കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്ക് കാര്യമായ പൊള്ളൽ ഏറ്റിട്ടില്ലെന്ന് വൈദ്യ പരിശോധനാഫലം. രണ്ട് കൈകളിൽ മാത്രമാണ് നേരിയ പൊള്ളൽ ഉള്ളത്. പൊള്ളൽ ഒരു ശതമാനത്തിൽ താഴെ മാത്രമാണെന്നാണ് വൈദ്യ പരിശോധനാഫലം പറയുന്നത്. ശരീരം നിറയെ ഉരഞ്ഞ പാടുകളുണ്ട്. മുഖത്തിന്റെ ഇടത് ഭാഗത്ത് ഉരുഞ്ഞുണ്ടായ പരിക്ക് കാരണം കണ്ണിൽ വീക്കമുണ്ട്. എന്നാൽ കാഴ്ചയ്ക്ക് തകരാറില്ല. ഇടതുകൈയിലെ ചെറുവിരലിന് ചെറിയ മുറിവുണ്ട്. ശരീരത്തിലെ മുറിവുകൾക്ക് പരമാവധി നാലു ദിവസത്തെ പഴക്കം മാത്രമാണുള്ളതെന്നും വൈദ്യ പരിശോധനാഫലത്തിൽ വ്യക്തമായിട്ടുണ്ട്. മുറിവുകൾ എല്ലാം ട്രെയിനിൽ നിന്ന് ചാടിയപ്പോൾ ഉണ്ടായതാവാം എന്നാണ് ഫോറൻസിക് പരിശോധന നടത്തിയ വിദഗ്ധരുടെ നിഗമനം. അതേസമയം ഷാറൂഖ് സെയ്ഫിയെ ഇന്ന് കോടതിയിൽ ഹാജരാക്കാനുള്ള നീക്കത്തിലാണ് പൊലീസ്.u
Read MoreCategory: Top News
പ്രണയിച്ച് വിവാഹം കഴിച്ചു, എന്നിട്ടും..! മലയാളി നഴ്സിന്റെയും കുട്ടികളുടെയും കൊലപാതകം; ഭര്‍ത്താവ് കുറ്റം സമ്മതിച്ചു; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
ലണ്ടന്‍: ബ്രിട്ടനില്‍ മലയാളി നഴ്സ് അഞ്ജുവിനെയും രണ്ടു കുട്ടികളെയും കൊലപ്പെടുത്തിയ കേസില്‍ പ്രതി ഭര്‍ത്താവ് സാജു (52) കുറ്റംസമ്മതിച്ചു. നോര്‍താംപ്ടന്‍ഷര്‍ ക്രൗണ്‍ കോടതിയില്‍ ഹാജരായ പ്രതിയെ ജൂലൈയില്‍ ശിക്ഷ വിധിക്കുന്നത് വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കഴിഞ്ഞ ഡിസംബറിലാണ് വൈക്കം കുലശേഖരമംഗലം ആറാക്കല്‍ അശോകന്റെ മകള്‍ അഞ്ജു (40), മക്കളായ ജീവ (6), ജാന്‍വി (4) എന്നിവര്‍ കൊല്ലപ്പെട്ടത്. മൂവരെയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് നിഗമനം. അഞ്ജുവിനെ വീടിനുള്ളില്‍ മരിച്ച നിലയിലും കുട്ടികളെ അതീവ ഗുരുതരാവസ്ഥയിലും കണ്ടെത്തുകയായിരുന്നു. കുട്ടികളെ പോലീസ് എയര്‍ ആംബുലന്‍സ് സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് ഇരുവരും മരിച്ചതായി സ്ഥിരീകരിച്ചു. കണ്ണൂര്‍ ഇരിട്ടി പടിയൂര്‍ കൊമ്പന്‍പാറ സ്വദേശിയായ സാജുവും അഞ്ജുവും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. 2012 ഓഗസ്റ്റ് 10ന് ഇരുവീട്ടുകാരുടെയും സമ്മതത്തോടെയായിരുന്നു വിവാഹം. തുടര്‍ന്ന് 7 വര്‍ഷം അഞ്ജു സൗദിയില്‍ ജോലി ചെയ്തു. സാജു അവിടെ…
