ഇപ്പോള്‍ രാജ്യത്ത് അതിവേഗം പടര്‍ന്നു കൊണ്ടിരിക്കുന്നത് ഒമിക്രോണിന്റെ വകഭേദമായ XBB.1.16 എന്ന് കണ്ടെത്തല്‍. ശ്വാസകോശങ്ങളിലും രക്തക്കുഴലുകളിലും വരെ നേരിട്ട് ബാധിക്കുന്ന ഇത് അന്ത്യന്തം അപകടകരമായ വകഭേദമാണ്. കോവിഡ് വന്നിട്ടുള്ളവരും മറ്റ് രോഗങ്ങള്‍ ബാധിച്ചവരും പൂര്‍ണ്ണമായും കടുത്ത ജാഗ്രത പാലിച്ചില്ലെങ്കില്‍ പുതിയ വകഭേദം നിരവധി ജീവന് നഷ്ടപ്പെടുത്തുമെന്നാണ് വിലയിരുത്തല്‍. ശ്വാസകോശവും, രക്തക്കുഴലുകളും ആന്തരീകാവയങ്ങള്‍ ഓരോന്നായും കവര്‍ന്നതിന് ശേഷം മാത്രമേ രോഗത്തിന്റെ തീവ്രത അറിയാന്‍ കഴിയുകയൂള്ളു എന്നതാണ് ഇതിന്റെ പ്രത്യേകത. ഭയപ്പെടാതെ ജാഗ്രതയോടെ പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. കോവിഡ് ബാധിതരുടെ എണ്ണത്തില്‍ അടുത്തിടെയായുള്ള വര്‍ധന വീണ്ടും രോഗവ്യാപന സാധ്യതകളിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. കോവിഡ് പ്രതിരോധം സംബന്ധിച്ച് കേന്ദ്ര, സംസ്ഥാന ആരോഗ്യ വകുപ്പുകള്‍ നിര്‍ദേശങ്ങളും പുറപ്പെടുവിപ്പിച്ചു കഴിഞ്ഞു. കൂടാതെ സംസ്ഥാനങ്ങള്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചു കഴിഞ്ഞിരിക്കുകയാണ്.. കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഒരേ മാനദണ്ഡം പാലിച്ചു സ്ഥിരമായി നടത്തി വരുന്ന കോവിഡ് പരിശോധനയുടെ…
Read MoreCategory: Top News
അവിവാഹിതയായ വൃദ്ധയെ സഹോദരന്റെ മകൻ പീഡിപ്പിച്ചത് നിരവധി തവണ; സ്വത്തിന്റെ പേരിൽ മർദനം; ഒടുവിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
കൊച്ചി: എറണാകുളം നോർത്തിൽ വൃദ്ധയെ സഹോദരന്റെ മകൻ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്ത കേസിൽ പ്രതിയെ ഇന്ന് എറണാകുളം സെൻട്രൽ പോലീസ് കസ്റ്റിയിൽ വാങ്ങും. ഇയാളെ സംഭവം നടന്ന സ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തും. 45കാരനായ പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ സംഭവത്തിന്റെ നിജസ്ഥിതിയിലേക്ക് എത്താനാണ് പോലീസ് ശ്രമിക്കുന്നത്. വരും ദിവസങ്ങളിൽ പ്രതിയുടെ അടുത്ത ബന്ധുക്കളിൽനിന്നും അയൽവാസികളിൽനിന്നും വിശദമായി മൊഴി രേഖപ്പെടുത്തുമെന്ന് എറണാകുളം സെൻട്രൽ പോലീസ് എസ്എച്ച്ഒ എസ്. വിജയശങ്കർ പറഞ്ഞു. സംഭവ ദിവസം ലൈംഗിക പീഡനത്തിനിടെ നടന്ന ബലം പ്രയോഗത്തിൽ വൃദ്ധ ശ്വാസം മുട്ടിമരിക്കുകയായിരുന്നുവെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. വൃദ്ധയെ അവിവാഹിതനായ പ്രതി പലതവണ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. സ്വത്തിന്റെ പേരിലും തർക്കം ഇവർക്കിടയിലുണ്ടായിരുന്നു. കഴിഞ്ഞ ഏഴിന് പുലർച്ചെ രണ്ടോടെയാണ് വൃദ്ധയെ മരിച്ചനിലയിൽ ആശുപത്രിയിൽ എത്തിച്ചത്. ഇവരുടെ മുഖത്തും…
Read Moreയുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി മർദിച്ച് ഉപേക്ഷിച്ച സംഭവത്തില്‍ ട്വിസ്റ്റ്! മകന് പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നില്ലെന്ന് യുവാവിന്റെ അച്ഛൻ
തിരുവനന്തപുരം: പ്രണയബന്ധത്തിൽനിന്നു പിൻമാറാൻ വിസമ്മതിച്ചതിന് വർക്കല സ്വദേശിയായ യുവാവിനെ എറണാകുളത്തേക്ക് തട്ടിക്കൊണ്ടുപോയി നഗ്നനാക്കി മർദിച്ച് റോഡിൽ ഉപേക്ഷിച്ച കേസിൽ യുവതി പിടിയിൽ. യുവാവിന്റെ മുൻ കാമുകിയും ചെറുന്നിയൂർ സ്വദേശിനിയുമായ ലക്ഷ്മിപ്രിയ (19) ആണ് അറസ്റ്റിലായത്. തിരുവനന്തപുരത്തെ സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന യുവതിയെ ഇന്നലെ രാത്രിയിലാണ് അയിരൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. എട്ട് പ്രതികളാണ് യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് പണവും സ്വർണവും അപഹരിച്ചശേഷം എറണാകുളത്തെ റോഡ് വക്കിൽ ഉപേക്ഷിച്ചത്. ലക്ഷ്മിപ്രിയയും യുവാവും തമ്മിൽ നേരത്തെ പ്രണയത്തിലായിരുന്നു. എന്നാൽ ലക്ഷ്മിപ്രിയ എറണാകുളത്ത് ബിസിഎയ്ക്ക് പഠിക്കാൻ പോയശേഷം മറ്റൊരാളുമായി പ്രണയത്തിലായി. ആദ്യ കാമുകനോട് പ്രണയത്തിൽനിന്നു പിൻമാറാൻ യുവതി ആവശ്യപ്പെട്ടെങ്കിലും ഇയാൾ തയാറായില്ല. തുടർന്നു ഫോണിലൂടെ സന്ദേശങ്ങൾ അയച്ച് ലക്ഷ്മി പ്രിയ തന്ത്രപൂര്‍വം യുവാവിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി. രണ്ടാമത്തെ കാമുകന്റെയും…
Read Moreഷാറൂഖ് സെയ്ഫിക്ക് കേരളത്തില്‍ സഹായം നല്‍കിയത് ഉത്തരേന്ത്യക്കാർ? ഷാറൂഖ് പോയ വഴിതേടി പോലീസ്
