തിരുവനന്തപുരം: അരുണാചല്‍ പ്രദേശില്‍ മലയാളികളായ ദമ്പതികളും യുവതിയും മരിച്ച സംഭവത്തില്‍ ലാപ്ടോപ്പിന്റെ ഫോറന്‍സിക് പരിശോധനാഫലം ഇന്ന് ലഭിക്കും. മരിച്ച നവീന്‍ തോമസിന്റെ കാറിൽ നിന്ന് ലഭിച്ച ലാപ്ടോപ്പിന്റെ പരിശോധനാഫലമാണ് ഇന്ന് ലഭിക്കുക. മരിച്ച ആര്യയ്ക്ക് നിരന്തരം ലഭിച്ച ഇ മെയില്‍ സന്ദേശങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ഗൂഗിളും ഇന്ന് പോലീസിന് കൈമാറും. ആര്യയ്ക്ക് സ്ഥിരമായി അന്യഗ്രഹ ജീവിതത്തെക്കുറിച്ച് വിവരങ്ങള്‍ അയച്ചിരുന്ന ഡോണ്‍ ബോസ്കോ എന്ന ഇമെയില്‍ ഐഡി ആരുടേതാണെന്ന കാര്യത്തിൽ ഇന്ന് വ്യക്തത ലഭിക്കുമെന്ന് പോലീസ് കരുതുന്നു. മരിച്ച ആര്യയ്ക്ക് ഡോണ്‍ബോസ്കോ എന്ന ഐഡിയില്‍നിന്ന് ആരാണ് മെയില്‍ അയച്ചത് എന്ന വിവരമാണ് ഗൂഗിള്‍ കൈമാറുന്നത്. അതേസമയം മലയാളികളുടെ മരണത്തില്‍ മുഖ്യസൂത്രധാരന്‍ മരിച്ച നവീനാണെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. ഏഴ് വര്‍ഷമായി നവീന്‍ കാര്യങ്ങള്‍ ആസൂത്രണം ചെയ്യുകയായിരുന്നെന്നും വിശ്വാസത്തിന്റെ ഭാഗമായാണ് അരുണാചല്‍ തെരഞ്ഞെടുത്തതെന്നുമുള്ള സൂചനകളാണ് അന്വേഷണ സംഘം നൽകുന്നത്.…
Read MoreCategory: Top News
കാൽനടക്കാരനേയും സൈക്കിളുകാരനേയും രക്ഷിക്കാൻ ബൈക്ക് വെട്ടിച്ചു; സുദേവും കുടുംബവും ബൈക്കുമായി മറിഞ്ഞത് ടോറസിനടിയിലേക്ക്; ദമ്പതികൾക്കും മകനും ദാരുണാന്ത്യം
അന്പലപ്പുഴ: സൈക്കിള്‍ യാത്രികനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്ക് ലോറിയിലിടിച്ച് ദന്പതികളും മകനും മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. പുറക്കാട് പുന്തല ഇല്ലിച്ചിറ റോഡില്‍ കളത്തിപ്പറമ്പ് സുദേവ് (43), ഭാര്യ വിനീത (36), മകന് ആദി എസ്. ദേവ് (12) എന്നിവരാണു മരിച്ചത്. സൈക്കിള്‍ യാത്രികന് പുന്നപ്ര പുതുവല്‍ പ്രകാശന് (50), കാല്നടയാത്രക്കാരന് പുറക്കാട് പുതുവല്‍ മണിയന് (65) എന്നിവര്‍ക്കാണു പരിക്കേറ്റത്. പ്രകാശന്റെ നില ഗുരുതരമാണ്. ഇന്നലെ പുലര്‍ച്ചെ ആറോടെ ദേശീയപാതയില്‍ പുറക്കാട് എസ്എന്എംഎച്ച്എസ്എസിന് സമീപമായിരുന്നു അപകടം. സുദേവും കുടുംബവും ബൈക്കിൽ അമ്പലപ്പുഴ ക്ഷേത്രദര്‍ശനത്തിനു പോകുകയായിരുന്നു. പുന്നപ്ര