പാലക്കാട്: കുറുമ്പാച്ചി മലയിൽ കയറി കുടുങ്ങിപ്പോയ ബാബുവിന്റെ അമ്മയും സഹോദരനും ട്രെയിൻ തട്ടി മരിച്ച നിലയിൽ. മലമ്പുഴ ചെറാട് സ്വദേശി റഷീദ (46), മകൻ ഷാജി (23) എന്നിവരാണ് മരിച്ചത്. മലമ്പുഴ കുടുക്കാം കുന്ന് പാലത്തിന് സമീപം ചൊവ്വാഴ്ച രാത്രി 11നാണ് അപകടം നടന്നത്. ഇരുവരും ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. കുടുംബ പ്രശ്നങ്ങളാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലീസ് സംശയിക്കുന്നു. പാലക്കാട് കുറുമ്പാച്ചി മലയിൽ കയറി കുടുങ്ങിപ്പോയ ബാബുവിന്റെ അമ്മയാണ് മരിച്ചത്. 2022 ഫെബ്രുവരിയിലാണ് ബാബു മലയില്‍ കുടുങ്ങി വാര്‍ത്തകളില്‍ ഇടം പിടിച്ചത്. 45 മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലായിരുന്നു ബാബുവിനെ രക്ഷപ്പെടുത്തിയത്. സംരക്ഷിത വനമേഖലയില്‍ അതിക്രമിച്ച് കടന്നതിന് ഇയാള്‍ക്കെതിരെ അന്ന് കേസെടുത്തിരുന്നു.
Read MoreCategory: Top News
ടി.പി യുടെ കൊലപാതകം പിണറായി വിജയന്റെ അറിവോടെ ആസൂത്രണം ചെയ്യപ്പെട്ടത്; സിപിഎം കൊലപാതക രാഷ്ട്രീയത്തിന് അവധി നല്‍കിയത് ഭരണത്തിലിരിക്കുന്നത്കൊണ്ടെന്ന് ചെന്നിത്തല
മാനന്തവാടി: പിണറായി വിജയന്റെ അറിവോടെ ആസൂത്രണം ചെയ്യപ്പെട്ടതായിരുന്നു ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഭരണത്തിലുള്ളതുകൊണ്ട് മാത്രമാണ് സിപിഎം കൊലപാതക രാഷ്ട്രീയത്തിന് അവധി നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫോൺ കോൾ വിവരങ്ങൾ പൂർണമായി കിട്ടാതിരുന്നതാണ് ഗുഡാലോചനയിലേക്ക് അന്വേഷണം നീളാതിരുന്നതിന് കാരണമെന്നും ചെന്നിത്തല പറഞ്ഞു. സർവീസ് പ്രൊവൈഡർമാരോട് പൊലീസ് ആവശ്യപ്പെട്ടെങ്കിലും വിവരങ്ങൾ കിട്ടിയിരുന്നില്ല. താൻ ആഭ്യന്തരമന്ത്രിയായ ഘട്ടത്തിൽ ഇക്കാര്യങ്ങൾ വിശദമായി പരിശോധിച്ചിരുന്നു.ഫോൺ കോൾ വിവരങ്ങൾ കിട്ടിയിരുന്നെങ്കിൽ പല ഉന്നതരും ടി.പി വധ ഗൂഡാലോചനയിൽ ഉൾപ്പെടുമായിരുന്നുവെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. എം.വി. ഗോവിന്ദൻ ഈ വിധിയെ സ്വാഗതം ചെയ്തതുതന്നെ അവർക്ക് ഈ കേസിലുള്ള പങ്ക് വ്യക്തമാക്കുകയാണ്. രണ്ടു പ്രതികളെക്കൂടി ഉൾപ്പെടുത്തി അവർക്ക് ശിക്ഷ വിധിക്കാൻ പോകുന്ന ഈ കേസ് സ്വാഗതാർഹമാണെന്ന് അദ്ദേഹം പറഞ്ഞപ്പോൾത്തന്നെ പാർട്ടി ഈ കുറ്റം ഏറ്റെടുക്കുന്നതായി ബോധ്യപ്പെടുകയാണെന്നും ചെന്നിത്തല പറഞ്ഞു. വാസ്തവത്തിൽ ഈ കൊലപാതകം ആസൂത്രണം…
