കൊച്ചി: മൂവാറ്റുപുഴയില്‍ ചോദ്യപേപ്പറില്‍ മതനിന്ദയുണ്ടെന്ന് ആരോപിച്ച് തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനായിരുന്ന പ്രഫ. ടി. ജെ. ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി അശമന്നൂര്‍ നൂലേലി മുടശേരി സവാദ് (50) അറസ്റ്റില്‍. കണ്ണൂരില്‍ നിന്നാണ് കൊച്ചിയിലെ എന്‍ഐഎ സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് കണ്ണൂര്‍ മട്ടന്നൂരില്‍ നിന്നാണ് സവാദ് എന്‍ഐഎയുടെ വലയിലായതെന്നാണ് ലഭിക്കുന്ന വിവരം. അവിടെ മരപ്പണിക്കാരനായി കഴിയുകയായിരുന്നു ഇയാള്‍. 2010 ജൂലൈയില്‍ നടന്ന സംഭവത്തിനുശേഷം 13വര്‍ഷമായി സവാദ് ഒളിവിലായിരുന്നു. പ്രഫ. ടി.ജെ. ജോസഫിന്റെ കൈവെട്ടി മാറ്റിയത് സവാദായിരുന്നു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായിരുന്നു. സവാദിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് എന്‍ഐഎ പത്തു ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു. ഒളിവില്‍ കഴിഞ്ഞത് 13 വര്ഷംകുറ്റകൃത്യം നടന്ന 2010 ജൂലൈ നാലിന് ആലുവയില്‍നിന്നു സവാദ് ബംഗളൂരുവിലേക്കു കടന്നതായി അന്ന് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. എന്നാല്‍ അതിനുശേഷം കഴിഞ്ഞ 13…
Read MoreCategory: Top News
വനിത പ്രവർത്തകയോട് അപമര്യാദയായി പെരുമാറി സിപിഎം നേതാവ്; നാലുമാസത്തെ അന്വേഷണം, അന്തിമതീരുമാനം ജില്ലാകമ്മറ്റിക്ക് വിട്ട് ഏരിയാ കമ്മറ്റി
പത്തനംതിട്ട: പ്രാദേശിക സിപിഎം നേതാവിനെ പാർട്ടിയുടെ പ്രാധമിക അംഗത്വത്തിൽനിന്ന് സസ്പെന്റ് ചെയ്തു. കോന്നി ഏരിയാ കമ്മറ്റി അംഗം സംഗേഷ് ജി നായരാണ് ഒരു വർഷത്തേക്ക് സസ്പെൻഷൻ നടപടിക്ക് വിധേയനായത്. വനിത പ്രവർത്തകയായ എൻജിഒ യൂണിയൻ ഭാരവാഹിയുടെ പരാതിയിലാണ് നടപടി. കോന്നി കരിയാട്ടത്തിനിടെ സംഗേഷ് വനിത പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. നാലു മാസം മുന്‍പാണ് പത്തനംതിട്ട ജില്ലാകമ്മറ്റിയിൽ ഇതു സംബന്ധിച്ച് യുവതി പരാതി നൽകിയത്. തുടർന്ന് സിപിഎം സംഗേഷിനോട് വിശദീകരണം തേടി. ഇയാളുടെ വിശദീകരണം തൃപ്തികരമല്ലന്ന് കണ്ടെത്തി പാർട്ടി തള്ളുകയായിരുന്നു. ചൊവ്വാഴ്ച ചേർന്ന ഏരിയ കമ്മറ്റി യോഗത്തിലാണ് പുറത്താക്കൽ നടപടി സ്വീകരിച്ചത്. അന്തിമ തീരുമാനം ജില്ലാ കമ്മറ്റിയാണ് കെക്കൊള്ളുക.
