ഇന്ന് ശിസു ദിനം. ശിശുദിനത്തിൽ തന്നെ ആലുവയിൽ പിഞ്ചു കുഞ്ഞിനെ അത്ക്രൂരമായി പീഡിപ്പിച്ചു കൊന്ന നരാധമന് ശിക്ഷ വിധിച്ചു. കേരളത്തെ നടുക്കിയ ആലുവയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റവാളി അസ്ഫാക് ആലത്തിന് വധശിക്ഷ. സംഭവം നടന്ന് 110-ാം ദിവസമാണ് ശിക്ഷാ വിധി. ആകെ 13 കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഈ 13 വകുപ്പുകളും പ്രതിക്കെതിരെ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നു. പോക്സോ വകുപ്പ് പ്രകാരമുള്ള കുറ്റങ്ങൾക്ക് പ്രതിക്ക് ജീവിതാവസാനം വരെ തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ജ്യൂസ് വാങ്ങിത്തരാമെന്ന് പറഞ്ഞു വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അതിഥി തൊഴിലാളി കുടുംബത്തിലെ അഞ്ച് വയസുകാരി പെൺകുട്ടിയെ കൊണ്ടു പോയി. എന്നാൽ വാങ്ങി കൊടുത്തത് ജ്യൂസിനു പകരം മദ്യം. മദ്യം കൊടുത്ത് മയക്കി കിടത്തി പിഞ്ചു കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി ആലുവ മാർക്കറ്റിൽ ഉപേക്ഷിക്കുകയായിരുന്നു പ്രതി. സമാന കുറ്റകൃത്യം ഇതിനു…
Read MoreCategory: Top News
കരിപ്പൂർ വിമാനത്താവളത്തിലെ സ്കാനറുകൾക്കും കണ്ടെത്താനിയില്ല; പുറത്തെത്തിയപ്പോൾ പിന്നാലെ ഒറ്റെത്തി; ആശുപത്രിയിലെ സ്കാനറിൽ യുവാവിന്റെ വയറ്റിൽ കണ്ടത്…
മലപ്പുറം: അബുദാബിയില്‍നിന്ന് കരിപ്പൂര്‍ വിമാനത്താവളംവഴി കടത്താന്‍ശ്രമിച്ച 76 ലക്ഷം രൂപയുടെ സ്വര്‍ണം പോലീസ് പിടികൂടി. സംഭവത്തില്‍ ഒരു യാത്രക്കാരനേയും സ്വര്‍ണം സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയ കള്ളക്കടത്തു സംഘത്തിലെ ഒരാളെയും പോലീസ് അറസ്റ്റ് ചെയ്തു. അബുദാബിയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മലപ്പുറം വളാഞ്ചേരി സ്വദേശി ഷഫീഖ് (34) ആണ് 1,260 ഗ്രാം 24 ക്യാരറ്റ് സ്വര്‍ണം സഹിതം എയര്‍പോര്‍ട്ടിന് പുറത്തുവച്ച് പിടിയിലായത്. സ്വര്‍ണം കാപ്സ്യൂളുകള്‍ രൂപത്തിലാക്കി ശരീരത്തിനകത്ത് ഒളിപ്പിച്ച് കടത്താനാണ് ഇയാള്‍ ശ്രമിച്ചത്. 