കാക്കനാട്: മകളുടെ കിടപ്പ് മുറിയിൽ രാത്രിയിൽ ആൺ സുഹൃത്തിനെ കണ്ട മാതാപിതാക്കൾ ചോദ്യം ചെയ്തതിനെത്തുടർന്ന് പെൺകുട്ടി മാതാപിതാക്കൾക്കെതിരേ പോലീസിൽ പരാതി നൽകി. ബുധനാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. തമ്മനം സ്വദേശിനിയായ എൽഎൽബി വിദ്യാർഥിനി കൂടിയായ പെൺകുട്ടിയുടെ മുറിയിൽ രാത്രി ശബ്ദം കേട്ടതോടെ മാതാപിതാക്കൾക്ക് കട്ടിലിനടിയിൽനിന്നും ആൺ സുഹൃത്തിനെ കണ്ടെത്തിയത്. മാതാപിതാക്കൾ ചോദ്യം ചെയ്തതോടെ പെൺകുട്ടി തന്നെ ഉപദ്രവിക്കുന്നതായി പാലാരിവട്ടം സ്റ്റേറ്റിനിൽ വിളിച്ചറിയിച്ചു. ഉടൻ പോലീസ് സ്ഥലത്തെത്തി പെൺകുട്ടിയെ പാലാരിവട്ടം സ്റ്റേഷനിൽ എത്തിച്ചു. തുടർന്ന് മാതാപിതാക്കളെ പോലീസ് വിളിച്ചു വരുത്തി കാര്യം തിരക്കിയപ്പോൾ രാത്രി മകൾ താമസിക്കുന്ന മുകളിലത്തെ നിലയിലെ മുറിയിലെ കട്ടിലിനടിയിൽനിന്നും ആൺ സുഹൃത്തിനെ കണ്ടതിനെ തുടർന്ന് ശകാരിച്ചെന്ന് മാതാപിതാക്കൾ പോലീസിനോട് പറഞ്ഞു. താൻ മാതാപിതാക്കൾക്കൊപ്പം ഇനി പോകാൻ തയാറല്ലന്നും സുഹൃത്തിനൊപ്പം പോകാനാണ് ഇഷ്ടമെന്നും പെൺകുട്ടി പോലീസിനോട് പറഞ്ഞു. 18 വയസു മാത്രമുള്ള ഇരുവരോടും വിദ്യാഭ്യാസം…
Read MoreCategory: Top News
തലശേരിയിലെ വിവാദ യുവതിയുടെ കസ്റ്റഡിയിൽനിന്ന് യുവാവിനെ മോചിപ്പിച്ചു; കുടിക്കാനും യുവാവിനൊപ്പം കഴിയാനും സ്ത്രീക്കും അവകാശമുണ്ട്; യുവതിയെ തൊട്ടാൽ വിവരം അറിയുമെന്ന് വനിതാസംഘടനകൾ
തലശേരി: ലഹരിയിൽ പിടിവിട്ട് ദുരൂഹതകൾ സൃഷ്ടിച്ച് അപകടകരമാം വിധം വാഹനം ഓടിക്കുകയും ജനങ്ങളെ ആക്രമിക്കുകയും ചെയ്തുവരുന്ന യുവതിയുടെ വലയിൽ കുടുങ്ങിയ യുവാവിനെ പോലീസ് മോചിപ്പിച്ചു. സമ്പന്ന കുടുംബത്തിലെ അംഗമായ യുവാവിനെ തന്ത്രപരമായ നീക്കത്തിലൂടെയാണ് പോലീസ് മുൻ കൈയെടുത്ത് രക്ഷപെടുത്തിയത്. വീട്ടിൽ പോലും പോകാതെ യുവതിയുടെ പൂർണ നിയന്ത്രണത്തിലായിരുന്ന യുവാവിനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കൾ പോലീസിനെ സമീപിക്കുകയായിരുന്നു. അമിതവേഗത്തിൽ കാറോടിച്ചുപോയ യുവതിയെ പിന്തുടർന്ന യുവാവ് അവരെ മറികടക്കുകയും തുടർന്ന് സൗഹൃദത്തിലാവുകയും ചെയ്തിരുന്നു. ഈ സൗഹൃദമാണ് യുവാവിനെ യുവതിയുടെ വലയിലേക്ക് എത്തിച്ചതെന്നാണ് യുവാവിന്റെ രക്ഷിതാക്കൾ പറയുന്നത്.ഇതിനിടയിൽ യുവതിക്ക് പിന്തുണയുമായി ചില വനിതാ കൂട്ടായ്മകളും രംഗത്തെത്തിയിട്ടുണ്ട്. മദ്യപിക്കാനുള്ള അവകാശവും യുവാവിനോടൊപ്പം കഴിയാനുള്ള അവകാശവും യുവതിക്കുണ്ടെന്നാണ് വനിതാ കൂട്ടായ്മയുടെ പ്രതിനിധിയുടെ വാദം. എത്രയോ പുരുഷന്മാർ മദ്യപിച്ച് ലക്ക് കെട്ട് നടക്കുന്നു. അവരോടില്ലാത്ത മനോഭാവം യുവതിയോടു വേണ്ട. പുരുഷനുള്ള എല്ലാ അവകാശവും സ്ത്രീകൾക്കുമുണ്ട്. അവരും ആഘോഷിക്കട്ടെ.…
