കോഴിക്കോട്: കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ റിമാൻഡിൽ തുടരുന്ന ഷിംജിത മുസ്തഫയുടെ കസ്റ്റഡി അപേക്ഷ കോടതി വ്യാഴാഴ്ച പരിഗണിക്കും. കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയാണ് അപേക്ഷ പരിഗണിക്കുക. കേസിൽ ഷിംജിതയെ വിശദമായി ചോദ്യം ചെയ്യണം, തെളിവെടുപ്പ് നടത്തണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പോലീസ് കസ്റ്റഡി അപേക്ഷ നൽകിയിരിക്കുന്നത്. ഷിംജിതയുടെ കസ്റ്റഡി അപേക്ഷ കോടതി അംഗീകരിച്ചാൽ ദൃശ്യങ്ങള്‍ ചിത്രീകരിച്ച സ്വകാര്യ ബസിലെത്തിച്ച് തെളിവെടുപ്പ് നടത്തും. പ്രതി സാമൂഹ്യ മാധ്യമത്തിൽ പങ്കുവച്ച ദൃശ്യങ്ങൾ എഡിറ്റ് ചെയ്തതാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇവർക്ക് ഇതിനായി മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം ഷിംജിതയുടെ ജാമ്യാപേക്ഷ ബുധനാഴ്ചയാണ് ജില്ലാ കോടതി പരിഗണിക്കുക. നേരത്തെ കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഷിംജിത ജില്ലാ കോടതിയെ സമീപിച്ചത്.
Read MoreCategory: Top News
സ്വത്ത് തർക്കത്തിനിടെ അച്ഛന്റെ വെട്ടേറ്റത് മകൾക്ക്; കഴുത്തിന് പരിക്കേറ്റ മകൾക്ക് ആശുപത്രിയിൽ അന്ത്യം; ഒപ്പം പരിക്കേറ്റ മധ്യവയസ്കനും മരിച്ചു; പിതാവ് ഉമ്മർ അറസ്റ്റിൽ
കാസർഗോഡ്: കുടുംബവഴക്കിനിടെ പിതാവിന്റെ വെട്ടേറ്റ് മകൾ കൊല്ലപ്പെട്ട സംഭവത്തിൽ പരിക്കേറ്റ ബന്ധുവും മരിച്ചു. വെട്ടേറ്റ് മരിച്ച പെണ്‍കുട്ടിയുടെ മാതാവിന്റെ സഹോദരീ ഭര്‍ത്താവ് മഞ്ചേശ്വരം സ്വദേശി ഷേക്ക് അബ്ബ (55) ആണ് മരിച്ചത്. ഷേക്ക് അബ്ബയുടെ വീട്ടിൽ വെച്ചാണ് തിങ്കളാഴ്ച രാത്രി ഉമ്മര്‍ ഫറൂഖ് തന്റെ മകളായ 18കാരി മറിയം ജുമൈലയെ വെട്ടിക്കൊലപ്പെടുത്തിയത്. തര്‍ക്കത്തിനിടെ ഷേക്ക് അബ്ബയെ ആണ് ഉമ്മര്‍ ഫാറൂഖ് ആദ്യം ആക്രമിച്ചത്. ഇതിനിടെയാണ് മറിയം ജുമൈലയ്ക്ക് വെട്ടേറ്റത്. ഷേയ്ക്ക് അബ്ബയുടെ കാലിനാണ് ഗുരുതരമായി പരിക്കേറ്റത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. അതേസമയം, പ്രതിയായ മഞ്ചേശ്വരം കുഞ്ചത്തൂർ തൂമിനാട് സ്വദേശി ഉമര്‍ ഫറൂഖിന്റെ അറസ്റ്റ് മഞ്ചേശ്വരം പോലീസ് രേഖപ്പെടുത്തി. കൊലപാതകത്തിന് പുറമേ പെൺകുട്ടിയുടെ മാതാവ് താഹിറയെ കൊല്ലാൻ ശ്രമിച്ചതിന് കൊലപാതക ശ്രമവും അതിക്രമിച്ചു കടക്കൽ വകുപ്പുകളും പോലീസ് ചുമത്തിയിട്ടുണ്ട്. ഇയാളെ ഇന്ന്…
Read Moreഒരുമിച്ചു മരിക്കാനെത്തിയ കാമുകിയെ ചതിച്ചു കൊന്നു; മൃതദേഹത്തെ മൂന്ന് പ്രാവിശ്യം ലൈംഗീകമായി പീഡിപ്പിച്ചു; വൈശാഖിന്റെ വർക്ഷോപ്പിലെ സിസിടിവിൽ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
