നെടുങ്കണ്ടം: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. മലപ്പുറം തിരൂര്‍ സ്വദേശി മുഹമ്മദ് ഇസ്മയിലിനെയാണ് നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്തത്. മാസങ്ങള്‍ക്കു മുമ്പാണ് മുഹമ്മദ് ഇസ്മായില്‍ നെടുങ്കണ്ടം സ്വദേശിയായ 14 വയസുകാരിയെ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടത്. പിന്നീട് തുടര്‍ച്ചയായി മെസേജ് അയച്ച് സൗഹൃദം സ്ഥാപിച്ചു. കഴിഞ്ഞ ദിവസം മലപ്പുറത്തുനിന്ന് നെടുങ്കണ്ടത്ത് എത്തിയ ഇയാള്‍ പെണ്‍കുട്ടിയെ തന്ത്രപൂര്‍വം വിളിച്ചുവരുത്തി സമീപത്തെ ആളൊഴിഞ്ഞ മലമുകളില്‍ എത്തിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ നെടുങ്കണ്ടം പോലീസില്‍ വിവരം അറിയിച്ചു. ഉടന്‍തന്നെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയാ യിരുന്നു. മലപ്പുറം തിരൂര്‍ മേഖലയില്‍ ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇയാള്‍ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read MoreCategory: Top News
അടിച്ചിറയിലെ പ്രവാസിയുടെ മരണത്തിൽ ദുരൂഹത: രക്തം പുരണ്ട കത്തി കഴുകാൻ ശ്രമിച്ച് ഭാര്യ; ബന്ധുക്കളെ ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്
കോട്ടയം: അടിച്ചിറയിൽ പ്രവാസിയെ കഴുത്തറത്ത് മരിച്ചനിലയിൽ കണ്ടെത്തിയതിൽ ദുരൂഹത. വീട്ടിലെ കിടപ്പുമുറിയിലാണ് ലൂക്കോസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ കഴുത്തിൽ ആഴത്തിൽ മുറിവേറ്റതായി പോലീസ് പറഞ്ഞു. വിദേശ നിർമിത കത്തിയും മുറിയിൽ നിന്ന് കണ്ടെത്തി. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. കഴുത്തിന്റെ ഇടതുവശത്താണു മുറിവ്. ഇടതുവശത്തു മുറിക്കണമെങ്കിൽ വലതു കൈയായിരിക്കണം ഉപയോഗിച്ചത്. എന്നാൽ മൃതദേഹം വശം ചരിഞ്ഞു കിടക്കുന്ന നിലയിലായിരുന്നു. സംഭവത്തില്‍ കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തേക്കും. തലയിണയിലും ബെഡിലും തറയിലും ഒഴുകിപ്പരന്ന രക്തം കട്ടപിടിച്ചിരുന്നു. കൈയിൽ സ്മാർട്ട് വാച്ച് കെട്ടിയിട്ടുണ്ടായിരുന്നു. മൃതദേഹത്തിന് തൊട്ടരികിൽ മൊബൈൽ ഫോണും കൊന്തയും കൃത്യം നടത്താൻ ഉപയോഗിച്ച കത്തിയും ഉണ്ടായിരുന്നു. കിടപ്പുമുറിയുടെ വാതിൽ അടച്ചിരുന്നില്ല. എന്നാൽ മൃതദേഹത്തിൽ മറ്റ് മുറിവുകളോ ചതവുകളോ ഇല്ലെന്നും ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളില്ലെന്നും പോലീസ് പറഞ്ഞു. ലൂക്കോസിന്റെ ഭാര്യ ലിസിയും…