Read Moreപാഞ്ഞെത്തിയ കാർ യുവതിയെ ഇടിച്ചു തെറിപ്പിച്ചു; രണ്ടുവർഷത്തെ പ്രണയത്തിൽ നിന്ന് യുവതി പിൻമാറിയ വൈരാഗ്യമെന്ന് യുവാവ്; ഞെട്ടിക്കുന്ന സംഭവം തിരുവല്ലയിൽ
തിരുവല്ല: പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയ യുവതിയെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം; സംഭവുമായി ബന്ധപ്പെട്ട് രണ്ടു പേർ അറസ്റ്റിൽ. തിരുവല്ല കോട്ടത്തോട് മഠത്തിൽപറമ്പിൽ വീട്ടിൽ വിഷ്ണു (26), കോട്ടത്തോട് വാഴക്കുന്നത്ത് വീട്ടിൽ അക്ഷയ് (25) എന്നിവരാണ് പിടിയിലായത്. കോയിപ്രം സ്വദേശിയായ 28കാരിയെയാണ് പ്രതികൾ കൊലപ്പെടുത്താൻ ശ്രമിച്ചത്. വ്യാഴാഴ്ച വൈകീട്ട് 6.45ഓടെ തുകലശേരി മാക്ഫാസ്റ്റ് കോളജിന് സമീപമായിരുന്നു സംഭവം. വിഷ്ണുവും യുവതിയും രണ്ടുവർഷമായി പ്രണയത്തിലായിരുന്നു. രണ്ടുമാസം മുമ്പ് യുവതി ബന്ധത്തിൽ നിന്ന് പിന്മാറി. സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന യുവതി മാതൃസഹോദരിയുടെ വീട്ടിലാണ് കുറേക്കാലമായി താമസിക്കുന്നത്. ജോലിക്ക് പോയി മടങ്ങും വഴി കാറിൽ എത്തിയ വിഷ്ണു യുവതിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ശരീരമാസകലം പരിക്കേറ്റ യുവതിയെ സമീപവാസികൾ ചേർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ തലക്ക് ഉൾപ്പെടെ കാര്യമായ പരിക്കേൽക്കുകയും വലതുകൈക്ക് പൊട്ടലുണ്ടാവുകയും ചെയ്തിട്ടുണ്ട്. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികളെ…
Read Moreഹിന്ദു പെണ്‍കുട്ടിക്കൊപ്പം നടന്ന മുസ്ലിം യുവാവിനെ തല്ലിച്ചതച്ചു; മകളെ പീഡിപ്പിച്ചെന്ന പരാതിയുമായി പിതാവും; ക്രൂരമർദനത്തിന് ഇരയായ യുവാവ് ആശുപത്രിയിൽ
ബംഗളൂരു: ഹിന്ദു പെണ്‍കുട്ടിക്കൊപ്പം നടന്ന മുസ്ലിം യുവാവിനെ മര്‍ദിച്ചതായി പരാതി. കര്‍ണാടക സുള്ള്യയ്ക്ക് സമീപം കല്ലുഗുണ്ടി സ്വദേശിയായ അഫീദ് (20) എന്ന യുവാവിനാണ് മര്‍ദനമേറ്റത്. മംഗളൂരുവില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള കുക്കെ സുബ്രഹ്മണ്യയില്‍ വ്യാഴാഴ്ചയാണ് സംഭവം. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയോടൊപ്പം നടന്നുപോയ അഫീദിനെ അജ്ഞാതരായ ഒരു സംഘം ആളുകള്‍ മര്‍ദിക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപത്തെത്തിയ യുവാവിനെ ഒരുപറ്റം ആളുകള്‍ ചോദ്യം ചെയ്യുകയായിരുന്നു. ഇരുവരും വ്യത്യസ്ത മതസ്ഥരാണെന്ന് തിരിച്ചറിഞ്ഞ സംഘം യുവാവിനെ മര്‍ദിക്കുകയായിരുന്നു. അടിവസ്ത്രത്തില്‍ മുറിവുകളോടെ നിലത്ത് കിടക്കുന്ന അഫീദിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇവര്‍ പ്രചരിപ്പിക്കുകയും ചെയ്തു. പരിക്കേറ്റ അഫീദ് സുള്ള്യയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ അജ്ഞാതരായ 12 പേര്‍ക്കെതിരെ സുബ്രഹ്മണ്യ പോലീസ് കേസെടുത്തു. എന്നാല്‍ പെണ്‍കുട്ടിയുടെ പിതാവ് അഫീദിനെതിരെ പീഡനപരാതി നല്കിയിരിക്കുകയാണിപ്പോള്. 