കോഴിക്കോട്: ചെന്നൈയിൽ നടക്കുന്ന പാർട്ടിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷം വൻ സംഭവമാക്കാനുള്ള തയാറെടുപ്പിലാണ് ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ്. ഇന്നു പ്രതിനിധി സമ്മേളനവും നാളെ മഹാറാലിയും പൊതുസമ്മേളനവും നടക്കും. സമ്മേളന നഗരിയിലേക്ക് പ്രവര്‍ത്തകരെ എത്തിക്കാൻ ട്രെയിൻ വാടകയ്ക്കെടുത്തിരിക്കുകയാണ് മുസ്ലിം ലീഗ്. മംഗളൂരുവില്‍നിന്നു ചെന്നൈയിലേക്കാണ് പ്രത്യേക ചാര്‍ട്ടേഡ് ട്രെയിൻ വാടകയ്ക്കെടുത്തിരിക്കുന്നത്. ട്രെയിൻ വാടകയ്ക്കെടുത്ത് പ്രവർത്തകരെ സമ്മേളനനഗരിയിലേക്ക് എത്തിക്കുന്നത് അപൂർവമാണ്. 60 ലക്ഷത്തോളം രൂപ മുടക്കിയാണ് ലീഗ് വാടകയ്ക്ക് ട്രെയിൻ എടുത്തിരിക്കുന്നത്. 17 സ്ലീപ്പർ കോച്ച്, മൂന്ന് എസി കോച്ച്, 24 പ്രവർത്തകരെ വീതം ഉൾക്കൊള്ളുന്ന രണ്ട് പ്രത്യേക കോച്ചുകൾ എന്നിങ്ങനെയാണ് ഈ ചാർട്ടേഡ് ട്രെയിനില്‍ ഉള്ളത്. മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിൽനിന്ന് ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ഈ ചാര്‍ട്ടേഡ് ട്രെയിൻ പുറപ്പെടും. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, തിരൂർ, പാലക്കാട് എന്നിവിടങ്ങളിൽ മാത്രമാണ് ഈ ട്രെയിനിന് സ്റ്റോപ്പുള്ളത്. ഇവിടങ്ങളിൽനിന്ന് പാർട്ടിപ്രവർത്തകർ…
Read MoreCategory: Top News
വിവാഹവാഗ്ദാനം നൽകി പീഡനം; കുമരകം സ്വദേശി ഡൽഹിയിൽ പിടിയിൽ; യുവതിയിൽനിന്ന് എട്ടു ലക്ഷം കൈക്കലാക്കി
കുമരകം: വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചയാൾ ഒന്നരവർഷത്തിനുശേഷം ഡൽഹിയിൽ പിടിയിലായി. കുമരകം സ്വദേശി അനൂപാണ് അറസ്റ്റിലായത്. മുംബൈ മലയാളിയായ യുവതി മുഖ്യമന്ത്രിക്കു നൽകിയ പരാതിയിലാണ് അറസ്റ്റ്. പോലീസിൽ നൽകിയ പരാതിക്കു പിന്നാലെ നാടുവിട്ട ഇയാൾ ഉത്തരേന്ത്യയിലടക്കം ഒളിവിൽ കഴിയുകയായിരുന്നു. കാനഡയിലേക്കു കടക്കാനിരിക്കെയാണ് സെൻട്രൽ പൊലീസ് സംഘത്തിന്റെ പിടിവീണത്. പാട്യാല കോടതിയിൽ ഹാജരാക്കിയ അനൂപിനെ ട്രാൻസിറ്റ് വാറണ്ടുമായി കൊച്ചിയിലെത്തിക്കും. 2021 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. മാട്രിമോണിയൽ സൈറ്റിലൂടെയാണ് യുവതി അനൂപിനെ പരിചയപ്പെടുന്നത്. വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് ഇയാൾ അറിയിക്കുകയായിരുന്നു. ചാറ്റിംഗിലൂടെ കൂടുതൽ അടുപ്പത്തിലായി. ഇതിനിടയിൽ യുവതിയെ കൊച്ചിയിലെത്തിച്ച് പീഡിപ്പിച്ചു. പരാതിക്കാരിയിൽനിന്ന് എട്ടു ലക്ഷത്തോളം രൂപയും കൈക്കലാക്കിയിരുന്നു. പിന്നീട് വിവാഹത്തിൽനിന്നു പിൻമാറിയ അനൂപ് സ്ഥലം വിടുകയായിരുന്നു. അനൂപിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നതിനാൽ ആദ്യ ഘട്ടത്തിൽ അന്വേഷണം പ്രതിസന്ധിയിലായിരുന്നു. തുടർന്ന് അന്വേഷണം വ്യാപിപ്പിച്ച പോലീസ് സംഘം ഡൽഹിയിലെത്തി പിടികൂടുകയായിരുന്നു.…
