തൃശൂർ: ഉടമകളുടെ അമിതലാളന വളർത്തുമൃഗങ്ങളെ ഹൃദ്രോഗികളാക്കുന്നതായി പഠനറിപ്പോർട്ട്. വാത്സല്യക്കൂടുതൽ കാരണം ഓമനമൃഗങ്ങൾക്ക് അളവിൽ കൂടുതൽ ഭക്ഷണം നല്‍കുന്നതാണു രോഗാവസ്ഥയ്ക്കു കാരണം. മനുഷ്യരെപ്പോലെ വളർത്തുമൃഗങ്ങളും ജീവിതശൈലീരോഗങ്ങളാൽ വലയുകയാണെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തിൽ സൗജന്യ ഹൃദ്രോഗനിർണയ ക്യാന്പിന് ഒരുങ്ങുകയാണ് മണ്ണുത്തി വെറ്ററിനറി ആശുപത്രിയിലെ മെഡിക്കൽ യൂണിറ്റ്. രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നതിനുമുന്പേ രോഗനിർണയം നടത്തി വളർത്തുമൃഗങ്ങളുടെ ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കാൻ അവസരമൊരുക്കുകയാണു ലക്ഷ്യം.നാലുവയസിനു മുകളിലുള്ള നായകൾക്കാണു ഹൃദ്രോഗം കൂടുതലായും കണ്ടുവരുന്നത്. കൊഴുപ്പുകൂടിയ ഭക്ഷണങ്ങളാണു വില്ലനാകുന്നത്. ഹൃദയപേശികളിൽ കൊഴുപ്പടിഞ്ഞു രക്തം പമ്പ് ചെയ്യാനുള്ള കഴിവു നഷ്ടപ്പെടുന്നതാണു രോഗാവസ്ഥ. ഭക്ഷണം കഴിക്കാതിരിക്കുക, ശ്വാസതടസം, ചുമ, കിതപ്പ്, ക്ഷീണം, ഭാരക്കുറവ് തുടങ്ങിയവയാണു ലക്ഷണങ്ങൾ. വീട്ടിൽ വളർത്തുന്ന പൂച്ചകളിലും ഹൃദ്രോഗം കണ്ടുവരുന്നുണ്ട്. ഡോബർമാൻ. ലാബ്രഡോർ റിവർ, ജർമൻ ഷെപ്പേഡ്, റോട്ട് വീലർ തുടങ്ങിയ ജനുസുകളിലാണ് ഹൃദ്രോഗസാധ്യത കൂടുതൽ. രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങി ചികിത്സയ്ക്കു വിധേയമാക്കുന്നതിനുമുന്പേ നായ്ക്കൾ പെട്ടെന്നു ചത്തുപോകുന്ന സാഹചര്യമുണ്ട്.…
Read MoreCategory: Top News
മകള്‍ക്ക് എന്താണ് സംഭവിച്ചത്: തുടരന്വേഷണത്തിൽ നിര്‍ണായകമാകാവുന്ന പല വിവരങ്ങളും പുറത്തു പറയാനുണ്ടെന്ന് ജെസ്നയുടെ പിതാവ് ജയിംസ് ജോസഫ്
കോട്ടയം: മകള്‍ക്ക് എന്താണ് സംഭവിച്ചത് എന്നറിയാന്‍ സിജെഎം കോടതി സിബിഐയോട് തുടരന്വേഷണം ആവശ്യപ്പെട്ടതില്‍ ആശ്വാസം തോന്നുന്നതായി പിതാവ് ജയിംസ് ജോസഫ്. നിര്‍ണായകമാകാവുന്ന പല വിവരങ്ങളും പുറത്തു പറയാനുണ്ട്. അതെല്ലാം സിബിഐ എസ്പിയോട് നേരിട്ട് വെളിപ്പെടുത്തും. ഏറ്റവും ഉന്നത ഉദ്യോഗസ്ഥരോടു മാത്രമേ രഹസ്യസ്വഭാവമുള്ള അക്കാര്യങ്ങള്‍ തുറന്നു പറയാനാകൂ. അതിന് സാഹചര്യമുണ്ടാകുമെന്ന് കരുതുന്നു. കൂടുതല്‍ പുറത്തു പറഞ്ഞാല്‍ അത് അന്വേഷണത്തെ ബാധിക്കും. കോടതിയില്‍നിന്ന് നീതി ലഭിച്ച സാഹചര്യത്തില്‍ വീഴ്ചയില്ലാത്ത അന്വേഷണം സിബിഐ നടത്തട്ടെ. അവരോട് പൂര്‍ണമായി സഹകരിക്കുമെന്നും ജയിംസ് കൂട്ടിച്ചേര്‍ത്തു. എരുമേലിക്കും മുണ്ടക്കയത്തിനും ഇടയിലായിരിക്കും ടീം നിര്‍ണായകമായ സംശയങ്ങള്‍ നിവാരണം വരുത്തുക. ജെസ്നയ്ക്ക് എന്തു സംഭവിച്ചു എന്നതില്‍ വ്യക്തമായ ഉത്തരമാണ് സിബിഐ കണ്ടെത്തേണ്ടത്. കേരളം ഏറെ ചര്‍ച്ച ചെയ്ത കേസില്‍ പുനരന്വേഷണത്തിന് തിരുവനന്തപുരം സിജെഎം കോടതി നിര്‍ബന്ധിതമാവുകയായിരുന്നു. ആദ്യ അന്വേഷണപരിധിയില്‍ വരാത്ത ഒട്ടേറെ വിവരങ്ങള്‍ പിതാവ് ജയിംസ് ജോസഫ് നല്കിയ…
