ആലപ്പുഴ: എൻഎസ്എസ് എസ്എൻഡിപി ഐക്യം അടഞ്ഞ അധ്യായമല്ലെന്ന് ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി. എൻഎസ്എസിന്റെ വാതിൽ അടഞ്ഞെന്ന് വിശ്വസിക്കുന്നില്ലെന്നും സുകുമാരൻ നായരെ തള്ളിപ്പറയില്ലെന്നും തുഷാർ പറഞ്ഞു. എൻഎസ്എസുമായി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ‘എന്റെ പിതാവിനെപ്പോലെ ബഹുമാനിക്കുന്ന ആളാണ് സുകുമാരൻ നായർ. ചട്ടിയും കലവും ആകുമ്പോൾ തട്ടിയും മുട്ടിയും ഇരിക്കും. നായർ സമുദായയുമായി മാത്രമല്ല സഹകരിക്കാൻ കഴിയുന്ന മറ്റ് സമുദായങ്ങളുമായും ഐക്യം ഉണ്ടാക്കും. ബിഡിജെഎസിന്റെ സീറ്റുകൾ വിട്ട് നൽകില്ലെന്നും തുഷാർ വ്യക്തമാക്കി. ഒരാഴ്ചക്കുള്ളിൽ സീറ്റ് നിർണയം പൂർത്തിയാക്കും. പത്ത് ദിവസത്തിനുള്ളിൽ ബിഡിജെഎസ് സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ഇത്തവണ മത്സരരംഗത്ത് നിന്ന് തന്നെ മാറ്റി നിർത്തണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും തുഷാർ കൂട്ടിച്ചേര്‍ത്തു.
Read MoreCategory: Top News
ഹാറ്റ്സ് പദ്ധതി; കൗണ്‍സലിംഗ് സൗകര്യം പ്രയോജനപ്പെടുത്തിയത് 7,193 പോലീസുകാർ; കഴിഞ്ഞ വര്‍ഷം കൗണ്‍സലിംഗ് തേടിയത് 433 പേര്; 9497901070 എന്ന ഹാറ്റ്സ് ഹെല്പ് ലൈന്‍ നമ്പറിലേക്ക് വിളിക്കാം
കൊച്ചി: സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥരുടെ കടുത്ത മാനസിക സമ്മര്‍ദവും പിരിമുറക്കവും കുറയ്ക്കുന്നതിനായുള്ള ഹാറ്റ്സ് (ഹെല്പ് ആന്‍ഡ് അസിസ്റ്റന്‍സ് ടു ടാക്കിള്‍ സ്ട്രെസ്) കൗണ്‍സലിംഗ് സെന്ററിന്റെ സൗകര്യം ഇതുവരെ പ്രയോജനപ്പെടുത്തിയത് 7,193 പേര്. 2017 മുതല്‍ 2025 വരെയുള്ള കണക്കാണിത്. പോലീസ് വെല്‍ഫെയര്‍ ബ്യൂറോയുടെ കീഴില്‍ 2017 ലാണ് സൈക്കോളജിക്കല്‍ കൗണ്‍സലിംഗ് സെന്റര്‍ ആന്‍ഡ് അസിസ്റ്റന്‍സ് ടു ടാക്കിള്‍ സ്ട്രെസ് പ്രവര്‍ത്തനം തുടങ്ങിയത്. പോലീസ് ഉദ്യോഗസ്ഥരോടൊപ്പം അവരുടെ കുടുംബങ്ങള്‍ക്കും ഹാറ്റ്സ് പദ്ധതിയിലുടെ മാനസിക പിന്തുണയും കൗണ്‍സലിംഗും നല്‍കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 433 കൗണ്‍സലിംഗ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2024 ല്‍ 729, 2023 ല്‍ 963, 2022 ല്‍ 986, 2021 ല്‍ 875 എന്നിങ്ങനെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. 2021 ല്‍ 875 പേരാണ് കൗണ്‍സലിംഗ് സഹായം തേടിയത്. 2020 ല്‍ 926 പേരും 2019 ല്‍…
