ന്യൂഡൽഹി: അരുണാചൽപ്രദേശിലെ വിവിധ സ്ഥലങ്ങളുടെ പേരുമാറ്റിയ ചൈനയുടെ നടപടിയിൽ രൂക്ഷപ്രതികരണവുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. അരുണാചലിലെ നാംസായ് മേഖലയിൽ നടത്തിയ തെരഞ്ഞെടുപ്പ് റാലിയിലാണ് ചൈനയുടെ നടപടിക്കെതിരെ രാജ്നാഥ് സിംഗ് രംഗത്തെത്തിയത്. അരുണാചലിൽ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള 30 പ്രദേശങ്ങളുടെ പേരുമാറ്റിക്കൊണ്ടുള്ള പട്ടിക കഴിഞ്ഞയാഴ്ച ചൈന പുറത്തിറക്കിയിരുന്നു. അരുണാചൽ ചൈനയുടെ ഭാഗമാണെന്ന് അവകാശവാദം നേരത്തെയും ചൈന ഉന്നയിച്ചിരുന്നു. ഇന്ത്യ ചൈനയിലെ സ്ഥലങ്ങളുടെ പേരുകൾ മാറ്റിയാൽ ആ സ്ഥലങ്ങളെല്ലാം ഇന്ത്യയുടേതാകുമോ എന്ന് അദ്ദേഹം ചോദിച്ചു. ചൈന സ്ഥലങ്ങളുടെ പേരുമാറ്റിയുള്ള പട്ടിക പുറത്തുവിട്ടതുകൊണ്ട് യാഥാർത്ഥ്യം ഇല്ലാതാകുന്നില്ലെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
Read MoreCategory: Top News
കെ. ബാബുവിന് നിർണായകം; തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിൽ വിധി വ്യാഴാഴ്ച
കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തില്‍നിന്ന് കെ. ബാബുവിന്റെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തു സിപിഎം സ്ഥാനാര്‍ഥിയായിരുന്ന എം. സ്വരാജ് നല്കിയ ഹര്‍ജിയിൽ ഹൈക്കോടതി വ്യാഴാഴ്ച ഉച്ചകഴിഞ്ഞു രണ്ടിന് വിധി പറയും. 2021ല്‍ 992 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബാബു തെരഞ്ഞെടുക്കപ്പെട്ടത്. കെ. ബാബു വോട്ടര്‍മാര്‍ക്കു നല്കിയ സ്ലിപ്പില്‍ ശബരിമല അയ്യപ്പന്റെ ചിത്രം ഉപയോഗിച്ചതടക്കം ജനപ്രാതിനിധ്യ നിയമപ്രകാരം തെരഞ്ഞെടുപ്പ് അഴിമതി നടത്തിയെന്നും തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കണമെന്നും ആവശ്യപ്പെട്ടു നല്കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. കഴിഞ്ഞ വര്‍ഷം മാർച്ചിൽ തൃപ്പൂണിത്തുറയിൽ കെ ബാബുവിന്റെ നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തിനെതിരെ എതിർ സ്ഥാനാർത്ഥി എം. സ്വരാജ് നൽകിയ ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. കേസ് നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി കെ. ബാബു നല്കിയ ഹർജി പരിഗണിച്ച കോടതി ബാബുവിന്റെ തടസവാദം തള്ളി സ്വരാജ് നൽകിയ കേസ് നിലനിൽക്കുന്നതെന്നും വ്യക്തമാക്കുകയായിരുന്നു.
