പിറവം: ഭാര്യയെ വെട്ടിക്കൊന്ന് ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഇരുവരുടേയും പോസ്റ്റ്മോർട്ടം ഇന്നു നടക്കും. മൃതദേഹങ്ങൾ കളമശേരി മെഡിക്കൽ കോളജിലെ മോർച്ചറിയിലാണ്. ഇന്നലെ പുലർച്ചെയാണ് കക്കാട് നെടിയാനിക്കുഴി ഭാഗത്ത് തറമറ്റത്തിൽ ബേബി (58) ഭാര്യ സ്മിത (47)യെ വെട്ടിക്കൊന്ന് തൂങ്ങി മരിച്ചത്. നേഴ്സിംഗ് വിദ്യാർഥിനികളായ രണ്ട് പെൺമക്കൾക്കളേയും ആക്രമിച്ചിരുന്നു. പരിക്കേറ്റ മക്കളായ ഫെബ (20 ), അന്ന (17) എന്നിവർ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ പരുക്ക് ഗുരുതരമല്ല. മരിച്ച ഇരുവരുടേയും സംസ്കാരം നാളെ നടക്കാനാണ് സാധ്യത. ചികിത്സയിലുള്ള ഫെബയുടെ ചെവിയുടെ താഴെ മുറിവുണ്ട്. ഇത് പ്ലാസ്റ്റിക് സർജറി ചെയ്യണമോയെന്നുള്ളത്, ഡോക്ടർമാർ ഇന്ന് എത്തി പരിശോധിച്ച ശേഷമാണ് തീരുമാനിക്കുകയുള്ളു. മക്കൾ ഇരുവരും എത്തേണ്ടതുള്ളതുകൊണ്ട്, ഇതറിഞ്ഞിട്ടായിരിക്കും സംസ്കാരം നടക്കുക. ഭാര്യയെ കഴുത്തു വെട്ടി കൊലപ്പടുത്തിയ ശേഷമാണ് ബേബി മക്കളെ ആക്രമിക്കാൻ തുനിഞ്ഞത്, കുട്ടികൾ പ്രാണഭീതിയിൽ മുകളിലത്തെ…
Read MoreCategory: Top News
“സുമേഷേ നിന്റെ നാളുകള്‍ എണ്ണപ്പെട്ടു”… പയ്യന്നൂരില്‍ ബിജെപി അനുഭാവിയുടെ വീട്ടുമുറ്റത്ത് റീത്ത് വച്ചു; റീത്ത് കസ്റ്റഡിയിലെടുത്ത് പയ്യന്നൂർ പോലീസ്
പയ്യന്നൂര്‍: ബിജെപി അനുഭാവിയുടെ വീട്ടുമുറ്റത്ത് റീത്തും ഭീഷണിയും. കൊറ്റി ഗവ. ഗസ്റ്റ് ഹൗസിന് സമീപത്ത് താമസിക്കുന്ന ടാക്സി ഡ്രൈവർ തണ്ട്രായി ബാബു സുമേഷിന്റെ വീടിനു മുന്നിലാണ് റീത്ത് കണ്ടെത്തിയത്. ഇന്നലെ രാവിലെ വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് ഭീഷണി രേഖപ്പെടുത്തിയ റീത്ത് കണ്ടത്. റീത്തിന് മുകളില്‍ “സുമേഷേ നിന്റെ നാളുകള്‍ എണ്ണപ്പെട്ടു” എന്ന് എഴുതിവച്ചിട്ടുണ്ട്. വീട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പയ്യന്നൂര്‍ സ്റ്റേഷന് പോലീസ് ഇന്‍സ്പെക്ടര്‍ മെല്ബിന് ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി റീത്ത് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം പ്രദേശത്ത് സ്ഥാപിച്ചിരുന്ന ബിജെപിയുടെ കൊടിമരം നശിപ്പിച്ചതുമായി ബന്ധപ്പെട്ട് ചിലരുമായി സുമേഷ് വാക്കുതര്‍ക്കത്തിലേർപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് റീത്ത് വച്ച സംഭവമുണ്ടായത്.
