പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദത്തെച്ചൊല്ലിയുള്ള വിവാദത്തില്‍ പ്രതികരണവുമായി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. തൊഴിലില്ലായ്മ, വിലക്കയറ്റം, ക്രമസമാധാന പ്രശ്നം തുടങ്ങിയവയൊക്കെ ഉള്ളപ്പോള്‍ ആരുടെയെങ്കിലും വിദ്യാഭ്യാസ യോഗ്യത ഒരു രാഷ്ട്രീയ വിഷയമാണോയെന്ന് ശരദ് പവാര്‍ ചോദിച്ചു. ഇതു സമയം കളയല്‍ മാത്രമാണെന്നും പവാര്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദം സംബന്ധിച്ച് പ്രതിപക്ഷ നേതാക്കള്‍ ആരോപണം ഉന്നയിക്കുന്നതിനിടെയാണ് ശരദ് പവാറിന്റെ പ്രതികരണം. വിലക്കയറ്റം, തൊഴിലില്ലായ്മ, ക്രമസമാധാന തകര്‍ച്ച പോലെയുള്ള നിര്‍ണായകമായ വിഷയങ്ങള്‍ ഉന്നയിക്കുകയാണ് നേതാക്കള്‍ ചെയ്യേണ്ടതെന്നു പവാര്‍ പറഞ്ഞു. ‘ഇപ്പോള്‍ ഒരാളുടെ ഡിഗ്രിയെക്കുറിച്ചാണ് ചോദ്യം ഉയരുന്നത്. ഇതൊക്കെ ഒരു രാഷ്ട്രീയ വിഷയമാണോ? മതത്തിന്റെയും ജാതിയുടെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമം വ്യാപകമാണ്. മഹാരാഷ്ട്രയില്‍ കൃഷിനാശത്തില്‍ കര്‍ഷകര്‍ നട്ടം തിരിയുന്നു. ഇത്തരം കാര്യങ്ങളാണ് ചര്‍ച്ച ചെയ്യേണ്ടത്.’ പവാര്‍ പറഞ്ഞു. നേരത്തെ അദാനി വിഷയത്തിലും പ്രതിപക്ഷ നിലപാടിനു വിരുദ്ധമായി പവാര്‍ രംഗത്തുവന്നിരുന്നു. അദാനിക്കെതിരായ…
Read MoreCategory: Top News
“പേജ് മറിച്ചത് മാറിപ്പോയതാ സാറേ, മാര്‍ക്ക് നോക്കിയിടണേ”… എസ്എസ്എല്‍സി പരീക്ഷ മൂല്യനിര്‍ണയ ക്യാമ്പുകളില്‍ ചിരിയുടെ മാലപ്പടക്കം
കുറവിലങ്ങാട്: എസ്എസ്എല്‍സി പരീക്ഷ മൂല്യനിര്‍ണയ ക്യാന്പുകളില്‍ ചിരിയുടെ മാലപ്പടക്കം. രസകരമായ ഉത്തരങ്ങളും മൂല്യനിര്‍ണയം നടത്തുന്ന അധ്യാപകരുടെ ശ്രദ്ധ നേടാൻ വിദ്യാര്‍ഥികള്‍ നടത്തുന്ന പരിശ്രമങ്ങളുമാണ് അധ്യാപകര്‍ക്ക് പൊട്ടിച്ചിരിക്കു വക നല്‍കുന്നത്. പ്രധാന ഉത്തരക്കടലാസിന്റെ പേജുകള്‍ കൂടുതലായി അറിയാതെ മറിച്ചുപോയതോടെയാണ് ക്ഷമാപണവും അഭ്യര്ഥനയുമൊക്കെ ഒരു വിരുതൻ നിരത്തിയത്. മറ്റൊരു വിദ്യാര്‍ഥി ഒരു പേജില്‍ എഴുതാതെ മറുപുറത്തെഴുതിയതിനും വന്നു അഭ്യര്‍ഥന. ഉത്തരക്കടലാസില്‍ ഇത്തരത്തിലുള്ള വ്യക്തിപരമായ കാര്യങ്ങളൊന്നും പാടില്ലെന്ന് നിര്‍ദേശമുണ്ടെങ്കിലും ഇക്കാര്യങ്ങളൊന്നും അധ്യാപകര്‍ റിപ്പോര്‍ട്ട് ചെയ്യാറില്ല. ജയിക്കാന്‍ ആവശ്യമായ മാര്‍ക്ക് തന്ന് സഹായിക്കണമെന്ന അഭ്യര്‍ഥന പേപ്പറില്‍ എഴുതിയവരും ഉണ്ട്.ഇംഗ്ലീഷ് ഉത്തരക്കടലാസുകളില്‍ പലതിലും അടിസ്ഥാന വ്യാകരണങ്ങള്പ്പോലും മാറിമറിഞ്ഞിരിക്കുകയാണെന്ന് അധ്യാപകര്‍ പറയുന്നു. കോവിഡ് സമയത്ത് ഹൈസ്കൂള്‍ വിദ്യാഭ്യാസം നടത്തിയ കുട്ടികള്‍ ഓണ്‍ലൈന്‍ ക്ലാസുകളിലായിരുന്നതിന്റെ കുറവ് പത്താംതരത്തിലെത്തിയപ്പോഴും കാണുന്നുണ്ടെന്ന് വിലയിരുത്തലുണ്ട്. ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ താരതമ്യേന നല്ല നിലവാരത്തിലാണെന്നാണ് അധ്യാപരുടെ നിലപാട്. നാലു വേളകളിലായി 14…
Read Moreവിവാഹ മണ്ഡപത്തിൽ വധുവിന്റെ വെടിപൊട്ടിക്കൽ; മകളിലേക്ക് വധു കാഞ്ചിവലിച്ചത് നാലുതവണ; വരനൊപ്പം ഇരിക്കുന്ന യുവതിക്ക് തോക്ക് നൽകിയത്…
ലക്നോ: ജീവിതത്തിന്റെ തുടക്കം തന്നെ കല്ലുകടിയോ? വരനൊപ്പം വിവാഹ മണ്ഡപത്തിൽ ഇരിക്കുന്നതിനിടെ വധുവിന്റെ വക വെടിക്കെട്ട് പ്രകടനം. എല്ലാവരേയും ഞെട്ടിച്ചായിരുന്നു വിവാഹത്തിനിടെ യുവതി വെടിയുതിർത്തത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യങ്ങളിൽ പ്രചരിച്ചു. യുപിയിലെ ഹത്രസ് ജില്ലയിലുള്ള സലംപുരിലാണ് സംഭവം. വധുവരൻമാർ സ്റ്റേജിലിരിക്കുന്പോൾ തൊട്ടടുത്തു നിൽക്കുന്ന ആൾ വധുവിന്റെ കൈയിലേക്കു തോക്ക് നൽകുകയായിരുന്നു. തുടർന്നാണു തോക്ക് മുകളിലേക്കുയർത്തി വധു നാല് തവണ വെടിയുതിർത്തത്. വെടിപൊട്ടുമ്പോൾ നിശബ്ദനായി ഇരിക്കുന്ന വരനേയും വീഡിയോയിൽ കാണാം. ചിത്രം വ്യാപകമായി പ്രചരിച്ചതോടെ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Read Moreഅദാനിയ്ക്കു പിന്നാലെ പോവാതെ വിലക്കയറ്റവും കര്‍ഷക പ്രശ്നങ്ങളും ഉയര്‍ത്തുകയാണ് വേണ്ടതെന്ന് ശരദ് പവാര്‍ ! പ്രതിപക്ഷത്ത് ഭിന്നത…