Read Moreകൊല്ലത്ത് ടൂറിസ്റ്റ് ബസിൽ ഒമ്പത് വയസുകാരന് പ്രകൃതിവിരുദ്ധ പീഡനം; വിവാഹച്ചടങ്ങ് കഴിഞ്ഞ് മടങ്ങുമ്പോൾ ക്ലീനറായ മധ്യവയസ്കൻ കുട്ടിയെ പിൻസീറ്റിലെത്തിച്ചായിരുന്നു പീഡനം
കൊല്ലം: ഒമ്പത് വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ ടൂറിസ്റ്റ് ബസിലെ ജീവനക്കാരൻ അറസ്റ്റിൽ. കടയ്ക്കൽ കാറ്റാടിമൂട് സ്വദേശി റെജി (50) ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം കൊല്ലത്ത് വിവാഹച്ചടങ്ങിൽ പങ്കെടുത്ത് തിരികെ മടങ്ങുമ്പോഴാണ് ടൂറിസ്റ്റ് ബസിലെ ക്ലീനറായ റെജി ആൺകുട്ടിയെ ബസിന്റെ പിന്നിലെ സീറ്റിലേക്ക് കൂട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായത്. കുട്ടി മാതാവിനോട് പീഡനവിവരം പറഞ്ഞതോടെ മാതാപിതാക്കൾ കടക്കൽ പോലീസിൽ പരാതി നൽകി. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പ്രതിക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കുകയായിരുന്നു. പ്രതിയെ ടൂറിസ്റ്റ് ബസിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എന്നാൽ പീഡനം നടന്നത് ഇരവിപുരം പോലീസ് സ്റ്റേഷൻ പരിധിയിലായതുകൊണ്ട് മറ്റു നിയമനടപടികൾ ഇരവിപുരം പോലീസ് സ്വീകരിക്കുമെന്ന് കടയ്ക്കൽ പോലീസ് പറഞ്ഞു.
Read Moreരാഹുൽ വെറും കോഴിയല്ല, കുരുപ്പ് പിടിച്ച കോഴി; കോഴികളെ കിലോമീറ്ററുകൾ അപ്പുറത്ത് നിന്ന് തന്നെ മണക്കും; തുടർച്ചയായി അയച്ച ചാറ്റുകൾ പുറത്തുവിട്ട് ജസ്ല മാടശേരി
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് ജസ്ല മാടശേരി. രാഹുൽ തുടര്‍ച്ചയായി അയച്ച മെസേജുകളുടെ സ്ക്രീൻ ഷോട്ടുകളും ജസ്ല പങ്കുവെച്ചിട്ടുണ്ട്. രാഹുൽ വെറും കോഴിയല്ലെന്നും കുരുപ്പ് പിടിച്ച കോഴിയാണെന്നുമാണ് ജസ്ലയുടെ പരിഹാസം. പീഡനങ്ങളെ ന്യായീകരിക്കുന്ന രീതിയിൽ രാഹുൽ നടത്തിയ ഒരു അഭിമുഖം കണ്ടിട്ടാണ് ചാറ്റുകൾ പുറത്തുവിടാൻ തോന്നിയതെന്ന് ജസ്ല പറഞ്ഞു. ഒരാളുടെ പോക്ക് കണ്ടാൽ ഏതറ്റം വരെ എത്തും എന്ന് തിരിച്ചറിയാനുള്ള കഴിവുണ്ടെന്നും കോഴികളെ കിലോമീറ്ററുകൾ അപ്പുറത്ത് നിന്ന് തന്നെ മണക്കുമെന്നും ജസ്ല ഫേസ്ബുക്കിൽ കുറിച്ചു. മാന്യതയുടെയും പാവത്താന്റെയും മുഖംമൂടി അണിഞ്ഞ് നിയമസഭയിലിരിക്കുന്ന മന്ത്രിപുത്രന്മാരുടെ വരെ തനിനിറം പുറത്തുകൊണ്ടുവരാൻ തന്റേടമുള്ള സ്ത്രീകൾ ഇവിടെയുണ്ടെന്ന് ജസ്ല വ്യക്തമാക്കി. യൂത്ത് കോൺഗ്രസ് നേതാവ് എം.എ.ഷഹനാസും രാഹുലിനെതിരെ ഗുരുതര ആരോപണങ്ങളുമായി നേരത്തെ രംഗത്തെത്തിയിരുന്നു.
Read Moreസഹോദരങ്ങളായ കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി പൂജാരി; ഭർത്താവുമായി പിണങ്ങിക്കഴിയുന്ന യുവതിയുടെ സുഹൃത്തായ യുവാവാണ് കുട്ടികളെ ക്രൂരകൃത്യത്തിന് ഇരയാക്കിയത്
വടകര: സഹോദരങ്ങളായ രണ്ട് ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ അമ്മയുടെ സുഹൃത്തായ പൂജാരിയെ വടകര പോലീസ് ബംഗളൂരുവില്‍നിന്ന് അറസ്റ്റ് ചെയ്തു. കൊല്ലം കരുനാഗപ്പളളി കല്ലേരിഭാഗം സുകൃതത്തില്‍ സമ്പത്തിനെയാണ് (30) വടകര എസ്എച്ച്ഒ കെ. മുരളീധരന്റെ മേല്‍നോട്ടത്തില്‍ സബ് ഇന്‍സ്പെക്ടര്‍ രഞ്ജിത്തും സംഘവും അറസ്റ്റ് ചെയ്തത്. വിദേശത്തായിരുന്ന സ്ത്രീയുടെ മക്കളുടെ പരിപാലനചുമതല സമ്പത്തിനെ ഏല്‍പ്പിച്ചിരുന്നു. ഭര്‍ത്താവുമായി പിരിഞ്ഞു താമസിക്കുകയായിരുന്ന യുവതി ട്രെയിന്‍ യാത്രയ്ക്കിടയിലാണ് സമ്പത്തുമായി പരിചയപ്പെട്ടത്. തുടര്‍ന്നാണ് കുട്ടികളെ പരിപാലിക്കുന്നതിലേക്കെത്തിയത്. ശരീരം പൊള്ളിക്കുന്നതടക്കമുള്ള ക്രൂരമായ പീഡനങ്ങളാണ് ഇയാള്‍ നടത്തിയത്. വടകര: സഹോദരങ്ങളായ രണ്ട് ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ അമ്മയുടെ സുഹൃത്തായ പൂജാരിയെ വടകര പോലീസ് ബംഗളൂരുവില്‍നിന്ന് അറസ്റ്റ് ചെയ്തു. കൊല്ലം കരുനാഗപ്പളളി കല്ലേരിഭാഗം സുകൃതത്തില്‍ സമ്പത്തിനെയാണ് (30) വടകര എസ്എച്ച്ഒ കെ. മുരളീധരന്റെ മേല്‍നോട്ടത്തില്‍ സബ് ഇന്‍സ്പെക്ടര്‍ രഞ്ജിത്തും സംഘവും അറസ്റ്റ് ചെയ്തത്. വിദേശത്തായിരുന്ന സ്ത്രീയുടെ മക്കളുടെ…
Read Moreഅഭിഭാഷകയുടെ സൗഹൃദം ഗുമസ്തനുമായി; യുവതിക്ക് പിന്നീട് മറ്റൊരാളുമായി വിവാഹം; സ്വകാര്യ നിമിഷങ്ങളിലെ നഗ്നചിത്രങ്ങൾ ബന്ധുക്കൾക്ക് അയച്ചുനൽകി യുവാവിന്റെ പ്രതികാരം
