കോഴിക്കോട്: ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടിവ് എക്സ്പ്രസ് തീവണ്ടിയില്‍ ആക്രമണം നടത്തിയ ആളുടേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. എലത്തൂരിന് സമീപം കാട്ടിലപ്പീടികയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. ചുവന്ന ഷര്‍ട്ട് ഇട്ടയാളാണ് അക്രമം നടത്തിയതെന്ന ദൃക്സാക്ഷി മൊഴികള്‍ സ്ഥിരീകരിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങള്‍. ചുവന്ന ഷര്‍ട്ട് ധരിച്ച ആളാണ് ദൃശ്യങ്ങളിലുള്ളത്. ഇയാളുടെ കൈവശം ബാഗും മൊബൈല്‍ ഫോണുമുണ്ട്. ഇയാള്‍ ഫോണ്‍ ചെയ്യാന്‍ ശ്രമിക്കുന്നതായി ദൃശ്യങ്ങളില്‍ കാണാം. അല്പസമയത്തിനകം തന്നെ ഒരാള്‍ ബൈക്കുമായി സ്ഥലത്തെത്തി. പ്രതി ഈ ബൈക്കില്‍ കയറി പോകുന്നതായും ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. അതേസമയം ഇയാളാണോ ട്രെയിനില്‍ അക്രമം നടത്തിയതെന്ന കാര്യം പോലീസ് ഉറപ്പിച്ചിട്ടില്ല.
Read MoreCategory: Top News
റോക്കറ്റ് റണ്‍വേയില്‍ തിരിച്ചിറക്കുന്ന പരീക്ഷണം വിജയം ! നേട്ടം കൈവരിക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ…
വിമാനങ്ങളെപ്പോലെ റോക്കറ്റും റണ്‍വേയില്‍ തിരിച്ചിറക്കുന്ന സാങ്കേതിക വിദ്യ കൈവരിക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ. ഐഎസ്ആര്‍ഒയുടെ പരീക്ഷണം വിജയകരം. ഉപയോഗം കഴിഞ്ഞ റോക്കറ്റുകളെ റണ്‍വേയില്‍ തിരിച്ചിറക്കാവുന്ന വിക്ഷേപണ വാഹനത്തിന്റെ ലാന്‍ഡിങ് പരീക്ഷമാണ് വിജയകരമായത്. ഐസഎ്ആര്‍ഒയുടെ പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം (ആര്‍എല്‍വി) കര്‍ണാടകത്തിലെ ചിത്രദുര്‍ഗ എയ്റോനോട്ടിക്കല്‍ ടെസ്റ്റ് റേഞ്ചില്‍ (എടിആര്‍) ഇന്നലെ രാവിലെയാണ് പരീക്ഷണപ്പറക്കല്‍ നടത്തിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ചിറകുള്ള വിക്ഷേപണ വാഹനം ഹെലികോപ്ടറില്‍ നാലര കിലോമീറ്റര്‍ ഉയരത്തില്‍ കൊണ്ടുപോയി റണ്‍വേയില്‍ ഓട്ടണോമസ് ലാന്‍ഡിങ് നടത്തുന്ന ആദ്യ രാജ്യമെന്ന നേട്ടം ഇന്ത്യ സ്വന്തമാക്കി. രാവിലെ 7.10ന്, ആര്‍എല്‍വി വഹിച്ചുകൊണ്ട് ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ ചിനൂക്ക് ഹെലികോപ്റ്റര്‍ ആകാശത്തേക്ക് പറന്നുയര്‍ന്നത്. സമുദ്രനിരപ്പില്‍നിന്ന് നാലര കിലോമീറ്റര്‍ ഉയരത്തില്‍ ആര്‍എല്‍വിയുടെ മിഷന് മാനേജ്മെന്റ് കംപ്യൂട്ടര്‍ കമാന്‍ഡിന്റെ അടിസ്ഥാനത്തില്‍ മുന്‍കൂട്ടി നിശ്ചയിച്ച സ്ഥാനം, വേഗം, ഉയരം, ബോഡി റേറ്റ് തുടങ്ങിയ 10 പില്‍ബോക്സ് മാനദണ്ഡങ്ങള്‍…