Read Moreജീവിതം അത്ര ഹരിതമല്ല… താങ്ങാനാവാത്ത ജോലി ഭാരം, തുച്ഛമായ വേതനം; ഹരിതകർമസേനാംഗങ്ങൾ കൊഴിഞ്ഞുപോകുന്നു
ഉപ്പുതറ: ജോലിഭാരവും വരുമാനക്കുറവും ആരോഗ്യപ്രശ്നങ്ങളും മൂലം ഹരിത കർമ സേനാംഗങ്ങൾ പണി ഉപേക്ഷിക്കുന്നു. സാമൂഹിക പ്രതിബദ്ധതയുടെ പേരിലാണെങ്കിലും വീട്ടിലെ പ്രാരാബ്ദവുമാണ് യുവതികളെ ഹരിത കർമ സേനയിലേക്ക് ആകർഷിക്കാൻ കാരണം. എന്നാൽ, താങ്ങാനാവാത്ത ജോലി ഭാരവും കഷ്ടപ്പാടിന് അനുസരിച്ച് മതിയായ വേതനം കിട്ടാത്തതും ജോലിയിൽ തുടരാൻ പലർക്കും വിമുഖത സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാനത്ത് മാലിന്യ സംസ്കരണ മേഖലയിൽ 32,944 ഹരിതകർമ സേനാംഗങ്ങളാണ് പ്രവർത്തിക്കുന്നത്. ഇതിൽ ഉപ്പുതറ പഞ്ചായത്തിലെ 36 ൽ ഏഴുപേർ ഇതിനോടകം പണി ഉപേക്ഷിച്ചു. കഷ്ടപ്പാടും വരുമാനക്കുറവും മൂലം അയ്യപ്പൻകോവിലിൽ മൂന്നുപേരും പണി ഉപേക്ഷിച്ചു. പലരും തൊഴിൽ ഉപേക്ഷിക്കുമെന്നും സൂചനയുണ്ട്. യൂസർ ഫീയായിവീടുകളിൽനിന്ന് ലഭിക്കുന്ന 50 രൂപയും വ്യാപാര സ്ഥാപനങ്ങളിൽ നിന്നുലഭിക്കുന്ന 100 രൂപയുമാണ് ഇവരുടെ ആകെ വരുമാനം. ഇതനുസരിച്ച് 30 ദിവസം കഠിനാധ്വാനം ചെയ്താൽ ഒരു മാസം 5000 മുതൽ 10000 രൂപയാണ് പരമാവധി ലഭിക്കുന്നത്. എസ്റ്റേറ്റ്…
Read Moreമൈലപ്രയിലെ വ്യാപാരിയുടെ കൊലപാതകം; മൂന്ന് പേർ കസ്റ്റഡിയിൽ
പത്തനംതിട്ട: മൈലപ്രയിലെ വ്യാപാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു പ്രതികളെന്നു സംശയിക്കുന്ന മൂന്നു പേർ കസ്റ്റഡിയിൽ. അടൂർഭാഗത്തുള്ള മൂന്നുപേരെയാണു കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. വ്യാപാരിയെ കൊന്നത് കഴുത്തു ഞെരിച്ചാണെന്ന് പ്രാഥമിക നിഗമനം. തോർത്തും ലുങ്കിയും ഉപയോഗിച്ചാണ് കഴുത്തു ഞെരിച്ചതെന്ന് പത്തനംതിട്ട എസ്പി വി. അജിത്ത് പറഞ്ഞു. 46ൽപരം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതായി അന്വേഷണ സംഘം അറിയിച്ചു. ശനിയാഴ്ച വൈകിട്ടാണ് 73 കാരനായ ജോർജ് ഉണ്ണുണ്ണിയെ കടയുടെ അകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കൈകാലുകൾ ബന്ധിച്ച് വായിൽ തുണി തിരുകിയ നിലയിലായിരുന്നു മൃതദേഹം. ജോർജിന്റെ കൊച്ചുമകനാണ് മൃതദേഹം കണ്ടത്. വീട്ടിലേക്ക് കൂട്ടികൊണ്ടുപോകാന് എത്തിയപ്പോഴാണ് മരിച്ച നിലയില്‍ ജോർജിനെ കണ്ടെത്തിയത്. വിവരം ഉടൻ തന്നെ പോലീസിൽ അറിയിച്ചു. കട പോലീസ് സീല്‍ ചെയ്തു. കടയില്‍ നിന്ന് പണവും ജോര്‍ജിന്റെ കഴുത്തിൽ കിടന്ന മാലയും നഷ്ടപ്പെട്ടു. സ്ഥാപനത്തിലെ സിസിടിവി ഹാര്‍ഡ് ഡിസ്ക്…
