കോട്ടയം: ലോകം ആദരിച്ച മികച്ച ഭരണാധികാരി ആയിരുന്ന മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ക്രൂരമായി വേട്ടയാടിയവര്‍ക്ക് പുതുപ്പള്ളി തെരഞ്ഞെടുപ്പില്‍ നല്കിയ തിരിച്ചടി ഇത്തവണയും ആവര്‍ത്തിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജ്. ജനാധിപത്യത്തിന്റെ എല്ലാ മൂല്യങ്ങളും കാത്തുസൂക്ഷിച്ച നേതാവായിരുന്ന ഉമ്മന്‍ ചാണ്ടി എന്നും യുഡിഎഫിന്റെ കരുത്തായിരുന്നെന്നും ഫ്രാന്‍സീസ് ജോര്‍ജ് പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അനുഗ്രഹം തേടി പുതുപ്പള്ളി പള്ളിയിലെ കബറിടത്തില്‍ പ്രാര്‍ഥിക്കാനെത്തിയതായിരുന്നു ഫ്രാന്‍സിസ് ജോര്‍ജ്. കോട്ടയത്ത് യുഡിഎഫ് വിജയം ഉറപ്പാണെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ പറഞ്ഞു. മോന്‍സ് ജോസഫ് എംഎല്‍എ, സജി മഞ്ഞക്കടമ്പില്‍, ഫില്‍സണ്‍ മാത്യൂസ്, ജോഷി ഫിലിപ്പ്, കുഞ്ഞ് ഇല്ലംപള്ളി, സലിം പി. മാത്യു, കെ.എഫ്. വര്‍ഗീസ്, എ.കെ. ജോസഫ്, ചിന്റൂ കുര്യന് ജോയി, സിബി ജോണ്‍ കൊല്ലാട്, ജയ്സണ്‍ ജോസഫ്, ആന്റണി തുപ്പലഞ്ഞി, സാബു ഉഴുന്നാലില്‍, ജിനു കെ. പോള്‍ തുടങ്ങിവരും ഫ്രാന്‍സിസ് ജോര്‍ജിനൊപ്പം…
Read MoreCategory: Top News
തൂക്കു വഴിപാടിനിടെ ഒമ്പതുമാസം പ്രായമുള്ള കുഞ്ഞിന് പരിക്ക്; തൂക്കുകാരന്റെ കൈയിൽ നിന്ന് കുഞ്ഞ് വീണത് പത്തടി ഉയരത്തിൽ നിന്ന്; നടക്കുന്ന സംഭവം പത്തനംതിട്ടയിൽ
പത്തനംതിട്ട: ഏഴംകുളം ദേവീക്ഷേത്രത്തില്‍ കുംഭഭരണിയോടനുബന്ധിച്ചുള്ള തൂക്ക വഴിപാടിനിടെ തൂക്കവില്ലില്‍ നിന്നു വീണ് ഒമ്പതുമാസം പ്രായമുള്ള കുഞ്ഞിന് പരിക്ക്. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് പോലീസ്. അടൂര്‍ പോലീസാണ് കേസെടുത്തത്. ശനിയാഴ്ച രാത്രി പന്ത്രണ്ടോടെയാണ് സംഭവം. പുനലൂര്‍ സ്വദേശികളായ ദമ്പതികളുടെ കുട്ടിയാണ് അപകടത്തില്‍പ്പെട്ടത്. കൈയ്ക്ക് സാരമായി പരിക്കേറ്റ കുട്ടിയെ അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയെ എടുത്തുള്ള തൂക്കം നടക്കുമ്പോള്‍ തൂക്കക്കാരന്റെ കൈയില്‍നിന്ന് കുട്ടി വഴുതി നിലത്ത് വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പത്തടിയോളം ഉയരത്തില്‍നിന്നാണ് കുട്ടി വീണത്. സംസ്ഥാന ബാലാവകാശ കമ്മീഷന് സംഭവത്തില്‍ കേസെടുത്തു. റിപ്പോര്‍ട്ട് നല്കാന് ജില്ലാ ശിശുക്ഷേമ സമിതിയോട് കമ്മീഷന് ആവശ്യപ്പെട്ടു. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Read Moreതിരുവനന്തപുരം പേട്ടയിൽനിന്നും രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി; കൺട്രോൾ റൂം നമ്പറായ 112ലും വിവരമറിയിക്കാം