Read Moreമുംബൈ ഭീകരാക്രമണ സൂത്രധാരന്‍ ഹാഫിസ് സയീദ് പാക്കിസ്ഥാൻ കസ്റ്റഡിയില്‍
ന്യൂഡൽഹി: മുംബൈ ഭീകരാക്രമണ സൂത്രധാരന്‍ ഹാഫിസ് സയീദ് പാക്കിസ്ഥാന്റെ കസ്റ്റഡിയിലെന്ന് സ്ഥിരീകരിച്ച് യുഎന്‍ റിപ്പോര്‍ട്ട്. ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കേസുകളിലാണ് ഹാഫിസ് സയീദ് ജയിലില്‍ കഴിയുന്നത്. തീവ്രവാദ ധനസഹായവുമായി ബന്ധപ്പെട്ട ഏഴ് കേസുകളിൽ ഉൾപ്പെട്ടതിനു 78 വർഷത്തെ തടവ് ശിക്ഷ അനുഭവിക്കുകയാണ് ഹാഫിസ് സയീദ്. യുഎൻ പുതുക്കിയ റിപ്പോർട്ടിലാണ് ഈ വിവരം വെളിപ്പെടുത്തിയത്. സയീദിനെ വിട്ടുനല്‍കണമെന്ന് നേരത്തെ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇരുരാജ്യങ്ങൾക്കുമിടയിൽ കുറ്റവാളികളെ കൈമാറാനുള്ള കരാറില്ലെന്നായിരുന്നു പാക്കിസ്ഥാൻ പ്രതികരണം. പണം കടത്തു കേസിലാണ് ഹാഫിസിനെ വിട്ടുകിട്ടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നതെന്നും പാക്കിസ്ഥാൻ വിദേശകാര്യ വക്താവ് മുംതാസ് സഹ്റ പറഞ്ഞു. അതേസമയം വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ ഹാഫിസിന്റെ പാർട്ടി മത്സരിക്കുന്നുണ്ട്. ഇയാളുടെ മകൻ തൽഹ സയീദ് ലഹോറിലെ സ്ഥാനാർഥിയാണ്.
Read Moreകല്‍ക്കരി അടുപ്പിലെ പുക ശ്വസിച്ചു; ഉത്തര്‍പ്രദേശില്‍ ഒരു കുടുംബത്തിലെ അഞ്ച് കുട്ടികൾ മരിച്ച നിലയില്‍
ലക്നോ: ഒരു കുടുംബത്തിലെ അഞ്ച് കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു. ഉത്തർപ്രദേശിലെ അമോറയിലാണ് സംഭവം. രാത്രിയില്‍ ഉറങ്ങാന്‍ കിടന്ന കുട്ടികളെ പിറ്റേന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കല്‍ക്കരി അടുപ്പിൽ നിന്നുള്ള പുക ശ്വസിച്ചതാകാം മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. വീട്ടിലുണ്ടായിരുന്ന മറ്റ് രണ്ട് പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. അംരോഹ സ്വദേശിയായ റഹീസുദ്ദീന്റെ മൂന്നു കുട്ടികളും അദ്ദേഹത്തിന്റെ ബന്ധുക്കളുടെ രണ്ടു കുട്ടികളുമാണ് മരിച്ചത്. റഹീസുദ്ദീന്റെ ഭാര്യയുടേയും സഹോദരന്റേയും നില ഗുരുതരമാണ്. പോലീസ് സൂപ്രണ്ട് കുൻവർ അനുപം സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു
Read Moreപ്രഫസർ ടി. ജെ. ജോസഫിന്റെ കൈ വെട്ടിയ കേസ്; ഒന്നാം പ്രതി 13 വർഷത്തിന് ശേഷം പിടിയില്‍
