ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ജോഷിമഠ് നഗരത്തിലെ ജനങ്ങൾ ചൊവ്വാഴ്ച രാവിലെ ഉറക്കമുണർന്നത് ഒരു വലിയ ശബ്ദം കേട്ടാണ്. ഇതിനു പിന്നാലെ നിരവധി വീടുകളിൽ വിള്ളൽ രൂപപ്പെട്ടു. റോഡുകൾ പലതും വിണ്ടുകീറി. അന്നു മുതൽ പ്രദേശവാസികൾ അവരുടെ നഗരം മുങ്ങിക്കൊണ്ടിരിക്കുകയാണെന്ന യാഥാർഥ്യത്തെ അഭിമുഖീകരിക്കുകയാണ്. നഗരത്തിലെ അഞ്ഞൂറിലധികം കെട്ടിടങ്ങളിലാണ് വിള്ളൽ വീണിരിക്കുന്നത്. മുപ്പതിലധികം കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. അറുപതിലധികം കുടുംബങ്ങൾ വീട് ഉപേക്ഷിച്ച് പോയി. വിള്ളലിനിടയിലൂടെ വീടുകളിലേക്ക് വെള്ളം കയറുകയാണ്. പല വീടുകളും മുങ്ങുന്ന അവസ്ഥയിലാണ്. ജില്ലാ ദുരന്തനിവാരണ വകുപ്പിന്റെ കണക്കനുസരിച്ച് റോഡുകളിലെ ചെറിയ വിള്ളലുകളുടെ വലുപ്പവും വർധിച്ചു. ഏകദേശം 561 കെട്ടിടങ്ങളുടെ ചുവരുകളിലും തറകളിലും വിള്ളലുകൾ ഉണ്ടായിട്ടുണ്ട്. മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ജോഷിമഠ് സന്ദർശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഭൗമശാസ്ത്ര സർവേകളിൽനിന്ന് ഈ ഭൂപ്രദേശത്തിന്റെ അസ്ഥിരതയെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ 1976-ൽ തന്നെ വന്നിരുന്നു. സമുദ്രനിരപ്പിൽ നിന്ന് 6150 അടി ഉയരത്തിൽ…
Read MoreCategory: Top News
സർക്കാർ തന്ന മെനുവിൽ നോൺവെജ് ഇല്ല, ഉണ്ടായിരുന്നെങ്കിൽ താൻ അതും പാകം ചെയ്യും; സർക്കാർ ഏൽപ്പിച്ച ജോലി ഭംഗിയായി നിർവഹിക്കുകയാണെന്നു പഴയിടം
കോഴിക്കോട്: 61-ാം സംസ്ഥാന സ്കൂൾ കലോത്സവം കോഴിക്കോട്ട് തുടങ്ങിയത് മുതൽ സമൂഹമാധ്യമങ്ങളിൽ ആരംഭിച്ച നോൺവെജ് വിവാദം കൊഴുക്കുകയാണ്. കലാമേള കോഴിക്കോട്ടെത്തിയിട്ടും ഊട്ടുപ്പുരയിൽ നോൺവെജ് ഭക്ഷണം വിളന്പാത്തതിനെ ചൊല്ലി സർക്കാരിനെ പരോക്ഷമായും ഭക്ഷണം പാകം ചെയ്യുന്ന പഴയിടം നന്പൂതിരിയെ പ്രത്യക്ഷമായും സമൂഹമാധ്യമങ്ങൾ കൊത്തിവലിക്കുകയാണ്. ചർച്ചകളും പ്രതികരണങ്ങളും വൃക്തിഹത്യയിലേക്ക് വരെ പലപ്പോഴും നീങ്ങി. പഴയിടത്തിന്റെ ജാതി പരാമർശിച്ചു നടത്തിയ പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ എല്ലാ പരിധിയുടെ സീമകളും ലംഘിച്ച് നറഞ്ഞാടുന്നത്. എന്നാൽ ഇത്തരം ചർച്ചകൾ അനാവശ്യമാണെന്ന് സൗമ്യനായി പ്രതികരിക്കുകയാണ് പഴയിടം മോഹനൻ നന്പൂതിരി. കഴിഞ്ഞ 15 വർഷമായി കലോത്സവ വേദികളിൽ ലക്ഷക്കണക്കിന് വിദ്യാർഥികൾക്ക് ഭക്ഷണം പാകം ചെയ്യുന്ന താൻ ഇത്തവണയും സർക്കാർ ഏൽപ്പിച്ച ജോലി ഭംഗിയായി നിർവഹിക്കാനാണ് ശ്രമിക്കുന്നതെന്നാണ് പറയുന്നത്. സർക്കാർ തന്നെ ഒരു ഉത്തരവാദിത്വമുള്ള ജോലി ഏൽപ്പിച്ചു. അതിൽ പിഴവില്ലാതെ ജോലി പൂർത്തീകരിക്കണം. സർക്കാർ തന്ന മെനുവിൽ നോൺവെജ് ഇല്ല.…
Read Moreഎന്റെ കാശിനെന്താ വിലയില്ലേ ? ഒരു ലക്ഷം ശമ്പളനിരക്ക് കണക്കാക്കി മുന്‍കാലത്തെ കുടിശ്ശിക നല്‍കണമെന്നാവശ്യപ്പെട്ട് യുവജന കമ്മീഷന് മുന്‍ അധ്യക്ഷന്‍ ആര് വി രാജേഷ് കോടതിയില്‍…
സംസ്ഥാന യുവജന കമ്മിഷന് ചെയര്‍പഴ്സണ്‍ ചിന്ത ജെറോമിന്റെ ശമ്പളം മുന്‍കാല പ്രാബല്യത്തോടെ വര്‍ധിപ്പിച്ചു നല്കാന് ധനവകുപ്പിന്റെ അനുമതി ലഭിച്ചതിന് പിന്നാലെ കൊണ്ടു പിടിച്ച ചര്‍ച്ചകളാണ് നടക്കുന്നത്. സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കവേയാണ് ചിന്തയുടെ ശമ്പളം ഇരട്ടിയാക്കിയത്. മുന്‍കാല പ്രാബല്യം നല്‍കിയതിലും വന്വിമര്ശനമാണുയരുന്നത്. യുവജന കമ്മിഷന് ചെയര്‍പഴ്സന്റെ ശമ്പളം കൂട്ടിയ ഉത്തരവ് ഉടനെ പുറത്തിറക്കാനാണ് നീക്കം. ഒരു വര്‍ഷത്തെ മുന്‍കാല പ്രാബല്യം ലഭിച്ചതോടെ ആറ് ലക്ഷത്തോളം രൂപ മുന്‍കാല ശമ്പളമായി മാത്രം ചിന്തയ്ക്കു ലഭിക്കും. സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ അഖിലേന്ത്യാ നേതാവുമാണ് ചിന്ത ജെറോം. യുവജനകമ്മിഷന് ചെയര്‍പേഴ്സന്റെ നിലവിലെ ശമ്പളം ഒരു ലക്ഷം രൂപയാണ്. 2018 ജൂണ്‍ മുതലാണ് ഈ ശമ്പളം ലഭിച്ചു തുടങ്ങിയത്. അതിനു മുന്‍പ് 50,000 രൂപയായിരുന്നു ശമ്പളം. അധികാരം ഏറ്റ 2016 മുതല്‍ ശമ്പളം ഒരു ലക്ഷം രൂപയാക്കി ഉയര്‍ത്തണമെന്ന്…
Read Moreസംക്രാന്തിയിലെ മലപ്പുറം കുഴിമന്തി ഹോട്ടലുടമ എ. ലത്തീഫ് ഒളിവിൽ; ഭക്ഷ്യവിഷബാധയേറ്റ യുവാവിനെ ഡയാലിസിസിന് വിധേയമാക്കി; ചികിത്സയിലുള്ളത് പതിനാലോളം പേർ
കോട്ടയം: രശ്മിയുടെ മരണവുമായി ബന്ധപ്പെട്ട് ഒരാളെപ്പോലും അറസ്റ്റ് ചെയ്യാൻ പോലീസിന് സാധിച്ചിട്ടില്ല. സംക്രാന്തി പാർക്ക് ഹോട്ടൽ മലപ്പുറം കുഴിമന്തി സ്ഥാപന ഉടമ കാസർഗോഡ് സ്വദേശി എ. ലത്തീഫ് ഒളിവിലാണ്. ഇയാളെ പോലീസിനു ചോദ്യം ചെയ്യാൻ സാധിച്ചിട്ടില്ല. ഇതിനോടകം ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട് 