Read Moreബിവറേജിൽ നിന്ന് മദ്യം വാങ്ങി ബാറിലെത്തി മദ്യപിക്കാൻ ശ്രമം; യുവാവിനെ കുത്തിക്കൊന്ന് ജീവനക്കാരൻ; പുതുവത്സരം കളിക്കാവിളക്കാർക്ക് നടുക്കുന്ന ദിനം
തിരുവനന്തപുരം: തമിഴ്നാട് സർക്കാർ ഉടമസ്ഥയിലുള്ള ബിവറേജസ് ഔട്ട്ലെറ്റിൽ നിന്നും നിന്നും മദ്യം വാങ്ങി സമീപത്തെ ബാറിൽ മദ്യപിക്കാൻ എത്തിയ യുവാവിനെ ബാറിലെ ജീവനക്കാരൻ കുത്തിക്കൊലപ്പെടുത്തി. കേരള തമിഴ്നാട് അതിർത്തിയായ കളിക്കാവിളയിലാണ് നടുക്കുന്ന സംഭവമുണ്ടായത്. കളിയിക്കാവിള കുട്ടപ്പുളി സ്വദേശിയായ സുനിലാണ് (45) കുത്തേറ്റ് മരിച്ചത്. തമിഴ്നാട് സർക്കാരിന്റെ ബിവറേജസ് ഔട്ട്ലെറ്റിനടുത്ത് ബാർ നടത്തുന്നതിന് തമിഴ്നാട് സർക്കാർ കരാർ അടിസ്ഥാനത്തിൽ ലൈസൻസ് നൽകും. മദ്യപിക്കാൻ എത്തുന്നവർ തമിഴ്നാട് ബിവറേജിന് മദ്യം വാങ്ങിയശേഷം സമീപത്തെ ബാറിൽ വച്ച് മദ്യപിക്കുന്നതാണ് സാധാരണ രീതി. വൈകിട്ട് ആറോടെ സുനിൽ മദ്യം വാങ്ങിയ ശേഷം ബാറിലിരുന്ന് മദ്യപിക്കാൻ എത്തിയപ്പോൾ ബാറിലെ ജീവനക്കാരനായ മങ്കാട് സ്വദേശി ശങ്കരനുമായി തർക്കമുണ്ടാകുകയും തുടർന്ന് ശങ്കരൻ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് സുനിലിന്റെ വയറ്റിൽ കുത്തുകയുമായിരുന്നു. ഇവിടെയുണ്ടായിരുന്ന മറ്റ് ജീവനക്കാർ ഉടൻ തന്നെ കുഴിത്തുറെ സർക്കാർ താലൂക്ക് ആശുപത്രിയിൽ സുനിലിനെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.…
Read Moreഓണ്‍ലൈന്‍ റമ്മി കളിച്ച് മൂന്ന് ലക്ഷം നഷ്ടമായി; തുക വീണ്ടെടുക്കാൻ വയോധികയുടെ മാല പൊട്ടിച്ച യുവാവ് പിടിയില്‍
പത്തനംതിട്ട : ഓൺലൈൻ റമ്മി കളിക്കാനുള്ള പണത്തിന് വേണ്ടി 80കാരിയുടെ മാല പൊട്ടിച്ച യുവാവ് അറസ്റ്റില്‍. കോട്ടയം പാലാ ഭരണങ്ങാനം സ്വദേശി അമല്‍ അഗസ്റ്റിനാണ് പിടിയിലായത്. ഓണ്‍ലൈന്‍ റമ്മി കളിച്ച് യുവാവിന് മൂന്ന് ലക്ഷം രൂപ നഷ്ടമായി. ഈ തുക വീണ്ടെടുക്കുന്നതിനു വേണ്ടി മോഷണം നടത്തിയതെന്നാണ് പ്രതിയുടെ മൊഴി. പല ആളുകളില്‍ നിന്നും പണം കടം വാങ്ങിയാണ് ഇയാൾ ഓണ്‍ലൈന്‍ റമ്മി കളിച്ചിരുന്നത്. കടം വാങ്ങിയ പണം തിരികെ കൊടുക്കുന്നതിനാണ് മാല പൊട്ടിച്ചത്. ഡിസംബർ 23 നാണ് ഇലവുംതിട്ടയിൽവച്ച് 80 കാരിയെ വഴിയിൽ തടഞ്ഞുനിർത്തി കഴുത്തിൽ കത്തിവെച്ച് അമൽ മാല കവർന്നത്. സംഭവത്തെ തുടർന്ന് വയോധികയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തില്‍ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. സ്ത്രീകൾ ഒറ്റയ്ക്ക് താമസിക്കുന്ന വീടുകളാണ് അമൽ ആദ്യം ലക്ഷ്യമിട്ടത്. എന്നാൽ അത് നടക്കാതെ വന്നതോടെയാണ് മാല മോഷ്ടിക്കാമെന്നു തീരുമാനിച്ചത്. ഇയാൾ മറ്റ്…
Read Moreമൈലപ്രയിലെ വ്യാപാരിയെ കൊന്നത് കഴുത്തു ഞെരിച്ച്; കൂടുതൽ ആളുകൾക്ക് പങ്കുണ്ടെന്ന് പോലീസ്