Read Moreഎന്നെങ്കിലും അവർ തിരികെ വരുമെന്ന പ്രതീക്ഷയും അവസാനിച്ചു: 2016ൽ കാണാതായ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കടലിൽ കണ്ടെത്തി; മരിച്ചവരിൽ രണ്ട് മലയാളികളും
ന്യൂഡൽഹി: 2016ൽ ബംഗാൾ ഉൾക്കടലിന് മുകളിൽ കാണാതായ ഇന്ത്യൻ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. എഎൻ-32 വിമാനത്തിന്റെ അവശിഷ്ടങ്ങൾ ചെന്നൈ തീരത്തുനിന്ന് 310കി.മീ. അകലെ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി നിയോഗിച്ച സമുദ്ര ഗവേഷണ വാഹനമാണ് കണ്ടെത്തിയത്. വിമാനത്തിൽ വ്യോമസേനയിലെയും സൈന്യത്തിലെയും തീരസംരക്ഷണ സേനയിലെയും 29 ഉദ്യോഗസ്ഥരുണ്ടായിരുന്നു. ഇതിൽ കോഴിക്കോട് സ്വദേശികളായ സജീവ് കുമാർ, വിമൽ എന്നിവരുമുണ്ടായിരുന്നു. കടലിനടിയിൽ തകർന്ന വിമാനത്തിന്റെ അവശിഷ്ടങ്ങളുടെ ചിത്രങ്ങൾ ലഭിച്ചതായി അധികൃതർ വ്യക്തമാക്കി. മറ്റ് വിമാനാപകടങ്ങൾ ഈ മേഖലയിൽ നടന്നിട്ടില്ലാത്ത സാഹചര്യത്തിലും, വിമാനം തകർന്ന ഭാഗത്തിന് സമീപം തന്നെ അവശിഷ്ടങ്ങൾ കണ്ടത്തിയതിനാലും ഇത് വ്യോമസേനയുടെ എഎൻ-31 വിമാനത്തിന്റെതാണെന്ന് സ്ഥിരീകരിച്ചതെന്നും അധികൃതർ കൂട്ടിച്ചേർത്തു. ചെന്നൈയിലെ താംബരം വ്യോമസേനാ താവളത്തിൽ നിന്ന് 2016 ജൂലൈ 22നാണ് രാവിലെ 8 മണിയോടെ അന്റോനോവ് എഎൻ-32 വിമാനം പറന്നുയർന്നത്. ആർഡമാൻ നിക്കോബാർ ദീപസമൂഹത്തിലെ പോർട്ട് ബ്ലെയറിലേക്കുള്ള…
Read Moreഉറക്കമുണർന്ന നാടിനെ തേടി ദുരന്ത വാർത്ത: തിരുവമ്പാടിയില്‍ കാറിനുള്ളില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
കോഴിക്കോട്: തിരുവമ്പാടി പുന്നയ്ക്കലില് കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. പുന്നയ്ക്കല്‍ സ്വദേശി അഗസ്റ്റിന് ജോസഫാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. തിരുവമ്പാടി പുന്നയ്ക്കല്‍ ചപ്പാത്ത് റോഡിലാണ് സംഭവം. ഇന്നലെ രാത്രി 12ന് ഇതുവഴി വന്ന ബൈക്ക് യാത്രക്കാരനാണ് കത്തുന്ന നിലയില്‍ കാര്‍ കണ്ടത്. ഉടൻ തന്നെ തിരുവന്പാടി പോലീസില്‍ വിവരമറിയിച്ചു. പോലീസ് എത്തി തൊട്ടടുത്ത തോട്ടിൽ നിന്ന് വെള്ളമെടുത്ത് തീ അണച്ചു. അപ്പൊഴേക്കും കാർ പൂർണമായും കത്തിയിരുന്നു. കാർ നമ്പറും ആര്‍സി ഓണറെ കുറിച്ചും പരിശോധിച്ചപ്പോഴാണ് പുന്നയ്ക്കല്‍ സ്വദേശി അഗസ്റ്റിനാണെന്ന് വ്യക്തമായത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം നടത്തുന്നു. സ്ഥലത്ത് ഫൊറൻസിക് സംഘം പരിശോധനകൾ നടത്തുകയാണ്. ആത്മഹത്യയെന്നാണ് പോലീസിന്റെ സംശയം.
