കോട്ടയം: എസ്എൻഡിപിയുമായുള്ള ഐക്യനീക്കത്തിൽനിന്ന് എൻഎസ്എസ് പിന്മാറിയതിൽ മറ്റ് ഇടപെടലുണ്ടെന്ന എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആരോപണം ശരിയല്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. വെള്ളാപ്പള്ളിയുടെ സമീപനത്തിൽ രാഷ്ട്രീയ നീക്കമുണ്ടെന്ന സംശയം ഉയർന്നിരുന്നു. ഐക്യം ചർച്ച ചെയ്യാൻ വെള്ളാപ്പള്ളി നടേശന്റെ മകൻ തുഷാർ വെള്ളാപ്പള്ളിയെ നിയോഗിച്ചത് ഉചിതമായില്ല. തുഷാറിനു രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. ഐക്യ ചർച്ചയ്ക്കു വരേണ്ടത് തുഷാർ വെള്ളാപ്പള്ളിയല്ല. ഇക്കാര്യം നടേശനോടു തന്നെ ഫോണിൽ അറിയിച്ചിരുന്നു. വെള്ളാപ്പള്ളി നടേശനു പത്മപുരസ്കാരം നൽകിയതിൽ ആക്ഷേപമില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. ചേർത്തല എസ്എൻ കോളജിൽ നടന്ന എസ്എന്‍ ട്രസ്റ്റ് ഡയറക്ടർ ബോർഡ് വിശേഷാൽ പൊതുയോഗത്തിലാണ് ഐക്യം വരുന്നതിൽ സുകുമാരൻ നായർക്കല്ല പ്രശ്നം, മറ്റ് ഇടപെടൽ കൊണ്ടാണ് നടക്കാതെ പോയതെന്നു വെള്ളാപ്പള്ളി നടേശൻ പറഞ്ഞത്. എസ്എൻഡിപി – എൻഎസ്എസ് ഐക്യം നീക്കം തകർന്നതില്‍ ജി. സുകുമാരന്‍ നായരെ തള്ളിപ്പറയാതെയായിരുന്നു…
Read MoreCategory: Top News
ഇടതു നെഞ്ചിലെടുക്കേണ്ട എക്സ്റേ വലതു നെഞ്ചിലെടുത്തു; ആലപ്പുഴ മെഡിക്കൽ കോളജിൽ വീണ്ടും അനാസ്ഥ; സ്വകാര്യ ആശുപത്രിയിൽ യുവാവിന് അടിയന്തിര ശസ്ത്രക്രിയ
അമ്പലപ്പുഴ: ഇടതു നെഞ്ചിലെടുക്കേണ്ട എക്സ്റേ വലതു നെഞ്ചിലെടുത്തെന്ന് പരാതി. വാഹനാപകടത്തിൽ പരിക്കേറ്റ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച യുവാവിനാണ് ദുര്യോഗം. കഴിഞ്ഞ ദിവസം പായൽക്കുളങ്ങരയിൽ യുവാവ് സഞ്ചരിച്ച ബൈക്കിൽ കാറിടിക്കുകയായിരുന്നു. കാലിനും നെഞ്ചിനും ഗുരുതര പരിക്കേറ്റ യുവാവിനെ നാട്ടുകാർ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. ഇടത് നെഞ്ചിന് കലശലായ വേദനയുണ്ടെന്ന് പറഞ്ഞതിനെത്തുടർന്നാണ് എക്സ്റേ എടുക്കാൻ ഡോക്ടർ നിർദേശിച്ചത്. പിന്നീട് എക്സ് റേ എടുത്ത ശേഷം ഡോക്ടർ നടത്തിയ പരിശോധനയിൽ കുഴപ്പമൊന്നുമില്ലെന്ന് ഡോക്ടർ പറഞ്ഞു. എങ്കിലും നെഞ്ചിനും കാലിനും വേദന അസഹനീയമായതോടെ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർ നിർദേശിച്ചതിനെത്തുടർന്ന് യുവാവിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നടത്തിയ എക്സ്റേ പരിശോധനയിലാണ് ഇടതു നെഞ്ചിൽ നീർക്കെട്ടുള്ളതായി കണ്ടെത്തിയത്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ യുവാവിന്റെ വലതുനെഞ്ചിന്റെ എക്സ്റേയാണെടുത്തത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന്റെ കാലിനു പിന്നീട് അടിയന്തര ശസ്ത്രക്രിയയും…
Read Moreജോലിക്കിടെ പണം നഷ്ടപ്പെട്ടോയെന്ന സംശയം; രണ്ടാമതും തെങ്ങിൽ കയറിയ യുവാവിന് ബോധക്ഷയം; യുവാവിനെ സുരക്ഷിതനാക്കി സുഹൃത്ത്;നിലവിളി ശബ്ധമിട്ട് ഫയർഫോഴ്സുമെത്തി….