70 ലക്ഷം രൂപ ചെലവിട്ട് കസ്റ്റംസ് പുതുതായി സ്ഥാപിച്ച ആധുനിക എക്സറേ സംവിധാനങ്ങളും മറികടന്ന് ഏയര്‍പോര്‍ട്ടിന് പുറത്തെത്തിയ ഷഫീഖിനെ മലപ്പുറം ജില്ലാ പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തത്. ആശുപത്രിയിലെത്തിച്ച് മെഡിക്കല്‍ എക്സറേ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് ഷഫീഖിന്റെ വയറിനകത്ത് നാല് കാപ്സ്യൂളുകള്‍ കാണപ്പെട്ടത്. ഷഫീഖ് കടത്തികൊണ്ടുവന്ന സ്വര്‍ണം സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലെത്തി കാത്തുനിന്ന തിരൂരങ്ങാടി സ്വദേശി റഫീഖ്…
Read Moreസിനിമാ മോഹം നൽകി സഹോദരിമാരെ വശത്താക്കി; മസാജ് സെന്ററിലെത്തിച്ച് ക്രൂര പീഡനം; നടുക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടികൾ
കാക്കനാട്: തമിഴ്നാട് കോടമ്പാക്കം സ്വദേശിനികളായ സഹോദരിമാരെ പൂട്ടിയിട്ട് പീഡിപ്പിക്കുകയും തുടർന്ന് സ്വർണം തട്ടിയെടുക്കുകയും ചെയ്തതായി പരാതി. പരാതിയിൽ സൈഫുദീൻ, ഷാജഹാൻ എന്നിവർക്കെതിരെ തൃക്കാക്കര പോലീസ് കേസെടുത്തു. കോടമ്പാക്കം സ്വദേശിനികളായ സഹോദരിമാരാണ് സിനിമയിൽ മുഖ്യവേഷം അഭിനയിപ്പിക്കാമെന്ന യുവാക്കളുടെ വാഗ്ദാനത്തിൽ കുരുങ്ങിയത്. തുടർന്ന് കാക്കനാട് സീപോർട്ട് എയർ പോർട്ട് റോഡിലെ സ്പായിൽ എത്തിക്കുകയും പിന്നീട് അവിടെ വരുന്ന ഉപഭോക്താക്കളെ ക്രോസ് മസാജ് ചെയ്യിക്കുകയും ഇരുവരേയു അവരുമായി ലൈംഗീക വേഴ്ചയ്ക്ക് പ്രേരിപ്പിക്കുകയും പിന്നീട് ഇവരിൽനിന്നു 3.5 പവൻ സ്വർണം തട്ടിയെടുത്തതായും ഡിസിപിക്ക് നൽകിയ പരാതിയിൽ പറയുന്നു.
Read Moreപ്രതി ‘സിപിഎം’ നേതാവ്; പോക്സോ കേസില്‍ ജില്ലാ കമ്മിറ്റിയംഗത്തെ അറസ്റ്റ് ചെയ്യാതെ പോലീസ്
മലപ്പുറം: പോക്സോ കേസില്‍ പ്രതിയായ സിപിഎം മലപ്പുറം ജില്ലാക്കമ്മിറ്റി അംഗത്തെ ഒരാഴ്ചയായിട്ടും പിടികൂടാതെ പോലീസ്. പ്രതിക്ക് ഒളിവില്‍ പോകാനുള്ള സാഹചര്യം ഒരുക്കിയെന്നാണ് ആക്ഷേപം. പ്രതിയെ തേടി രണ്ട് തവണ വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ലെന്നാണ് പോലീസിന്റെ വിശദീകരണം. സിപിഎമ്മിന്റെ മലപ്പുറം ജില്ലക്കമ്മിറ്റി അംഗമായ വേലായുധന് വള്ളിക്കുന്നിനെതിരേയാണ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. ചൈല്‍ഡ് ലൈന്‍ സംഭവം പോലീസില്‍ അറിയിച്ചതോടെ പൊന്നാനി പോലീസ് വേലായുധനെതിരേ കേസെടുത്തു. കുട്ടിയുടെ മൊഴിയും രേഖപ്പെടുത്തി.പക്ഷേ കേസെടുത്ത് ഒരാഴ്ച കഴിഞ്ഞിട്ടും തുടര്‍ നടപടികളായില്ല.കേസിൽ പ്രതിയായതോടെ മുഖം രക്ഷിക്കാൻ സിപിഎം വേലായുധനെ പുറത്താ ക്കിയിരുന്നു.