Read Moreഓട്ടത്തിനിടെ സ്വിഫ്റ്റ് ബസിന്റെ മുൻചക്രം ഊരിത്തെറിച്ചു; നിയന്ത്രണം വിട്ട ബസ് ട്രാൻസ്ഫോമറിൽ ഇടിക്കാതെ നിയന്ത്രിച്ച് ഡ്രൈവർ; ഒഴിവായത് വൻദുരന്തം
ഏറ്റുമാനൂർ: ഓട്ടത്തിനിടെ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന്റെ മുൻ ചക്രം വളവിൽ ഊരിത്തെറിച്ചു. ബസ് ഡ്രൈവറുടെ അവസരോചിതമായ ഇടപെടലിൽ വലിയ അപകടം ഒഴിവായി. എംസി റോഡിൽ പാറോലിക്കൽ ജംഗ്ഷനു സമീപം ഇന്നലെ ഉച്ചയ്ക്ക് 12.30നാണ് സംഭവം. കോട്ടയത്തുനിന്ന് കോഴിക്കോട്ടേക്ക് പോയ സ്വിഫ്റ്റ് ബസിന്റെ വലതുഭാഗത്തെ മുൻ ചക്രമാണ് ജംഗ്ഷനു സമീപത്തെ വളവിൽ വച്ച് ഊരിത്തെറിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് സമീപത്തെ ട്രാൻസ്ഫോർമറിൽ ഇടിക്കാതിരിക്കാൻ ഡ്രൈവർ നടത്തിയ ശ്രമം വിജയിച്ചതോടെ വലിയ അപകടം ഒഴിവാകുകയായിരുന്നു. ബസിലെ യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റി വിട്ടു. കോട്ടയം ഡിപ്പോയിൽനിന്നു ജീവനക്കാരെത്തി ബസിന്റെ തകരാർ പരിഹരിച്ചു.
Read Moreമുറിവേറ്റ നിലയിൽ കാട്ടാന; ഡ്രോൺ ഉപയോഗിച്ച് കാട്ടിൽ പരിശോധന നടത്തി വനപാലകർ
കൊല്ലം: അമ്പനാട് വനത്തിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയെ കണ്ടെത്താൻ ഡ്രോൺ ഉപയോഗിച്ച് പരിശോധന. ജനവാസമേഖലയിൽ എത്തിയപ്പോൾ മരുന്ന് നൽകിയെങ്കിലും പിന്നാലെ കാടുകയറിയ ആനയെ രണ്ട് ദിവസമായി കണ്ടെത്താൻ സാധിച്ചില്ലായിരുന്നു. ഒരാഴ്ച മുൻപ് പുനലൂർ കഴുതുരുട്ടി അമ്പനാട് വനത്തിൽ വച്ചാണ് കൊമ്പനെ മുറിവേറ്റ നിലയിൽ കണ്ടെത്തിയത്. മറ്റ് ആനകളുമായി ഏറ്റുമുട്ടി പരിക്കേറ്റന്നാണ് നിഗമനം. മുറിവേറ്റ ആന ജനവാസമേഖലയിൽ എത്തിയതോടെയാണ് വനപാലകർ വിവരം അറിഞ്ഞത്. തുടർന്ന് വനംവകുപ്പ് ആനയ്ക്ക് ചികിത്സ നൽകി. മുറിവുകൾ ആന്റീബയോട്ടിക്കുകൾ നൽകിയതോടെ ഭേദപ്പെട്ട് വരികയായിരുന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എങ്കിലും പതിവ് സഞ്ചാരമേഖലകളിലൊന്നും രണ്ട് ദിവസമായി ആനയെ കാണുന്നില്ലായിരുന്നു. ഇതിനെ തുടർന്ന് ഡ്രോൺ ഉപയോഗിച്ച് ആനയെ കണ്ടെത്താനുള്ള പരിശോധനയും ആരംഭിച്ചു. ആന മുറിവ് ഉണങ്ങിയതിനാൽ ഉൾവനത്തിലേക്ക് പോയെന്നും സംശയമുണ്ട്. പകൽസമയങ്ങളിൽ വനപാലകർ ഉൾവനത്തിലും പരിശോധന നടത്തുന്നത് തുടരുകയാണ്.