സ്വദേശിയും മത്സ്യവില്പനക്കാരനുമായ പ്രകാശന്റെ സൈക്കിളില്‍ തട്ടി ബൈക്ക് റോഡിലേക്കു വീണപ്പോള്‍ എതിരേ വന്ന ടോറസ് ഇടിച്ചാണ് അപകടമുണ്ടായത്. ദേശീയപാത മുറിച്ചുകടക്കുകയായിരുന്ന കാല്‍നടയാത്രക്കാരനെ കണ്ട് വെട്ടിച്ചു മാറ്റുന്നതിനിടെ സൈക്കിള്‍ സുദേവും കുടുംബവും സഞ്ചരിച്ചിരുന്ന ബൈക്കിന് മുന്നിലേക്കു വന്നു. സൈക്കിള്‍ യാത്രികനെ…
Read Moreകോടതിയിൽനിന്നു തിരിച്ചടിയുണ്ടാകുമോയെന്നു ഭയത്താൽ ആരോഗ്യവകുപ്പ് ഉത്തരവ് ഇറക്കി; അനിത ജോലിയിൽ പ്രവേശിച്ചു
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിൽ അതിജീവിതയ് ക്കൊപ്പം നിന്ന സീനിയർ നഴ്സിംഗ് ഓഫീസർ പി.ബി. അനിത മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറുടെ (ഡിഎംഇ) ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെ ജോലിയിൽ പ്രവേശിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, സീനിയർ നഴ്സിംഗ് ഓഫീസർ എന്നിവരുടെ സാന്നിധ്യത്തിൽ പി.ബി. അനിത രജിസ്റ്ററിൽ ഒപ്പ് രേഖപ്പെടുത്തി ജോലിയിൽ പ്രവേശിച്ചു. യുഡിഎഫും വിവിധ സാമൂഹിക പ്രവർത്തകരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതിനെത്തുടർന്ന് അനിതയെ ജോലിയിൽ തിരികെ പ്രവേശിപ്പിക്കാൻ ശനിയാഴ്ച രാത്രി ആരോഗ്യവകുപ്പ് അധികൃതർ ഉത്തരവിറക്കുകയായിരുന്നു. അനിതയുടെ സ്ഥലം മാറ്റം റദ്ദാക്കിയ കോടതി വിധിക്കെതിരേ വെള്ളിയാഴ്ച സർക്കാർ ഹൈക്കോടതിയിൽ നൽകിയ റിവ്യൂ പെറ്റീഷന്റെ അന്തിമ വിധിക്കനുസരിച്ചായിരിക്കും ഇപ്പോഴത്തെ നിയമനമെന്നു ശനിയാഴ്ചത്തെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. താത്കാലികമായി നിയമന ഉത്തരവ് നൽകിയെങ്കിലും അനിതയോട് ആരോഗ്യവകുപ്പിനു പ്രതികാരബുദ്ധിയാണുള്ളതെന്ന് ഉത്തരവിൽനിന്നു വ്യക്തമാണ്. ഐസിയു പീഡനക്കേസിൽ മേൽനോട്ടവീഴ്ചയുണ്ടായെന്നാരോപിച്ച് അനിതയ്ക്ക് കോഴിക്കോട്ട്…
Read Moreഫേസ്ബുക്കിലെ നാലുവർഷത്തെ പരിചയം പരസ്പരം കാണണമെന്ന മോഹത്തിലേക്ക്; കൂടിക്കാഴ്ചയിൽ തന്നെ മയക്കി കിടത്തി നഗ്ന ചിത്രങ്ങൾ പകർത്തി; ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടി; പരാതിയുമായി യുവതി