17കാരിയായ തന്റെ മകളെ അഫീദ് പിന്തുടരുകയും…
Read Moreവീണ്ടും ഭക്ഷ്യവിഷബാധ; കാസര്‍ഗോഡ് കുഴിമന്തി കഴിച്ച പത്തൊമ്പതുകാരിക്ക് ദാരുണാന്ത്യം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി
കാസര്‍ഗോഡ്: സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയേറ്റ് വീണ്ടും മരണം. കാസര്‍ഗോഡ് തലക്ലായി സ്വദേശി അഞ്ജുശ്രീ പാര്‍വതി(19) ആണ് മരിച്ചത്. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഈ മാസം ഒന്നിന്ഹോട്ടലില് നിന്ന് ഓണ്‍ലൈനായി വാങ്ങിയ കുഴിമന്തി കഴിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. കുറച്ചു ദിവസങ്ങളായി പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുകയായിരുന്നെന്നാണ് വിവരം. അത്കത്ത് ബെയിലില്‍ പ്രവര്‍ത്തിക്കുന്ന അല്‍ റൊമന്‍സിയ ഹോട്ടലില്‍നിന്നാണ് പെണ്‍കുട്ടി കുഴിമന്തി വാങ്ങിയതെന്ന് ഉദുമ എംഎല്‍എ സി.എച്ച്.കുഞ്ഞമ്പു പറഞ്ഞു. അഞ്ജുവിനൊപ്പം ഭക്ഷണം കഴിച്ച സുഹൃത്തുക്കള്‍ക്കും ഭക്ഷ്യവിഷബാധയേറ്റെന്നും എംഎല്‍എ അറിയിച്ചു. കുഴിമന്തി കഴിച്ച് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു.
Read Moreഅടിയന്തിരത്തിന് ക്ഷണിക്കാത്തതിന്റെ കലിപ്പ് അടിച്ചു തീർത്ത് അമ്മാവൻ; താൻ മരിക്കാഞ്ഞത് ഭാഗ്യംകൊണ്ടെന്ന് മരുമകൻ; വീടും വാഹനവും തകർത്തു; അമ്മാവൻ സൈനികനെതിരേ കേസ്
പയ്യന്നൂര്‍: വീട്ടില്‍ നടന്ന മരണാനന്തര അടിയന്തിരത്തിന് ക്ഷണിക്കാത്തതിന്റെ വിരോധത്തില്‍ മരുമകനെ മര്‍ദിക്കുകയും വീടും വാഹനവും ആക്രമിക്കുകയുംചെയ്ത അമ്മാവനെതിരേ വധശ്രമത്തിന് കേസെടുത്തു. കണ്ടോത്ത് ശ്രീനാരായണ വായനശാലയ്ക്ക് സമീപത്തെ ചാമുണ്ടി സനീഷിന്റെ പരാതിയിലാണ് സൈനികനായ ഇയാളുടെ അമ്മാവന് ചാമുണ്ടി വിനോദിനെതിരേ പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. കഴിഞ്ഞ ബുധനാഴ്ച രാത്രി ഏഴരയ്ക്കാണ് പരാതിക്കാസ്പദമായ സംഭവം. വീട്ടില്‍ നടത്തിയ മരണാനന്തര ചടങ്ങില്‍ ക്ഷണിച്ചില്ലെന്ന കാരണത്താല്‍ വീട്ടില്‍ കയറി മരപ്പലകകൊണ്ട് ആക്രമിക്കുകയായിരുന്നു. മരണംവരെ സംഭവിക്കാമായിരുന്ന ആക്രമണത്തില്‍നിന്നു ഭാഗ്യംകൊണ്ടാണ് രക്ഷപ്പെട്ടതെന്നും വീടിന്റെ ജനല്‍ചില്ലുകളും കാറും അടിച്ചു തകര്‍ത്തെന്നും പരാതിയിലുണ്ടായിരുന്നു.
