എക്‌സൈസ് ക്രൈംബ്രാഞ്ചില്‍ 13 ഉദ്യോഗസ്ഥര്‍ മാത്രം; കേസ് അന്വേഷണം പ്രതിസന്ധിയില്‍

സീമ മോഹന്‍ലാല്‍കൊച്ചി: സംസ്ഥാനത്ത് അന്തര്‍ സംസ്ഥാന രാസലഹരിക്കേസുകള്‍ വര്‍ധിക്കുമ്പോഴും ഇത് അന്വേഷിക്കുന്നതിനുള്ള എക്‌സൈസ് ക്രൈംബ്രാഞ്ച് വിഭാഗത്തില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് കേസ് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നു. ലഹരി കടത്തുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നതിനിടെ പിടിയിലാകുന്നവര്‍ക്കൊപ്പം, ലഹരിയുടെ വഴി തേടിപ്പോകാനാണ് 2019 ല്‍ എക്‌സൈസ് ക്രൈംബ്രാഞ്ച് സേന രൂപീകരിച്ചത്. എറണാകുളം കച്ചേരിപ്പടിയിലുള്ള എക്‌സൈസ് ഓഫീസിലാണ് എക്‌സൈസ് ക്രൈംബ്രാഞ്ച് വിഭാഗത്തിന്‍റെ ആസ്ഥാനം. സെന്‍ട്രല്‍ സോണ്‍, സൗത്ത് സോണ്‍, നോര്‍ത്ത് സോണ്‍ എന്നിങ്ങനെ മൂന്നു സ്ഥലങ്ങളിലായി നിലവില്‍ 13 ഉദ്യോഗസ്ഥര്‍ മാത്രമാണ് ഉള്ളത്. കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് മറ്റ് രണ്ട് എക്‌സൈസ് ക്രൈംബ്രാഞ്ച് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത്. ജോയിന്‍റ് എക്‌സൈസ് കമ്മീഷണര്‍ക്കാണ് വിഭാഗത്തിന്‍റെ മേല്‍നോട്ട ചുമതല. അദേഹത്തെ സഹായിക്കാനായി ഒരു അസി.എക്‌സൈസ് കമ്മീഷണര്‍, രണ്ട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍, മൂന്ന് പ്രിവന്‍റീവ് ഓഫീസര്‍മാര്‍, മൂന്ന് സിവില്‍ എക്‌സൈസ് ഓഫീസര്‍മാര്‍, മൂന്ന് ഡ്രൈവര്‍ എന്നിവരാണ് എക്‌സൈസ്…

Read More

നാല് വയസുകാരിയെ അതി ക്രൂരമായി ബലാത്സംഗം ചെയ്തു; എസ് ഐ അറസ്റ്റിൽ

നാല് വയസുകാരിയെ ബലാത്സംഗം ചെയ്ത പോലീസുകാരനെ അറസ്റ്റ് ചെയ്തു. സബ് ഇൻസ്പെക്ടർ ഭൂപേന്ദ്ര സിങ്ങ് ആണ് അറസ്റ്റിലായത്. രാജസ്ഥാനിലെ ദൗസ ജില്ലയിലാണ് സംഭവം. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന സബ് ഇൻസ്‌പെക്ടർ ഭൂപേന്ദ്ര സിംഗ് പെൺകുട്ടിയെ തന്‍റെ മുറിയിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ ഇന്നലെ പോലീസ് സ്റ്റേഷനു മുന്നിൽ സമരം ചെയ്തു. പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. പെൺകുട്ടിയുടെ കുടുംബത്തിന്‍റെ പരാതിയിൽ സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടത്തിവരികയാണെന്നും അസിസ്റ്റന്‍റ് പൊലീസ് സൂപ്രണ്ട് ബജ്‌രംഗ് സിംഗ് പറഞ്ഞു.

Read More

സർക്കാർ തന്നെ കടത്തിലാണ് പിന്നെങ്ങനെ മറ്റുള്ളവരെ സഹായിക്കും; പ്രസാദിന്‍റെ ഭാര്യ

ആലപ്പുഴ തകഴിയിലെ കർഷകൻ പ്രസാദ് ആത്മഹത്യ ചെയ്ത സംഭവം കൃഷി മന്ത്രിക്കെതിരെ ആരോപണവുമായി കർഷകന്‍റെ ഭാര്യ ഓമന. ഫാനിന്‍റെ താഴെ കാറ്റ് കൊണ്ടിരിക്കുന്നവർക്ക് വെയിലിൽ പണി ചെയ്യുന്ന കർഷകന്‍റെ പ്രശ്നങ്ങൾ അറിയില്ല. സ്ഥിര വരുമാനമുള്ളവർക്ക് മാത്രമെ കൃഷിയുമായി മുന്നോട്ട് പോകാനാവൂ. കൃത്യസമയത്ത് നെല്ല് സംഭരണത്തിന്‍റെ തുക ലഭിക്കാതിരുന്നതാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് ഓമന പറഞ്ഞു. പണം ലഭിക്കാതെ വന്നതോടെ പ്രസാദ് പലിശക്ക് പണം കടമെടുത്തു. ലോണെടുക്കാൻ ശ്രമിച്ചിരുന്നു എന്നാൽ പിആർഎസ് വായ്പ കുടിശിക ഉണ്ടായിരുന്നത് കൊണ്ട് ലോൺ കിട്ടിയില്ല. മാനസികമായി അതെല്ലാം പ്രസാദിനെ തളർത്തിയെന്ന് ഓമന പറഞ്ഞു. സർക്കാരിന്‍റെ ഭാഗത്തു നിന്ന് യാതൊരു സഹായവും ലഭിച്ചിട്ടില്ല. സർക്കാർ തന്നെ കടത്തിലാണ് പിന്നെങ്ങനെ അവർക്ക് മറ്റുള്ളവരെ സഹായിക്കാൻ സാധിക്കും. സർക്കാർ പ്രതിനിധികൾ ആരും ഇതുവരെ വന്നിട്ടില്ലെന്നും ഓമന പറഞ്ഞു.

Read More

വിലക്കയറ്റം അതിരൂക്ഷം കുടുംബ ബജറ്റുകള്‍ താളം തെറ്റി

പത്തനംതിട്ട: അവശ്യസാധനങ്ങളുടെ വിലക്കയറ്റംമൂലം കുടുംബ ബജറ്റുകള്‍ താളംതെറ്റി. നിത്യോപയോഗ സാധനങ്ങളുടെയും പച്ചക്കറിയുടെയും വില കുതിച്ചുയരുമ്പോഴും വിപണി ഇടപെടല്‍ നടത്താനാകാതെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നോക്കുകുത്തികളായി മാറി. സപ്ലൈകോ സ്ഥാപനങ്ങള്‍ ഏറെക്കുറെ കാലിയാണ്. സബ്‌സിഡി ഉത്പന്നങ്ങളുടെ വില ഉയര്‍ത്താന്‍ തീരുമാനമായതോടെ കൂടിയ വിലയ്ക്ക് ഇനി ഇവ എത്തുമെന്നാണ് പ്രതീക്ഷയാണ്. ഇതോടെ പൊതുവിപണിയിലും വീണ്ടും വില ഉയര്‍ന്നേക്കാം. കേരളത്തിലെ പൊതുവിപണിയില്‍ വില തീരുമാനിക്കുന്നത് ഇടനിലക്കാരാണ്. ഉത്പന്നങ്ങള്‍ ഏറെയും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിക്കുന്നവയായതിനാല്‍ വിലയുടെ നിയന്ത്രണവും ഇടനിലക്കാരിലാണ്. സപ്ലൈകോ, ത്രിവേണി മാര്‍ക്കറ്റുകളിലൂടെ മുന്പ് ന്യായവിലയില്‍ സാധനങ്ങള്‍ എത്തിച്ചിരുന്നതിനാല്‍ പൊതുവിപണിയിലെ വിലയും നിയന്ത്രണ വിധേയമായിരുന്നു. സപ്ലൈകോയില്‍ സബ്‌സ്ഡി ഉത്പന്നങ്ങള്‍ക്ക് ഓണത്തിനു മുന്‌പേ ക്ഷാമമാണ്. മാവേലി സ്റ്റോറുകളില്‍ ഇപ്പോള്‍ സാധനങ്ങള്‍ ലഭ്യമേയല്ലെന്ന സ്ഥിതിയിലെത്തിയിട്ടുണ്ട്. സബ്‌സിഡി ഇതര ഉത്പന്നങ്ങളും സപ്ലൈകോയില്‍ സ്റ്റോക്കില്ലാത്ത അവസ്ഥയുണ്ട്. പിടിച്ചു നില്‍ക്കാനാകുന്നില്ലെന്ന് ഹോട്ടല്‍ ഉടമകള്‍പൊതുവിപണിയിലെ അനിയന്ത്രിതമായ വിലക്കയറ്റം കാരണം പിടിച്ചുനില്‍ക്കാനാകുന്നില്ലെന്ന് ഹോട്ടല്‍ ഉടമകള്‍.…

