മല്ലപ്പള്ളി: പീഡനത്തിന് ഇരയായ പെൺകുട്ടി മരിച്ച കേസിൽ പ്രതി അറസ്റ്റിൽ. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് പെൺകുട്ടി മരിച്ചത്. മരിച്ച പതിമൂന്നുകാരി ക്രൂരമായ ലൈംഗിക പീഡനത്തിനു വിധേയമായിരുന്നതായി കണ്ടെത്തി. ഇടുക്കി കുമളി സ്വദേശി വിഷ്ണു സുരേഷാ(26)ണ് കീഴ്വായ്പൂര് പോലീസിന്റെ പിടിയിലായത്. വിവിധ രോഗങ്ങളുമായി ബന്ധപ്പെട്ടു കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവേ, 2022 സെപ്റ്റംബര്‍ ഒമ്പതിനാണ് പെണ്‍കുട്ടി മരിച്ചത്. അസ്വാഭാവിക മരണത്തിനു കേസ് രജിസ്റ്റര്‍ ചെയ്തതിനെത്തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടം നടത്തുകയായിരുന്നു. കുട്ടി ലൈംഗിക ആക്രമണത്തിനു വിധേയയായതായി തെളിഞ്ഞു. ചങ്ങനാശേരി ജനറല്‍ ആശുപത്രിയിലും മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലും ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് കുട്ടിയെ മെഡിക്കല്‍ കോളജില്‍ സെപ്റ്റംബര്‍ അഞ്ചിനു പ്രവേശിപ്പിച്ചത്. അസ്വാഭാവിക മരണത്തിന് എസ്ഐ ബി.എസ്. ആദര്‍ശാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ബലാത്സംഗം, പോക്സോ വകുപ്പുകള്‍ ചേര്‍ത്ത് അന്വേഷണം പോലീസ് ഇന്‍സ്പെക്ടര്‍ വിപിന്‍ ഗോപിനാഥ് ഏറ്റെടുത്തു.…
Read MoreCategory: Top News
നിര്‍വികാരനായി അരുൺ; ആഡംബര ജീവിതം മോഹിച്ച കെമിസ്ട്രി ബിരുദധാരിയിൽനിന്ന് കൊലപാതകിയിലേക്ക്; വീട്ടിലൊരിക്കിയിരുന്ന ലാബിൽ പോലീസ് കണ്ടകാഴ്ച ഞെട്ടിക്കുന്നത്
ശിക്ഷ പ്രതീക്ഷിച്ചപോലെയായിരുന്നു അരുണിന്റെ പെരുമാറ്റം. വിധിയോട് നിര്‍വികാരമായി പ്രതികരിച്ച അരുണ്‍ പിന്നീട് ഒപ്പമുള്ള പോലീസുകാരോട് ചിരിച്ചു തമാശ പറയുന്നുണ്ടായിരുന്നു. കോടതി മുറിക്കുള്ളില്‍ ഏറെനേരം ഇരുന്ന പ്രതി മാസ്ക് ധരിച്ചിരുന്നില്ലെങ്കിലും പുറത്ത് ഇറങ്ങിയപ്പോള്‍ മാസ്ക് ഉപയോഗിച്ചു. കോടതിയില്‍നിന്നു റെയില്‍വേ സ്റ്റേഷന് റോഡുവരെ രണ്ടു പോലീസുകാര്‍ക്കൊപ്പം നടന്നു പോയി. ഈ സമയം ഒരുകൈയില്‍ കുപ്പിവെള്ളം