നാഗ്പുർ: പരസ്പരം കാണാതെ സോഷ്യൽ മീഡിയയിലൂടെ നലുവർഷത്തെ പരിചയം. ഒടുവിൽ കാണാൻ ഇരുവരും തിരുമാനിച്ചു. കണ്ട് കഴിഞ്ഞു പെൺകുട്ടിക്ക് യുവാവ് കൊടുത്തത് എട്ടിന്റെ പണി. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. എയർഫോഴ്സ് ഉദ്യോസ്ഥനെന്ന വ്യാജേന സൗഹൃദം സ്ഥാപിച്ച് യുവാവ് പണം തട്ടിയെടുക്കുകയും നഗ്ന ചിത്രങ്ങൾ പകർത്തുകയും ചെയ്തെന്ന പരാതിയുമായാണ് യുവതി പോലീസ് സ്റ്റേഷനിലെത്തിയത്. 36കാരിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ്, ശ്യാം സുപത്കർ എന്നയാൾക്കെതിരെ ബലാത്സംഗം, പണം തട്ടിയെടുക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക് കേസെടുത്തു. ശ്യാം വർമ എന്ന പേരിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയ പ്രതിയെ നാല് വർഷം മുമ്പ് ഫേസ്ബുക്കിൽ കൂടിയാണ് പരിചയപ്പെട്ടതെന്ന് യുവതി പോലീസിനോട് പറഞ്ഞു. താനൊരു ഇന്ത്യൻ എയർഫോഴ്സ് ഉദ്യോഗസ്ഥനാണെന്നും താൻ നാഗ്പൂരിലാണ് താമസിക്കുന്നതെന്നും ഇയാൾ അവകാശപ്പെട്ടു. ഒടുവിൽ കണ്ടുമുട്ടാൻ ഇരുവരും തീരുമാനിച്ചു. കൂടിക്കാഴ്ചയ്ക്കിടെ, സുപത്കർ യുവതിക്ക് മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി, അവളെ ബോധരഹിതയാക്കി.…
Read Moreതിരുത്താൻ ശ്രമിച്ചിട്ടും മകൻ നന്നായില്ല; വിനീഷിന് സിപിഎമ്മുമായോ പോഷക സംഘടനയുമായോ ബന്ധമില്ല; ബോംബ് നിർമിച്ചത് വ്യക്തിപരമായ ആവശ്യത്തിനായിരിക്കുമെന്ന് പിതാവ് നാണു
കണ്ണൂര്‍: പാനൂരിലെ ബോംബ് സ്ഫോടനത്തില്‍ പരിക്കേറ്റ വിനീഷിന് സിപിഎമ്മുമായി യാതൊരു ബന്ധവുമില്ലെന്ന് അച്ഛൻ നാണു. സിപിഎമ്മുമായോ പോഷക സംഘടനകളുമായോ മകന് ബന്ധമില്ലെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം മുളിയാത്തോട് ബ്രാഞ്ച് അംഗമാണ് നാണു. വിനീഷിന് പാർട്ടി അംഗത്വം ഉണ്ടായിരുന്നില്ല. മകൻ തെറ്റായ വഴിയിൽ പോയപ്പോൾ പല തവണ പാർട്ടിയും താനും ഉപദേശിച്ചു.ബോംബ് നിർമാണം പാർട്ടിയുടെ അറിവോടെയല്ല നടന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. അവനും അവനോടൊപ്പമുണ്ടായിരുന്നവരും വ്യക്തിപരമായ കാര്യങ്ങള്‍ക്കായി ചെയ്തതാണിത്. പലപ്രാവശ്യം ഇതിനെ എതിര്‍ത്ത് പറഞ്ഞതാണ്. വഴങ്ങാതായതോടെ ആറു മാസം മുമ്പ് പാര്‍ട്ടി പരസ്യമായി തള്ളി പറഞ്ഞതാണെന്നും നാണു പറഞ്ഞു.