Read Moreഫോണിലൂടെയുള്ള പരിചയം പ്രണയമായി; വീട്ടമ്മയെ സ്നേഹം നടിച്ച് കൊണ്ടുപോയി സ്വർണവും പണവും തട്ടിയെടുത്തു; പിന്നാലെ കൊന്നു തള്ളി;വെളിപ്പെടുത്തലുമായി യുവാവ്
കോഴിക്കോട്: കോഴിക്കോടുനിന്ന് ഒരാഴ്ച മുന്‍പ് കാണാതായ കുറ്റിക്കാട്ടൂര്‍ സ്വദേശിനിയായ വീട്ടമ്മയെ കൊന്ന് കൊക്കയില്‍ തള്ളിയതായി യുവാവിന്റെ മൊഴി. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ വെള്ളിപ്പറമ്പ് സ്വദേശിനി സൈനബ(59)യെയാണ് കൊന്ന് നാടുകാണി ചുരത്തില്‍ തള്ളിയതായി പറയുന്നത്. സൈനബയുടെ ആണ് സുഹൃത്ത് മലപ്പുറം സ്വദേശി സമദ് നേരിട്ട് സ്റ്റേഷനില്‍ എത്തി മൊഴി നല്‍കുകയായിരുന്നു. സംഭവത്തില്‍ വ്യക്തതവരുത്താന്‍ പോലീസ് സംഘം നാടുകാണിചുരത്തിലേക്ക് തിരിച്ചു. ഒരാഴ്ചമുന്‍പാണ് സൈനബയെ കാണാനില്ലെന്ന് കസബ പോലീസിന് പരാതി ലഭിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതിനിടെയാണ് പുതിയ സംഭവവികാസം. മൃതദേഹം കണ്ടെത്തിയാല്‍ മാത്രമേ ഇയാളുടെ മൊഴി വിശ്വസിക്കാനാകുവെന്നും ഇതിനായുള്ള തുടര്‍ നടപടികളിലാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തില്‍ പോലീസ് സമദിന്റെ ഫോണ്‍ പരിശോധിച്ചു. ഇയാള്‍ സൈനബയുമായി സംസാരിച്ചതിന്റെ തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. യുവാവ് പോലീസിനോട് പറഞ്ഞത് ഇങ്ങനെ…സൈനബയുമായി ഏറെനാളത്തെ അടുപ്പമുണ്ട്. ഫോണിലൂടെയായിരുന്നു പരിചയപ്പെട്ടത്. ഒരാഴ്ച മുന്‍പ് ഇവരെ കോഴിക്കോട് പുതിയ ബസ്…
Read Moreക്ഷേത്ര പ്രവേശന വിളംബരം വാർഷികം;രാജ കുടുംബം പങ്കെടുക്കില്ല
ക്ഷേത്രപ്രവേശന വിളംബര വാർഷികത്തിൽ രാജകുടുംബത്തിലെ പ്രതിനിധികൾ പങ്കെടുക്കില്ല. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായ്, പൂയം തിരുനാൾ ഗൗരി പാർവതി ഭായ് എന്നിവരാണ് പരിപാടിയിൽ പങ്കെടുക്കേണ്ടിയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം വാർഷിക പരിപാടിയുടെ നോട്ടീസ് വിവാദങ്ങൾ സൃഷ്ടിച്ചു. അതെ തുടർന്ന് പരിപാടിയുടെ നോട്ടീസ് ദേവസ്വം ബോർഡ് പിൻവലിച്ചിരുന്നു. നോട്ടീസിലെ രാജ്ഞി, തമ്പുരാട്ടി എന്നീ പരാമർശങ്ങളാണ് വിവാദത്തിന് തുടക്കമിട്ടത്. രണ്ട് ‘ഹെര്‍ ഹൈനസ്’ തമ്പുരാട്ടിമാര്‍ എന്നാണ് നോട്ടീസില്‍ ഇരുവരെയും വിശേഷിപ്പിച്ചത്. സംഭവം പിന്നീട് വിവാദമാവുകയായിരുന്നു. ഇതെ തുടർന്ന് ദേവസ്വം ബോർഡ് നോട്ടീസ് പിൻവലിക്കുകയായിരുന്നു. നാടുവാഴികളുടെ കാലത്തെ വാഴ്ത്തുന്ന നോട്ടീസ് ക്ഷേത്രപ്രവേശനത്തെ തമസ്കരിക്കുന്നതായി ആരോപണമുയർന്നിരുന്നു. ‘ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവ് തിരുമനസ്സ് കൊണ്ട് തുല്യം ചാര്‍ത്തിയ ക്ഷേത്ര പ്രവേശന വിളംബര ദിവസം’ എന്നാണ് ചടങ്ങിന്റെ നോട്ടീസ് തുടങ്ങിയത്. തിരുവതാംകൂറിലെ അവർണരും ദളിതരും രാപകലില്ലാതെ സമരം ചെയ്തും രക്തസാക്ഷികളായും നേടിയെടുത്തതാണ് ക്ഷേത്രപ്രവേശന അനുമതി.…