കോഴിക്കോട്: മാളിക്കടവിൽ 26കാരിയെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ തെളിവുകൾ പുറത്ത്. യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം പ്രതി മൂന്ന് തവണ മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. പ്രതിയുടെ വർക്ക് ഷോപ്പിലെ സിസിടിവിയിൽ നിന്നാണ് മൂന്ന് മണിക്കൂറിലേറെ ദൈർഘ്യമുള്ള ദൃശ്യങ്ങൾ പോലീസ് കണ്ടെടുത്തത്. യുവതിയെ എങ്ങനെ കൊലപ്പെടുത്താമെന്നതിനെക്കുറിച്ച് പ്രതി ഇന്റെർനെറ്റിൽ തെരയാനായി ഉപയോഗിച്ച കമ്പ്യൂട്ടറിന്റെ ഹാർഡ് ഡിസ്ക് പോലീസ് കസ്റ്റഡിയിലെടുത്തു. യുവതിയുടെ നഗ്നചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് സംഭവദിവസം വൈശാഖൻ യുവതിയെ മാളിക്കടവിലെ സ്ഥാപനത്തിലേക്ക് എത്തിച്ചത്. എനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദി വൈശാഖൻ ആയിരിക്കുമെന്ന് യുവതി ഡയറിയിൽ കുറിച്ചിരുന്നു. മരണഭയത്താലാണ് താൻ അവിടെപ്പോകുന്നതെന്ന് യുവതി സൂചിപ്പിച്ചിരുന്നു. പത്ത് വർഷത്തോളമായി പ്രതിയും യുവതിയും തമ്മിൽ ബന്ധമുണ്ടായിരുന്നു. എന്നാൽ വൈശാഖന് മറ്റ് സ്ത്രീകളുമായും ബന്ധമുണ്ടെന്ന് യുവതി തിരിച്ചറിഞ്ഞതോടെയാണ് ഇരുവരും തമ്മിൽ തർക്കങ്ങൾ ആരംഭിച്ചത്. ഈ…
Read Moreഇതൊരു വല്ലാത്ത ഇഷ്ടമായിപ്പോയി; മൊമോസ് കഴിക്കാൻ വീട്ടിലെ ആഭരണങ്ങൾ മോഷ്ടിച്ച് കൗമാരക്കാരൻ; വീട്ടുകാരുടെ പരാതിയിൽ കച്ചവടക്കാരനെ തേടി പോലീസ്
കാൺപുർ: മൊമോസിനോട് വല്ലാത്തൊരിഷ്ടം. കൈയിൽ പൈസയുമില്ല. ഇഷ്ടമുള്ള മൊമോസ് കഴിക്കാൻ സ്വന്തം വീട്ടിൽ നിന്ന് ലക്ഷങ്ങൾ വിലയുള്ള ആഭരങ്ങൾ കവർന്ന് കൗമാരക്കാരൻ. ഉത്തർപ്രദേശിലാണ് സംഭവം. മൊമോസ് കഴിക്കുന്നതിനായി ഓരോ തവണയും വീട്ടുകാരറിയാതെ ആഭരണങ്ങൾ മോഷ്ടിച്ച് കടക്കാരന് നൽകി വരുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ആഭരണങ്ങളിൽ ചിലത് നഷ്ടമായെന്ന് വീട്ടുകാർ കണ്ടതോടെയാണ് സംഭവം പുറത്ത് വരുന്നത്. സ്വർണം കൈക്കലാക്കിയ മൊമോസ് കച്ചവടക്കാരനായി അന്വേഷണം ആരംഭിച്ചെന്ന് പോലീസ്
Read Moreശ്രദ്ധയുടേയും അശ്രദ്ധയുടേയും നേർക്കാഴ്ച; ബസിന് മുന്നിലേക്ക് ഓടിയെത്തിയ കുഞ്ഞിന് രക്ഷയായി ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ
കോഴിക്കോട്: സ്വകാര്യ ബസിന്റെ മുന്നിൽ നിന്നും തലനാരിഴയ്ക്കു രക്ഷപ്പെട്ട് കുഞ്ഞ്. കൊടിയത്തൂരിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം. പിതാവിനൊപ്പം ഓട്ടോറിക്ഷയിലെത്തിയ കുഞ്ഞ്, പെട്ടന്ന് വാഹനത്തിൽനിന്നുമിറങ്ങി റോഡിന്റെ മറുവശത്തേക്ക് ഓടുകയായിരുന്നു. തൊട്ടുപിന്നാലെയെത്തിയ ബസിലെ ഡ്രൈവർ കുഞ്ഞിനെ കണ്ട് വാഹനം വേഗം കുറച്ച് സൈഡിലേക്ക് ഒതുക്കി. ബസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ വലിയൊരു അപകടം ഒഴിവായി.
