ദുരൂഹത മാറാതെ മൈലപ്ര കൊലപാതകം; അന്വേഷണത്തിന് പ്രത്യേക സംഘം

പത്തനംതിട്ട: മൈലപ്രയിൽ കടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ വയോധികനായ വ്യാപാരിയുടെ പോസ്റ്റ്മോർട്ടം ഇന്ന്. ഇന്നലെ വൈകിട്ടാണ് 73 കാരനായ ജോർജ് ഉണ്ണുണ്ണിയെ കടയുടെ അകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കൈകാലുകൾ ബന്ധിച്ച് വായിൽ തുണി തിരുകിയ നിലയിലായിരുന്നു മൃതദേഹം. ജോർജിന്‍റെ കൊച്ചുമകനാണ് മൃതദേഹം കണ്ടത്. വീട്ടിലേക്ക് കൂട്ടികൊണ്ടുപോകാന്‍ എത്തിയപ്പോഴാണ് മരിച്ച നിലയില്‍ ജോർജിനെ കണ്ടെത്തിയത്. വിവരം ഉടൻ തന്നെ പോലീസിൽ അറിയിച്ചു. കട പോലീസ് സീല്‍ ചെയ്തു. കടയില്‍ നിന്ന് പണവും ജോര്‍ജിന്‍റെ കഴുത്തിൽ കിടന്ന മാലയും നഷ്ടപ്പെട്ടു. സ്ഥാപനത്തിലെ സിസിടിവി ഹാര്‍ഡ് ഡിസ്‌ക് കാണാതായിട്ടുണ്ട്. വ്യാപാരിയുടെ കൊലപാതകത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രുപീകരിച്ചു. പത്തനംതിട്ട എസ്പി വി അജിത്തിനാണ് അന്വേഷണത്തിന്‍റെ മേൽനോട്ടം. രണ്ട് ഡിവൈഎസ്പിമാർക്ക് അന്വേഷണ ചുമതല നൽകി. മൃതദേഹം ഇന്ന് കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്‌ മോർട്ടം നടത്തും.

Read More

അയോധ്യ മഹാഋഷി വാത്മീകി അന്താരാഷ്‌ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ലക്നോ: അയോധ്യ അന്താരാഷ്‌ട്ര വിമാനത്താവളം രാജ്യത്തിനായി സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുടെ സാന്നിധ്യത്തിലാണ് എയർപോർട്ട് ഉദ്ഘാടനം ചെയ്തത്. 1450 കോടി രൂപ ചെലവിലാണ് എയർപോർട്ട് നിർമ്മിച്ചിരിക്കുന്നത്. ഇതുവരെ വിമാനത്താവള നിർമ്മാണത്തിന്‍റെ ഒന്നാം ഘട്ടമാണ് പൂർത്തിയായിട്ടുള്ളത്. 6,500 ചതുരശ്രമീറ്റർ വിസ്തൃതിയിലാണ് വിമാനത്താവളത്തിന്‍റെ നിർമ്മാണം. പ്രതിവർഷം പത്ത് ലക്ഷത്തോളം യാത്രക്കാരെ വഹിക്കാനുള്ള ശേഷി ടെർമിനലിനുണ്ട്. അയോധ്യ നഗരത്തിൽ നിന്ന് 15 കിലോമീറ്റർ അകലെയാണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. അയോധ്യ ശ്രീരാമക്ഷേത്രത്തെ ഓർമപ്പെടുത്തുന്ന വിധമുള്ള വാസ്തുവിദ്യയിലാണ് ടെർമിനൽ കെട്ടിടം രൂപകൽപ്പന ചെയ്തിരിക്കുന്നത്. വിമാനത്താവളത്തിന്‍റെ പ്രധാന കവാടം കൂറ്റൽ കല്ലുകളാലും കൊത്തുപണികളാലും നിർമിതമാണ്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Read More