അംബാനിയെയും അദാനിയെയും വിമര്‍ശിക്കുന്നതിനെതിരേ രംഗത്തുവന്ന എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന് എതിരെ കോണ്‍ഗ്രസ്. ശരദ് പവാര്‍ അത്യാഗ്രഹിയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് വക്താവ് അല്‍ക്കാ ലംബ രംഗത്തെത്തി. അദാനിക്കൊപ്പം ഇരിക്കുന്ന ശരദ് പവാറിന്റെ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു അല്‍ക്കയുടെ പരാമര്‍ശം. ‘ഭയപ്പെട്ട അത്യഗ്രഹികളായ ആളുകള്‍ ഇന്ന് അവരുടെ വ്യക്തി താത്പര്യങ്ങള്‍ കാരണം സ്വേച്ഛാധിപത്യ ശക്തിക്ക് സ്തുതി പാടുന്നു. രാഹുല്‍ ഗാന്ധി മാത്രമാണ് ജനങ്ങള്‍ക്ക് വേണ്ടി പോരാട്ടം നടത്തുന്നത്.’ അല്‍ക്ക ട്വിറ്ററില്‍ കുറിച്ചു. അദാനിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനു പിന്നാലെ പോവാതെ വിലക്കയറ്റവും കര്‍ഷകപ്രശ്നങ്ങളും പോലെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തുകയാണ് പ്രതിപക്ഷം ചെയ്യേണ്ടതെന്ന് ശരദ് പവാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ അംബാനിയുടെയും അദാനിയുടെയുമൊക്കെ പേര് ഉപയോഗിക്കുകയാണ്. എന്നാല്‍ രാജ്യത്തിന് അവര്‍ നല്കിയ സംഭാവനകളും ഓര്‍ക്കണമെന്ന് പവാര്‍ പറഞ്ഞു. വിലക്കയറ്റം, കര്‍ഷക പ്രശ്നങ്ങള്‍ തുടങ്ങി പ്രതിപക്ഷം ഉയര്‍ത്തേണ്ട ഒരുപാടു വിഷയങ്ങള്‍ വേറെയുണ്ടെന്നും…
Read Moreകോളജ് കാലഘട്ടം മുതൽ അറിയുന്നവര്‍ എന്നിട്ടും..! ഭർത്താവ് ചോക്ലേറ്റ് കൊണ്ടുവന്നില്ല; ഭാര്യ ജീവനൊടുക്കി; മരിക്കും മുമ്പി ഭര്‍ത്താവിന് ആയച്ച വാട്സ് ആപ്പ് സന്ദേശം ഇങ്ങനെ…
ബംഗളൂരു: ഭർത്താവ് ചോക്ലേറ്റ് കൊണ്ടുവരാത്തതിനെ തുടർന്ന് ഭാര്യ ജീവനൊടുക്കി. കർണാടകയിലെ ഹെന്നൂർ ബണ്ടെക്ക് സമീപം ഹൊന്നപ്പ ലേഔട്ടിലാണ് സംഭവം. സഹകരണനഗറിലെ സലൂണിൽ ജോലി ചെയ്യുന്ന ഗൗതമിന്റെ ഭാര്യ നന്ദിനി (25) ആണ് മരിച്ചത്. തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് ആത്മഹത്യാ കുറിപ്പ് എഴുതിവച്ചശേഷമാണ് യുവതി ജീവനൊടുക്കിയത്. സംഭവ ദിവസം ഗൗതം ജോലിക്ക് പോവുന്നത് നന്ദിനി തടഞ്ഞിരുന്നു. നന്ദിനി ഗൗതമിനോട് ചോക്ലേറ്റ് വാങ്ങാൻ ആവശ്യപ്പെട്ടു. ചോക്ലേറ്റുമായി തിരികെ വരാമെന്ന് പറഞ്ഞ് ഗൗതം പോയെങ്കിലും നന്ദിനിയുടെ ഫോൺവിളികൾക്ക് മറുപടി നൽകിയില്ല. പിന്നീട് നന്ദിനി ഭർത്താവിന് “ഞാൻ പോകുന്നു’ എന്ന വാട്ട്സ്ആപ്പ് സന്ദേശം അയച്ചു. നേരത്തെ എത്തി മക്കൾക്ക് ഭക്ഷണം കൊടുക്കണമെന്നും അവരെ നോക്കണമെന്നും സന്ദേശത്തിൽ പറയുന്നു. ഇതുകണ്ട് ഭയന്ന ഗൗതം നന്ദിനിയെ വിളിച്ചെങ്കിലും ഫോണെടുത്തില്ല. തുടർന്ന് വീട്ടിലെത്തിയ ഗൗതം നന്ദിനിയെ തൂങ്ങിമരിച്ച നിലയിലാണ് കാണുന്നത്. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന്…
Read Moreആ രഹസ്യവിവരം ശരിയായിരുന്നു, ഉന്നതര്‍ക്ക് കാഴ്ചവെച്ചിരുന്നത് മോഡലുകളെ..! സ്ത്രീകളുടെ നേതൃത്വത്തിലുള്ള പെണ്‍വാണിഭ സംഘം പിടിയില്‍
മുംബൈ: ഉന്നതരെ ലക്ഷ്യംവെച്ച് പ്രവർത്തിച്ചിരുന്ന പെൺവാണിഭ സംഘം മുംബൈയിൽ പിടിയിൽ. 65 -ഉം 64- ഉം വയസ്സുള്ള രണ്ടു സ്ത്രീകളടക്കം മൂന്ന് പേരാണ് പിടിയിലായത്. മുംബൈ പോലീസിന്റെ സോഷ്യൽ സർവീസ് ബ്രാഞ്ച് അന്ധേരിയിൽ നിന്നാണ് സംഘത്തെ വലയിലാക്കിയത്. മോഡലുകളടക്കം മൂന്ന് യുവതികളെ ഇവരുടെ കസ്റ്റഡിയിൽ നിന്ന് പോലീസ് മോചിപ്പിക്കുകയും ചെയ്തു. വേശ്യാവൃത്തിക്കായി മോഡലുകളെയാണ് ഇവർ ഏർപ്പാടാക്കിയിരുന്നത്. രഹസ്യവിവരത്തെ തുടർന്ന് അന്ധേരി വെസ്റ്റിലെ ശാസ്ത്രി നഗർ പ്രദേശത്തെ കെട്ടിടത്തിന്റെ നാലാം നിലയിലെ 405-ാം നമ്പർ ഫ്ളാറ്റിൽ ചൊവ്വാഴ്ച നടത്തിയ റെയ്ഡിലാണ് 65, 64 വയസുള്ള രണ്ട് മുതിർന്ന സ്ത്രീകളേയും 31 വയസുള്ള മറ്റൊരു സ്ത്രീയേയും പിടികൂടിയത്. ഇവരിൽ ഒരാൾ ജ്യോതിഷി എന്ന പേരിലാണ് ഫ്ളാറ്റിൽ താമസിച്ച് ആളുകളെ ഇങ്ങോട്ടേക്ക് വരുത്തിയിരുന്നത്. ഇവരുടെ ഫ്ളാറ്റിൽ താമസിപ്പിച്ചിരുന്ന മോഡലടക്കമുള്ള മൂന്ന് യുവതികളെ മോചിപ്പിച്ചതായും പോലീസ് അറിയിച്ചു.