തൊടുപുഴ: തെങ്ങില്‍ കയറിയപ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് മുകളില്‍ കുടുങ്ങിയ യുവാവിനെ അഗ്നിരക്ഷാ സേന സുരക്ഷിതമായി താഴെയിറക്കി. തൊടുപുഴ വണ്ണപ്പുറത്തിന് സമീപം ഒടിയപാറയിലായിരുന്നു സംഭവം. തെങ്ങുകയറ്റ തൊഴിലാളിയായ കാട്ടുകണ്ടത്തില്‍ വിഷ്ണു (26) ആണ് അപകടത്തില്‍പെട്ടത്. ഒടിയപാറ സ്വദേശിനി രാജമ്മയുടെ പുരയിടത്തിലെ തെങ്ങിൽ കയറാനാണ് വിഷ്ണു എത്തിയത്. രാവിലെ തേങ്ങായിടീല്‍ കഴിഞ്ഞു തിരികെപോയി. പിന്നീട് തന്റെ കൈവശമുണ്ടായിരുന്ന പണം തെങ്ങിന് മുകളില്‍ വച്ചു നഷ്ടപ്പെട്ടു എന്ന സംശയത്തിന് ഉച്ചയോടെ വീണ്ടും തെങ്ങില്‍ കയറുകയായിരുന്നു. മുകളില്‍ എത്തിയ യുവാവ് ബോധരഹിതനാവുകയായിരുന്നു. വിഷ്ണു തെങ്ങിൽ കുടുങ്ങിയെന്ന് മനസിലാക്കിയതിനെ തുടര്‍ന്ന് മറ്റൊരു തൊഴിലാളിയായ മുട്ടുകണ്ടത്തില് സാജു തെങ്ങിന് മുകളില്‍ കയറി. ഇയാളാണ് വിഷ്ണുവിനെ സുരക്ഷിതമായി തെങ്ങിന് മുകളിൽ സംരക്ഷിച്ചത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് കല്ലൂര്‍ക്കാടു നിന്ന് എത്തിയ അഗ്നിരക്ഷാസേന വലിയ ഗോവണി ഉപയോഗിച്ച് സാഹസികമായി വിഷ്ണുവിനെ താഴെയിറക്കുകയായിരുന്നു. പിന്നീട് തൊടുപുഴയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
Read Moreപുണ്യനദിയാം പമ്പ…. തീര്‍ത്ഥാടനകാലത്ത് പമ്പാനദിയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നത് ആചാരമല്ല; വെറും അന്ധവിശ്വാസം; പവിത്രത കാത്തുസൂക്ഷിക്കേണ്ടത് അയ്യപ്പഭക്തരുടെ കടമ
കൊച്ചി: ശബരിമല തീര്‍ത്ഥാടനകാലത്ത് പമ്പാനദിയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നത് തടയാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കര്‍ശന നിര്‍ദേശം നല്കി കേരള ഹൈക്കോടതി. പമ്പാനദിയിലെ മലിനീകരണം തടയുന്നതിനായി ജസ്റ്റിസ് രാജ വിജയരാഘവന്, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഉത്തരവിട്ടത്. പമ്പയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നത് ഏതെങ്കിലും മതപരമായ ആചാരത്തിന്റെ ഭാഗമല്ലെന്നും വെറും അന്ധവിശ്വാസമാണെന്നും കോടതി നിരീക്ഷിച്ചു. നദിയില്‍ വസ്ത്രങ്ങള്‍ കുന്നുകൂടുന്നത് പമ്പയുടെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തുകയും ജലത്തിലെ ഓക്സിജന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. ഇത് പരിസ്ഥിതിക്ക് ഗുരുതരമായ ആഘാതമുണ്ടാക്കുന്നു. തീര്‍ത്ഥാടകര്‍ പമ്പയില്‍ വസ്ത്രം ഉപേക്ഷിക്കുന്നത് തടയാന്‍ ദേവസ്വം ബോര്‍ഡ് വിപുലമായ പ്രചാരണം നടത്തണം. കെഎസ്ആര്‍ടിസി ബസുകളിലും ക്യൂ കോംപ്ലക്സുകളിലും പമ്പയിലും വിവിധ ഭാഷകളില്‍ അനൗണ്‍സ്മെന്റുകള്‍ നല്‍കണം. വസ്ത്രങ്ങള്‍ നിക്ഷേപിക്കാനായി പമ്പയില്‍ ഓരോ 50 മീറ്ററിലും വലിയ ബിന്നുകള്‍ സ്ഥാപിക്കണം. ഈ ബിന്നുകള്‍ കൃത്യസമയത്ത് വൃത്തിയാക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. വസ്ത്രം നദിയില്‍…
Read Moreവിനായക ദാമോദർ സതീശൻ… ഗോൾവാൾക്കറുടെ ചിത്രത്തിനു മുന്നിൽ നട്ടെല്ലു വളച്ച ആളിന്റെ പേര്; ഒരു സ്ഥാനം കണ്ടുകൊണ്ടുള്ള വെപ്രാളം; സതീശൻ അഹങ്കാരിയെന്ന് ശിവൻകുട്ടി
തിരുവനന്തപുരം: ഗോൾവാൾക്കറുടെ ചിത്രത്തിനു മുന്നിൽ നട്ടെല്ലു വളച്ച ആളിന്റെ പേര് ശിവൻകുട്ടിയെന്നല്ല, വി.ഡി. സതീശൻ അഥവാ വിനായക ദാമോദർ സതീശൻ എന്നാണ്. തന്നെ വിമർശിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ തിരിച്ചടിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ആർഎസ്എസുമായി കൂട്ടിക്കെട്ടി ‘സംഘിക്കുട്ടി ’ എന്നാണ് സതീശൻ തന്നെക്കുറിച്ചു പറഞ്ഞത്. താൻ ആർഎസ്എസിനെതിരേ പോരാടുന്ന കാലത്ത് സതീശൻ വള്ളിനിക്കറുമിട്ട് സ്കൂളിൽ പഠിക്കുകയാണ്. അതുകൊണ്ട് അക്കാര്യമൊന്നും സതീശന് അറിയില്ലായിരിക്കാം. പ്രായമോ സ്ഥാനമോ നോക്കാതെ ആരെയും അധിക്ഷേപിക്കുന്ന അഹങ്കാരിയാണ് സതീശൻ. അച്ഛന്റെ പ്രായമുള്ളവരെ കുറിച്ചു പോലും ധിക്കാരം നിറഞ്ഞ തരംതാണ പദപ്രയോഗമാണ് സതീശൻ നടത്തുന്നത്. അടുത്തകാലത്ത് തിരുവനന്തപുരം നഗരത്തിൽ പ്രത്യക്ഷപ്പെട്ട ബോർഡുകളിൽ സതീശന്റെ ചിത്രത്തിനൊപ്പം എഴുതിയിരിക്കുന്നത് ‘അങ്ങുചെന്ന് പറഞ്ഞേക്ക്, ഞാൻ പേടിച്ചു പോയി’ എന്നാണ്. തിരിച്ചു പടം വയ്ക്കാനും അതിനു താഴെ അടിക്കുറിപ്പെഴുതാനുമുള്ള ഒരുപാട് സംഭവവികാസങ്ങളുണ്ട്. എൽഡിഎഫിന്റെ മാന്യതകൊണ്ട് അതു ചെയ്തിട്ടില്ല.…
Read Moreഅജിത് പവാർ അന്തരിച്ചു; മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും സംഘവും സഞ്ചരിച്ച വിമാനം അപകടത്തിൽപ്പെടുകയായിരുന്നു; വിമാനത്തിലുണ്ടായിരുന്ന നാലുപേരുടെയും നില ഗുരുതരം
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ(66) അന്തരിച്ചു. ബരാമതിയിൽ വിമാനാപകടത്തെ തുടർന്നാണ് അജിത് പവാറിന്റെ അന്ത്യം. നാലുപേരാണ് വിമാനത്തിലുണ്ടായിരുന്നത്. അടിയന്തര ലാൻഡിംഗിനിടെ വിമാനം അപകടത്തിൽപ്പെടുകയായിരുന്നു. അജിത് പവാർ ഉൾപ്പടെ വിമാനത്തിലുണ്ടായിരുന്ന എല്ലാവരെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ വിമാനം പൂർണമായും തകർന്നുവെന്നാണ് വിവരം.
