കൊച്ചി: നടന് ഇന്നസെന്റിന്റെ വിയോഗത്തില്‍ കരച്ചിലടക്കാനാകാതെ നടന് ജയറാം. മരണവാര്‍ത്തയ്ക്ക് പിന്നാലെ ആശുപത്രിയില്‍ നിന്നും ആദ്യം പുറത്തെത്തിയത് ജയറാമായിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയാന്‍ പോലും സാധിക്കാതെയാണ് അദ്ദേഹം ആശുപത്രിയില്‍ നിന്നും മടങ്ങിയത്. രാവിലെ മുതല്‍ അദ്ദേഹം ഇന്നസെന്റിന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം ആശുപത്രിയിലുണ്ടായിരുന്നു. അതേസമയം, ഇന്നസെന്റിന്റെ സംസ്കാരം ഇന്ന് വൈകുന്നേരം അഞ്ചരയ്ക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ വച്ചു നടത്തും. രാവിലെ എട്ട് മുതൽ 11 വരെ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ മൃതദേഹം പൊതുദർശനത്തിനുവയ്ക്കും. ഉച്ചയ്ക്ക് 12 മുതൽ മൂന്ന് വരെ ഇരിങ്ങാലക്കുട ടൗണ്‍ഹാളിലും പൊതുദർശനത്തിനുവയ്ക്കും. വൈകുന്നേരം മൂന്നോടെ മൃതദേഹം ഇരിങ്ങാലക്കുടയിലെ വീട്ടിലേക്ക് കൊണ്ടുവരും. ഞായറാഴ്ച രാത്രി 10.30ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഇന്നസെന്റിന്റെ അന്ത്യം. അർബുദത്തെത്തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലം രണ്ടാഴ്ച മുൻപാണ് ഇന്നസെന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ നില മെച്ചപ്പെട്ടതിനെത്തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽനിന്നും മുറിയിലേക്ക് മാറ്റിയിരുന്നെങ്കിലും…
Read MoreCategory: Top News
തിരിച്ചുവന്നില്ല, ചിരിച്ചു മറഞ്ഞു! മലയാളത്തിന്റെ പ്രിയ ഇന്നച്ചൻ വിടവാങ്ങി; ഞായറാഴ്ച രാത്രി 10.30 ന് ആയിരുന്നു മുൻ എംപി കൂടിയായ നടന്റെ അന്ത്യം
കൊച്ചി: കാർന്നുതിന്നുന്ന വേദനയെയും പുഞ്ചിരി കൊണ്ട് കീഴടക്കാൻ മലയാളിയെ പഠിപ്പിച്ച നടൻ ഇന്നസെന്റ് (75) വിടവാങ്ങി. കടുത്ത ദുരനുഭവങ്ങളെ പൊട്ടിച്ചിരി ജനിപ്പിക്കാനുള്ള കഥകളായി രൂപാന്തരം നടത്തിയ പ്രിയതാരം ദീപ്തസ്മരണയായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച രാത്രി 10.30 ന് ആയിരുന്നു മുൻ എംപി കൂടിയായ നടന്റെ അന്ത്യം. അർബുദത്തെത്തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലം രണ്ടാഴ്ച മുൻപാണ് ഇന്നസെന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ നില മെച്ചപ്പെട്ടതിനെത്തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽനിന്നും മുറിയിലേക്ക് മാറ്റിയിരുന്നെങ്കിലും ആരോഗ്യനില വീണ്ടും ഗുരുതരമാകുകയായിരുന്നു. ഇന്ന് അടിയന്തര മെഡിക്കൽ ബോർഡ് യോഗം ചേർന്നിരുന്നു. ഇന്നസെന്റിനെ ചികിത്സിച്ച ഡോക്ടർമാരെല്ലാം മെഡിക്കൽ ബോർഡ് യോഗത്തിൽ പങ്കെടുത്തിരുന്നു. പ്രതീക്ഷയ്ക്കുവകയില്ലെന്നായിരുന്നു മെഡിക്കൽ ബോർഡ് അറിയിച്ചിരുന്നത്. അതുമുതൽ നടന്റെ തിരിച്ചുവരവിന് മലയാളക്കര ഒന്നാകെ പ്രാർഥിച്ചുവരികയായിരുന്നു. ഇതരഭാഷകളിലുൾപ്പെടെ എഴുന്നൂറ്റൻപതിലേറെ സിനിമകളിൽ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ മുൻ പ്രസിഡന്റായിരുന്നു അദ്ദേഹം. 2014 മേയിൽ…
Read Moreകോണ്‍ഗ്രസ് ഉപവാസനത്തിനിടെ ബിരിയാണി കഴിച്ച് ബല്‍റാമും കൂട്ടരും! നാണംകെട്ട് കോണ്‍ഗ്രസ് നേതാക്കള്‍…
രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് കോട്ടയം ഡിസിസി സംഘടിപ്പിച്ച സമരം ഉച്ചയ്ക്ക് അവസാനിപ്പിച്ചു. സമരം അവസാനിപ്പിച്ച് വി ടി ബല്‍റാമും നാട്ടകം സുരേഷും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ബിരിയാണി കഴിക്കുന്ന വീഡിയോ പുറത്തുവന്നു. രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ ഉപവാസം സംഘടിപ്പിക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ ഉച്ചയോടെ സമരം അവസാനിപ്പിച്ച് പിരിയുകയായിരുന്നു. കോട്ടയത്ത് ഉപവാസസമരം ഉത്ഘാടനം ചെയ്തത് വി ടി ബല്‍റാമായിരുന്നു. കാലത്ത് ഉപവാസം ഇരുന്ന ശേഷം നാല് മണി വരെ കാത്തുനില്‍ക്കാതെ വി ടി ബല്‍റാം, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് എന്നീ നേതാക്കള്‍ ഉച്ചയോടെ സമരം അവസാനിപ്പിച്ച് ബിരിയാണി കഴിക്കാന്‍ കയറി. ഇതിന്റെ വീഡിയോ ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവ് സ്റ്റാറ്റസ് ഇടുകയും ചെയ്തു. ഇതോടെയാണ് വീഡിയോ വൈറലായത്. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് എല്ലാ ഡിസിസികളിലും ഉപവാസസമരം നടത്താന്‍ കെപിസിസിയുടെ…
Read Moreഘടികാരം നിലയ്ക്കുന്ന സമയം! ഡേ ലൈറ്റ് സേവിംഗ്സ് ടൈമിൽ കുഴങ്ങി ലെബനൻ; എന്താണ് ഡേ ലൈറ്റ് സേവിംഗ്സ് ? ലെബനനിലെ പ്രശ്നം ഇതാണ്…?
