ഇടുക്കി: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മൃതദേഹത്തെ അനാദരിച്ചെന്ന പരാതിയില്ലെന്ന് ഇടുക്കി നേര്യമംഗലത്ത് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിരയുടെ ഭര്‍ത്താവ് രാമകൃഷ്ണൻ. തന്റെയും മകന്റെയും സമ്മതത്തോടെയാണ് മൃതദേഹം കൊണ്ടുപോയത്. പ്രതിഷേധം ഉണ്ടായതുകൊണ്ടാണ് വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ടതെന്നും അദ്ദേഹം പറഞ്ഞു. മൃതദേഹവുമായി കോതമംഗലത്ത് നടത്തിയ പ്രതിഷേധം കുടുംബത്തിന്റെ അനുമതിയോടെയല്ലെന്ന് നേരത്തേ ഇന്ദിരയുടെ സഹോദരന് സുരേഷ് ആരോപണം ഉന്നയിച്ചിരുന്നു. വിഷയം രാഷ്ട്രീയവത്ക്കരിച്ചതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ദിരയുടെ ഭര്‍ത്താവ് വിശദീകരണവുമായി രംഗത്തെത്തിയത്. അതേസമയം, ഇന്ദിരയുടെ മൃതദേഹവുമായി നടത്തിയ പ്രതിഷേധത്തെ തുടർന്ന് എറണാകുളും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെയും മാത്യു കുഴൽനാടൻ എംഎൽഎയേയും പോലീസ് അറസ്റ്റ് ചെയ്തു. കോതമംഗലത്തെ സമരപ്പന്തലിൽ നിന്നാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. കാട്ടാന ആക്രണത്തിൽ ഇന്ദിര മരിച്ചതിനെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ കണ്ടാലറിയാവുന്ന 30 പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.ആശുപത്രിയിൽ അക്രമണം നടത്തി,…
Read MoreCategory: Top News
പാലാ പൂവരണിയില്‍ ഒരു കുടുംബത്തിലെ അഞ്ചു പേർ മരിച്ച നിലയില്‍; ഭാര്യയേയും കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം ജയ്സന് ആത്മഹത്യ ചെയ്തതായാണ് സൂചന
കോട്ടയം: പാലായ്ക്കു സമീപം പൂവരണിയില്‍ ഒരു കുടുംബത്തിലെ അഞ്ചു പേരെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉരുളികുന്നം ഞണ്ടുപാറ കുടിലിപ്പറമ്പിൽ ജയ്സന് തോമസിനെയും കുടുംബത്തേയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ മരീസ മൂന്നു മക്കളെയും മരിച്ച നിലയിലും ജയ്സനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ജയ്സനും കുടുംബവവും കൊച്ചുകൊട്ടാരം ഭാഗത്ത് ഒരു വര്‍ഷവും മൂന്നുമാസവുമായി വാടകയ്ക്കു താമസിച്ചു വരുകയായിരുന്നു. നാലു വയസും മൂന്നുവയസും ഒരു വയസില്‍ താഴെയുമുള്ള കുട്ടികളാണ്. ഭാര്യയേയും കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം ജയ്സന് ആത്മഹത്യ ചെയ്തതായാണ് സൂചന. വീടിനുള്ളില്‍ കട്ടിലില്‍ വെട്ടേറ്റ് രക്തം വാര്‍ന്ന നിലയിലായിരുന്നു ഭാര്യയുടെ മൃതദേഹം. ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ നിഗമനം. കുഞ്ഞുങ്ങളുടെ വായില്‍ നിന്നും നുരയും പതയും വന്നിട്ടുണ്ട്. ഇവര്‍ക്ക് വിഷം നല്‍കിയതയാണ് സുചന. ജയ്സന് സ്വകാര്യ റബര്‍ കമ്പനിയിലെ പിക്കപ് വാന്‍ ഡ്രൈവറാണ്. പാലാ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍…