Read Moreകൊല്ലത്ത് കഞ്ചാവിന് കാവൽ മുന്തിയ ഇനത്തിൽപ്പെട്ട നായ; വീടിനുള്ളിൽ വടിവാളും തോക്കും; പ്രതി അനസ് ഒളിവിൽ; എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്ത് എക്സൈസ് സംഘം
കൊല്ലം: എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കരുനാഗപ്പള്ളി തഴവയിലെ വീട്ടിൽ നിന്ന് എംഡിഎംഎ , കഞ്ചാവ് എന്നിവ പിടികൂടി. കുലശേഖരപുരം കടത്തൂർ പനയറ പടീറ്റതിൽ അനസിന്റെ വാടക വീടിന്റെ പരിസരത്തുനിന്നാണ് 14.88 ഗ്രാം എംഡിഎംഎയും 1. 284 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തത്. വീട്ടിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ ഒരു പിസ്റ്റൾ, ഒരു വാൾ, രണ്ട് മഴു എന്നിവയും കണ്ടെടുത്തു. അനസ് ഒളിവിലാണന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.പരിശോധന തടയുന്നതിനായി ഇയാൾ മുന്തിയ ഇനത്തിൽപ്പെട്ട മൂന്ന് നായ്ക്കളെ വീടിന് ചുറ്റും കെട്ടിയിട്ടിരിക്കുകയായിരുന്നു. ഇതിൽ ഒരു നായയെ കെട്ടിയിട്ടിരുന്ന ഷീറ്റിന്റെ അടിയിൽ ചാക്കിൽ ഒളിപ്പിച്ചിരുന്ന കഞ്ചാവ് എക്സൈസ് സംഘം വളരെ പണിപ്പെട്ടാണ് കണ്ടെടുത്തത്. കരുനാഗപ്പള്ളി എക്സൈസ് എൻഫോഴ്സ്മെന്റ് ആൻ്ഡ് ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡിലെ സർക്കിൾ ഇൻസ്പെക്ടർ എസ്.എസ്. ഷിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വീട്ടിൽ റെയ്ഡ് നടത്തിയത്. എക്സൈസ് ഇൻസ്പെക്ടർ…
Read More1000 അടച്ച് കോടതി പിരിയും വരെ അവിടെ നിന്നോ; ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഷാഫി പറമ്പിൽ എംപിക്ക് പിഴയും തടവും
പാലക്കാട്: ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഷാഫി പറമ്പിൽ എംപിക്ക് പിഴയും തടവും വിധിച്ച് കോടതി. 1000 രൂപ പിഴയും കോടതി പിരിയും വരെയുള്ള തടവുമാണ് വിധിച്ചിരിക്കുന്നത്. വൈകുന്നേരം അഞ്ച് വരെ ഷാഫി കോടതിയിൽ തുടരണം. പാലക്കാട് ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഷാഫിക്ക് ശിക്ഷ വിധിച്ചത്. 2022 ജൂൺ 24 ന് പാലക്കാട് കസബ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ. കേസിൽ ഷാഫി ഇന്ന് കോടതിയിൽ ഹാജരായിരുന്നു. നിരന്തരം കോടതിയിൽ എത്താത്തതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച ഷാഫിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. വയനാട്ടിൽ രാഹുൽഗാന്ധിയുടെ എംപി ഓഫിസ് എസ്എഫ്ഐ പ്രവർത്തകർ തല്ലിതകർത്തതിൽ പ്രതിഷേധിച്ചായിരുന്നു ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ നാൽപതോളം വരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചന്ദ്രനഗറിൽ ചെമ്പലോട് പാലത്തിന് സമീപം ദേശീയപാത ഉപരോധിച്ചത്. അന്ന് യൂത്ത് കോൺഗ്രസിന്റെ ഭാഗമായിരുന്ന പി. സരിൻ കേസിൽ…