Read Moreനാട്ടിലാകെ ഉത്സവമേളം; വെടിക്കെട്ടുകൾക്ക് മണിച്ചിത്രത്താഴിട്ട് അധികൃതർ; വിണ്ണിലെ വർണ്ണകാഴ്ചകളുടെ പൂരം ഒരുക്കാൻ കോടതികയറിയിറങ്ങി ഉത്സവകമ്മറ്റിക്കാർ
തൃശൂർ: മധ്യകേരളത്തിലടക്കം ഉത്സവപൂരം സീസണ് തുടങ്ങിയതോടെ വെടിക്കെട്ടുകൾ വീണ്ടും ചുവപ്പുനാടയിൽ കുരുങ്ങി. പേരുകേട്ട പല വെടിക്കെട്ടുകൾക്കും അധികൃതർ മണിച്ചിത്രത്താഴിട്ടു പൂട്ടിക്കഴിഞ്ഞു. വെടിക്കെട്ടിന് അനുമതി കിട്ടാൻ ഇനി കോടതി കയറിയിറങ്ങേണ്ട അവസ്ഥയിലാണ് ഉത്സവംപൂരം കമ്മിറ്റിക്കാർ. തൃശൂരിലും തൃപ്പൂണിത്തുറയിലും അടുത്തകാലത്തുണ്ടായ വെടിക്കെട്ടപകടങ്ങളുടെ പശ്ചാത്തലം പരിശോധിച്ചതിൽ വെടിക്കെട്ടിന് ലൈസൻസ് അനുവദിക്കുന്നത് പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിൽ വടക്കഞ്ചേരി ശ്രീരുധിരമഹാകാളിക്കാവ് ക്ഷേത്രത്തിലെ പൂരം പറ പുറപ്പാടിനോടനുബന്ധിച്ചുള്ള വെടിക്കെട്ടിന് അനുമതി നിഷേധിച്ച് എഡിഎം ഉത്തരവ് പുറത്തിറക്കിയിരുന്നു. ഇത് വരാനിരിക്കുന്ന പല വെടിക്കെട്ടുകൾക്കും ബാധകമാകുമെന്ന ആശങ്കയാണ് ഇപ്പോഴുയർന്നിരിക്കുന്നത്.വെടിക്കെട്ട് സാമഗ്രികൾ കൈകാര്യം ചെയ്യുന്നതിൽ വരുന്ന ചെറിയ പിഴവു പോലും മനുഷ്യജീവന് ഏറെ ഹാനികരമാണെന്ന് സമീപകാലത്ത് തൃശൂർ ജില്ലയിലെ കുണ്ടന്നൂർ, വരവൂർ എന്നിവിടങ്ങളിൽ നടന്ന വെടിക്കെട്ട്-കതിന അപകടങ്ങളിൽ നടത്തിയ വിശദമായ അന്വേഷണത്തിൽ ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഉത്തരവിൽ പരാമർശിക്കുന്നു. പോലീസ്, ഫയർ, റവന്യൂവകുപ്പുകളുടെ അന്വേഷണ റിപ്പോർട്ടുകൾ കൂടി കണക്കിലെടുത്താണ്…
Read Moreചാക്കിലാക്കി കള്ളൻ കൊണ്ടുപോകുന്നത് ലക്ഷങ്ങൾ; ഏലക്കാ മോഷ്ടാക്കളെ പിടികൂടാൻ ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് നെടുങ്കണ്ടത്തെ കർഷകൻ