Read Moreആരാണ് ആ മറ്റൊരാള്‍..? തനിക്ക് പ്രേരണയായത് മറ്റൊരാൾ നൽകിയ ഉപദേശമെന്ന് ഷാരൂഖ് സെയ്ഫി; ഉത്തരത്തിനു കാത്തിരിക്കണം; പരിക്കിനുപുറമെ മഞ്ഞപ്പിത്തവും
സ്വന്തം ലേഖകന്‍ കോഴിക്കോട്: ആലപ്പുഴ- കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ യാത്രക്കാരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീവച്ച കേസില്‍ പിടിയിലായ പ്രതി ഡല്‍ഹി സ്വദേശി ഷാറൂഖ് സെയ്ഫി(24)യെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. പ്രതിയുടെ ശരീരത്തിലേറ്റ മുറിവുകളുടെയും പൊള്ളലിന്റെയും പഴക്കവും മറ്റും പരിശോധിച്ച് രേഖപ്പെടുത്താൻ മെഡി.കോളജിലെത്തിച്ച പ്രതിയെ പരിശോധിച്ചതിൽ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതോടെ തുടർ ചിക്ത്സയ്ക്കായി അഡ്മിറ്റാക്കുകയായിരുന്നു. ഏഴുമണിക്കൂറോളം നീണ്ട പരിശോധനകള്‍ക്കൊടുവിലാണ് മെഡിസിന് വിഭാഗത്തില്‍ അഡ്മിറ്റാക്കാന്‍ തീരുമാനിച്ചത്. ഇതോടെ പ്രതിയെ നേരിട്ട് കോടതിയില്‍ ഹാജരാക്കാനുള്ള ശ്രമം പോലീസ് ഉപേക്ഷിച്ചു. ആശുപത്രിയില്‍ വച്ച് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ലഭിക്കുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. മഹാരാഷ്ട്രയില്‍ നിന്ന് ട്രാന്‍സിറ്റ് വാറണ്ടുമായി കൊണ്ടുവന്ന പ്രതിയായതിനാല്‍ ഇന്നലെ ഉച്ചയോടെ കോടതിയില്‍ ഹാജരാക്കാനായിരുന്നു അന്വേഷണസംഘത്തിന്റെ തീരുമാനം. അന്വേഷണ ചുമതലയുള്ള എഡിജിപി എം.ആര്.അജിത്ത്കുമാര്‍, ഉത്തരമേഖലാ ഐജി നീരജ്കുമാര്‍ ഗുപ്ത, സിറ്റി പോലീസ് കമ്മിഷണര്‍ രാജ്പാല് മീണ എന്നിവരുടെ നേതൃത്വത്തില്‍…
Read Moreഅനിലിന്റെ തീരുമാനം വേദനയുണ്ടാക്കുന്നത്; “മരിക്കുന്നത് വരെ കോൺഗ്രസ് പ്രവർത്തകനായിരിക്കും’; വികാരാധീനനായി ആന്റണി