ബെയ്റൂട്ട്: സൂര്യപ്രകാശം അടിസ്ഥാനമാക്കിയുള്ള ഡേ ലൈറ്റ് സേവിംഗ്സ് ടൈം സംവിധാനം ലെബനനിൽ വൻ തർക്കങ്ങൾക്ക് കാരണമാകുന്നു. വേനൽക്കാലത്ത് ഘടികാര സൂചികൾ ഒരു മണിക്കൂർ മുന്നോട്ട് കറക്കി സൂര്യപ്രകാശമുള്ള സമയം തിരിച്ചുപിടിക്കാനുള്ള നീക്കമാണ് രാജ്യത്തെ രാഷ്ട്രീയരംഗത്തെ കലുഷിതമാക്കിയത്. എന്താണ് ഡേ ലൈറ്റ് സേവിംഗ്സ്? ഒരു ദിവസത്തെ സമയത്തിൽ ഒരു മണിക്കൂർ മുന്നോട്ട് പോയി സൂര്യാസ്തമനത്തെ “വൈകിപ്പിക്കുന്ന’ നടപടി ഡേ ലൈറ്റ് സേവിംഗ്സിൽ(ഡിഎസ്ടി) പ്രധാന സംഭവമാണ്. മഞ്ഞുകാലം അവസാനിക്കുന്ന മാർച്ച് അവസാന വാരത്തിലെ ഞായറാഴ്ചയാണ് ലെബനനിലും മറ്റ് യുറോപ്യൻ രാജ്യങ്ങളിലും സാധാരണയായി ഈ പ്രക്രിയ നടക്കുന്നത്. ഇതോടെ, വർഷത്തിലെ വേനൽക്കാലത്തിന് മുമ്പുള്ള ഒരു ദിവസം 23 മണിക്കൂർ മാത്രമാണ് ഉണ്ടാവുക. ഒക്ടോബർ അവസാന വാരം ഘടികാരം ഒരു മണിക്കൂർ പിന്നോട്ട് ചലിപ്പിച്ച് ഉദയസൂര്യന്റെ പ്രകാശം പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്നു. ഈ ഒരൊറ്റ ദിവസം 25 മണിക്കൂർ ആവും ഉണ്ടാവുക. ഉത്തരാർധ…
Read Moreബിജെപിക്ക് വേണ്ടി ജോലി ചെയ്യുകയാണെങ്കില്‍ എന്തിനാണ് മാധ്യമപ്രവര്ത്തകനായിരിക്കുന്നത് ! രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് മുംബൈ പ്രസ് ക്ലബ്…
മാധ്യമപ്രവര്‍ത്തകനെ അധിക്ഷേപിച്ചെന്നാരോപിച്ച് രാഹുല്‍ ഗാന്ധിക്കെതിരെ മുംബൈ പ്രസ് ക്ലബ്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ പാര്‍ട്ടി ഓഫീസില്‍ നടന്ന പത്ര സമ്മേളനത്തിനിടെ ഒരു മാധ്യമപ്രവര്‍ത്തകനെതിരേ ആക്ഷേപമുയര്ന്നുവെന്നാണ് കേസ്. എം.പി സ്ഥാനം പോകുമോ എന്നതുള്‍പ്പെടെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചോദിക്കവേ രാഹുല്‍ ക്ഷുഭിതനായി എന്നാണ് ആരോപണം. ബിജെപിക്ക് വേണ്ടി ഇത്ര നേരിട്ട് ജോലി ചെയ്യുന്നത് എന്തിനാണന്നാണ് രാഹുല്‍ ചോദിച്ചത്. ബിജെപിക്ക് വേണ്ടി ജോലി ചെയ്യുകയാണങ്കില്‍ എന്തിനാണ് മാധ്യമപ്രവര്ത്തകനായിരിക്കുന്നെതന്നും ബിജെപിയുടെ ബാഡ്ജ് ധരിക്കണമെന്നും രാഹുല്‍ പറഞ്ഞു. അതേസമയം, ഒരു മാധ്യമപ്രവര്‍ത്തകന്റെ ജോലി പത്രസമ്മേളനം വിളിക്കുന്ന രാഷ്ട്രീയക്കാരോട് മാന്യമായ രീതിയില്‍ ചോദ്യം ചോദിക്കുകയാണെന്നും, നാലാം തൂണായ മാധ്യമ പ്രവര്ത്തിന്റെ അന്തസിനെതിരേ ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള രാഷ്ട്രീയ പാര്‍ട്ടിയുടെ അംഗമായ രാഹുല്‍ ഗാന്ധി പ്രവര്‍ത്തിച്ചത് അങ്ങേയറ്റം അപലപനീയമാണന്നും പ്രസ് ക്ലബ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. റിപ്പോര്‍ട്ടുചെയ്യാനും വിമര്‍ശനാത്മകമായ അഭിപ്രായങ്ങള്‍ നല്‍കാനുമുള്ള മാധ്യമസ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാ…