നെടുങ്കണ്ടം: മോഷ്ടാക്കളുടെ ശല്യം പൊറുതിമുട്ടിച്ചപ്പോള്‍ ഇവരെ പിടികൂടുന്നവര്‍ക്ക് ഒരുലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരിക്കുകയാണ് ഒരു കര്ഷകന്. ഏലത്തോട്ടത്തില്‍ മോഷ്ടാക്കളുടെ ശല്യം രൂക്ഷമായതോടെയാണ് തൂക്കുപാലം സ്വദേശിയായ രാജേഷ് പാരിതോഷികം പ്രഖ്യാപിച്ചത്. കോവിഡ് കാലഘട്ടത്തിലാണ് രാജേഷ് ഏലം കൃഷി ആരംഭിച്ചത്. വില കൊടുത്ത് വെള്ളം വാങ്ങിയാണ് കൃഷി പരിപാലിക്കുന്നത്. എന്നാല്‍, വിളവ് ആയ കാലം മുതല്‍ മോഷ്ടാക്കളുടെ ശല്യവും ആരംഭിച്ചു. തോട്ടത്തില്‍ നിന്നു പലതവണ പച്ച ഏലക്ക നഷ്ടപ്പെട്ടിട്ടുണ്ട്. ഓരോ വിളവെടുപ്പിനും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് രാജേഷിന് ഉണ്ടാകുന്നത്.
Read Moreലക്ഷപ്രഭുവാക്കി ലോട്ടറി, കോടീശ്വരനാകാൻ കഞ്ചാവ് കച്ചവടം; കുമരകത്തെ ശ്രീജിത്തിനെ ഒടുവിൽ ഭാഗ്യദേവത കൈവിട്ടു; ലഹരികച്ചവടത്തിന് യുവാവ് അറസ്റ്റിൽ
കുമരകം: കുമരകത്ത് എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കഞ്ചാവ് പിടികൂടി. കുമരകത്തെ സ്കൂളുകളുടെ സമീപമുള്ള വിജനമായ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. പരിശോധനയിൽ കുമരകം കുറുപ്പംപറമ്പിൽ ശ്രീജിത്ത് (36) പിടിയിലായി കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം നേടിയ വ്യക്തിയാണ് കഞ്ചാവു കച്ചവടത്തിന് പിടിയിലായ ശ്രീജിത്ത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം . വില്പന നടത്താൻ പാകത്തിൽ ചെറിയ പൊതികളാക്കി വച്ചിരുന്ന കഞ്ചാവാണ് പുതിയകാവ് റോഡിൽനിന്നും കോട്ടയം എക്സെെസ് സ്ക്വാഡ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. 50 ഗ്രാമിന് 2500 രൂപ നിരക്കിലാണ് സ്ഥിരം ഉപഭാേക്താക്കൾക്ക് കഞ്ചാവു നൽകിയിരുന്നതെന്നാണ് വെളിപ്പെടുത്തൽ. കുമരകത്തെ വിദ്യാർഥികൾക്കിടയിൽ മയക്കുമരുന്നും കഞ്ചാവും ഉപയാോഗം വർധിക്കുന്നുവെന്ന ആശങ്കകൾക്ക് ശക്തി പകരുന്നതാണ് ഇന്നലത്തെ കഞ്ചാവു വേട്ട. കുമരകത്തെ യുവജനങ്ങളുടെ നാശത്തിന് പ്രധാന കാരണമായ ലഹരി ഉപയാോഗം നിയന്ത്രിക്കാൻ കൂടുതൽ ശക്തമായ നടപടികൾ എക്സൈസും പോലീസും സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ…
Read Moreമോളു മരിച്ചു, ഞാൻ കൊന്നു, നമ്മുടെ മോളു പോയി അജുവേ…മകളെ കൊന്നശേഷം ആൺസുഹൃത്തിന് യുവതിയുടെ സന്ദേശം