Read Moreനായകൻ വീണ്ടും വരാ… ആവേശം കൊഴുപ്പിക്കാൻ പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്; 15 ന് കുന്നംകുളത്ത് തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പങ്കെടുക്കും
തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തും. ഈ മാസം 15ന് തൃശ്ശൂർ കുന്നംകുളത്താണ് പ്രധാനമന്ത്രി എത്തുക. കുന്നംകുളത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ മോദി പങ്കെടുക്കും. ഇതുസംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിപ്പ് നൽകിയതായാണ് വിവരം. ആലത്തൂര്‍ മണ്ഡലത്തിന്റെ ഭാഗമായ കുന്നംകുളത്ത് 15 ന് രാവിലെ 11 ന് നടക്കുന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തിലായിരിക്കും നരേന്ദ്ര മോദി പങ്കെടുക്കുക. നേരത്തെ കരുവന്നൂർ തട്ടിപ്പ് മുഖ്യ തെരഞ്ഞെടുപ്പ് വിഷയമാക്കി ഉയർത്തിക്കാട്ടാനും പ്രധാനമന്ത്രിയെ ഇരിങ്ങാലക്കുടയിലെത്തിക്കാനും സംസ്ഥാന ബിജെപി ശ്രംമ നടത്തിയിരുന്നു. എന്നാൽ കരുവന്നൂര്‍ ആവശ്യത്തില്‍ പിഎംഒ മറുപടി നല്‍കിയില്ല. ഇരിങ്ങാലക്കുടയ്ക്ക് പകരം കുന്നംകുളത്തെ യോഗത്തിന് അനുമതി നല്‍കിയതായി ബിജെപി ജില്ലാ നേതൃത്വം വ്യക്തമാക്കി. കരുവന്നൂര്‍ തട്ടിപ്പ് കേസ് കേരളത്തില്‍ സിപിഎമ്മിനെതിരെ ആയുധമാക്കാനാണ് ബിജെപി നീക്കം. തട്ടിപ്പിനെതിരെ പ്രതിപക്ഷം പ്രതികരിക്കുന്നില്ലെന്ന തരത്തില്‍ കോൺഗ്രസിനെതിരെയും ബിജെപി വിഷയം ഉപയോഗിക്കും.
Read Moreസജി മഞ്ഞക്കടമ്പിലിന്റെ രാജി; മുന്നണി പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പമുണ്ടാക്കി; പി. ജെ. ജോസഫിനെ അതൃപ്തി അറിയിച്ച് കോണ്‍ഗ്രസ് നേതൃത്വം
കോട്ടയം: സജി മഞ്ഞക്കടമ്പിലിന്റെ രാജിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തി. സജിയുടെ രാജി മുന്നണി പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പമുണ്ടാക്കിയെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. സംഭവത്തില്‍ കോണ്‍ഗ്രസ് നേതൃത്വം പി.ജെ.ജോസഫിനെ നേരിട്ട് അതൃപ്തി അറിയിച്ചു. പറഞ്ഞു തീര്‍ക്കാമായിരുന്ന പ്രശ്നം പാര്‍ട്ടി നേതൃത്വം വഷളാക്കിയെന്നാണ് വിമര്‍ശനം. സജി പാര്‍ട്ടി വിട്ട് പുറത്തുപോകുന്ന സാഹചര്യം ഒഴിവാക്കുന്നതില്‍ കേരള കോണഅ്ഗ്രസിന് വീഴ്ചയുണ്ടായി. മുന്നണിയുടെ വിജയസാധ്യതയെ ബാധിക്കാതെ തന്നെ പ്രശ്നം പരിഹരിക്കാനും കോണ്‍ഗ്രസ് നിര്‍ദേശം നല്കി. ഫ്രാൻസിസ് ജോർജിന്റെ രണ്ട് അപരന്മാരുടെ പത്രിക കൂടി തള്ളിയതോടെ മണ്ഡലത്തിൽ യുഡിഎഫിന് അനുകൂല സാഹചര്യമാണെന്നായിരുന്നു മുന്നണിയുടെ കണക്കുകൂട്ടൽ .