Read Moreരാത്രിയിൽ സ്കൂട്ടറുമായെത്തി ആളൊഴിഞ്ഞ സ്ഥലത്ത് നിൽക്കും; പെൺകുട്ടികളെ കയറിപ്പിടിക്കും, സ്ത്രീകളെ ശല്യപ്പെടുത്തും; പൂവാലൻ ഹാഷിം വലയിൽ
അമ്പലപ്പുഴ: റോഡിൽ സ്ത്രീകളെ ശല്യപ്പെടുത്തുകയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കയറിപ്പിടിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് കറുകത്തറ പാലത്തിനു സമീപം ശബരി വീട്ടില്‍ വാടകയ് ക്കു താമസിക്കുന്ന ആലപ്പുഴ തിരുവമ്പാടി ഇരവുകാട് വാർഡ് കടവത്തുശേരി ഹാഷി(31)മിനെയാണ് പുന്നപ്ര സിഐ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രി 8.30 ഓടെ വണ്ടാനം പോസ്റ്റ് ഓഫീസിനു പടിഞ്ഞാറ് മെഡിക്കൽ സർവീസസ് കോർപറേഷനു സമീപം നടന്നുപോയ സ്ത്രീകളെയും പെൺകുട്ടിയേയുമാണ് യുവാവ് ശല്യപ്പെടുത്തിയത്. തന്റെ ഭാര്യയുടെ പേരിലുള്ള സ്കൂട്ടറിലാണ് യുവാവ് കറങ്ങി നടന്ന് സ്ത്രീകളെ ശല്യപ്പെടുത്തിയിരുന്നത്. പോക്സോ കേസ് ചുമത്തിയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. എസ്ഐ വിനോദ്കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രാജേഷ് കുമാർ, ജോസഫ് ടി.വി, അനിൽകുമാർ കെ.എസ്, വിനിൽ വി.കെ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Read Moreമൈലപ്രയിലെ വ്യാപാരിയുടെ കൊലപാതകം: പ്രതികൾ കൊണ്ടുപോയ സിസിടിവിയുടെ ഹാർഡ് ഡിസ്ക് അച്ചൻകോവിലാറ്റിൽ നിന്ന് കണ്ടെത്തി
പത്തനംതിട്ട: മൈലപ്രയിലെ വ്യാപാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു നിർണായക തെളിവായ സിസിടിവിയുടെ ഹാർഡ് ഡിസ്ക് കണ്ടെത്തി. അച്ചൻകോവിൽ ആറ്റിൽ നിന്നാണ് ഹാർഡ് ഡിസ്ക് കണ്ടെത്തിയത്. കൊല നടത്തിയ ശേഷം പ്രതികൾ ഹാർഡ് ഡിസ്ക് അവിടെ നിന്നും കൊണ്ടുപോയിരുന്നു. പ്രതികൾ ഹാർഡ് ഡിസ്ക് വലഞ്ചുഴി ഭാഗത്തു നിന്നു ആറ്റിൽ എറിഞ്ഞിട്ടുണ്ടെന്ന സംശയത്തിൽ ഡിവൈഎസ്പി യും സംഘവും കഴിഞ്ഞ മൂന്നു ദിവസമായി പ്രദേശത്ത് തെരച്ചിൽ നടത്തുകയായിരുന്നു. ഡിസംബർ 30 ന് വൈകിട്ടാണ് മൈലപ്രയിലെ വ്യാപാരി 73 കാരനായ ജോർജ് ഉണ്ണൂണ്ണിയെ കടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തോർത്തും ലുങ്കിയും ഉപയോഗിച്ച് വ്യാപാരിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മദ്രാസ് മുരുകൻ, സുബ്രമണ്യൻ, മുത്തുകുമാർ എന്നിവർക്ക് പുറമെ വലഞ്ചുഴി സ്വദേശികളായ ഹരീബ്, നിയാസ് എന്നിവരും കൊലപാതകത്തിലെ പ്രതികളാണ്. കൃത്യത്തിനു ശേഷം മുത്തുകുമാർ ഒളിവിൽപോയി. കൈകാലുകൾ ബന്ധിച്ച് വായിൽ തുണി തിരുകിയ നിലയിലായിരുന്നു മൃതദേഹം. ജോർജിന്റെ…
Read Moreകുഞ്ഞാലിക്കുട്ടി ദേശീയരാഷ്ട്രീയം വിടുന്നു; ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല, നോട്ടം നിയമസഭയിലേക്ക്
മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ഇക്കാര്യത്തിൽ അഭ്യൂഹങ്ങളൊന്നും വേണ്ടെന്നും വരുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പിൽ ലീഗ് ആവശ്യപ്പെടുന്ന അധിക സീറ്റ് എവിടെ വേണമെന്ന് പാര്‍ട്ടി യോഗത്തിന് ശേഷം അറിയിക്കും. ലീഗിന് ലഭിക്കുന്ന സീറ്റുകളിൽ സ്ഥാനാർഥി നിർണയം സാദിഖലി ശിഹാബ് തങ്ങൾ തീരുമാനിക്കുമെന്നും എത്ര സീറ്റ് എന്നതിൽ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സമസ്തയും പാണക്കാട് തങ്ങള്‍മാരും ഐക്യത്തില്‍ തന്നെയാണ് മുന്നോട്ടുപോകുന്നത്. സമുദായ ഐക്യത്തില്‍ വിള്ളൽ വീണിട്ടില്ല. എറണാകുളം ജില്ലാ കമ്മിറ്റിയിലെ ഫണ്ട് തട്ടിപ്പ് ആരോപണം ആഭ്യന്തര വിഷയമാണ്. ഇക്കാര്യം പാർട്ടി പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ്കെഎസ്എസ്എഫ് നേതാവ് സത്താര്‍ പന്തല്ലൂരിന്റെ കൈവെട്ടു പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യത്തിൽ നിന്നും കുഞ്ഞാലിക്കുട്ടി ഒഴിഞ്ഞുമാറി. പ്രസ്താവന അവര്‍ തന്നെ വിലയിരുത്തട്ടെ എന്നും ഇക്കാര്യത്തിൽ പ്രതികരണത്തിനില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
Read Moreരാമനും സീതയും മാംസാഹാരം കഴിച്ചിരുന്നവർ, ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു; മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ നയൻതാരയ്ക്കെതിരെ കേസ്
മുംബൈ: പ്രമുഖ ഓൺലൈൻ സിനിമാ പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ അടുത്തിടെ പുറത്തിറങ്ങിയ നയൻതാര ചിത്രം ‘അന്നപൂരണി’ മതവികാരം വ്രണപ്പെടുത്തിയതായി ആരോപണം. വിവാദത്തിൽ കുടുങ്ങി നിയമപ്രശ്നങ്ങളിലേക്കു കടന്നതോടെ സിനിമ നീക്കം ചെയ്തതായി നെറ്റ്ഫ്ളിക്സ് അറിയിച്ചു. കഴിഞ്ഞ ഡിസംബർ ഒന്നിന് തിയറ്ററുകളിൽ പ്രദർശിപ്പിച്ചുതുടങ്ങിയ ചിത്രം ഡിസംബർ 29നാണ് നെറ്റ്ഫ്ളിക്സിൽ ലഭ്യമായിത്തുടങ്ങിയത്. നായികാകഥാപാത്രമായ അന്നപൂരണിയായി അഭിനയിച്ച നയൻതാര ഉൾപ്പെടെ അണിയറപ്രവർത്തകർക്കെതിരേയാണ് ബജ്രംഗ് ദൾ, ഹിന്ദു ഐടി സെൽ പ്രവർത്തകർ മുംബൈ ഓഷിവാര, തിലക് മാർഗ് പോലീസ് സ്റ്റേഷനുകളിൽ പരാതി നല്‍കിയത്. ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്ന സിനിമയിൽ ശ്രീരാമൻ മാംസഭുക്കായിരുന്നുവെന്ന് നായക കഥാപാത്രം പറയുന്നതാണ് ഹിന്ദു സംഘടനകളെ ചൊടിപ്പിച്ചത്. പ്രമുഖ ക്ഷേത്രത്തിൽ ഭഗവാന് നിവേദ്യം തയാറാക്കുന്ന പൂജാരിയുടെ മകൾ ഹിജാബ് ധരിച്ച് നിസ്കരിച്ചശേഷം ബിരിയാണിയുണ്ടാക്കുന്ന രംഗവും, ശ്രീരാമനും സീതാദേവിയും മാംസം കഴിച്ചിരുന്നതായി നായക കഥാപാത്രം ഫർഹാൻ പറയുന്നതും, നായികാ കഥാപാത്രത്തെ ഇതുപറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ഇറച്ചി…
Read Moreവ്യത്യസ്ത മതത്തിൽപ്പെട്ട ദമ്പതികൾക്ക് ലോഡ്ജിൽ മർദനം; സദാചാര ഗുണ്ടകളുടെ ലക്ഷ്യം പ്രശസ്തരാകാൻ വേണ്ടി; അക്രമികൾ യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കിയതായും പരാതി
