കോഴിക്കോട്: ബീച്ച് ആശുപത്രിക്ക് സമീപം ഫ്ളാറ്റില്‍നിന്നു വീണ് വനിതാ ഡോക്ടര്‍ മരിച്ച നിലയില്‍. മാഹി ഗവ. ആശുപത്രിയില്‍ ഡോക്ടര്‍ ഷദ ജഹാന് (24) ആണ് മരിച്ചത്. കോഴിക്കോട് മേയർ ഭവന് അടുത്തുള്ള ലിയോ പാരഡൈസ് അപ്പാർട്ടുമെന്റിന്റെ പന്ത്രണ്ടാം നിലയിൽനിന്നാണ് വനിതാ ഡോക്ടർ വീണത്. ഫ്ളാറ്റില്‍ അതിഥിയായി എത്തിയതാണ് ഡോക്ടറെന്നും അവിടെ എന്തോ ആഘോഷം നടന്നിരുന്നെന്നും ഫ്ളാറ്റിലെ സെക്യൂരിറ്റി പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷത്തിനായി ഡോക്ടര്‍ എത്തിയതെന്ന് വ്യക്തമായി. ഡോക്ടര്‍ വിഷാദരോഗത്തിന് മരുന്ന് കഴിച്ചിരുന്നതായി പോലീസ് അറിയിച്ചു. പഠനാവശ്യത്തിനായി പിതാവിനൊപ്പം കോഴിക്കോട് എത്തിയ ഷദ ജഹാന് രണ്ട് ദിവസം മുന്‍പ് കോഴിക്കോട് എത്തി സുഹൃത്തുക്കള്‍ക്കൊപ്പം ഫ്ളാറ്റില്‍ താമസിക്കുകയായിരുന്നു. പുലര്‍ച്ചെ നാലോടെയാണ് യുവതിയെ താഴെ വീണ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. വെള്ളയില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന…
Read MoreCategory: Top News
എയർഹോസ്റ്റസ്, മോഡൽ, ട്യൂട്ടർ .! കള്ളനോട്ട് കേസിൽ പിടിയിലായ കൃഷി ഓഫീസർ ജിഷമോൾ സകലകലാവല്ലഭി; പക്ഷേ വകതിരിവ്…
ആലപ്പുഴ: കള്ളനോട്ട് കേസിൽ അറസ്റ്റിലായ കൃഷി ഓഫീസറെ സസ്പെൻഡ് ചെയ്തു. എടത്വ കൃഷി ഓഫീസർ എം. ജിഷമോൾക്കാണ് സസ്പെൻഷൻ. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇവർ അറസ്റ്റിലായത്. ജിഷയിൽനിന്ന് കിട്ടിയ 500 രൂപയുടെ ഏഴ് കള്ളനോട്ടുകൾ മറ്റൊരാൾ കോൺവന്റ് സ്ക്വയറിലെ ഫെഡറൽ ബാങ്ക് ശാഖയിൽ നൽകിയതോടെയാണ് അന്വേഷണം തുടങ്ങിയത്. എന്നാൽ, ഇയാൾക്ക് ഇവ കള്ളനോട്ടാണെന്ന് അറിയില്ലായിരുന്നെന്ന് പോലീസ് പറഞ്ഞു. കള്ളനോട്ടുകളുടെ ഉറവിടം ജിഷമോൾ വെളിപ്പെടുത്തിയിട്ടില്ല. ഇവരുടെ വീട്ടിൽ പോലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. കള്ളനോട്ട് നൽകി മറ്റാരെങ്കിലും കബളിപ്പിച്ചതാണോ എന്നും അന്വേഷിക്കുന്നുണ്ട്. അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ പോലീസ് തയാറായിട്ടില്ല. ബിഎസ് സി അഗ്രിക്കള്‍ച്ചർ ബിരുദധാരിയായ ജിഷ നേരത്തെ എയര്‍ഹോസ്റ്റസായി ജോലിചെയ്തിരുന്നുവെന്നാണ് അവകാശപ്പെട്ടിരുന്നത്. 2009ല്‍ സ്പൈസസ് ബോര്‍ഡില്‍ ഫീല്‍ഡ് ഓഫീസറായി. പിന്നീട് മൂവാറ്റുപുഴയില്‍ വിഎച്ച്എസ്ഇ ട്യൂട്ടറായി. 2013ലാണ് കൃഷി ഓഫീസറായി ജോലിയില്‍ പ്രവേശിച്ചത്. ഫാഷൻ, മോഡലിംഗ് രംഗങ്ങളിൽ…