കണ്ണൂർ: തൊടുപുഴ ന്യൂമാൻ കോളജ് പ്രഫസർ ടി. ജെ. ജോസഫിന്റെ കൈവെട്ടിയ കേസില്‍ ഒന്നാം പ്രതി പിടിയില്‍. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ സവാദ് ആണ് പിടിയിലായത്. എന്‍ഐഎ സംഘം കണ്ണൂരില്‍ നിന്നാണ് സവാദിനെ പിടികൂടിയത്. 13 വര്‍ഷമായി ഇയാൾ ഒളിവില്‍ കഴിയുകയായിരുന്നു. 13 വർഷത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടാൻ കഴിഞ്ഞത്. അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ദുബായി, നേപ്പാൾ, മലേഷ്യ എന്നിവിടങ്ങളിലും ഇയാൾക്കായി അന്വേഷണം നടത്തിയിരുന്നു. ഇയാൾ സിറിയയിലേക്കും കടന്നതായും സംശയമുണ്ടായിരുന്നു. കഴിഞ്ഞവര്‍ഷം ജൂലൈ 13നാണ് കോടതി പ്രതികളുടെ ശിക്ഷ വിധിച്ചത്. കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളില്‍ മുഖ്യപ്രതികളായ പ്രതികളായ സജിൽ, എം കെ നാസർ, നജീബ് എന്നിവർക്ക് ജീവപര്യന്തം തടവ് ശിക്ഷയാണ് വിധിച്ചിരുന്നത്. ഒൻപത്, 11, 12 പ്രതികളായ നൗഷാദിനും മൊയ്തീൻ കുഞ്ഞിനും അയൂബിനും മൂന്ന് വർഷം വീതം തടവും ശിക്ഷിച്ചിരുന്നു. ടി.ജെ. ജോസഫ് തയാറാക്കിയ ചോദ്യ…
Read Moreരാമക്ഷേത്ര പ്രതിഷ്ഠ വിജയിപ്പിക്കുന്നതിൽ മന്ത്രിമാർ ശ്രദ്ധ പുലർത്തണം; പ്രതിപക്ഷത്തിന്റെ തന്ത്രങ്ങളിൽ അകപ്പെട്ടുപോകരുതെന്ന നിർദേശം നൽകി നരേന്ദ്ര മോദി
ന്യൂഡൽഹി: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് വിജയിപ്പിക്കുന്നതിൽ ശ്രദ്ധ നൽകണമെന്ന് കേന്ദ്രമന്ത്രിമാർക്ക് പ്രധാനമന്ത്രിയുടെ നിർദേശം. മന്ത്രിമാർ വിവാദ വിഷയങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും മോദി നിർദേശിച്ചു. ജനുവരി 22 ന് പ്രതിഷ്ഠാ ചടങ്ങ് നടക്കും. വെള്ളിയാഴ്ച ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് നരേന്ദ്ര മോദിയുടെ നിർദേശം. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ മന്ത്രിമാർ മണ്ഡലങ്ങളിൽ സജീവമാകണം. കഴിവതും വിവാദ വിഷയങ്ങളിൽനിന്ന് വിട്ടുനിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളിൽ പ്രകോപിതരാകാതിരിക്കാൻ ശ്രദ്ധിക്കണം. അവരുടെ തന്ത്രങ്ങളിൽ അകപ്പെട്ടുപോകരുതെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകിയതായാണ് റിപ്പോർട്ട്.
Read Moreശബരിമലയില്‍ തിരക്കേറുന്നു; പ്രതിദിനം മല കയറുന്നത് ഒരു ലക്ഷത്തിലധികം തീർഥാടകർ; അയ്യപ്പ ദര്‍ശനത്തിനായുള്ള കാത്തുനിൽപ്പ് 18 മണിക്കൂർ വരെ…
ശബരിമല: മകരവിളക്കിനു ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്നവരുടെ തിരക്ക് വര്‍ധിച്ചു. മകരവിളക്ക് ഉത്സവത്തിനു നടതുറന്ന ഡിസംബര്‍ 30 മുതല്‍ വന്‍ ഭക്തജനതിരക്കാണ് ശബരിമലയില്‍ അനുഭവപ്പെടുന്നത്. ഓരോ ദിവസവും ശരാശരി ഒരു ലക്ഷത്തിലധിം ഭക്തര്‍ പതിനെട്ടാംപടി കയറി അയ്യപ്പദര്‍ശനം നടത്തുന്നുണ്ടെന്നാണ് കണക്കുകള്‍. പുല്ലുമേട് വഴി സന്നിധാനത്തിലേക്ക് അയ്യപ്പ ദര്‍ശനത്തിനായി എത്തിച്ചേരുന്ന അയ്യപ്പ ഭക്തരുടെ എണ്ണത്തിലും ഇക്കുറി കാര്യമായ വര്‍ധനയുണ്ട്.