കരുതിയിരുന്നു. ഓട്ടോറിക്ഷയില്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെത്തി കെഎസ്ആര്‍ടിസി ബസിൽ തിരുവനന്തപുരത്തേക്ക് തിരിച്ചു. അച്ഛനും അമ്മയും മരിച്ച അരുണിന് ഒരു സഹോദരി മാത്രമാണുള്ളത്. കെമിസ്ട്രി ബിരുദധാരിയിൽനിന്ന് കൊലപാതകിയിലേക്ക് കാഞ്ഞിരപ്പള്ളി: ബിഎസ്സി കെമിസ്ട്രിക്കാരനായ അരുണ്‍ ഇപ്പോള്‍ ഇരട്ടക്കൊലപാതക കേസില്‍ വധശിക്ഷയ്ക്ക് വിധിച്ച ഒരു കുറ്റവാളി. ചെറുപ്പത്തില്‍ അരുണ്‍ ശാന്തനായ ചെറുപ്പക്കാരനായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. അച്ഛന്, അമ്മ, സഹോദരി എന്നിവരടങ്ങിയ ചെറിയ കുടുംബത്തിലെ ഏക ആണ്‍തരി. പക്ഷേ, ആഡംബരമായ ജീവിതം നയിക്കാനും പുതിയ കാര്‍ വാങ്ങിക്കാനുമായി ചെറിയ മോഷണങ്ങള്‍ തുടങ്ങി,…
Read Moreപഴയിടം ഇരട്ടക്കൊലപാതകം; അര്‍ഹിച്ച ശിക്ഷയെന്ന് നാട്ടുകാര്‍; പ്രാര്‍ഥനയ്ക്കു ഫലമുണ്ടായി, പ്രതീക്ഷിച്ച വിധിതന്നെ അവന് കിട്ടിയെന്ന് ഭാസ്കരന് നായരുടെ മക്കൾ
കാഞ്ഞിരപ്പള്ളി: പഴയിടം ഗ്രാമത്തെ ഞെട്ടിച്ച ഇരട്ടക്കൊലപാതക കേസിലെ പ്രതി അരുണ്‍ ശശിക്ക് കിട്ടിയ ശിക്ഷ അർഹതപ്പെട്ടതെ ന്നു നാട്ടുകാരുടെ പ്രതികരണം. 2013 ഓഗസ്റ്റ് 28ന് രാത്രിയിലാണു തീമ്പനാല്‍ വീട്ടില്‍ ഭാസ്കരന് നായര്‍ (71), ഭാര്യ തങ്കമ്മ (68) എന്നിവര്‍ കൊല്ലപ്പെടുന്നത്. കൊലപാതകത്തിന്റെ ഞെട്ടലിനെക്കാള്‍ ഭയപ്പെടുത്തിയ വാര്‍ത്തയായിരുന്നു പ്രതി അരുണ്‍ ആണെന്ന് അറിഞ്ഞപ്പോള്‍ ഉണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു. കൊലപാതകമുണ്ടായ അന്നു മുതല്‍ നാട്ടുകാര്‍ക്കും പോലീസിനും ഒപ്പമുണ്ടായിരുന്ന ഒരാള്‍. വീട്ടിനകത്തും പുറത്തും എല്ലാ തെളിവെടുപ്പിനും പോലീസ് ഉദ്യോഗസ്ഥരെ സഹായിക്കാന്‍ മുന്നോട്ടുവന്നതും ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കണമെന്ന ആവശ്യവുമായി മുന്നില്‍ നിന്നതും അരുണ്‍ ആയിരുന്നു. പിന്നീട് ഒരു മാസത്തിനുശേഷം കോട്ടയത്ത് വഴിയാത്രക്കാരിയുടെ മാല പൊട്ടിച്ച കേസില്‍ പിടിയിലാകുന്നതുവരെ അരുണിലേക്ക് പോലീസിന്റെയോ നാട്ടുകാരുടെയോ സംശയമുന നീണ്ടില്ല. പഴയിടത്ത് ആഴ്ചകള്‍ നീണ്ട അന്വേഷണത്തിലും ഡോഗ് സ്ക്വാഡ് അന്വേഷണത്തിലും കാര്യമായ തെളിവൊന്നും കിട്ടാതിരുന്നത് സംശയം…