Read Moreബാൽക്കണിയിലിട്ട് വസ്ത്രം ഉണക്കണ്ട; നിയമം മൂലം നിരോധിക്കുന്നതിന് രണ്ട് കാരണം; തെറ്റിക്കുന്നവർക്ക് 10 ലക്ഷം പിഴയും ആറു മാസം തടവും
മസ്കറ്റ്: തുറന്നിട്ട ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കാൻ ഇടുന്നവർക്കെതിരെ മുന്നറിയിപ്പുമായി മസ്കറ്റ് മുനിസിപ്പാലിറ്റി. തുറന്നിട്ട ബാല്‍ക്കണിയില്‍ വസ്ത്രങ്ങള്‍ ഉണക്കാനിട്ടാൽ 5,000 റിയാല്‍ പിഴയും ആറു മാസം തടവും ലഭിക്കും. പൊതുസ്ഥലങ്ങളോടു ചേര്‍ന്നുള്ള താമസ സ്ഥലങ്ങളില്‍ വസ്ത്രങ്ങള്‍ തുറന്നിട്ട ബാല്‍ക്കണിയില്‍ ഉണക്കാനിടുന്നത് നിയമ വിരുദ്ധമാണെന്നു നഗരസഭ അറിയിച്ചു. ഫ്ലാറ്റുകളിലും മറ്റും താമസിക്കുന്നവർ വസ്ത്രം അലക്കിയ ശേഷം ബാൽക്കണികളിൽ ഉണക്കാൻ ഉപയോഗിക്കുന്നത് വർധിച്ചതോടെയാണ് മസ്കറ്റ് നഗരസഭ അധികൃതർ മുന്നറിയിപ്പ് നൽകിയത്. 50 റിയാല്‍ മുതല്‍ 5,000 റിയാല്‍ (പത്ത് ലക്ഷം രൂപയ്ക്ക് മുകളില്‍) വരെ പിഴയും 24 മണിക്കൂര്‍ മുതല്‍ ആറു മാസം വരെ തടവും ശിക്ഷ ലഭിക്കുന്ന കുറ്റമാണിത്. നഗരത്തിന്റെ കാഴ്ച ഭംഗിക്കു കോട്ടം തട്ടുന്നതിനൊപ്പം അപകടങ്ങള്‍ക്കും ഇടവരുത്തുന്ന കാര്യമാണിതെന്ന് നഗരസഭ വിലയിരുത്തി. എന്നാല്‍, മറയുള്ള ബാല്‍ക്കണി വസ്ത്രങ്ങള്‍ ഉണക്കാന്‍ ഉപയോഗിക്കുന്നത് കുറ്റകരമല്ലെന്നും നഗരസഭ പ്രസ്താവനയില്‍ അറിയിച്ചു.
Read Moreവിജേഷ് പിള്ള എന്നൊരാളെ തനിക്കറിയില്ല, കണ്ണൂര്‍ ജില്ലയില്‍ പിള്ളമാരില്ല; എല്ലാം തെളിവുകളും പുറത്തുവിടട്ടെയെന്ന് എം.വി.ഗോവിന്ദന്
കോട്ടയം: സ്വര്‍ണക്കടത്ത് കേസില്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള സ്വപ്നാ സുരേഷിന്റെ ആരോപണത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. വിജേഷ് പിള്ള എന്നൊരാളെ തനിക്കറിയില്ല. കണ്ണൂര്‍ ജില്ലയില്‍ പിള്ളമാരില്ലെന്നും ഗോവിന്ദന് പറഞ്ഞു. ഒരു കാര്യവും മറച്ചുവയ്ക്കാന്‍ തങ്ങള്‍ ആരെയും സമീപിക്കില്ല. എല്ലാം തെളിവുകളും പുറത്തുവിടട്ടെ എന്നാണ് പറയാനുള്ളത്. സ്വപ്നക്കെതിരെ സാധ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കും. ഇതിന് പിന്നില്‍ രാഷ്ട്രീയമാണ്. സിപിഎമ്മിന്റെ പ്രതിരോധ ജാഥ വിജയിക്കുന്നതിന്റെ ഭാഗമാണ് ഇത്തരം ആരോപണങ്ങളെന്നും ഗോവിന്ദന് പറഞ്ഞു. ആരോപണങ്ങളില്‍ ചൂളിപോകില്ല. ജാഥയെ തടയാന്‍ ആര്‍ക്കുമാകില്ല. ജാഥ കൂടുതല്‍ ഗംഭീരമാകുമെന്നും ഗോവിന്ദന് കൂട്ടിചേര്‍ത്തു. വൈദേകം റിസോര്‍ട്ട് വിവാദത്തെക്കുറിച്ചും ഗോവിന്ദന് പ്രതികരിച്ചു. ഇ.പി.ജയരാജന് റിസോര്‍ട്ടില്‍ ഓഹരിയില്ല. ഇപിയുടെ കുടുംബത്തിന്റെ ഷെയറില്‍ തീരുമാനമെടുക്കേണ്ടത് അവരാണെന്നും ഗോവിന്ദന് പറഞ്ഞു.