Read Moreമൂന്നാമതും ഭരണം കിട്ടിയാൽ മോദി ഏകാധിപതിയായ രാജാവായിമാറും; ബിജെപിയെ ചെറുക്കാൻ രാഷ്ട്രീയകക്ഷികളുടെ ഏകോപനം അത്യാവശ്യമെന്ന് ജോസ് കെ. മാണി
വാഗമണ്‍: കേന്ദ്രത്തില്‍ ബിജെപി വീണ്ടും അധികാരത്തില്‍വന്നാല്‍ ഏകാധിപതിയായ രാജാവായി നരേന്ദ്ര മോദി മാറുമെന്നും ബിജെപിയെ ചെറുത്തുതോല്‍പ്പിക്കാന്‍ രാജ്യത്തെ മറ്റു രാഷ്ട്രീയ കക്ഷികളുടെ ഏകോപനം അത്യാവശ്യമാണെന്നും കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി എംപി. വാഗമണ്‍-വഴിക്കടവ് ഇന്‍ഡോ-അമേരിക്കന്‍ എച്ച്ആർഡി കാമ്പസില്‍ നടന്ന കേരള കോണ്‍ഗ്രസ്-എം പൂഞ്ഞാര്‍ നിയോജകമണ്ഡലം നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് സാജൻ കുന്നത്ത് അധ്യക്ഷത വഹിച്ചു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യു പ്രവർത്തനരേഖ അവതരിപ്പിച്ചു. “അധ്വാനവർഗസിദ്ധാന്തം പാർട്ടിയുടെ അടിസ്ഥാന പ്രത്യയശാസ്ത്ര നയരേഖ’ എന്ന വിഷയത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജോർജുകുട്ടി അഗസ്തി ക്ലാസ് നയിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് ടോം, സംസ്ഥാന കമ്മിറ്റിയംഗം ജാന്‍സ് വയലിക്കുന്നേൽ, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സോജൻ ആലക്കുളം, കെഎസ്സി നിയോജക മണ്ഡലം പ്രസിഡന്റ്…
Read Moreഞാന്‍ നിരപരാധിയാ.. ഇനി ജീവിച്ചിരിക്കുന്നില്ല..! അടൂരിൽ പോക്സോ കേസ് പ്രതി ജീവനൊടുക്കി; ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത് ഇങ്ങനെ…
പത്തനംതിട്ട: അടൂരിൽ പോക്സോ കേസ് പ്രതി ജീവനൊടുക്കി. പന്നിവിഴ സ്വദേശി നാരായണന്‍കുട്ടി(72) ആണ് മരിച്ചത്. വീടിന്റെ മുകൾനിലയിൽ തൂങ്ങിമരിച്ച നിലയിൽ ഇന്ന് രാവിലെയാണ് നാരായണൻകുട്ടിയെ കണ്ടെത്തിയത്. ലൈംഗികാതിക്രമക്കേസിൽ താൻ നിരപരാധിയാണെന്ന് സൂചിപ്പിക്കുന്ന കുറിപ്പ് തയാറാക്കിയ ശേഷമാണ് ഇയാൾ ജീവനൊടുക്കിയത്. ശാരീരിക പ്രയാസങ്ങള്‍ ഉള്ളതിനാല്‍ ഇനി ജീവിച്ചിരിക്കുന്നില്ലെന്നും നാരായണൻകുട്ടി കുറിച്ചിരുന്നു. ഇയാള്‍ പ്രതിയായിട്ടുള്ള പോക്സോ കേസിന്റെ വിചാരണ നാളെ അടൂര്‍ അതിവേഗ കോടതി പരിഗണിക്കാനിരിക്കുകയായിരുന്നു. കോടതിയിൽ ഹാജരാകാൻ നാരായണൻകുട്ടിയോട് അഭിഭാഷകന് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ഇയാൾ കടുത്ത മാനസികസമ്മർദത്തിൽ ആയിരുന്നുവെന്ന് കുടുംബം അറിയിച്ചു.