പാലക്കാട്: സൗഹൃദം നടിച്ച് യുവ അഭിഭാഷകയുടെ നഗ്നദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച കേസിൽ ഗുമസ്തൻ അറസ്റ്റിൽ. വക്കീൽ ഗുമസ്തനായ പിരായിരി കൃഷ്ണ റോഡിൽ കറുപ്പം വീട്ടിൽ മുഹമ്മദ് ഷഫീഖ് (24) ആണ് ടൗണ്‍ സൗത്ത് പോലീസിന്റെ പിടിയിലായത്. ജനുവരി ആദ്യവാരമാണ് കേസിനാസ്പദമായ സംഭവം. യുവ അഭിഭാഷകയും ഗുമസ്തനായ ഷഫീക്കും സൗഹൃദത്തിലായിരുന്നു. ഈ സമയത്താണ് അഭിഭാഷക അറിയാതെ നഗ്നചിത്രങ്ങൾ പകർത്തിയത്. യുവതിയുടെ വിവാഹശേഷം ഇരുവരും തമ്മിലുള്ള സൗഹൃദം തകർന്നു. ഈ വൈരാഗ്യത്തിൽ യുവതിയുടെ ബന്ധുക്കൾക്കു വാട്സാപ്പിലൂടെ ദൃശ്യങ്ങൾ അയച്ചുകൊടുക്കുകയായിരുന്നു. യുവതിയുടെ പരാതിയിൽ ടൗണ്‍ സൗത്ത് പോലീസ് മുഹമ്മദ് ഷഫീഖിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞവർഷം ജൂലൈയിൽ സ്വർണം വാങ്ങാനെന്ന വ്യാജേന നഗരത്തിലെ ജ്വല്ലറിയിലെത്തി ഏഴുപവന്റെ സ്വർണക്കട്ടി കവർന്ന കേസിലെ മൂന്നു പ്രതികളിലൊരാളാണ് ഷഫീഖ്. പ്രതികളിലൊരാൾ ജ്വല്ലറി ഉടമയെ കബളിപ്പിച്ച് സ്വർണക്കട്ടിയുമായി പുറത്തേക്കോടുകയും ബൈക്കിൽ കാത്തുനിന്ന…
Read Moreദളിതൻ കുതിപ്പുറത്ത് സഞ്ചരിക്കുന്നോ; ഇങ്ങനെ സഞ്ചരിക്കേണ്ടത് ഉയർന്ന ജാതിക്കാർക്ക് മാത്രം; വിവാഹത്തിനിടെ കുതിരപ്പുറത്ത് സഞ്ചരിച്ച ദളിത് യുവാവിന് ക്രൂരമർദനം
അഹമ്മദാബാദ്: വിവാഹത്തിനിടെ കുതിരപ്പുറത്ത് യാത്ര ചെയ്ത ദളിത് വരന് നേരെ ആക്രമണം. ഗുജറാത്തിലെ പത്താന് ജില്ലയിലുള്ള ചന്ദ്രുമന ഗ്രാമത്തിലാണ് സംഭവം. ഒരു സംഘമാളുകൾ വരനായ വിശാല്‍ ചാവ്ഡയെ വാളുകളുപയോഗിച്ച് അക്രമിക്കുകയായിരുന്നു . മേൽജാതിക്കാരായ താക്കൂർ വിഭാഗത്തില്‍പെട്ടവരാണ് ദലിത് വരന്റെ വിവാഹഘോഷയാത്ര തടഞ്ഞത്. എന്നാല്‍ എതിര്‍പ്പ് അവഗണിച്ച് വരന് കുതിരപ്പുറത്ത് കയറുകയായിരുന്നു. പിന്നാലെ അദ്ദേഹത്തിന് നേരെ വാള് വീശി. ഉയര്‍ന്ന സമുദായത്തില്‍ പെട്ടവര്‍ക്ക് മാത്രമേ കുതിര സവാരി ചെയ്യാന്‍ കഴിയൂ എന്ന് പറഞ്ഞായിരുന്നു ആക്രമണം. യുവാവിനെ ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തു. വരന്റെ പിതാവ് പത്താന് പോലീസിൽ പരാതി നൽകിയതിനെ തുടര്‍ന്ന് പ്രായപൂർത്തിയാകാത്ത ഒരാള്‍ ഉൾപ്പെടെ എട്ട് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. ഭാരതീയ ന്യായ സംഹിതയിലെ നിയമവിരുദ്ധമായി സംഘം ചേരൽ, തടഞ്ഞുവയ്ക്കൽ, ക്രിമിനൽ ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരവും, പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമത്തിലെ വ്യവസ്ഥകൾ പ്രകാരവുമാണ്…
