കൊല്ലം: നഗരമധ്യത്തിലെ വീട്ടിൽ പിതാവും രണ്ടു മക്കളും മരിച്ച നിലയിൽ. മക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കിയതാകാമെന്നാണു നിഗമനം. പോസ്റ്റ്മോർട്ടത്തിനുശേഷമേ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കുവെന്ന് പോലീസ് പറഞ്ഞു. പട്ടത്താനം ചെമ്പകശേരി ജവഹർ 81-ൽ ജോസ് പ്രമോദ് (41), മക്കളായ ദേവനാരായണൻ (ഒമ്പത്), ദേവനന്ദ (നാല്) എന്നിവരെയാണു മരിച്ചനിലയിൽ കാണപ്പെട്ടത്. വീട്ടിൽ അച്ഛനും മക്കളും മാത്രമായിരുന്നു താമസം. മക്കൾ രണ്ടു പേരും സ്റ്റെയർ കേസിൽ തൂങ്ങി മരിച്ച നിലയിലും ജോസ് പ്രമോദിന്റെ മൃതദേഹം മുറിക്കുള്ളിൽ തൂങ്ങിയ നിലയിലുമാണ് കണ്ടത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നതെന്നു കരുതുന്നു. മരണത്തിനു പിന്നിൽ കുടുംബ വഴക്കാണെന്ന സംശയവും പോലീസിനുണ്ട്. ജോസ് പ്രമോദിന്റെ ഭാര്യ ഡോക്ടറാണ്. ഇരുവരും തമ്മിൽ വർഷങ്ങളായി അകന്നു കഴിയുകയാണ്. ഇരുവരെയും ഒന്നിപ്പിക്കാൻ അടുത്തിടെ ചില ബന്ധുക്കൾ ഇടപെട്ട് മധ്യസ്ഥ ചർച്ചകൾ നടന്നുവെങ്കിലും വിജയം കണ്ടില്ല. ഭാര്യ ഉപരി പഠനാർഥം…
Read MoreCategory: Top News
കുട്ടിയുടെ അച്ഛനാരെന്ന കോളത്തിൽ ഷാജഹാൻ യഥാർഥ പേര് എഴുതി; രണ്ടാമത്തെ കുട്ടിയുടെ ജനനം സവാദിന് കുരുക്കൊരുക്കി; എൻഐഎ ഒന്നാം പ്രതിയിലേക്ക് എത്തിയ വഴിയിങ്ങനെ…
കണ്ണൂർ: പ്രഫ. ടി.ജെ. ജോസഫിന്റെ കൈവെട്ടിയ കേസിൽ എൻഐഎ അറസ്റ്റ് ചെയ്ത സവാദ് കണ്ണൂരിലേക്കെത്തിയത് വിവിധ സംസ്ഥാനങ്ങളിൽ കറങ്ങിത്തിരിഞ്ഞ് ബംഗളൂരിലെത്തിയശേഷം. നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ട് എന്ന സംഘടനാംഗമായ സവാദിന് ഇത്രയും കാലം ഒളിച്ചു കഴിയാൻ എവിടെ നിന്നൊക്കെ സഹായം ലഭിച്ചിട്ടുണ്ടെന്ന കാര്യം എൻഐഎ അന്വേഷിച്ചുവരികയാണ്. സഹായം നൽകിയവരും കുടുങ്ങുമെന്നാണ് വിവരം. പോപ്പുലർ ഫ്രണ്ട് നേതാക്കളായിരുന്നവരും ഇന്ത്യയിലും വിദേശത്തുമുള്ള പോപ്പുലർ ഫ്രണ്ട് അനുയായികളും അന്വേഷണ പരിധിയിലുണ്ട്. കേരള പോലീസും ഇക്കാര്യങ്ങളിൽ അന്വേഷണം ആരംഭിച്ചു. കൈവെട്ടു കേസിലെ പ്രതി വർഷങ്ങളായി കേരളത്തിൽ ഒളിവിൽ കഴിഞ്ഞുവന്നത് കണ്ടെത്താനായില്ലെന്നത് കേരള പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴ്ചയായാണ് വിലയിരുത്തുന്നത്. കൈവെട്ടിയ സംഭവത്തിനുശേഷം വെട്ടാനുപയോഗിച്ച ആയുധവുമായി ഒളിവിൽ പോയ സവാദിനെക്കുറിച്ച് വ്യാപക അന്വേഷണം നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചിരുന്നില്ല. മറ്റൊരു പ്രതിയായ നാസറിനൊപ്പമായിരുന്നു ഒളിവിൽ പോയത്. കൂട്ടുപ്രതി പിന്നീട് പോലീസിൽ കീഴടങ്ങിയെങ്കിലും സവാദിനെക്കുറിച്ച് ഇയാളിൽനിന്നു കൂടുതൽ…