ദര്‍ശനത്തിനായുള്ള മണിക്കൂറകളുടെ കാത്തുനില്പ് അയ്യപ്പഭക്തരെ വലയ്ക്കുകയാണ്. 18 മണിക്കൂര്‍വരെ പലരും കാത്തുനില്‍ക്കേണ്ടിവരുന്നു. പമ്പയില്‍ നിന്നു കയറണമെങ്കില്‍ തന്നെ നാലു മണിക്കൂര്‍വരെ കാത്തുനില്ക്കണം. പിന്നീട് ശരണവഴികളിലെല്ലാം കാത്തുനില്പ് തുടരുകയാണ്. എന്നാല്‍ ദര്‍ശനം സുഗമമാക്കാനാണ് ഇത്തരത്തില്‍ ക്രമീകരണം ചെയ്തതെന്ന് ദേവസ്വം ബോര്‍ഡും പോലീസും പറയുന്നു. ദര്‍ശനത്തിനെത്തുന്ന അയ്യപ്പന്മാര്ക്ക് വേഗത്തില്‍ ദര്‍ശനം നടത്തുന്നതിനുള്ള ക്രമീകരണം ഫ്ളൈ ഓവറിലും ക്ഷേത്ര സോപാനത്തിനുമുന്നിലായുള്ള ലെയറുകളിലും ഒരുക്കിയിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. കുട്ടികള്‍ക്കും…
Read Moreഒ… ഞാൻ പറഞ്ഞത് നിങ്ങൾ മനസിലാക്കിയ കുഴപ്പം; തരൂരിനെപ്പറ്റി പറഞ്ഞ് ആലങ്കാരികമായി; ഫേസ്ബുക്കിൽ പൂഴിക്കടകനുമായി ഒ.രാജഗോപാൽ
തിരുവനന്തപുരം: ശശി തരൂരിനെ അനുകൂലിച്ചുകൊണ്ടുള്ള പരാമര്‍ശങ്ങള്‍ വിവാദമായതോടെ വിശദീകരണവുമായി മുതിര്‍ന്ന ബിജെപി നേതാവ് ഒ.രാജഗോപാല്‍. തിരുവനന്തപുരത്ത് തരൂരിനെ തോല്‍പ്പിക്കാനാകില്ലെന്ന് പാലക്കാട്ടുകാരനെന്ന നിലയ്ക്ക് ആലങ്കാരികമായി പറഞ്ഞതാണെന്ന് രാജഗോപാല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. തരൂരിനെക്കുറിച്ച് നടത്തിയ പരാമര്‍ശം താനുദ്ദേശിച്ച അര്‍ഥത്തിലല്ല മാധ്യമങ്ങള്‍ വ്യാഖ്യാനിച്ചത്. ഒന്നില്‍ കൂടുതല്‍ തവണ വിജയിച്ചയാള്‍ എന്ന അര്‍ഥത്തിലാണ് താന്‍ സംസാരിച്ചത്. എന്നാല്‍ മാറിയ രാഷ്ട്രീയ സാഹചര്യത്തിലും മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തന മികവിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ കഠിനാധ്വാനം ചെയ്താല്‍ തിരുവനന്തപുരത്ത് ബിജെപിക്ക് വിജയിക്കുവാനുള്ള സാഹചര്യം നിലവിലുണ്ട്. മണ്ഡലത്തിലെ തരൂരിന്റെ സാന്നിധ്യവും നാമ മാത്രമാണ് എന്നത് അദ്ദേഹത്തിന്റെ സാധ്യതയെ പ്രതികൂലമായി ബാധിക്കും. ബിജെപി ഇത്തവണ തിരുവനന്തപുരത്ത് വിജയിക്കും എന്നതാണ് തന്റെ വ്യക്തിപരവും, രാഷ്ട്രീയപരവുമായ നിലപാടെന്നും രാജഗോപാല്‍ പ്രതികരിച്ചു. തിരുവനന്തപുരത്ത് നടന്ന എന്‍.രാമചന്ദ്രന് ഫൗണ്ടേഷന് അവാര്‍ഡ്ദാന ചടങ്ങിനിടയിലായിരുന്നു തരൂരിനെ വാനോളം പുകഴ്ത്തിയുള്ള രാജഗോപാലിന്റെ പ്രസംഗം. തരൂരിനെ തിരുവനന്തപുരത്ത് പരാജയപ്പെടുത്താൻ ആർക്കും…
Read More‘സംഘി ഖാന് യു ആര് നോട്ട് വെല്‍ക്കം ഹിയര്‍’; തൊടുപുഴയിൽ ഗവര്‍ണർ എത്തുന്നതിനു മുൻപ് കറുത്ത ബാനർ ഉയർത്തി എസ്എഫ്ഐ