Read Moreഅക്രമിയുടേത് അതിബുദ്ധി? ബാഗ് ഉപേക്ഷിച്ചത് അന്വേഷണം വഴിതിരിച്ചുവിടാനെന്ന് സംശയം; തീവ്രവാദ വിരുദ്ധ സ്ക്വാഡ് പരിശോധിക്കുന്നു
കോഴിക്കോട്: ട്രെയിനിലെ അക്രമത്തിന് പിന്നില്‍ മാവോയിസ്റ്റ് സാധ്യതയും പോലീസ് പരിശോധിക്കുന്നു. പ്രാഥമിക ഘട്ടത്തില്‍ ഇതുമായി ബന്ധപ്പെട്ട് സൂചനകളൊന്നും ലഭിച്ചിട്ടില്ലെങ്കിലും അക്രമരീതിയും അതിന് പിന്നിലെ ആസൂത്രണവും മാവോയിസ്റ്റ് സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. അതേസമയം അക്രമി ഉപേക്ഷിച്ചുപോയ ബാഗ് പരിശോധിച്ചതില്‍ നിന്നും അക്രമിയെ കുറിച്ചുള്ള സൂചനകളൊന്നും നിലവില്‍ ലഭിച്ചിട്ടില്ല. ബാഗില്‍ നിന്നും ലഘുലേഖകള്‍ കണ്ടെടുത്തു. ബാഗ് ഉപേക്ഷിച്ച് പോയത് കേസ് വഴിതിരിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമാണോ എന്ന കാര്യം പോലീസ് പരിശോധിക്കുന്നുണ്ട്. ഇത്ര കൃത്യമായി അക്രമം നടത്തിയ പ്രതി ബാഗ് ഉപേക്ഷിച്ചുപോകാനുള്ള സാധ്യത വിരളമാണെന്നാണ് പോലീസ് പറയുന്നത്. അതേസമയം കേസ് അന്വേഷണത്തിന് പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുമെന്നാണ് അറിയുന്നത്. ട്രെയിനില്‍ നടന്ന സംഭവമായതിനാല്‍ തന്നെ മൂന്നതലത്തിലുള്ള അന്വേഷണം സംഭത്തില്‍ ഉണ്ടാകും. ഇന്ന് രാവിലെ തീവ്രവാദവിരുദ്ധ സ്ക്വാഡ് സ്ഥലത്തെത്തി വിവരങ്ങള്‍ േശഖരിച്ചു.
Read Moreമരണം മൂന്നായി! ട്രെയിനിലെ ആക്രമണത്തില്‍ ദുരൂഹത; അക്രമി രക്ഷപ്പെട്ടത് മറ്റൊരാളുടെ ബൈക്കില്‍; നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു
കോഴിക്കോട്: ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടിവ് എക്സ്പ്രസ് തീവണ്ടിയില്‍ യാത്രക്കാരന് സഹയാത്രികരുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകത്തിച്ച സംഭവത്തില്‍ ദുരൂഹത. അന്വേഷണം പുരോഗമിക്കുന്നതിനിടെ ചില നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. അക്രമിയെന്ന് സംശയിക്കുന്നയാള്‍ ട്രെയിന്‍ നിര്‍ത്തിയ ഉടനെ റോഡിലേക്കിറങ്ങുന്നതും തയാറായി നിന്ന ഒരു ബൈക്കില്‍ കയറി പോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. അക്രമം നടക്കുന്ന സമയത്തുതന്നെ ബൈക്ക് ഇയാളെ കാത്ത് ഇവിടെ നിര്ത്തിയിട്ടിരിക്കുകയായിരുന്നെന്നാണ് നിഗമനം. അന്വേഷണത്തില്‍ കോഴിക്കോട് കൂരാച്ചൂണ്ട് സ്വദേശിയുടേതാണ് വാഹനമെന്ന് സ്ഥിരീകരിച്ചു. കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുകയാണെന്നും പൊലീസറിയിച്ചു. ചുവന്ന ഷര്‍ട്ടും തൊപ്പിയും വച്ചയാളാണ് ആക്രമണം നടത്തിയതെന്ന് നേരത്തെ ദൃക്സാക്ഷികള്‍ പൊലീസില്‍ മൊഴി നല്‍കിയിരുന്നു. ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് ഒരു യാത്രക്കാരന് ഓടുന്ന ട്രെയിനില്‍ പെട്രോള്‍ ഒഴിച്ച് തീവച്ചത്. കോഴിക്കോട് ഏലത്തൂര്‍ സ്റ്റേഷനു സമീപത്ത് വച്ച് ഡി 1 കമ്പാര്‍ട്ട്മെന്റിലാണ് അക്രമം അരങ്ങേറിയത്. സംഭവത്തില്‍ ഒമ്പത് പേര്‍ക്ക് പൊള്ളലേറ്റിരുന്നു. തിരൂര്‍ സ്വദേശി അനില്‍…
Read Moreഗര്‍ഭിണിയായ അസ്മിന ജീവനൊടുക്കാനുള്ള കാരണം എന്ത് ? ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ; ബന്ധുക്കള്‍ പറയുന്നത് ഇങ്ങനെ…
കോഴിക്കോട്: കോഴിക്കോട്ട് ഗർഭിണിയായ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ. കോഴിക്കോട് തൊട്ടില്‍പാലം സ്വദേശിനി അസ്മിന മരിച്ച കേസിലാണ് ഭര്‍ത്താവ് ജംഷീര്‍, ഭര്‍തൃമാതാവ് നഫീസ എന്നിവരെ നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. അഞ്ചുമാസം ഗർഭിണിയായ അസ്മിനയെ മാർച്ച് 13നാണ് ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. അസ്മിനയെ ഭർത്താവും ബന്ധുക്കളും ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ഗാര്‍ഹിക പീഡനം, ആത്മഹത്യാപ്രേരണ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടായേക്കുമെന്നാണ് സൂചന.
Read Moreചതിച്ചത് ഇഡ്ഢലിയോ? വീട്ടിൽനിന്നും ഭക്ഷണം കഴിച്ച ഗൃഹനാഥൻ മരിച്ചു; ഭാര്യയുൾപ്പെടെ മൂന്നുപേർ ചികിത്സയിൽ
തൃശൂർ: വീട്ടിൽ നിന്നും ഭക്ഷണം കഴിച്ച ഗൃഹനാഥൻ മരിച്ചു. തൃശൂർ ആവണൂരിലാണ് സംഭവം. അമ്മാനത്ത് വീട്ടിൽ ശശീന്ദ്രനാണ് (57) മരിച്ചത്. രക്തം ഛർദിച്ചതിനെ തുടർന്ന് അവശനിലയിലായ ശശീന്ദ്രനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭക്ഷ്യവിഷബാധയേറ്റുള്ള മരണമെന്നാണ് സംശയം. ഭാര്യയടക്കം മൂന്നു പേർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. ഭാര്യ ഗീത, വീട്ടിൽ ജോലിക്കെത്തിയ തെങ്ങുകയറ്റ തൊഴിലാളികളായ ശ്രീരാമചന്ദ്രൻ, ചന്ദ്രൻ എന്നിവരാണ് ചികിത്സയിലുളളത്. വീട്ടിൽ നിന്ന് ഇഡ്ഢലി കഴിച്ചവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശശീന്ദ്രന് പുറമേ മറ്റു മൂന്നുപേരും സമാനമായ ലക്ഷണങ്ങൾ കാണിച്ചതോടെയാണ് ഭക്ഷ്യവിഷബാധ സംശയിച്ചത്. ഇന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ ഇതിൽ വ്യക്തത വരുകയുള്ളു.