Read Moreമനുഷ്യ-വന്യജീവി സംഘര്‍ഷം; 10 വര്‍ഷത്തിനിടെ ജീവന് നഷ്ടമായത് 318 പേര്‍ക്ക്; പരിക്കേറ്റവരുടെ എണ്ണം 10,553; വനത്തിനു പുറത്ത് പാമ്പുകടിയേറ്റ് മരിച്ചത് 655 പേർ
കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ 10 വര്‍ഷത്തിനിടെ മനുഷ്യ- വന്യ ജീവി സംഘര്‍ഷത്തില്‍ ജീവന് നഷ്ടമായത് 318 പേര്‍ക്ക്. 2016 ജനുവരി മുതല്‍ 2026 ജനുവരി 23 വരെയുള്ള കണക്കുകളാണിത്. 2025 മുതല്‍ 2026 ജനുവരി 23 വരെ 25 പേര്‍ക്കാണ് വന്യ ജീവി ആക്രമണത്തില്‍ ജീവഹാനി സംഭവിച്ചത്. 2024-25 കാലഘട്ടത്തില്‍ 33 പേര്‍ക്കും, 2023-24 വര്‍ഷത്തില്‍ 42 പേര്‍ക്കും 2022-23 ല്‍ 41 പേര്‍ക്കും ജീവന് നഷ്ടമായി. 2021-22 ല്‍ 47, 2020-21 ല്‍ 37, 2019- 20 ല്‍ 37, 2019-20 ല്‍ 19, 2018- 19 ല്‍ 24, 2017 – 18 ലും 2016-17 ലും 25 പേര്‍ക്ക് വീതവുമാണ് വന്യജീവി ആക്രമണത്തില്‍ ജീവന് നഷ്ടമായത്. ഇക്കാലയളവില്‍ വനത്തിനു പുറത്തുവച്ച് പാമ്പുകടിയേറ്റ് മരിച്ചത് 655 പേരാണ്. 2025-25 ജനുവരി വരെ 17 പേരും…
Read Moreആദ്യാക്ഷരം പഠിപ്പിച്ച ടീച്ചറുടെ ദുരിതം കണ്ടില്ലെന്ന് നടിക്കാനായില്ല; തങ്കമണിയുടെ ചികിത്സയ്ക്കായി നാട്കൈ കോർത്തു; മണിക്കൂറുകൾ കൊണ്ട് സമാഹരിച്ചത് 2.07 ലക്ഷം രൂപ
ഹരിപ്പാട്: നിരാലംബയായ വീട്ടമ്മയുടെ ജീവൻ നിലനിർത്താൻ നാടൊന്നായി കൈകോർത്തപ്പോൾ മണിക്കൂറുകൾക്കുള്ളിൽ സമാഹരിച്ചത് രണ്ടു ലക്ഷത്തിലേറെ രൂപ. വൃക്കരോഗം ബാധിച്ച് തളർന്ന പത്തിയൂർ പഞ്ചായത്ത് 20-ാം വാർഡ് രാമപുരം കീരിക്കാട് സന്തോഷ് ഭവനത്തിൽ തങ്കമണി(60)യുടെ ചികിത്സയ്ക്കായി ഹരിപ്പാട് കരുതൽ ഉച്ചയൂണ് കൂട്ടായ്മയാണ് സാന്ത്വനസ്പർശമായത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തങ്കമണിയുടെ രണ്ടു വൃക്കകളും നിലവിൽ പ്രവർത്തനരഹിതമാണ്.