Read More

മന്ത്രിമാരെ ജനം ചോദ്യംചെയ്യുമെന്ന പേടി;വിലവർധന നവകേരള സദസിനുശേഷം

തിരുവനന്തപുരം: സപ്ലൈകോയിൽ സബ്സിഡി ഇനത്തിൽപ്പെട്ട പതിമൂന്ന് നിത്യോപയോഗ സാധനങ്ങളുടെ വിലവർധിപ്പിക്കാനുള്ള തീരുമാനം നവകേരള സദസസിനുശേഷം നടപ്പാക്കിയാൽ മതിയെന്ന് ഭക്ഷ്യവകുപ്പ് തീരുമാനം. വിലവർധന ഉടൻ നടപ്പിലാക്കിയാൽ നവകേരള സദസിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാർക്കെതിരേ പൊതുജനങ്ങളുടെ ചോദ്യശരങ്ങൾ ഉയരുമെന്ന ആശങ്കയാണ് വിലവർധന വൈകിപ്പിക്കാൻ ഭക്ഷ്യവകുപ്പിനെ പ്രേരിപ്പിച്ചത്. ഈ മാസം പതിനെട്ടിന് തുടങ്ങുന്ന നവകേരള സദസ് ഡിസംബർ വരെ നീളും. സപ്ലൈകോയുടെയും ഭക്ഷ്യവകുപ്പിന്‍റെയും ആവശ്യപ്രകാരം 13 ഇനം സബ്സിഡി സാധനങ്ങളുടെ വിലവർധിപ്പിക്കാൻ ഇന്നലെ ചേർന്ന എൽഡിഎഫ് യോഗം ഭക്ഷ്യമന്ത്രിക്ക് അനുമതി നൽകിയിരുന്നു. പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ച് നിർത്താൻ വിപണി ഇടപെടൽ നടത്തി പതിമൂന്ന് ഇനം നിത്യോപയോഗസാധനങ്ങൾ സബ്സിഡി നിരക്കിൽ സപ്ലൈകോ നൽകിയതിന് 1,525 കോടി രൂപ ഭക്ഷ്യവകുപ്പ് കുടിശിഖയായി സപ്ലൈകോക്ക് നൽകാനുണ്ട്. ഒന്നുകിൽ തുക നൽകണമെന്നും അല്ലെങ്കിൽ വിലവർധന നടപ്പാക്കണമെന്നും സപ്ലൈകോ ഭക്ഷ്യവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സംസ്ഥാനത്തെ നിലവിലെ സാന്പത്തിക പ്രതിസന്ധി…

Read More

യാത്രക്കാരുടെ പരാതികൾക്ക് അതിവേഗ പരിഹാരവുമായി റെയിൽ മദദ് ആപ്പ്

എസ്.ആർ. സുധീർ കുമാർ കൊല്ലം: ദക്ഷിണ റെയിൽവേയിൽ  യാത്രക്കാരുടെ പരാതികൾക്ക് അതിവേഗപരിഹാരം കാണുന്നതിന് ഏർപ്പെടുത്തിയ റെയിൽ മദദ് മൊബൈൽ ആപ്ലിക്കേഷനു മികച്ച പ്രതികരണം. ആപ്ലിക്കേഷൻ വഴി യാത്രക്കാർ പരാതികൾ രജിസ്റ്റർ ചെയ്താൽ എട്ട് മിനിട്ടുകൾക്കുള്ളിൽ ബന്ധപ്പെട്ട അധികൃതരിൽ നിന്ന് ആദ്യ പ്രതികരണം ലഭിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇതുകാരണം റെയിൽ മദദിന് ഇപ്പോൾ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. കഴിഞ്ഞ മാസം (2023 ഒക്‌ടോബർ) ഇതുവഴി ലഭിച്ച 14,826 പരാതികൾക്ക് അധികൃതർ അതിവേഗം പരിഹാരം കാണുകയുണ്ടായി. മാത്രമല്ല 2023-24 സാമ്പത്തിക വർഷം 80,902 പരാതികളും പരിഹരിച്ചു. ന്യായമായ പരാതികൾ സമയ ബന്ധിതമായി തീർപ്പാക്കി യാത്രക്കാരുടെ വിശ്വാസം ആർജിക്കുക എന്നതാണ് റെയിൽവേ ഈ ആപ്പ് വഴി ലക്ഷ്യമിടുന്നത്. ഈ മൊബൈൽ ആപ്പിലേയ്ക്ക് എസ്എംഎസ്, ഇ-മെയിൽ, 24 മണിക്കൂറും പ്രവർത്തിക്കുന്ന 139 എന്ന ഹെൽപ്പ് ലൈൻ നമ്പർ, സോഷ്യൽ മീഡിയ…