തിരുവനന്തപുരം: അനിലിന്റെ തീരുമാനം വേദനയുണ്ടാക്കുന്നത്; അനിൽ ആന്റണിയുടെ ബിജെപി പ്രവേശനത്തിൽ വികാരാധീനനായി എ.കെ. ആന്റണി. മരിക്കുന്നത് വരെ താൻ കോൺഗ്രസ് പ്രവർത്തകനായി തുടരും. ബിജെപി – ആർഎസ്എസ് എന്നിവർക്കെതിരെ അവസാന ശ്വാസം വരെ ശബ്ദമുയർത്തും. അനിലിന്റേത് തികച്ചും തെറ്റായ തീരുമാനമായിപ്പോയെന്ന് പ്രസ്താവിച്ച ആന്റണി, തന്റെ കൂറ് എല്ലാ കാലത്തും ഗാന്ധി കുടുംബത്തോടായിരിക്കുമെന്ന് അറിയിച്ചു. തനിക്ക് വയസ് 82 ആയെന്നും എത്ര നാൾ ജീവിച്ചിരിക്കുമെന്ന് ഉറപ്പില്ലെന്നും പറഞ്ഞ ആന്റണി, അനിലുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ചയ്ക്കും ചോദ്യത്തിനും തയാറല്ലെന്ന് പറഞ്ഞു. ഇന്ത്യുടെ ആണിക്കല്ല് ബഹുസ്വരത, മതേതരത്വം എന്നിവയാണ്; അധികാരമേറ്റ ശേഷം രാജ്യം പ്രാണവായു പോലെ കാത്തുസൂക്ഷിച്ച ഈ നയങ്ങളെ ദുർബലപ്പെടുത്താൻ നരേന്ദ്ര മോദി സർക്കാർ ശ്രമിച്ചു. നാനാത്വത്തിൽ ഏകത്വത്തിന് പകരം എല്ലാ രംഗത്തും ഏകത്വം അടിച്ചേൽപ്പിക്കുന്നു. രാജ്യത്തിന്റെ ഐക്യം ദുർബലമാകുന്നു, സാമുദായിക സഹകരണം ദുർബലമാകുന്നു. സ്വാതന്ത്ര്യസമരം മുതൽ ഒരു വിവേചനവുമില്ലാതെ…
Read Moreആ പാട്ട് കേട്ടപ്പോള്‍ എല്ലാം കൈവിട്ടുപോയി..! ഉത്സവത്തിനിടെ എസ്ഐയുടെ കിടിലന്‍ ഡാന്‍സ്; കാണികള്‍ കൈയടിച്ച് പോത്സാഹിപ്പിച്ചു; ഒടുവില്‍…
തൊടുപുഴ: ക്ഷേത്ര ഉത്സവത്തിനിടെ നൃത്തമാടിയ എസ്ഐയ്ക്ക് സസ്പെന്ഷന്. ശാന്തന്‍പാറ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ കെ.സി.ഷാജിയെയാണ് കൊച്ചി റേഞ്ച് ഡിഐജി എ. ശ്രീനിവാസ് സസ്പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ ഇടുക്കി സ്പെഷല്‍ബ്രാഞ്ച് ഡിവൈഎസ്പി പയസ് ജോര്‍ജ് നല്കിയ അന്വേഷണ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി. ശാന്തന്‍പാറ പോലീസ് സ്റ്റേഷന് പരിധിയിലെ പൂപ്പാറ മാരിയമ്മന്‍കോവിലില്‍ ക്രമസമാധാന പാലന ഡ്യൂട്ടിക്കായി എത്തിയപ്പോഴാണ് എസ്ഐ തമിഴ് ഭക്തി ഗാനത്തിനൊപ്പം യൂണിഫോമില്‍ നൃത്തം ചെയ്തത്. രാത്രിയില്‍ മാരിയമ്മ, കാളിയമ്മ എന്ന തമിഴ് ഭക്തി ഗാനം ഉച്ചഭാഷിണിയിലൂടെ മുഴങ്ങിയപ്പോള്‍ എസ്ഐ യൂണിഫോമില്‍ തന്നെ എല്ലാം മറന്നു നൃത്തം ചവിട്ടുകയായിരുന്നു. കാണികള്‍ എസ്ഐയെ ആദ്യം കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. താളബോധമില്ലാതെ എസ്ഐയുടെ നൃത്തം മുറുകിയതോടെ നാട്ടുകാര്‍ ഇത് മൊബൈല്‍ഫോണുകളില്‍ പകര്‍ത്തി. നൃത്തം നീണ്ടുപോയതോടെ നാട്ടുകാര്‍ തന്നെ പിന്നീട് എസ്ഐയെ പിടിച്ചു പുറത്തേയ്ക്കു മാറ്റുകയായിരുന്നു. ഇതിനിടെ നാട്ടുകാര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ആരോ…