Read Moreപ്രതിപക്ഷത്തു വിള്ളൽ; ജെപിസി അന്വേഷണം വേണമെന്ന കോൺഗ്രസ് നിലപാടിനെ പിന്തുണയ്ക്കില്ല; അദാനിയെ പിന്തുണച്ച് ശരത് പവാർ
ന്യൂഡൽഹി: പ്രതിപക്ഷ ഐക്യത്തിൽ വിള്ളൽവീഴ്ത്തി എൻസിപി അധ്യക്ഷൻ ശരദ് പവാർ. അദാനിക്കെതിരായ സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അന്വേഷണം ആവശ്യമില്ലെന്ന് ശരത് പവാർ അറിയിച്ചു. ഹിൻഡൻബർഗ് ആരോപണത്തിൽ അദാനിക്കെതിരായ ജെപിസി അന്വേഷണം വേണമെന്ന കോൺഗ്രസ് നിലപാടിനെ പിന്തുണയ്ക്കുന്നില്ല. രാജ്യത്തെ ഒരു വ്യവസായ ശ്യംഖലയെ ഉന്നമിട്ടുള്ള നീക്കമാണിതെന്ന് അദാനി ഗ്രൂപ്പിനെ പിന്തുണച്ച് പവാർ പറഞ്ഞു. അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിന് അമിതമായ പ്രധാന്യം നൽകുകയാണ്. ഹിൻഡൻബർഗിന്റെ പശ്ചാത്തലം അറിയില്ല. പാർലമെന്റിൽ ഭരണപക്ഷത്തിന് കൃത്യമായ മേധാവിത്വമുള്ള സാഹചര്യത്തിൽ ജെപിസി അന്വേഷണം ഫലപ്രദമാകില്ലെന്നും പവാർ പറയുന്നു. എന്നാൽ സുപ്രീം കോടതി നിയോഗിച്ച അന്വേഷണ വിദഗ്ധ സമിതിയെ പവാർ പിന്തുണച്ചു. രാജ്യത്തെ ഒരു വ്യക്തിഗത വ്യാവസായക ഗ്രൂപ്പിനെയാണ് ലക്ഷ്യമിട്ടത്. അവർ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അന്വേഷണം വേണം. പാർലമെന്റിൽ ജെപിസി അന്വേഷണം വേണമെന്ന ആവശ്യം ഉയർന്നിരുന്നു. ഇക്കാര്യത്തിൽ തനിക്ക് വ്യത്യസ്തമായ നിലപാടാണ് ഉണ്ടായിരുന്നെന്നും…
Read Moreഎലത്തൂർ ട്രെയിൻ തീവയ്പ് കേസ്; ചോദ്യം ചെയ്യല്‍ നിര്‍ണായക ഘട്ടത്തിൽ; ട്രെയിന്‍യാത്ര പുനരാവിഷ്കരിക്കും
കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസിലെ പ്രതിയെ കസ്റ്റഡിയില്‍ ലഭിച്ചേതാടെ പോലീസിന് ഇനി ഓരോ മണിക്കൂറും നിര്‍ണായകം. 11 ദിവസമാണ് പ്രതി ഷാറൂഖ് പോലീസ് കസ്റ്റഡിയില്‍ ഉണ്ടാകുക. 14 ദിവസമായിരുന്നു അന്വേഷണസംഘം ആവശ്യപ്പെട്ടത്. ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചാല്‍ തെളിവെടുപ്പിലേക്കു കടക്കുക എന്നതാണ് അടുത്ത ഘട്ടം. നിലവില്‍ പ്രതിയുടെ മൊഴിഅനുസരിച്ച് ഷോര്‍ണുര്‍ സ്റ്റേഷനില്‍ നിന്നാണു സംഭവം ഉണ്ടായ എപ്രില്‍ രണ്ടിനു പ്രതി ട്രെയിനില്‍ കയറിയത്. ഇവിടുത്തെ ജംഗ്ഷനു സമീപത്തെ പമ്പില്‍ നിന്നാണ് പെട്രോള്‍ വാങ്ങിയത്. ഇവിടെ എത്തി അന്വേഷണസംഘത്തിന് തെളിവെടുപ്പു നടത്തേണ്ടിവരും.സംസ്ഥാനത്തിനു പുറത്തും അന്വേഷണസംഘം തെളിവെടുപ്പിനു കൊണ്ടുപോകും. ഷൊര്‍ണൂരില്‍ നിന്ന് കണ്ണൂര്‍വരെയുള്ള ട്രെയിന്‍യാത്ര പുനരാവിഷ്കരിക്കാനാണ് പോലീസ് തീരുമാനം. ആക്രമണം നടന്ന ആലപ്പുഴ -കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസിന്റെ ഡി-വൺ കംമ്പാർട്മെന്റ് (ഇതിപ്പോൾ കണ്ണൂർ റെയിൽവേ സ്റ്റേഷനിലാണുള്ളത്), മരിച്ച മൂന്നുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയ എലത്തൂർ റെയിൽവേ സ്റ്റേഷനുസമീപത്തെ ട്രാക്ക്,…