മാവേലിക്കര: മകളെ കൊന്നതിന് ശേഷം ആൺസുഹൃത്തിന് സന്ദേശം അയച്ച് അമ്മ. ‘മോളു മരിച്ചു, ഞാൻ കൊന്നു, എന്റെ മോളെ, വിളിക്കൂ, നമ്മുടെ മോളു പോയി അജുവേ, മോളു പോയി, മോൾ…’ തന്റെ പതിനൊന്ന് മാസം പ്രായമുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്തിയതിന് പിന്നാലെ അമ്മ ആൺസുഹൃത്തിന് അയച്ച സന്ദേശമാണിത്. ശിഖന്യ എന്ന പെൺകുഞ്ഞിനെ ആശുപത്രിയിൽ മരിച്ച നിലയിൽ എത്തിച്ച സംഭവത്തിൽ, കുട്ടിയെ കൊലപ്പടുത്തിയതാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കുഞ്ഞിന്റെ അമ്മ കോട്ടയം കാഞ്ഞിരംപത്തിൽ ശിൽപയെ(29)യെ പോലീസ് അറസ്റ്റ് ചെയ്തത്. മാവേലിക്കരയിലെ വാടകവീട്ടിൽ വച്ച് ശനിയാഴ്ച പുലർച്ചെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. കുഞ്ഞിന്റെ ശരീരത്തിൽ മുറിവുകളില്ലെങ്കിലും ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് ആന്തരാവയവ പരിശോധനയിലും പോസ്റ്റ്മോർട്ടത്തിലും കണ്ടെത്തിയതാണ് കേസിൽ വഴിത്തിരിവായത്. അതേസമയം, തനിക്ക് ജോലിക്ക് പോകുന്നതിന് കുഞ്ഞ് തടസമാകുന്നതിനാലാണ് കൊലപ്പെടുത്തിയതെന്ന് ശിൽപ മൊഴി നൽകിയതായി പോലീസ് അറിയിച്ചു. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം വാടകയ്ക്കെടുത്ത കാറിൽ…
Read Moreവയനാട്ടിൽ ആനയുടെ ആക്രമണത്തിൽ മരിച്ച അജീഷിനുള്ള ധനസഹായത്തെ എതിർത്ത് ബിജെപി
വയനാട്: മാനന്തവാടി പടമലയിൽ മോഴയാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് കർണാടക സർക്കാർ ധനസഹായം പ്രഖ്യാപിച്ചതിനെതിരെ ബിജെപി. രാഹുൽ ഗാന്ധിയെ വയനാട്ടിൽ വീണ്ടും ജയിപ്പിക്കാനുള്ള തെരഞ്ഞെടുപ്പ് തന്ത്രമാണിതെന്നും കർണാടകയിലെ നികുതിപ്പണം മറ്റൊരു സംസ്ഥാനത്തിന് വേണ്ടി വിനിയോഗിക്കേണ്ട കാര്യമില്ലെന്നും വിജയേന്ദ്ര അവകാശപ്പെട്ടു. കർണാടകയിലെ കോൺഗ്രസ് സർക്കാർ രാഹുൽ ഗാന്ധിയെ പ്രീണിപ്പിക്കാൻ നികുതിപ്പണം ഉപയോഗിക്കുന്നുവെന്ന് കർണാടക ബിജെപി അധ്യക്ഷൻ വിജയേന്ദ്ര ആരോപിച്ചു. മാനന്തവാടിയിൽ ഏറെ ഭീതിവിതച്ച ബേലൂർ മഖ്നയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തെ ഞായറാഴ്ചയാണ് രാഹുൽ ഗാന്ധി സന്ദർശിച്ചത്. ഇതിനു പിന്നാലെയായിരുന്നു അജീഷിന്റെ കുടുംബത്തിന് പതിനഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് കർണാടക സർക്കാർ അറിയിച്ചത്. കർണാടക വനംവകുപ്പ് മന്ത്രി ഈശ്വർ ഖന്ദ്രയാണ് ധനസഹായം പ്രഖ്യാപിച്ചത്. നിലവില്‍ കര്‍ണാടകയില്‍ കാട്ടാനകളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് നല്‍കിവരുന്ന ധനസഹായമാണ് ഇത്. അജീഷിനെ കര്‍ണാടകക്കാരനായി കണക്കാക്കിയാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയെ…