Read Moreനെടുമ്പാശ്ശേരി ഹെലികോപ്റ്റര്‍ അപകടം ! താല്‍ക്കാലികമായി അടച്ചിട്ട റണ്‍വേ സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കി തുറന്നു
പരിശീലനപ്പറക്കലിനിടെ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണതിനെത്തുടര്‍ന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ താല്‍ക്കാലികമായി അടച്ചിട്ട റണ്‍വേ തുറന്നു. പരിശീലനപ്പറക്കലിനു തയാറെടുക്കുന്നതിനിടെ റണ്‍വേയില്‍ നിന്നു തെന്നിമാറിയുണ്ടായ അപകടത്തിനു പിന്നാലെയാണ് റണ്‍വേ അടച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.25നുണ്ടായ അപകടത്തെ തുടര്‍ന്ന് അടച്ച റണ്‍വേ, രണ്ടു മണിക്കൂറിനു ശേഷമാണ് തുറന്നത്. അപകടത്തില്‍പ്പെട്ട ഹെലികോപ്റ്റര്‍ റണ്‍വേയില്‍നിന്ന് മാറ്റുന്നതിനും സുരക്ഷാ പരിശോധനകള്‍ക്കുമായാണ് റണ്‍വേ അടച്ചിട്ടത്. കൊച്ചിയില്‍ ഇറങ്ങേണ്ടിയിരുന്ന രണ്ടു രാജ്യാന്തര വിമാനങ്ങള്‍ തിരുവനന്തപുരം വിമാനത്താവളത്തിലേക്കു തിരിച്ചുവിട്ടിരുന്നു. വിമാനത്താളത്തിന്റെ തെക്കേയറ്റത്തുള്ള കോസ്റ്റ് ഗാര്‍ഡ് എയര്‍ സ്റ്റേഷനോടു ചേര്‍ന്ന് ഉച്ചയ്ക്ക് 12.25നായിരുന്നു അപകടം. കോസ്റ്റ് ഗാര്‍ഡിന്റെ അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്റര്‍ ധ്രുവ് ആണ് അപകടത്തില്‍പ്പെട്ടത്. പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെ ഏതാണ്ട് 150 അടി ഉയരത്തില്‍ നിന്നു വീഴുകയായിരുന്നു. പ്രധാന റണ്‍വേയില്‍ നിന്ന് അഞ്ചു മീറ്റര്‍ അകലെയാണ് വീണത്. മൂന്നു പേരായിരുന്നു ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ക്കു പരുക്കേറ്റു. ഹെലികോപ്റ്റര്‍…
Read Moreഇലക്ട്രീഷന്‍ ശ്രീജിത്തിന്റെ ‘പണി’ പാളി! നഴ്സിന് നേരെ ലൈംഗികാതിക്രമം; യുവതിയുടെ ഭര്‍ത്താവിന്റെ ‘ഷോക്ക്’ കിട്ടിയപ്പോള്‍ മുങ്ങിയ ശ്രീജിത്ത് കുടുങ്ങി