Read Moreഅമ്മയുടെ കാലില്‍ മൂര്‍ഖന്‍ പാമ്പ് കടിച്ചു! മുറിവിലെ രക്തം കടിച്ചുവലിച്ച് മകള്‍ ശ്രാമ; അലറിക്കരഞ്ഞ് കണ്ടുനിന്നവര്‍; ഒടുവില്‍ സംഭവിച്ചത്…
മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ അമ്മയെ രക്ഷിക്കാന്‍ മകള്‍ ചെയ്ത പ്രവര്‍ത്തി വൈറലാകുന്നു. സോഷ്യല്‍ മീഡിയയില്‍ ഇത് സിനിമയെ വെല്ലുന്ന സംഭവമായി മാറി. കോളേജ് വിദ്യാര്‍ഥിനിയായ മകള്‍ കാലില്‍ നിന്ന് വിഷം വായില്‍ വലിച്ചെടുക്കുകയായിരുന്നു. ശ്രാമ്യ റായ് എന്ന വിദ്യാര്‍ഥിനിയാണ് അമ്മ മമതറായിയുടെ കാലില്‍ നിന്ന് വിഷം പുറത്തെടുത്തത്. കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരിലാണ് സംഭവം. ശ്രാമ്യ പുത്തൂര്‍ വിവേകാനന്ദ ഡിഗ്രി കോളേജിലെ വിദ്യാര്‍ഥിനിയും അമ്മ മമത റായി പുത്തൂര്‍ കെയ്യൂര്‍ ഗ്രാമപ്പഞ്ചായത്ത് അംഗവുമാണ്. പുത്തൂരിലെ തന്നെ അമ്മയുടെ കൃഷിയിടം സന്ദര്‍ശിക്കാനെത്തിയതായിരുന്നു മമത. വാട്ടര്‍ പമ്പ് ഓണാക്കാന്‍ അവര്‍ ഫാമിലേക്ക് പോയി തിരിച്ചുപോകുമ്പോള്‍ അവര്‍ അബദ്ധത്തില്‍ ഒരു മൂര്‍ഖന്‍ പാമ്പിനെ ചവിട്ടി. ഉടനെ പാമ്പ് അവരുടെ കാലില്‍ കടിച്ചു. വിഷപ്പാമ്പിന്റെ കടി ഏറ്റാലുടന്‍, ശരീരത്തിന്റെ സുപ്രധാന അവയവങ്ങളിലേക്ക് വിഷം പടരാതിരിക്കാന്‍ കടിച്ച ഭാഗത്തിന് മുകളില്‍ ശക്തിയായി വരിഞ്ഞു…
Read Moreകുടുംബസമേതം സൗദിയിലായിരുന്നു, തുടർന്ന് ന്യൂസിലാൻഡിലേക്ക്..! പ്രവാസി സ്വകാര്യ ലോഡ്ജിൽ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ഭാര്യയും ബന്ധുക്കളും തന്നെ ചതിക്കുകയാണെന്ന് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ആരോപണം ഉന്നയിച്ച പ്രവാസി സ്വകാര്യ ലോഡ്ജിൽ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭാര്യയ്ക്കും ബന്ധുക്കൾക്കും എതിരെ നിരവധി ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടാണ് യുവാവ് ആത്മഹത്യ ചെയ്തത്. താൻ ആത്മഹത്യയുടെ വക്കിലാണെന്ന് കരഞ്ഞുപറഞ്ഞുകൊണ്ട് ഇയാൾ ഒരു വീഡിയോയും സമുഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ടിരുന്നു. തുടർന്ന് ഇദ്ദേഹത്തെ സ്വകാര്യ ലോഡ്ജിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ന്യൂസിലാൻഡിൽ ജോലി ചെയ്തിരുന്ന ബൈജു രാജു എന്ന പ്രവാസിയാണ് മരണമടഞ്ഞത്. മുൻപ് ഇദ്ദേഹം കുടുംബസമേതം സൗദിയിലായിരുന്നു പ്രവാസ ജീവിതം നയിച്ചിരുന്നത്. തുടർന്ന് ന്യൂസിലാൻഡിലേക്ക് ജോലി നേടി പോകുകയായിരുന്നു. തൻ്റെ ഭാര്യയും ഏറ്റവും അടുത്ത ആൾക്കാരും തന്നെ ചതിച്ചു എന്നാണ് യുവാവ് വീഡിയോയിലൂടെ ആരോപിക്കുന്നത്. അതുകൊണ്ടുതന്നെ താൻ ആത്മഹത്യ ചെയ്യാൻ പോകുകയാണെന്നും ഇയാൾ മരണപ്പെടുന്നതിന് ഏതാനും മണിക്കൂർ മുൻപ് സോഷ്യൽമീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.…
Read Moreരാഹുലിനെ അയോഗ്യനാക്കി, എംപി സ്ഥാനം നഷ്ടമായി! നീക്കം മോദി സര്‍ക്കാരിന്റെ അജണ്ടയെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തുനിന്നും അയോഗ്യനാക്കി. ലോക്സഭാ സെക്രട്ടറിയേറ്റാണ് വിജ്ഞാപനമിറക്കിയത്. ഇന്നലെ മുതല്‍ അയോഗ്യനെന്നാണ് വിജ്ഞാപനം. സൂറത്തിലെ മാനനഷ്ടക്കേസ് വിധിയെത്തുടര്‍ന്നാണ് നടപടി. നീക്കം മോദി സര്‍ക്കാരിന്റെ അജണ്ടയെന്ന് കോണ്‍ഗ്രസ് വിമർശിച്ചു. നിയമപരമായി നേരിടുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. നിലവിൽ വയനാട്ടിൽ നിന്നുള്ള എംപിയാണ് രാഹുല്‍ ഗാന്ധി. മോദി സമുദായത്തെ അപമാനിച്ചെന്ന മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്ക് രണ്ടുവർഷത്തെ തടവുശിക്ഷയും 15,000 രൂപ പിഴയും സൂറത്തിലെ സിജെഎം കോടതി വ്യാഴാഴ്ചയാണ് വിധിച്ചത്. 2019ൽ കർണാടകയിൽവച്ച് നടത്തിയ തെരഞ്ഞെടുപ്പ് റാലിയിലെ പരാമർശമാണ് രാഹുലിന് വിനയായത്. എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദിയെന്ന പേര് എന്തുകൊണ്ടെന്ന പരാമർശമാണ് രാഹുൽ നടത്തിയത്. ഇതിനെതിരേ ഗുജറാത്ത് മുൻമന്ത്രി പൂർണേഷ് മോദി കോടതിയെ സമീപിക്കുകയായിരുന്നു.