Read Moreകടക്കെണിയിൽ മൂന്നംഗ കുടുംബം പൊള്ളലേറ്റ് മരിച്ച നിലയിൽ; ഗൃഹനാഥൻ ഗൾഫിൽനിന്നെത്തിയിട്ട് മണിക്കൂറുകൾ മാത്രം; നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടകാഴ്ച ഞെട്ടിക്കുന്നത്
തിരുവനന്തപുരം: കണിയാപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെ ത്തി. കടബാധ്യതയെ തുടർന്നുള്ള ആത്മഹത്യയെന്ന നിഗമനത്തിലാണ് പോലീസ്. കഠിനംകുളം പടിഞ്ഞാറ്റ്മുക്ക് കൊന്പരമുക്കിന് സമീപം കാർത്തികയിൽ രമേശൻ (48), ഭാര്യ സുലജകുമാരി (47), മകൾ രേഷ്മ (23) എന്നിവരെയാണ് വീട്ടിലെ കിടപ്പുമുറിയിൽ തീപ്പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ അർധരാത്രി 11.45 -ഓടെയായിരുന്നു സംഭവം. സുലജയുടെ മാതാപിതാക്കൾ വീട്ടിലെ മറ്റൊരു മുറിയിലായിരുന്നു. രമേശന്റെ കിടപ്പുമുറിയിൽനിന്നു തീയും പുകയും ശബ്ദവും കേട്ട് വീട്ടിലുണ്ടായിരുന്നവർ നിലവിളിച്ചതോടെ നാട്ടുകാർ ഓടിയെത്തി. കിടപ്പുമുറിയിലെ വാതിൽ അകത്തുനിന്നു കുറ്റിയിട്ട നിലയിലായിരുന്നു. നാട്ടുകാരും പോലീസും ചേർന്ന് മുറി ചവിട്ടി തുറന്നെങ്കിലും മൂന്ന് പേരുടെയും ശരീരം കത്തിയമർന്നിരുന്നു. രാത്രിയിൽ പോലീസ് മുറി പൂട്ടി സീൽ ചെയ്തു. ഇന്ന് രാവിലെ മുറി പോലീസ് സംഘം പരിശോധിച്ചപ്പോൾ ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു. കടബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് ആത്മഹത്യകുറിപ്പിൽ വ്യക്തമാക്കുന്നതെന്ന്…
Read Moreബന്ധുക്കൾ ഒന്ന് ഉറക്കെ പറഞ്ഞിരുന്നെങ്കിൽ..! ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ചതിൽ വീട്ടുകാർക്ക് ശ്രദ്ധക്കുറവെന്ന് ആശുപത്രി അധികൃതർ; നിരത്തുന്ന കാരണങ്ങൾ ഇങ്ങനെ…
ഗാന്ധിനഗര്‍: ഭക്ഷ്യവിഷബാധയേറ്റ് കോട്ടയം മെഡിക്കല്‍ കോളജിലെ നഴ്സ് മരിക്കാനിടയായ സംഭവത്തില്‍ പ്രാഥമിക ചികിത്സയില്‍ നഴ്സിന്റെ വീട്ടുകാര്‍ക്ക് വീഴ്ച സംഭവിച്ചതായി ആശുപത്രി അധകൃതർ ആരോപിച്ചു. തിരുവനന്തപുരം പ്ലാമുട്ടുക്കടതോട്ടത്ത് വിളക്കത്ത് വിനോദിന്റെ ഭാര്യയും അസ്ഥിരോഗ വിഭാഗത്തിലെ നഴ്സുമായ രശ്മി രാജ് (32) ആണ് മരിച്ചത്. കഴിഞ്ഞ 29ന് വൈകുന്നേരം രശ്മി സംക്രാന്തിയിലുള്ള ഹോട്ടല്‍ പാര്‍ക്കില്‍നിന്ന് അല്‍ഫാം ഓര്‍ഡര്‍ നല്കി വാങ്ങുകയായിരുന്നു. ഭക്ഷണം കഴിച്ച് രാത്രിയോടെ ഛര്‍ദിയും വയറിളക്കവും ഉണ്ടായി. ഉടന്‍ തന്നെ സഹപ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇവിടെ പ്രവേശിപ്പിച്ചപ്പോള്‍ എവിടെനിന്നാണ് ഭക്ഷണം കഴിച്ചതെന്ന് ഡ്യൂട്ടി