Read Moreവിവാഹ സല്ക്കാരത്തിനു മുൻപ് ചെറിയൊരെണ്ണം വീശിയാലോ ;ഡ്യൂട്ടിയിലാണെന്ന് നോക്കിയില്ല; സ്റ്റേഷന് മുന്നിൽ പരസ്യമായി മദ്യപിച്ചു; പോലീസുകാർക്ക് എട്ടിന്റെ പണി
തിരുവനന്തപുരം: കഴക്കൂട്ടം പോലീസ് സ്റ്റേഷന് മുന്നില്‍ പാര്‍ക്ക് ചെയ്ത വാഹനത്തില്‍ ഇരുന്ന് മദ്യപിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. ആറ് പോലീസുകാരെയാണ് സസ്പെൻഡ് ചെയ്തത്. ഗ്രേഡ് എസ്ഐ ബിനു, സിപിഒമാരായ അരുണ്‍, രതീഷ്, അഖില്‍രാജ്, അരുണ്‍ എം. എസ്, മനോജ് കുമാര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. പോലീസുകാർക്ക് നല്ല നടപ്പ് പരിശീലനം നൽകാനും തീരുമാനിച്ചിട്ടുണ്ട്. പോലീസുകാർ മദ്യപിച്ചതു ഡ്യൂട്ടി സമയത്തെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കഴക്കൂട്ടം പോലീസ് സ്റ്റേഷന് തൊട്ടുമുന്നിലെ റോഡരികില്‍ നിര്‍ത്തിയിട്ട വാഹനത്തിലായിരുന്നു പോലീസുകാരുടെ കൂട്ട മദ്യപാനം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പടെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ആറുപേരും കഴക്കൂട്ടം സ്റ്റേഷനിൽ നിന്നുള്ളവരാണ്. വിവാഹ സല്ക്കാരത്തിനു പോകുന്നതിനു മുന്നോടിയായി ആയിരുന്നു മദ്യപാനം. വാഹനമോടിക്കുന്ന സിപിഒ അടക്കമുള്ളവര്‍ മദ്യപിക്കുന്നത് ദൃശ്യത്തില്‍ വ്യക്തമാണ്.
Read Moreരാഷ്ട്രീയ കേരളം ആകാംക്ഷയിൽ തന്നെ; ശരി തരൂർ സിപിഎമ്മിനു കൈ കൊടുക്കുമോ; ഇന്നത്തെ കോൺഗ്രസ് യോഗത്തിലും പങ്കെടുക്കില്ലെന്ന് സൂചന
തിരുവനന്തപുരം: കോൺഗ്രസുമായി പരിഭവം തുടർന്ന് ശശി തരൂർ. ഇന്നു നടക്കുന്ന കോൺഗ്രസ് പാർലമെന്ററി നയ രൂപീകരണ യോഗത്തിലും തരൂർ പങ്കെടുത്തേക്കില്ലെന്നാണ് സൂചന. പങ്കെടുക്കാനായി തരൂരിനു പാർട്ടി നേതൃത്വം കത്ത് നൽകിയിരുന്നു. എന്നാൽ, തരൂർ യോഗത്തിൽ പങ്കെടുക്കില്ലെന്നും ബുധനാഴ്ച നടക്കാനിരുന്ന രാഹുൽ ഗാന്ധിയുമായുള്ള ചർച്ചയ്ക്കും ഇതുവരെ സന്നദ്ധത അറിയിച്ചിട്ടില്ലെന്നുമാണ് പുറത്തുവരുന്ന വിവരം. ദുബായിയിൽനിന്നു ഇന്നു ഡൽഹിയിൽ തിരിച്ചെത്തുന്ന തരൂരിന്റെ പരിപാടികളിലുള്ളത് ബുധനാഴ്ച പങ്കെടുക്കേണ്ട പുസ്തക പ്രകാശന ചടങ്ങ് മാത്രമാണ്. അതേസമയം, തരൂർ സിപിഎമ്മിനു കൈ കൊടുക്കുമോ എന്ന കാര്യത്തിൽ ആകാംക്ഷ തുടരുകയാണ്. കൊച്ചിയിലെ മഹാ പഞ്ചായത്ത് യോഗത്തിൽ രാഹുൽ അവഗണിച്ചതിൽ തരൂര്‍ കടുത്ത അതൃപ്തിയിൽ തുടരുകയാണ് തരൂർ. എന്നാൽ, തരൂരിന്റെ അതൃപ്തി പരിഹരിക്കണമെന്ന് അഭിപ്രായമുള്ള സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ തരൂര്‍ സിപിഎമ്മിനൊപ്പം പോകില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നുമുണ്ട്. എല്ലാ ഭിന്നതയും മാറ്റിവച്ച് വയനാട് ക്യാമ്പിലെത്തിയ ശശി തരൂര്‍ നിയമസഭാ തെരഞ്ഞെടുപ്പിൽ…
Read More