Read Moreസ്വപ്നയെ തേടിയെത്തിയ ഇടനിലക്കാരനെ അറിയാം, യഥാര്‍ഥ പേര് വിജേഷ് പിള്ള!! ഇയാള്‍ എങ്ങനെ സ്വപ്നയ്ക്ക് 30 കോടി കൊടുക്കും??
കൊച്ചി: സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍പ്പിന് 30 കോടി രൂപ വാഗ്ദാനവുമായി സ്വപ്ന സുരേഷിനെ സമീപിച്ച വിജയ് പിള്ളയുടെ യഥാര്‍ഥ പേര് വിജേഷ് പിള്ളയെന്ന് വിവരം. വെളിപ്പെടുത്തലിന് പിന്നാലെ സ്വപ്നയുടെ അഭിഭാഷകന് പങ്കുവച്ച രേഖകളിലും വിജേഷ് പിള്ള എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇയാളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലും വിജേഷ് പിള്ള എന്നുതന്നെയാണ്. 2017ല്‍ കൊച്ചി രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഡബ്യൂജിഎന് ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എന്ന പേരില്‍ തന്നെയാണ് ഇയാളുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഇപ്പോഴും സജീവമായിട്ടുള്ളത്. കളമശേരിയില്‍ കമ്പനിയുടെ ഓഫീസ് 2017ല്‍ ആറു മാസത്തോളം പ്രവര്‍ത്തിച്ചിരുന്നതായി കെട്ടിട ഉടമ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തി. ആറു മാസത്തിന് ശേഷം വിജേഷ് അപ്രത്യക്ഷമായി. സ്ഥാപനവും പൂട്ടി. പിന്നീട് എന്ത് സംഭവിച്ചുവെന്ന് അറിയില്ല. ഒരുലക്ഷം രൂപയോളം വാടകയിനത്തില്‍ തങ്ങള്‍ക്ക് നല്‍കാനുണ്ടെന്നും കെട്ടിട ഉടമ പറയുന്നു.…
Read Moreആരാണ് വിജയ് പിള്ള? ചിത്രങ്ങളും വിവരങ്ങളും പുറത്ത് ! ഷാജ് കിരണിന് ശേഷം പുതിയ ഇടനിലക്കാരനോ ?
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമടക്കമുള്ളവർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്ന സുരേഷ് നടത്തിയ ഫേസ് ബുക്ക് ലൈവിന് പിന്നാലെ ആരാണ് വിജയ് പിള്ള എന്ന കാര്യത്തിൽ ചർച്ച സജീവം. മൂന്ന് ദിവസം മുമ്പ് കാണാനെത്തിയ വിജയ് പിള്ളയെന്നൊരാളാണ് മുഖ്യമന്ത്രിയുടെയും സി പി എം സംസ്ഥാന സെക്രട്ടറിയുടെയും അടക്കം പേരിൽ തന്നെ ഭീഷണിപ്പെടുത്തിയതെന്നാണ് സ്വപ്ന പറഞ്ഞത്. ഇതോടെ വിജയ് പിള്ള പുതിയ ഇടനിലക്കാരനാണെന്ന നിലയിലുള്ള ചർച്ചയും സജീവമാകുകയാണ്. കൊച്ചിയിൽ പ്രവർത്തിക്കുന്ന വി ജി എൻ ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലാണ് വിജയ് പിള്ള പ്രവർത്തിക്കുന്നത്. ഇയാളുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
Read Moreതീർത്തുകളയുമെന്ന് എം.വി. ഗോവിന്ദൻ..! കേസ് കെട്ടിച്ചമച്ച് യൂസഫലി തന്നെ കുടുക്കുമെന്ന് വിജയ്; വീണ്ടും സ്വപ്നയുടെ വെളിപ്പെടുത്തല്‍…