ഇതിനിടെയാണ് അപ്രതീക്ഷിതമായി യുഡിഎഫ് കോട്ടയം ജില്ലാ ചെയര്മാന് സജി മഞ്ഞക്കടന്പിൽ സ്ഥാനം രാജിവച്ചത്. കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സ്ഥാനവും രാജിവച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍നിന്ന് മോന്‍സ് ജോസഫ് എംഎല്‍എ തന്നെ ബോധപൂര്‍വം മാറ്റിനിര്‍ത്തുകയാണെന്ന പരാതി ഉന്നയിച്ചുകൊണ്ടായിരുന്നു രാജി. എന്നാൽ സജി ഉന്നയിച്ച…
Read Moreപ്രധാനമന്ത്രി എത്ര തവണ വന്നാലും തൃശൂർ എടുക്കാൻ സാധിക്കില്ല; മുഖ്യമന്ത്രിയുമായി ഡീൽ ഉറപ്പിക്കാനാണ് മോദിയുടെ സന്ദർശനം; മുഖ്യമന്ത്രി സംഘി തലവനായി മാറി; കെ. മുരളീധരൻ
കോഴിക്കോട്: പ്രധാനമന്ത്രി എത്ര തവണ വന്നാലും തൃശൂർ എടുക്കാൻ സാധിക്കില്ലന്ന് കെ. മുരളീധരൻ. ബിജെപി എങ്ങനെയൊക്കെ ശ്രമിച്ചാലും തൃശൂർ മണ്ഡലത്തിൽ ജയിക്കാൻ സാധിക്കില്ല. പ്രധാനമന്ത്രിക്ക് വേണമെങ്കിൽ തൃശൂരിൽ സ്ഥിരതാമസമാക്കാം, സ്ഥിരതാമസമാക്കിയാലും ബിജെപി തൃശൂരിൽ ജയിക്കില്ലെന്ന് മുരളീധരൻ പരിഹസിച്ചു. പ്രധാനമന്ത്രി വരുംതോറും യുഡിഎഫിന് വോട്ട് കൂടുകയേ ഉള്ളൂ. മുഖ്യമന്ത്രിയുമായി ഡീൽ ഉറപ്പിക്കാനാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. തങ്ങൾക്ക് അനുകൂലമായി പ്രവർത്തിച്ചില്ലെങ്കിൽ അനുഭവിക്കേണ്ടി വരുമെന്ന് ഓർമ്മിപ്പിക്കാനാണ് പ്രധാനമന്ത്രി വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇഡിയെ ക്ഷണിച്ചുവരുത്തിയത് സിപിഎമ്മാണ്. കരുവന്നൂരിൽ സിപിഎം അഴിമതി നടത്തിയില്ലായിരുന്നുവെങ്കിൽ ഇഡി വരില്ലായിരുന്നു. മുഖ്യമന്ത്രി സംഘി തലവനായി. നരേന്ദ്രമോദിയുടെ കാർബൺ പതിപ്പായാണ് പിണറായി വിജയൻ സംസാരിക്കുന്നതെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
Read Moreലക്ഷദ്വീപിലേക്ക് ടിക്കറ്റില്ല; വോട്ട് ചെയ്യാന്‍ കഴിയുമോയെന്ന ആശങ്കയില്‍ ആയിരം ദ്വീപ് നിവാസികള്‍