Read Moreലൈംഗിക കുറ്റകൃത്യങ്ങൾ വർധിക്കുന്നു: പോണോഗ്രാഫിക് വീഡിയോകൾക്ക് നിയന്ത്രണം വേണം; സുപ്രീം കോടതിയിൽ ഹർജി
ഡൽഹി: ഇന്റർനെറ്റിലൂടെയുള്ള അശ്ലീല ദൃശ്യങ്ങൾ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. ലൈംഗിക കുറ്റകൃത്യങ്ങൾ വർധിപ്പിക്കുന്നതിന് പോണോഗ്രാഫിക് വീഡിയോകൾ കാരണമാവുന്നുവെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. അതിനാൽ ഇത്തരം ദൃശ്യങ്ങൾ പ്രചരിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കേന്ദ്രത്തിന് നിർദേശം നൽകണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. വിഷയത്തിൽ പീഡിയാട്രിക് സർജനായ സഞ്ജയ് കുൽശ്രേഷ്ഠയാണ് പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്. ഹർജിയിൽ സ്വഭാവിക ലൈംഗികതയ്ക്ക് ഇന്റർനെറ്റ് പോൺ വെല്ലുവിളി മാത്രമല്ല, പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളിൽ വർദ്ധനവിന് കാരണമാകുകയും ചെയ്യുന്നുവെന്ന് പറയുന്നുണ്ട്. ലൈംഗിക കുറ്റകൃത്യങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ഇവ നിയന്ത്രിക്കുന്നതിന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയുള്ള അശ്ലീല കണ്ടന്റുകൾ നിയന്ത്രിക്കാൻ ഇൻഫർമേഷൻ ടെക്നോളജി ആക്ടിന് കീഴിലുള്ള അധികാരം വിനിയോഗിക്കാൻ സുപ്രീം കോടതി നിർദേശിക്കണമെന്നും ഹർജിയിൽ പറയുന്നു. കുട്ടികൾക്ക് നേരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങൾക്ക് നിരവധി കാരണങ്ങളുണ്ടാവാം. എന്നാൽ 24 മണിക്കൂറും ഏത് പ്രായത്തിലുള്ള ആളുകൾക്കും വളരെ എളുപ്പത്തിൽ ലഭിക്കാവുന്ന…
Read Moreകേരളത്തിൽ അധികാരത്തിലിരിക്കുന്നത് “എസ്എഫ്ഐയേക്കാള്‍ ഭ്രാന്തുപിടിച്ച സർക്കാർ’; രൂക്ഷ വിമർശനവുമായി മാത്യു കുഴൽ നാടൻ
കോതമംഗലം: കാട്ടാന ആക്രമണത്തില്‍ മരിച്ച ഇന്ദിരയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള പ്രതിഷേധത്തിനിടെയുണ്ടായ പോലീസ് നടപടിയില്‍ സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി മാത്യു കുഴല്നാടന് എംഎല്‍എ. എസ്എഫ്ഐയേക്കാള്‍ ഭ്രാന്തുപിടിച്ച ഒരു സര്‍ക്കാരാണ് കേരളത്തില്‍ അധികാരത്തിലിരിക്കുന്നത്.സര്‍ക്കാരിന്റെ ധാര്‍ഷ്ഠ്യവും സിപിഎമ്മിന്റെ ഈഗോയും നിമിത്തമാണ് പോലീസ് ഇത്തരത്തില്‍ ബലം പ്രയോഗിച്ച് മൃതദേഹം കൊണ്ടുപോയതെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ സ്ഥലം എംഎല്‍എ ആന്റണി ജോണുമായി താന്‍ ചര്‍ച്ച നടത്തിയിരുന്നു. സമരപന്തലില്‍ വന്ന് സംസാരിക്കാന്‍ താന്‍ അദ്ദേഹത്തെ ക്ഷണിച്ചു. അത് ആളുകള്‍ക്ക് വലിയ ആശ്വാസവും ആത്മവിശ്വാസവും നല്‍കുമെന്നും പറഞ്ഞു. എന്നാല്‍ താന്‍ പന്തലില്‍ വരുന്നത് ശരിയല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എങ്കില്‍ പിഡബ്ല്യുഡി റെസ്റ്റ് ഹൗസില്‍ വച്ച് ചര്‍ച്ചയാകാമെന്ന് താന്‍ പറഞ്ഞു. ഡീന്‍ കുര്യാക്കോസ് എംപിയും, എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയും താനും ചർച്ചയിൽ പങ്കെടുക്കാൻ സന്നദ്ധരായിരുന്നു. ചര്‍ച്ച വ്യവസ്ഥാപിതമായി ഒരു മിനിറ്റ്സാക്കിയ ശേഷം മൃതദേഹം വിട്ടുനല്‍കാമെന്നും പറഞ്ഞിരുന്നു. വനംവകുപ്പ് മന്ത്രി…