ബംഗളൂരു: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ഗുരുതര ആരോപണങ്ങളുമായി സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ്. ഫേസ്ബുക്ക് ലൈവിലൂടെയാണ് സ്വപ്ന ആരോപണങ്ങൾ ഉന്നയിച്ചത്. സ്വർണക്കടത്ത് കേസ് ഒത്തുതീർപ്പാക്കാൻ 30 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. വിജയ് പിള്ള എന്നയാളാണ് വാഗ്ദാനവുമായി വന്നതെന്ന് സ്വപ്ന പറഞ്ഞു. ഒരാഴ്ചത്തെ സമയം തനിക്ക് തരാം. മക്കളെയും കൊണ്ട് ബംഗളൂരുവിട്ട് ഹരിയാനയിലേക്കോ ജയ്പൂരിലേക്കോ പോകണം. അവിടെ നിന്നും ഒരു മാസത്തിനുള്ളിൽ യുകെയിലേക്കോ മലേഷ്യയിലേക്കോ പോകാൻ വീസ നൽകാമെന്നും വാഗ്ദാനം ചെയ്തു. അവിടെ എല്ലാ സൗകര്യങ്ങളും ചെയ്തുതരാമെന്നും വാഗ്ദാനം ചെയ്തു. മുഖ്യമന്ത്രി, ഭാര്യ കമല, മകള്‍ വീണ എന്നിവര്‍ക്കെതിരായ തെളിവുകള്‍ താന്‍ പറയുന്നവര്‍ക്ക് കൈമാറണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങള്‍ക്ക് തയാറായില്ലെങ്കില്‍ തന്റെ ആയുസിന് ദോഷംവരുത്തുമെന്നും ഭീഷണിപ്പെടുത്തി. എം.വി. ഗോവിന്ദൻ പറഞ്ഞിട്ടാണ് വിളിക്കുന്നതെന്നും പറഞ്ഞാണ്…
Read Moreഅവര്‍ തമ്മില്‍..! മക്കളെ ഇരുവരെയും അരുതാത്ത സാഹചര്യത്തില്‍ കണ്ടു; അമ്മയെ കൊലപ്പെടുത്തി അര്‍ധസഹോദരനുമായി 20കാരി ഒളിച്ചോടി
ഉന്നാവ്: അമ്മയെ കൊലപ്പെടുത്തി അര്‍ധസഹോദരനുമായി ഒളിച്ചോടിയ 20കാരി അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ നിന്നുമാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായിരിക്കുന്നത്. അര്‍ധസഹോദരനുമായുള്ള അടുപ്പം എതിര്‍ത്തതോടെയാണ് അമ്മയെ യുവതിയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയത്. അമ്മയെ കൊന്നതിന് ശേഷം ഇരുവരും നാടുവിടുകയായിരുന്നുവെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍, വൈകാതെ തന്നെ ഉത്തര്‍പ്രദേശ് പോലീസ് ഇരുവരേയും പിടികൂടുകയായിരുന്നു. ശിവം റാവത്ത്, പൂജ എന്ന് വിളിക്കുന്ന തന്നു സിങ്ങ് എന്നിവര്‍ ചേര്‍ന്നാണ് കൃത്യം നിര്‍വഹിച്ചത്. പൂജയുടെ അമ്മ ശശി സിംഗിനെയാണ് ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തിയത്. ശശിയുടെ മൂന്നാം വിവാഹത്തിലെ മകളാണ് പൂജ ഇവരുടെ രണ്ടാം വിവാഹത്തിലെ മകനാണ് ശിവം റാവത്ത്. പെണ്‍കുട്ടിക്ക് മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചതോടെയാണ് ഇരുവരും ചേര്‍ന്ന് കൊലപാതകത്തിന് ആസൂത്രണം ചെയ്തത്. സംഭവദിവസം ഇരുവരും ഒന്നിച്ചായിരുന്നു കഴിഞ്ഞിരുന്നത്. പുലര്‍ച്ചെ, ഉറങ്ങുക്കിടന്നിരുന്ന അമ്മയെ കൊലപ്പെടുത്തുകയായിരുന്നു. സദര്‍ കോട്വാലി പ്രദേശത്തുള്ള മൊഹല്ല ബന്ധുഹാറിലെ വാടകവീട്ടില്‍ ശാന്തി സിങ് എന്ന…