കോഴിക്കോട്: എലത്തൂര്‍ ട്രെയിൻ തീവയ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്ക് കേരളത്തില്‍ സഹായം നല്‍കിയത് ഉത്തന്ത്യേക്കാരാണെന്ന നിഗമനത്തില്‍ പോലീസ്. മലയാളം സംസാരിക്കാനറിയാത്ത ഷാറൂഖ് ഷൊര്‍ണൂരില്‍ തങ്ങിയത് ഉത്തരേന്ത്യക്കാരായ പരിചയക്കാര്ക്കൊപ്പമാകാമെന്നാണു കരുതുന്നത്. ഷൊര്‍ണൂരിലും പരിസരത്തും ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടന്നുവരികയാണ്. സഹായം ലഭിച്ചുവെന്നത് തീര്‍ച്ചയാണ്. എന്നാല്‍ അത് മലയാളിയില്നിന്നല്ലെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഷാറൂഖിന്റെ മുഴുവന്‍ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ലിസ്റ്റ് പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇവരില്‍ ആരെങ്കിലും മുന്‍പ് കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നകാര്യവും പരിശോധിച്ചു വരുന്നു. ഷാറൂഖ് പോയ വഴിതേടി പോലീസ് ഷൊര്‍ണൂരിന് രണ്ട് കിലോ മീറ്റര്‍ അകലെയുള്ള ഒരു കോളനി കേന്ദ്രീകരിച്ച് പോലീസ് സംഘം അന്വേഷണം നടത്തിയിട്ടുണ്ട്. നിരവധി ഇതരസംസ്ഥാനക്കാര്‍ താമസിക്കുന്നസ്ഥലമാണിവിടം. രഹസ്യമായും അല്ലാതെയും ഇവിടെ പരിശോധന നടത്തിയെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഉള്പ്രദേശങ്ങളില്നിന്നു കഴിയാവുന്നത്ര സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ദൃശ്യങ്ങളില്‍ ഇവിടെ എവിടെയെങ്കിലും ഷാറൂഖ് എത്തിയത്…
Read Moreഅമ്മമനസ് തങ്കമനസ്..! തുമ്പിക്കൈ ഇല്ലാത്ത ആനക്കുട്ടിയെ വീണ്ടും കണ്ടെത്തി; ആനകുട്ടിക്ക് ഭക്ഷണം എടുത്ത് നൽകുന്നതും വെള്ളം ചീറ്റിച്ച് കുളിപ്പിക്കുന്നതും അമ്മയാന
തൃശൂര്‍: അതിരപ്പിള്ളിയില്‍ പ്ലാന്റേഷന് കോര്‍പറേഷന്റെ രണ്ടാംബ്ലോക്കിലായി വീണ്ടും തുമ്പിക്കൈ ഇല്ലാത്ത ആനക്കുട്ടിയെ കണ്ടെത്തി. കാട്ടാനക്കൂട്ടത്തിനൊപ്പമാണ് ആനക്കുട്ടിയെ കണ്ടത്. ഇത് മൂന്നാംതവണയാണ് ആനക്കുട്ടി കാമറകളില്‍ പതിഞ്ഞത്. ആനകുട്ടിക്ക് ഭക്ഷണം എടുത്ത് നൽകുന്നതും വെള്ളം ചീറ്റിച്ച് കുളിപ്പിക്കുന്നതും അമ്മയാന. ആനക്കുട്ടിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും തുമ്പിക്കൈ ഇല്ലാത്തത് ജന്മനയുള്ള വൈകല്യമായിരിക്കാമെന്നും വനംവകുപ്പ് പറഞ്ഞു. നേരത്തെ ആനക്കുട്ടിക്ക് പലതവണ ചികിത്സ നല്‍കാനുള്ള പദ്ധതികള്‍ വനംവകുപ്പ് ഒരുക്കിയിരുന്നെങ്കിലും ഇതിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
Read Moreകെ.എം. മാണി ജൂണിയറിന്റെ ലൈസൻസ് റദ്ദാക്കും! മോട്ടോർ വാഹന വകുപ്പ് പ്രാഥമിക പരിശോന നടത്തി