Read Moreഫേസ്ബുക്കിൽ സിപിഎം നേതാവിനെതിരെ കമന്റിട്ടു; കുമളിയിൽ യൂത്ത്കോൺഗ്രസ് പ്രവർത്തകനെ വെട്ടിപ്പരിക്കേൽപ്പിച്ച് സിപിഎം പ്രവർത്തകർ
കട്ടപ്പന: ഫെയ്സ് ബുക്കിൽ കമന്റിട്ടതിന്റെ പേരിൽ കുമളിയിൽ യൂത്ത്കോൺഗ്രസ് പ്രവർത്തകനെ സിപിഎം പ്രവർത്തകർ വെട്ടിപ്പരിക്കേൽപ്പിച്ചു. കുമളി അമരാവതി സ്വദേശി ജോബിൻ ചാക്കോ (36)യ്ക്കാണ് വെട്ടേറ്റത്. ബുധനാഴ്ച രാത്രി എട്ടോടെയായിരുന്നു നടുക്കുന്ന സംഭവം നടന്നത്. ജീപ്പിലെത്തിയ അക്രമിസംഘം ജോബിന്റെ രണ്ടു കാലും തല്ലിയൊടിക്കുകയും കാലിൽ വെട്ടുകയുമായിരുന്നു. സിപിഎം നേതാവിനെതിരേ ഫെയ്സ് ബുക്കിൽ കമന്റിട്ടതിനാണ് ആക്രമണം നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. ഫെയ്സ് ബുക്കിൽ കമന്റിട്ടതിനെതിരേ സിപിഎം കുമളി ലോക്കൽ കമ്മിറ്റി ഇന്നലെ പോലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തതായി വിവരമില്ല.
Read Moreഎന്തൊരു വിധിയിത്… കൃഷിമന്ത്രിയുടെ നാട്ടിൽ നെല്ലുവില ലഭിക്കാതെ ജീവനൊടുക്കിയ കർഷകന്റെ കുടുംബത്തിനു ജപ്തി നോട്ടീസ്
അമ്പലപ്പുഴ: വായ്പയ്ക്ക് ബാങ്കുകൾ കയറിയിറങ്ങി മടുത്ത് സാർക്കാരിനെതിരേ കത്ത് എഴുതി ജീവനൊടുക്കിയ നെൽക്കർഷകൻ കെ.ജി. പ്രസാദിന്റെ കുടുംബത്തിന് ജപ്തി നോട്ടീസ്. എന്തു ചെയ്യണമെന്നറിയാതെ കുടുംബം. തകഴി കുന്നുമ്മ കാട്ടിൽപറമ്പിൽ പ്രസാദിന്റെ ഭാര്യ ഓമനയുടെ പേരിലാണ് പട്ടികജാതി പട്ടിക വർഗ വികസന കോർപ റേഷനിൽനിന്ന് ജപ്തി നോട്ടീസ് വന്നിരിക്കുന്നത്. കൃഷി നടത്തുന്നതിനായി പല ബാങ്കുകളും കയറിയിറങ്ങിയിട്ടും വായ്പ ലഭിക്കാതെ വന്നതോടെയാണ് പ്രസാദ് ആത്മഹത്യ ചെയ്തത്. ഈ കർഷകന്റെ വീടും അഞ്ചുസെന്റ് സ്ഥലവുമാണ് ഇപ്പോൾ ജപ്തി ഭീഷണിയിലായിരിക്കുന്നത്. ഓമന പട്ടികജാതി പട്ടിക വർഗ വികസന കോർപറേഷനിൽനിന്നെടുത്ത വായ്പ കുടിശികയായതിന്റെ പേരിലാണ് ഇപ്പോൾ കോർപറേഷനിൽനിന്ന് ജപ്തി നോട്ടീസ് വന്നിരിക്കുന്നത്. 2022 ഓഗസ്റ്റ് 27 നാണ് 60,000 രൂപ സ്വയം തൊഴിൽ വായ്പയായി എടുത്തത്. 15,000 രൂപയോളം ഇതിനകം തിരിച്ചടച്ചു. 11 മാസമായി തിരിച്ചടവ് മുടങ്ങിയിരിക്കുകയാണ്. കുടിശികയായ 17,600 രൂപ അഞ്ചു ദിവസത്തിനുള്ളിൽ…