Read Moreസിദ്ധാർഥന്റെ മരണം; പ്രതികള്‍ പലതും മറയ്ക്കുന്നതായി പോലീസ്; അന്വേഷണം കൊലപാതകസാധ്യതയിലേക്ക്; ഫോറൻസിക് പരിശോധനാഫലം നിർണായകം
കോഴിക്കോട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തിൽ കൊലപാതകസാധ്യതയെക്കുറിച്ചുള്ള അന്വേഷണത്തിന് പോലീസ്.ഫോറൻസിക് പരിശോധനാഫലം നിർണായകമാണ്. തൂങ്ങി മരിക്കാൻ ഉപയോഗിച്ച തുണി ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മൃതദേഹം അഴിച്ചത് പ്രതികൾ ആണെന്നതിലും ദുരൂഹതയുണ്ടെന്നാണ് പോലീസ് പറയുന്നത്. പ്രതികളെ ഒരുമിച്ചിരുത്തിയും അല്ലാതെയും ചോദ്യം ചെയ്തുവരികയാണ്.’ നിലവില്‍ കൊലപാതകസാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്ന തെളിവുകള്‍ പോലീസിനു ലഭിച്ചിട്ടില്ല. എന്നാല്‍ മുഖ്യപ്രതിയ സിന്‍ജോ ജോണ്സണ് ഉള്‍പ്പെടെ ചിലകാര്യങ്ങള്‍ മറച്ചുവച്ചുകൊണ്ടാണു മറുപടി നല്‍കുന്നത്. കേസില്‍ ഒളിവിലായിരുന്ന സമയത്ത് പ്രതികള്‍ നിയമോപദേശവും മറ്റും തേടിയിരിക്കാമെന്നു പോലീസ് സംശയിക്കുന്നു. കേസ് അന്വേഷണത്തില്‍ തുടക്കത്തില്‍ വന്ന മെല്ലെപ്പോക്ക് പ്രതികള്‍ക്ക് ചോദ്യം ചെയ്യലിന് തയാറാകാനുള്ള സമയം നല്‍കിയെന്ന ആക്ഷേപം പോലീസിനു മേലുണ്ട്. ഇന്നലെ സിൻജോ ജോൺസണുമായി സർവകലാശാല ഹോസ്റ്റലിൽ നടത്തിയ തെളിവെടുപ്പിൽ കണ്ടെത്തിയതു നിർണായക തെളിവുകളാണ്. സിദ്ധാര്‍ഥനെ മർദ്ദിക്കാൻ ഉപയോഗിച്ച ഗ്ലൂ ഗണ്ണിന്റെ ഇലക്ട്രിക് വയർ, ഒരു ചെരിപ്പ് എന്നിവയാണ്…
Read Moreഉള്ളതുകൊണ്ട് ഓണംപോലെ..! 32 ഇനം വിഭവങ്ങൾ, പരിപാടി സ്ഥലത്തേക്ക് എത്താൻ ബസ്, പ്രത്യേക അലവൻസ്; ബജറ്റ് തയാറാക്കിയ ഉദ്യോഗസ്ഥർക്ക് വിരുന്നൊരുക്കി ധനമന്ത്രി
തിരുവനന്തപുരം: ശന്പളം ലഭിക്കാത്തതിനെ തുടർന്ന് സർക്കാർ ജീവനക്കാർ ജീവൻമരണ സമരത്തിലേക്കു കടക്കുന്നതിനിടെ ബജറ്റുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഇന്ന് ഒരുക്കുന്ന വിരുന്നു സത്കാരം വിവാദത്തിലേക്ക്. ധന- നികുതി, ജിഎസ്ടി, സെക്രട്ടേറിയറ്റ് ധന വിഭാഗം, സർക്കാർ പ്രസ് ഉദ്യോഗസ്ഥർക്ക് അടക്കം 750ഓളം പേർക്കാണ് ധനമന്ത്രി ഇന്നു വിരുന്നൊരുക്കുന്നത്. അഞ്ചു ലക്ഷത്തോളം രൂപയാണ് വിരുന്നിനു ചെലവു കണക്കാക്കുന്നത്. ധനകാര്യ വകുപ്പിലെ ജോയിന്റ് സെക്രട്ടറി മുതൽ മുകളിലോട്ടുള്ള ഉദ്യോഗസ്ഥരെ വിരുന്നിനായി പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്. ജോയിന്റ് സെക്രട്ടറി മുതൽ മുകളിലോട്ട് 100ഓളം ഉദ്യോഗസ്ഥരാണ് ധനവകുപ്പിലുള്ളത്. അതേസമയം, ‘ആദ്യം ശന്പളം തരൂ, വിരുന്നു പിന്നീടാകാ’മെന്ന പ്രതികരണവുമായി വിവിധ പ്രതിപക്ഷ സംഘടനകളുടെ സംയുക്ത വേദിയായ സെക്രട്ടേറിയറ്റ് ആക്ഷൻ കൗണ്‍സിൽ രംഗത്ത് എത്തി. സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ശന്പളം എത്തിച്ചിട്ടാവണം ധനമന്ത്രി ബജറ്റ് തയാറാക്കിയ ഉദ്യോഗസ്ഥർക്ക് ഉച്ചവിരുന്ന് ഒരുക്കേണ്ടതതെന്ന് ആക്ഷൻ കൗണ്‍സിൽ ഭാരവാഹികൾ പറഞ്ഞു.…