Read Moreവേനൽ ചൂടിന് ആശ്വാസം: രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്; വരും ദിവസങ്ങളിൽ പരക്കെ മഴ ലഭിക്കാൻ സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്തെ വേനൽ ചൂടിന് നേരിയ ആശ്വാസമായി വരും ദിവസങ്ങളിൽ പരക്കെ മഴ ലഭിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നിലവിൽ തിങ്കളാഴ്ച വരെയാണ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, ഇടുക്കി ജില്ലയിൽ ഇന്ന് യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി എന്നീ ജില്ലയിലും നാളെ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെക്കൻ കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, എട്ട് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് തുടരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, കോഴിക്കോട് കണ്ണൂർ കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.
Read Moreമോഷണക്കേസ് പ്രതിയെ കസ്റ്റഡിയിലെടുക്കാൻ എത്തിയ പോലീസിനെ നാട്ടുകാർ ആക്രമിച്ചു; നൂറോളം പേര്‍ക്കെതിരേ കേസ്
കോഴിക്കോട്: പന്തീരാങ്കാവ് പൂളങ്കരയിൽ കാർ മോഷണക്കേസിലെ പ്രതിയെ കസ്റ്റഡിയിലെടുക്കുന്നതിനിടെ നാട്ടുകാരും പോലീസും തമ്മിൽ സംഘർഷം. പ്രതിയെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ നാട്ടുകാർ പോലീസിനെ ആക്രമിച്ചശേഷം പോലീസ് എത്തിയ സ്വകാര്യ വാഹനത്തിന്റെ ചില്ലും തകർത്തു. സംഘർഷത്തിനിടെ കാർ മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു. ഇയാള്‍ക്കായി വ്യാപകമായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. എറണാകുളം ഞാറയ്ക്കലിൽനിന്ന് മോഷണം പോയ കാർ അന്വേഷിച്ചാണ് എറണാകുളത്തുനിന്നു വ്യാഴാഴ്ച രാത്രി ഒമ്പതോടെ പൂളങ്കരയിൽ പോലീസ് എത്തിയത്. വാടകയ്ക്കെടുത്ത വണ്ടിയുമായി ബന്ധപ്പെട്ട് എറണാകുളം സ്വദേശി നൽകിയ പരാതിയിലാണു കേസ്. പ്രതി പന്തീരാങ്കാവ് ബൈപാസില്‍നിന്നു രണ്ടു കിലോമീറ്റര്‍ അകലെ രഹസ്യമായി താമസിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം ഇവിടെ എത്തിയത്. പന്തീരാങ്കാവ് സ്റ്റേഷനില്‍ ഇതുമായി ബന്ധപ്പെട്ട് തുടക്കത്തില്‍ വിവരം ലഭിച്ചിരുന്നില്ല. പ്രതിയായ ഷിഹാബിനെ വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണു ബഹളം വച്ചത്. ഇതുകേട്ട് നാട്ടുകാർ ഓടിക്കൂടി. ഇത് കാർ മോഷണക്കേസ് പ്രതിയാണെന്ന് പോലീസ്…
Read Moreകെജ്രിവാളിന് ജാമ്യം ലഭിച്ചത് ബിജെപിയുടെ കുത്സിത നീക്കത്തിനേറ്റ കനത്ത തിരിച്ചടി; ജയിൽമോചിതനായി ജനാധിപത്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ കൂടുതൽ ഊർജസ്വലമായി മുന്നേറാൻ സാധിക്കട്ടെ; അരവിന്ദ് കെജ്രിവാളിന് ആശംസകളറിയിച്ച് പിണറായി വിജയൻ
തിരുവനന്തപുരം: ജനാധിപത്യത്തെ അട്ടിമറിച്ച് അധികാര ദുർവിനിയോഗത്തിലൂടെ ഭരണത്തിൽ കടിച്ചു തൂങ്ങാനുള്ള ബിജെപിയുടെ കുത്സിത നീക്കത്തിന് ഏറ്റ കനത്ത തിരിച്ചടിയാണ് അരവിന്ദ് കെജ്രിവാളിന്റെ ജാമ്യം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന്റെ ജനാധിപത്യ ചരിത്രത്തിലും ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം നിശ്ചയിക്കുന്നതിലും നിർണായക സ്വാധീനം ചെലുത്തുന്ന ഒന്നായി ഈ വിധി മാറുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പു ഘട്ടത്തിൽ തന്നെ പ്രതിപക്ഷ മുഖ്യമന്ത്രിയെ തുറുങ്കിലടച്ച് അദ്ദേഹത്തിൻ്റെ ശബ്ദം അടിച്ചമർത്തുന്നതിലൂടെ ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളെ തന്നെയാണ് ബിജെപി സർക്കാർ കുഴിച്ചു മൂടാൻ നോക്കിയതെന്ന് പിണറായി വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ജനാധിപത്യത്തെ അട്ടിമറിച്ച് അധികാര ദുർവിനിയോഗത്തിലൂടെ ഭരണത്തിൽ കടിച്ചു തൂങ്ങാനുള്ള ബിജെപിയുടെ കുത്സിത നീക്കത്തിന് ഏറ്റ കനത്ത തിരിച്ചടിയാണ് ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം നൽകിയ സുപ്രിം കോടതി തീരുമാനം. രാജ്യത്തിന്റെ ജനാധിപത്യ…
Read Moreഅന്തിക്കാട് പോലീസിന്റെ “ആക്ഷൻ ഹീറോ ബിജു’ കളി; കസ്റ്റഡിയിലെടുക്കുന്നവരെ കരിക്ക് കൊണ്ടിടിക്കും; പോലീസിലും സിപിഎമ്മിലും അമർഷം
അന്തിക്കാട്: പോലീസ് സിഐയുടെ “ആക്ഷൻ ഹീറോ ബിജു’ കളി അതിര് വിടുന്നതിൽ പോലീസിലും സിപിഎമ്മിലും അമർഷം. കസ്റ്റഡിയിലെടുത്തവരെ കരിക്ക് കൊണ്ട് മര്‍ദിച്ചതായുള്ള പരാതി തുടർച്ചയായി വരുന്നത് പോലീസിനെ പ്രതിസന്ധിയിലാക്കുന്നതാണ്. കഴിഞ്ഞദിവസം രണ്ട് സിപിഎം പ്രവർത്തകർ അടക്കം ആറ് പേർക്ക് പരിക്കേറ്റതായാണ് പരാതി. വെളുത്തൂർ നമ്പോർക്കാവ് ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിലാണ് ആറ് പേരെയും കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലെത്തിച്ച യുവാക്കളെ കരിക്ക് ഉപയോഗിച്ച് മർദിച്ചതായി അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശിധരനും ആരോപിച്ചു. കഴിഞ്ഞയാഴ്ചയും സമാനമായ പരാതി ഉയർന്നിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് കരുതല്‍ തടങ്കലിലെടുത്ത് പോലീസ് കരിക്കുകൊണ്ട് ഇടിച്ചെന്ന് ചാഴൂർ ബ്രാഞ്ച് കമ്മിറ്റി അംഗമായ യദു കൃഷ്ണനാണ് അന്തിക്കാട് സിഐക്കും എഎസ്ഐയ്ക്കുമെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നത്. ജനങ്ങളെ സർക്കാരിനെ എതിരാക്കുന്നുവെന്ന് മാത്രമല്ല, ഇടതുപക്ഷ പ്രവർത്തകരെ തെരഞ്ഞുപിടിച്ചു നടത്തുന്ന മർദനമുറ ആസൂത്രിതമാണെന്നും ആക്ഷേപമുണ്ട്. സ്വന്തം വകുപ്പ് ആയതിനാൽ സിപിഎം പരസ്യ…