14ൽ അധികം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. അലീന മാത്യു പെരുന്പായിക്കാട്, നീതു ആൻ സെബാസ്റ്റ്യൻ പേരൂർ എന്നിവർ കാരിത്താസ് ആശുപത്രിയിലും ബിൻസ് ജോസ് ആനിക്കാട്, അശ്വതി മുണ്ടക്കയം, രാജൻ കുമാരനല്ലൂർ എന്നിവരും കുമാരനല്ലൂർ സ്വദേശി സണ്ണിയും ഭാര്യയും രണ്ടു കുട്ടികളും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുടമാളൂർ കിംസ് ആശുപത്രിയിൽ ആറു പേർ ചികിത്സയിലുണ്ട്. കൈപ്പുഴയിലുള്ള പിഎച്ച്സി സെന്ററിലും ആളുകൾ ചികിത്സയിലാണ്. മജ്ഞു ചെറിയാൻ, ജോഷ്ണി മാത്യു, കെയ്റ്റിലിൻ, ഷിജോ മോൻ, ബിജു അതിരന്പുഴ എന്നിവരാണ് ഇവിടെ ചികിത്സയിലുള്ളത്. വിവിധ ആശുപത്രികളിൽനിന്നായി ഏഴു…
Read Moreഗോവിന്ദൻ കുട്ടി ദാണ്ടേ വീണ്ടും കുട്ടി; നടനെതിരെ വീണ്ടും മാനഭംഗക്കേസുമായി ഒരു യുവതികൂടി; രണ്ടുവർഷത്തിനിടെ തന്നോട് ഗോവിന്ദൻകുട്ടി ചെയ്തത്…
കൊച്ചി: നടൻ ഗോവിന്ദന്‍കുട്ടിക്കെതിരെ വീണ്ടും മാനഭംഗക്കേസ്. വിവാഹ വാഗ്ദാനം നല്കി ഗോവിന്ദന് കുട്ടി പീഡിപ്പിച്ചെന്ന് ഇരയായ യുവതി നല്കിയ പരാതിയില്‍ എറണാകുളം നോര്‍ത്ത് പോലീസ് കേസെടുത്തു. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ മൂന്ന് തവണ ഗോവിന്ദന് കുട്ടി മാനഭംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി. അടുത്തിടെ മറ്റൊരു യുവതിയും ഇയാള്‍ക്കെതിരെ മാനഭംഗത്തിന് പരാതി നല്‍കിയിരുന്നു. ഗോവിന്ദന് കുട്ടി എംഡിയായ യുട്യൂബ് ചാനലില്‍ അവതാരകയായെത്തിയ യുവതിയാണ് പരാതി നല്‍കിയത്. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി കഴിഞ്ഞ മേയ് മാസം മുതല്‍ പല സ്ഥലങ്ങളിൽ കൊണ്ടുപോയി ഗോവിന്ദന് കുട്ടി മാനഭംഗം ചെയ്തെന്നായിരുന്നു പരാതി. ഈ പരാതിയില്‍ എറണാകുളം നോര്‍ത്ത് പോലീസ് ഗോവിന്ദന് കുട്ടിക്കെതിരെ കേസെടുത്തിരുന്നു. കേസിൽ എറണാകുളം സെഷൻസ് കോടതി ഇയാൾക്ക് മുന്‍കൂര്‍ ജാമ്യ അനുവദിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യം റദ്ദാക്കണ മെന്നാവശ്യപ്പെട്ട് പീഡനത്തിനിരയായ യുവതി പിന്നീട് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
Read Moreകലോത്സവത്തിന് ഇങ്ങനെ ചിക്കൻകാൽ കടിച്ചു വലിച്ചാൽ കുഴപ്പമുണ്ടോ! അടുത്ത വര്‍ഷം മുതല്‍ കലോത്സവത്തിന് മാംസാഹാരം ഉള്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി
കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇറച്ചിയും മീനും വിളമ്പണ്ടാ എന്നൊരു നിര്‍ബന്ധം സര്‍ക്കാരിനില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. അടുത്ത വര്‍ഷം മുതല്‍ മാംസാഹാരം ഉള്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. 60 വര്‍ഷം ഇല്ലാത്ത ബ്രാഹ്മണ മേധാവിത്വം ഇപ്പോള്‍ ആണോ കാണുന്നതെന്നും വിവാദത്തോട് പ്രതികരിച്ച് മന്ത്രി ചോദിച്ചു. ഒരു വിവാദവും ഇല്ലാത്തപ്പോള്‍ എന്തെങ്കിലും ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും മന്ത്രി പ്രതികരിച്ചു. ഭക്ഷണം കഴിക്കുന്നത് കുട്ടികളായതുകൊണ്ട് നോണ്‍ വെജ് കൊടുത്തതിന്റെ പേരില്‍ ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടാകുമോ എന്ന് മാത്രമാണ് ആശങ്ക. അല്ലാതെ മാംസാഹാരം കൊടുക്കുന്നതില്‍ സര്‍ക്കാരിന് തടസ്സമൊന്നും ഇല്ല. അടുത്ത വര്‍ഷത്തെ കലോത്സവത്തിന് എന്തായാലും നോണ്‍വെജ് കൊടുക്കുമെന്ന് മന്ത്രി പറഞ്ഞു. കോഴിക്കോടെത്തിയ കുട്ടികള്‍ക്ക് ബിരിയാണി കൊടുക്കണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
Read Moreഷവര്‍മ കഴിച്ച കോളജ് വിദ്യാർഥിനിക്ക് ഭക്ഷ്യ വിഷബാധ; ഛർദിച്ച് അവശയായ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു;ഞെട്ടിക്കുന്ന സംഭവം ആലപ്പുഴയിൽ
മാവേലിക്കര: ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് ശാരീരികാസ്വാസ്ഥ്യമുണ്ടായ കോളജ് വിദ്യാര്‍ഥിനിയെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജിലെ രണ്ടാം വര്‍ഷ പി.ജി.വിദ്യാര്‍ഥിനി തഴക്കര കോയിക്കല്‍ വീട്ടില്‍ റെജിയുടെ മകള്‍ അജീന റെജി (21) യാണ് ആശുപത്രിയില്‍ കഴിയുന്നത്. തിങ്കളാഴ്ച വൈകിട്ടാണ് റെജി മാവേലിക്കര നഗരത്തിലെ ബേക്കറിയില്‍ നിന്ന് ഷവര്‍മ പാഴ്സല്‍ വാങ്ങി വീട്ടില്കൊണ്ടുപോയത്. ഷവര്‍മ കഴിച്ച അജീന അരമണിക്കൂറിനകം തന്നെ ഛര്‍ദ്ദി തുടങ്ങി. ചൊവ്വാഴ്ച അവശത കൂടിയതിനെ തുടര്‍ന്ന് മാവേലിക്കര ജില്ലാ ആശുപത്രിയിലെത്തിച്ചു. കസേരയിലിരുത്തി ഡോക്ടര്‍ പരിശോധിക്കവേ അജീന കുഴഞ്ഞുവീണു. അജീനയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. സംഭവം സംബന്ധിച്ച് ഭക്ഷ്യസുരക്ഷാവകുപ്പിന് പരാതി നല്‍കിയതായി റെജി പറഞ്ഞു.