കോട്ടയം: ഇന്നോവ കാറിന്റെ പിന്നിലിടിച്ച് സ്കൂട്ടർ യാത്രികരായ സഹോദരങ്ങൾ മരിച്ച സംഭവത്തിൽ ജോസ് കെ. മാണിയുടെ മകൻ കെ.എം. മാണി ജൂണിയറിന്റെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കും. മൂന്ന് മാസത്തേക്കെങ്കിലും കെ.എം. മാണി ജൂണിയറിന്റെ ലൈസൻസ് റദ്ദാക്കുമെന്നാണ് വിവരം. അപകടം നടന്ന മണിമല ബിഎസ്എന്‍എൽ ഓഫീസിന് സമീപത്ത് മോട്ടോർ വാഹന വകുപ്പ് പ്രാഥമിക പരിശോന നടത്തിയിരുന്നു. ഈ നടപടിയുടെ തുടർച്ചയായി ആണ് ലൈസൻസ് റദ്ദാക്കലിലേക്ക് കടക്കുന്നത്. പോലീസിന്റെ റിപ്പോർട്ട് കൂടി ലഭിച്ച ശേഷമാകും ലൈസൻസ് റദ്ദാക്കുക. ശനിയാഴ്ച രാത്രി നടന്ന അപകടത്തിൽ മണിമല പതാലിപ്ലാവ് കുന്നുംപുറത്ത്താഴെ മാത്യു ജോൺ (35), ജിൻസ് ജോൺ (30) എന്നിവർ മരിച്ചിരുന്നു. KL-07-CC-1717 എന്ന ഇന്നോവ കാറിൽ സ്കൂട്ടർ ഇടിച്ചാണ് ബന്ധുവീട്ടിൽ പോയി മടങ്ങി വരികയായിരുന്നു ഇരുവരും മരണപ്പെട്ടത്. ഇവർ സഞ്ചരിച്ച സ്കൂട്ടർ മണിമല ഭാഗത്തേക്ക് പോകുകയായിരുന്ന ഇന്നോവയ്ക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. ഇന്നോവ…
Read Moreമുന്‍കാമുകനെ ഒഴിവാക്കാന്‍ ഇതല്ലാതെ വേറെ മാര്‍ഗ്ഗമില്ല! യുവാവിന് ‘മുട്ടന്‍പണി’ കൊടുത്ത കാമുകി പിടിയില്‍; സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: അയിരൂർ സ്റ്റേഷൻ പരിധിയിൽ നിന്നു യുവാവിനെ തട്ടിക്കൊണ്ടു പോയി വിവസ്ത്രനാക്കി കെട്ടിയിട്ടു മർദിച്ചവശനാക്കിയശേഷം എറണാകുളത്തു റോഡിൽ ഉപേക്ഷിച്ച സംഭവത്തിൽ മുഖ്യപ്രതി ലക്ഷ്മി പ്രിയ പിടിയില്‍. ഒളിവില്‍ കഴിയവേ തിങ്കളാഴ്ച രാത്രി തിരുവനന്തപുരത്ത് നിന്നുമാണ് പ്രതിയെ പോലീസ് പിടികൂടിയത്. ഏപ്രിൽ അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. വർക്കല ചെറുന്നിയൂർ സ്വദേശിനി ലക്ഷ്മി പ്രിയയുമായി യുവാവ് അടുപ്പത്തിലായിരുന്നു. എന്നാൽ പിന്നീടു യുവതി മറ്റൊരു യുവാവുമായി പ്രണയത്തിലായതോടെ മുൻ കാമുകനെ ഒഴിവാക്കാൻ ഇപ്പോഴത്തെ കാമുകനൊപ്പം ചേർന്നു ക്വട്ടേഷൻ നൽകുകയായിരുന്നുവെന്നാണു പോലീസ് പറയുന്നത്. ലക്ഷ്മി പ്രിയയ്ക്കും ഏഴു പേർക്കും എതിരെ അയിരൂർ പോലീസ് കേസെടുത്തിരുന്നു. എട്ടാം പ്രതി എറണാകുളം സ്വദേശി അമൽ (24) നേരത്തെ അറസ്റ്റിലായിരുന്നു. മറ്റ് പ്രതികള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി.