തിരുവനന്തപുരം: പേട്ടയിൽനിന്നു രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയി. റെയിൽവേ സ്റ്റേഷനു സമീപം താമസിച്ചിരുന്ന നാടോടി ദമ്പതികളുടെ മകളെയാണ് അർധരാത്രി തട്ടിക്കൊണ്ടുപോയത്. അമർദീപ്-റബീനദേവി എന്നീ ദന്പതികളുടെ മകൾ മേരിയെയാണ് കാണാതായത്. മൂന്നു സഹോദരങ്ങൾക്ക് ഒപ്പമാണ് ഈ കുട്ടിയും ഉറങ്ങാൻ കിടന്നതെന്ന് രക്ഷിതാക്കൾ പറയുന്നു. ഒരു ആക്റ്റീവ സ്കൂട്ടർ സമീപത്തുവന്നിരുന്നതായി മൊഴിയുണ്ട്. ഹൈദരാബാദ് സ്വദേശികളാണ് ഇവർ. കറുപ്പിൽ പുള്ളിയുള്ള ടീഷർട്ടാണ് കാണാതായ സമയത്ത് കുട്ടി ധരിച്ചിരുന്നത്. സംഭവത്തിൽ പോലീസ് വ്യാപകമായി പരിശാധന നടത്തുകയാണ്. എല്ലാ സ്റ്റേഷനിലേക്കും പോലീസ് വിവരം കൈമാറി. ഡിസിപിയും എസിപിയും ഉൾപ്പെടെയുള്ള മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ പേട്ട സ്റ്റേഷനിലെത്തി അന്വേഷണം ഊർജിതമാക്കി. കുട്ടിയെ കുറിച്ച് വിവരം കിട്ടുന്നവർ അറിയിക്കുക: 0471 2743195കണ്ട്രോൾ റൂം: 112 വിവരമറിയിക്കേണ്ട മറ്റ് നമ്പറുകൾ 9497 94710794979601139497 9800159497996988
Read Moreകൊല്ലത്ത് എന്‍.കെ. പ്രേമചന്ദ്രന് യുഡിഎഫ് സ്ഥാനാര്‍ഥിയാകും; പ്രഖ്യാപനവുമായി ഷിബു ബേബി ജോൺ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കൊല്ലത്ത് എന്‍.കെ.പ്രേമചന്ദ്രന് യുഡിഎഫ് സ്ഥാനാര്‍ഥിയാകും. ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ ആണ് ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. പാർട്ടി ഏകകണ്ഠമായി പറഞ്ഞ പേരാണ് പ്രേമചന്ദ്രന്റേതെന്ന് ഷിബു ബേബി ജോൺ പറഞ്ഞു. രാജ്യത്തിന് തന്നെ മാതൃകയായി പാർലമെൻ്റിൽ പ്രവർത്തിച്ച എംപിയാണ് പ്രേമചന്ദ്രൻ. അദ്ദേഹം മണ്ഡലത്തിൽ വികസന പ്രവർത്തനങ്ങൾ എത്തിച്ചുവെന്നും നിരവധി അപവാദ പ്രചരണങ്ങളെ അതിജീവിച്ചാണ് ഇവിടെവരെ എത്തിയതെന്നും ഷിബു ബേബി ജോൺ വ്യക്തമാക്കി. തുടര്‍ച്ചയായി മൂന്നാം തവണയാണ് പ്രേമചന്ദ്രന് കൊല്ലത്തുനിന്ന് മത്സരിക്കുന്നത്. 2019ലെ തെരഞ്ഞെടുപ്പില്‍ 1.5 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചത്.
Read Moreമനുഷ്യജീവനാണ് മുഖ്യം; സമഗ്ര നയം വേണമെന്ന് ഹൈക്കോടതി
കൊച്ചി: വന്യമൃഗങ്ങൾ ജനവാസകേന്ദ്രങ്ങളിൽ ഇറങ്ങി മനുഷ്യജീവനു ഭീഷണിയാകുന്ന അവസ്ഥ പരിഹരിക്കാൻ സർക്കാർ സമഗ്രനയം രൂപീകരിക്കണമെന്നു ഹൈക്കോടതി. ഉടനടി നടപടി സ്വീകരിക്കാത്തപക്ഷം ഭാവിയിൽ ഫലപ്രദമായി ഇതു നേരിടാൻ ബുദ്ധിമുട്ടാകുമെന്നും കോടതി മുന്നറിയിപ്പ് നൽകി. കാട്ടുപന്നികളുടെ ആക്രമണവുമായി ബന്ധപ്പെട്ട് ഓണററി വൈൽഡ് ലൈഫ് വാർഡൻ നിയമനം സംബന്ധിച്ച ഹർജി പരിഗണിക്കവേയാണ് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. എസി മുറിയിലിരുന്ന് ടിവി കണ്ട് അഭിപ്രായം പറയുന്നതുപോലെയല്ല വയനാട്ടിൽ ജനങ്ങൾ അനുഭവിക്കുന്ന ദുരിതം. മുമ്പ് കാട്ടുപന്നികൾ എത്തിയതുപോലെയാണ് കൂടുതൽ വന്യമൃഗങ്ങൾ ഇപ്പോൾ ജനവാസകേന്ദ്രങ്ങളിലേക്കെത്തുന്നത്.ജനങ്ങൾ ഭയചകിതരാണ്. അവിടെ താമസിച്ചാൽ മാത്രമേ അതിന്റെ ബുദ്ധിമുട്ട് മനസിലാകൂ.
