കട്ടപ്പന: ഓടുന്ന ബസിൽ യുവതിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുമളി മുരിക്കടി പൂവത്തുംതൊട്ടിയിൽ സജോ കുര്യാക്കോസ് (43) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച വൈകുന്നേരം നാലിന് കുമളിയിൽനിന്നു കട്ടപ്പനയ്ക്ക് പോയ ബസിലായിരുന്നു സംഭവം. തിരക്കുള്ള ബസിൽവെച്ച് യുവാവ് യുവതിയോട് മോശമായി പെരുമാറുകയായിരുന്നു. തന്നോട് മോശമായി പെറുമാറിയ യുവാവിനോട് ഉടനെ തന്നെ യുവതി പ്രതികരിച്ചു. യാത്രക്കാരും ബസ് ജീവനക്കാരും പ്രശ്നത്തിൽ ഇടപെട്ടു. യാത്രക്കാരുമായി ബസ് വണ്ടന്മേട് പോലീസ് സ്റ്റേഷനിൽ നിർത്തി പ്രതിയെ പോലീസിന് കൈമാറുകയായിരുന്നു. യുവതിയുടെ പരാതിയിൽ കേസെടുത്ത പോലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read MoreCategory: Top News
കുഞ്ഞുമോൻ പാസ്റ്റർ വല്ലാത്തൊരു ഭീകരൻ; രോഗശാന്തി ശുശ്രൂഷയ്ക്കെന്നു പറഞ്ഞ് ആശുപത്രിമുറിയിലെത്തി യുവതിയെ പീഡിപ്പിച്ചു; പാസ്റ്റർക്കെതിരെ നിരവധി സ്ത്രീകൾ
ചെറുതോണി: ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിച്ച പാസ്റ്ററെ ഇടുക്കി വനിതാ പോലീസ് അറസ്റ്റ് ചെയ്തു. പാറത്തോട് മാങ്കുഴിയിൽ കുഞ്ഞുമോൻ (52) ആണ് അറസ്റ്റിലായത്. ഒരു മാസമായി പോലീസ് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. യുവതിയെ രോഗശാന്തി ശുശ്രൂഷയ്ക്കെന്ന് വിശ്വസിപ്പിച്ച് ആശുപത്രി മുറിയിലെത്തി യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഇയാൾക്കെതിരേ നിരവധി സ്ത്രീകൾ സമാനമായ ആരോപണം ഉന്നയിക്കുന്നുണ്ട്. എന്നാൽ, പോലീസിൽ ഒരു പരാതി മാത്രമേ ലഭിച്ചുള്ളൂ എന്ന് സിഐ സുമതി പറഞ്ഞു. കുഞ്ഞുമോൻ വിവിധ മേഖലകളിൽ ആത്മീയതയുടെ മറവിൽ സ്ത്രീകളെ ദുരുപയോഗം ചെയ്തതായാണ് ആരോപണം. ഇതുസംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇടുക്കി എസ്പി, ഡിവൈഎസ്പി എന്നിവരുടെ നിർദേശപ്രകാരമാണ് ഇടുക്കി വനിതാ പോലീസ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read Moreതണ്ണീർക്കൊമ്പൻ ചരിഞ്ഞു; മാനന്തവാടിയിൽ നിന്ന് വനം വകുപ്പ് പിടികൂടിയ കാട്ടാന കർണാടക ആനക്യാമ്പിലാണ് ചരിഞ്ഞത്