Read Moreആളുകളെ പറ്റിച്ചു പാറി നടക്കുന്നവള്! പൂമ്പാറ്റ സിനിയുടെ വീട്ടിലെ മുറി തുറന്ന പോലീസ് ഞെട്ടി; ഗര്ഭിണിയാകാത്തവര്ക്ക് പ്രത്യേക പൂജയ്ക്ക് ഒരുലക്ഷത്തി പതിനായിരം രൂപ
കവര്‍ച്ച ഉള്‍പ്പെടെ ഇരുപതോളം കേസുകളിലെ പ്രതിയും റാമ്പി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളുമായ ശ്രീജ എന്ന പൂമ്പാറ്റ സിനിയെ അറസ്റ്റ് ചെയ്തു. കാര്‍ വാടകക്ക് എടുത്തു അതിന്റെ ഉടമ അറിയാതെ വിറ്റ കേസിലാണ് അറസ്റ്റ് ഡിസംബര്‍ മാസത്തില്‍ ആണ് കേസിനു ആസ്പദം ആയ സംഭവം നടന്നത്. ഒല്ലൂലുള്ള ജിതിന് എന്ന ആളുടെ മഹിന്ദ്രയുടെ എക്സ്യുവി കാര്‍ വാടകക്ക് എടുത്തു ഉടമ അറിയാതെ മറിച്ചു വിറ്റു എന്നാണ് ആക്ഷേപം. ജിതിന് നല്കിയ പരാതിയെ തുടര്‍ന്ന് തൃശൂര്‍ സിസ്റ്റി പോലീസ് കമ്മിഷണറിന്റെ നിര്‍ദേശപ്രകാരമായിരുന്നു അറസ്റ്റ്. ഒല്ലൂര്‍ സ്റ്റേഷനില്‍ മാത്രം ഒട്ടേറെ സ്വര്‍ണപണയ തട്ടിപ്പ് കേസുകളിലും റൗഡി ലിസ്റ്റിലും ഉള്‍പ്പെട്ട ആളാണ് സിനി. ഒല്ലൂര്‍ കൂടാതെ പുതുക്കാട്, മാള എന്നി പോലീസ് സ്റ്റേഷനുകളിലും സിനിയ്ക്കെതിരെ കേസുകളുണ്ട്. വിവിധ സ്ഥലങ്ങളില്‍ വാടകക്ക് താമസിച്ചു പരിസരവാസികളെ പറഞ്ഞു പറ്റിച്ചാണ് തട്ടിപ്പ് നടത്തുന്നത്. പേരുകള്‍ മാറ്റി പാറി നടക്കുന്നവളാണ്…
Read Moreകലാക്ഷേത്രയിലെ ലൈംഗിക പീഡനം! നാല് മലയാളി അധ്യാപകര്‍ക്കെതിരെ നൂറോളം പരാതികള്‍
ചെന്നൈയിലെ പ്രശസ്തമായ കലാക്ഷേത്രയില്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായ പീഡിപ്പിച്ചുവെന്ന പരാതിയില്‍ മലയാളിയായ അധ്യാപകനെതിരെ കേസെടുത്തു. മറ്റു മൂന്ന് മലയാളി അധ്യാപകര്‍ക്കെതിരെയും പരാതികളുണ്ട്. രുക്്മണി ദേവി കോളജ് ഓഫ് ഫൈന്‍ ആര്‍ട്സ് കോളജിലെ അസി. പ്രൊഫസറായ ഹരിപത്മനെതിരെയാണ് കേസെടുത്തത്. അതോടൊപ്പം സജിത് ലാല്‍, സായ് കൃഷ്ണന്, ശ്രീനാഥ് എന്നീ മൂന്ന് മലയാളി അധ്യാപകര്‍ക്കെതിരെയും നൂറോളം പരാതികളാണ്് തമിഴ്നാട് വനിതാ കമ്മീഷന് ലഭിച്ചത്. മലയാളി അധ്യാപകനെതിരെ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയാണ് ആദ്യം പരാതി നല്‍കിയത്. ഇതില്‍ ഹരിപത്മനെതിരെ സ്ത്രീപീഡന നിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അധ്യാപകന് തനിക്ക് അശ്ളീല സന്ദേശങ്ങള്‍ അയച്ചതായും പരാതിയില്‍ പറയുന്നുണ്ട്.കഴിഞ്ഞ ദിവസമാണ് കലാക്ഷേത്ര ഫൗണ്ടേഷനില്‍ നിന്നുള്ള നൂറ് വിദ്യാര്‍ത്ഥികള്‍ നാല് അധ്യാപകര്‍ക്കെതിരെ പരാതിയുമായി തമിഴ്നാട് വനിതാ കമ്മീഷനെ സമീപിച്ചത്.