Read Moreമൂന്നുവയസായ മകനെ മുക്കിക്കൊന്നശേഷം അച്ഛൻ ജീവനൊടുക്കി; പുലർച്ചെ എഴുന്നേറ്റ ഭാര്യ ഭാര്യ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; ആളൂർ ഗ്രാമം ഉണർന്നത് ആ നിലവിളികേട്ട്…
ഇരിങ്ങാലക്കുട: മൂന്നുവയസായ മകനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നതിനു ശേഷം പിതാവു ജീവനൊടുക്കിയെന്ന് പോലീസ്. തുന്പൂർ അയ്യപ്പൻകാവ് ക്ഷേത്രത്തിനു സമീപം മാടന്പത്ത് വീട്ടിൽ ബിനോയ് (48) ആണ് മകൻ അഭിജിത്ത് കൃഷ്ണയെ കൊലപ്പെടുത്തിയശേഷം തൂങ്ങിമരിച്ചത്. വീടിനു പിറകിലെ വർക്ക് ഏരിയയിലാണ് ഇയാളെ തൂങ്ങിയനിലയിൽ കണ്ടെത്തിയത്. സമീപത്തുതന്നെ കുഞ്ഞിന്റെ മൃതദേഹവും ഉണ്ടായിരുന്നു. ഇന്നു പുലർച്ചെ അഞ്ചോടെ ഇയാളുടെ ഭാര്യ മിനി ഉറക്കമുണർന്നു മകനെ നോക്കിയപ്പോൾ കണ്ടില്ല. തുടർന്നു നടത്തിയ തെരച്ചിലിലാണു ഭർത്താവിനെയും മകനെയും മരിച്ചനിലയിൽ കണ്ടത്. മകനെ കുളിമുറിയിലെ ബക്കറ്റിൽ മുക്കിക്കൊലപ്പെടുത്തിയശേഷം വർക്ക് ഏരിയയിൽ കൊണ്ടുവന്നു കിടത്തിയ ശേഷമാണ് ബിനോയ് തൂങ്ങിയിരിക്കുന്നത്. ആളൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ബിനോയിയും ഭാര്യ മിനിയും മരിച്ച കുട്ടിയെ കൂടാതെ മൂത്തമകൻ അഭിനവ് കൃഷ്ണയും ഒരുമിച്ചാണു വീട്ടിൽ കഴിയുന്നത്. ഈ കുട്ടി ഒന്‍പതാംക്ലാസ് വിദ്യാർഥിയാണ്.ബിനോയ് പണ്ട് ഗൾഫിലായിരുന്നു. ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകളെത്തുടർന്ന് നാട്ടിലെത്തി ലോട്ടറി…
Read Moreപെണ്‍സുഹൃത്തിനെ കാണാന്‍ വന്ന യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ സംഭവം; അമ്പത് പോലീസുകാർ തെരഞ്ഞിട്ടും കിട്ടാത്ത പ്രതികൾ; മർദനത്തിൽ ആന്തരിക അവയവങ്ങള്‍ക്ക് തകരാർ സംഭവിച്ചു
തൃശൂര്‍: തിരുവാണിക്കാവിലെ സദാചാരക്കൊലപാതകത്തിലെ പ്രതികളെ കണ്ടെത്താന്‍ പോലീസ് പരിശോധന തുടരുന്നു. അമ്പതോളം പോലീസുകാര്‍ പുലര്‍ച്ചെ രണ്ടര വരെ റെയ്ഡ് തുടര്‍ന്നെങ്കിലും പ്രതികളെ കണ്ടെത്താനായില്ല ചേര്‍പ്പ് സ്വദേശി സഹര്‍(32) ആണ് കൊല്ലപ്പെട്ടത്. പെണ്‍സുഹൃത്തിനെ കാണാന്‍ വന്ന സഹറിനെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. കഴിഞ്ഞ മാസം 18ന് തിരുവാണിക്കാവ് ക്ഷേത്രത്തിന് സമീപത്തായിരുന്നു ആക്രമണം. രാത്രി ഇവിടെ കണ്ടെന്ന് പറഞ്ഞ് ചിലര്‍ ഇയാളെ ചോദ്യം ചെയ്യുകയും മര്‍ദിക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. മര്‍ദനമേറ്റ ഇയാള്‍ പിന്നീട് വീട്ടിലെത്തി കിടന്നെങ്കിലും പുലര്‍ച്ചെ വേദനകൊണ്ട് നിലവിളിച്ചതോടെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മര്‍ദനത്തില്‍ സഹറിന്റെ ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേല്‍ക്കുകയും വൃക്കകള്‍ തകരാറിലാവുകയും ചെയ്തിരുന്നു. അടിയന്തര ശസ്ത്രക്രിയ നടത്തിയ ശേഷം സഹര്‍ വെന്റിലേറ്ററിലായിരുന്നു. ക്ഷേത്രത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതികളായ രാഹുല്‍, അമീര്‍, ജിഞ്ചു, ഡിനോ, വിഷ്ണു, വിജിത്ത്, അഭിലാഷ്, എന്നിവരെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു.…
Read Moreഅനധികൃതമായി കുടിയേറുന്നവരെ റുവാണ്ടയിലേക്ക് നാടുകടത്തും ! കുടിയേറ്റ നയം കടുപ്പിച്ച് ഋഷി സുനക്…
കുടിയേറ്റ നയം കടുപ്പിച്ച് ഋഷി സുനക്. ഇതുപ്രകാരം ബ്രിട്ടനിലേക്ക് അനധികൃതമായി ഇനി കുടിയേറുന്നവരെ കാത്തിരിക്കുന്നത് ജയില്‍ശിക്ഷയും റുവാണ്ടയടക്കമുള്ള രാജ്യങ്ങളിലേക്കുള്ള നാടുകടത്തലുമാണ്. അനധികൃതമായി യുകെയിലെത്തുന്നവരെ തടങ്കലിലാക്കിയ ശേഷം അവരെ ആഴ്ചകള്‍ക്കകം സ്വന്തം രാജ്യത്തേക്ക് തിരിച്ചയയ്ക്കുകയോ അല്ലെങ്കില്‍ റുവാണ്ട പോലെ സുരക്ഷിതമായ മൂന്നാം രാജ്യത്തേക്കോ മാറ്റും. അമേരിക്കയിലും ഓസ്ട്രേലിയയിലും ചെയ്യുന്നതുപോലെ പിന്നീട് യുകെയില്‍ പ്രവേശനം വിലക്കുകയും ചെയ്യുമെന്ന് നയം വ്യക്തമാക്കി സുനക് ട്വീറ്റ് ചെയ്തു. ‘നിയമവിരുദ്ധ കുടിയേറ്റ ബില്‍’ എന്നുപേരിട്ടിരിക്കുന്ന കരട് നിയമം, ചെറു ബോട്ടുകളില്‍ ഇംഗ്ലിഷ് ചാനല്‍ കടന്ന് യുകെയില്‍ എത്തുന്ന പ്രവണത ഇല്ലാതാക്കുകയാണ് ലക്ഷ്യമിടുന്നത്. തെക്കുകിഴക്കന്‍ ഇംഗ്ലണ്ടിന്റെ തീരത്ത് കഴിഞ്ഞ വര്‍ഷം മാത്രം 45,000ല്‍ അധികം കുടിയേറ്റക്കാരാണ് അനധികൃതമായി ബോട്ടുകളില്‍ വന്നിറങ്ങിയത്. 2018ല്‍ വന്നവരേക്കാള്‍ 60% കൂടുതല്‍പ്പേരാണ് കഴിഞ്ഞ വര്‍ഷം ഇങ്ങനെ ഇംഗ്ലണ്ടില്‍ എത്തിയത്. അതേസമയം, പുതിയ നിയമത്തിനെതിരെ രാജ്യത്തെ മനുഷ്യാവകാശ സംഘടനകളും പ്രതിപക്ഷവും രംഗത്തെത്തി. കഴിഞ്ഞ…