Read Moreഇൻസ്റ്റഗ്രാംവഴി പെൺകുട്ടിയുമായി സൗഹൃദത്തിലായി; പിന്നീട് കുട്ടിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; ഇരുപതുകാരൻ പോലീസ് പിടിയിൽ
ആലപ്പുഴ: കരീലക്കുളങ്ങര പോലീസ് സ്റ്റേഷൻ പരിധിയിൽ 14 വയസുള്ള പെൺകുട്ടിയുടെ ഫോട്ടോകൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ 20 കാരനായ പ്രതി അറസ്റ്റിൽ. ഇൻസ്റ്റഗ്രാം ആപ്ലിക്കേഷൻ വഴി പെൺകുട്ടിയുമായി പരിചയത്തിലാകുകയും ചാറ്റ് ചെയ്യുകയും ചെയ്തതിനുശേഷം പെൺകുട്ടിയുടെ ഫോട്ടോകൾ മോഷണം ചെയ്തെടുത്ത് ഒരു വ്യാജ ഇൻസ്റ്റഗ്രാം ഐഡി ഉണ്ടാക്കി അതിലൂടെ ഫോട്ടോകൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച പ്രതിയെയാണ് കരീലക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ സൈബർ സെല്ലിന്റെ സഹായത്താൽ പ്രതിയെ കരീലക്കുളങ്ങര പോലീസ് പിടികൂടുകയായിരുന്നു. കായംകുളം സബ് ഡിവിഷൻ ഓഫീസറുടെ മേൽനോട്ടത്തിൽ കരീലക്കുളങ്ങര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്എച്ച്ഒ ഏലിയാസ് പി.ജോർജിന്റെ നേതൃത്വത്തിൽ എസ്ഐ ശ്രീകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സജീവ് കുമാർ, സുഭാഷ്, അനി, സിവിൽ പോലീസ് ഓഫീസറായ പത്മദേവ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ തെളിവെടുപ്പിനുശേഷം, ഹരിപ്പാട് ജുഡീഷ്യൽ ഫസ്റ്റ്…
Read Moreകടംവാങ്ങിയ 15 ലക്ഷം തിരികെ നൽകിയില്ല; സുഹൃത്തിനെ ക്രിമിനൽ കേസിൽ കുടുക്കാൻ സ്വയം വെടിവച്ചു; യുവാവിന്റെ തന്ത്രം പൊളിച്ച് പോലീസ്
ഗ്രേറ്റർ നോയിഡ: സുഹൃത്തിനെ കള്ളക്കേസിൽ കുടുക്കാൻ സ്വയം വെടിവച്ച് പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ. ഗ്രേറ്റർ നോയിഡയിൽ ദാദ്രി പോലീസ് സ്റ്റേഷൻ പരിധിക്ക് കീഴിലുള്ള കാന്ത് മണ്ടി പ്രദേശത്താണ് സംഭവം. തനൂജ് നഗർ എന്നയാൾ രണ്ട് വർഷം മുമ്പ് ഋഷഭ് ഗുപ്തയ്ക്ക് 15 ലക്ഷം രൂപ കടം നൽകിയിരുന്നു. എന്നാൽ ഋഷഭ് ഈ പണം തനൂജിന് തിരികെ നൽകാൻ വൈകി. കഴിഞ്ഞ ദിവസം ഇതിനെക്കുറിച്ച് ചോദിക്കാൻ തനൂജ്, ഋഷഭിന്റെ വീട്ടിലെത്തി. മറ്റൊരു സുഹൃത്തിനൊപ്പമാണ് തനൂജ് വീട്ടിലെത്തിയത്. സുഹൃത്തിനെ വീടിന് പുറത്ത് നിർത്തിയതിന് ശേഷം തനൂജ് അകത്തേക്ക് കയറിപ്പോയി. കുറച്ച് കഴിഞ്ഞ് തനൂജ് ഒരു തോക്ക് പുറത്തെടുത്ത് കൈയിൽ സ്വയം വെടിവച്ച ശേഷം വീടിന് പുറത്തേക്ക് ഓടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഋഷഭിനെ ക്രിമിനൽ കേസിൽ കുടുക്കുകയായിരുന്നു തനൂജിന്റെ തന്ത്രം. ആശുപത്രിയിൽ കഴിയുന്ന തനൂജിന്റെ ആരോഗ്യനില തൃപ്തികരമാണ്. സംഭവത്തിൽ ഇതുവരെ കേസൊന്നും രജിസ്റ്റർ…