Read More‘കൈ’വിട്ട് അനില്‍ ആന്റണി..! എ.കെ. ആന്റണിയുടെ മകൻ ബിജെപിയിൽ; സ്വീകരിച്ച് നദ്ദയും സുരേന്ദ്രനും
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിൽ ചേർന്നു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ബിജെപി ആസ്ഥാനത്തുവച്ചാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്. ബിജെപിയിൽ ചേരുന്നതിന് മുമ്പായി കോൺഗ്രസ് അംഗത്വം അനിൽ രാജിവച്ചിരുന്നു. ബിജെപി ആസ്ഥാനത്തെത്തിയ അനിലിനെ കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയൽ, വി. മുരളീധരൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ എന്നിവർ ചേർന്നാണ് സ്വീകരിച്ചത്. അനിൽ ആന്റണിയും കോൺഗ്രസ് നേതൃത്വവുമായി കുറച്ചു കാലമായി അകൽച്ചയിലായിരുന്നു. ബിബിസി ഡോക്യുമെന്ററി വിവാദത്തിന് പിന്നാലെയുണ്ടായ സാഹചര്യത്തെ തുടർന്ന് അനിൽ കോൺഗ്രസ് പാർട്ടിയിലെ എല്ലാ പദവികളും രാജിവച്ചിരുന്നു. കെപിസിസി ഡിജിറ്റൽ മീഡിയാ കോർഡിനേറ്ററും എഐസിസി സോഷ്യൽ മീഡിയ കോർഡിനേറ്ററുമായിരുന്നു അനിൽ.
Read Moreപ്രതിയെ പിടിച്ചത് കേരള പോലീസിന്റെ മികവാണെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം പൊതുജനത്തെ ചിരിപ്പിക്കും ! തുറന്നടിച്ച് വി ഡി സതീശന്
ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതിയെ പിടിച്ചത് കേരള പോലീസിന്റെ മികവാണെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം പൊതുജനത്തെ ചിരിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ട്രെയിന്‍ തീവയ്പ്പ് കേസില്‍ പോലീസിന്റേത് മാപ്പര്‍ഹിക്കാത്ത ജാഗ്രതക്കുറവാണെന്നും വി ഡി സതീശന് അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ നടുക്കിയ ട്രെയിന്‍ തീവയ്പ്പ് കേസില്‍ കേരള പോലീസിന് വലിയ വീഴ്ചയും ജാഗ്രതക്കുറവുമാണുണ്ടായത്. ഞായറാഴ്ച രാത്രി 9.30നാണ് ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ ഷാറൂഖ് സെയ്ഫി തീ കൊളുത്തിയത്. അതേ ട്രെയിനില്‍ തന്നെ യാത്ര തുടര്‍ന്ന പ്രതി പതിനൊന്നരയോടെ കണ്ണൂരിലെത്തി. പ്രതിയെക്കുറിച്ചുള്ള ദൃക്സാക്ഷി