Read Moreദീപാവലി ആഘോഷം; അഗ്നിബാധയുമായി ബന്ധപ്പെട്ട് ഡൽഹിൽ റിപ്പോർട്ട് ചെയ്തത് 100-ലധികം കേസുകൾ; കനത്ത പുകമഞ്ഞിൽ മുങ്ങി നഗരം
ന്യൂഡൽഹി: ദീപാവലിക്ക് ശേഷം ഡൽഹി-എൻസിആറിന്റെ വായുവിന്റെ ഗുണനിലവാരം ഗണ്യമായി മോശമായതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (സിപിസിബി) അറിയിച്ചു. ദീപാവലി രാത്രിയിൽ പടക്കം പൊട്ടിച്ചതിനെ തുടർന്ന് നഗരം കനത്ത പുകമഞ്ഞിൽ മുങ്ങിയതിനെ തുടർന്നാണിത്. എഎപി സർക്കാരിന്റെ സമ്പൂർണ പടക്ക നിരോധനവും ‘ദിയാ ജലാവോ, പതാഖേ നഹി’ പ്രചാരണവും ഉണ്ടായിരുന്നിട്ടും ലോധി റോഡ്, ആർകെ പുരം, കരോൾ ബാഗ്, പഞ്ചാബി ബാഗ് എന്നിവയുൾപ്പെടെ ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ ആകാശത്ത് കരിമരുന്ന് പ്രയോഗം നടത്തി. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുകൾ പ്രകാരം ഡൽഹിയിൽ കഴിഞ്ഞ വർഷം ദീപാവലി ദിനത്തിൽ 312, 2021ൽ 382, 2020ൽ 414, 2019ൽ 337, 2018ൽ 281, 2017ൽ 319, 2016ൽ 431 എന്നിങ്ങനെയാണ് എക്യുഐ രേഖപ്പെടുത്തിയത്. നവംബർ 12 ന് സിപിസിബിയിൽ നിന്നുള്ള കണക്കുകൾ പ്രകാരം ആനന്ദ് വിഹാറിലെ എക്യുഐ 266 ആയിരുന്നു.…
Read Moreഅമൽ നായർ കഞ്ചാവ് വിൽപനയിൽ കില്ലാടിതന്നെ… ബംഗ്ലൂരിവിൽ നിന്ന് സാധനം എത്തിച്ച് പൊതികളാക്കി വഴികളിൽ ഒളിപ്പിക്കും; ഡിജിറ്റൽ പണമിടപാട് നടത്തി കച്ചവടം വാട്ട്സ് ആപ്പിലൂടെ…
കൊച്ചി: എംഡിഎംഎയുമായി യുവാവ് കൊച്ചിയിൽ പിടിയിലായ കേസിൽ അന്വേഷണം ബംഗളൂരുവിലേക്ക് വ്യാപിപ്പിക്കാൻ പോലീസ്. പ്രതി പനമ്പള്ളിനഗർ പുത്തൻമഠത്തിൽ എൽഐജി 767ൽ അമൽ നായർ(38) ലഹരിമരുന്ന് എത്തിച്ചിരുന്നത് ബംഗളൂരുവിൽ നിന്നാണ്. എറണാകുളം കലൂരിൽ അടച്ചുപൂട്ടിയ പപ്പടവട റസ്റ്ററന്റിന്റെ സഹയുടമയാണ് ഇയാൾ. കഴിഞ്ഞ വർഷം ലഹരിക്കേസിൽ അറസ്റ്റിലായ അമലിന് അന്ന് മയക്കുമരുന്ന് നൽകിയിരുന്നത് ബംഗളൂരുവിലെ ആഫ്രിക്കൻ വംശജനാണ്. ഈ കേസിലും ആഫ്രിക്കൻ വംശജന് പങ്കുള്ളതായാണ് സംശയം. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യും. തുടർന്ന് ഇയാളുമായി ബംഗളൂരുവിലേക്ക് തിരിക്കും. കസ്റ്റഡി അപേക്ഷ ഇന്ന് സമർപ്പിക്കും. ശനിയാഴ്ച രാത്രിയാണ് അമൽ അറസ്റ്റിലായത്. കൊറിയർ സർവീസ് വഴി ബംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് ലഹരിമരുന്നു കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് അമൽ നായർ. 14.75 ഗ്രാം രാസലഹരിയും കഞ്ചാവ് സിഗരറ്റ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പേപ്പറുമായാണ് സൗത്ത് പോലീസ് ഇയാളെ പിടികൂടിയത്. രവിപുരം ശ്മശാനത്തിനു സമീപം കാറിലെത്തി ലഹരി…
Read Moreഗൃഹനാഥനെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഫോണിന്റെ കുടിശിക മുടങ്ങി, സ്വകാര്യ കമ്പനി ജീവനക്കാരുടെ ശല്യം സഹിക്കാവുന്നതിലും അപ്പുറം…
മീനടം: കോട്ടയം മീനടം നെടുംപൊയ്കയിൽ ഗൃഹനാഥനെയും മകനെയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാ കുറിപ്പ് വെളിയിൽ വന്നു. വായ്പയെടുത്തു വാങ്ങിയ ഫോണിന്റെ കുടിശിക മുടങ്ങിയതിനെത്തുടർന്ന് സ്വകാര്യ കന്പനി ജീവനക്കാർ തുടർച്ചയായി ശല്യം ചെയ്തുവെന്നും, ശല്യം സഹിക്കാൻ കഴിയാതെ വന്നതോടെ ജീവനൊടുക്കുകയായിരുന്നുവെന്നും കുറിപ്പിലുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം. മീനടം വട്ടുകളത്തിൽ ബിനു (48), മകൻ ബി.ശിവഹരി (9) എന്നിവരെയാണ് ഇന്നലെ രാവിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മകനെ കൊലപ്പെടുത്തിയശേഷം ബിനു ജീവനൊടുക്കിയതാണെന്നു പോലീസ് അറിയിച്ചു. ആലാംപള്ളി പിവിഎസ് ഗവ. ഹൈസ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണു ശിവഹരി. ഇന്നലെ രാവിലെ ആറിനു വീട്ടിൽനിന്നു നടക്കാനിറങ്ങിയതാണു ബിനുവും ശിവഹരിയും. ഇവരുടെ വീട്ടിൽനിന്ന് 250 മീറ്റർ മാറി ആൾത്താമസമില്ലാത്ത മറ്റൊരു വീടുണ്ട്. അതിന്റെ വിറകുപുരയിലാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. പെരുമ്പാവൂർ സ്വദേശിയുടേതാണു വീട്. ഈ വീട് നോക്കാനേൽപിച്ചിരുന്ന പ്രദേശവാസി രാവിലെ എട്ടിന്…
Read Moreഐഎസ്ഐഎസ് ബന്ധം; രാജ്യത്തിനകത്തും പുറത്തും ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിട്ടു; നാല് പേർ അറസ്റ്റിൽ
ഐഎസ്ഐഎസ് ബന്ധമുണ്ടെന്ന് സംശയം. ഉത്തർപ്രദേശിൽ നാല് പേർ പിടിയിൽ. യുപി പൊലീസ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഇവരെ അറസ്റ്റ് ചെയ്തു. നവേദ് സിദ്ദിഖി (23), മുഹമ്മദ് നാസിം (23) മുഹമ്മദ് നൊമാൻ (27), റാക്കിബ് ഇമാം അൻസാരി(29), എന്നിവരാണ് അറസ്റ്റിലായത്. അലിഗഡ് മുസ്ലീം സർവകലാശാലാ ബിരുദധാരികളാണ് ഇവർ. പ്രതികളിൽ നിന്ന് മൊബൈൽ ഫോണും പെൻഡ്രൈവും പിടിച്ചെടുത്തു. ഐഎസുമായി മറ്റുള്ള ആളുകളെ ബന്ധിപ്പിക്കാൻ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി ശ്രമങ്ങൾ നടത്താൻ ഇവർ ശ്രമിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. സമാന ചിന്താഗതിക്കാരായ ആളുകൾക്കിടയിൽ ഐഎസുമായി ബന്ധപ്പെട്ട ലേഖനങ്ങൾ പ്രതികൾ വിതരണം ചെയ്തിരുന്നു. മാത്രമല്ല താൽപരരായ ആളുകളെ തീവ്രവാദ ഗ്രൂപ്പുമായി ഇവർ ബന്ധപ്പെടുത്തുകയും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ “ഭീകര ജിഹാദിന്” തയാറെടുപ്പുകൾ നടത്തുകയും ചെയ്തു. രാജ്യത്തിനകത്തും പുറത്തും ഭീകരാക്രമണങ്ങൾക്ക് ഇവർ പദ്ധതി ഇട്ടിരുന്നതായി കണ്ടെത്തി. ഇവര്‍ സോഷ്യല്‍ മീഡിയയും ഐഎസിന്റെ പാന്‍ ഇന്ത്യ നെറ്റ്വര്‍ക്കുമായി…
Read More