ബംഗളൂരു: കർണാടകയിലെ ഹവേരി ജില്ലയിൽ ലോഡ്ജ് മുറിയിൽ അതിക്രമിച്ചുകയറി മിശ്രവിവാഹിതരായ ദന്പതികൾക്കുനേരെ സദാചാര ഗുണ്ടാ ആക്രമണം. ദമ്പതികളിൽ യുവതിയെ അക്രമികൾ കൂട്ടമാനഭംഗത്തിനിരയാക്കിയതായും പരാതിയുണ്ട്. ഹവേരി ജില്ലയിലെ ഹാനാഗലിൽ നൽഹാര ക്രോസിലുള്ള ലോഡ്ജിൽ കഴിഞ്ഞ ഏഴിനായിരുന്നു സംഭവം. വ്യത്യസ്ത മതത്തിൽപ്പെട്ട ദന്പതികൾ ലോഡ്ജിൽ മുറിയെടുത്തതായി മുൻകൂട്ടി അറിഞ്ഞായിരുന്നു സംഘത്തിന്റെ ആക്രമണം. മുറിക്കുള്ളിലേക്ക് ഇരച്ചുകയറിയ അക്രമികൾ യുവതിയെ അടിച്ചു താഴെയിട്ടു. ഓടിരക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പൊതിരേ തല്ലുകയും ചെയ്തു. മുറിക്കുപുറത്തുവച്ചും ദന്പതികളെ സംഘം ആക്രമിച്ചു. അക്രമികൾതന്നെ സംഭവം ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുകയായിരുന്നു. ദന്പതികൾ നൽകിയ പരാതിപ്രകാരം രണ്ടുപേരെ അറസ്റ്റ് ചെയ്തതായും നാലുപേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഹവേരി ജില്ലാ പോലീസ് സൂപ്രണ്ട് അൻഷു കുമാർ പറഞ്ഞു. ആദ്യം ഇതൊരു അതിക്രമക്കേസ് മാത്രമായിരുന്നുവെന്നും എന്നാൽ ദന്പതികളുടെ മൊഴിപ്രകാരം തട്ടിക്കൊണ്ടുപോകൽ, സ്ത്രീക്കു മാനഹാനി വരുത്തൽ, സ്ത്രീയെ ആക്രമിക്കൽ, കൊലപാതകശ്രമം തുടങ്ങിയ വകുപ്പുകൾ ചേർത്ത് കേസെടുക്കുകയായിരുന്നുവെന്നും എസ്പി…
Read Moreസവാദിന്റെ ഭാര്യാപിതാവ് എസ്ഡിപിഐ പ്രവര്ത്തകന്; മരുമകനെ കണ്ടതും പരിചയപ്പെട്ടതും കർണാടകയിൽ വെച്ച്; മകളെ വിവാഹം ചെയ്തു നൽകിയതിനെക്കുറിച്ച് അബ്ദുൾ പറയുന്ന കാരണം ഇങ്ങനെ…
കാസര്‍ഗോഡ്: മതനിന്ദ ആരോപിച്ച് പ്രഫ. ടി.ജെ. ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി സവാദിന്റെ ഭാര്യാപിതാവ് അബ്ദുള്‍ റഹ്മാന് എസ്ഡിപിഐ പ്രവര്ത്തകന്. കര്‍ണാടക ഉള്ളാള്‍ സ്വദേശിയായ അബ്ദുള്‍ റഹ്മാന് കാസര്‍ഗോഡ് സ്വദേശിനിയെ വിവാഹം ചെയ്തശേഷം 20 വര്‍ഷമായി മഞ്ചേശ്വരം തുമിനാടാണ് താമസം. ഉള്ളാളില്‍ ഓട്ടോറിക്ഷ ഡ്രൈവറാണ് ഇയാള്‍. മുസ്ലിം തീര്‍ഥാടന കേന്ദ്രമായ സയ്യിദ് മുഹമ്മദ് ഷെരീഫുല്‍ മദനി ദര്‍ഗ (ഉള്ളാള്‍ ദര്‍ഗ)യില്‍ വച്ചാണ് സവാദിനെ പരിചയപ്പെട്ടതെന്ന് അബ്ദുള്‍ റഹ്മാന് പറയുന്നു. “”ഷാജഹാന് എന്നാണ് പേര് പറഞ്ഞത്. കണ്ടപ്പോള്‍ നല്ല പയ്യനാണെന്ന് തോന്നി. അതുകൊണ്ടാണ് മകളെ വിവാഹം കഴിച്ചുകൊടുക്കാന്‍ തീരുമാനിച്ചത്. താന്‍ അനാഥനാണെന്നും കണ്ണൂര്‍ വളപട്ടണത്താണ് വീടെന്നും ബന്ധുക്കളായിട്ട് ആരും തന്നെയില്ലെന്നും ഒറ്റയ്ക്കാണ് താമസമെന്നും പറഞ്ഞു.’’ മരുമകന്റെ നാട്ടില്‍ച്ചെന്ന് അന്വേഷിക്കാതെ വിവാഹം നടത്തുന്നതിനെ തന്റെ ഭാര്യാവീട്ടുകാര്‍ എതിര്‍ത്തിരുന്നതായും എന്നാല്‍ തനിക്ക് ആ ചെറുപ്പക്കാരനെ വിശ്വാസമായിരുന്നെന്നും അതുകൊണ്ടാണ് വിവാഹം നടത്തിയതെന്നും…
Read More