ത്…
Read Moreഭക്ഷണം കാറിലേക്കെത്തിച്ചു നൽകിയില്ല; കടയുടമയ്ക്കും ജീവനക്കാർക്കും ക്രൂരമർദനം; ആറ് പേര്‍ക്കെതിരെ കേസ്
പാലക്കാട്: ഭക്ഷണം കാറിലേക്ക് എത്തിച്ച് നല്‍കിയില്ലെന്നാരോപിച്ച് ഹോട്ടലുടമയേയും തൊഴിലാളികളേയും മര്‍ദിച്ചതായി പരാതി. മണ്ണാര്‍ക്കാട് റോഡരികില്‍ കഫേ നടത്തുന്ന സല്‍ജലി(29)നാണ് മര്‍ദനമേറ്റത്. സംഭവത്തിൽ നാട്ടുകല്‍ സ്വദേശികളായ യൂസഫ്, ഷുക്കൂര്‍, ഷിഹാബ്, റാഷിദ്, ബാദുഷ, എന്നിവര്‍ക്കെതിരേ പോലീസ് കേസെടുത്തു. കഴിഞ്ഞദിവസം രാത്രി 53-ാം മൈല്‍ ഭാഗത്താണ് സംഭവം. കടയിലെത്തിയ യുവാക്കള്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തു. ഭക്ഷണം കാറിലേക്ക് എത്തിച്ച് നല്‍കണമെന്ന് സംഘം ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ സല്ജല് ഇതിന് തയാറായില്ല. ഇതോടെ യുവാക്കള്‍ സല്‍ജലിന് നേരെ തട്ടികയറുകയും മര്‍ദിക്കുകയും ചെയ്തു. ഇത് തടയാന്‍ ശ്രമിച്ച തൊഴിലാളികളെയും കൈയേറ്റം ചെയ്തു. കടയിലെ കസേരകളും മറ്റും തകര്‍ക്കുകയും ചെയ്തു. ആക്രമണത്തില്‍ കടയക്ക് 50,000 രൂപയുടെ നാശനഷ്ടം സംഭവിച്ചതായി കടയുടമ
Read Moreലൈംഗിക പീഡനം, വിവാഹ വാഗ്ദാനം നൽകി ഒന്നിച്ച് താമസം, ഗർഭഛിദ്രം…ഒടുവിൽ ലൈംഗിക തൊഴിൽ ചെയ്യാൻ പ്രേരണ; യുവതിയുടെ പരാതിയിൽ പൂജാരിക്കെതിരേ കേസ്
ചെന്നൈ: ലൈംഗിക തൊഴിലിന് പങ്കാളിയെ നിർബന്ധിച്ചെന്ന പരാതിയിൽ ക്ഷേത്ര പൂജാരിക്കെതിരേ ലൈംഗികാതിക്രമം അടക്കമുള്ള വകുപ്പുകളിൽ കേസ് റജിസ്റ്റർ ചെയ്ത് ചെന്നൈ പോലീസ്. പാരീസ് കോർണറിലെ ക്ഷേത്രത്തിലെ പൂജാരിയായ കാർത്തിക് മുനുസ്വാമിക്കെതിരേ സ്വകാര്യ ടെലിവിഷൻ ചാനലിലെ ജോലിക്കാരിയായിരുന്ന യുവതിയാണ് പരാതി നൽകിയത്. ലൈംഗിക തൊഴിൽ ചെയ്യണമെന്ന ആവശ്യം എതിർത്തതിനെ തുടർന്ന് ഇയാൾ ദേഹോപദ്രവം ഏൽപ്പിച്ചെന്നും പരാതിയിൽ പറയുന്നുണ്ട്. പരാതിക്കാരി എൻജിനീയറിംഗ് ബിരുദധാരിയാണ്. ഒരിക്കൽ മദ്യപിച്ചെത്തിയ പൂജാരി പരാതിക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചു. തുടർന്ന് വിവാഹം കഴിക്കാമെന്ന് ഇയാൾ വാഗ്ദാനം നൽകുകയും പിന്നീട് ഇരുവരും ഒരുമിച്ച് താമസിക്കുകയും ചെയ്തു. ഇതിനിടയിൽ നിർബന്ധിച്ച് യുവതിയെ നിർബന്ധിച്ച് ഗർഭഛിദ്രത്തിന് വിധേയയാക്കി. പിന്നീടാണ് യുവതിയെ ലൈംഗിക തൊഴിൽ ചെയ്യാൻ നിർബന്ധിച്ചത്. സംഭവത്തിൽ കേസെടുത്ത വിരുഗമ്പാക്കം ഓൾ വിമൻ പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreപുലര്‍ച്ചെ ഉറങ്ങിക്കിടന്ന എട്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി; കമ്മൽ മോഷ്ടിച്ച് ശേഷം ഉപേക്ഷിച്ചു
കാസര്‍കോട്: ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്നശേഷം ഉപേക്ഷിച്ചു. ഇന്ന് പുലർച്ചെ മൂന്നിന് പടന്നക്കാട് ഒഴിഞ്ഞവളപ്പിലാണ് സംഭവം. പുലർച്ചെ കുട്ടിയുടെ മുത്തച്ഛൻ പശുവിനെ കറക്കാൻ പുറത്തേക്ക് പോയിരുന്നു. ആ സമയത്ത് അടുക്കള ഭാഗത്തെ കതക് തുറന്നാണ് കുട്ടിയെ കൊണ്ടുപോയതെന്നാണ് വിവരം. കുട്ടിയുടെ കമ്മൽ നഷ്ടപ്പെട്ടിട്ടുണ്ട്. മോഷണത്തിനു ശേഷം അക്രമി കുട്ടിയെ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. ഒടുവിൽ നാട്ടുകാരുടെ തിരച്ചിലിനൊടുവിൽ കുട്ടിയെ കണ്ടെത്തി.പെൺകുട്ടിയുടെ കാതിനും കഴുത്തിനും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ പെൺകുട്ടി കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസ് അന്വേഷണം ആരംഭിച്ചു.
Read More