അയോധ്യ ആയുധത്തില്‍ കറങ്ങി കോണ്‍ഗ്രസ്; എതിര്‍പ്പ് പറയാതെ പറഞ്ഞ് ലീഗ്

കോഴിക്കോട്: ബിജെപി എറിഞ്ഞ അയോധ്യ ആയുധത്തില്‍ കറങ്ങി വീണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം. ഇന്നലെ മലപ്പുറത്ത് ചേര്‍ന്ന ലീഗ് യോഗത്തില്‍ കോണ്‍ഗ്രസ് രാമക്ഷേത്ര ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നത് അനുചിതമാണെന്ന് പറയാതെ പറഞ്ഞ് ലീഗ് സമ്മര്‍ദ്ദം കടുപ്പിച്ചതോടെ വിഷയത്തില്‍ എല്ലാം കേന്ദ്രം തീരുമാനിക്കുമെന്ന് നിലപാടിലേക്ക് മാറുകയാണ് സംസ്ഥാന നേതാക്കള്‍. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്ത് ലീഗിനെ പിണക്കിയാലുണ്ടാകുന്ന പ്രത്യാഘാതം വലുതായിരിക്കുമെന്ന് നേതാക്കള്‍ക്കറിയാം. കേരളത്തില്‍ ഇരുപത് സീറ്റും ലക്ഷ്യമിടുന്ന കോണ്‍ഗ്രസ് തത്കാലം ലീഗിന്‍റെ അനിഷ്ടം ഇഷ്ടപ്പെടുന്നില്ല. “ഒന്നും നഷ്ടപ്പെടാനില്ലാത്ത’ സിപിഎം ആകട്ടെ നേരത്തെ തന്നെ പരിപാടിയില്‍ പങ്കെടുക്കില്ലെന്നറിയിച്ച് രംഗത്തെത്തി. കോണ്‍ഗ്രസ് നേതാക്കളില്‍ കെ. മുരളീധരന്‍ മാത്രമാണ് പരിപാടിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് നിലപാട് ആവര്‍ത്തിച്ച് പറഞ്ഞത്. അതേസമയം പരിപാടിയില്‍ പങ്കെടുക്കാതിരുന്നാല്‍ ഹിന്ദി ഹൃദയഭൂമിയിലുണ്ടാകുന്ന തിരിച്ചടി കേന്ദ്രനേതൃത്വത്തിനു മുന്നിലുണ്ട്. തത്കാലം കേരളത്തിലെ 20 സീറ്റുകള്‍ മാത്രം മുന്നില്‍ കണ്ട് തീരുമാനമെടുക്കാന്‍ ദേശീയ നേതൃത്വത്തിന് കഴിയില്ലഎന്ന് ചുരുക്കം. യുപി,…

Read More

രണ്ട് മന്ത്രിമാരുടെ സത്യപ്രതിജ്ഞ; ചെലവായി അഞ്ച് ലക്ഷം ചോദിച്ച് രാജ്ഭവൻ; പണം മുൻകൂറായി അനുവദിച്ച് ധനവകുപ്പ്

തിരുവനന്തപുരം: രാജ്ഭവനിൽ നടന്ന പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞക്ക് ചെലവായത് അഞ്ച് ലക്ഷം രൂപ. ഇന്നലെ വൈകിട്ടാണ് രാജ്ഭവനിൽ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. കടന്നപ്പള്ളി രാമചന്ദ്രനും കെ.ബി ഗണേഷ് കുമാറുമാണ് മന്ത്രിമാരായി ഇന്നലെ സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞക്ക് ചെലവായ തുക മുൻകൂറായി രാജ്ഭവൻ വാങ്ങി. സത്യപ്രതിജ്ഞയ്ക്ക് മുമ്പ് തുക വേണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണറുടെ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡിസംബർ 22 ന് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു.  മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചതിനെ തുടർന്ന് ധനമന്ത്രി കെ. എൻ ബാലഗോപാൽ രാജ്ഭവന് അധിക ഫണ്ടായി അഞ്ച് ലക്ഷം രൂപ ഡിസംബർ 28 ന് അനുവദിച്ചു. പരിപാടിയുടെ ചെലവായി രാജ്ഭവൻ ആവശ്യപ്പെട്ട തുക ടൂറിസം ഡയറക്ടർക്കാണ് ധനവകുപ്പ് അനുവദിച്ചത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം ചായ സൽക്കാരം രാജ്ഭവൻ ഒരുക്കിയിരുന്നു. മരാമത്ത് വകുപ്പാണ് പന്തൽ തയാറാക്കിയത്. പന്തലിന് ചെലവായ ബിൽ ഇനി പാസാക്കണം.

Read More

നടുറോഡിൽ കിടന്ന് അസഭ്യം പറച്ചിൽ; യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിക്കെതിരേ കേസെടുത്തു

തിരുവനന്തപുരം: നടുറോഡിൽ പരസ്യമായി അസഭ്യം പറഞ്ഞെന്ന പരാതിയിൽ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനെതിരേ പോലീസ് കേസെടുത്തു. തിരുവനന്തപുരം യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അജീഷ് നാഥിനെതിരേയാണ് കേസെടുത്തത്. യൂത്ത് കോണ്‍ഗ്രസ് ഔട്ട്‌റീച്ച് സെല്ലിന്‍റെ സംസ്ഥാന കോര്‍ഡിനേറ്റര്‍ കൂടിയാണ് അജീഷ് നാഥ്. മല്ലമ്പ്രകോണത്ത് വച്ച് വാഹനത്തിന് സൈഡ് കൊടുക്കാത്തതിൽ ചോദ്യം ചെയ്ത യുവതിയോടും സൈനിക ഉദ്യോഗസ്ഥനായ സഹോദരനോടും അസഭ്യം പറയുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തു എന്നാണ് കേസ്. യുവതിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വലിയമല പോലീസ് കേസെടുത്തു. വിതുര സ്വദേശിയും സൈനിക ഉദ്യോഗസ്ഥനുമായ യുവാവാണ് അജീഷ് നാഥിനെതിരെ പരാതി നല്‍കിയത്. കേസെടുത്തതിന് പിന്നാലെ അജീഷ് നാഥ് ഒളിവില്‍ പോയിരിക്കുകയാണെന്നും ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമായി തുടരുകയാണെന്നും പോലീസ് അറിയിച്ചു.

Read More

ഫോർട്ട് കൊച്ചിയിൽ പുതുവത്സര ആഘോഷങ്ങൾക്ക് കനത്ത നിയന്ത്രണം

കൊച്ചി: ഫോർട്ട്‌ കൊച്ചിയിലെ പുതുവത്സര ആഘോഷങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അനിയന്ത്രിതമായി ആളുകൾ കാർണിവലിന് എത്തുന്നതിന് നിയന്ത്രണം ഉണ്ടാകുമെന്ന് കൊച്ചി കോർപ്പറേഷനും പോലീസും അറിയിച്ചു. പപ്പാഞ്ഞിയെ കത്തിക്കുന്ന പരേഡ് ഗ്രൗണ്ടിലും നിയന്ത്രണങ്ങൾ ഉണ്ടാകും. കളമശ്ശേരി ദുരന്തങ്ങളുടെ പശ്ചാത്തലത്തിലാണ് കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. പപ്പാഞ്ഞിയെ കൊച്ചി പരേഡ് ഗ്രൗണ്ടിൽ മാത്രം കത്തിക്കണമെന്ന കടുത്ത നിലപാടിലാണ് അധികൃതർ. മാറ്റിടങ്ങളിൽ പപ്പാഞ്ഞിയെ കത്തിക്കാൻ അനുവദിക്കില്ലെന്ന് ആർഡിഒ വ്യക്തമാക്കി. വൻ സുരക്ഷ സന്നാഹത്തിലാണ് ഇത്തവണ ഫോർട്ട്‌ കൊച്ചിയിലെ പുതുവത്സര ആഘോഷങ്ങൾ നടക്കുക. പുതുവത്സര ആഘോഷത്തിനൊപ്പം ജനങ്ങളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കിയാണ് കാര്‍ണിവല്‍ നടത്തുക എന്ന് കൊച്ചി മേയർ എം അനിൽകുമാർ പറഞ്ഞു. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനു വേണ്ടിയുള്ള സൗകര്യങ്ങള്‍ ഒരുക്കും. നൂറിലധികം സിസിടിവി കാമറ, വാട്ടര്‍ ആംബുലന്‍സ് ഉള്‍പ്പെടെ ആവശ്യമായ മെഡിക്കല്‍ സംഘം, ഫസ്റ്റ് എയ്ഡ് സംവിധാനം, ബയോ ടോയ്‌ലറ്റ്, കുടിവെള്ള സൗകര്യം…