Read Moreകേരളത്തിൽ എൽഡിഎഫ് അനുകൂല തരംഗം; കേരള സ്റ്റോറി പച്ചനുണ പ്രചരിപ്പിക്കുന്ന ചിത്രം; പ്രതിസന്ധിക്കു കാരണം കേന്ദ്രത്തിന്റെ പകയെന്ന് മുഖ്യമന്ത്രി
കൊല്ലം: ക്ഷേമ പെൻഷന് തടസം നേരിടാൻ കാരണം കേന്ദ്രസർക്കാരാണെന്നും കേന്ദ്രത്തിന്റെ പകയും കോണ്‍ഗ്രസിന്റെ ചതിയുമാണ് കേരളത്തെ പ്രതിസന്ധിയിലാക്കിയതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം അതിനെ അതിജീവിച്ചു. യുഡിഎഫ് നേതാക്കൾ കേരളത്തിനെതിരെ നിൽക്കുന്നവരാണ്. ബിജെപിയെയും ഇക്കൂട്ടർ സഹായിക്കുകയാണ്. ക്ഷേമ പെന്ഷന് ആരംഭിക്കുന്നത് 45 രൂപ കര്‍ഷക പെന്ഷന് നല്‍കികൊണ്ടായിരുന്നു. ക്ഷേമപെന്ഷന് 600 രൂപ കുടിശിക വരുത്തി യുഡിഎഫ് പടിയിറങ്ങി.എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ കുടിശിക കൊടുത്ത് തീര്‍ത്തെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്തിനാണ് ഇത്ര പെന്ഷന് നല്‍കുന്നുവെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ചോദിക്കുന്നത്. കോണ്‍ഗ്രസ് ഇതിനെ പിന്തുണയ്ക്കുന്നു. ഉത്സവകാലത്ത് പെന്ഷന് കൊടുക്കുന്ന രീതിയായിരുന്നു യുഡിഎഫിന്റെ കാലത്ത് ഉണ്ടായിരുന്നത്. ഇപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ എല്ലാ മാസവും പെന്ഷന് നല്‍കുന്നെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു. സംസ്ഥാന സര്‍ക്കാർ നടത്തുന്ന കേന്ദ്രത്തിന് എതിരായ സമരങ്ങളുടെ കൂടെ കോണ്‍ഗ്രസും പ്രതിപക്ഷനേതാവും നില്ക്കുന്നില്ല. സാമൂഹിക പെന്ഷന് വേണ്ടെന്ന് ബിജെപി സര്‍ക്കാര്‍ പറയുന്നത്…
Read Moreയശ്വന്ത്പുര്‍-കണ്ണൂര്‍ എക്സ്പ്രസില്‍ യാത്രക്കാരെ കൂട്ടത്തോടെ കൊള്ളയടിച്ചു; സ്വര്‍ണാഭരണങ്ങളും ഫോണുകളും പണവും നഷ്ടപ്പെട്ടു; നഷ്ടപ്പെട്ട ബാഗുകൾ ശുചിമുറിയിൽ
കോഴിക്കോട്: യശ്വന്ത്പുര്‍-കണ്ണൂര്‍ എക്സ്പ്രസില്‍ വന്‍ കവര്‍ച്ച. ഇരുപതോളം യാത്രക്കാരുടെ ഫോണുകളും സ്വര്‍ണാഭരണങ്ങളും ഉള്‍പ്പെടെയുള്ള സാധനങ്ങൾ മോഷണം പോയി. ഇന്ന് പുലര്‍ച്ചെ സേലത്തിനും ധര്‍മപുരിക്കും മധ്യേയായിരുന്നു സംഭവം. കർണാടകയിലെ യശ്വന്ത് പുരില്നിന്നു കണ്ണൂരിലേക്കു കഴിഞ്ഞ ദിവസം രാത്രി എട്ടിന് പുറപ്പെട്ട ട്രെയിനിന്റെ എസി കോച്ചുകളില്‍ യാത്രചെയ്തിരുന്ന ഇരുപതോളം യാത്രക്കാരാണ് കവര്‍ച്ചയ്ക്കിരയായത്. ഇവരിലധികവും മലയാളികളാണ്. സംഭവസമയം പലരും നല്ല ഉറക്കത്തിലായിരുന്നു. യാത്രക്കാരുടെ ആഭരണങ്ങളും പാന്റസിന്റെ പോക്കറ്റുകളിലും ഹാന്‍ഡ് ബാഗുകളിലും സൂക്ഷിച്ചിരുന്ന