Read Moreനാട്ടില്‍ ഇറങ്ങുന്ന ആനകളെ കൂട്ടിലടയ്ക്കണം; ആനപ്രേമികള്‍ക്ക് കര്‍ഷകരുടെ ദുരിതം അറിയില്ല; ജീവന് വേണ്ടി സമരം ചെയ്യുന്നവര്‍ക്കെതിരേ കേസ് എടുക്കുന്നത് ശരിയല്ലെന്ന് കെ.മുരളീധരന്
കോഴിക്കോട്: നാട്ടില്‍ ജീവിക്കുന്ന ആനപ്രേമികള്‍ക്ക് കര്‍ഷകരുടെ ദുരിതം അറിയില്ല. മൃഗങ്ങളെ ആരും കാട്ടില്‍ പോയി കണ്ടുമുട്ടുന്നില്ല. മൃഗങ്ങള്‍ ഇങ്ങോട്ട് ഇറങ്ങിവരികയാണ്. വയനാട്ടിലെ വന്യജീവി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്. നാട്ടില്‍ ഇറങ്ങുന്ന ആനകളെ കൂട്ടിലടയ്ക്കണമെന്ന് മുരളീധരന് പ്രതികരിച്ചു. കാട്ടാനകള്‍ക്ക് റേഡിയോ കോളര്‍ ഘടിപ്പിക്കുന്നത് ശരിയല്ല. അവയെ പിടിച്ച് നാട്ടില്‍ സംരക്ഷിച്ച് കൂടെയന്നും മുരളീധരന് ചോദിച്ചു. തണ്ണീര്‍ കൊമ്പനെപ്പോലുള്ള ആനകള്‍ ചെരിയാന്‍ കാരണം ആനപ്രേമികളാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. വയനാട്ടിലെ വന്യജീവി ആക്രമണത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കണം. അല്ലെങ്കില്‍ പ്രക്ഷോഭം നടത്തും. സ്വന്തം ജീവന് വേണ്ടി സമരം ചെയ്യുന്നവര്‍ക്കെതിരേ കേസ് എടുക്കുന്നത് ശരിയല്ലെന്നും മുരളീധരന് പ്രതികരിച്ചു.
Read Moreകണ്ണൂരിൽ എം.വി. ജയരാജനെ നേരിടാൻ സുധാകരനോ? മൂന്നാം സീറ്റ് വേണമെന്ന് ആവശ്യപ്പെടുന്ന ലീഗിന്റെ കണ്ണും കണ്ണൂരിൽ
കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ സിപിഎം ജില്ലാ കമ്മിറ്റി എം.വി. ജയരാജനെ സ്ഥാനാർഥിയാക്കി സംസ്ഥാന കമ്മിറ്റിക്ക് ശിപാർശ ചെയ്തതോടെ എൽഡിഎഫ് പ്രചാരണരംഗത്തേക്ക് ഇറങ്ങിയെങ്കിലും യുഡിഎഫിൽ സ്ഥാനാർഥി കാര്യത്തിൽ അന്തിമ തീരുമാനമായില്ല. സിപിഎം ജില്ലാ കമ്മിറ്റി ഐകകണ്ഠ്യേനയാണ് ജയരാജന്റെ സ്ഥാനാർഥിത്വത്തിന് അംഗീകാരം നൽകിയത്. സംസ്ഥാന കമ്മിറ്റിയാണ് അന്തിമ പട്ടിക പ്രഖ്യാപിക്കേണ്ടത്. എം.