Read Moreഭാര്യ വിളിച്ചിട്ട് ഭർത്താവ് ഫോൺ എടുത്തില്ല; ‘ഞാൻ പോകുന്നുവെന്ന വാട്സ് ആപ്പ് സന്ദേശം’; ഓടിയെത്തിയ ഭർത്താവ് കണ്ടകാഴ്ച ഞെട്ടിക്കുന്നത്…
ബംഗളൂരു: ജോലിക്ക് പോയ ഭർത്താവിനോട് ചോക്ലേറ്റ് വാങ്ങിക്കൊണ്ടുവരമണെന്ന് പറഞ്ഞുവിട്ടു. പിന്നീട് ഫോൺവിളിച്ചിട്ട് എടുത്തില്ലെന്ന കാരണത്തിൽ ഭാര്യ ജീവനൊടുക്കി. കർണാടകയിലെ ഹെന്നൂർ ബണ്ടെക്ക് സമീപം ഹൊന്നപ്പ ലേഔട്ടിലാണ് സംഭവം. സഹകരണനഗറിലെ സലൂണിൽ ജോലി ചെയ്യുന്ന ഗൗതമിന്റെ ഭാര്യ നന്ദിനി (25) ആണ് മരിച്ചത്. തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് ആത്മഹത്യാ കുറിപ്പ് എഴുതിവച്ചശേഷമാണ് യുവതി ജീവനൊടുക്കിയത്. സംഭവ ദിവസം ഗൗതം ജോലിക്ക് പോവുന്നത് നന്ദിനി തടഞ്ഞിരുന്നു. നന്ദിനി ഗൗതമിനോട് ചോക്ലേറ്റ് വാങ്ങാൻ ആവശ്യപ്പെട്ടു. ചോക്ലേറ്റുമായി തിരികെ വരാമെന്ന് പറഞ്ഞ് ഗൗതം പോയെങ്കിലും നന്ദിനിയുടെ ഫോൺവിളികൾക്ക് മറുപടി നൽകിയില്ല. പിന്നീട് നന്ദിനി ഭർത്താവിന് “ഞാൻ പോകുന്നു’ എന്ന വാട്ട്സ്ആപ്പ് സന്ദേശം അയച്ചു. നേരത്തെ എത്തി മക്കൾക്ക് ഭക്ഷണം കൊടുക്കണമെന്നും അവരെ നോക്കണമെന്നും സന്ദേശത്തിൽ പറയുന്നു. ഇതുകണ്ട് ഭയന്ന ഗൗതം നന്ദിനിയെ വിളിച്ചെങ്കിലും ഫോണെടുത്തില്ല. തുടർന്ന് വീട്ടിലെത്തിയ ഗൗതം നന്ദിനിയെ തൂങ്ങിമരിച്ച നിലയിലാണ്…
Read Moreയുവതിയെ മാനഭംഗം ചെയ്ത് ജീവനോടെ തീകൊളുത്തി;രണ്ട് കുട്ടികളെട അമ്മയോട് ക്രൂരത കാട്ടിയത് അയൽവാസി; മരണത്തോട് മല്ലടിച്ച് യുവതി
ജോധ്പൂര്‍: രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയില്‍ ദളിത് യുവതിയെ ബലാത്സംഗം ചെയ്ത് തീകൊളുത്തി. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. രണ്ട് കുട്ടികളുടെ അമ്മയായ മുപ്പതുകാരിയെ വീടിന് സമീപം താമസിക്കുന്ന ഷക്കൂര്‍ എന്നയാള്‍ മാനഭംഗം ചെയ്യുകയും പിന്നീട് രാസവസ്തുക്കള്‍ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്തു. 40 ശതമാനം പൊള്ളലേറ്റ യുവതി ജോധ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതിയുടെ നില അതീവ ഗുരുതരാവസ്ഥയിലാണെന്ന് അധികൃതര്‍ പറഞ്ഞു.
Read More