Read Moreഇവിടെ മെഡിക്കൽ കോളജ് ഉണ്ടായിട്ട് എന്തിനാണു കോഴിക്കോട്ടേക്ക് അയച്ചത്? വയനാട് മെഡിക്കൽ കോളജിനെതിരെ പോളിന്റെ കുടുംബം
വയനാട്: കാട്ടാന ആക്രമണത്തെ തുടർന്ന് ചികിത്സയ്ക്കിടെ മരിച്ച പോളിന്റെ കുടുംബം വയനാട് മെഡിക്കൽ കോളജിനെതിരെ വീണ്ടും രംഗത്ത്. മൃതദേഹം വഹിച്ചുള്ള സമരവുമായി മുന്നോട്ട് പോകണമെന്നാണ് കരുതിയതെന്ന് പോളിന്റെ ഭാര്യ സാലി പറഞ്ഞു. തങ്ങൾക്ക് മറ്റെന്തിനെക്കാളും വലുതായിരുന്നു ഭർത്താവിന്റെ ജീവൻ എന്നുപറഞ്ഞശേഷം മാധ്യമങ്ങൾക്ക് മുന്നിൽ അവർ പൊട്ടിക്കരയുകയായിരുന്നു. ‘ഞങ്ങൾ എങ്ങനെയെങ്കിലും ജീവിച്ചുപോയേനെ. മരിച്ചുകഴിഞ്ഞിട്ടു ഞങ്ങൾ വിലപേശി കൊണ്ടു നടക്കേണ്ട കാര്യമില്ല. ഞങ്ങള്‍ക്കു പണവും സ്വത്തുമൊന്നും വേണ്ട. ഞങ്ങളുടെ ആളെ തിരിച്ചുകിട്ടിയാൽ മതി. പണമൊന്നും അതിനു മുന്നിൽ ഒന്നുമല്ല. ഇവിടുത്തെ മെഡിക്കൽ കോളജ് വെറുതെയാണ്. ഇവിടെ മെഡിക്കൽ കോളജ് ഉണ്ടായിട്ട് എന്തിനാണു കോഴിക്കോട്ടേക്ക് അയച്ചത്? രോഗികളെ നന്നായിട്ടു നോക്കണം. ഡോക്ടർമാർ ഓരോ മിനിറ്റു കൊണ്ട് പത്തുപേരെ നോക്കിവിട്ടാലൊന്നും രോഗം മാറില്ല. വെറുതേ ചീട്ടെഴുതി വിടുകയാണ്’. സാലിയുടെ വാക്കുകൾ ഇങ്ങനെ. ഈ ഗതി മറ്റാർക്കും ഇനി സംഭവിക്കരുതെന്നും പോളിന്റെ മകൾ സോന…
Read Moreരാഹുൽ ഗാന്ധി വയനാട്ടിൽ: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കാണുന്നു
പുൽപ്പളളി: വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കാണാൻ രാഹുൽ ഗാന്ധി എംപി വയനാട്ടിലെത്തി. കണ്ണൂരിൽ നിന്ന് റോഡുമാർഗമാണ് രാവിലെ ഏഴേ മുക്കാലോടെ രാഹുൽ പടമലയിലെത്തിയത്. ബേലൂർ മഖ്നയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ വീട്ടിലാണ് രാഹുൽ ആദ്യമെത്തിയത്. ഇരുപത് മിനിറ്റോളം അദ്ദേഹം വീട്ടുകാരുമായി സംസാരിച്ചു. അതേസമയം, അജീഷിന്റെ വീട്ടിൽ നിന്ന് സന്ദർശനം കഴിഞ്ഞിറങ്ങിയ രാഹുലിനോട് സംസാരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. തുടർന്ന് രാഹുലുമായി പ്രദേശവാസി സംസാരിക്കുകയും ആനയെ പിടിക്കാത്തതിലുള്ള പ്രതിഷേധം അറിയിക്കുകയും ചെയ്തു. ആവശ്യത്തിന് ചികിത്സ കിട്ടാനുള്ള സംവിധാനമില്ലെന്നും രാഹുലിനെ പ്രദേശവാസി അറിയിച്ചു. കഴിഞ്ഞ ദിവസം കാട്ടാനയുടെ ചവിട്ടേറ്റു മരിച്ച പി.