Read Moreപൂജയ്ക്ക് എടുക്കാത്ത പൂക്കൾ; ക്ഷേത്ര പരിസരത്ത് ജമന്തിച്ചെടികൾക്കിടയിൽ കഞ്ചാവ് കൃഷി ചെയ്ത പൂജാരി അറസ്റ്റിൽ; പിടിച്ചെടുത്തത് 70 ലകഷം രൂപയുടെ കഞ്ചാവ്
ഹൈദരാബാദ്: ജമന്തിച്ചെടികൾക്കിടയിൽ കഞ്ചാവ് ചെടികൾ വളർത്തിയ പൂജാരി അറസ്റ്റിൽ. തെലങ്കാനയിൽ ക്ഷേത്ര പരിസരത്താണ് 685 കഞ്ചാവ് ചെടികൾ പൂജാരിയായ അവുതി നാഗയ്യ (48) നട്ടുപരിപാലിച്ചത്. തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലാണ് സംഭവം. രഹസ്യവിവരം ലഭിച്ചതിനെതുടർന്ന് അന്വേഷണത്തിനെത്തിയ പോലീസ് പൂജാരിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കഞ്ചാവ് കൃഷിക്കൊപ്പം ആവശ്യക്കാർക്ക് വിൽപ്പനയും നടത്തിയിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ശനിയാഴ്ചയാണ് പൂജാരി പോലീസിന്റെ പിടിയിലായത്. ജമന്തി കൃഷി മറയാക്കിയാണ് ഇയാൾ കഞ്ചാവു കൃഷി നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഏകദേശം 70 ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവാണ് കണ്ടെത്തിയത്. റെയ്ഡിൽ 685 കഞ്ചാവ് ചെടികൾ, 17.741 കിലോഗ്രാം കഞ്ചാവ്, കഞ്ചാവ് വിത്തുകൾ, മുപ്പതിനായിരം രൂപ, ഇലക്ട്രോണിക് ത്രാസ്, ഫോൺ തുടങ്ങിയവയാണ് അന്വേഷണത്തിൽ കണ്ടെടുത്തത്.