ഫോണുകളും പണവുമാണ് നഷ്ടപ്പെട്ടത്. കവര്‍ന്ന ബാഗുകള്‍ ട്രെയിനിലെ ശുചിമുറിയില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. യാത്രക്കാരിയായ ഒരു പെണ്‍കുട്ടിയുടെ ഒന്നേകാല്‍ ലക്ഷം വിലയുള്ള ഐ ഫോണ്‍ ഉള്‍പ്പെടെ നഷ്ടമായതായി അറിയുന്നു. യാത്രക്കാര്‍ ഉറക്കമുണര്‍ന്നപ്പോഴാണ് കവര്‍ച്ചയ്ക്കിരയായ വിവരമറിഞ്ഞത്. തുടര്‍ന്ന് ഇവര്‍ പരാതി നല്കാന് ഈറോഡ് സ്റ്റേഷനില്‍ ഇറങ്ങി. ട്രെയിനിലെ കോച്ചില്‍ സംശയാസ്പദമായി ആരെയും കണ്ടിരുന്നില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്. തികച്ചും ആസൂത്രിതമായ കവര്‍ച്ചയാണ് നടന്നതെന്ന്…
Read Moreതിരികെ വന്നാല്‍ സ്വീകരിക്കും, സജിയുടേത് വികാരത്തിന് പുറത്തുളള തീരുമാനമെന്ന് പി.ജെ. ജോസഫ്
കോട്ടയം: സജിയുടേത് വികാരത്തിന് പുറത്തുളള തീരുമാനം. തിരിച്ചെത്തിയാല്‍ സ്വീകരിക്കും. സജിമഞ്ഞക്കടമ്പിലിന്റെ രാജിയില്‍ പ്രതികരണവുമായി കേരളാ കോണ്‍ഗ്രസ് ചെയര്മാന് പി.ജെ. ജോസഫ്. പാര്‍ട്ടിയില്‍ നിന്നും കൂടുതല്‍പേര്‍ രാജിവച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കെ.എം. മാണിയുടെ ഓര്‍മദിനത്തില്‍ പാലായിലെ കല്ലറയില്‍ ആദരാഞ്ജലി അര്‍പ്പിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യങ്ങളില്‍ പ്രതികരിച്ചത്. കഴിഞ്ഞദിവസമാണ് സജി മഞ്ഞക്കടമ്പില്‍ കോട്ടയം ജില്ലാ യുഡിഎഫ് ചെയര്മാന് സ്ഥാനവും കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സ്ഥാനവും രാജിവച്ചത്. പാര്‍ട്ടി എക്സിക്യൂട്ടീവ് ചെയര്മാന് മോന്‍സ് ജോസഫ് എംഎല്‍എയുടെ ധാര്‍ഷ്ട്യനിലപാടുകളില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് സജി പറഞ്ഞത്. എന്നാല്‍ താന്‍ സജിയെ എന്നും സഹായിക്കാന്‍ മാത്രമേ ശ്രമിച്ചിട്ടുള്ളവെന്ന് മോന്‍സ് ജോസഫ് പറഞ്ഞു. മുന്നണിയിലോ പാര്‍ട്ടിയിലോ താന്‍ ഒറ്റപ്പെട്ടിട്ടില്ല. സജിയുടെ രാജിയിലൂടെ താനും പാര്‍ട്ടിയും കൂടുതല്‍ സജീവമായെന്നും മോന്‍സ് പ്രതികരിച്ചു. അതിനിടെ, സജിക്ക് പിന്നാലെ കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രസാദ് ഉരുളികുന്നവും രാജിവച്ചു.…
Read Moreതന്നെ തകർക്കാൻ ഒരു ചാനൽ കച്ചകെട്ടിയിറങ്ങിയിട്ടുണ്ട്; തെരഞ്ഞെടുപ്പിനുവേണ്ട പണം തരാമെന്നുപറഞ്ഞു ഒരു ഏജന്റ് സമീപിച്ചു; ശോഭാ സുരേന്ദ്രന്റെ വെളിപ്പെടുത്തൽ ഇങ്ങനെ…