Read Moreബസിലെ സീറ്റിലിരുന്ന വിദ്യാര്‍ഥിനിയുടെ മുഖത്തടിച്ച് കണ്ടക്ടർ; ക്രൂരതയ്ക്ക് ഇരയായത് ജേണലിസം വിദ്യാർഥിനി; നടക്കുന്ന സംഭവം മലപ്പുറത്ത്
മലപ്പുറം: സ്വകാര്യ ബസിലെ സീറ്റില്‍ ഇരുന്നതിന് വിദ്യാര്‍ഥിനിയുടെ മുഖത്തടിച്ച കണ്ടക്ടര്‍. പെരുമ്പിലാവിലെ കോളജിൽ ജേണലിസം പഠിക്കുന്ന വിദ്യാർഥിനിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. ചങ്ങരംകുളം പോലീസില്‍ വിദ്യാര്‍ഥിനി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് മാങ്കാവ് സ്വദേശി മേടോല്‍ പറമ്പില്‍ ഷുഹൈബിനെ അറസ്റ്റ് ചെയ്ത് പോലീസ്. കോഴിക്കോട്-തൃശൂര്‍ റൂട്ടില്‍ ഓടുന്ന ഹാപ്പി ഡേയ്സ് ബസില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. എടപ്പാളില്‍ നിന്ന് പെരുമ്പിലാവിലേക്ക് പോകാന്‍ ബസില്‍ കയറിയ വിദ്യാര്‍ഥിനി ഒഴിവുള്ള സീറ്റില്‍ ഇരുന്നു. ഈ സമയം സീറ്റിനു സമീപം എത്തിയ കണ്ടക്ടര്‍ എഴുന്നേല്ക്കാന് ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ചതോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ കണ്ടക്ടര്‍ വിദ്യാര്‍ഥിനിയുടെ കാലില്‍ ചവിട്ടുകയും മുഖത്ത് അടിക്കുകയുമായിരുന്നു. പെണ്‍കുട്ടി പിന്നീട് ആശുപത്രിയില്‍ ചികിത്സ തേടി.
Read Moreപാപ്പാൻമാർ ചായകുടിക്കാൻ പോയി; പിണങ്ങിയോടിയ ശേഖരന്റെ ചവിട്ടേറ്റ് യുവാവിന് പരിക്ക്; രണ്ട് പശുവിനേയും ഒരാടിനെയും ചവിട്ടിക്കൊന്നു; ആനയെ തളച്ചത് 4മണിക്കൂറുകൾക്ക് ശേഷം
പാലക്കാട്: പാലക്കാട് പട്ടാമ്പിയിൽ വടക്കുമുറിക്കു സമീപം ലോറിയിൽനിന്ന് ഇറങ്ങിയോടിയ ആനയെ ഏറെ നേരത്തിനുശേഷം തളച്ചു. ഇന്നു പുലർച്ചെ നാലിനു വിരണ്ടോടിയ ആനയെ എട്ടുമണിയോടെയാണു തളച്ചത്. പാലക്കാട് അമ്പാട്ടെ വീട്ടുമുറ്റത്ത് ജനവാസ മേഖലയിൽ നിലയുറപ്പിച്ച ആനയെ പാപ്പാൻമാർ ചേർന്നു തളയ്ക്കുകയായിരുന്നു. നേർച്ച ആഘോഷത്തിനായി എത്തിച്ച ആനയെ തിരികെകൊണ്ടുപോകുന്പോഴാണ് വിരണ്ടോടിയത്. ലോറി ഡ്രൈവർ ചായ കുടിക്കാൻ പോയ സമയത്താണ് ആന ഓടിയത്. ആനയുടെ ചവിട്ടേറ്റ് ഒരാൾക്കു പരിക്കേറ്റിട്ടുണ്ട്. നടുവിനാണു പരിക്കേറ്റത്. രണ്ടു പശുക്കളെയും ഒരാടിനെയും ആന ചവിട്ടിക്കൊന്നു. ഒരു വീടും ഒരു കടയും തകർത്തിട്ടുണ്ട്. വടക്കഞ്ചേരി പാത മുറിച്ചു കടന്ന ആന ഒരു ഓട്ടോ തകർത്തു. പരിക്കേറ്റ ആളിനെ ജില്ലാ ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ്. താമരശേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അക്കരമേൽ ശേഖരൻ എന്ന ആനയാണ് വിരണ്ടോടിയത്. ഇന്നലെ രാത്രി നേർച്ചയ്ക്കിടെ ആഘോഷ കമ്മിറ്റികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെയും ഈ ആന ഇടഞ്ഞിരുന്നു. ആനപ്പുറത്തിരുന്നയാളെ…