Read Moreഅവധിക്കാലമായി: ശ്രദ്ധിക്കാം കുഞ്ഞുങ്ങളെ; കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി പോലീസ്
സ്വന്തം ലേഖിക കൊച്ചി: മധ്യവേനലവധിക്കാലം തുടങ്ങിയതോടെ മക്കളുടെ കാര്യത്തിൽ ശ്രദ്ധവേണമെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. മാതാപിതാക്കൾ ഇരുവരും ജോലിക്കാരാകുന്ന കുടുംബങ്ങളിൽ പലപ്പോഴും കുഞ്ഞുങ്ങളെ വീട്ടിൽ തനിച്ചാക്കേണ്ട അവസ്ഥയുണ്ടാകാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ കുട്ടികൾ ചൂഷണത്തിന് ഇരയായേക്കാമെന്ന് പ്രത്യേക ജാഗ്രത വേണമെന്നാണ് പോലീസ് മുന്നറിയിപ്പ്. യൂണിസെഫിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത് ദശലക്ഷക്കണക്കിനു കുട്ടികൾ സ്വന്തം വീട്ടിനുള്ളിലോ ബന്ധുക്കളുടെയോ അയൽവാസികളുടെ വീടുകളിലോ അതുമല്ലെങ്കിൽ സ്കൂളുകളിലോ വച്ച് ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നാണ്. കുട്ടികളെ ദുരുപയോഗം ചെയ്യുന്നവർ അവർക്ക് അടുപ്പമുള്ളവർ തന്നെയാണെന്നാണ് നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്കുകൾ പറയുന്നത്. കുട്ടികൾക്കായി സമയം കണ്ടെത്തണംദിവസവും ഒരു മണിക്കൂറെങ്കിലും കുട്ടികളുമായി സൗഹൃദ സംഭാഷണം നടത്താൻ രക്ഷിതാക്കൾ സമയം കണ്ടെത്തണം. എങ്കിൽ മാത്രമേ കുട്ടികൾ രക്ഷിതാക്കളുമായി ഇത്തരം സംഭവങ്ങൾ പങ്കുവയ്ക്കാൻ തയാറാവൂ. കുട്ടികൾ ചൂഷണത്തിനിരയാകുന്ന സാഹചര്യങ്ങൾ മാതാപിതാക്കൾ അവരെ ബോധ്യപ്പെടുത്തണം. അങ്ങനെ ആരിൽ നിന്ന് സംഭവിച്ചാലും ഉടനെ തുറന്നു പറയാനുള്ള…
Read More‘വിമർശകർക്ക് ചൊറിച്ചിൽ’; സഹായധനം വിതരണം ചെയ്യുന്നത് രാഷ്ട്രീയം നോക്കിയല്ല; ഫണ്ട് വിതരണത്തെ ന്യായീകരിച്ച് മുൻമന്ത്രി കെ.ടി.ജലീൽ.
തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിനെതിരെ ഉയർന്ന ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന ആരോപണത്തിൽ ലോകായുക്ത കേസ് മൂന്നംഗ ബഞ്ചിനു വിട്ടതിനു പിന്നാലെ ഫണ്ട് വിതരണത്തെ ന്യായീകരിച്ച് മുൻമന്ത്രി കെ.ടി.ജലീൽ. രാഷ്ട്രീയം നോക്കിയല്ല സഹായ വിതരണമെന്നും ഇനിയും അത് തുടരുമെന്നും വിമര്‍ശകർക്ക് ചൊറിച്ചിലാണെന്നും കെ.ടി.ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അർഹതപ്പെട്ടവർക്കേ സഹായം കൊടുത്തിട്ടുള്ളൂ. യുഡിഎഫ് ആണോ എൽഡിഎഫ് ആണോ ബിജെപിയാണോ എന്ന് നോക്കിയിട്ടല്ല ദുരിതാശ്വാസ ഫണ്ടിൽ നിന്ന് സഹായവിതരണം നടത്തുന്നത്. ഒന്നാം പിണറായി മന്ത്രിസഭ തന്നെയാണ് മുൻ എംഎൽഎയും ലീഗ് നേതാവുമായ കളത്തിൽ അബ്ദുല്ലക്ക് ചികിൽസക്കായി 20 ലക്ഷം അനുവദിച്ചത്. അതേസമയം കടലോരത്ത് സുനാമി ദുരന്തങ്ങൾക്ക് ഇരയായവർക്ക് വിതരണം ചെയ്യേണ്ട സുനാമി ഫണ്ട് ഒരു “പുഴ” പോലുമില്ലാത്ത കോട്ടയത്തെ പുതുപ്പള്ളിയിലെ നൂറുകണക്കിന് ആളുകൾക്കായി കോടികൾ വാരിക്കോരി നൽകിയപ്പോൾ ഈ ഹർജിക്കാരനും മാധ്യമങ്ങളും എവിടെയായിരുന്നുവെന്നും കെ.ടി.ജലീൽ ചോദിക്കുന്നു. …
Read More