മൊഴികള്‍ ഈ സമയത്ത് പുറത്ത് വന്നിരുന്നു. എന്നിട്ടും പ്രതി സഞ്ചരിച്ച ട്രെയിനിലോ വന്നിറങ്ങിയ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലോ ഒരു പോലീസ് പരിശോധനയും നടന്നില്ലെന്നത് അമ്പരിപ്പിക്കുന്നതാണ്. ഇത്രയും ദാരുണമായ ഒരു സംഭവം നടന്നിട്ടും പോലീസ് അലര്‍ട്ട് പോലുമുണ്ടായില്ല. റെയില്‍വേ സ്റ്റേഷനുകളും മറ്റ് പൊതുസ്ഥലങ്ങളും കേന്ദ്രീകരിച്ച് കാര്യമായ പരിശോധന…
Read Moreതീവച്ചശേഷം ഷാറൂഖ് രക്ഷപ്പെട്ടത് അതേ ട്രെയിനില്‍; ‘ആക്രമണം നടത്തിയതു നല്ലതു സംഭവിക്കാൻ’; കൂടുതൽ വിവരങ്ങൾ പുറത്ത് വിടാതെ പോലീസ്…
കോഴിക്കോട്: എലത്തൂരില്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനില്‍ തീവച്ച കേസിലെ പ്രതി ഷാറൂഖ് സെയ്ഫി സംഭവശേഷം രക്ഷപ്പെട്ടത് അതേ ട്രെയിനില്‍. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ഷാറൂഖ് സെയ്ഫി അക്രമം നടത്തിയത്. ഇതിനുശേഷം രക്ഷപ്പെട്ട ഇയാളെ മഹാരാഷ്ട്രയിലെ രത്നഗിരിയില്‍നിന്നാണ് ഇന്നലെ പിടികൂടിയത്. എക്സിക്യൂട്ടീവ് എക്സ്പ്രസില്തന്നെയാണ് താന്‍ കണ്ണൂരില്‍ എത്തിയതെന്നാണ് പ്രതി അന്വേഷണ സംഘത്തിനു നല്കിയ മൊഴി. ഡി വണ്‍ കോച്ചില്‍ യാത്രക്കാരെ തീയിട്ടശേഷം ഡി2 കോച്ച് വഴി പിന്‍ഭാഗത്ത് എത്തി. കണ്ണൂരില്‍ എത്തിയപ്പോള്‍ പോലീസ് തെരച്ചില്‍ നടക്കുന്നുണ്ടായിരുന്നു. ഒന്നാംപ്ലാറ്റ്ഫോമിലാണ് ഇറങ്ങിയത്. പ്ലാറ്റ്ഫോമില്‍ ഒളിച്ചിരുന്നു. പുലര്‍ച്ചെയ്ക്ക് മരുസാഗര്‍ എക്സ്പ്രസില്‍ രത്നഗിരിയിലേക്ക് പോയി. ഈ യാത്രക്കിടയില്‍ മഹാരാഷ്ട്രയിലെ രത്നഗിരിക്കടുത്ത് കലംപാനിയില് വച്ച് ട്രെയിനില്‍നിന്ന് ചാടുകയായിരുന്നു. കലംപാനി- ദിവാന് ഖാവടി സ്റ്റേഷനുകള്ക്കിടയിലയിരുന്നു ഇത്. ട്രാക്കില്‍ പരിക്കേറ്റ നിലയില്‍ കണ്ട ഇയാളെ നാട്ടുകാരാണ് കലംപാനി ആശുപത്രിയില്‍ എത്തിച്ചത്. പരിക്ക് സാരമുള്ളതിനാല്‍ അവിടെനിന്ന് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ…
Read Moreപന്ത്രണ്ട് വർഷത്തിന് ശേഷം പോപ്പിയുടെ ഒളിത്താവളം കണ്ടെത്തി; രണ്ട് ജില്ലക്കാരെ വിറപ്പിച്ച പ്രദീപിനെ സാഹസികമായി പൊക്കിയത് തൊടുപുഴ പോലീസ്