Read Moreബാങ്ക് മാനേജരായ കാമുകിയെ ഹോട്ടലിൽ കൊലപ്പെടുത്തി; കാമുകൻ അറസ്റ്റിൽ; കൊലപാതകം ആസൂത്രണമെന്ന് പോലീസ്
മുംബൈ: സ്വകാര്യ ബാങ്ക് മാനേജരായ യുവതിയെ നവിമുംബൈയിലെ ഹോട്ടലിൽ കാമുകൻ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. സയൺ നിവാസിയായ ആമി എന്ന അമിത് രവീന്ദ്ര കൗർ (35) ആണു കൊല്ലപ്പെട്ടത്. യുപി സ്വദേശിയായ പ്രതി ഷൊയെബ് ഷെയ്ഖിനെ (24) സാക്കിനാക്കയിലെ വീട്ടിൽനിന്നു പൊലീസ് പിടികൂടി. ഐഡിഎഫ്സി ബാങ്കിന്റെ നവിമുംബൈ ശാഖയിലെ മാനേജരാണു കൊല്ലപ്പെട്ട ആമി.കൊലപാതകം ആസൂത്രണം ചെയ്തശേഷമാണ് പ്രതി തിങ്കളാഴ്ച ഹോട്ടലിൽ റൂമെടുത്തത്. കൃത്യത്തിനുശേഷം ഹോട്ടലിൽനിന്നു കടന്നുകളഞ്ഞ പ്രതി യുപിയിലേക്ക് പോകാൻ ഒരുങ്ങുമ്പോഴാണ് പോലീസിന്റെ പിടിയിലാകുന്നത്. മൃതദേഹം ഹോട്ടൽ മുറിയിൽ കണ്ടെത്തി. ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചെന്നു പോലീസ് പറഞ്ഞു.
Read Moreഎൻഐഎ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച പ്രതി ഒളിവിൽ കഴിഞ്ഞത് കണ്ണൂരിൽ; ഇതിനിടെ വിവാഹ ജീവിതവും; അറസ്റ്റിലായത് 13 വർഷത്തിന് ശേഷം
കൊച്ചി: മൂവാറ്റുപുഴയില്‍ ചോദ്യപേപ്പറില്‍ മതനിന്ദയുണ്ടെന്ന് ആരോപിച്ച് തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനായിരുന്ന പ്രഫ. ടി. ജെ. ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി അശമന്നൂര്‍ നൂലേലി മുടശേരി സവാദ് (50) അറസ്റ്റില്‍. കണ്ണൂരില്‍ നിന്നാണ് കൊച്ചിയിലെ എന്‍ഐഎ സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് കണ്ണൂര്‍ മട്ടന്നൂരില്‍ നിന്നാണ് സവാദ് എന്‍ഐഎയുടെ വലയിലായതെന്നാണ് ലഭിക്കുന്ന വിവരം. അവിടെ മരപ്പണിക്കാരനായി കഴിയുകയായിരുന്നു ഇയാള്‍. 2010 ജൂലൈയില്‍ നടന്ന സംഭവത്തിനുശേഷം 13വര്‍ഷമായി സവാദ് ഒളിവിലായിരുന്നു. പ്രഫ. ടി.ജെ. ജോസഫിന്റെ കൈവെട്ടി മാറ്റിയത് സവാദായിരുന്നു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായിരുന്നു. സവാദിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് എന്‍ഐഎ പത്തു ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു. ഒളിവില്‍ കഴിഞ്ഞത് 13 വര്ഷംകുറ്റകൃത്യം നടന്ന 2010 ജൂലൈ നാലിന് ആലുവയില്‍നിന്നു സവാദ് ബംഗളൂരുവിലേക്കു കടന്നതായി അന്ന് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. എന്നാല്‍ അതിനുശേഷം കഴിഞ്ഞ 13…