Read Moreഎൽഡിഎഫിനെയും ബിജെപിയെയും പ്രതിരോധിച്ച് പാർട്ടിയെ മുന്നോട്ട് കൊണ്ടുപോകാനുള്ള കഴിവ്; കോൺഗ്രസ് ഹൈക്കമാൻഡ് സുധാകരനൊപ്പം; വി.ഡി. സതീശനടക്കം നേതാക്കൾക്ക് അതൃപ്തി
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റിന്റെ ചുമതല വീണ്ടും ഏറ്റെടുക്കാൻ ഹൈക്കമാൻഡ് കെ. സുധാകരന് അനുമതി നൽകിയതിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ള ഗ്രൂപ്പ് നേതാക്കൾക്ക് അതൃപ്തിയെന്നു സൂചന. ഹൈക്കമാൻഡിൽ സമ്മർദം ചെലുത്തി തന്റെ മടങ്ങിവരവ് സാധ്യമാക്കിയ സുധാകരന്റെ കരുനീക്കം ഗ്രൂപ്പ് നേതാക്കളെ അസ്വസ്ഥരാക്കിയിരിക്കുകയാണ്. എ.കെ. ആന്റണിയുടെ ഇടപെടലാണ് ഹൈക്കമാന്‍ഡിന്റെ പിന്തുണ സുധാകരന് ലഭിക്കാൻ വഴിവച്ചത്. കേരളത്തിൽ എൽഡിഎഫിനെയും ബിജെപിയെയും പ്രതിരോധിച്ച് പാർട്ടിയെ ശക്തമായി മുന്നോട്ട് കൊണ്ടുപോകാൻ പ്രാപ്തിയുള്ള നേതാവ് സുധാകരനാണെന്ന് എ.കെ. ആന്റണി ഹൈക്കമാൻഡിനെ ധരിപ്പിച്ചിരുന്നുവെന്നാണ് ലഭിക്കുന്ന സൂചന. കെ. സുധാകരൻ കെപിസിസി പ്രസിഡന്റ് സ്ഥാനമേറ്റെടുക്കാൻ ഇന്ദിരാ ഭവനിൽ എത്തിയപ്പോൾ എം.എം. ഹസൻ ഉൾപ്പെടെയുള്ള ചില നേതാക്കൾ വിട്ടുനിന്നത് സുധാകരൻ അനുകൂലികൾ വിവാദമാക്കിയിട്ടുണ്ട്. ആക്ടിംഗ് പ്രസിഡന്റായിരിക്കെ ഹസൻ കൈക്കൊണ്ട ചില തീരുമാനങ്ങൾ സുധാകരൻ ചോദ്യം ചെയ്തിരുന്നു. അതെല്ലാം പുനഃപരിശോധിക്കുമെന്നു സുധാകരൻ പരസ്യമായി പറഞ്ഞതും ഗ്രൂപ്പ് നേതാക്കളെ ചൊടിപ്പിച്ചു.…
Read Moreപ്രണയപ്പകയിൽ അരും കൊല; പാനൂർ വിഷ്ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്ത് കുറ്റക്കാരൻ
കണ്ണൂർ: പ്രണയത്തിൽ നിന്നു പിൻമാറിയതിന് പാനൂർ സ്വദേശിയായ വിഷ്ണുപ്രിയ എന്ന പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തൽ. കൂത്തുപറമ്പിനടുത്ത് മാനന്തേരി താഴെകളത്തില്‍ വീട്ടില്‍ എം. ശ്യാംജിത്ത്(28) നെയാണ് ആണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ശിക്ഷാ വിധി ഉച്ചയ്ക്ക് ശേഷമുണ്ടാകും. 2022 ഒക്ടോബര്‍ 22നാണ് നാടിനെ നടുക്കിയ അരും കൊല നടന്നത്. കാലങ്ങളായി വിഷ്ണുപ്രിയയും പ്രതിയും പ്രണയത്തിലായിരുന്നു. എന്നാൽ പെൺകുട്ടി പിന്നീട് അതിൽ നിന്ന് പിൻമാറിയിരുന്നു. താനുമൊത്തുള്ള സൗഹൃദം വിഷ്ണുപ്രിയ അവസാനിപ്പിച്ചത് ശ്യാംജിത്തിന് അടങ്ങാത്ത പകയായി മാറി. അന്നു മുതൽ പെൺകുട്ടിയെ കൊലപ്പെടുത്തുന്നതിനായി പ്രതി പദ്ധതികൾ മെനഞ്ഞു. അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് വേണ്ടി ബന്ധുവീട്ടിൽ പോയ വിഷ്ണുപ്രിയ രാവിലെ വസ്ത്രം മാറുന്നതിനായി മറ്റുമായി സ്വന്തം വീട്ടിലേക്ക് തിരികെയെത്തി. വിഷ്ണുപ്രിയ വീട്ടിൽ തനിച്ചാണെന്ന്…
Read More