തൊടുപുഴ: വിവിധ സ്റ്റേഷനുകളിലായി നിരവധി മോഷണ കേസുകളിൽ പ്രതിയായ യുവാവിനെ മുംബൈയിൽ നിന്ന് ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക അന്വേഷക സംഘം അറസ്റ്റു ചെയ്തു. കരിങ്കുന്നം സ്വദേശി പോപ്പി എന്നി വിളിക്കുന്ന പ്രദീപ് (40) ആണ് പിടിയിലായത്. വിവിധ സ്റ്റേഷനുകളിൽ മോഷണക്കേസുകൾ റിപ്പോർട്ട് ചെയ്തതോടെ പോലീസിനു പിടി കൊടുക്കാതെ 12വർഷം മുന്‍പ് നാടുവിടുകയായിരുന്നു. തൊടുപുഴ സബ്ഡിവിഷനിലെ വിവിധ സ്റ്റേഷനുകളിലും മുവാറ്റുപുഴ, കോട്ടയം സ്റ്റേഷനുകളിലുമായി 20ലേറെ കേസുകളിൽ ഇയാൾ പ്രതിയാണ്. ഇയാളുടെ പേരിൽ നിലവിൽ ഏഴ് വാറണ്ടുകളുണ്ട്. തൊടുപുഴ ഡിവൈഎസ്പി സ്ക്വാഡാണ് ഇയാൾ മുംബൈയിലുണ്ടെന്ന് വിവരം നൽകിയത്. പോലീസ് ഉദ്യോഗസ്ഥരായ മാഹിൻ, ബഷീർ, ആന്റണി, ജയേഷ് എന്നിവരാണ് മുംബൈയിലെത്തി പ്രതിയെ പിടികൂടിയത്.
Read Moreസ്വയം പൊക്കിള്‍ക്കൊടി മുറിച്ചു മാറ്റി ! കുഞ്ഞിനെ ബക്കറ്റില്‍ ഉപേക്ഷിച്ചത് മരിച്ചെന്നു കരുതിയാണെന്ന് മാതാവ്…
പ്രസവിച്ചയുടന്‍ അമ്മ ബക്കറ്റില്‍ ഉപേക്ഷിച്ച ശേഷം പോലീസുകാര്‍ രക്ഷപ്പെടുത്തിയ നവജാതശിശുവിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയെന്ന് ആശുപത്രി അധികൃതര്‍. കോട്ടയം മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രിയിലെ അതിതീവ്രപരിചരണ വിഭാഗത്തില്‍ ഓക്സിജന്റെ സഹായത്തോടെ കഴിഞ്ഞിരുന്ന കുഞ്ഞ് ഇന്നലെ വൈകുന്നേരം മുതല്‍ സ്വാഭാവികമായി ശ്വസിച്ചു തുടങ്ങി. നവജാത ശിശുക്കളുടെ ഭക്ഷണങ്ങള്‍ കഴിച്ചു തുടങ്ങിയതായും ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇതിനെ കുട്ടി ജീവിതത്തിലേക്ക് തിരിച്ചു വരുന്നതിന്റെ സൂചനകളായാണ് ആരോഗ്യ വിദഗ്ധര്‍ കാണുന്നത്. എന്നാല്‍ പൂര്‍ണ ആരോഗ്യത്തില്‍ എത്തിയിട്ടില്ല. അപകടനില തരണം ചെയ്തതായും നിലവില്‍ പറയാന്‍ കഴിയില്ല. അതിനാല്‍ തീവ്രപരിചരണ വിഭാഗത്തില്‍ നിന്നും ഉടന്‍ മാറ്റില്ലെന്നും അധികൃതര്‍ പറഞ്ഞു. മാസം തികയാതെ ജനിച്ചതിനാലും ഭാരക്കുറവ് ഉള്ളതിനാലും കുട്ടിയുടെ ശാരീരിക അവസ്ഥ നിരീക്ഷിച്ചു വരികയാണ്. രക്തസ്രാവമോ മറ്റു പരുക്കുകളോ കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ കുഞ്ഞിന്റെ മാതാവിനെ പോലീസ് ചോദ്യം ചെയ്തു. കുഞ്ഞ് മരിച്ചുവെന്നു കരുതിയാണു ബക്കറ്റില്‍…
Read More