വി. പോളിൻ്റെ പാക്കത്തെ വീടും രാഹുൽ സന്ദർശിക്കും. കടുവയുടെ ആക്രമണത്തിൽ കഴിഞ്ഞ ഡിസംബറിൽ കൊല്ലപ്പെട്ട മൂടക്കൊല്ലി സ്വദേശി പ്രജീഷിൻ്റെ വീടും അദ്ദേഹം സന്ദർശിക്കുന്നതാണ്. കൽപ്പറ്റയിൽ പിഡബ്യൂഡി റസ്റ്റ് ഹൌസിൽ ജില്ലാ ഭരണകൂടവുമായി നിലവിലെ സ്ഥിതിഗതികൾ രാഹുൽ ഗാന്ധി വിലയിരുത്തും.…
Read Moreഈ കൈകൾ അത്രയ്ക്ക് ശുദ്ധമല്ല..! എക്സൈസ് ഉദ്യോഗസ്ഥർക്ക് ഇനി മാസപ്പടി കൊടുക്കില്ലെന്ന് ബാറുടമകൾ; പറ്റുകണക്ക് തെളിവ് സഹിതം പുറത്ത് വിടും…
തൃശൂർ: എക്സൈസ് ഉദ്യോഗസ്ഥർ മാസപ്പടി പറ്റുന്നുവെന്ന് കണക്കുകൾ സഹിതം തൃശൂരിലെ ബാറുടമകൾ തുറന്നടിച്ചതോടെ അന്പരന്ന് നാണംകെട്ട് സംസ്ഥാന എക്സൈസ് വകുപ്പ് മുഖം രക്ഷിക്കാൻ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുന്നു. തൃശൂർ ജില്ലയിലെ എക്സൈസ് ഉദ്യോഗസ്ഥരെയാണ് ബാറുടമകൾ കടുത്ത ആരോപണങ്ങളുയർത്തി പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്. തൃശൂരിലെ എക്സൈസ് ഉദ്യോഗസ്ഥർക്ക് ഇനി മാസപ്പടി നൽകില്ലെന്ന് ബാർ ഉടമകളുടെ ഇരിങ്ങാലക്കുട, തൃശൂർ മേഖലയോഗങ്ങളാണ് തീരുമാനിച്ചത്. വർഷത്തിൽ പതിനഞ്ചു തവണ മുപ്പതിനായിരം രൂപവീതം ബാർ ഒന്നിന് നൽകേണ്ടി വന്നിരുന്നുവെന്ന ബാറുടമകളുടെ തുറന്നടിച്ചുള്ള വെളിപ്പെടുത്തലിൽ എക്സൈസ് മന്ത്രി ഇനി അന്വേഷണത്തിന് ഉത്തരവിടുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. മാസപ്പടി നൽകുന്നതുമായി ബന്ധപ്പെട്ട് തെളിവു ഹാജരാക്കാനും ബാറുടമകൾ തയ്യാറാകുമെന്ന് സൂചനയുണ്ട്. ബാറുടമകൾ ഉന്നയിച്ച ആരോപണത്തിൽ അന്വേഷണം വരികയാണെങ്കിൽ തെളിവുകൾ നൽകാൻ ഇവർ ബാധ്യസ്ഥരാകും. തെളിവുകൾ കയ്യിലുള്ളതുകൊണ്ടാണ് ഇത്ര പരസ്യമായി ബാറുടമകൾ ഈ ഗുരുതര ആരോപണമുന്നയിച്ചത് എന്നാണ് എക്സൈസ് വകുപ്പും സംശയിക്കുന്നത്. അതുകൊണ്ടുതന്നെ…
Read Moreമക്കളെ സ്കൂളിൽ അയച്ചശേഷം അമ്മ കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ കറങ്ങി നടന്ന യുവതിയെ പൊക്കി പോലീസ്; ഇപ്പോൾ അഴിയെണ്ണി ഇരുവരും…