Read More

കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായ കുട്ടി മരിച്ചു

കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായ 13 കാരൻ മരിച്ചു. അമ്പലത്തറ മോഹനന്‍-സുമതി ദമ്പതികളുടെ മകന്‍ മിഥുന്‍ ആണ് മരിച്ചത്. മണിപ്പാലിലെ മെഡിക്കല്‍ കോളജില്‍ ഒരു മാസമായി ചികിത്സയിലായിരുന്നു. ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ കുട്ടിയെ അഡ്മിറ്റ് ആക്കി. എന്നാൽ രോഗം മൂർച്ചിച്ചതിനെ തുടർന്ന് മണിപ്പാൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ദിവസങ്ങളായി കുട്ടി വെന്‍റിലേറ്ററിലായിരുന്നു. ഇന്ന് പുലർച്ചെ മരണം സംഭവിച്ചു. ജൻമനാ കുട്ടിക്ക് എന്‍ഡോസള്‍ഫാന്‍റെ ഫലമായി കുട്ടിയ്ക്ക് ശാരീരിക അസ്വസ്ഥതകളുണ്ടായിരുന്നു.

Read More

എപ്പോൾ വേണമെങ്കിലും ഫോൺ ഹാക്ക് ചെയ്യപ്പെട്ടേക്കാം; സൂക്ഷിക്കുക, ഫോൺ ഹാക്കർമാർ പിന്നാലെയുണ്ട്..!

ന്യൂഡൽഹി: എപ്പോൾ വേണമെങ്കിലും ഒരാളുടെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടേക്കാമെന്ന അവസ്ഥയാണ് നിലവിലുള്ളത്. രാജ്യത്തു കൂടുതലായി ഉപയോഗിക്കുന്നത് ആൻഡ്രോയ്‌ഡ് ഫോണുകളാണ്. ഇത്തരം ഫോണുകൾ പൂർണമായ സുരക്ഷ നൽകുന്നില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഒരു ഫോൺ ഹാക്ക് ചെയ്യപ്പെട്ടാൽ ഫോണിൽ സൂക്ഷിക്കപ്പെട്ട വിവരങ്ങൾ ചോരുന്നതിനു പുറമെ ആ വിവരങ്ങൾ ഉപയോഗിച്ച് നമ്മുടെ ബാങ്ക് അക്കൗണ്ടിൽനിന്നു പണം പിൻവലിക്കുന്നതുൾപ്പെടെ നടന്നെന്നു വരാം. ഫോൺ ഹാക്ക് ചെയ്യപ്പെട്ടാൽ എങ്ങനെ അറിയാം..? നിങ്ങളുടെ ഡാറ്റാ ഉപയോഗത്തിന്‍റെ തോത് അപ്രതീക്ഷിതമായി ഉയർന്നാൽ അതു ഫോൺ ഹാക്ക് ചെയ്യപ്പെട്ടതിന്‍റെ ഒരു ലക്ഷണമാണ്. ഹാക്ക് ചെയ്യപ്പെട്ട ഫോണിൽ പ്രവർത്തിക്കുന്ന മാൽവെയർ ആണ് ഡാറ്റ ഉപഭോഗത്തെ ഉയർന്ന തോതിലെത്തിക്കുന്നത്. അതിനാൽ ഫോണിലെ ഡാറ്റാ ഉപയോഗം ഇടയ്‌ക്ക് പരിശോധിക്കുന്നതു ശീലമാക്കുക. നിങ്ങളുടെ സൗകര്യാർഥം ക്രമീകരിച്ച പാസ്‌വേർഡിന്‍റെ പ്രവർത്തനം അവതാളത്തിലായാൽ തീർച്ചയായും അത് ഹാക്ക് ചെയ്യപ്പെട്ടതിന്‍റെ ലക്ഷണമാണ്. ബ്രൗസ് ചെയ്യുമ്പോൾ അനാവശ്യ പോപ്പ്-അപ്പ് പരസ്യങ്ങൾ…