Read Moreസമുഹമാധ്യമങ്ങളിലൂടെ പരിചയപ്പെടും, വിവാഹമോഹങ്ങൾ നൽകി വലയിലാക്കും; തട്ടിപ്പിന് ഇരകളാക്കിയിരുന്നത് അതിസമ്പന്നരായ വിവാഹമോചിതരെ; അശ്വിൻ തട്ടിപ്പിന്റെ ഉസ്താത്….
കോഴിക്കോട്: വിവാഹ വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി റിമാൻഡിൽ. കോഴിക്കോട് അരക്കിണർ ചാകേരിക്കാട് പറന്പ് അശ്വിൻ വി. മേനോനെ (31) യാണ് ഇന്നലെ ജെസിഎം കോടതി റിമാൻഡ് ചെയ്തത്. സമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെട്ട യുവതിക്ക് വിവാഹവാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെന്ന് ബേപ്പൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. 2018ൽ പരിചയപ്പെട്ട തനിക്ക് വിവാഹവാഗ്ദാനം നൽകി 9.5 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കാണിച്ച് കോട്ടയം സ്വദേശിനിയാണ് പരാതി നൽകിയിരുന്നത്. വിവാഹമോചിതരും അതിസന്പന്നരുമായവരെ സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ടാണ് വിവാഹവാഗ്ദാനം നൽകുന്നത്. പിന്നീട് പണവും കാറും തട്ടിയെടുത്ത് മുങ്ങും. 2020ലും 2021ലും സമാനമായ രീതിയിൽ ഇയാൾ തട്ടിപ്പ് നടത്തിയിട്ടുണ്ട്. പത്തനംതിട്ട സ്വദേശിയും വിദേശ മലയാളിയുമാണ് അന്ന് ഇയാളുടെ തട്ടിപ്പിന് ഇരയായത് . മാനഹാനി ഭയന്ന് ഇവർ വിവരം പുറത്ത് പറഞ്ഞിരുന്നില്ലെങ്കിലും ഇമെയിൽ വഴി പോലീസിന് പരാതി നൽകിയിരുന്നു.
Read Moreവിമാനത്താവളത്തില്‍ വച്ച് ഷര്‍ട്ട് അഴിപ്പിച്ച് അടിവസ്ത്രത്തില്‍ നിര്‍ത്തി ! ദുരനുഭവം പങ്കുവെച്ച് യുവഗായിക…
വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെ ഷര്‍ട്ട് അഴിപ്പിച്ച് ഉള്‍വസ്ത്രത്തില്‍ നിര്‍ത്തിയതായി യുവ ഗായികയുടെ ആരോപണം. സമൂഹമാധ്യമത്തിലെ പോസ്റ്റിലൂടെയാണ് ബെംഗളൂരു വിമാനത്താവളത്തില്‍ അരങ്ങേറിയ സംഭവം വിദ്യാര്‍ഥിനിയും സംഗീതജ്ഞയുമായ കൃഷാനി ഗാദ്വി പങ്കുവച്ചത്. ‘സെക്യൂരിറ്റി പരിശോധനയ്ക്കിടെ ബെംഗളൂരു വിമാനത്താവളത്തില്‍വച്ച് ഞാന്‍ ധരിച്ചിരുന്ന ഷര്‍ട്ട് ഊരാന്‍ ആവശ്യപ്പെട്ടു. ഉള്‍വസ്ത്രം ധരിച്ചുകൊണ്ട് സെക്യൂരിറ്റി ചെക്ക്പോയ്ന്റില്‍ നില്ക്കുക എന്നത് ശരിക്കും അപമാനകരമായിരുന്നു. ഒരു സ്ത്രീ ഒരിക്കലും ഇത്തരത്തില്‍ ഒരു അവസ്ഥയില്‍ നില്ക്കാല് ആഗ്രഹിക്കില്ല.’ എന്ന് കൃഷാനി ട്വിറ്ററില്‍ കുറിച്ചു. നിങ്ങളെന്തിനാണ് സ്ത്രീകള്‍ വസ്ത്രം അഴിച്ചുമാറ്റാന്‍ ആവശ്യപ്പെടുന്നതെന്നും ബെംഗളൂരു വിമാനത്താവളത്തെ ടാഗ് ചെയ്ത് കൃഷാനി ചോദിക്കുന്നുണ്ട്. യാത്രയുടെയോ വിമാനത്തിന്റെയോ വിശദാംശങ്ങളൊന്നും കൃഷാനി പങ്കുവച്ചിട്ടില്ല. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് വിമാനത്താവള അധികൃതര്‍ രംഗത്തെത്തി. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്ന് കൃഷാനിയുടെ ട്വീറ്റിന് മറുപടിയായി വിമാനത്താവള അധികൃതര്‍ ട്വീറ്റ് ചെയ്തു. ഓപ്പറേഷന് ടീമിനെയും സര്‍ക്കാരിന്റെ അധീനതയിലുള്ള സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിനെയും…
Read Moreരശ്മിക്ക് ഭൂമിയിലെ മാലാഖമാര്‍ കണ്ണീരോടെ വിട ചൊല്ലി; മൃതദേഹം വീട്ടില്‍ എത്തിച്ചപ്പോള്‍ ഭാര്യയ്ക്ക് അന്ത്യചുംബനം നൽകി വികാരഭരിതനായി വിനോദ്; ദുഖം താങ്ങാനാവാതെ നാടൊന്നാകെ കണ്ണീർപ്പൊഴിച്ചു
ഗാന്ധിനഗര്‍: രശ്മിക്ക് ഭൂമിയിലെ മാലാഖമാര്‍ കണ്ണീരോടെ വിട ചൊല്ലി. ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയില്‍ കഴിയവേ മരിച്ച കോട്ടയം മെഡിക്കല്‍ കോളജിലെ നഴ്സ് രശ്മി രാജിന് (32) സഹപ്രവര്‍ത്തകരുടെ കണ്ണീരിൽ കുതിര്‍ന്ന യാത്രാമൊഴി. ഇന്നലെ ഉച്ചയ്ക്ക് സൂപ്രണ്ട് ഓഫീസിനു സമീപം പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ സഹപ്രവര്‍ത്തകര്‍ കണ്ണീര്‍പൂക്കള്‍ അര്‍പ്പിച്ചു. തിങ്കളാഴ്ച രാത്രി ഏഴിനാണ് രശ്മി മരണപ്പെട്ടത്. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ രാവിലെ ഒമ്പതിന് പോലീസിന്റെ ഇന്‍ക്വസ്റ്റ് നടപടികൾക്കുശേഷം ഉച്ചയ്ക്ക് 12.30 ന് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ച് ബന്ധുക്കളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ഏറ്റുവാങ്ങി. തുടര്‍ന്ന് സൂപ്രണ്ട് ഓഫീസിന് മുന്‍വശത്തു പൊതുദര്‍ശനത്തിനു വച്ചു. കോളജ് വൈസ് പ്രിന്‍സിപ്പൽ ഡോ. വര്‍ഗീസ് പുന്നൂസ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ആര്. രതീഷ്കുമാര്‍, കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ. കെ.പി. ജയപ്രകാശ്, മെഡിക്കല്‍ കോളജ് ആര്‍എംഒ ഡോ. ലിജോ മാത്യു, നവജീവന്‍ ട്രസ്റ്റി പി.യു.…
Read More