ബ­സി­ലെ സീ­റ്റിലി­രു­ന്ന­ വി­ദ്യാര്‍­ഥി­നി­യു­ടെ മു­ഖ­ത്ത­ടിച്ച് കണ്ടക്ടർ; ക്രൂരതയ്ക്ക് ഇരയായത് ജേണലിസം വിദ്യാർഥിനി; നടക്കുന്ന സംഭവം മലപ്പുറത്ത്

മലപ്പുറം: സ്വകാര്യ ബ­സി­ലെ സീ­റ്റില്‍ ഇ­രു­ന്ന­തി­ന് വി­ദ്യാര്‍­ഥി­നി­യു­ടെ മു­ഖ­ത്ത­ടിച്ച കണ്ടക്ടര്‍. പെരുമ്പിലാവിലെ കോളജിൽ ജേണലിസം പഠിക്കുന്ന വിദ്യാർഥിനിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്.

ചങ്ങരംകുളം പോലീസില്‍ വി­ദ്യാര്‍­ഥി­നി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് മാങ്കാവ് സ്വദേശി മേടോല്‍ പറമ്പില്‍ ഷു­ഹൈ­ബിനെ അറസ്റ്റ് ചെയ്ത് പോലീസ്.

കോഴി­ക്കോ­ട്-തൃശൂര്‍ റൂ­ട്ടില്‍ ഓ­ടുന്ന ഹാപ്പി ഡേയ്‌സ് ബ­സില്‍ ക­ഴി­ഞ്ഞ ദി­വ­സ­മാ­ണ് സം­ഭ­വം. എടപ്പാളില്‍ നി­ന്ന് പെരുമ്പിലാവിലേ­ക്ക് പോ­കാന്‍ ബ­സില്‍ ക­യ­റി­യ വി­ദ്യാര്‍­ഥി­നി ഒഴിവുള്ള സീറ്റില്‍ ഇരുന്നു.

ഈ സമയം സീറ്റിനു സമീപം എത്തിയ കണ്ടക്ടര്‍ എഴുന്നേല്‍ക്കാന്‍ ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ചതോടെ ഇരുവരും തമ്മില്‍ വാക്കു­തര്‍­ക്ക­മു­ണ്ടായി.

ഇ­തി­നിടെ കണ്ടക്ടര്‍ വിദ്യാര്‍ഥിനിയുടെ കാലില്‍ ചവിട്ടുകയും മുഖത്ത് അടിക്കുകയുമായിരു­ന്നു. പെണ്‍­കു­ട്ടി പി­ന്നീ­ട് ആ­ശു­പ­ത്രി­യില്‍ ചി­കി­ത്സ തേടി.

Related posts

Leave a Comment