Read Moreകാമുകിയേയും കൂട്ടി ഹോട്ടലിലെത്തി; ലൈംഗിക ഉത്തേജനത്തിനായി മദ്യത്തിനൊപ്പം രണ്ട് വയാഗ്ര ഗുളികകൾ കഴിച്ചു; പിന്നീട് സംഭവിച്ചത് ഞെട്ടിക്കുന്ന സംഭവവികാസങ്ങൾ…
നാഗ്പുർ: ലൈംഗിക ഉത്തേജനത്തിനായി മദ്യത്തിനൊപ്പം രണ്ട് വയാഗ്ര ഗുളികകൾ കഴിച്ച യുവാവ് മരിച്ചു. ഫോറൻസിക് ആൻഡ് ലീഗൽ മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം ഉദ്ധരിച്ച് ഓൺലൈൻ മാധ്യമമാണ് ഈ വാർത്ത പുറത്തുവിട്ടത്. വനിതാ സുഹൃത്തുമായി ഹോട്ടലിൽ എത്തിയ യുവാവ് 50 മില്ലിഗ്രാമിന്റെ രണ്ട് ഗുളികകളാണ് കഴിച്ചത്. മദ്യത്തോടൊപ്പമാണ് ഗുളികകൾ കഴിച്ചത്. അടുത്ത ദിവസം ദേഹാസ്വാസ്ഥ്യം തോന്നുകയും ഛര്‍ദിക്കുകയും ചെയ്തു. ഇതോടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വൈദ്യ സഹായം തേടാമെന്ന് പറഞ്ഞു. എന്നാല്‍ തനിക്ക് ഇങ്ങനെ ഉണ്ടാകാറുണ്ടെന്ന് പറഞ്ഞ് ആശുപത്രിയിൽപോകാൻ തയാറായില്ല. നില വഷളാകാൻ തുടങ്ങിയപ്പോൾ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ആശുപത്രിയില്‍ എത്തുമ്പോഴേക്കും യുവാവ് മരിച്ചു. തലച്ചോറിലേക്കുള്ള ഓക്സിജൻ വിതരണം കുറയുന്ന സെറിബ്രോവാസ്കുലർ രക്തസ്രാവം മൂലമാണ് മരണമെന്നാണ് പഠനത്തില്‍ പറയുന്നത്. പോസ്റ്റ്മോർട്ടം പരിശോധനയിൽ 300 ഗ്രാം രക്തം കട്ടപിടിച്ചതായി ഡോക്ടർമാർ കണ്ടെത്തി. മദ്യത്തിനൊപ്പം മരുന്ന് കഴിച്ചതും ഉയർന്ന…
Read Moreവിവാഹം കഴിച്ചാലും കുട്ടികളുണ്ടാകില്ല ! രാഹുല്‍ ഗാന്ധി വിവാഹിതനാകാത്തതിന്റെ കാരണം ഇതാണെന്ന് ബിജെപി നേതാവ്…
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്കെതിരേ ബിജെപി നേതാവ് നടത്തിയ പ്രസ്താവന വിവാദത്തില്‍. രാഹുല്‍ഗാന്ധി വിവാഹം കഴിക്കാത്തത് കുട്ടികള്‍ ഉണ്ടാകാത്തതിനാലാണെന്നായിരുന്നു പരാമര്‍ശം. കര്‍ണാടക ബിജെപി അധ്യക്ഷനും ലോക്സഭാ എംപിയുമായ നളിന്‍കുമാര്‍ കട്ടീലാണ് വിവാദ പരാമര്‍ശം നടത്തിയത്. നളിന്‍കുമാറിന്റെ വിവാദ പരാമര്‍ശം ഉള്‍പ്പെടുന്ന പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനു പിന്നാലെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. ”രാഹുല്‍ ഗാന്ധി എന്താണ് പറഞ്ഞത് ? കോവിഡ് വാക്സീന് സ്വീകരിക്കരുതെന്നും സ്വീകരിച്ചാല്‍ കുട്ടികള്‍ ഉണ്ടാകില്ലെന്നും സിദ്ധരാമണ്ണയും (കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ) രാഹുല്‍ ഗാന്ധിയും പറഞ്ഞു. പക്ഷേ, അവര്‍ രാത്രിയില്‍ രഹസ്യമായി കോവിഡ് വാക്സീന് സ്വീകരിക്കുകയും ചെയ്തു. രാഹുല്‍ ഗാന്ധി വിവാഹം കഴിക്കാത്തതിന്റെ കാരണം ഇതാണെന്നു നമ്മുടെ എംഎല്‍സി മഞ്ജുനാഥ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതായത് വിവാഹം കഴിച്ചാലും കുട്ടികളുണ്ടാകില്ല” ഇതായിരുന്നു പ്രസംഗത്തിലെ പരാമര്‍ശം. നളിന്‍ കുമാറിന് ഗുരുതരമായ…
Read Moreദയവു ചെയ്ത് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത്! ബാലചേട്ടനെ കണ്ടു; പാപ്പുവും ചേച്ചിയും ഐസിയുവിൽ കയറി സംസാരിച്ചു; അഭിരാമി സുരേഷ്
കരൾ രോഗവുമായി ബന്ധപ്പെട്ട് ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുന്ന ബാലയെ ആശുപത്രിയിൽ സന്ദർശിച്ച് ആദ്യഭാര്യ അമൃത സുരേഷും മകൾ അവന്തികയും. ഇരുവരും ബാലയെ കണ്ടു സംസാരിച്ചുവെന്നും അമൃതയുടെ സഹോദരി അഭിരാമി പറഞ്ഞു. ദയവുചെയ്ത് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും നിലവിൽ മറ്റുപ്രശ്നങ്ങളൊന്നും അദ്ദേഹത്തിനില്ലെന്നും അഭിരാമി വ്യക്തമാക്കി. ബാല ചേട്ടന്റെ അടുത്തു ഞങ്ങൾ കുടുംബസമേതം എത്തി. പാപ്പുവും ചേച്ചിയും കണ്ടു, സംസാരിച്ചു. അവർ അദ്ദേഹത്തിനൊപ്പം ആശുപത്രിയിൽ തുടരുകയാണ്. ചെന്നൈയിൽ നിന്നും ശിവ അണ്ണനും എത്തിയിട്ടുണ്ട് .നിലവിൽ വേറെ പ്രശ്നങ്ങളൊന്നുമില്ല. ദയവു ചെയ്ത് തെറ്റായ വാർത്തകൾ ഈ അവസരത്തിൽ പ്രചരിപ്പിക്കരുത്. അഭിരാമി സമൂഹമാധ്യമത്തിൽ കുറിച്ചു. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് തിങ്കളാഴ്ചയാണ് ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കരള്‍രോഗ ചികിത്സയുടെ ഭാഗമായി ഒരാഴ്ച മുമ്പും ബാല ഹോസ്പിറ്റലില്‍ ചികിത്സ തേടി എത്തിയിരുന്നു.
Read More