Read Moreഞങ്ങളുടെ മകൻ മരിച്ചത് അധ്യാപകരുടെ മാനസിക പീഡനംമൂലം; പുകയില ഉത്പന്നവുമായി വിദ്യാർഥിയെ പിടിച്ച സംഭവത്തിൽ അധ്യാപകർ പറയുന്നതിങ്ങനെ…
ഇടുക്കി: വിഷം കഴിച്ച് ചികിത്സയിലിരുന്ന എട്ടാംക്ലാസ് വിദ്യാർഥി മരിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം. കുട്ടിയുടെ പക്കൽ നിന്നും പുകയില ഉൽപ്പന്നം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് അധ്യാപകർ ശാസിച്ചതും മാനസികമായി പീഡിപ്പിച്ചതുമാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കൾ പറഞ്ഞു. ഇടുക്കി ഉപ്പുതറയിലെ സ്വകാര്യ സ്കൂളിലെ വിദ്യാർഥികളിൽ ചിലർ പുകയില ഉൽപ്പന്നങ്ങൾ സ്കൂളിൽ കൊണ്ടുവരുന്നതായി അധ്യാപകർക്ക് വിവരം ലഭിച്ചിരുന്നു. ഫെബ്രുവരി അഞ്ചിന് ഈ കുട്ടി പുകയില ഉൽപ്പന്നം കൊണ്ടുവന്നതായി വിവരം ലഭിച്ചിരുന്നു. തുടർന്ന് അച്ചടക്ക സമിതിയുടെ ചുമതലയുള്ള അധ്യാപകൻ നടത്തിയ പരിശോധനയിൽ ഇത് കണ്ടെടുക്കുകയും ചെയ്തു. സഹപാഠികളിലൊരാൾ ഏൽപ്പിച്ചതാണെന്നാണ് കുട്ടി പറഞ്ഞത്. ഇതനുസരിച്ച് രണ്ടു പേരുടെയും രക്ഷകർത്താക്കളെ വിളിച്ചു വരുത്തി കാര്യങ്ങൾ അറിയിച്ച ശേഷം വിട്ടയച്ചു. പിന്നീട് വിഷം ഉള്ളിൽച്ചെന്ന നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി ചികിത്സയിലിരിക്കെയാണ് മരിച്ചത്. എന്നാൽ കാര്യങ്ങൾ അറിയിച്ച ശേഷം വീട്ടുകാർ…
Read Moreഎസ്എസ്എൽസി പരീക്ഷയ്ക്ക് ഇന്ന് തുടക്കം; 2971 കേന്ദ്രങ്ങളിലായി പരീക്ഷ എഴുതുന്നത് 4,27,105 വിദ്യാർഥികൾ
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയ്ക്ക് ഇന്ന് തുടക്കം. ടിഎച്ച്എസ്എൽസി, ആർട് എച്ച്എസ്എസ് പരീക്ഷകൾക്കും ഇന്ന് തുടക്കമാകും. ഇന്ന് ഒന്നാം ഭാഷയുടെ പരീക്ഷയാണ് നടക്കുക. രാവിലെ 9.30 മുതൽ 11.15 വരെയാണ് പരീക്ഷ നടക്കുന്നത്. കേരളം, ലക്ഷദ്വീപ്, ഗൾഫ് മേഖലകളിലായി 4,27,105 വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. കേരളത്തിൽ 2955, ലക്ഷദ്വീപിൽ 9, ഗൾഫ് മേഖലകളിൽ 7 എന്നിങ്ങനെ ആകെ 2971 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുന്നത്. ഈ മാസം 25 വരെയാണ് പരീക്ഷ. ഏപ്രിൽ 3 മുതൽ 20 വരെ മൂല്യനിർണയം. മേയ് രണ്ടാം വാരം ഫലം പ്രഖ്യാപിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്. പരീക്ഷ, സുഗമമായി നടത്തുന്നതിന് വേണ്ട ക്രമീകരണങ്ങൾ പൂർത്തിയായതായി മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി. എല്ലാ കുട്ടികളും ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതണമെന്നും മന്ത്രി പറഞ്ഞു. വിദ്യാർഥികൾക്ക് മന്ത്രി ആശംസകളും നേർന്നു.
Read More