Read Moreലൈംഗിക പീഡനവും അതിക്രമവും; റഷ്യന്‍ യുവതി വീടിനു മുകളില്‍നിന്നു ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു; കാമുകൻ മുങ്ങി; വനിതാ കമ്മീഷന് കേസെടുത്തു
കോഴിക്കോട്: ലൈംഗിക പീഡനവും അതിക്രമവും സഹിക്കാനാവാതെ റഷ്യന്‍ യുവതി കൂരാച്ചുണ്ടിലെ സുഹൃത്തിന്റെ വീടിനു മുകളില്‍നിന്നു ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചു. സാരമായി പരുക്കേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളജ് മാതൃശിശു സംക്ഷണ കേന്ദ്രത്തില്‍ ചികിത്സയിലാണ്. യുവതിയുടെ സുഹൃത്തു സ്ഥലത്തുനിന്നു മുങ്ങി. സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു. കൂരാച്ചുണ്ട് സ്റ്റേഷന് ഓഫീസറോട് വനിതാ കമ്മീഷന് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. മാതൃശിശു സംക്ഷണ കേന്ദ്രത്തില്‍ തീവ്രപരിചരണ വിഭാഗത്തിലാണു യുവതി ചികിത്സയില്‍ കഴിയുന്നത്. യുവതി അപകടനില തരണംചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കൂരാച്ചുണ്ട് കാളങ്ങാലി ഓലക്കുന്നത്ത് അഖില്‍ (28) ആണ് യുവതിയുടെ സുഹൃത്ത്.ഇയാളുടെ ഉപദ്രവത്തത്തുടര്ന്ന് കെട്ടിടത്തിന്റെ മുകളില്‍നിന്നു ചാടിയെന്നാണു നാട്ടുകാര്‍ പറയുന്നത്. അഖിലിന്റെ കൂരാച്ചുണ്ട് കാളാങ്ങാലിയിലെ വാടക വീട്ടിലാണു സംഭവം. ഖത്തറില്‍ ജോലി ചെയ്യുന്ന അഖില്‍ ഇന്‍സ്റ്റഗ്രാം വഴിയാണ് റഷ്യന്‍ യുവതിയെ പരിചയപ്പെടുന്നത്. ഏതാനും ആഴ്ചകള്‍ക്കു മുമ്പു യുവതി ഇയാളെ തേടി…
Read Moreഭക്ഷ്യവിഷബാധയ്ക്കുണ്ടോ ഭരണപക്ഷവും പ്രതിപക്ഷവും;കായംകുളം നഗരസഭാ ബജറ്റിനി ടെ കഴിച്ച ഭക്ഷണത്തിൽ നിന്ന് ഭക്ഷ്യ വിഷബാധ; പണിവന്നവഴി പഠിക്കാൻ വീണ്ടും ചർച്ച..!
കായംകുളം: നഗരസഭയിൽനിന്നും ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ. ചെയർപേഴ്സൺ ഉൾപ്പെടെ നിരവധി പേർ ചികിത്സതേടി. കഴിഞ്ഞദിവസം കായംകുളം നഗരസഭയിലെ ബജറ്റിനോടനുബന്ധിച്ചായിരുന്നു ഉച്ചഭക്ഷണം വിളമ്പിയത്. ഇതു കഴിച്ച നഗരസഭാ ജീവനക്കാർ, കൗൺസിലർമാർ, മാധ്യമപ്രവർത്തകർ തുടങ്ങിയവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഛർദ്ദിയും വയറിളക്കവും പിടിപെട്ടതിനെത്തുടർന്ന് ചെയർപേഴ്സൺ, നഗരസഭാ സെക്രട്ടറി ഉൾപ്പെടെ നിരവധി പേർ കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. ഉച്ചയൂണിന് ഒപ്പം നൽകിയ മീൻ കറിയിൽനിന്നാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ് സംശയിക്കുന്നത്. കായംകുളം നഗരസഭയുടെ പരിധിയിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള സ്റ്റാളുകളിൽനിന്ന് ഇറച്ചിയും മീനും വിൽക്കുന്ന സ്ഥാപനങ്ങൾ പൂട്ടാത്തത് പല രാഷ്ട്രീയ നേതാക്കന്മാരുടെയും ഉപജീവനമാർഗമായതുകൊണ്ടാണെന്ന് ആക്ഷേപം ശക്തമായി. പട്ടണത്തിലെ ഇത്തരം കടകൾ പൂട്ടണമെന്നും അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും യുഡിഎഫ് രേഖാമൂലവും കൗൺസിലിലും അറിയിച്ചിട്ടും ഒരു നടപടിയും സ്വീകരിക്കാത്ത ഭരണനേതൃത്വം മറുപടി പറയണമെന്ന് യു ഡി എഫ് ആവശ്യപ്പെട്ടു. കായംകുളം പട്ടണത്തിൽ ലൈസൻസ് കൊടുത്ത് കച്ചവടം…