Read Moreമണിമലയില്‍ ബൈക്ക് യാത്രികരായ സഹോദരങ്ങളുടെ ജീവനെടുത്തത് കെ എം മാണി ജൂനിയര്‍ ഓടിച്ച കാര്‍ ! ഇല്ലാതായത് ഒരു കുടുംബത്തിന്റെ ആശ്രയം…
കോട്ടയം മണിമലയില്‍ വാഹനാപകടത്തില്‍ സഹോദരങ്ങള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അപകടത്തിനിടയാക്കിയ വാഹനം ഓടിച്ചത് കേരളാ കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണിയുടെ മകന് കെ എം മാണി ജൂനിയര്‍. അറസ്റ്റു ചെയ്യപ്പെട്ട കെ എം മാണി ജൂനിയറിനെ സ്റ്റേഷന് ജാമ്യം നല്കി വിട്ടയയ്ക്കുകയായിരുന്നു. സ്കൂട്ടര്‍ യാത്രക്കാരായ മണിമല പതാലിപ്ളാവ് കുന്നുംപുറത്ത് താഴെ യോഹന്നാന് മാത്യുവിന്റെ മകന് ജിന്‍സ് ജോണ്‍, സഹോദരന് ജിസ് എന്നിവരാണ് മരിച്ചത്. കെഎല്‍ 7 സിസി 1711 എന്ന നമ്പരിലുള്ള ഇന്നോവ ക്രിസ്റ്റയാണ് അപകടമുണ്ടാക്കിയതെന്നാണ് എഫ്ഐആറില്‍ പറയുന്നത്. അപകടത്തെ കുറിച്ച് വസ്തുതാപരമായി തന്നെ എഫ് ഐ ആറില്‍ വിശദീകരിക്കുന്നു. മൂവാറ്റുപുഴ പുനലൂര്‍ റോഡില്‍ മണിമല ഭാഗത്ത് നിന്നും കരിക്കാട്ടൂര്‍ ഭാഗത്തേക്ക് ഓടിച്ച് പോയ ഇന്നോവാ കാറിന്റെ ഭാഗത്താണ് തെറ്റെന്ന് എഫ്ഐ ആര് പറയുന്നു. ഉദാസീനമായും മനുഷ്യ ജീവന് അപകടം വരത്തക്കവിധം ഓടിച്ചെന്നും വിശദീകരിക്കുന്നു. എട്ടാം തീയതി…
Read Moreരാഷ്ട്രീയത്തോടും രാഷ്ട്രീയക്കാരോടും ഉള്ളത് നല്ല മതിപ്പ്; ഉണ്ണീമുകുന്ദന്റെ രാഷ്ട്രീയ പ്രവേശനം വ്യാജപ്രചരണമോ; ഫേസ്ബുക്ക് കുറിപ്പുമായി നടൻ…
തിരുവനന്തപുരം: താൻ രാഷ്ട്രീയത്തിൽ ചേരുമെന്ന വാർത്ത വ്യാജമാണെന്നു നടൻ ഉണ്ണി മുകുന്ദൻ അറിയിച്ചു. കുറച്ചു ദിവസങ്ങളായി തന്റെ രാഷ്ട്രീയ പ്രവേശനത്തെപ്പറ്റിയുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടെന്നും ഇതു വ്യാജമാണെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെയാണു താരം അറിയിച്ചത്. തന്നെപ്പറ്റി ലഭിക്കുന്ന വിവരങ്ങൾ എയർ ചെയ്യുന്നതിന് മുമ്പ് അതിലെ വസ്തുത പരിശോധിക്കാൻ ദയവായി തയ്യാറാകണമെന്നും ഇതുപോലെയുള്ള വാർത്തകളിൽ തുടർച്ചയായി വിശദീകരണവുമായി വരേണ്ടി വരുന്നതു നല്ല കാര്യമല്ലെന്നും ഉണ്ണി