Read Moreവനിത പ്രവർത്തകയോട് അപമര്യാദയായി പെരുമാറി സിപിഎം നേതാവ്; നാലുമാസത്തെ അന്വേഷണം, അന്തിമതീരുമാനം ജില്ലാകമ്മറ്റിക്ക് വിട്ട് ഏരിയാ കമ്മറ്റി
പത്തനംതിട്ട: പ്രാദേശിക സിപിഎം നേതാവിനെ പാർട്ടിയുടെ പ്രാധമിക അംഗത്വത്തിൽനിന്ന് സസ്പെന്റ് ചെയ്തു. കോന്നി ഏരിയാ കമ്മറ്റി അംഗം സംഗേഷ് ജി നായരാണ് ഒരു വർഷത്തേക്ക് സസ്പെൻഷൻ നടപടിക്ക് വിധേയനായത്. വനിത പ്രവർത്തകയായ എൻജിഒ യൂണിയൻ ഭാരവാഹിയുടെ പരാതിയിലാണ് നടപടി. കോന്നി കരിയാട്ടത്തിനിടെ സംഗേഷ് വനിത പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. നാലു മാസം മുന്‍പാണ് പത്തനംതിട്ട ജില്ലാകമ്മറ്റിയിൽ ഇതു സംബന്ധിച്ച് യുവതി പരാതി നൽകിയത്. തുടർന്ന് സിപിഎം സംഗേഷിനോട് വിശദീകരണം തേടി. ഇയാളുടെ വിശദീകരണം തൃപ്തികരമല്ലന്ന് കണ്ടെത്തി പാർട്ടി തള്ളുകയായിരുന്നു. ചൊവ്വാഴ്ച ചേർന്ന ഏരിയ കമ്മറ്റി യോഗത്തിലാണ് പുറത്താക്കൽ നടപടി സ്വീകരിച്ചത്. അന്തിമ തീരുമാനം ജില്ലാ കമ്മറ്റിയാണ് കെക്കൊള്ളുക.
Read Moreമുംബൈ ഭീകരാക്രമണ സൂത്രധാരന്‍ ഹാഫിസ് സയീദ് പാക്കിസ്ഥാൻ കസ്റ്റഡിയില്‍
ന്യൂഡൽഹി: മുംബൈ ഭീകരാക്രമണ സൂത്രധാരന്‍ ഹാഫിസ് സയീദ് പാക്കിസ്ഥാന്റെ കസ്റ്റഡിയിലെന്ന് സ്ഥിരീകരിച്ച് യുഎന്‍ റിപ്പോര്‍ട്ട്. ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കേസുകളിലാണ് ഹാഫിസ് സയീദ് ജയിലില്‍ കഴിയുന്നത്. തീവ്രവാദ ധനസഹായവുമായി ബന്ധപ്പെട്ട ഏഴ് കേസുകളിൽ ഉൾപ്പെട്ടതിനു 78 വർഷത്തെ തടവ് ശിക്ഷ അനുഭവിക്കുകയാണ് ഹാഫിസ് സയീദ്. യുഎൻ പുതുക്കിയ റിപ്പോർട്ടിലാണ് ഈ വിവരം വെളിപ്പെടുത്തിയത്. സയീദിനെ വിട്ടുനല്‍കണമെന്ന് നേരത്തെ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇരുരാജ്യങ്ങൾക്കുമിടയിൽ കുറ്റവാളികളെ കൈമാറാനുള്ള കരാറില്ലെന്നായിരുന്നു പാക്കിസ്ഥാൻ പ്രതികരണം. പണം കടത്തു കേസിലാണ് ഹാഫിസിനെ വിട്ടുകിട്ടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നതെന്നും പാക്കിസ്ഥാൻ വിദേശകാര്യ വക്താവ് മുംതാസ് സഹ്റ പറഞ്ഞു. അതേസമയം വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ ഹാഫിസിന്റെ പാർട്ടി മത്സരിക്കുന്നുണ്ട്. ഇയാളുടെ മകൻ തൽഹ സയീദ് ലഹോറിലെ സ്ഥാനാർഥിയാണ്.
Read More