Read Moreകടലോളം പ്രതീക്ഷിച്ചു, കിട്ടിയതോ കടലാമ; ആശ്വാസമേകാന്‍ അപൂർവ ധാതു ഇടനാഴി: കേന്ദ്ര ബജറ്റിൽ കേരളത്തിനു നിരാശ
ന്യൂഡൽഹി: കേന്ദ്രബജറ്റിൽ വൻപ്രതീക്ഷകളുമായി കാത്തിരുന്ന കേരളത്തിന് മതിയായ പരിഗണനയില്ല. അപൂർവധാതു ഖനന ഇടനാഴി പദ്ധതിയിൽ ഉൾപ്പെട്ടതാണ് ആകെ ആശ്വാസം. എയിംസ് ഇത്തവണയെങ്കിലും അനുവദിക്കപ്പെടുമെന്നതായിരുന്നു കേരളത്തിന്റെ ഏറ്റവും വലിയ പ്രതീക്ഷ. ഇതിനുവേണ്ടി കോഴിക്കോട് കിനാലൂരിൽ ഭൂമി ഏറ്റെടുത്ത് സജ്ജമാക്കിയിട്ടും ബജറ്റിൽ തുക വകയിരുത്താത്തത് സംസ്ഥാനത്തിന് കനത്ത നിരാശയായി. കേന്ദ്രബജറ്റിൽ കേരളത്തിന് ആശ്വാസമായത് ഏതാനും ടൂറിസം പദ്ധതികളാണ്. പരിസ്ഥിതി സംരക്ഷണവും ഉത്തരവാദിത്ത വിനോദസഞ്ചാരവും മുൻനിർത്തി ഒഡീഷ, കർണാടക, കേരളം എന്നീ സംസ്ഥാനങ്ങളിലെ തീരദേശങ്ങളിൽ ടർട്ടിൽ ട്രയൽസ്’ പദ്ധതി നടപ്പിലാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. കടലാമകൾ പ്രധാനമായും മുട്ടയിടാൻ എത്തുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ഈ സംരക്ഷണ പാതകൾ ഒരുക്കുന്നത്. അപൂർവധാതു ഖനന ഇടനാഴി പദ്ധതിയിൽ ഉൾപ്പെട്ടതാണ് മറ്റൊരു ആശ്വാസം. ഇത് കേരളത്തിനു മാത്രമായുള്ള പദ്ധതിയല്ല. പല സംസ്ഥാനങ്ങൾ ഉൾപ്പെട്ട പദ്ധതിയിൽ കേരളത്തെയും ഉൾപ്പെടുത്തിയെന്നു മാത്രം. മാത്രമല്ല, കേരളം ആവശ്യപ്പെട്ടിരുന്ന രീതിയിലുള്ള ധാതുഖനന പദ്ധതയല്ല…
Read Moreകേരളത്തിന് അതിവേഗ റെയിൽ ഇടനാഴി ഇല്ല; ‘കേരളം, കേരളം’ എന്ന് മുദ്രാവാക്യം വിളിച്ച് എംപിമാർ
ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്നതിനിടെ പ്രതിഷേധവുമായി കേരളത്തിൽ നിന്നുള്ള എംപിമാർ. കേരളം… കേരളം… എന്ന് വിളിച്ചാണ് കേരളത്തിൽ നിന്നുള്ള എംപിമാർ ബജറ്റ് പ്രസംഗത്തിനിടെ പ്രതിഷേധിച്ചത്. കേരളത്തെ അതിവേഗ റെയിൽപാത പദ്ധതിയിൽ പരിഗണിക്കാത്തതും 12പുതിയ ജലപാതകളിൽ സംസ്ഥാനത്തെ ഉൾപ്പെടുത്താതുമാണ് പ്രതിഷേധത്തിന് കാരണമായത്. ആകെ ധാതു ഇടനാഴി പദ്ധതി മാത്രമാണ് കേരളത്തെ ഉൾപ്പെടുത്തി ഇതുവരെ പ്രഖ്യാപിച്ചിരിക്കുന്നത്. കേരളം, തമിഴ്നാട്, ഒഡീഷ, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തിയാണ് റെയർ എർത്ത് മൈനിംഗിനായി പ്രത്യേക ഇടനാഴി പദ്ധതി പ്രഖ്യാപിച്ചത്. ഇന്ത്യ 2.0 സെമികണ്ടക്ടർ മിഷന്റെ ഭാഗമായാണ് ഈ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. നാൽപതിനായിരം കോടി രൂപയാണ് ഇതിനായി നീക്കിവയ്ക്കുന്നത്. അപൂർവ ധാതുക്കളുടെ ഖനനം, സംസ്കരണം എന്നിവ വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി. ഇത് ഈ സംസ്ഥാനങ്ങളിലെ വ്യവസായ മേഖലയ്ക്ക് വലിയ കരുത്താകും.