മുകുന്ദൻ മാധ്യമങ്ങളോട് അഭ്യർത്ഥിച്ചു. “രാഷ്ട്രീയത്തോടും രാഷ്ട്രീയക്കാരോടും നല്ല മതിപ്പാണുള്ളത്. കാരണം അവർ സമൂഹത്തെ നേരിട്ടു സ്വാധീനിക്കുന്നവരാണ്. രാഷ്ട്രീയത്തെ ഞാൻ നിസാരമായി കാണുന്നില്ല”- ഉണ്ണി മുകുന്ദൻ കുറിച്ചു. ഉണ്ണി മുകുന്ദൻ ഇപ്പോൾ ഗാന്ധർവ ജൂനിയർ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. അതൊരു നീണ്ട ഷെഡ്യൂളാണെന്നും അതേക്കുറിച്ചുള്ള വിവരങ്ങൾ പിന്നീടു പങ്കുവയ്ക്കാമെന്നും താരം പറഞ്ഞു. ബിജെപി സ്ഥാനാർഥിയായി ഉണ്ണി മുകുന്ദൻ പാലക്കാട് നിന്നോ തിരുവനന്തപുരത്തുനിന്നോമത്സരിക്കുമെന്ന പ്രചാരണം സോഷ്യൽ…
Read Moreട്രെയിന്‍ തീവയ്പ് കേസ്; പ്രതിക്കു തീവ്രവാദിയുടെ ശരീരഭാഷ; ഐഎസ് ആശയങ്ങളില്‍ സ്വയം പ്രചോദിതനായോ; പ്രതിയെക്കുറിച്ച് അടിമുടി അറിഞ്ഞ് എന്‍ഐഎ
കോഴിക്കോട്: എലത്തൂരിലെ ട്രെയിന്‍ തീവയ്പ് സംഭവവുമായി ബന്ധപ്പെട്ട് ഒരാഴ്ച കൊണ്ട് എന്‍ഐഎ ശേഖരിച്ചത് പ്രതി ഷാരൂഖ് സെയ്ഫിയെക്കുറിച്ചുള്ള സമഗ്രവിവരങ്ങള്‍. കേസിന്റെ തീവ്രവാദസ്വഭാവം തുടക്കത്തിലെ മനസിലാക്കിയുള്ള അന്വേഷണമാണ് എന്‍ഐഎ കൊച്ചി യൂണിറ്റിന്റെ നേതൃത്വത്തില്‍ നടന്നത്. കേരള പോലീസ് അഞ്ച് ദിവസമായി പ്രതിയെ ചോദ്യം ചെയ്യുകയാണെങ്കിലും പ്രതിയെക്കുറിച്ചുള്ള വിശദവിവരങ്ങളും ഡല്‍ഹി ബന്ധവും ഉള്‍പ്പെടെ എന്‍ഐഎ ഡിഐജി കാളിരാജ് മഹേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് കണ്ടെത്തിയത്. കേന്ദ്ര ഏജന്‍സിയുടെ കണ്ടെത്തലുകളും കേരള പോലീസ് നല്കിയ റിപ്പോര്‍ട്ടും ഇപ്പോള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് മുന്നിലാണ്. ഡല്‍ഹി സ്വദേശിയായ പ്രതി ഷാരൂഖ് സെയ്ഫി പിടിയിലാകും മുന്‍പുതന്നെ പ്രതിയെക്കുറിച്ചുള്ള സമഗ്ര വിവരം എന്‍ഐഎ ശേഖരിച്ചുകഴിഞ്ഞിരുന്നുവെന്നാണു വിവരം. അതീവ ഗൗരവത്തോടെയാണ് ട്രെയിന്‍ തീവയ്പ് കേസ് തുടക്കം മുതല്‍ എന്‍ഐഎ അന്വേഷിച്ചത്. കേരള പോലീസിനേക്കാള്‍ ഒരുപടി മുന്നില്‍ നിന്നുകൊണ്ട് കാര്യങ്ങള്‍ കണ്ടെത്താന്‍ സ് തുടക്കം മുതല്‍ ഉദ്യോഗസ്ഥര്‍ക്കായി. ഡല്‍ഹി കേന്ദ്രീകരിച്ചു നടത്തിയ…
Read More