Read Moreവിവാഹ ആവശ്യത്തിന് എടുത്ത പണവുമായി കള്ളൻ മുങ്ങി; കള്ളനെതേടി ഡൽഹിയിലെ ത്തിയ കൊച്ചി പോലീസ് കണ്ടത് രോഗികളെ പരിശോധിക്കുന്ന ഷാഹിലിനെ; ഒടുവിൽ…
കൊച്ചി: കളമശേരിയിൽ സ്കൂട്ടർ കുത്തിത്തുറന്ന് 3.5 ലക്ഷം മോഷ്ടിച്ച കേസിലെ പ്രതി ഡൽഹിയിൽ അറിയപ്പെട്ടിരുന്നത് ഡോക്ടറെന്ന്. കേസുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് സ്വദേശി ഷാഹി ആലമാണ് ഏലൂർ പോലീസിന്റെ പിടിയിലായത്. കളമശേരി എസ്ബിഐക്ക് എതിർവശം സ്കൂട്ടിറിൽനിന്ന് കഴിഞ്ഞ 13 നായിരുന്നു ഇയാൾ പണം കവർന്നത്. ഇയാൾ നാട്ടിൽ വ്യാജ ഡോക്ടറായി പ്രവർത്തിക്കുകയായിരുന്നു. പ്രതിയെ തേടി ഡൽഹിയിലെത്തിയ പോലീസ് കണ്ടത് അവിടെ ഒരു ക്ലിനിക്കിൽ രോഗിയെ പരിശോധിക്കുന്ന ഷാഹിയെയായിരുന്നു. മുന്‍പ് ഇയാൾ ആലുവ മാളികംപീടികയിൽ ആയിരുന്നു താമസിച്ചിരുന്നത്. താനൊരു തുകൽ വ്യാപാരിയാണെന്നാണ് അന്ന് ഇയാൾ കൂടെ താമസിച്ചിരുന്ന മലയാളിയോടു പറഞ്ഞത്. ഏലൂർ നാറാണത്ത് ക്ഷേത്രത്തിനു സമീപം ലക്ഷംവീട് കോളനിയിൽ കളത്തിപ്പറന്പിൽ കെ.എസ്. വിഷ്ണുവിന്റെ പണമാണ് ഷാഹിയും കൂട്ടുകാരനും ചേർന്ന് സ്കൂട്ടറിന്റെ ഡിക്കിയിൽ നിന്ന് കവർന്നത്. വിവാഹാവശ്യത്തിന് ബേങ്കിൽ നിന്നും എടുത്ത 3,50,000 രൂപ സ്കൂട്ടറിന്റെ സിക്കിയിൽവച്ച് പൂട്ടി ഏലൂർ നിന്നും…
Read Moreസിനിമയില്‍ അഭിനയിപ്പിക്കാമെന്നു പറഞ്ഞു പീഡനം; നടിയെ യുവാക്കള്‍ കുടുക്കിയതോ? അന്വേഷണം മലപ്പുറം സ്വദേശികളെ കേന്ദ്രീകരിച്ച്
സ്വന്തം ലേഖകന്‍കോഴിക്കോട്: സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ട്വിസ്റ്റ്. യുവതിയെ പ്രതികൾക്കു പരിചയപ്പെടുത്തിയത് സിനിമ-സീരിയൽ നടിയായിരുന്നു. എന്നാൽ ഈ നടിയെ പ്രതികളെന്ന് സംശയിക്കുന്ന മലപ്പുറം സ്വദേശികളായ യുവാക്കള്‍ വിശ്വാസ്യതയ്ക്കുവേണ്ടി പെടുത്തുകയായിരുന്നുവെന്നാണ് ഇപ്പോള്‍ പോലീസ് നല്കുന്ന സൂചന. അതേസമയം, തനിക്ക് ഒന്നുമറിയില്ലെന്നാണ് പോലീസിനോട് നടി പറഞ്ഞത്. കോട്ടയം സ്വദേശിനിയായ ഇരുപത്തിനാലുകാരിയുടെ പരാതിയിൽ നടക്കാവ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അസി. കമ്മീഷണറാണ് അന്വേഷിക്കുന്നത്. യുവതിയെ പ്രതികൾക്കു പരിചയപ്പെടുത്തിയ കണ്ണൂർ സ്വദേശിനിയായ സിനിമ-സീരിയിൽ അഭിനേത്രിയിൽനിന്ന് പോലീസ് ഇന്നലെ മൊഴി എടുത്തിരുന്നു. കേസില്‍ യുവാക്കള്‍ തന്നെയും കബളിപ്പിക്കുകയായിരുന്നുവെന്ന നിലപാടാണ് നടിക്ക്. എന്നാല്‍ ഇത് പൂര്‍ണമായും പോലീസ് വിശ്വസിച്ചിട്ടില്ല. തുടര്‍ന്നും ഇവരെ ചോദ്യം ചെയ്യും. ലഹരിമരുന്നു ചേർത്ത ജൂസ് നൽകി രണ്ടുപേർ പീഡിപ്പിച്ചെന്നാണ് പരാതിക്കാരി നൽകിയ മൊഴി. ഇവർ നൽകിയ സൂചനകൾ പ്രകാരം മലപ്പുറം തിരൂരങ്ങാടി, പരപ്പനങ്ങാടി സ്വദേശികളായ…
Read More