പത്തനംതിട്ട: മൈലപ്രയിലെ വ്യാപാരി ജോർജ് ഉണ്ണുണ്ണിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. വ്യാപാരിയെ കൊന്നത് കഴുത്തു ഞെരിച്ചാണെന്ന് പ്രാഥമിക നിഗമനം. തോർത്തും ലുങ്കിയും ഉപയോഗിച്ചാണ് കഴുത്തു ഞെരിച്ചതെന്ന് പത്തനംതിട്ട എസ്പി വി. അജിത്ത് പറഞ്ഞു. 46ൽപരം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതായി അന്വേഷണ സംഘം അറിയിച്ചു. ഇന്നലെ വൈകിട്ടാണ് 73 കാരനായ ജോർജ് ഉണ്ണുണ്ണിയെ കടയുടെ അകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കൈകാലുകൾ ബന്ധിച്ച് വായിൽ തുണി തിരുകിയ നിലയിലായിരുന്നു മൃതദേഹം. ജോർജിന്റെ കൊച്ചുമകനാണ് മൃതദേഹം കണ്ടത്. വീട്ടിലേക്ക് കൂട്ടികൊണ്ടുപോകാന് എത്തിയപ്പോഴാണ് മരിച്ച നിലയില്‍ ജോർജിനെ കണ്ടെത്തിയത്. വിവരം ഉടൻ തന്നെ പോലീസിൽ അറിയിച്ചു. കട പോലീസ് സീല്‍ ചെയ്തു. കടയില്‍ നിന്ന് പണവും ജോര്‍ജിന്റെ കഴുത്തിൽ കിടന്ന മാലയും നഷ്ടപ്പെട്ടു. സ്ഥാപനത്തിലെ സിസിടിവി ഹാര്‍ഡ് ഡിസ്ക് കാണാതായിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ശക്തം. ഒന്നിൽ കൂടുതൽ…
Read Moreസൺബേൺ ഫെസ്റ്റിവലിൽ ശിവന്റെ ചിത്രം പ്രദർശിപ്പിച്ചു; മതവികാരം വ്രണപ്പെടുത്തിയെന്ന് കോൺഗ്രസ്; സനാതന ധർമത്തെ അപമാനിക്കുന്നതിനു തുല്യമെന്ന് ആംആദ്മി
പനാജി: ഗോവയിൽ നടക്കുന്ന ഇലക്ട്രോണിക് ഡാൻസ് മ്യൂസിക് ഫെസ്റ്റിവലായ സൺബേൺ ഫെസ്റ്റിവലിൽ ശിവനെ അധിക്ഷേപിച്ചെന്ന പരാതിയുമായി കോൺഗ്രസും ആംആദ്മി പാർട്ടിയും രംഗത്ത്. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ നൃത്ത സംഗീതോത്സവമാണ് സൺബേൺ ഫെസ്റ്റിവൽ. കോൺഗ്രസ് നേതാവ് വിജയ് ഭികെ സൺബേൺ ഫെസ്റ്റിവൽ സംഘാടകർക്കെതിരെ പോലീസിൽ പരാതി നൽകി. മതവികാരം വ്രണപ്പെടുത്തകയായിരുന്നു സംഘാടകരുടെ ലക്ഷ്യമെന്നും, ആളുകൾ മദ്യപിക്കുകയും നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയും നിരോധിത ഉൽപന്നങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്ന സ്ഥലത്താണ് ശിവന്റെ ചിത്രം പ്രദർശിപ്പിച്ചതെന്ന് ഭികെ പറഞ്ഞു. നോർത്ത് ഗോവയിലെ വാഗറ്റോറിൽ ഈ മാസം 28നാണ് ഫെസ്റ്റിവൽ തുടങ്ങിയത്. ശനിയാഴ്ചയാണ് സൺബേൺ അവസാനിച്ചത്. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ആംആദ്മി പാർട്ടി ഗോവ അധ്യക്ഷൻ അമിത് പലേക്കറും രംഗത്തെത്തി. ശിവന്റെ ചിത്രം പ്രദർശിപ്പിച്ചത് സനാതന ധർമത്തെ അപമാനിക്കുന്നതിനു തുല്യമാണെന്ന് ആംആദ്മി നേതാവ് പലേക്കർ സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു. സംഘാടകർക്കെതിരെ സർക്കാർ…