Read More

ചായക്കടയിലേക്ക് ലോറി പാഞ്ഞുകയറി അഞ്ച് ശബരിമല തീർഥാടകർ മരിച്ചു

പുതുക്കോട്ട: തമിഴ്നാട്ടിലെ പുതുക്കോട്ടയിൽ ചായക്കടയിലേക്ക് ലോറി പാഞ്ഞുകയറി അഞ്ച് ശബരിമല തീർഥാടകർ മരിച്ചു. മരിച്ചവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. അപകടത്തിൽ 19 പേർക്ക് പരിക്കേറ്റു. പുതുക്കോട്ടയിൽ നിന്ന് അരിയല്ലൂരിലേക്ക് പോവുകയായിരുന്ന സിമന്‍റ് ലോറി നിയന്ത്രണം വിട്ട് സമീപത്തുണ്ടായിരുന്ന കാറിലും വാനിലും ഇടിച്ചുകയറിയ ശേഷം ചായക്കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ചായക്കടയിൽ ചായ കുടിച്ചുകൊണ്ടിരുന്നവരും വാഹനത്തിലുണ്ടായിരുന്നവരുമാണ് അപകടത്തിന് ഇരയായത്. മൂന്ന് വാഹനങ്ങളിലായി സഞ്ചരിച്ച തീർഥാടകരാണ് അപകടത്തിൽപ്പെട്ടത്. മൃതദേഹങ്ങൾ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവര്‍ ചികിത്സയിലാണ്.

Read More

സഗൗരവം കടന്നപ്പള്ളി, ദൈവനാമത്തിൽ ഗണേഷ് കുമാർ; ഗൗരവത്തിൽ ഗവർണറും മുഖ്യമന്ത്രിയും

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയിലെ പുതിയ അംഗങ്ങളായി രാമചന്ദ്രൻ കടന്നപ്പള്ളിയും കെ.ബി. ഗണേഷ്കുമാറും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വൈകുന്നേരം നാലിന് രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. കടന്നപ്പള്ളി രാമചന്ദ്രൻ സഗൗരവം പ്രതിജ്ഞ ചെയ്തപ്പോൾ ഗണേഷ് കുമാർ ദൈവനാമത്തിലാണ് അധികാരമേറ്റത്. സത്യപ്രതിജ്ഞ ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌കരിച്ചു. ചടങ്ങിൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു പങ്കെടുത്തില്ല. പുതിയ മന്ത്രിമാർ സ്ഥാനം ഏൽക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിന്‍റെ വേദിയിൽ ചീഫ് സെക്രട്ടറി പങ്കെടുക്കേണ്ടതാണ്. എന്നാൽ അദ്ദേഹത്തിനു പകരം അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരനാണ് ചടങ്ങിൽ പങ്കെടുത്തത്. ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള പരസ്യ ഏറ്റുമുട്ടലിനിടെ ഇരുവരും വേദി പങ്കിട്ട കാഴ്ചയ്ക്കും സത്യപ്രതിജ്ഞാചടങ്ങ് സാക്ഷിയായി. ഇരുവരും തൊട്ടടുത്ത ഇരിപ്പിടങ്ങളിലായിരുന്നെങ്കിലും തമ്മിൽ ഒരുതരത്തിലുള്ള ആശയവിനിമയവും നടത്തിയില്ല. ചടങ്ങ് പൂർത്തിയായ ഉടൻ ഗവർണർ വേദി വിട്ടു.

Read More

‘പണി പാളും മക്കളേ…’; പുതുവർഷത്തിൽ റോഡിൽ അഭ്യാസം വേണ്ട; രക്ഷിതാക്കൾ ജാഗ്രത പുലർത്തണമെന്ന് മോട്ടോർ വാഹനവകുപ്പ്