Read More

മന്ത്രിസഭ പുനഃസംഘടന: ഗണേഷും കടന്നപ്പള്ളിയും മന്ത്രിമാരാകും; മന്ത്രിയാക്കിയില്ലെങ്കിലും ഗതാഗത വകുപ്പ് വേണ്ടെന്ന നിലപാടിൽ ഗണേഷ് കുമാർ

തിരുവനന്തപുരം: മന്ത്രിസഭ പുനഃസംഘടന സംബന്ധിച്ച് ഇന്ന് വൈകിട്ട് ചേരുന്ന ഇടതുമുന്നണി യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും. മന്ത്രിമാരുടെ കേരള പര്യടനത്തിനുശേഷം മതിയോ മന്ത്രിസഭ പുനഃസംഘടന എന്ന കാര്യത്തിലാണ് ഇന്നത്തെ യോഗത്തിൽ തീരുമാനം ഉണ്ടാവുക. നവംബ‍ര്‍ 25നകം മന്ത്രിസഭ പുനഃസംഘടന നടക്കണമെന്നാണ് രണ്ടാം പിണറായി സര്‍ക്കാരിന്‍റെ മന്ത്രിസഭ രൂപീകരണ സമയത്തുണ്ടായ ധാരണ. ഗതാഗത മന്ത്രി ആന്‍റണി രാജു, തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍ കോവിൽ എന്നിവർ മന്ത്രിസ്ഥാനം ഒഴിഞ്ഞ് കെ.ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകണം എന്നാണ് ധാരണ. ഈ മാസം 18 നാണ് നവകേരള സദസ് ആരംഭിക്കുന്നത്. നവകേരള സദസിന് മുൻപ് മന്ത്രിസഭാ പുനഃസംഘടന നടത്തണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് നേതൃത്വത്തിന് കേരള കോൺഗ്രസ്-ബി കത്ത് നൽകിയിട്ടുണ്ട്. മന്ത്രിയാക്കിയില്ലെങ്കിലും ഗതാഗത വകുപ്പ് വേണ്ടെന്ന നിലപാടിലാണ് ഗണേഷ് കുമാർ. വനം വകുപ്പ് ആവശ്യപ്പെടാനാണ് ഗണേഷ് കുമാറിന്‍റെ നീക്കം. അതേസമയം സോളാര്‍…

Read More

ഡോളർ കേസിലെ യഥാർഥ പ്രതി ഇരുട്ടിൽ; കള്ളക്കടത്തിന് ആരംഭം മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശത്തോടെ; തുറന്നടിച്ച് പി.സി. ജോർജ്

  കോട്ടയം: ഡോളര്‍ കടത്തും സ്വര്‍ണക്കടത്തും കേരളത്തില്‍ നടത്തിയ യഥാര്‍ഥ പ്രതിയെ ഇരുട്ടില്‍ നിര്‍ത്തി സഹായികളെയെല്ലാം പ്രതികളാക്കിമാറ്റി കസ്റ്റംസ് പ്രിവന്‍റീവ് കമ്മീഷണര്‍ രാജേന്ദ്രകുമാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണെന്ന് പി.സി. ജോര്‍ജ്. യഥാര്‍ഥത്തില്‍ ഈ കേസിലെ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും സത്യം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ജുഡീഷല്‍ എന്‍ക്വയറി നടത്താന്‍ സംസ്ഥാനസര്‍ക്കാര്‍ തയാറാകണമെന്നും പി.സി. ജോര്‍ജ് പറഞ്ഞു. 2017 ജനുവരി മാസത്തില്‍ പിണറായി വിജയന്‍ യുഎഇ സന്ദര്‍ശനത്തിനു പുറപ്പെട്ടതോടെയാണു കള്ളക്കടത്തിന് ആരംഭം കുറിച്ചത്. മുഖ്യമന്ത്രി യുഎഇയില്‍ എത്തിയശേഷം ഒരു ബാഗേജ് കൊണ്ടുവരാന്‍ മറന്നെന്നും എത്രയും വേഗം നയതന്ത്ര പാഴ്‌സലായി യുഎഇയില്‍ എത്തിക്കണമെന്ന് കൗണ്‍സലേറ്റിന്‍റെ സെക്രട്ടറിയായിരുന്ന സ്വപ്‌ന സുരേഷിനോട് ആവശ്യപ്പെടുന്നതോടുകൂടി കള്ളക്കടത്തിനാരംഭം കുറിച്ചതെന്നും പി.സി. ജോര്‍ജ് പറഞ്ഞു.

Read More