കൊച്ചി: തൃപ്പൂണിത്തുറയിലെ സ്വകാര്യ ആയുർവേദ ആശുപത്രിയിലെ നഴ്സിനു നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ. പെരുമ്പാവൂർ കീഴില്ലം പുത്തൻപുരയ്ക്കൽ ശ്രീജിത്ത് ശിവദാസൻ(38) ആണ് പിടിയിലായത്. ആശുപത്രിയിലെ ഇലക്ട്രീഷനായ ശ്രീജിത്ത്, സഹപ്രവർത്തകയ്ക്ക് നേരെയാണ് അതിക്രമം നടത്തിയത്. വ്യാഴാഴ്ച രാത്രി 11നായിരുന്നു സംഭവം. ഭക്ഷണശേഷം നഴ്സിംഗ് സ്റ്റേഷനിൽ വിശ്രമിക്കുകയായിരുന്ന യുവതിയെയാണ് ശ്രീജിത്ത് ആക്രമിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെ മുറി പുറത്തുനിന്ന് പൂട്ടിയ ശേഷമാണ് ഇയാൾ നഴ്സിനെ ഉപദ്രവിക്കാൻ ശ്രമിച്ചത്. യുവതിയെ നഴ്സിംഗ് സ്റ്റേഷനിൽ നിന്നും ബലം പ്രയോഗിച്ച് അടുത്തുള്ള മുറിയിലേക്ക് വലിച്ചിഴച്ചെങ്കിലും ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവം വഷളാകുമെന്ന് മനസിലായ പ്രതി വെള്ളിയാഴ്ച രാവിലെ ആശുപത്രിയിൽ എത്തി നഴ്സിനെ ഭീഷണിപ്പെടുത്തിയിരുന്നു. കൈവശമുള്ള മൊബൈൽ ഫോൺ വഴി തോക്കിന്റെയും വാളിന്റെയും ചിത്രങ്ങൾ കാണിച്ച് ഇയാൾ യുവതിയെ ഭീഷണിപ്പെടുത്തി. ഇതേത്തുടർന്ന് നഴ്സ് വിവരം ഭർത്താവിനോട് പറയുകയും പോലീസിൽ അറിയിക്കുകയുമായിരുന്നു. ഒളിവിൽ പോയ പ്രതിയെ കുറുപ്പംപടി…
Read Moreവിവാഹത്തിന് മുന്നേ മറ്റൊരു ബന്ധം ഉണ്ടായിരുന്നു !! ബൈജുവിന്റെ ഭാര്യയെക്കുറിച്ച് രഹസ്യങ്ങള്‍ വെളിപ്പെടുത്തി പിതാവ്; വെളിപ്പെടുത്തല്‍ ഇങ്ങനെ…
പ്രവാസി മലയാളി കേരളത്തിലെ ലോഡ്ജില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി മരിച്ച ബൈജു രാജിന്റെ പിതാവ് രംഗത്ത്. ന്യൂസിലാന്‍ഡില്‍ എത്തിയ ശേഷം ബൈജു രാജും ഭാര്യയും തമ്മില്‍ ഒന്നൊന്നര വര്‍ഷത്തിന് ശേഷം തര്‍ക്കങ്ങള്‍ ഉണ്ടായിത്തുടങ്ങി എന്നാണ് ബൈജുവിന്റെ അച്ഛന് പറയുന്നത്. ബൈജുവിന്റെ ഭാര്യയ്ക്ക് വിവാഹത്തിന് മുന്നേ മറ്റൊരു ബന്ധം ഉള്ള വിവരം ബൈജു അറിഞ്ഞതിനെ തുടര്‍ന്നായിരുന്നു തര്‍ക്കങ്ങള്‍ ആരംഭിച്ചത് എന്നും ഇദ്ദേഹം പറയുന്നു. ഫോണിലൂടെയുള്ള ചാറ്റുകളും മറ്റും ബൈജു കണ്ടുപിടിക്കുകയും തുടര്‍ന്ന് വാക്ക് തര്‍ക്കങ്ങള്‍ ഉണ്ടാവുകയുമായിരുന്നു. പിന്നീട് ബൈജുവിന്റെ ഭാര്യ തന്റെ സഹോദരനെ വിളിച്ച് സ്പീക്കറിലിട്ട് സംസാരിച്ചിട്ടുണ്ടായിരുന്നു എന്നും അതിലൂടെ ബൈജുവിന്റെ ഭാര്യയുടെ സഹോദരന് അസഭ്യ ഭാഷയില്‍ പലതും പറയുന്നുണ്ടായിരുന്നു എന്നും ഇദ്ദേഹം പറഞ്ഞു. ഫോണ്‍ സ്പീക്കറിലിട്ടത് കാരണം ഭാര്യയും ഭാര്യ സഹോദരനും തമ്മിലുള്ള സംഭാഷണങ്ങളെല്ലാം ബൈജു കേള്‍ക്കാന്‍ ഇടയുണ്ടായി. തുടര്‍ന്ന് ദേഷ്യം വന്ന ബൈജു…
Read Moreറഷ്യന്‍ യുവതിയുടെ പാസ്പോര്‍ട്ട് നശിപ്പിച്ചു, പ്രതിയുടെ വീട്ടില്‍ കഞ്ചാവും! മൊഴികേട്ട് ഞെട്ടി പോലീസ്