കോഴിക്കോട്: പുതുവർഷം തകര്‍ത്താഘോഷിച്ചോളൂ… പക്ഷെ അത് റോഡില്‍ മറ്റുള്ളവരുടെ ജീവന്‍കൂടി അപകടത്തിലാക്കി വേണ്ട…സോഷ്യല്‍ മീഡിയയില്‍ സ്റ്റാറാകാന്‍ വേണ്ടി യുവാക്കള്‍ നടത്തുന്ന ബൈക്ക്, കാര്‍ റേസിംഗുകളും നിയമം കാറ്റില്‍ പറത്തികൊണ്ടുള്ള യാത്രയും തടയാന്‍ കര്‍ശന പരിശോധനയുമായി രംഗത്തെത്തിയിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. കാമറയില്ലാത്തിടത്തു നേരിട്ടിറങ്ങി പരിശോധന നടത്താനാണു തീരുമാനം. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും ആഘോഷനാ ളുകളിൽ കുട്ടികള്‍ എങ്ങോട്ടുപോകുന്നുവെന്ന കാര്യത്തില്‍ രക്ഷിതാക്കളും ജാഗ്രത പുലര്‍ത്തണമെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നു. വാഹന ഉടമയുടെ പേരില്‍ കര്‍ശന നടപടിയായിരിക്കും സ്വീകരിക്കുക. കോഴിക്കോട് ബൈക്കോടിച്ച ഒന്പതുകാരനെതിരേയും രക്ഷിതാക്കൾക്കെതിരേയും കേസെടുത്തിട്ടുണ്ട്. കുട്ടിക്കെതിരേ ജുവനൈൽ നടപടിക്കും ബൈക്ക് നൽകിയ ഉടമയ്ക്കെതിരേ മജിസ്ട്രേറ്റ് കോടതിയിലും റിപ്പോർട്ടും നൽകി. ക്രിസ്മസിന് ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്‌സിന്‍റെ എണ്ണം കൂട്ടാന്‍ അര്‍ധരാത്രിക്ക് ബൈക്കില്‍ സാഹസിക അഭ്യാസ പ്രകടനം നടത്തിയ അഞ്ച് യുവാക്കളുടെ ലൈസന്‍സാണ് ഇന്നലെ മാത്രം സസ്‌പെന്‍ഡ്…

Read More

കെഎസ്ആര്‍ടിസിയില്‍നിന്നു മോഷ്ടിക്കാമെന്ന് ആരും സ്വപ്നം കാണേണ്ട; സിനിമ കിട്ടിയാൽ സന്തോഷമെന്ന് കെ.ബി. ഗണേഷ് കുമാർ

തിരുവനന്തപുരം: മന്ത്രിയായാൽ കെഎസ്ആര്‍ടിസിയിൽ അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന് കെ.ബി.ഗണേഷ് കുമാർ. കെഎസ്ആർടിസിയിൽ നിന്ന് മോഷ്ടിക്കാമെന്ന് ആരും സ്വപ്നം പോലും കാണേണ്ട. കെഎസ്ആർടിസിയുടെ വരുമാനച്ചോർച്ച തടയും. കെഎസ്ആർടിസിയിൽ അഴിമതി വച്ചുപൊറുപ്പിക്കില്ല. അഴിമതി ഇല്ലാതാക്കുക തന്നെയാണ് ലക്ഷ്യമെന്നും ഗണേഷ് കുമാർ പറഞ്ഞു. വരവ് വർധിപ്പിക്കാൻ നടപടികൾ എടുക്കുന്നതോടൊപ്പം ചെലവുകൾ നിയന്ത്രിക്കും. കണക്കുകൾ കൃത്യമാകണമെന്നും തൊഴിലാളികൾക്ക് ദോഷം വരുന്ന നടപടികൾ ഉണ്ടാവില്ലെന്നും ഗണേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. ഗ്രാമീണ മേഖലയിൽ ബസുകൾ കൂടുതലായി ഇറക്കും. അത് വലിയ മാറ്റമാകും. കെ എസ് ആർ ടി സിയെ സിസ്റ്റമാറ്റിക് ആക്കി മാറ്റണം. തുടർച്ച ഉണ്ടാകണം. കോര്‍പറേഷനെ സ്വയം പര്യാപ്തതയിൽ എത്തിക്കുക എളുപ്പമല്ലെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു. സിനിമാ താരം എന്ന നിലയിൽ സിനിമ വകുപ്പ് കൂടി കിട്ടിയാൽ സന്തോഷമുണ്ട്. എന്നാൽ സിനിമ വകുപ്പ് വേണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടില്ല. ഗതാഗത വകുപ്പ്…

Read More