വി. ജയരാജനെ നേരിടാൻ കോൺഗ്രസ് സിറ്റിംഗ് എംപിയായ കെ. സുധാകരൻതന്നെ കളത്തിലിറങ്ങിയേക്കുമെന്നാണ് ഒടുവിലത്തെ സൂചന. കെപിസിസി പ്രസിഡന്റ് കൂടിയായ കെ. സുധാകരൻ ഇത്തവണ മത്സരത്തിനില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, സുധാകരനു മാത്രമേ മണ്ഡലം നിലനിർത്താനാകൂ എന്നാണ് പ്രവർത്തകരും നേതൃത്വവും വിലയിരുത്തുന്നത്. ഇതിനായി നേതൃത്വം സുധാകരനിൽ സമ്മർദം ചെലുത്തുന്നുണ്ട്. ഇതേത്തുടർന്നാണ് നേതൃത്വം ആവശ്യപ്പെട്ടാൽ മത്സരിക്കുന്ന കാര്യം ആലോചിക്കാമെന്ന നിലയിൽ സുധാകരൻ നിലപാട് മയപ്പെടുത്തിയതെന്നാണ് കരുതുന്നത്. സുധാകരനു പകരം നിരവധി പേർ സ്ഥാനാർഥിയാകാൻ ആഗ്രഹം പ്രകടിപ്പിച്ച പ്രതിസന്ധിയിൽനിന്നു കരകയറാൻ നേതൃത്വത്തിന്…
Read More”ഒറ്റയാനായി” വന്നാൽ പണികിട്ടും… വനംമന്ത്രി ചുരം കയറിയാല്‍ സംഘർഷസാധ്യതയെന്ന് ഇന്റലിജന്‍സ്; വയനാട്ടിലേക്കുള്ള പ്രത്യേക മന്ത്രിതലസംഘത്തിൽ കൂടെകൂട്ടും
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ടുണ്ടാവുന്ന സംഭവങ്ങള്‍ തിരിച്ചടിയാകുമെന്ന ആശങ്കയില്‍ സര്‍ക്കാര്‍. വനം വകുപ്പിനും അതുവഴി സര്‍ക്കാരിനുമെതിരേ ശക്തമായ ജനവികാരമാണ് ഉയരുന്നത്. കാട്ടാന ആക്രമണത്തില്‍ ഒരാഴ്ചയ്ക്കിടെ രണ്ടുപേര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ പ്രതിഷേധത്തില്‍ കേസും തുടര്‍ നടപടികളുമായി ആഭ്യന്തരവകുപ്പ് രംഗത്തെത്തിയത് എരിതീയില്‍ എണ്ണ ഒഴിക്കുന്നതിനു തുല്യമായി.കഴിഞ്ഞ ദിവസമുണ്ടായ പ്രതിഷേധത്തില്‍ നൂറുപേര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. രാഹുല്‍ഗാന്ധി ഉള്‍പ്പെടെ വയനാട്ടില്‍ എത്തിയതോടെ ദേശീയ ശ്രദ്ധ ആകര്‍ഷിച്ച കാട്ടാന ആക്രമണവും തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളും കൈാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിനു വീഴ്ച പറ്റിയെന്ന വികാരമാണ് പൊതുവേയുള്ളത്.ഇതിനിടയിലാണ് പ്രതിഷേധക്കാര്‍ക്കുനേരേ കേസ് എടുക്കാനുള്ള പോലീസ് തീരുമാനവും വന്നിരിക്കുന്നത്. നിലവില്‍ കേസുമായി മുന്നോട്ടുപോകാനുള്ള നിര്‍ദേശമാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. ശനിയാഴ്ച വയനാട്ടിൽ നടന്ന ഹർത്താലിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് പുൽപള്ളി പോലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. വനം വകുപ്പിന്റെ വാഹനം തകർത്തതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്.വനംവകുപ്പിന്റെ വാഹനം…
Read More