കോഴിക്കോട് കൂരാച്ചുണ്ടില്‍ റഷ്യന്‍ യുവതിയ്ക്ക് നേരെയുണ്ടായത് ക്രൂര മര്‍ദ്ദനമെന്ന് പൊലീസ്. യുവതിയുടെ ആണ്‍സുഹൃത്തായ പ്രതി ആഗില്‍ ഇരുമ്പ് കമ്പി കൊണ്ട് യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചു. കാലിന്റെ മുട്ടിന് താഴെയും കയ്യിലും മര്‍ദ്ദനമേറ്റിട്ടുണ്ട്. പാസ്പോര്‍ട്ട് കീറി നശിപ്പിച്ചെന്നും മൊഴിയില്‍ പറയുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് യുവതി. ഡിസ്ചാര്‍ജ്ജ് ചെയ്തതിന് ശേഷം യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തും. പ്രതിയായ യുവാവിന്റെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തി. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവിലായിരുന്നു. ഇയാളുടെ വീട്ടില്‍ നിന്ന് കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്. ആഗിലിന്റെ ഉപദ്രവത്തെ തുടര്‍ന്ന് യുവതി കെട്ടിടത്തില്‍ നിന്ന് ചാടുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കൂരാച്ചുണ്ട് പൊലീസാണ് രാത്രി ഇവരെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്.
Read Moreഞാന്‍ പാര്‍ലമെന്റിനകത്തോ പുറത്തോ ആകട്ടെ അതൊരു വിഷയമല്ല; ഞാൻ ഇനിയും രാജ്യത്തിനായി പോരാട്ടം തുടരു മെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി: അയോഗ്യതയ്ക്കും ഭീഷണിക്കും തന്നെ നിശബ്ദമാക്കാനാകില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഞാന്‍ പാര്‍ലമെന്റിനകത്തോ പുറത്തോ ആകട്ടെ അതൊരു വിഷയമല്ല. ഞാൻ ഇനിയും രാജ്യത്തിനായി പോരാട്ടം തുടരും. ജനാധിപത്യ സ്ഥാപനങ്ങളെ സംരക്ഷിക്കുക എന്നതാണ് എന്റെ പ്രധാന കർത്തവ്യം’ രാഹുൽ ജനാധിപത്യത്തിന് മേലുള്ള കടന്നുകയറ്റമാണ് മോദി സർക്കാർ നടപ്പാക്കുന്നത്. തന്നെ നിശബ്ദമാക്കാൻ ആർക്കും സാധി ക്കില്ല. ജയിലിലടച്ചാലും ചോദ്യം ചോദിക്കുക തന്നെ ചെയ്യുമെന്നും രാഹുൽ ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മോദിയും അദാനിയും തമ്മിലുള്ള ബന്ധത്തിൽ ചില ചോദ്യങ്ങൾ താൻ പാർലമെന്റിൽ ചോദിച്ചു. അന്ന് മുതലാണ് തനി ക്കെ തിരേ മോദി സർക്കാർ തിരിയുന്നത്. ജനാധിപത്യത്തിന് വേണ്ടിയാണ് താൻ പോരാടുന്നത്. പറയുന്നത് എല്ലാം സത്യമാണ്. മോദിയുടെ കണ്ണുകളിൽ താൻ ഭയം കാണുന്നു. അദാനിയുടെ ഷെല്‍ കമ്പനികളിലേക്ക് പോയ 20,000 കോടി രൂപ ആരുടേതാണെന്നും രാഹുൽ ചോദിച്ചു. പാർലമെന്റിൽ…
Read More