Read Moreകോടികൾ വിലയുള്ള മരങ്ങൾ മുറിച്ച് കടത്തിയ കേസ്; ബിജെപി എംപിയുടെ സഹോദരൻ അറസ്റ്റിൽ; കോൺഗ്രസിന്റെ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് പ്രതി
കർണാടക: കോടികൾ വിലമതിക്കുന്ന മരങ്ങൾ മുറിച്ച് കടത്തിയ കേസിൽ ബിജെപി എംപിയുടെ സഹോദരൻ അറസ്റ്റിൽ. ബിജെപി എംപി പ്രതാപ് സിംഹയുടെ സഹോദരൻ വിക്രം സിംഹയെയാണ് സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇതിനു മുൻപ് പാർലമെന്റ് ആക്രമണ കേസ് പ്രതികൾക്ക് പാസ് നൽകിയ സംഭവത്തിൽ വിവാദത്തിലായ നേതാവായിരുന്നു ബിജെപി എംപി പ്രതാപ് സിംഹ. ഡിസംബർ 13 ന് ലോക്സഭയിലേക്ക് അതിക്രമിച്ച് കയറി പ്രതിഷേധം നടത്തിയവരിൽ ഒരാൾ പ്രതാപ് സിംഹയുടെ ഓഫീസ് നൽകിയ സന്ദർശക പാസ് കൈവശംവച്ചിരുന്നു. ഹാസൻ ജില്ലയിലുള്ള വനത്തിൽ നിന്ന് 126 മരങ്ങൾ മുറിച്ച് കടത്തിയെന്നാണ് പ്രതാപ് സിംഹയുടെ സഹോദരൻ വിക്രം സിംഹയ്ക്കെതിരേയുള്ള കേസ്. ഇയാൾക്ക് കേസിൽ പങ്കുള്ളതിന്റെ തെളിവ് ലഭിച്ചിട്ടുണ്ട്. വിക്രം സിംഹയ്ക്കായി വനംവകുപ്പ് ഉദ്യോഗസ്ഥർ തെരച്ചിൽ നടത്തിവരികയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരും, സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ സംഘടിത ക്രൈം സ്ക്വാഡും ചേർന്ന് സംയുക്ത ഓപ്പറേഷനിലൂടെ വിക്രം സിംഹയെ…
Read Moreകാനം രാജേന്ദ്രന്റെ മരണത്തെ തുടർന്ന് മാറ്റിവച്ച നവകേരള സദസ് നാളെയും മറ്റന്നാളും കൊച്ചിയിൽ
കൊച്ചി: കാനം രാജേന്ദ്രന്റെ മരണത്തെ തുടർന്ന് കൊച്ചിയിൽ മാറ്റിവെച്ച നവകേരള സദസ് നാളെയും മറ്റന്നാളുമായി നടക്കും. തൃപ്പൂണിത്തുറ, പിറവം, കുന്നത്തുനാട്, തൃക്കാക്കര മണ്ഡലങ്ങളിൽ നടക്കാനിരുന്ന നവകേരള സദസ് ആണ് മാറ്റിവച്ചത്. ചുമതലയേറ്റ പുതിയ രണ്ട് മന്ത്രിമാരുംനവകേരള സദസിൽ പങ്കെടുക്കും. മുഖ്യമന്ത്രിക്ക് നേരെയുണ്ടായ ബോംബ് ഭീഷണിയുടെ സാഹചര്യത്തിൽ കൊച്ചിയിൽ അതീവ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഈ മാസം എട്ടിനാണ് അന്തരിച്ചത്. കടുത്ത പ്രമേഹ ബാധിതനായിരുന്ന അദ്ദേഹത്തിന്റെ കാൽപാദം മുറിച്ചു മാറ്റിയിരുന്നു. ഹൃദയാഘാതമാണ് അപ്രതീക്ഷിത വിടവാങ്ങലിന് കാരണമായത്. അനാരോഗ്യംമൂലം കാനം രാജേന്ദ്രന് സിപിഐ സംസ്ഥാനസെക്രട്ടറിസ്ഥാനത്ത് നിന്ന് അവധിയെടുക്കാന്‍ ദേശീയ നേതൃത്വത്തിന് നേരത്തെതന്നെ അപേക്ഷ നല്‍കിയിരുന്നു. 2022 ഒക്ടോബറിലാണ് കാനം സംസ്ഥാന സെക്രട്ടറിയായി മൂന്നാംതവണയും തെരഞ്ഞെടുക്കപ്പെടുന്നത്. 1950 നവംബർ 10ന് കോട്ടയം ജില്ലയിലെ കൂട്ടിക്കലിലാണ് കാനം രാജേന്ദ്രന്റെ ജനനം. എഴുപതുകളിൽ…
Read More