ആലപ്പുഴ: തന്നെ തകര്‍ക്കാന്‍ ചിലര്‍ വ്യാജവാര്‍ത്തകള്‍ കെട്ടിച്ചമയ്ക്കുന്നു. ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ ബിജെപി ദേശീയ നേതൃത്വം നേരിട്ടിടപെട്ട ദിവസമാണ് പത്രസമ്മേളനത്തിനിടെ ശോഭാ സുരേന്ദ്രന്റെ പൊട്ടിക്കരച്ചിൽ മണ്ഡലത്തിലെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനം അതിഗംഭീരമാണെന്നും തന്നെ തകര്‍ക്കാന്‍ നീക്കങ്ങള്‍ നടക്കുന്നുവെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു. തെരഞ്ഞെടുപ്പു ചുമതലയില്‍നിന്നു പന്തളം പ്രതാപനെ മാറ്റിയെന്നു ശോഭാ സുരേന്ദ്രന് സ്ഥിരീകരിച്ചു. എന്നാല്‍, പരാതിയെത്തുടര്ന്നല്ല ചുമതലമാറ്റമെന്നാണ് ശോഭയുടെ പ്രതികരണം. തെരഞ്ഞെടുപ്പു പ്രചാരണം ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോഴും ബിജെപിയുടെ പ്രചാരണം സജീവമല്ലെന്ന വാര്‍ത്തകളോടു പ്രതികരിക്കവേയാണ് ശോഭാ സുരേന്ദ്രന് വികാരാധീനയായി പ്രതികരിച്ചത്. ഇതിനെത്തുടര്‍ന്നാണു പന്തളം പ്രതാപനെ മാറ്റിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ‘ഞാനും സഹപ്രവര്‍ത്തകരും മുണ്ടുമുറുക്കിയുടുത്താണ് ആലപ്പുഴയില്‍ ത്രികോണ മത്സരത്തിനുള്ള സാഹചര്യം സൃഷ്ടിച്ചത്. സ്ത്രീയെന്ന നിലയില്‍ ഇത്ര വര്‍ഷങ്ങളായി പൊതുപ്രവര്‍ത്തനരംഗത്തു പ്രവര്‍ത്തിക്കുന്ന എന്നെ ഇത്രയും നാണംകെട്ട രീതിയില്‍ അപമാനിക്കരുത്…’ ഇത്രയും പറഞ്ഞതോടെയാണ് ശോഭയുടെ ദുഃഖം അണപൊട്ടിയതും കണ്ണീര് തൂവിയതും. തന്നെ തോല്പ്പിക്കാനായി…
Read Moreകൊഞ്ചുകറിയോ വില്ലൻ; അലർജിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ചു; ഭക്ഷണത്തോടൊപ്പം കൊഞ്ച് കഴിച്ചിരുന്നെന്ന് വീട്ടുകാർ
തൊടുപുഴ: അലർജിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ചു. പാലക്കാട് അന്പലപ്പാറ മേലൂർ നെല്ലിക്കുന്നത് ഗോപാലകൃഷ്ണന്റെ മകൾ നിഖിത (20) ആണ് മരിച്ചത്. സ്വകാര്യ കണ്ണടവിൽപന കന്പനിയുടെ തൊടുപുഴ ഔട്ട്ലെറ്റിലെ ജീവനക്കാരിയായിരുന്നു. ഞായറാഴ്ച ഉച്ചഭക്ഷണത്തിനിടെ കൊഞ്ച് കഴിച്ചതാണ് അലർജി ഉണ്ടാകാൻ കാരണമെന്ന് തൊടുപുഴ പോലീസ് പറഞ്ഞു. നിമോണിയയും പിടിപെട്ടിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് ഡോക്ടർമാർ അറിയിച്ചതായി പോലീസ് പറഞ്ഞു. നിഖിതയ്ക്ക് കൊഞ്ച് കഴിച്ച് മുന്‍പും ഇത്തരത്തിൽ അലർജി ഉണ്ടായിട്ടുള്ളതായാണ് വിവരം. ഉച്ചഭക്ഷണത്തിനു ശേഷം നിഖിതയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇതോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലെത്തിയ ശേഷം ഹൃദയാഘാതം ഉണ്ടായതായി ഡോക്ടർമാർ പറഞ്ഞു. വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും രാത്രി 11.15ഓടെ മരിച്ചു. നിഖിതയുടെ സഹോദരൻ ജിഷ്ണുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മൃതദേഹം ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക്…