Read Moreഅവൾക്ക് പിന്നാലെ അവനും… കാമുകി ആത്മഹത്യ ചെയ്തു; മൃതദേഹം കണ്ട് വീട്ടിലെത്തിയ പോലീസ് ഓഫിസറും ജീവനൊടുക്കി
കോവളം: സിവില്‍ പോലീസ് ഓഫീസർ ജീവനൊടുക്കിയ നിലയിൽ. വെള്ളാര്‍ ഒലിപ്പുവിള അനിൽ ഭവനില്‍ അഖില്‍(27) ആണ് മരിച്ചത്. വയനാട് സ്വദേശിയായ യുവതിയുമായി ഇദ്ദേഹം അടുപ്പത്തിലായിരുന്നു. കഴിഞ്ഞ ദിവസം യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. ഇതറിഞ്ഞ് ആശുപത്രിയിലെത്തി യുവതിയുടെ മൃതദേഹം കണ്ട ശേഷം അഖില്‍ തിരികെ വീട്ടിലേക്ക് മടങ്ങി. യുവതിയുടെ മരണം അഖിലിനെ മാനസികമായി തളർത്തിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു. പോലീസ് ക്യാംപിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ അഖിൽ ഒരു മണിക്കൂറിനുള്ളില്‍ വീട്ടിലേക്ക് മടങ്ങിയെത്തി. എന്തിനാണ് ഇത്രവേഗം തിരികെ എത്തിയതെന്ന് മാതാവ് തിരക്കിയെങ്കിലും വ്യക്തമായ മറുപടി ഇയാളിൽ നിന്ന് ലഭിച്ചിരുന്നില്ല. മുറി അടച്ച് ഒരേ ഇരുപ്പ് തുടന്നു. പുലർച്ചെ രണ്ടേകാലോടെ സുഹൃത്തിനു മെസേജ് അയച്ചു. കാര്‍ വാങ്ങിയതും പോസ്റ്റ് ഓഫിസില്‍ ഉള്ള പണത്തിന്റെ കണക്കുകളും ആയിരുന്നു മെസേജ് മുഴുവൻ. അതിനുശേഷമാണ് സംഭവം.
Read Moreസി.ജെ. റോയിയുടെ മരണം: തോക്ക് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു
ബംഗളൂരു: ആദായനികുതി റെയ്ഡിനിടെ സ്വയം വെടിവച്ചു മരിച്ച വ്യവസായി സി.ജെ. റോയിയുടെ തോക്ക് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. അദ്ദേഹത്തിന്റെ മൃതദേഹത്തിൽ നിന്ന് 6.35 എംഎം ബുള്ളറ്റ് കണ്ടെടുത്തിരുന്നു. തോക്കിൽ സൈലൻസർ ഘടിപ്പിച്ച ശേഷമാണ് അദ്ദേഹം സ്വയം നിറയൊഴിച്ചത്. നെഞ്ചിന്റെ ഇടതുഭാഗം തുളഞ്ഞു കയറിയ വെടിയുണ്ട ശ്വാസകോശവും ഹൃദയവും തകര്‍ത്തതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. അതേസമയം, റോയിയുടെ സംസ്കാരം ഇന്നു നടക്കും. ഉച്ചയ്ക്ക് 3.30 ന് കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബെന്നാര്‍ഘട്ട റോഡ് കല്‍ക്കെരെയിലുള്ള നേച്ചേഴ്സ് ലക്ഷ്വറി റിസോര്‍ട്ടിലാണ് സംസ്കാരം. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ ഇവിടെ പൊതുദര്‍ശനം ഉണ്ടാകും. തുടര്‍ന്ന് 2.30ന് കല്‍ക്കെരെ സെന്റ് ജോസഫ്സ് പള്ളിയില്‍ ശുശ്രൂഷയ്ക്കു ശേഷമാണു സംസ്കാരം നടത്തുക. നേച്ചേഴ്സ് ലക്ഷ്വറി റിസോര്‍ട്ടില്‍ അന്ത്യവിശ്രമം ഒരുക്കണമെന്ന റോയിയുടെ ആഗ്രഹപ്രകാരമാണ് അവിടെ സംസ്കരിക്കുന്നത്.
Read More