കൊച്ചി: ടിക്കറ്റ് വിതരണം പൂര്‍ണമായും ഓണ്‍ലൈന്‍വഴി ആക്കിയതോടെ കൊച്ചിയില്‍ കുടുങ്ങി ആയിരത്തോളം ലക്ഷദ്വീപ് നിവാസികള്‍. പഠനത്തിനും ചികിത്സയ്ക്കും മറ്റുമായി കേരളത്തില്‍ വിവിധയിടങ്ങളില്‍ കഴിയുന്നവരാണ് നാട്ടിലേക്കു മടങ്ങാന്‍ കപ്പല്‍ യാത്രാടിക്കറ്റ് ലഭിക്കാതെ ദുരിതത്തിലായിരിക്കുന്നത്. ലക്ഷദ്വീപില്‍ 19ന് ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ടിക്കറ്റ് ലഭിച്ചാല്‍ മാത്രമേ ഇവര്‍ക്കു നാട്ടിലേക്ക് മടങ്ങാനാകൂ. 19 വരെ ഷെഡ്യൂള്‍ ചെയ്ത കപ്പലുകളില്‍ 80 ശതമാനത്തോളം ടിക്കറ്റുകള്‍ ഓണ്‍ലൈനായി നല്‍കിക്കഴിഞ്ഞു. ശേഷിക്കുന്ന 20 ശതമാനത്തിനായി ആയിരത്തോളം ആളുകളാണ് അവസരം കാത്തിരിക്കുന്നത്. നാട്ടിലേക്കുള്ള യാത്ര സാധ്യമാകാതെ വന്നാല്‍ വോട്ട് ചെയ്യാന്‍ കഴിയില്ലെന്ന ആശങ്കയിലാണിവര്‍. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ത്തന്നെ കേരളത്തില്‍ കഴിയുന്നവര്‍ക്ക് നാട്ടിലെത്താന്‍ സൗകര്യമൊരുക്കണമെന്ന് വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ടിക്കറ്റ് കിട്ടാതെ കഴിയുന്നവരുടെ പട്ടികയും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് ഇവര്‍ സമര്‍പ്പിച്ചിരുന്നു. ഒരു മാസത്തിനുള്ളില്‍ അനുകൂല നടപടിയുണ്ടാകണമെന്ന് ഹൈക്കോടതി ഉത്തരവിറക്കുകയും ചെയ്തു. കോടതി ഉത്തരവില്‍ പറഞ്ഞ സമയം ഇന്നു…
Read Moreസിദ്ധാർഥന്റെ മരണം: സിബിഐ അന്വേഷണം ആരംഭിച്ചു
കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്. സിദ്ധാർഥന്റെ മരണത്തിൽ സിബിഐ അന്വേഷണം തുടങ്ങി. ഡൽഹി യൂണിറ്റിൽനിന്നുള്ള എസ്പിയും രണ്ട് ഡിവൈഎസ്പിമാരും ഇൻസ്പെക്ടറും അടങ്ങുന്നതാണ് സിബിഐ സംഘം. ഇവർ ജില്ലാ പോലീസ് മേധാവി ടി. നാരായണൻ, കൽപ്പറ്റ ഡിവൈഎസ്പി ടി.എൻ. സജീവൻ എന്നിവരുമായി കൂടിയാലോചന നടത്തി കേസിന്റെ പ്രാഥമിക വിവരശേഖരണം നടത്തി. അടുത്തദിവസം രണ്ട് ഉദ്യോഗസ്ഥർ കൂടി സംഘത്തിൽ ചേരും. ലോക്കൽ പോലീസ് കൈമാറിയ രേഖകളുടെ പരിശോധന സിബിഐ സംഘം നടത്തിവരികയാണ്. മൊഴി നൽകുന്നതിന് ഹാജരാകണമെന്ന് പോലീസ് മുഖേന സിദ്ധാർഥന്റെ പിതാവ് ടി. ജയപ്രകാശിനു നിർദേശം നൽകിയിട്ടുണ്ട്. ജയപ്രകാശിന്റെ ഹർജിയിൽ ഹൈക്കോടതി ഉത്തരവായതനുസരിച്ചാണ് സിബിഐ അടിയന്തര സ്വഭാവത്തോടെ കേസ് അന്വേഷണം തുടങ്ങിയത്. അന്വേഷണം വൈകുന്നത് പ്രതികൾക്കു നേട്ടമാകുമെന്ന് കോടതി നിരീക്ഷിച്ചിരുന്നു. സിദ്ധാർഥന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് ലോക്കൽ പോലീസ്…
Read More