Read Moreപുലി പതുങ്ങുന്നത് പേടിച്ചിട്ടല്ല, പൂർവാധികം ശക്തിയോടെ കുതിച്ചു ചാടാനാണ്; ദേശീയ രാഷ്ട്രീയത്തിന്റെ അമരത്ത് ഏറ്റവും ശക്തനായ നേതാവാണ് കെ.സി; അദ്ദേഹത്തിന്റെ സ്ഥാനത്ത് മറ്റൊരാളെ നോക്കേണ്ട; രമേഷ് പിഷാരടി
ആലപ്പുഴ: നർമങ്ങൾ കൂട്ടിയിണക്കി പിഷാരടിയുടെ പ്രചരണം. രാഷ്ട്രീയം മറച്ചുപിടിക്കാതെ യുഡിഎഫിന് വേണ്ടി വോട്ട് തേടി ഇത്തവണയും രമേഷ് പിഷാരടി പ്രചരണത്തിനായി ഇറങ്ങി. യുഡിഎഫ് സ്ഥാനാർഥി കെ.സി വേണുഗോപാലിനൊപ്പമാണ് ആലപ്പുഴയിൽ സ്ത്രീകൾ പങ്കെടുത്ത സംവാദത്തിലും മഹിളാ ന്യായ് കൺവെൻഷനിലും രമേഷ് പിഷാരടി എത്തിയത്. വെറുതേ വണ്ടിയുമെടുത്ത് പുറത്തിറങ്ങി പെട്രോളടിച്ച്, കുറച്ച് സാധനങ്ങളൊക്കെ വാങ്ങിവന്നാൽ മതി രാജ്യത്തെ പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് അറിയാൻ എന്ന് പിഷാരടി പറഞ്ഞു. കെ. സി. വേണുഗോപാലിന്റെ സ്ഥാനത്ത് മറ്റൊരാളെ കുറിച്ച് ചിന്തിക്കേണ്ട കാര്യമില്ല, അദ്ദേഹം ഇല്ലെങ്കിൽ മാത്രം വേറെ ഒരാളെക്കുറിച്ച് ചിന്തിച്ചാൽ മതിയെന്ന് പിഷാരടി വ്യക്തമാക്കി. ആലപ്പുഴയ്ക്ക് ഇത്രയും അനുരൂപനായ മനുഷ്യൻ വേറെയില്ലന്ന് വേണുഗോപാലിനെ പിഷാരടി വിശേഷിപ്പിച്ചു. പുലി പതുങ്ങുന്നത് പേടിച്ചിട്ടല്ല, പകരം പൂർവാധികം ശക്തിയോടെ കുതിച്ചു ചാടാനാണ്. ദേശീയ രാഷ്ട്രീയത്തിന്റെ അമരത്ത് ഏറ്റവും ശക്തമായ സാനിധ്യമായി നിൽക്കുന്നതും പല കാര്യങ്ങളിലും കാര്യമാത്ര പ്രസക്തമായ തീരുമാനങ്ങളെടുക്കുന്നതിന്…
Read Moreമരണവീട്ടിൽ പോയി ബന്ധുക്കളെ ആശ്വസിപ്പിക്കുകയെന്നത് നാട്ടിൽ നടക്കുന്ന കാര്യമാണ്; പാനൂരിലെ സിപിഎം നേതാക്കളുടെ സന്ദർശനം മനുഷ്യത്വപരമായ സമീപനത്തിന്റെ ഭാഗം; പിണറായി വിജയൻ
പത്തനംതിട്ട: കബോംബ് നിർമിക്കുന്നതിനിടെ ഉണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ട സിപിഎം പ്രവർത്തകന്റെ സംസ്കാരച്ചടങ്ങിൽ സിപിഎം പ്രാദേശിക നേതാക്കളും കെ പി മോഹനൻ എംഎൽഎയും പങ്കെടുത്തതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സന്ദർശനം മനുഷ്യത്വപരമായ സമീപനത്തിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മരണവീട്ടിൽ പോയി ബന്ധുക്കളെ ആശ്വസിപ്പിക്കുകയെന്നത് നാട്ടിൽ നടക്കുന്ന കാര്യമാണ്. വീട് സന്ദര്‍ശനത്തിൽ നേതാക്കൾക്ക് ജാഗ്രതക്കുറവ് ഉണ്ടായെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പത്തനംതിട്ട അടൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ‘സാധാരണ നമ്മുടെ സാമൂഹിക ജീവിതത്തിന്റെ ഭാഗമായിട്ടുള്ള കാര്യങ്ങൾ നാട്ടിൽ നടക്കാറില്ലേ? അതിന്റെ അർഥം കുറ്റത്തോട് മൃദൃസമീപനം ഉണ്ടെന്നാണോ? കുറ്റത്തോട് ഒരുതരത്തിലുള്ള മൃദുസമീപനവുമില്ല. മനുഷ്യർ എപ്പോഴും മനുഷ്യത്വം പാലിച്ചു പോകാറുണ്ട്. അതിന്റെ ഭാഗമായിട്ടാണ് ഇത്. കുറ്റവാളികളോടു മൃദുവായ സമീപനം കാണിക്കുന്നുണ്ടെങ്കിൽ മാത്രമാണ് തെറ്റ്. മരണം നടന്ന വീട്ടിൽ പോകുന്നതും അവരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കുന്നതും ഒരുതരത്തിലും തെറ്റായ കാര്യമല്ല’- മുഖ്യമന്ത്രി പറഞ്ഞു. കുറ്റത്തോടും കുറ്റവാളികളോടും…
Read Moreകേന്ദ്രത്തിന്റെ സമയോചിത ഇടപെടല്‍ മണിപ്പുരിനെ രക്ഷിച്ചു; കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളോട് ചിറ്റമ്മ നയം സ്വീകരിച്ചു; പ്രധാനമന്ത്രി
ദിസ്പുര്‍: മണിപ്പുര്‍ സംഘര്‍ഷം പരിഹരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും സമയോചിത ഇടപെടല്‍ നടത്തിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഭരണ സംവിധാനങ്ങളിൽ ക കൃത്യമായ നിലയില്‍ വിഷയത്തില്‍ ഇടപെട്ടു. സംസ്ഥാനത്തിന്റെ സ്ഥിതിയില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്. പാര്‍ലമെന്റില്‍ ഇക്കാര്യം താന്‍ പ്രസ്താവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഘര്‍ഷം മൂര്‍ച്ഛിച്ച സമയത്ത് ആഭ്യന്തരമന്ത്രി അമിത് ഷാ മണിപ്പുരില്‍ തങ്ങി. സംഘര്‍ഷം പരിഹക്കുന്നതിനായി വിവിധ കക്ഷികളുമായി 15-ലധികം യോഗങ്ങള്‍ നടത്തി. ദുരിതാശ്വാസ, പുനരധിവാസ നടപടികള്‍ പുരോഗമിക്കുകയാണ്. സാമ്പത്തിക പാക്കേജും പരിഹാര നടപടികളില്‍ ഉള്‍പ്പെടുന്നതായി അദ്ദേഹം വ്യക്തമാക്കി. മാറിമാറി വന്ന കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളോട് ചിറ്റമ്മ നയം സ്വീകരിച്ചു. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം വടക്കുകിഴക്ക് വളരെ അകലെയായിരുന്നു. അതിനാല്‍ വികസനത്തിനായി പ്രവര്‍ത്തിച്ചില്ല. എന്നാല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സ്ഥിതി മാറ്റണമെന്നത് തന്റെ ഉറച്ച തീരുമാനമായിരുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍, പ്രദേശത്തെ കിഴക്കില്‍ നിന്നുള്ള ഭാരതത്തിന്റെ…
Read More