ആഴ്ചയിൽ രണ്ട് ഡയാലിസിസ് ചെയ്താണ് ഇവരുടെ ജീവൻ നിലനിർത്തുന്നത്. അങ്കണവാടി അധ്യാപികയായിരുന്ന തങ്കമണിക്ക് രോഗം ബാധിച്ചതോടെ ജോലിക്കു പോകാൻ കഴിയാത്ത അവസ്ഥയായി. ഈ കുടുംബത്തിന്റെ അവസ്ഥ മനസിലാക്കിയ ഷാജി കെ. ഡേവിഡ് ചെയർമാനായ ഹരിപ്പാട് കരുതൽ കൂട്ടായ്മ സൽക്കർമ സൽക്കാരത്തിലൂടെ വെറും മണിക്കൂറുകൾക്കുള്ളിൽ 2,07,000 രൂപയാണ് സുമനസുകളിൽനിന്ന് സമാഹരിച്ചത്. ശംഭു പ്രസാദ്, ലത, ബാബു എസ്. പിള്ള, ജോസ് സാമുവൽ, ജോമോൻ, അഷ്റഫ്, വിഷ്ണു, ഗോപൻ, കണ്ണൻ, അന്നമ്മ എ ന്നിവർ…
Read Moreജോലിക്ക് പോയ മകൻ രാവിലെ ഓഫീസിലെത്തിയില്ല; ഉടൻതന്നെ വീട്ടുകാർ പോലീസിൽ വിവരമറിയിച്ചു; അന്വേഷണത്തിനിടെ കടപ്പുറത്ത് മരിച്ച നിലയിൽ; കാൻസർരോഗ ബാധിതനായിരുന്നു
അമ്പലപ്പുഴ: സ്കൂട്ടറിലെത്തിയ യുവാവിനെ കടൽത്തീരത്ത് മരിച്ച നിലയിൽ കണ്ടെത്തി. വെൺമണി പഞ്ചായത്ത് 14-ാം വാർഡ് മാവനാടിയിൽ ഉദയകുമാർ ശിവകല ദമ്പതികളുടെ മകൻ ഉജ്വൽകുമാർ (26) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10.45 ഓടെ പുറക്കാട് കടൽത്തീരത്ത് മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. മാവേലിക്കര മാങ്കാംകുഴിയിലെ സ്റ്റുഡിയോയിൽ ജീവനക്കാരനാണ്. ബ്രയിൻ ട്യൂമർ രോഗബാധയെത്തുടർന്ന് ചികിത്സയിൽ കഴിയുന്ന ഉജ്വൽ രാവിലെ 8.30 ഓടെയാണ് പുറക്കാട് സ്കൂട്ടറിൽ കടൽത്തീരത്തെത്തിയത്. ഈ സമയം ഉജ്വൽ ജോലിക്കെത്തിയില്ലെന്ന് കാട്ടി സ്റ്റുഡിയോയിൽനിന്ന് ജീവനക്കാർ വീട്ടിലേക്ക് ഫോൺ ചെയ്തു. സംശയം തോന്നിയ വീട്ടുകാർ ഉടൻ വെൺമണി പോലീസിൽ പരാതി നൽകി. അന്വേഷണം നടത്തുന്നതിനിടെയാണ് പുറക്കാട് തീരത്ത് മൃതദേഹം കണ്ടെത്തിയത്. അമ്പലപ്പുഴ പോലീസ് സ്ഥലത്തെത്തി സ്കൂട്ടർ പരിശോധിച്ചപ്പോൾ സ്വിച്ച് ഓഫാക്കിയ നിലയിൽ ഉജ്വലിന്റെ ഫോൺ കണ്ടെത്തി. മേൽ നടപടികൾ സ്വീകരിച്ച് മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.…
Read More