തൊടുപുഴ: ഗവര്‍ണര്‍ക്കെതിരേ പ്രതിഷേധവുമായി എസ്എഫ്ഐ. വേങ്ങലൂരില്‍ എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ പേരിൽ കറുത്ത ബാനര്‍ ഉയര്‍ത്തിയാണ് പ്രതിഷേധം. ‘സംഘി ഖാന് യു ആര് നോട്ട് വെല്‍ക്കം ഹിയര്‍’ എന്ന് എഴുതിയ കറുത്ത ബാനറാണ് എസ്എഫ്ഐ ഉയര്‍ത്തിയത്. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കാരുണ്യം കുടുബസുരക്ഷാ പദ്ധതിയുടെ ഉദ്ഘാടനത്തിനു വേണ്ടിയാണ് ഗവർണർ ഇന്ന് തൊടുപുഴയിലെത്തുന്നത്. ഗവര്‍ണര്‍ക്ക് സുരക്ഷ ഒരുക്കുന്നതിനായി 450 പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. നിയമസഭ പാസാക്കിയ ഭൂപതിവ് നിയമഭേദഗതി ബില്‍ ഇതുവരെയും ഒപ്പിടാൻ തയാറാകാത്ത ഗവർണറുടെ നടപടിയിൽ പ്രതിഷേധിച്ച് എല്‍ഡിഎഫ് ഇടുക്കി ജില്ലാ കമ്മിറ്റി ആഹ്വാനംചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. അതേസമയം, ഇടുക്കിയിലെ ഹര്‍ത്താല്‍ പിന്‍വലിക്കണം എന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ ഗവർണറുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ജില്ലയിൽ വാക്പോരും രൂക്ഷമായി. സിപിഎം നേതാവ് എം.എം. മണി എംഎൽഎ ഗവർണർക്കെതിരേ കഴിഞ്ഞ ദിവസം രൂക്ഷവിമർശനം നടത്തിയിരുന്നു. ഭൂനിയമ…
Read Moreഓഫീസിലെ ബാത്ത്റൂമിലെത്തിച്ച് ലൈംഗിക പീഡനം; അധ്യാപകനെതിരെ പരാതിയുമായി 500 വിദ്യാർഥിനികൾ; ആരോപണം ഒഴിവാക്കാൻ മാർക്ക് വാഗ്ദാനം ചെയ്ത് വിസി
ഛണ്ഡീഗഡ്: അധ്യാപകനെതിരെ പീഡനപരാതിയുമായി അഞ്ഞൂറ് കോളജ് വിദ്യാർഥിനികൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഹരിയാന മുഖ്യമന്ത്രി എം.എൽ. ഖട്ടറിനും ഇക്കാര്യം ചൂണ്ടിക്കാട്ടി വിദ്യാർഥിനികൾ കത്തയച്ചു. സിര്‍സയിലുള്ള ചൗദരിദേവി ലാല്‍ സര്‍വ്വകലാശാലയിലെ അധ്യാപകനെതിരെയാണ് പീഡന പരാതി ഉയർന്നിരിക്കുന്നത്. വൈസ് ചാന്‍സിലർക്ക് പരാതി നൽകിയപ്പോൾ കോളേജില്‍നിന്ന് പുറത്താക്കുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തിയെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. പരാതിയിൽ പറയുന്ന അധ്യാപകന് വൻ രാഷ്ട്രീയ സ്വാധീനമുണ്ടെന്ന് വിസി പറഞ്ഞെന്നും ആരോപണങ്ങൾ ഒതുക്കി തീർക്കാൻ മാർക്ക് വാഗ്ദാനം ചെയ്തെന്നും വിദ്യാർഥിനികൾ അറിയിച്ചു. അധ്യാപകൻ വിദ്യാർഥിനികളെ ഓഫീസിലേക്ക് വിളിപ്പിച്ച ശേഷം ബാത്ത് റൂമിലേക്ക് കൊണ്ടുപോയി സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതിയിലെ മുഖ്യ ആരോപണം. പ്രതികരിച്ചപ്പോള്‍ അധ്യാപകൻ ഭീഷണിപ്പെടുത്തിയതായും മാസങ്ങളായി ഇത് തുടരുകയാണെന്നും വിദ്യാർഥിനികൾ പറയുന്നു. ഹരിയാന ഗവര്‍ണര്‍ ബണ്ഡാരു ദത്തത്രെയ, വൈസ് ചാന്‍സിലര്‍ ഡോ.അജ്മര്‍ സിങ് മാലിക്ക്, ആഭ്യന്തര മന്ത്രി അനില്‍ വിജ്, ദേശീയ വനിതാ…
Read More