Read Moreഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധം, സ്വത്ത് തട്ടിയെടുത്ത് ഭാര്യ വീട്ടുകാർ, മകളെ തന്നിൽ നിന്നകറ്റി; ഭാര്യയ്ക്കും കുടുംബത്തിനുമെതിരേ വീഡിയോ ഇട്ടശേഷം പ്രവാസി ജീവനൊടുക്കി
കായംകുളം: ഭാര്യയും കുടുംബക്കാരും ചതിച്ചെന്നാരോപിച്ചു വീഡിയോ പോസ്റ്റ് ചെയ്ത ശേഷം യുവാവ് ജീവനൊടുക്കി. കറ്റാനം കണ്ണനാകുഴി ക്രിസ്തുരാജ് ഭവനത്തിൽ ബൈജു രാജ് (40) ആണ് തൂങ്ങി മരിച്ചത്. ന്യൂസിലൻഡിലാണ് ബൈജു രാജുവിനു ജോലി. ഭാര്യയ്ക്കു മറ്റൊരാളുമായി ബന്ധമുണ്ടെന്നും ഭാര്യ വീട്ടുകാർ സ്വത്ത് കൈക്കലാക്കി തന്നെ പുറത്താക്കിയെന്നും മകളെ അകറ്റിയെന്നും വീഡിയോയിൽ കരഞ്ഞുകൊണ്ട് ആരോപണം ഉന്നയിച്ചിരുന്നു. കായംകുളം ബോയ്സ് ഹൈസ്കൂളിനു സമീപമുള്ള ലോഡ്ജിൽ മരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. മരണത്തിന് ഉത്തരവാദികളെന്നു പറഞ്ഞു കുറച്ചുപേരുടെ പേരുകളും വിലാസവും മറ്റു കാര്യങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നു. കായംകളം പോലീസ് മേൽനടപടി സ്വീകരിച്ചു. വിഡിയോയിൽ പരാമർശിക്കുന്നവരെ ചോദ്യംചെയ്യാനുള്ള ഒരുക്കത്തിലാണ് പോലീസ്.
Read Moreരണ്ടെണ്ണം അടിച്ചപ്പോൾ അഖിലിന് അടിതെറ്റി;വിമാനത്തിൽ സഹയാത്രികയെ കയറിപ്പിടിച്ചത് മാവേലിക്കരക്കാരൻ; വിമാനം കൊച്ചിയിലിറങ്ങിയപ്പോൾ കൈവിലങ്ങുമായി പോലീസും
നെടുമ്പാശേരി: ഭൂമിയിൽ ആയാലും ആകാശത്തായാലും തോന്ന്യാസത്തിന് ഒരു കുറവുമില്ല. അടുത്തിടെയായി വിമാനത്തിൽ സ്ത്രീകൾക്ക് നേരെയുളള അതിക്രമം വർധിച്ചു വരുകയാണ്. വിമാനത്തിൽ സഹയാത്രികയെ കയറിപ്പിടിച്ചതിന് ഇന്നലെ അറസ്റ്റിലായത് മലയാളി യുവാവ് . ആലപ്പുഴ മാവേലിക്കര നൂറനാട് അനിൽ ഭവനത്തിൽ അഖിൽ കുമാറിനെ (32) യാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ മസ്ക്കറ്റിൽ നിന്ന് എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ നെടുമ്പാശേരിയിലേക്ക് വന്ന കൊല്ലം സ്വദേശിനിയായ യുവതിയെയാണ് മദ്യലഹരിയിൽ ഇയാൾ കയറി പിടിച്ചത്. യുവതിയുടെ പരാതിയെ തുടർന്ന് വിമാന കമ്പനി അധികൃതർ വിവരം നെടുമ്പാശേരി പോലീസിന് കൈമാറി. സ്ഥലത്തെത്തിയ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. മസ്ക്കറ്റിൽ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായ പ്രതി അവധിക്ക് നാട്ടിലേക്ക് വരികയായിരുന്നു.രാത്രി പ്രതിയെ അങ്കമാലി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read More