കാട്ടാക്കട : മക്കളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ സ്ത്രീയും കാമുകനും അറസ്റ്റിൽ. ഉറിയാക്കോട് സ്വദേശിയായ 28 കാരിയേയും വിഷ്ണു എന്ന കാമുകനേയുമാണ് വിളപ്പിൽശാല പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 14 ന് യുവതിയുടെ എട്ടും മൂന്നും വയസുള്ള കുട്ടികളെ രാവിലെ അരശുംമൂട് ജംഗ്ഷനിൽ നിന്നും സ്കൂൾ ബസിൽ കയറ്റി വിട്ട ശേഷം കാമുകനായ വിഷ്ണുവിനോടൊപ്പം കന്യാകുമാരി ഉൾപ്പടെ തുടങ്ങിയ സ്ഥലങ്ങളിൽ പോയി. മൂന്നു വയസ് മാത്രം പ്രായമുള്ള കുഞ്ഞിനെ ക്ലാസ്സ് കഴിഞ്ഞ് സ്കൂൾ ബസിൽനിന്നു സ്ഥിരം ഇറങ്ങുന്ന സ്ഥലത്ത് ഇറക്കിയപ്പോൾ ആരും കൂട്ടിക്കൊണ്ടു പോകാൻ ഇല്ലായിരുന്നു. തുടർന്ന് കുഞ്ഞ് കരയുന്നത് കണ്ട് സ്കൂളിലെ ജീവനക്കാരി കുഞ്ഞിനെ വീട്ടിൽ എത്തിച്ചു. തുടർന്ന് ഇവർ ബന്ധുക്കളെ അറിയിച്ചു. അവരാണ് യുവതിയെ കാണാനില്ലെന്ന് പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത. ജുവനയിൽ ജസ്റ്റിസ് ആക്ട് പ്രകാരം ഇരുവരേയും അറസ്റ്റ്…
Read Moreജനിച്ച നാട്ടിൽ നേർക്കുനേർ അങ്കം വെട്ടാൻ കേരള കോൺഗ്രസ്; മാണി-ജോസഫ് ഗ്രൂപ്പുകളുടെ ബലപരീക്ഷണം രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു
കോട്ടയം: കേരള കോണ്‍ഗ്രസ് പിറവിയെടുത്ത കോട്ടയത്തിന്റെ മണ്ണില്‍ ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മാണി-ജോസഫ് ഗ്രൂപ്പുകളുടെ ബലപരീക്ഷണം ഉറപ്പായി. സിറ്റിംഗ് എംപി തോമസ് ചാഴികാടന് എൽഡിഎഫ് സ്ഥാനാര്‍ഥിയായി നേരത്തെ രംഗത്തെത്തിക്കഴിഞ്ഞു. കേരള കോണ്‍ഗ്രസിലെ കെ. ഫ്രാന്‍സീസ് ജോര്‍ജിനെ സ്ഥാനാർഥിയായി യുഡിഎഫും പ്രഖ്യാപിച്ചു. ഇരുവരും ഗോദയില്‍ ഇറങ്ങിയതോടെ കോട്ടയത്തെ രാഷ്ട്രീയക്കളം മൂത്തു. ഏറ്റുമാനൂരില്‍ നാലു തവണ എംഎല്‍എയായി വിജയവും രണ്ടു തോല്‍വിയും ഒരു ലോക്സഭാ വിജയവുമാണ് തോമസ് ചാഴികാടനുള്ളത്. ഇടുക്കിയില്‍നിന്ന് ലോക്സഭയിലേക്ക് രണ്ടു വിജയവും ഒരു തോല്‍വിയും നിയമസഭയിലേക്ക് രണ്ടു തോല്‍വിയുമാണ് ഫ്രാന്‍സീസ് ജോര്‍ജിനുള്ളത്. ലോക്സഭയിലേക്ക് ആറാം അങ്കമാണ് ഫ്ര്ാൻസിസ് ജോർജിന്. കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാനായ ഫ്രാന്‍സീസ് ജോര്‍ജ് 1999 മുതല്‍ 2009 വരെ ഇടുക്കി ലോക്സഭാമണ്ഡലത്തില്നിന്നുള്ള എംപിയായിരുന്നു. നിയമബിരുദധാരിയായ ഫ്രാൻസീസ് ബാങ്ക് ഉദ്യോഗസ്ഥാനായിരിക്കെയാണ് രാഷ്ട്രീയത്തില്‍ സജീവമായത്. കേരള കോണ്‍ഗ്രസ് സ്ഥാപക ചെയര്‍മാനും മുന്‍ മന്ത്രിയുമായ കെ.എം. ജോര്‍ജിന്റെയും…
Read More