ബന്തിപ്പൂർ: മാനന്തവാടിയിൽ നിന്ന് വനം വകുപ്പ് പിടികൂടിയ കാട്ടാന തണ്ണീർക്കൊമ്പൻ ചരിഞ്ഞു. കർണാടക വനംവകുപ്പിന്റെ ബന്തിപ്പൂരിലുള്ള ആനക്യാമ്പിൽ വച്ചാണ് തണ്ണീർക്കൊമ്പൻ ചരിഞ്ഞത്. കർണാടക വനംവകുപ്പാണ് ആന ചരിഞ്ഞതായി സ്ഥിരീകരിച്ചത്. കേരളത്തിൽ നിന്ന് പിടികൂടിയ ആനയെ കേരള വനംവകുപ്പിന്റെ പ്രത്യേക വാഹനത്തിലാണ് കർണാടകയിൽ എത്തിച്ചത്. തുടർന്ന് ആനയുടെ ആരോഗ്യ നില തൃപ്തികരമാണ് എന്ന് വനംവകുപ്പ് അറിയിച്ചിരുന്നു. ആനയെ തുറന്ന് വിടാനുള്ള തയാറെടുപ്പുകൾ നടത്തുന്നതിനിടെയാണ് അപ്രതീക്ഷിതമായി ആന ചരിഞ്ഞത്. മാനന്തവാടിയെ വിറപ്പിച്ച് കാട്ടാന; പ്രദേശത്ത് നിരോധനാജ്ഞ; റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന കർണാടക വനത്തിൽ നിന്നെത്തിയത്
Read Moreവീണയ്ക്കെതിരായ എസ്എഫ്ഐഒ അന്വേഷണത്തിന് പിന്നില്‍ ബിജെപി ബന്ധം; ഏത് ഏജന്‍സികള്‍ വേണമെങ്കിലും വരട്ടെയെന്ന് എം.വി. ഗോവിന്ദന്
തിരുവനന്തപുരം: എക്സാലോജിക് കമ്പനിക്കെതിരായ എസ്എഫ്ഐഒ അന്വേഷണത്തിന് പിന്നില്‍ ബിജെപി ബന്ധം. എസ്എഫ്ഐഒ അന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ പോയ ഷോണ്‍ ജോര്‍ജിന് ബിജെപി അംഗത്വം നല്‍കിയത് ഇതിന് തെളിവാണെന്ന്ഗോവിന്ദന്. മകളുടെ പേരിലാണ് ആരോപണമെങ്കിലും അച്ഛനിലേക്ക് എത്തുകയാണ് ലക്ഷ്യം. അതിനെ രാഷ്ട്രീയമായി നേരിടും. അന്വേഷണത്തിന് ഏത് ഏജന്‍സികള്‍ വേണമെങ്കിലും വരട്ടെയെന്നും ഗോവിന്ദന് പറഞ്ഞു. ബിജെപിയുടെ പല കേസുകളും കൈകാര്യം ചെയ്യുന്ന യുഡിഎഫ് എംഎല്‍എയാണ് നിയമസഭയില്‍ ഈ വിഷയം ഉന്നയിക്കുന്നതെന്നും ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.
Read Moreരാഷ്ട്രീയം തനിക്ക് ഹോബിയല്ല: തമിഴക വെട്രി കഴകം 2026ൽ തമിഴ്നാട് ഭരിക്കും; രാഷ്ട്രീയ ലക്ഷ്യം വ്യക്തമാക്കി ഇളയദളപതി
ഡൽഹി: അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് സ്വന്തം രാഷ്ട്രീയ പ്രസ്ഥാനത്തിന് തുടക്കമിട്ട് വിജയ്. രാഷ്ട്രീയ പ്രവർത്തനം തനിക്കൊരു ഹോബിയല്ലെന്നും താരം വ്യക്തമാക്കി. എന്നാൽ വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയ്യുടെ രാഷ്ട്രീയ പാർട്ടി മത്സരിക്കില്ല. ആരെയും ഈ തെരഞ്ഞെടുപ്പിൽ പിന്തുണയ്ക്കില്ലെന്നും രണ്ട് വർഷത്തിന് ശേഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിച്ച് ഭരണം പിടിക്കാനാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച പാർട്ടിയുടെ ആദ്യയോഗം നടക്കും. ജില്ലാ സെക്രട്ടറിമാരുമായി ശനിയാഴ്ച വിജയ് കൂടിക്കാഴ്ച നടത്തുന്നതാണ്. ജനുവരി 26ന് വീട്ടിൽ വിളിച്ചു ചേർത്ത പാർട്ടി നേതാക്കളുടെ യോഗത്തിൽ തന്നെ വിജയ് തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. ആരാധക കൂട്ടായ്മ ആയ വിജയ് മക്കൾ ഇയക്കത്തിന്റെ യോഗത്തിൽ വച്ചാണ് സ്വന്തം പാര്‍ട്ടിയായ തമിഴക വെട്രി കഴകം തെരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റര്‍ ചെയ്യാനുള്ള തീരുമാനം വിജയ് അറിയിച്ചത്. വിജയ് മക്കൾ ഇയക്കത്തിന്റെ ജനറൽ സെക്രട്ടറി ബുസി ആനന്ദിന്റെ നേതൃത്വത്തിലുള്ള സംഘമാണ്…
Read Moreമണിയാശാനെ, ആശാനാണ് സൂപ്പർ… നെടുങ്കണ്ടത്ത് അന്താരാഷ്ട്ര നിലവാരത്തിൽ സിന്തറ്റിക് ട്രാക്കോട് കൂടിയ സ്റ്റേഡിയം; ഫുട്ബോൾ ഫീൽഡ് ഫിഫാ നിലവാരത്തിൽ
നെടുങ്കണ്ടം: അന്താരാഷ്ട്ര നിലവാരത്തില്‍ നെടുങ്കണ്ടത്ത് പൂര്‍ത്തീകരിച്ച സിന്തറ്റിക് ട്രാക്കോടുകൂടിയ നെടുങ്കണ്ടം പഞ്ചായത്ത് സ്റ്റേഡിയം നാളെ(ഫെ. 3) കായിക വകുപ്പ് മന്ത്രി വി. അബ്ദുള്‍ റഹ്മാന് നാടിന് സമര്‍പ്പിക്കും. കേരളത്തിലെ ആദ്യ ഹൈ ആള്‍ട്ടിറ്റ്യൂഡ് സ്റ്റേഡിയത്തിൽ 400 മീറ്റര്‍ സിന്തറ്റിക് ട്രാക്കും ഒരുക്കിയിട്ടുണ്ട്. കായിക വകുപ്പും കിഫ്ബിയും ചേര്‍ന്ന് നിര്‍മിച്ച സിന്തറ്റിക് ട്രാക്കും ഫിഫ നിലവാരത്തില്‍ നിര്‍മിച്ച ഫുട്ബോള്‍ ഫീല്‍ഡും അടങ്ങുന്നതാണ് സ്റ്റേഡിയം. രാത്രിയിലും മത്സരങ്ങള്‍ നടത്താന്‍ ഫ്ളഡ് ലൈറ്റ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ജര്‍മനിയില്‍നിന്ന് ഇറക്കുമതി ചെയ്ത സിന്തറ്റിക് മെറ്റീരിയല്‍ ഉപയോഗിച്ചാണ് 13.2 മി.മി കട്ടിയുള്ള 400 മീറ്റര്‍ ട്രാക്ക് നിര്‍മിച്ചിരിക്കുന്നത്. ട്രാക്കിന്റെ ഒരു ഭാഗത്ത് 10 ലൈനുകളും മറുഭാഗത്ത് എട്ട് ലൈനുകളുമുണ്ട്. 400 മീറ്റര്‍, 100 മീറ്റര്‍ ഓട്ടമത്സരങ്ങള്‍ക്ക് പുറമേ ഡിസ്കസ് ത്രോ, ഹാമര്‍ ത്രോ, ഷോട്പുട്ട്, ലോംഗ്ജംപ്, ട്രിപിള്‍ ജംപ്, പോള്‍വോള്‍ട്ട്, സ്റ്റിപ്പിള്‍ ചെയ്സിംഗ്, ജാവലിന്‍,…
Read Moreഫോണിൽ നിരന്തരം അശ്ലീല വിഡിയോകൾ കണ്ട് സ്കൂളിലെത്തി പെൺകുട്ടികളെ ശല്യം ചെയ്തു: പിതാവ് മകന് വിഷം കൊടുത്ത് കൊന്നു
മുംബൈ: നിരന്തരമായി ഫോണിൽ അശ്ലീല വിഡിയോകൾ കണ്ട് സ്കൂളിലെത്തി പെൺകുട്ടികളെ ശല്യം ചെയ്ത മകനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ. വിജയ് ഭാട്ടു ആണ് അറസ്റ്റിലായത്. ജനുവരി 13ന് സോലാപുരിലെ പോലീസ് സ്റ്റേഷനിൽ മകൻ വിശാലിനെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കൾ പരാതി നൽകി. അന്വേഷണത്തിനൊടുവിൽ ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതായി പോലീസ് പരാതിക്കാരെ അറിയിച്ചു. മൃതദേഹം കാണാതായ തങ്ങളുടെ മകൻ വിശാലിന്റേതാണെന്ന് വീട്ടുകാർ തിരിച്ചറിയുകയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനു വേണ്ടി അയയ്ക്കുകയും ചെയ്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വിഷം ഉള്ളിൽ ചെന്നാണ് കുട്ടി മരിച്ചതെന്ന് കണ്ടെത്തി. തുടർന്ന് കേസ് റജിസ്റ്റർ ചെയ്ത പോലീസ് വിശാലിന്റെ വീട്ടുകാരെ ചോദ്യം ചെയ്തു. ചോദ്യംചെയ്യലിനിടെ കുട്ടിയുടെ പിതാവായ വിജയ് പൊട്ടിക്കരയുകയും കുറ്റം സമ്മതിക്കുകയും ചെയ്തു. പഠനത്തിൽ തന്റെ മകൻ എല്ലാ കുട്ടികളേക്കാൾ പിന്നിലാണെന്നും. സ്കൂളിലേക്ക് അധ്യാപകർ നിരന്തരം വിളിപ്പിക്കുമായിരുന്നു. മാത്രമല്ല നിരന്തരം ഫോണിൽ…
Read Moreഇങ്ങനെ പോയാൽ വെന്തുരുകും; സംസ്ഥാനത്ത് ചൂട് കനത്തു തുടങ്ങി; ശീതളപാനീയങ്ങൾക്ക് പ്രിയമേറി; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്
തൊടുപുഴ: കനത്ത ചൂടിൽ ജനങ്ങൾ വലയുന്നു. പകൽസമയങ്ങളിൽ അതികഠിനമായ ചൂടാണ് അനുഭവപ്പെടുന്നത്. പ്രത്യേകിച്ച് നഗര മേഖലകളിലാണ് ചൂട് ജനങ്ങളെ കാര്യമായി ബാധിച്ചിരിക്കുന്നത്. ഏപ്രിൽ, മെയ് മാസത്തോടെയാണ് സാധാരണയായി കഠിനമായ ചൂടിൽ ജനങ്ങൾ വലയുന്നതെങ്കിലും ഇപ്പോൾ നേരത്തേതന്നെ സഹിക്കാനാവാത്ത ചൂടാണ് നാട്ടിലെങ്ങും അനുഭവപ്പെടുന്നത്. പുലർച്ചെ ചെറിയ തോതിൽ തണുപ്പ് അനുഭവപ്പെടുന്നുണ്ടെങ്കിലും സൂര്യൻ ഉദിക്കുന്നതോടെ വേനൽച്ചൂടിന്റെ കാഠിന്യമേറുന്നു. ലോറേഞ്ചിനു പുറമേ ഹൈറേഞ്ചിലും ചൂട് അധികരിച്ചു തുടങ്ങി. വേനൽ അധികരിച്ചതോടെ ശീതളപാനീയങ്ങൾ, ഐസ്ക്രീം തുടങ്ങിയ ഭക്ഷ്യോത്പന്നങ്ങൾക്കും എസി, ഫ്രിഡ്ജ് , ഫാൻ തുടങ്ങിയ ഗൃഹോപകരണങ്ങൾക്കും വില വർധിച്ചിട്ടുണ്ട്. സാധാരണ ശീതള പാനീയ ഉത്പന്നങ്ങൾ വിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾക്കു പുറമേ വലിയ തോതിൽ വഴിയോര കച്ചവടവും തകൃതിയായിട്ടുണ്ട്. കരിക്ക്, കുലുക്കി സർബത്ത്, ഐസ്ക്രീം, സംഭാരം എന്നിവയാണ് വഴിയോരങ്ങളിൽ കൂടുതലായി വിൽപ്പനയ്ക്കുള്ളത്. ഇതിനു പുറമേ വിവിധ തരം ജ്യൂസുകൾ, ഷേയ്ക്കുകൾ, ഫലൂഡ തുടങ്ങി ഉള്ളു…
Read Moreസീതയെത്തേടിയിറങ്ങിയ ഹനുമാൻ നല്ല നയതന്ത്രജ്ഞൻ; കടൽ കടന്ന ഹനുമാനെ തന്റെ ജോലിയുമായി താരതമ്യം ചെയ്ത് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ
ന്യൂഡൽഹി: സീതയെ തേടിയിറങ്ങിയ ഹനുമാൻ വലിയ നയതന്ത്രജ്ഞൻ. രാമായണത്തെയും ഹനുമാനെയും തന്റെ ജോലിയുമായി താരതമ്യം ചെയ്ത് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. വ്യാഴാഴ്ചയായിരുന്നു വിദേശകാര്യ മന്ത്രിയുടെ പരാമർശം. തന്റെ ജോലി പോലും ഇതിഹാസമായ രാമായണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹനുമാൻ വലിയ നയതന്ത്രജ്ഞനായിരുന്നു.അതുകൊണ്ടാണ് സീതയെ കണ്ടെത്താനുള്ള ദൗത്യത്തിനായി ഹനുമാനെ ലങ്കയിലേക്ക് അയച്ചതെന്നും ജയശങ്കർ പറഞ്ഞു. ഹനുമാൻ പ്രയോഗിച്ച നയതന്ത്ര തന്ത്രങ്ങളെക്കുറിച്ചും ജയശങ്കർ സംസാരിച്ചു. സഖ്യം (വാനര സേന) എന്ന ആശയം അക്കാലത്തും നിലനിന്നിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പാശ്ചാത്ത്യൻ ആളുകൾ ഇലിയഡിനെയും ഒഡീസിയെയും പരാമർശിക്കുന്നതുപോലെ, രാമായണത്തിലെയും മഹാഭാരതത്തിലെയും പരാമർശങ്ങൾ നമ്മുടെ സംഭാഷണങ്ങളിലും ഉൾപ്പെടുത്തണമെന്നും അദ്ദേഹം പ്രതികരിച്ചു. 2019ലാണ് അയോധ്യയിലെ തർക്കഭൂമി ക്ഷേത്രത്തിനായി സുപ്രീംകോടതി വിധിച്ചത്. അന്ന് മുതലാണ് രാമായണത്തോടുള്ള താൽപര്യം ഉണ്ടായതെന്നും എസ്. ജയശങ്കർ വ്യക്തമാക്കി.
Read Moreമാനന്തവാടിയെ വിറപ്പിച്ച് കാട്ടാന; പ്രദേശത്ത് നിരോധനാജ്ഞ; റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന കർണാടക വനത്തിൽ നിന്നെത്തിയത്
വയനാട്: മാനന്തവാടി നഗരത്തില്‍ ഒറ്റയാന്റെ വിളയാട്ടം. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മേഖലയിലെ സ്കൂളുകള്‍ക്ക് അടക്കം നേരത്തേ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. സ്കൂളിലേക്ക് പോകാന്‍ വീട്ടില്‍നിന്ന് ഇറങ്ങാത്തവര്‍ ഇനി പുറപ്പെടേണ്ടതില്ലെന്ന് അറിയിച്ചിട്ടുണ്ട്. സ്കൂളിലെത്തിയ കുട്ടികള്‍ സുരക്ഷിതമായി അവിടെതന്നെ തുടരാനും നിര്‍ദേശം നല്കി. ഇന്ന് രാവിലെ നഗരത്തിലിറങ്ങിയ ആന കോടതി വളപ്പിന് സമീപം ഏറെ നേരം ഭീതി പരത്തി. നിലവിൽ കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപത്തേക്ക് നീങ്ങുകയാണ്. റേഡിയോ കോളര്‍ ഘടിപ്പിച്ചിട്ടുള്ള കാട്ടാന കര്‍ണാടക വനമേഖലയില്‍ നിന്ന് എത്തിയതാണെന്നാണ് നിഗമനം. നഗരപ്രദേശമായതിനാൽ ആനയെ എങ്ങനെ തുരത്തുമെന്ന കാര്യത്തില്‍ അവ്യക്തത ഉണ്ട്. വനംവകുപ്പെത്തി താരതമ്യേന ജനവാസമേഖല കുറഞ്ഞ സ്ഥലത്തേയ്ക്ക് ആനയെ മാറ്റാനുള്ള ശ്രമം തുടരുകയാണ്.
Read More