ഡോക്ടര്‍മാരോട് പറഞ്ഞില്ലെന്നാണ് അത്യാഹിത വിഭാഗത്തില്‍നിന്ന് ലഭിക്കുന്ന വിവരം. തുടര്‍ന്ന് ആശ്വാസമായതോടെ അത്യാഹിത വിഭാഗത്തില്‍നിന്നു നിര്‍ബന്ധപൂര്‍വം ഡിസ്ചാര്‍ജ് വാങ്ങി ഹോസ്റ്റലിലേയ്ക്ക് മടങ്ങാതെ തിരുവാര്‍പ്പിലുള്ള വീട്ടിലേയ്ക്കു പോയതായും ആശു പത്രി അധികൃതർ ആരോപിച്ചു. വീട്ടില്‍ ചെന്നശേഷം വൈകുന്നേരത്തോടെ വീണ്ടും ഛര്‍ദിയും വയറിളക്കവും നിയന്ത്രണാതീതമായി.…
Read Moreവിവാഹ മോചനം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു; ഭാര്യയേയും മക്കളേയും ഉൾപ്പെടെ ഏഴുപേരെ വെടിവെച്ചു കൊന്നു; പോലീസ് പരിശോധനയിൽ എട്ടുമൃതദേഹം കണ്ടെത്തി
വാഷടിംഗ്ഡണ്: ഭാര്യ വിവാഹ മോചനം ആവശ്യപ്പെട്ട് നോട്ടീസയച്ചതിനെത്തുടര്ന്നു യുവാവ് കുടുംബത്തിലെ ഏഴുപേരെ യുവാവ് വെടിവെച്ച് കൊലപ്പെടുത്തി. കൊല്ലപ്പെട്ടവരില്‍ ഭാര്യയും ഭാര്യാ മാതാവും നാല് മുതല്‍ 17 വയസുവരെ പ്രായമുള്ള മൂന്ന് പെണ്‍കുട്ടികള്‍, രണ്ട് ആണ്‍കുട്ടികളും ഉള്‍പ്പെടുന്നു. ശേഷം ഇയാളും ജീവനൊടുക്കി. അമേരിക്കയിലെ ലോസ് ഏഞ്ചല്‍സിലെ എനോക് നഗരത്തില്‍ ബുധനാഴ്ചയാണ് സംഭവം. മൈക്കല്‍ ഹെയ്റ്റ്(42) എന്നയാളാണ് കുടുംബത്തെ ക്രൂരമായി കൊലപ്പെടുത്തിയത്. വീട്ടിൽ എട്ട് മൃതദേഹങ്ങള്‍ പോലീസ് കണ്ടെത്തി. ഏഴുപേരെ കൊലപ്പെടുത്തിയ ശേഷം പ്രതി ജീവനൊടുക്കി എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഡിസംബര്‍ 21 ന് ഇയാളുടെ ഭാര്യ വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഇതാണ് ഹെയ്റ്റിനെ പ്രകോപിപ്പിച്ചതെന്ന് ഏനോക്ക് മേയര്‍ ജെഫ്രി ചെസ്നട്ട് പറഞ്ഞു.
Read Moreമറ്റൊരാളുമായി അവിഹിത ബന്ധം പുലര്‍ത്തുന്നുവെന്ന സംശയം! ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിച്ചു; യുവാവ് പിടിയിൽ
കോൽക്കത്ത: ബംഗാളില്‍ ഭാര്യയെ കൊലപ്പെടുത്തി കഷണങ്ങളാക്കി ഉപേക്ഷിച്ച് യുവാവ്. സില്‍ഗുരിയിലാണ് സംഭവം. രേണുക ഖാത്തൂണ്‍ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. മറ്റൊരാളുമായി അവിഹിത ബന്ധം പുലര്‍ത്തുന്നുവെന്ന സംശയത്തെ തുടര്‍ന്നാണ് രേണുകയെ ഭര്‍ത്താവ് മൊഹ്ദ് അന്‍സറുള്‍ കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം രണ്ട് കഷണങ്ങളാക്കി മുറിച്ചതിന് ശേഷം ഇയാള്‍ കനാലില്‍ ഉപേക്ഷിക്കുകയായിരുന്നു. സംഭവം നടന്ന് പത്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇയാള്‍ പോലീസിനോട് കുറ്റം സമ്മതിച്ചത്. മൃതദേഹം കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Read More